പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സ്വീകരണത്തിനിടെ പ്രവർത്തകന്‍റെ കൈതട്ടി കൊല്ലം എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണ കുമാറിന് കണ്ണിന് പരിക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടൻതന്നെ അദ്ദേഹത്തെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി. ഡോക്ടർ വിശ്രമം നിർദേശിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് സ്ഥാനാർഥി വീണ്ടും പരിപാടികളിൽ പങ്കെടുത്തു. തനിക്കെതിരേ ഉണ്ടായത് ബോധപൂര്‍വമായ അക്രമണമാണെന്ന്  കൃഷ്ണ കുമാർ‌ പറഞ്ഞു. തിക്കും തിരക്കുമുണ്ടാക്കി ആരോ അപ്രതീക്ഷിതമായി കൂര്‍ത്ത എന്തോ വസ്തുകൊണ്ട് തന്നെ കണ്ണില്‍ കുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സ്ഥിരം പരിപാടിയാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നുവെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.  

Read More

മുഖ്യധാരാ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായ നുണകള്‍ ആഘോഷിക്കുന്നു; നുണകൾക്കെതിരേ നാടിന്‍റെ നാവാകുന്നവർക്ക് അഭിവാദ്യങ്ങൾ; പിണറായി വിജയൻ

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങൾക്ക് ഇടതുപക്ഷ പ്രവര്‍ത്തകരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷപ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പോരാട്ടത്തിന് വലിയ മാനവും വ്യാപ്തിയും കൈവന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നുണക്കോട്ടകളെ തകർത്ത് നേരിന്‍റെ പതാക പാറിക്കാൻ സ്വയം സന്നദ്ധരായി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ മുന്നോട്ടുവരുന്ന എല്ലാ വ്യക്തികളെയും കൂട്ടായ്മകളെയും അദ്ദേഹം അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുകയാണ്. പകരം എൽഡിഎഫിനെതിരായ നുണകളും വാർത്തകളും ആഘോഷിക്കുന്നു. ചെറിയ സംഭവങ്ങൾ പോലും പർവ്വതീകരിച്ച് തുടർവാർത്തകളാക്കുന്നു. വലതുപക്ഷം ഉയർത്തുന്ന വിലകുറഞ്ഞ ആക്ഷേപങ്ങൾ പോലും മുഖ്യവാർത്തകളായി ചില പ്രധാന മാധ്യമങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം നേടുന്നു. എൽഡിഎഫ് നേതാക്കളുടെ വാർത്താ സമ്മേളനങ്ങളോ പ്രസംഗത്തിൽ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളോ ഈ മാധ്യമങ്ങൾ അവഗണിക്കുന്നു. ജനാധിപത്യത്തിന്‍റെ…

Read More

കൊച്ചിക്കാരേ ഇതിലേ… ഇതിലേ… കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ആരംഭിച്ചു

എറണാകുളം: കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ആരംഭിച്ചു. രാവിലെ പത്തിന് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ് തുടങ്ങിയത്. 40 രൂപയാണ് ടിക്കറ്റ് ചാർജ്. ഫോര്‍ട്ട്‌കൊച്ചിയുടെ വിനോദസഞ്ചാരത്തിന്‍റെ വളര്‍ച്ചയ്ക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ഗുണകരമാണെന്നാണ് പ്രതീക്ഷ. ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 14 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്. നിലവില്‍ അഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. അന്ന് മുതല്‍ത്തന്നെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. കഴിഞ്ഞ മാസം വാട്ടര്‍ മെട്രോ സര്‍വീസ് ചേരാനെല്ലൂരിലേക്കും വ്യാപിപ്പിച്ചിരുന്നു.

