കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അലോട്ടി അടക്കം രണ്ടുപേർ അറസ്റ്റിൽ. ആർപ്പൂക്കര കോലേട്ടമ്പലം കൊപ്രയിൽ വീട്ടിൽ ( പുതുപ്പള്ളി കൊച്ചുമറ്റം ഭാഗത്ത് ഇപ്പോൾ താമസം) അലോട്ടി എന്നു വിളിക്കുന്ന ജെയിസ് മോൻ (30), മീനടം അടമ്പുകാട് ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ ടിജോ കെ.തോമസ് (38) എന്നിവരെയാണു ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജെയിസ് മോനും ടിജോയും സുഹൃത്തുക്കളും കഴിഞ്ഞദിവസം രാത്രി 10.30നു പുതുപ്പള്ളി പേരച്ചുവട് ഭാഗത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ വെളിയിലിറക്കി മർദിക്കുകയും കൈയിൽ കരുതിയിരുന്ന കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവിന്റെ പിതാവ് ജെയിസ് മോനെതിരേ മുൻപ് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധത്തിലാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. അലോട്ടിക്ക് ഗാന്ധിനഗർ, കിടങ്ങൂർ, തിരുവല്ല, തൃക്കൊടിത്താനം, വള്ളികുന്നം, കോട്ടയം വെസ്റ്റ്,…
Read MoreDay: May 24, 2024
പുതിയ അധ്യയന വര്‍ഷം; സ്കൂളും പരിസരവും ലഹരിമുക്തമാക്കാൻ എക്സൈസ്
കൊച്ചി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് സ്കൂളും പരിസരവും കേന്ദ്രീകരിച്ച് ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങി എക്സൈസ്. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഇസ്പെക്ടര്മാര്ക്കും എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കും എക്സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്കി. എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായാണ് മുന്‍കരുതലുകളും പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്. ഓരോ റേഞ്ചിലും വരുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍, ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേര് എന്നിവ ജൂണ്‍ ആറിനകം റേഞ്ച് ഓഫീസുകളില്‍നിന്ന് അതാത് സര്‍ക്കിള്‍ ഓഫീസുകളില്‍ ലഭ്യമാക്കണം. സര്‍ക്കിള്‍ ഓഫീസില്‍ ലഭ്യമായ ലിസ്റ്റ് പ്രകാരമുള്ള സ്കൂളുകളുടെ വിവരങ്ങള്‍ ജൂണ്‍ 10 നകം എക്സൈസ് കമ്മീഷണര്‍ക്ക് കൈമാറണം. ലിസ്റ്റിലുള്ള സ്കൂളുകള്‍ മേയ് 30 നകം റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍/ റേഞ്ചിന്റെ ചുമതല വഹിക്കുന്നവര്‍ സന്ദര്‍ശിക്കണം. സ്കൂളുകളുടെ വിവരങ്ങള്‍ അതാത് ഡിവിഷന് ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. ഓരോ…
Read Moreഇരുപത്തിനാല് കോച്ചുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം; പരശുറാം എക്സ്പ്രസ് കന്യാകുമാരിവരെ നീട്ടും
കൊല്ലം: മംഗളുരു സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ (16649/16650) പരശുറാം എക്സ്പ്രസ് ട്രെയിൻ കന്യാകുമാരി വരെ ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.24 കോച്ചുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം കന്യാകുമാരി സ്റ്റേഷനിൽ ഉള്ളതുകൊണ്ടാണ് റെയിൽവേയുടെ ഈ തീരുമാനം. നിലവിൽ പരശുറാം എകസ്പ്രസിന് 21 കോച്ചുകളാണ് ഉള്ളത്. നാഗർകോവിലിൽ 21 കോച്ചുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യമേ ഉള്ളൂ. വണ്ടി കന്യാകുമാരി വരെ നീട്ടിയാൽ കോച്ചുകളുടെ എണ്ണം 24 ആയി ഉയർത്താനുമാകും. മാത്രമല്ല നിലവിലെ യാത്രാക്ലേശത്തിനും അമിത തിരക്കിനും ഒരു പരിധിവരെ പരിഹാരമാകുകയും ചെയ്യും. സർവീസ് ദീർഘിപ്പിക്കൽ പുതിയ ടൈം ടേബിൾ പുറത്തിറങ്ങുന്ന ജൂലൈ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. നിലവിലെ സമയക്രമത്തിൽ നേരിയ മാറ്റം വരുത്താനും സാധ്യതയുണ്ട്.അതേ സമയം സംസ്ഥാനത്ത് വിവിധ ട്രെയിനുകൾക്ക് പരീക്ഷണാർഥം അനുവദിച്ച സ്റ്റോപ്പുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ഈ…
