കോട്ടയം: ടാപ്പിംഗ് പുനരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റബര്‍ വില ഇടിഞ്ഞുതുടങ്ങി. ആര്‍എസ്എസ് നാല് ഗ്രേഡ് 180.50, ഗ്രേഡ് അഞ്ച് 177.50 നിരക്കിലേക്കാണ് വില താഴ്ന്നത്. ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചെങ്കിലും കനത്ത ചൂടില്‍ ഉത്പാദനം നാമമാത്രമാണ്. ലാറ്റക്സ് തോത് കുറവായതിനാല്‍ ഷീറ്റ് ഉത്പാദനം തുടങ്ങിയിട്ടുമില്ല. ഏറെ കര്‍ഷകരും ചണ്ടിപ്പാല് വില്‍ക്കുകയാണ്. വിദേശരാജ്യങ്ങളിലും കാര്യമായി ഉത്പാദനമില്ല. മുന്‍ മാസങ്ങളില്‍ ക്രംബ് വില താഴ്ന്ന വേളയില്‍ ടയര്‍ വ്യവസായികള്‍ വലിയ തോതില്‍ ക്രംബ് റബര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ മുന്‍നിര ടയര്‍ കമ്പനികള്‍ നാമമാത്രമായി മാത്രമേ ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെടുന്നുള്ളൂ. ആസാം, മിസോറാം, മേഘാലയ സംസ്ഥാനങ്ങളില്‍നിന്ന് നിലവാരം കുറഞ്ഞ ഷീറ്റ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഏതാനും കമ്പനികളും വ്യവസായികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മേന്മ കുറഞ്ഞ ചരക്ക് മാത്രമേ വാങ്ങുന്നുള്ളൂ.സ്കൂള്‍, കോളജ് തുറക്കല്‍ മാസം സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി ടാപ്പിംഗ് പുനരാരംഭിച്ച കര്‍ഷകര്‍…
Read MoreDay: May 1, 2024
ഒരു ദിവസമെങ്കിൽ ഒരു ദിവസം ജോലിക്ക് കയറിയിരിക്കും; അതൊരു വാശിയാണ്; കയറിയില്ലങ്കിൽ ഒപ്പം നിൽക്കുന്ന ബിഎംഎസിന് ഏൽക്കുന്ന പ്രഹരമായിരിക്കും: യദു
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ പോര് മുറുകുന്പോൾ സൈബറിടങ്ങൾ അതേറ്റ് പിടിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ തന്നെ കരിവാരിത്തേക്കാൻ മേയറും കൂട്ടരും ശ്രമിക്കുന്നു എന്ന് യദു ആരോപിച്ചു. ലഹരിക്കടിമയാണെന്നും ,ക്രിമിനൽ കേസിലെ പ്രതിയാണെന്നുമൊക്കെ വരുത്തി തീർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേസുണ്ടെങ്കിലോ, അത്തരത്തിലൊരു വ്യക്തിയാണ് താനെങ്കിലോ എങ്ങനെ സർക്കാർ ജോലി ലഭിക്കുമെന്നും യദു ചോദിക്കുന്നു. ദിവസക്കൂലിക്കാരനായ തന്റെ ഏക വരുമാന മാർഗമാണ് ഈ ജോലി. അത് ഇല്ലാതാക്കിയാൽ കുടുംബം പട്ടിണിയിലാകും. തിരികെ ജോലിയിൽ പ്രവേശിച്ചേ മതിയാകൂ. ഒരു ദിവസമെങ്കിൽ ഒരു ദിവസം ജോലിക്ക് കയറിയിരിക്കും. അത് തന്റെയൊരു വാശിയാണെന്ന് യദു പറഞ്ഞു. അങ്ങനെ കയറിയില്ലങ്കിൽ തന്റെ ഒപ്പം നിൽക്കുന്ന ബിഎംഎസിന് ഏൽക്കുന്ന പ്രഹരമായിരിക്കും. അതുകൊണ്ട് തന്നെ നിയമത്തിന്റെ ഏതറ്റം വരെ പോകാനും താൻ തയാറാണെന്നും യദു വ്യക്തമാക്കി.
