മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗം ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം ലഭിച്ചു. ഋഷഭ് പന്തിന് പിന്നിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിൽ കയറിയത്. സഞ്ജുവും പന്തും ഉൾപ്പെട്ടതോടെ കെ.എൽ.രാഹുലിന് സ്ഥാനം ലഭിച്ചില്ല. രോഹിത് ശർമ നായകനായ ടീമിന്റെ ഉപനായകൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ്. വിരാട് കോഹ്ലിക്ക് പുറമേ രവീന്ദ്ര ജഡേജയ്ക്കും ടീമിലിടം കിട്ടി. ഐപിഎല്ലിൽ മിന്നുന്ന ഫോമിൽ തുടരുന്ന ശിവം ദുബെയും 15 അംഗ സംഘത്തിൽ ഇടം പിടിച്ചു. രോഹിത്തിനൊപ്പം യശ്വസി ജയ്സ്വാൾ ഓപ്പണറായതോടെ ശുഭ്മാൻ ഗില്ലിന് നാലംഗ റിസർവ് താരങ്ങളിലാണ് ഇടം കിട്ടിയത്. ഗില്ലിന് പുറമേ റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരാണ് റിസർവ് താരങ്ങൾ. ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), യശ്വസി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്,…
Read MoreDay: April 30, 2024
സ്റ്റാർട്ട് കാമറ ആക്ഷൻ… ഉണ്ണി മുകുന്ദൻ ഇനി ‘മാർക്കോ’; സംവിധാനം ഹനീഫ് അദേനി
മാർക്കോ എന്ന ഹനീഫ് അദേനി ചിത്രത്തിലൂടെ ആക്ഷനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. യുവ തലമുറയിൽ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സമർഥനായ താരം ഇടക്കാലത്ത് ഷഫീഖിന്റെ സന്തോഷം, മേപ്പടിയാൻ, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ ഫീൽ ഗുഡ് സിനിമകളിലൂടെ കുടുംബ സദസുകൾക്കും പ്രിയപ്പെട്ടവനായി മാറിയിരുന്നു. ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മാർക്കോ’ ഉണ്ണി മുകുന്ദന്റെ മുഴുനീള ആക്ഷൻ സിനിമകളിലൊന്നാകും. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സമീപകാലത്തെ ഏറ്റവും മികച്ച സ്റ്റൈലിസ്റ്റ്, ആക്ഷൻ-വയലൻസ് ചിത്രമായിരിക്കും മാർക്കോ. വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റവും സമർഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തിൽ എട്ട് ആക്ഷന്‍ രംഗങ്ങളാണുള്ളത്. ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ്…
Read Moreവര്‍ഷങ്ങള്‍ക്ക് ശേഷം നിവിൻ കഴിക്കുന്ന ആട്ടിൻ കാൽ… പിന്നിൽ ഷെഫ് പിള്ള
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നിറഞ്ഞാടുകയായിരുന്നു. ഇതിനു പുറമേ, നിവിന്‍ പോളിയുടെ നിതിന്‍ മോളി എന്ന വേഷം തീയറ്ററുകളിലുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഒരു സിനിമ താരമായാണ് ചിത്രത്തിൽ നിവിൻ എത്തുന്നത്. ലോ റോസ്റ്റാഡ് ലാംബ് ഷാങ്ക് എന്ന ഡിഷ് കഴിച്ചുകൊണ്ടാണ് നിവിന്റെ എൻഡ്രി. ഷെഫ് സുരേഷ് പിള്ളയുടെ കൈപ്പുണ്യത്തിലാണ് ആ വിഭവം ഉണ്ടാക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ആവശ്യപ്രകാരമാണ് ഇത് തയ്യാറാക്കിയത്. ഇതിനെ കുറിച്ച് ഷെഫ് പിള്ള പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… നിവിൻ പോളിയും സ്ലോ റോസ്റ്റാഡ് ലാംബ് ഷാങ്കും!ഡിസംബർ മാസം.പുതിയ പ്രോജക്ടിന്റെ ആവശ്യത്തിനായി ദോഹയിലാണ്- വൈകുന്നേരം ഒരു കാൾ:വിനീത് ശ്രീനിവാസനാണ്…!“ഹലോ ഷെഫ്! നമസ്കാരം…”“ഹലോ ബ്രോ” – പതിവ് പോലെ എന്റെ മറുപടി.“ഷെഫ്, ഒരു അത്യാവശ്യമുണ്ട്…. നാളെത്തെ…
