കൊച്ചി: വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വെള്ളത്തിലേക്ക് ഒഴുക്കി വിടുന്നതിനെ തുടർന്ന് കായലുകളില്‍ ലോഹസാന്ദ്രത ഉയർന്നുവെന്നും കായല്‍ മത്സ്യങ്ങള്‍ കഴിക്കുന്നത് അപകടകരമാണെന്നും പുതിയ പഠനം. ഈ മാലിന്യങ്ങളില്‍ ദോഷകരമായ ലോഹങ്ങളുണ്ട്. മത്സ്യങ്ങള്‍ ഇവ ഭക്ഷിക്കുന്നുണ്ട്. അതിനാല്‍ കായല്‍ മത്സ്യങ്ങളും കക്കയും കഴിക്കുന്നത് അപകടകരമാണെന്നാണ് പുതിയ പഠനം പറയുന്നത്. കൊച്ചിൻ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)യിലെ മറൈൻ ടെക്നോളജി ഡിപ്പാർട്ട്മെന്റും ചെന്നൈയിലെ എൻഐഒടി കാമ്പസിലെ നാഷണല്‍ സെന്റർ ഫോർ കോസ്റ്റല്‍ റിസർച്ചും ചേർന്നാണ് പഠനം നടത്തിയത്. എറണാകുളം-ആലപ്പുഴ അതിർത്തിയിലെ അരൂർ മുതല്‍ കൊച്ചിയിലെ വ്യവസായ മേഖലയായ ഏലൂർ വരെയുള്ള കായലുകളിലെ വിവിധ ഇനം മത്സ്യങ്ങളിലും കക്കയിറച്ചികളിലും കനത്ത ലോഹ മലിനീകരണം കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. രാജ്യാന്തര സയൻസ് ജേണല്‍ സ്പ്രിങ്ങറിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സിങ്ക്, കാഡ്മിയം, ക്രോമിയം എന്നീ മൂന്ന് ലോഹങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. മത്സ്യങ്ങളിലെയും കക്കയിറച്ചിയിലെയും…
Read MoreDay: May 4, 2024
എന്തോ ഇഷ്ടമാണ് ആളുകൾക്കെന്നെ… ഹൗസ്ഫുൾ ആയി നവ കേരള ബസ്; മുഖ്യമന്ത്രിയുടെ ‘സീറ്റിനായി പിടിവലി’; എല്ലാവർക്കും വേണ്ടത് പിണറായി ഇരുന്ന സീറ്റ്
കോഴിക്കോട്: മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി നവകേരള ബസ്. ‘ഗരുഡ പ്രീമിയം’ എന്ന പേരിലായിരിക്കും ബസ് വീണ്ടും നിരത്തിലിറങ്ങുന്നത്.പുലർച്ചെ നാലിന് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബംഗളൂരുവിൽ എത്തും. ബസിന്റെ ആദ്യ സർവീസിന്റെ എല്ലാ ടിക്കറ്റും വിറ്റുപോയി. നവകേരള യാത്രയിലുടെനീളം മുഖ്യമന്ത്രിയിരുന്ന ഏറ്റവും മുൻവശത്തെ സീറ്റാണ് എല്ലാവർക്കും ആവശ്യം. ഇതിന് വേണ്ടി ഡിപ്പോയിൽ വന്ന് ചോദിക്കുന്നവരുമുണ്ട്. ടോയ്ലറ്റും മറ്റ് കൂടുതല്‍ സൗകര്യങ്ങളുമുൾപ്പെട്ട നവകേരള ബസ് സർവീസ് വിജയിച്ചാൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ വാങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറുമെന്നാണ് നിലവിലെ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്.