Read More

സം­വി­ധാ­യ­കന്‍ ജോ­ഷി­യു­ടെ വീ­ട്ടി­ലെ മോഷണം; പ്ര­തി പി­ടി­യില്‍

ബംഗളൂരു: സം­വി­ധാ­യ­കന്‍ ജോ­ഷി­യു­ടെ വീ­ട്ടി­ല്‍ മോഷ­ണം ന­ടത്തിയ പ്ര­തി പി­ടി­യില്‍. കര്‍­ണാ­ട­ക­യി­ലെ ഉ­ടു­പ്പി­യില്‍­നി­ന്നാണ് മുംബൈ സ്വ­ദേ­ശിയാ­യ പ്ര­തി പി­ടി­യി­ലാ­യത്. കൊ­ച്ചി­യില്‍­നി­ന്നുള്ള പോ­ലീ­സ് സം­ഘം ഇ­വി­ടെ­യെ­ത്തി ഇ­യാ­ളെ ക­സ്­റ്റ­ഡി­യില്‍ വാ­ങ്ങും. ശ­നി­യാഴ്­ച പു­ലര്‍­ച്ചെ­യാ­ണ് ജോ­ഷി­യു­ടെ കൊച്ചി പനമ്പിള്ളി നഗ­റിലെ വീ­ട്ടില്‍ മോഷ­ണം ന­ട­ന്നത്. മ­ഹാ­രാ­ഷ്ട്ര ര­ജി­സ്‌­ട്രേ­ഷന്‍ ഉ­ള്ള വാ­ഹ­ന­ത്തി­ലാ­ണ് പ്ര­തി ഇ­വി­ടെ­നി­ന്ന് ക­ട­ന്ന­തെ­ന്ന് പോ­ലീ­സി­ന് വിവ­രം ല­ഭി­ച്ചി­രു­ന്നു. ഈ കാ­റി­ന്‍റെ വി­ശ­ദാം­ശ­ങ്ങള്‍ കര്‍­ണാ­ടക പോ­ലീ­സി­ന് കൈ­മാ­റി­യ­തോ­ടെ­യാ­ണ് ഇ­യാള്‍ ഉ­ടു­പ്പി­യില്‍വ­ച്ച് പി­ടി­യി­ലാ­യത്.  ജോ­ഷി­യു­ടെ വീ­ട്ടില്‍­നി­ന്ന് മോ­ഷ്ടി­ച്ച സ്വ­ര്‍­ണ, വ­ജ്ര ആ­ഭ­ര­ണ­ങ്ങള്‍ അട­ക്കം പ്ര­തി­യുടെ വാ­ഹ­ന­ത്തില്‍­നി­ന്ന് ക­ണ്ടെ­ത്തി­യി­ട്ടുണ്ട്. മും­ബൈ­യില്‍­നി­ന്ന് ഒ­റ്റ­യ്­ക്ക് വാ­ഹഗ­ന­മോ­ടി­ച്ചാ­ണ് പ്ര­തി ഇ­വി­ടെ­യെ­ത്തി­യത്. ഇ­യാള്‍­ക്ക് പ്രാ­ദേ­ശി­കമാ­യ എന്തെ­ങ്കിലും സ­ഹാ­യം ല­ഭി­ച്ചി­ട്ടുണ്ടോ എന്നും പോ­ലീ­സ് പരി­ശോ­ധി­ക്കും.   ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. അടുക്കള ഭാഗത്തെ ജനൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.ഇരു നില വീടിന്‍റെ…

Read More

കേ­ര­ള­ത്തെയും ബി­ഹാ­റി­നെയും മോ­ദി അ­പ­മാ­നി­ച്ചു; നേ­ട്ടങ്ങ­ളെ നു­ണ­കൊ­ണ്ട് മൂ­ടാ­നാ­ണ് പ്രധാനമന്ത്രിയുടെ ശ്രമം; പിണറായി വിജയൻ