Read Moreസാക്ഷിയായ ഭാര്യക്ക് പ്രതിയുടെ കത്ത്; “സ്വർണവും പണവും നല്‍കാം, മൊഴി മാറ്റണം’; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ
തലശേരി: കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യയേയും ഒന്നരവയസുകാരിയായ ഏക മകളേയും പുഴയിൽ തള്ളിയിടുകയും മകൾ മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി 30 ന് കോടതി പരിഗണിക്കും. കുടുംബ കോടതി ജീവനക്കാരനായിരുന്ന പാട്യം പത്തായകുന്നിലെ കുപ്പിയാട്ട് മടപ്പുര വീട്ടിൽ കെ.പി. ഷിനു (45) പ്രതിയായ കേസിലാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. കേസിലെ സാക്ഷിയായ ഭാര്യ സോനക്ക് പ്രതി അയച്ച 15 കത്തുകളിൽ അഞ്ച് കത്തുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. “തെറ്റു ചെയ്തു, മാപ്പാക്കണം, സ്വർണവും പണവും തിരിച്ചു നൽകാം, മൊഴി മാറ്റി പറയണം’ എന്നിങ്ങനെ എഴുതിയ കത്തുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഈ കത്തുകൾ പ്രതി എഴുതയതെല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വിചാരണക്ക് മുന്നോടിയായി…
Read Moreകണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന; വെള്ളം കുത്തിയൊഴുകി വീടുകളിൽ കയറി
മട്ടന്നൂർ: കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു വെള്ളം കുത്തിയൊഴുകി വീടുകളിൽ വെള്ളം കയറി. ഇന്നലെ അർധരാത്രി 12 ഓടെ കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്തായിരുന്നു സംഭവം. ശക്തമായ മഴയിൽ വിമാനത്താവളത്തിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിന്റെ സമ്മർദം കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു. മതിൽ തകർന്ന സ്ഥലത്തിലൂടെ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. ഓട്ടോ ഡ്രൈവർ കെ. മോഹനന്റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇന്റർ ലോക്ക് അടക്കം നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി. സമീപത്തെ കെ.സുമേഷിന്റെ വീട്ടിലും വെള്ളം കയറി. റോഡരികിലെ ബിജുവിന്റെ ബൈക്ക് വർക്ക് ഷോപ്പിൽ വെള്ളം കയറിയതിനാൽ സാധനങ്ങൾ ഒഴുകിപ്പോവുകയും പിൻഭാഗത്തെ ചുറ്റു മതിൽ തകരുകയും ചെയ്തു. വർഷങ്ങൾക്കുമുമ്പും ഇതേ സ്ഥലത്ത് ചുറ്റുമതിൽ തകർന്നതിനാൽ…
Read Moreആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: നിനോയുടെ വധശിക്ഷ ജീവപര്യന്തമാക്കി; അനുശാന്തിയുടെ ഹർജി തള്ളി, ഇരട്ട ജീവപര്യന്തം തന്നെ
തിരുവനന്തപുരം: ആറ്റിങ്കൽ ഇരട്ടകൊലപാതക കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 25 വർഷം പരോൾ ഇല്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. അതേസമയം രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തു. അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. 2014 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ടെക്നോപാർക്കിലെ ജീവനക്കാരായിരുന്ന നിനോ മാത്യുവും അനുശാന്തിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് നാല് വയസ് പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു. മകൾ സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയെയും(57) കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇവരെ ശിക്ഷിച്ചത്. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാൻ നിനോ മാത്യുവായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നിനോ മാത്യുവിന് അനുശാന്തി ഫോണിലൂടെ…
