ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വദ്ര. പ്രിയങ്കാ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റോബർട്ട് വദ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രഖ്യാപനം. അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നതായും പാർട്ടിയുടെ അനുമതി വാങ്ങുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.”ബിജെപി എന്നെയും എന്റെ വ്യവസായങ്ങളെയും കുടുംബത്തെയും കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ രാഷ്ട്രീയ പ്രതികാരമാണെന്നു ജനം കാണുന്നുമുണ്ട്. ഞാൻ രാഷ്ട്രീയ ത്തിൽ നിൽക്കുകയാണെങ്കിൽ ഇതൊക്കെ പാർലമെന്റിലും തെരുവിലും നേരിടാൻ കഴിയുമെന്നു ജനം കരുതുന്നു. ഇതുവരെ ഞാൻ മാറിനിന്നു. എന്നാൽ, ബിസിനസ് ചെയ്യാൻ അനുവദിക്കാതെ തന്നെ ചിലർ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണ്. റായ്ബറേലിയും അമേഠിയിലും മാത്രമല്ല മറ്റു സ്ഥലങ്ങളിൽനിന്നും മത്സരിക്കാൻ നിർബന്ധിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലുമുള്ളവർ തനിക്കായി പോസ്റ്റർ പതിക്കുന്നു. ഗാന്ധി കുടുംബത്തിൽനിന്നു ബിസിനസ് നടത്തുന്നതിനെക്കാൾ എളുപ്പം രാഷ്ട്രീയത്തിലിറങ്ങുന്നതാണെന്നും വദ്ര അഭിപ്രായപ്പെട്ടു.
Read MoreDay: April 9, 2024
‘ചൂടാകണ്ട… ഫോൺ എടുക്കാത്തതല്ല…’; കഠിനമായ വേനലിലും പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു; നയം വ്യക്തമാക്കി എഫ്ബിയിൽ പോസ്റ്റിട്ട് കെഎസ്ഇബി
കോഴിക്കോട്: കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുന്നു എന്നുമുള്ള ആരോപണങ്ങള്‍ വാസ്തവമല്ലെന്ന് കെഎസ്ഇബി. നിരവധിപ്പേര്‍ ഒരേ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ടെലിഫോണ്‍ NU Tone എന്ന അവസ്ഥയിലേക്കെത്തുന്ന സാഹചര്യമുണ്ട്. വിളിക്കുന്നയാള്‍ക്ക് ഈ അവസ്ഥയില്‍ എന്‍ഗേജ്ഡ് ടോണ്‍ മാത്രമേ കേള്‍ക്കുകയുള്ളുവെന്നും കെഎസ്ഇബി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കെഎസ്ഇബിയുടെ ഫേസ് ബുക്ക് കുറിപ്പ്…സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയര്‍ന്നുതന്നെ തുടരുകയാണ്. വൈദ്യുതി ഉപയോഗവും അനുദിനം കൂടിവരുന്നു. തടസരഹിതമായി വൈദ്യുതി ലഭ്യമാക്കാനുള്ള കഠിനപ്രയത്നത്തിലാണ് കെഎസ്ഇബി ഇന്നലെ മാക്സിമം ഡിമാൻഡ് 5419 മെഗാവാട്ടായി വർധിച്ചു. രാത്രി 10.47 നാണ് വൈദ്യുതി ആവശ്യകത വീണ്ടും റിക്കാർഡ് തലത്തിലേക്ക് ഉയർന്നത്. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണവും കൂടിവരുന്നു. കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍…
Read Moreകേരളത്തിൽ എൽഡിഎഫ് അനുകൂല തരംഗം; കേരള സ്റ്റോറി പച്ചനുണ പ്രചരിപ്പിക്കുന്ന ചിത്രം; പ്രതിസന്ധിക്കു കാരണം കേന്ദ്രത്തിന്റെ പകയെന്ന് മുഖ്യമന്ത്രി