കാസര്‍­ഗോഡ്: അ­ഴി­മ­തി­യില്‍ ബി­ഹാ­റിലെ രാ­ഷ്ട്രീ­യ­ക്കാ­രെ­ക്കാള്‍ ക­ഷ്ട­മാ­ണ് പി­ണ­റാ­യി സര്‍­ക്കാ­രി­ന്‍റെ അ­വ­സ്ഥ­യെന്ന പ്ര­ധാ­ന­മ­ന്ത്രി­യു­ടെ പ­രാ­മര്‍­ശ­ത്തി­ന് മ­റു­പ­ടി­യു­മാ­യി മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജയന്‍. മോ­ദി കേ­ര­ള­ത്തെയും ബി­ഹാ­റി­നെയും അ­പ­മാ­നി­ച്ചെ­ന്ന് മു­ഖ്യ­മന്ത്രി പ്ര­തി­ക­രി­ച്ചു. ഇ­ന്ത്യ­യില്‍ ഏ­റ്റവും അ­ഴിമ­തി കു­റ­ഞ്ഞ സം­സ്ഥാ­നം കേ­ര­ള­മാ­ണെന്ന­ത് വി­ഖ്യാ­ത­മാണ്. നേ­ട്ടങ്ങ­ളെ നു­ണ­കൊ­ണ്ട് മൂ­ടാ­നാ­ണ് മോ­ദി­യു­ടെ ശ്ര­മം. കേ­ര­ള­ത്തില്‍­നി­ന്ന് ഒ­രു സീ­റ്റ് പോലും കി­ട്ടി­ല്ലെ­ന്ന­തി­ന്‍റെ വെ­പ്രാ­ള­മാ­ണ് മോ­ദിക്ക്. ഏ­ത് ആ­ധി­കാരി­ക റി­പ്പോര്‍­ട്ടി­ന്‍റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ആ­ക്ഷേ­പ­മെ­ന്നും മു­ഖ്യ­മന്ത്രി ചോ­ദിച്ചു.    കേ­ര­ള­ത്തി­നെ­തി­രേ സം­സാ­രി­ക്കു­മ്പോള്‍ മോ­ദിക്കും രാ­ഹു­ലിനും ഒ­രേ സ്വ­ര­മാ­ണെന്നും മു­ഖ്യ­മന്ത്രി വി­മര്‍­ശി­ച്ചു. പ്ര­ധാ­ന­മ­ന്ത്രിയും രാ­ഹുല്‍ ഗാ­ന്ധിയും ക­ള്ളം പ­റ­യു­ക­യാ­ണ്. ബി­ജെ­പി­യെ പേ­ടി­ച്ച് പാര്‍­ട്ടി പതാ­ക ഒ­ളി­പ്പി­ച്ച രാ­ഹുല്‍ സം­ഘ­പ­രി­വാ­റി­ല്‍­നി­ന്ന് ഒ­ളി­ച്ചോ­ടു­ക­യാ­ണ്. ഉ­ത്ത­രേ­ന്ത്യ­യില്‍­നി­ന്ന് ഒ­ളി­ച്ചോ­ടി­യാ­ണ് രാ­ഹുല്‍ വ­യ­നാ­ട്ടില്‍ മ­ത്സ­രി­ക്കു­ന്നത്. എ­തി­രാ­ളി­യെ­ന്ന് രാ­ഹുല്‍ അ­വ­കാ­ശ­പ്പെ­ടുന്ന മോ­ദി­യെ എ­തിര്‍­ക്കാ­നു­ള്ള ശ്ര­മം ഉ­ണ്ടാ­കു­ന്നി­ല്ലെന്നും മു­ഖ്യ­മന്ത്രി വി­മര്‍­ശിച്ചു.

Read More

സൈബർ ആക്രമണ ആരോപണങ്ങൾക്കിടെ എതിർ സ്ഥാനാർഥി സത്യം പറഞ്ഞതിൽ സന്തോഷം; ഷാഫി പറമ്പിൽ

കോഴിക്കോട്: സൈബർ ആക്രമണ ആരോപണങ്ങൾക്കിടെ എതിർ സ്ഥാനാർഥിതന്നെ സത്യം പറഞ്ഞതിൽ സന്തോഷമെന്ന് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ. ഞങ്ങളാരും മോർഫ് ചെയ്ത വീഡിയോ നിർമിച്ചിട്ടില്ല. അത്തരമൊരു വീഡിയോ ഞങ്ങൾ കണ്ടിട്ടുമില്ല. അങ്ങനെയൊരു സംഭവമേയില്ലെന്നു ഞങ്ങൾ ആദ്യം മുതലേ പറഞ്ഞിരുന്നു. തല വെട്ടിമാറ്റി ഒട്ടിച്ച പോസ്റ്ററും പ്രചരിപ്പിച്ചിട്ടില്ല. അങ്ങനെയൊരു പോസ്റ്ററും ഇല്ലാതിരിക്കട്ടെ. എതിർ സ്ഥാനാർഥിയെ മോശമാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് തന്‍റെ രീതിയല്ലെന്നും ഷാഫി പറന്പിൽ പറഞ്ഞു.

Read More