Read Moreഇനിയുമേറെ കാത്തിരിക്കണം… ശബരി എയര്‍പോര്‍ട്ട് നിര്‍മാണ സ്റ്റേ: സര്‍ക്കാരിനു മൗനം
കോട്ടയം: എരുമേലിയില്‍ നിര്‍ദിഷ്ട ശബരി എയര്‍പോര്‍ട്ട് നിര്‍മാണം അനിശ്ചിതത്വത്തില്‍. സ്ഥലം ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തതിനുശേഷം തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നില്ല. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയശേഷം വേണം സ്റ്റേ അഴിക്കാനുള്ള നടപടിയിലേക്ക് കടക്കാന്‍. 441 കൈവശക്കാരുടെ 1000.28 ഹെക്ടര്‍ ഏറ്റെടുക്കാനാണ് മാര്‍ച്ചില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉടമകള്‍ക്ക് നോട്ടീസ് നല്കി സ്ഥലം അളന്ന് നഷ്ടപരിഹാരം നല്കി ഏറ്റെടുക്കാനുള്ള നടപടികള്‍ക്കിടയിലാണ് സ്റ്റേ വന്നത്. ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് സ്റ്റേ. സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് അപ്രതീക്ഷിത നടപടിയുണ്ടായത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ചര്‍ച്ചിനോ സര്‍ക്കാരിനോ എന്നതില്‍ പാലാ കോടതിയില്‍ കേസ് നിലവിലുണ്ട്. സര്‍ക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. സാമൂഹിക ആഘാത…
Read Moreനവകേരള ബസ് ഇനി ഗരുഡ പ്രീമിയം; കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ്; യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും
ചാത്തന്നൂർ: നവകേരളയാത്രയ്ക്ക് മന്ത്രിസഭ ഉപയോഗിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസ് ഗരുഡപ്രീമിയം സർവീസായി കോഴിക്കോട് – ബംഗളൂരു റൂട്ടിൽ യാത്ര തുടങ്ങും. അഞ്ചു മുതലാണ് സർവീസ്. ആധുനിക രീതിയിലുള്ള എയർകണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് മാത്രം ബസിനുള്ളിൽ കയറുന്നതിനായി പ്രത്യേകം തയാറാക്കിയ യാത്രക്കാർക്കുതന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാർക്ക് യൂറിനലിനായി ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ നാലിനു കോഴിക്കോട്ടുനിന്നു യാത്രതിരിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11.35 ന്…
Read Moreതോമസ് കുട്ടീ… വിട്ടോടാ… ഹോട്ടലിൽ കയറി മൂക്കുമുട്ടെ തിന്നും, എന്നിട്ടു മുങ്ങും യുകെ ദന്പതികൾ പിടിയിൽ
ലണ്ടൻ: ഹോട്ടലുകളിൽ കയറി വയറുനിറയെ തിന്നശേഷം ബിൽ അടയ്ക്കാതെ മുങ്ങുന്ന കുടുംബം ഒടുവിൽ പോലീസ് പിടിയിൽ. എട്ട് അംഗങ്ങളടങ്ങുന്ന കുടുംബം വിവിധ ഭക്ഷണശാലകളിലായി ഒരു ലക്ഷത്തിലേറെ രൂപയ്ക്കു ഭക്ഷണം കഴിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. 