Read Moreഇടതു സർക്കാർ അബ്കാരികളുടെ കൈയിൽക്കിടന്ന് കളിക്കുകയാണെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അബ്കാരികളുടെ കൈയിൽക്കിടന്ന് കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഐടി പാർക്കുകളിലെ മദ്യശാലകളുടെ കാര്യത്തിൽ പ്രതിപക്ഷം വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് സർക്കാർ മറച്ചുവച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ബാറുടമകൾ മദ്യനയത്തിൽ ഇളവ് നൽകുന്നതിന് സർക്കാരിന് നൽകാനായി പണപ്പിരിവ് നടത്തുന്ന ശബ്ദരേഖ പുറത്തുവന്ന സാഹചര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായം പ്രതിപക്ഷ നേതാവ് ഇന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകനത്ത മഴ; തൃശൂർ നഗരത്തിൽ വീണ്ടും വൻമരം കടപുഴകി വീണു; ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു
തൃശൂർ : ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ വീണ്ടും വൻമരം കടപുഴകി വീണു. ജനറൽ ആശുപത്രിക്കു സമീപം കോളേജ് റോഡിലാണ് മരം വീണത്. മരത്തിനടിയിൽപ്പെട്ട് ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു. ഒരു ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. ഇന്നു രാവിലെയാണ് അപകടം. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണിരുന്നു. കളക്ടറേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണ് ടൗണിൽ വെസ്റ്റ് സ്റ്റേഷന്റെ മതിലും സമീപത്തെ കെട്ടിടവും തകർന്നിരുന്നു. ചേറ്റുപുഴ റോഡിലും കഴിഞ്ഞദിവസം മരം വീണു ഗതാഗതം തടസപ്പെട്ടിരുന്നു. തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുകയാണ്. എല്ലാ മുൻകരുതലുകളും കൈക്കൊള്ളാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണി എന്നിവനേരിടാനും…
Read Moreഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ച് സാമന്ത; നിഗൂഢമെന്ന് ആരാധകർ
തെന്നിന്ത്യയുടെ പ്രിയതാരം സാമന്ത റൂത്ത് പ്രഭു സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഫോട്ടോഷൂട്ടുകള്‍ മാത്രമല്ല പ്രചോദനപരമായ കുറിപ്പുകളും സാമന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാം പേജിൽ ഒരു നിഗൂഢമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. അഭിലാഷങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചുമാണു താരത്തിന്റെ കുറിപ്പ്. ‘നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെന്തും, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും, ഞാൻ നിങ്ങൾക്കായി വേരൂന്നുന്നു, നിങ്ങൾ വിജയത്തിന് അർഹരാണ്. നിങ്ങൾ വിജയിക്കുന്നത് എനിക്കു കാണണം’ എന്നാണ് താരം കുറിച്ചത്. പോസിറ്റീവ് കുറിപ്പ് പങ്കുവച്ചതിനു താരത്തിനു പലരും നല്ല കമന്റുകള്‍ ഇടുന്നുണ്ട്. ചില ആരാധകരാകട്ടെ ഈ കുറിപ്പ് വിരാട് കോഹ്ലിക്ക് വേണ്ടിയുള്ളതാണെന്ന് കുറിക്കുന്നുണ്ട്. നേരത്തെ വിരാട് കോഹ്ലിയെ പിന്തുണച്ച് സാമന്ത സംസാരിച്ചിരുന്നു. വിരാട് കോഹ്ലി വളരെ പ്രചോദകമാണ്. അവന്റെ അർപ്പണബോധവും കടപ്പാടും പ്രതിബദ്ധതയും അതിശയിപ്പിക്കുന്നതും കാണാൻ പ്രചോദനം നൽകുന്നതുമാണ്. തന്റെ ധീരതയും നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം ഒരുപാട് ജീവിതങ്ങളെ മാറ്റിമറിച്ചു. വിരാട് കോഹ്ലി…
Read Moreമദ്യപാനവും പോലീസിനുനേരേ കയ്യേറ്റവും: 4 പേർ അറസ്റ്റിൽ
എടത്വ: പൊതുസ്ഥലത്തെ മദ്യപാനവും പോലീസിനു നേരെ കയ്യേറ്റവുമുണ്ടായ സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവടക്കം നാലുപേർ അറസ്റ്റിൽ. കോൺഗ്രസ് എടത്വാ മണ്ഡലം പ്രസിഡന്റ് അൽഫോൻസ് പനപറമ്പിൽ, കുര്യൻ പനപറമ്പിൽ, അമൽ കുര്യൻ, ജോർജ്കുട്ടി എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് എടത്വാ-തായങ്കരി റോഡിൽ തായങ്കരി യാർഡിന് സമീപം രണ്ടു കാറിലായി എത്തിയ സംഘം പരസ്യമായി മദ്യപിക്കുന്നതെന്ന പരാതിയെ തുടർന്ന് എടത്വാ പോലീസ് സ്ഥലത്തെത്തി. ഈ സമയം കാറിലുണ്ടായിരുന്ന സംഘം പോലീസിന് നേരെ തിരിയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ പേരിലും പൊതുസ്ഥലത്തെ മദ്യപാനത്തിനെതിരെയും ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിന് നാലു പേരേയും വിട്ടയച്ചു.
Read More