കൊല്ലം: ക്ഷേമ പെൻഷന് തടസം നേരിടാൻ കാരണം കേന്ദ്രസർക്കാരാണെന്നും കേന്ദ്രത്തിന്റെ പകയും കോണ്‍ഗ്രസിന്റെ ചതിയുമാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിനെ അതിജീവിച്ചു. യുഡിഎഫ് നേതാക്കൾ കേരളത്തിനെതിരെ നിൽക്കുന്നവരാണ്. ബിജെപിയെയും ഇക്കൂട്ടർ സഹായിക്കുകയാണ്. ക്ഷേമ പെന്ഷന് ആരംഭിക്കുന്നത് 45 രൂപ കര്‍ഷക പെന്ഷന് നല്‍കികൊണ്ടായിരുന്നു. ക്ഷേമപെന്ഷന് 600 രൂപ കുടിശിക വരുത്തി യുഡിഎഫ് പടിയിറങ്ങി.എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കുടിശിക കൊടുത്ത് തീര്‍ത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ഇത്ര പെന്ഷന് നല്‍കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത്. കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കുന്നു. ഉത്സവകാലത്ത് പെന്ഷന് കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ മാസവും പെന്ഷന് നല്‍കുന്നെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാന സര്‍ക്കാർ നടത്തുന്ന കേന്ദ്രത്തിന് എതിരായ സമരങ്ങളുടെ കൂടെ കോണ്‍ഗ്രസും പ്രതിപക്ഷനേതാവും നില്ക്കുന്നില്ല. സാമൂഹിക പെന്ഷന് വേണ്ടെന്ന് ബിജെപി സര്‍ക്കാര്‍ പറയുന്നത്…
Read Moreസംസ്ഥാനത്ത് 12 വരെ ചൂട് കൂടും; 5 ദിവസം നേരിയ മഴയ്ക്ക് സാധ്യത; പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസിലേക്ക് ചൂട് ഉയരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് 12 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36ഡിഗ്രി സെൽഷ്യസ് വരെയും ഈ ദിവസങ്ങളില്‍ താപനില ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം,…
Read Moreഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേ വ്യാജപ്രചാരണം: സംസ്ഥാനത്ത് 12 കേസുകൾ
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേ വ്യാജപ്രചരണം നടത്തിയന്റെ പേരിൽ സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം തുടരുന്നുണ്ട്. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം. സൈബർഹെഡ്ക്വാർട്ടേഴ്സ് 9497942700തിരുവനന്തപുരം സിറ്റി – 9497942701തിരുവനന്തപുരം റൂറൽ –…
Read Moreമാവോയിസ്റ്റ് കബനി ദളത്തിൽ പൊട്ടിത്തെറി; വിക്രം ഗൗഡയ്ക്ക് പിന്നാലെ ജിഷയും പോയി
ഇരിട്ടി: മലയാളിയായ സി.പി. മൊയ്തീൻ നേതൃത്വം നല്കുന്ന മാവോയിസ്റ്റ് കബനി ദളത്തിൽ പൊട്ടിത്തെറി. വിക്രംഗൗഡയ്ക്ക് പിന്നാലെ കബനി ദളത്തിലെ സജീവ പ്രവർത്തകയായ മാവോയിസ്റ്റ് ജിഷയും കർണാടക മാവോയിസ്റ്റ് ഗ്രൂപ്പിലേക്ക് ചേക്കേറിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. വിക്രംഗൗഡ രൂപീകരിച്ച കബനിദളം-രണ്ടിലാണ് ജിഷയുടെ പ്രവർത്തനം, മാർച്ച് 23 നും ഏപ്രിൽ നാലിനും ദക്ഷിണ കർണാടകയിലെ സുബ്രഹ്മണ്യപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തിൽ ജിഷയും ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 23ന് എത്തിയ നാലംഗസംഘത്തിൽ വിക്രം ഗൗഡ, രവീന്ദ്രൻ, ലത എന്നിവർക്ക് ഒപ്പമായിരുന്നു ജിഷ എത്തിയത്. ഏപ്രിൽ നാലിന് എത്തിയ സംഘത്തിലെ ആറുപേരിൽ 23ന് എത്തിയ നാലുപേർക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല.കേരളത്തിലെ വനമേഖലയിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അംഗങ്ങൾ തന്നെയാണോ ഇവരെന്ന അന്വേഷണത്തിലാണ് പോലീസ്. വിക്രം ഗൗഡയുടെ നേതൃത്വത്തിൽ കർണാടകയിൽ “കബനി ദളം -2′ ഗ്രൂപ്പായി ഇവർ…