Read Moreകെ. സുധാകരനും ശോഭാ സുരേന്ദ്രനുമെതിരേ പരാതി നല്കി ദല്ലാള്‍ നന്ദകുമാർ
കൊച്ചി: ഇ.പി. ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനുമെതിരെ വിവാദ ഇടനിലക്കാരന് ടി.ജി. നന്ദകുമാര്‍ പോലീസില്‍ പരാതി നല്കി. ഡിജിപിക്കും പാലാരിവട്ടം പോലീസിനുമാണ് ഇ-മെയിലിലൂടെ പരാതി അയച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെയും തന്നെയും അപമാനിക്കുന്നതിനായി ശോഭാ സുരേന്ദ്രന്റെ സഹായത്തോടെ കെ. സുധാകരനും ചേര്‍ന്ന് ഗൂഢാലോചന നടത്തി. കേരളത്തിലെ ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവ്ദേക്കറും നന്ദകുമാറും ചേര്‍ന്ന് 2023 മാര്‍ച്ച് അഞ്ചിന് ഇ.പി. ജയരാജന്റെ മകന്റെ ആക്കുളത്തുള്ള ഫ്ലാറ്റില്‍ ജയരാജനെ സന്ദര്‍ശിച്ചത് അനാവശ്യ വിവാദമാക്കി തന്നെയും ജയരാജനെയും സമൂഹമാധ്യമങ്ങളില്‍ അവളേഹിച്ചതായാണ് പരാതിയിലുള്ളത്. ഇതിനെക്കുറിച്ച് പ്രത്യകം സംഘം അന്വേഷണ നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്.
Read More‘ലൈഫ് മുന്നോട്ട്… ലൈഫ് മിഷൻ പദ്ധതിയിൽ നാല് ലക്ഷം വീടുകൾ പൂർത്തിയായി, അടുത്ത രണ്ടു വർഷത്തിനകം രണ്ടര ലക്ഷം വീടുകൾകൂടി അനുവദിക്കും; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീട് പണി പൂർത്തിയായെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ഒരു ലക്ഷം വീടിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും മേയർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പദ്ധതിയിൽ ചെലവഴിച്ചത് 17,490.33 കോടി രൂപയാണ്. ഇതിൽ 12.09 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. അടുത്ത രണ്ടു വർഷത്തിനകം രണ്ടര ലക്ഷം വീടുകൾകൂടി അനുവദിക്കും. ഇതിലൂടെ 10,000 കോടി രൂപയുടെ ധനസഹായം ലൈഫ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും മേയർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ നാലു ലക്ഷം വീട് പൂർത്തിയായി. ഏപ്രിൽവരെ 4,03,568 വീടാണ് നിർമിച്ചത്. 1,00,042 വീടിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷംമാത്രം 63,518 വീടിന്റെ നിർമാണം പൂർത്തിയായി. ലൈഫ് മിഷനിൽ ഇതുവരെ അനുവദിച്ചത് 5,03,610 വീടാണ്. 2,86,780 വീടും…