Read Moreതെരഞ്ഞെടുപ്പ് റാലിയിൽ കുട്ടികൾ; അമിത് ഷായ്ക്കെതിരേ കേസ്
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ കുട്ടികളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് ചട്ടലംഘനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ പോലീസ് കേസെടുത്തു. സംസ്ഥാന കോൺഗ്രസ് ഘടകം പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. മേയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്ക്കൊപ്പം വേദിയിൽ കുട്ടികൾ ഉണ്ടായിരുന്നെന്നും അതിൽ ഒരു കുട്ടി ബിജെപി ചിഹ്നം കൈയിൽ പിടിച്ചിരുന്നെന്നും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയിൽ ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലോ പ്രവർത്തനങ്ങളിലോ കുട്ടികളുടെ പങ്കാളിത്തം ഉണ്ടാകാൻ പാടില്ലെന്നാണു ചട്ടം. ഐപിസി സെക്ഷൻ 188 പ്രകാരമാണ് കേസ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു പോലീസ് പറഞ്ഞു. അതേസമയം, അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ എഐസിസി സോഷ്യൽ മീഡിയ സെല്ലിന്റ് ദേശീയ കോർഡിനേറ്ററായ അരുൺ റെഡ്ഡിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഅമേഠിയിലെ രാഹുലിന്റെ പിന്മാറ്റം എനിക്കു ലഭിച്ച അംഗീകാരം; സ്മൃതി ഇറാനി
ന്യൂഡൽഹി: അമേഠിയിൽ മത്സരിക്കില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനം എനിക്കു ലഭിച്ച വലിയ അംഗീകാരമാണെന്നു കേന്ദ്ര മന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സ്മൃതി ഇറാനി. കോൺഗ്രസ് പാർട്ടിക്ക് അവരുടെ മുഴുവൻ തന്ത്രവും ഊർജ വും തന്നിലേക്ക് കേന്ദ്രീകരിച്ചു എന്ന് പറയുന്നത് തനിക്ക് ലഭിക്കുന്ന വലിയ അഭിനന്ദനമാണ്. ഞാൻ അവർക്കു വളരെ പ്രാധാന്യമുള്ളവളാണെന്നു മനസിലായെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേഠി ഒഴിവാക്കി റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ പത്രിക സമർപ്പിച്ചതിനു പിന്നാലെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. കഴിഞ്ഞതവണ അമേഠിയിൽ സ്മൃതി ഇറാനിയോടു മത്സരിച്ചു രാഹുൽ പരാജയപ്പെട്ടിരുന്നു. സ്മൃതി ഇറാനിയുടെ ഏക ഐഡന്റിറ്റി അവർ രാഹുൽ ഗാന്ധിക്കെതിരേ അമേഠിയിൽനിന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണെന്നും ഇപ്പോൾ അവരുടെ രാഷ്ട്രീയ പ്രസക്തി അവസാനിച്ചുവെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. അർഥശൂന്യമായ പ്രസ്താവനകൾ നടത്തുന്നതിന് പകരം മണ്ഡലത്തിലെ അടച്ച ആശുപത്രികൾ, സ്റ്റീൽ പ്ലാന്റുകൾ,…
Read Moreഈ ഒരു തെളിവു മാത്രം മതി, ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു; യദുവിനെതിരേ തെളിവ് നിരത്തി റോഷ്ന ആൻ റോയ്
തിരുവനന്തപുരം: മേയറെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്ന ആന്‍ റോയിയുടെ ആരോപണത്തിൽ ബസ് ഓടിച്ചത് യദു തന്നെയെന്ന് സ്ഥിരീകരണം. ഇതിനു പിന്നാലെ പ്രതികരണം അറിയിച്ചിരിക്കുകയാണ് റോഷ്ന ആന്‍ റോയ്. യദു തന്നെയാണ് ബസ് ഓടിച്ചത് എന്നതിനുള്ള തെളിവുകളുൾപ്പെട്ട സ്കീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് റോഷ്നയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തനിക്കുണ്ടായ ഒരു വിഷയം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു എന്നും ഇവർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഈ ഒരു തെളിവു മാത്രം മതി ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഭാഗം എനിക്ക് തെളിയിക്കാതെ നിവർത്തിയില്ലല്ലോ. എനിക്കുണ്ടായ ഒരു വിഷയം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവസാനം തെളിഞ്ഞു. ഇദ്ദേഹമാണ് വണ്ടി ഓടിച്ചതെന്നും…