Read Moreയശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ യാത്രക്കാരെ കൂട്ടത്തോടെ കൊള്ളയടിച്ചു; സ്വര്‍ണാഭരണങ്ങളും ഫോണുകളും പണവും നഷ്ടപ്പെട്ടു; നഷ്ടപ്പെട്ട ബാഗുകൾ ശുചിമുറിയിൽ
കോഴിക്കോട്: യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങൾ മോഷണം പോയി. ഇന്ന് പുലര്‍ച്ചെ സേലത്തിനും ധര്‍മപുരിക്കും മധ്യേയായിരുന്നു സംഭവം. കർണാടകയിലെ യശ്വന്ത് പുരില്നിന്നു കണ്ണൂരിലേക്കു കഴിഞ്ഞ ദിവസം രാത്രി എട്ടിന് പുറപ്പെട്ട ട്രെയിനിന്റെ എസി കോച്ചുകളില്‍ യാത്രചെയ്തിരുന്ന ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. ഇവരിലധികവും മലയാളികളാണ്. സംഭവസമയം പലരും നല്ല ഉറക്കത്തിലായിരുന്നു. യാത്രക്കാരുടെ ആഭരണങ്ങളും പാന്റസിന്റെ പോക്കറ്റുകളിലും ഹാന്‍ഡ് ബാഗുകളിലും സൂക്ഷിച്ചിരുന്ന ഫോണുകളും പണവുമാണ് നഷ്ടപ്പെട്ടത്. കവര്‍ന്ന ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. യാത്രക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ഒന്നേകാല്‍ ലക്ഷം വിലയുള്ള ഐ ഫോണ്‍ ഉള്‍പ്പെടെ നഷ്ടമായതായി അറിയുന്നു. യാത്രക്കാര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കവര്‍ച്ചയ്ക്കിരയായ വിവരമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പരാതി നല്കാന് ഈറോഡ് സ്റ്റേഷനില്‍ ഇറങ്ങി. ട്രെയിനിലെ കോച്ചില്‍ സംശയാസ്പദമായി ആരെയും കണ്ടിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. തികച്ചും ആസൂത്രിതമായ കവര്‍ച്ചയാണ് നടന്നതെന്ന്…
Read Moreതിരികെ വന്നാല്‍ സ്വീകരിക്കും, സജിയുടേത് വികാരത്തിന് പുറത്തുളള തീരുമാനമെന്ന് പി.ജെ. ജോസഫ്
കോട്ടയം: സജിയുടേത് വികാരത്തിന് പുറത്തുളള തീരുമാനം. തിരിച്ചെത്തിയാല്‍ സ്വീകരിക്കും. സജിമഞ്ഞക്കടമ്പിലിന്റെ രാജിയില്‍ പ്രതികരണവുമായി കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍പേര്‍ രാജിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിയുടെ ഓര്‍മദിനത്തില്‍ പാലായിലെ കല്ലറയില്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങളില്‍ പ്രതികരിച്ചത്. കഴിഞ്ഞദിവസമാണ് സജി മഞ്ഞക്കടമ്പില്‍ കോട്ടയം ജില്ലാ യുഡിഎഫ് ചെയര്മാന് സ്ഥാനവും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എയുടെ ധാര്‍ഷ്ട്യനിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജി പറഞ്ഞത്. എന്നാല്‍ താന്‍ സജിയെ എന്നും സഹായിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളവെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. മുന്നണിയിലോ പാര്‍ട്ടിയിലോ താന്‍ ഒറ്റപ്പെട്ടിട്ടില്ല. സജിയുടെ രാജിയിലൂടെ താനും പാര്‍ട്ടിയും കൂടുതല്‍ സജീവമായെന്നും മോന്‍സ് പ്രതികരിച്ചു. അതിനിടെ, സജിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നവും രാജിവച്ചു.…