Read Moreസിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു; ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്തച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്. ഇ.പി. ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 2005-ൽ മലപ്പുറം സമ്മേളനത്തിൽ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാൻ വി.എസ്. അച്യുതാനന്ദൻ ശ്രമിച്ചപ്പോൾ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജന്റെ നേതൃത്വത്തിലാണ്. തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ എം.വി. ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് തഴയപ്പെട്ട ജയരാജൻ കുപിതനായത്. പിണറായിയെ തകർക്കാൻ വി.എസിന്റെ കോടാലിയായി പ്രവർത്തിച്ച ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ വഴിവിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്. എന്നാൽ, ബിജെപി നേതാവ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല- ചെറിയാൻ ഫിലിപ്പ് പറയുന്നു. എ.കെ.ജി, സി.എച്ച്. കണാരൻ, അഴീക്കോടൻ രാഘവൻ,…
Read Moreവീണ്ടും കാമറക്കണ്ണില്‍ പുലി; തൊടുപുഴയിലും മുട്ടത്തും ഭീതി;ആദ്യം കണ്ടത് കരിങ്കുന്നത്ത്
തൊടുപുഴ: കരിങ്കുന്നം ഇല്ലിചാരിയില്‍ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചു. കരിങ്കുന്നത്തിനു പുറമെ തൊടുപുഴ നഗരസഭയിലും മുട്ടം പഞ്ചായത്തിലുമാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിനിടെ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന കാമറയില്‍ പുലിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചു. ഇതോടെ പ്രദേശവാസികള്‍ അതീവ ഭീതിയിലായി. ഇല്ലിചാരിയില്‍ പുലിയെ കുടുക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂട് സ്ഥാപിച്ച് പത്തു ദിവസത്തോളമായിട്ടും പുലി കെണിയില്‍ കുടുങ്ങാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ തൊടുപുഴ നഗരസഭയിലെ പാറക്കടവ് പൊട്ടന്‍പ്ലാവ് ഭാഗത്തേക്കു കൂട് മാറ്റി സ്ഥാപിക്കും. കരിങ്കുന്നം പഞ്ചായത്തിന്റെയും തൊടുപുഴ നഗരസഭയുടെയും അതിര്‍ത്തിയാണ് ഇവിടം. ഇല്ലിചാരിക്കു പുറമെ തൊടുപുഴ നഗരസഭയുടെ 30-ാം വാര്‍ഡിലുള്‍പ്പെടുന്ന പാറക്കടവ് മഞ്ഞുമാവ് പ്രദേശത്തും മുട്ടം മലങ്കര എസ്റ്റേറ്റിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മഞ്ഞുമാവ് ഭാഗത്ത് പുലിയെ കണ്ടതായി വിവരം ലഭിച്ചത്. പിന്നീട് മേഖലയില്‍ പരിശോധന…
Read More‘താരങ്ങൾ പ്രതിഫലം കുറച്ചത് ആശ്വാസമായി’; വിശാഖ് സുബ്രഹ്മണ്യം
രണ്ടു സുഹൃത്തുക്കളുടെ സ്വപ്നങ്ങളുടെ കഥ- അതാണ് ഈ സിനിമയിലേക്ക് അടുപ്പിച്ചതെന്നു നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം രാഷ്്ട്ര ദീപികയോടു പറഞ്ഞു. ‘ഹൃദയം ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും ഞാനും വീനീതും പ്രണവുമൊക്കെ ഒരു കുടുംബംപോലെയായി. ഒരു പടം കൂടി ഒരുമിച്ചു ചെയ്യാമെന്നു തീരുമാനിച്ചു. പിന്നെ, ഇതിന്റെ തീം… സിനിമയ്ക്കകത്തെ സിനിമ. അത്തരമൊരു പടം വന്നിട്ടു കുറേക്കാലമായിരുന്നു. 130 ആര്‍ട്ടിസ്റ്റുകള്‍. 54 ലൊക്കേഷനുകള്‍. അത്രയും വലിയ പടം. ടെന്‍ഷനുണ്ടായിരുന്നു. പ്രണവും ധ്യാനും കല്യാണിയും അജുവും ബേസിലും നിവിനും നീരജുമൊക്കെ സൗഹൃദത്തിന്റെ പേരില്‍ പ്രതിഫലം കുറച്ചതു വലിയ ആശ്വാസമായി. ഞാന്‍ നിര്‍മിച്ച ലവ് ആക്ഷന്‍ ഡ്രാമ, ഹൃദയം എന്നിവയേക്കാള്‍ രണ്ടു മൂന്നിരട്ടി വരും ഇതിന്റെ ബജറ്റ്. അവരുടെ സപ്പോര്ട്ടില്ലായിരുന്നുവെങ്കില് ബജറ്റ് പിന്നെയും ഉയര്‍ന്നേനെ. കൊച്ചിയില്‍ സ്ഥലമെടുത്ത് എഴുപതുകളിലെ മദിരാശി സ്ട്രീറ്റും മ്യൂസിക് സ്റ്റുഡിയോസും പുനഃസൃഷ്ടിക്കേണ്ടിവന്നു. പുതു തലമുറയിലെ നമ്പര്‍ വണ്‍ ആക്ടേഴ്സാണല്ലോ അഭിനേതാക്കള്‍. വിനീതിന്…