39കാരിയായ യുവതിക്കും ഇവരുടെ 41കാരനായ ഭർത്താവിനുമെതിരേ അഞ്ചു കേസുകളാണു പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിക്കെതിരേ നിരവധി മോഷണക്കേസുകളും നിലവിലുണ്ടെന്നു പറയുന്നു. വിവിധ റസ്റ്ററന്റുകളിലെ സിസിടിവി കാമറകളിൽ ഇവർ ഭക്ഷണം കഴിക്കുന്നതിന്റെയും വിദഗ്ധമായി മുങ്ങുന്നതിന്റെയും ദൃശ്യങ്ങൾ വ്യക്തമായി കാണാം. ആദ്യം ദന്പതികളും രണ്ടു കുട്ടികളുമാണ് എത്തുക. തുടർന്ന് ഇവരുടെ ടേബിളിലേക്കു മറ്റു നാലു പേർ കൂടി എത്തും. വർത്തമാനം പറഞ്ഞും രസിച്ചും ആർക്കും സംശയത്തിനിടകൊടുക്കാതെയാണ് ഇവരുടെ ഹോട്ടലിലെ പെരുമാറ്റം. വിലകൂടിയ വിഭവങ്ങൾ വയറുനിറയെ കഴിച്ചശേഷം ബില്ലടയ്ക്കാതെ സംഘമായിതന്നെ ഹോട്ടലിൽനിന്നു പുറത്തുകടക്കുകയാണു പതിവ്. ആദ്യം യുവതിയും കുട്ടികളുമാണു പുറത്തുകടക്കുക. പിന്നാലെ പുരുഷന്മാരും പുറത്തുകടക്കും. തുടർന്നു പുറത്തു…
Read Moreവെയിലേറ്റ് വാടുന്ന പക്ഷികൾ… വേനൽച്ചൂടിൽ വലഞ്ഞ് പക്ഷികളും
കോട്ടയം: നഗരത്തിലെ പക്ഷികളും വേനല്‍ച്ചൂടില്‍ മരങ്ങളുടെ ഇടങ്ങളിലേക്കു ചുരുങ്ങിയതായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് സര്‍വേ റിപ്പോര്‍ട്ട്. മുൻവർഷങ്ങളെ അപേക്ഷിച്ചു പക്ഷി വൈവിധ്യത്തിൽ നേരിയ കുറവുണ്ട്. ചൂടിന്റെ ആഘാതത്തിൽ പക്ഷികൾ തണലിലേക്കു ഒതുങ്ങിയതാണ് ഇതിനു കാരണം. നഗരത്തെ ആറ് സെക്ടറുകളായി തിരിച്ചുള്ള സർവേയിൽ 40 ഇനം പക്ഷികളെയാണു കണ്ടെത്തിയത്. ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് ഈരയിൽകടവിലും രണ്ടാമത് സിഎംഎസ് കോളജ് കാമ്പസിലുമാണ്. നീർപക്ഷികളുടെ താവളമായ നാഗമ്പടത്തെ കൊറ്റില്ലങ്ങൾ മുൻവർഷങ്ങളേക്കാൾ വർധിച്ചതായാണു കണക്ക്. ചിന്നകൂട്ടുറുവാൻ, നാട്ടുമൈന, കാക്കകൾ, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവയാണ് നഗരത്തില്‍ ഏറ്റവുമധികമായി കണ്ടത്. ജലപക്ഷികളായ, ചായമുണ്ടി, ചേരകോഴി, നീലകോഴി എന്നിവയെയും നഗരങ്ങളില്‍ വിരളമായി കണ്ടുവരുന്ന കായലാറ്റ, ചുവന്ന നെല്ലിക്കോഴിയെയും കണ്ടെത്താനായി. ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, ശരത്, എന്‍.ബി. ബാബു , ടോണി ആന്റണി, എം.എൻ. അജയകുമാർ, ഷിബി മോസ്റ്റസ്, അനുപാ മാത്യൂസ്, തോമസ്…
Read Moreഅമ്മയാണ് സഹോദരിയാണ് മകളാണെന്നത് ഓർക്കണം… തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നതായി മേയർ ആര്യാ രാജേന്ദ്രന്റെ പരാതി
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ തനിക്കെതിരേ സൈബർ ആക്രമണം. പോലീസിൽ പരാതി നൽകി മേയർ ആര്യാ രാജേന്ദ്രൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി. പോലീസ് മേധാവിക്കും മ്യൂസിയം പോലീസിനുമാണ് പരാതി നൽകിയത്. പോസ്റ്റുകള്‍ക്കു താഴെ അശ്ലീല കമന്റുകളാണ് നിറയുന്നതെന്ന് പരാതിയില്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് ആര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം. സംഭവത്തിൽ മേയർക്കെതിരേ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് ആര്യയുടെ സൈബർ ആക്രമണ പരാതി.