Read Moreഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ കാര്യമാക്കുന്നില്ല, ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം; വരലക്ഷ്മി
ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നടന് ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി ഇപ്പോള്‍. എന്റെ അച്ഛന് പോലും രണ്ടു തവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതില്‍ തെറ്റൊന്നുമില്ല. നിക്കിനെ കുറിച്ച് ആളുകള്‍ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അവന് എന്റെ കണ്ണില്‍ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാന്‍ ഒഴിവാക്കിയിരുന്നു. നിക്കിന്റെ മാതാപിതാക്കള്‍ ഒരു ആര്‍ട്ട് ഗാലറി നടത്തുകയാണ്. അവനും മകളും പവര്‍ലിഫ്റ്റിംഗില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളാണ്. ഞാന്‍ അവന്റെ മുൻ ഭാര്യയുമായി നല്ല സൗഹൃദം…
Read More‘അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ തൽക്കാലം വിലക്കില്ല’; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് കിട്ടിയാൽ നടപടി
തിരുവനന്തപുരം: അരളിപ്പൂവ് ക്ഷേത്രത്തിലെ പൂജ, നിവേദ്യം എന്നിവയ്ക്ക് ഉപയോഗിക്കുന്നത് തൽക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അരളിപ്പൂവ് മരണകാരണമാകുമെന്ന് റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ കിട്ടുകയാണെങ്കിൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചത് അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതു മൂലമാണെന്നാണ് പ്രാഥമിക നിഗമനം. അരളിയിൽ വിഷമുണ്ടെന്ന് വനഗവേഷണ കേന്ദ്രവും കണ്ടെത്തിയിരുന്നു. ഇവ എത്ര അളവിൽ ശരീരത്തിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്ഥാനത്ത് ചില ക്ഷേത്രങ്ങളിൽ അരളി നേരത്തേ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ പണ്ട് മുതലേ അരളി പൂജയ്ക്കോ, മാല ചാർത്താനോ ഉപയോഗിക്കാറില്ലെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി.
Read Moreരാമങ്കരിയിൽ എൽഡിഎഫിനെതിരേ കോൺഗ്രസ് അവിശ്വാസം; പിന്തുണച്ച് മൂന്ന് സിപിഎം അംഗങ്ങൾ
മങ്കൊമ്പ്: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ് എന്നിവർക്കെതിരേ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. യുഡിഎഫിന്റെ നാലംഗങ്ങൾക്കൊപ്പം, സിപിഎമ്മിന്റെ മൂന്നംഗങ്ങളും ചേർന്നാണ് നോട്ടീസ് നൽകിയത്. ആർ. രാജുമോൻ, ഡെന്നി സേവ്യർ, സോളി ആന്റണി, ഷീന റെജപ്പൻ എന്നീ യുഡിഎഫ് അംഗങ്ങൾക്കു പുറമെ സിപിഎമ്മിലെ കെ.പി. അജയഘോഷ്, സൂര്യ ജിജിമോൻ, ബിൻസ് ജോസഫ് എന്നിവരുമാണ് നോട്ടീസിൽ ഒപ്പിട്ടത്. വെളിയനാട് ബ്ലോക്കുപഞ്ചായത്ത് സെക്രട്ടറി ബിൻസി വർഗീസിനാണ് നോട്ടീസ് നൽകിയത്. സിപിഎമ്മിലെ വിഭാഗീയതയെത്തുടർന്ന് കഴിഞ്ഞവർഷം നിരവധി പ്രവർത്തകർ സിപിഎം വിട്ടു സിപിഐയിൽ ചേർന്നിരുന്നു. ഇക്കൂട്ടത്തിൽ പാർട്ടി വിട്ടവരിൽ ഏറ്റവും പ്രമുഖനായിരുന്നു രാജേന്ദ്രകുമാർ. കുട്ടനാട്ടിലെ സിപിഎമ്മിന്റെ കരുത്തനായ നേതാവും രാമങ്കരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന രാജേന്ദ്രകുമാറിനൊപ്പം ഭരണസമിതിയിലെ നാല് അംഗങ്ങളും പാർട്ടിവിട്ടിരുന്നു. ഇതോടെ ഒൻപതംഗങ്ങളുണ്ടായിരുന്ന സിപിഎമ്മിന് പഞ്ചായത്തിന്റെ ഭരണവും നഷ്ടമായിരുന്നു. അവശേഷിക്കുന്ന സിപിഎം അംഗങ്ങളിൽ മൂന്നുപേരാണ് ഇപ്പോൾ…