Read Moreവർഷങ്ങൾക്ക് ശേഷം സംഭവിച്ചത്…
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവരുടെ ജീവിതത്തില്‍ പിന്നീടു സംഭവിക്കുന്ന കാര്യങ്ങളുമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. “ഇവർ കടന്നുപോകുന്ന വഴികളിലെ ആളുകളുമായി ഉണ്ടാകുന്ന അനുഭവങ്ങളും സൗഹൃദങ്ങളും പ്രശ്നങ്ങളുമൊക്കെയാണു സിനിമ”- സംവിധായകന് വിനീത് ശ്രീനിവാസന് രാഷ്്ട്ര ദീപികയോടു പറഞ്ഞു. കഥയ്ക്കു പിന്നിൽ… കോളജ്കാലം തൊട്ടേ മനസിലുള്ള കഥയാണ്. 2022ലാണ് ഇത് എഴുതണമെന്ന ആഗ്രഹം തീവ്രമായത്. 2023ലാണ് എഴുതിത്തുടങ്ങിയത്. ഈ കഥ പൂര്‍ണമായും ഫിക്ഷന്‍ തന്നെയാണ്. പക്ഷേ, യഥാര്‍ഥത്തില്‍ നടന്ന പല സംഭവങ്ങളും എഴുത്തിനെ സ്വാധീനിക്കുമല്ലോ. എഴുപതുകളില്‍ സിനിമ തേടി കോടന്പാക്കത്തു വന്നിട്ടുള്ളവര്‍, അവരുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍… അത്തരം സ്വാധീനമുണ്ട്. നമ്മളെല്ലാവരും എപ്പോഴും പറയുന്നതാണല്ലോ…വര്‍ഷങ്ങള്‍ക്കു ശേഷമെന്ന്. അതിനൊരു സൗഹൃദത്തിന്റെ ഫീലുണ്ട്. പലപ്പോഴും പല കൂട്ടുകാരെയും കാണുന്നതു വര്‍ഷങ്ങള്‍ക്കു ശേഷമാവും. ഈ സിനിമയുടെ എസന്സുള്ള ടൈറ്റില്‍…
Read Moreകൊല്ലത്തുനിന്നു മധുരയ്ക്ക് വന്ദേഭാരത് പരിഗണനയിൽ; വിവരശേഖരണവും തയാറെടുപ്പുകളും തുടങ്ങി
കൊല്ലം: കൊല്ലത്തുനിന്നു ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. വരുമാനത്തിലടക്കം സർവീസ് ഗുണകരമാകുമോ എന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് വിവരശേഖരണവും തയാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു. അടുത്തിടെ ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച എട്ട് കോച്ചുകളുള്ള ഒരു വന്ദേഭാരത് എക്സ്പ്രസ് അനുവദിച്ചിരുന്നു. ഇത് ബംഗളൂരൂ -എറണാകുളം റൂട്ടിൽ സർവീസ് നടത്താനാണ് അധികൃതർ ആലോചിച്ചത്. ചില സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി പ്രസ്തുത നീക്കം റെയിൽവേ താത്ക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ബംഗളൂരു-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ് ലോബിയാണ് അട്ടിമറിക്ക് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് നിർദേശിക്കപ്പെട്ട വന്ദേഭാരത് കൊല്ലം, കൊച്ചുവേളി, തിരുവനന്തപുരം ഭാഗത്തേക്ക് നീട്ടണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. കേരളത്തിനായി അനുവദിക്കപ്പെട്ട എട്ടു കോച്ചുകൾ ഉള്ള വന്ദേഭാരത് എക്സ്പ്രസ് കഴിഞ്ഞ മൂന്നാഴ്ചയിൽ അധികമായി കൊല്ലം…
Read More