Read Moreഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരേ വധശ്രമം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു 18 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ രണ്ടു ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കു കഠിനതടവും പിഴയും. പള്ളിപ്പുറം കടേപ്പറമ്പ് വീട്ടില്‍ വിപിന്‍, പള്ളിപ്പുറം കടേപ്പറമ്പ് വീട്ടില്‍ പ്രജീഷ് എന്നിവര്‍ക്കു നേരേയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ വിപിനും പ്രജീഷിനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രജീഷിന്റെ കൈവിരലുകള്‍ അറ്റുപോയിരുന്നതായും അക്രമം തടയാനെത്തിയ വാലേഴത്തുവെളി തങ്കപ്പനും പരിക്കേറ്റതായുമായിരുന്നു കേസ്. കേസിലെ ഒന്നാംപ്രതി പള്ളിപ്പുറം പഞ്ചായത്ത് 14-ാം വാര്‍ഡ് വാലേഴത്ത് വെളിവീട്ടില്‍ പ്രജേഷ് (32), നാലാം പ്രതി വാലേഴത്തുവെളി വീട്ടില്‍ അഖില്‍ (23) എന്നിവരെയാണ് ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി ബെവീനാനാഥ് വിവിധ വകുപ്പുകളിലായി 18 വര്‍ഷം തടവിനും 61,000 വീതം പിഴയും ശിക്ഷവിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വര്‍ഷവും ഏഴുമാസവും കൂടി തടവനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. രണ്ടും മൂന്നും പ്രതികളായ മായിത്തറ സ്വദേശികളായി ബാബു, കുഞ്ഞുമോന് എന്നിവരെ മതിയായ തെളിവില്ലാത്തതിനാല്‍…
Read Moreവേനല്‍മഴയുടെ ആശങ്കയില്‍ കര്‍ഷകര്‍; അവസരം മുതലാക്കാന്‍ മില്ലുകാര്‍; പ്രശ്നത്തിൽ ഇടപെടാതെ പാടി ഉദ്യോഗസ്ഥർ
ചങ്ങനാശേരി: വേനല്‍മഴയുടെ ആശങ്കയില്‍ കര്‍ഷകര്‍ നീറുമ്പോള്‍ ചൂഷണതന്ത്രവുമായി മില്ലുകാര്‍. നെല്‍ക്കര്‍ഷകരുടെ പ്രശ്നം പരിഹരിക്കേണ്ട പാടി ഉദ്യോഗസ്ഥര്‍ നിസംഗതയിലെന്ന് ആക്ഷേപം. ചിങ്ങവനം കരിക്കുന്നം കാട്ടാത്തറ പാടശേഖരത്ത് കൊയ്തുകൂട്ടിയ നെല്ല് എട്ടുദിവസമായിട്ടും മില്ലുകാര്‍ എടുക്കുന്നില്ല. കിഴിവ് തര്‍ക്കത്തെതുടര്‍ന്നാണ് നെല്ല് നീക്കം തടസപ്പെട്ടിരിക്കുന്നത്. കിഴിവിന്റെ പേരില്‍ മില്ലുകാര്‍ നെല്ലെടുക്കാതിരിക്കുന്ന നടപടിയില്‍ ചിങ്ങവനം കരിക്കുന്നം കാട്ടാത്തറ പാടശേഖരത്തിലെ കര്‍ഷകര്‍ നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. 150 ഏക്കറിലെ നെല്ലാണ് ഈ പാടശേഖരത്ത് കെട്ടിക്കിടക്കുന്നത്. മില്ലുകാര്‍ ആദ്യം അഞ്ചുകിലോ കിഴിവാണ് ആവശ്യപ്പെട്ടത്. കര്‍ഷകര്‍ തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഇത് മൂന്നുകിലോയായി കുറച്ചിട്ടുണ്ട്. നല്ല ഉണക്കുള്ള നെല്ലിന് മൂന്നു കിലോ കിഴിവ് ചോദിക്കുന്നത് കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. പാടശേഖരസമിതി പ്രസിഡന്റ് വിനോദിന്റെ അധ്യക്ഷതയില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മില്ലുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒത്തുകളിയാണ്…
Read More