Read Moreറോഷ്ന ഉന്നയിക്കുന്ന പ്രശ്നം ഉണ്ടായിട്ടില്ല; പെണ്ണ് എന്ന പരിഗണന നൽകുന്നതുകൊണ്ടാണോ എല്ലാവരും അവരോടൊപ്പം നിൽക്കുന്നത്; ഒരാളെ ബുദ്ധിമുട്ടിക്കുന്നതിന് കണക്കില്ലേ; കെഎസ്ആർടിസി ഡ്രൈവർ യദു
തിരുവനന്തപുരം: നടി റോഷ്നയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു. മേയറുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയ ഡ്രൈവര്‍ യദു തന്നോടും മോശമായി പ്രതികരിച്ചിരുന്നുവെന്ന് സിനിമ താരം റോഷ്ന വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു യദു. അവർക്ക് പെണ്ണ് എന്ന പരിഗണന നൽകുന്നതുകൊണ്ടാണോ എല്ലാവരും അവരോടൊപ്പം നിൽക്കുന്നത്. മനപൂർവം തന്നെ കരി വാരിത്തേക്കാൻ ശ്രമിക്കുകയാണ്. വഴിക്കടവ് സർവീസ് നടത്തിയതായി ഓർമയില്ലെന്ന് യദു പറഞ്ഞു. ഡിപ്പോയിൽ പരിശോധിച്ചാലേ ഇത് പറയാൻ കഴിയുകയുള്ളൂവെന്നാണ് യദു പറയുന്നത്. മേയറുമായുള്ള തർക്കം നടന്ന ശേഷം ഇത്രയും ദിവസത്തിനു ശേഷമാണ് ഇവർ രംഗത്തു വരുന്നത്. ഇതിന്റെ പിന്നിലുള്ള ഉദ്ദേശ ശുദ്ധി എന്താണെന്ന് അറിയില്ലന്നും യദു പറഞ്ഞു. ഒരാളെ ബുദ്ധിമുട്ടിക്കുന്നതിന് കണക്കില്ലേയെന്നും യദു ചോദിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ മാനസികമായും പാര്‍ട്ടിയുടെ പേരിലും വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും യദു പറഞ്ഞു. അതിനാൽ തന്നെയാണ് താൻ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.…
Read Moreമൂത്രാശയ അണുബാധ വിവിധ പ്രായക്കാരിൽ…
കൗമാരക്കാരില്‍…ഈ പ്രായത്തില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കാണ് അനുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതല്‍. അഥവാ ആണ്‍കുട്ടികളില്‍ അണുബാധ ഉണ്ടായാലും അത് ജന്മനായുള്ള മൂത്രാശയ ഘടനയുടെ തകരാര്‍, മൂത്രശയ തടസം, മൂത്രാശയ കല്ലുകള്‍ എന്നീ കാരണങ്ങളാലാകാം. ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ കൃത്യമായ ടെസ്റ്റുകള്‍ക്ക് വിധേയരായി ചികിത്സ തേടേണ്ടതാണ്. യൗവനത്തിലെ മൂത്രാശയ അണുബാധ20-50 വയസ് വരെ പ്രായമുള്ള ആണുങ്ങളില്‍ അണുബാധയുടെ സാധ്യത കുറവാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടുന്ന സ്ത്രീകളില്‍ മൂത്രാശയ അണുബാധ ഇടയ്ക്കിടെ വരാനുള്ള സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് മൂത്രാശയ അണുബാധ കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭപാത്രം വലുതാകുന്നതിനനുസരിച്ച് തടസം വരുന്നതിനാല്‍ മൂത്രം ഒഴിക്കുമ്പോള്‍ പൂര്‍ണമായും പോകാതെ അല്പം മൂത്രം കെട്ടിനില്‍ക്കുന്നതാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ആര്‍ത്തവവിരാമത്തില്‍ ഈസ്ട്രജന് മുതലായ ഹോര്‍മോണുകളുടെ കുറവുമൂലം അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 50 വയസിന് മുകളിലുള്ളവര്‍ക്ക്50 – 60 വയസിനുശേഷം ആണുങ്ങളിലാണ് കൂടുതലായി മൂത്രാശയ അണുബാധ കണ്ടുവരുന്നത്. പ്രോസ്റ്റേറ്റ്…
Read More