Read Moreമൂക്കുത്തി മൂക്കുത്തി കണ്ടില്ലാ, അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു; 12 വർഷം മുൻപ് കാണാതായ മൂക്കുത്തി ശ്വാസകോശത്തിൽ!
കൊച്ചി: 12 വർഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ഒരു ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തിൽനിന്നു പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ നാൽപ്പത്തിനാലുകാരിയുടെ ശ്വാസകോശത്തിൽനിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ഒരു സെന്റിമീറ്റർ നീളമുള്ള ചങ്കിരി പുറത്തെടുത്തത്. മൂക്കുത്തി കാണാതായ ദിവസം അതിന്റെ പ്രധാനഭാഗം വീട്ടിൽനിന്ന് കിട്ടിയിരുന്നു. ചങ്കിരിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ നടത്തിയ സ്കാനിംഗിലാണ് ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. ശ്രീരാജ് നായർ, ഡോ. ടോണി ജോസ് എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.
Read Moreഉന്നതര്‍ക്ക് വഴങ്ങിയാൽ പണവും പരീക്ഷയിൽ ഉയർന്ന മാർക്കും; വിദ്യാർഥിനികളെ വഴിതെറ്റിക്കാൻ ശ്രമിച്ച അധ്യാപികയ്ക്ക് തടവ് ശിക്ഷ
ചെന്നൈ: കോളജ് വിദ്യാർഥിനികളോട് ഉന്നതർക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട വനിത പ്രഫസര്‍ക്ക് തടവ് ശിക്ഷ. തമിഴ്നാട്ടിലെ ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളജിൽ അസിസ്റ്റന്റ് പ്രഫസർ ആയിരുന്ന നിർമല ദേവിയെയാണ് കോടതി ശിക്ഷിച്ചത്. 10 വർഷം തടവ് ശിക്ഷയാണ് ഇവർക്ക് ലഭിച്ചത്. ഇതിനു പറമെ 2,45,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ആറ് വർഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കോടതി ശിക്ഷ വിധിച്ചത്. ഉന്നതര്‍ക്ക് വഴങ്ങിയാൽ പണവും പരീക്ഷയിൽ ഉയർന്ന മാർക്കും ലഭിക്കുമെന്നാണ് ഇവർ വിദ്യാർഥിനികളോട് പറഞ്ഞത്. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. തുടർന്ന് ഇവർക്കെതിരേ നാല് വിദ്യാർഥിനികൾ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി ശിക്ഷ വിധിച്ചത്.
Read Moreകാറിൽ നിന്ന് വാളുമായി ചാടിയിറങ്ങുന്ന സംഘം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ആലുവ ഗുണ്ടാ ആക്രമണത്തിൽ നാല് പേർ കസ്റ്റഡിയിൽ
കൊച്ചി: ആലുവാ ഗുണ്ടാ ആക്രമണത്തിൽ നാല് പേർ കസ്റ്റഡിയില്‍. സ്വരാജ്, സുനീര്‍, ഫൈസല്‍, കബീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ മൂന്നുപേർക്ക് അക്രമത്തിൽ നേരിട്ട് പങ്കുണ്ടെന്നും അക്രമം ആസൂത്രണം ചെയ്തത് കബീർ ആണെന്നും പോലീസ് പറഞ്ഞു. ആലുവ ശ്രീമൂലനഗരത്തിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുലൈമാൻ വെന്റിലേറ്ററിൽ തുടരുകയാണ്. സുലൈമാനോടൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ദിവസങ്ങൾക്ക് മുൻപ് വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Read More