ആലുവ: ആലുവ എടയപ്പുറത്തുനിന്ന് കാണാതായ 12 കാരിയെ കാണാതായ സംഭവത്തിൽ പ്രതികൾ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത് കോൽക്കത്തയിൽ എത്തിക്കാമെന്ന് പറഞ്ഞെന്ന് പോലീസ്. അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം അതിഥിത്തൊഴിലാളികൾ താമസിക്കുന്നിടത്ത് നിന്നാണ് രാത്രി 9.30 ഓടെയാണ് ആലുവ പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യക്കാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടി ഒപ്പമുണ്ടെന്ന് പറഞ്ഞ് ഇവർ ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അങ്കമാലിയിൽ എത്തി പെൺകുട്ടിയെ കണ്ടത്തിയത്. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ എടയപ്പുറം ജമാഅത്ത് ഹാളിന് സമീപം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയുടെ 12കാരിയായ മകളെ ഇന്നലെ വൈകിട്ട് അഞ്ചു മുതലാണ് കാണാതായത്. സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടി തിരിച്ചെത്താതെ വന്നപ്പോഴാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. ഉത്തരേന്ത്യക്കാരായ മൂന്ന് യുവാക്കളെ പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി…
Read MoreDay: May 27, 2024
ട്രാവലര്‍ വീട്ടിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് കര്‍ണാടക സ്വദേശികള്‍
ഇടുക്കി: വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ബൈസണ്‍വാലിയില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം. കര്‍ണാടക സ്വദേശിയായ ജീവന് ഗൗഡ ആണ് മരിച്ചത്. അപകടത്തില്‍ നിന്ന് വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മൂന്നാര്‍ സന്ദര്‍ശനത്തിനുശേഷം, ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് വഴി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ബൈസണ്‍വാലി പറയന്‍കുഴി ശശിയുടെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നാര്‍ ഗ്യാപ് റോഡില്‍ നിന്ന് കുത്തനെയുള്ള ഇറക്കത്തില്‍ കാക്കാകട ഭാഗത്താണ് നിയന്ത്രണം നഷ്ടപെട്ട വാഹനം അപകടത്തില്‍ പെട്ടത്. അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് ഗൗഡയുടെ ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ മുന്‍ വശത്തേക്കാണ് ട്രാവലര്‍ ഇടിച്ചുകയറിയത്. ഈ സമയം മുന്‍വശത്ത് ഉണ്ടായിരുന്നവര്‍ ഓടി മാറുകയായിരുന്നു.…
Read Moreവൃക്ക നല്‍കിയിട്ടും പണം തന്നില്ല; ലൈംഗിക ചൂഷണത്തിന്റെ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എറണാകുളത്തെ വീട്ടമ്മ
കൊച്ചി: താന്‍ വൃക്ക നല്‍കിയിട്ടും പണം തന്നില്ലെന്നും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. വൃക്ക റാക്കറ്റിന്റെ പിടിയില്‍പ്പെട്ട എറണാകുളം സ്വദേശിനിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ വൃക്ക വാങ്ങിയശേഷം പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയില്ലെന്നും പണം ചോദിച്ചപ്പോള്‍ ദിവസങ്ങളോളം മുറിയിലച്ചിട്ട് മര്‍ദിച്ചെന്നും വീട്ടമ്മ ആരോപിക്കുന്നു. വൃക്ക വാങ്ങിയശേഷം എട്ടരലക്ഷം നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിഫലമായി കിട്ടിയത് മൂന്നര ലക്ഷം മാത്രമാണ്. ബാക്കി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, ശാരീരികമായി ചൂഷണം ചെയ്തുവെന്നുമാണ് വീട്ടമ്മ പറയുന്നത്.ബാക്കി തുക ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. ലൈംഗികമായി ചൂഷണം ചെയ്തശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി. കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ പരാതിക്കാരി തന്നെയാണ് കുടുങ്ങുകയെന്നും പറഞ്ഞു. തന്റെ സാമ്പത്തിക പരാധീനതയാണ് റാക്കറ്റ് ഉപയോഗപ്പെടുത്തിയത്. വൃക്ക സ്വീകരിക്കുന്നയാളുടെ ബന്ധുവെന്ന് പറയാന്‍ പ്രേരിപ്പിച്ചു. അതല്ലെങ്കില്‍ ആ വീട്ടില്‍ ജോലി ചെയ്യുന്നതാണെന്ന് പറയാന്‍ പഠിപ്പിച്ചു. വൃക്ക നല്കാന്…
Read Moreടോറസിനുപിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരൻ മരിച്ചു; കൂടെയുണ്ടായിരുന്ന മകനു ഗുരുതര പരിക്ക്
ഇരിങ്ങാലക്കുട: ടോറസിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. സ്കൂട്ടറിൽ കൂടെ യാത്ര ചെയ്തിരുന്ന മകനു ഗുരുതര പരിക്കേറ്റു. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്റെ സഹോദരനും, മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ അന്തോണി മകനുമായ ഷൈജുവാണ് (43) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നിനായിരുന്നു അപകടം നടന്നത്. മാപ്രാണം ജംഗ്ഷനു സമീപം നിര്‍ത്തിയിട്ടിയിരുന്ന ടോറസിനു പിന്നില്‍ ഷൈജുവും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷൈജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ മകന് എഡ്വിന് ആന്റണി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഷൈജുവിന്റെ സംസ്കരം നാളെ രാവിലെ 11 ന് മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തിൽ നടക്കും. അമ്മ:റോസിലി. ഭാര്യ: ആന്‍സി. മക്കള്‍: എവ്ലിന് ആന്റണി, എഡ്വിന് ആന്റണി, ഇവാന് ആന്റണി.
Read Moreവീരാജ്പേട്ട ബസ്സ്റ്റാൻഡിലെ കൊലപാതകം കൗമാരക്കാരനടക്കം നാല് പേർ അറസ്റ്റിൽ
ഇരിട്ടി: വീരാജ്പേട്ട ബസ്സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേശിന്റെ (39 ) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാലു പേരെ വിരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശികളായ ലോകേഷ് (30), കൃഷ്ണ (20), ഹരീഷ് , പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. മേയ് 22 ന് രാത്രി ആയിരുന്നു സംഭവം. കൊല്ലപ്പെട്ട രമേശും നാല് കുറ്റാരോപിതരും വീരാജ്പേട്ട ടൗണിൽ മേയ് 22 ന് രാവിലെ മുതൽ നൃത്തം ചെയ്ത് ആളുകളിൽ നിന്നും കടയുടമകളിൽ നിന്നും പണം പിരിച്ചെടുത്തിരുന്നു. വൈകുന്നേരം മദ്യപിച്ച ശേഷം പണം വീതം വയ്ക്കുന്നതിൽ ഉണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. കുറ്റാരോപിതരായ നാലുപേരും ചേർന്ന് സ്വകാര്യ ബസ് സ്റ്റോപ്പിൽ വച്ച് രമേശിനെ ആക്രമിച്ചതും പിന്നീട് അദ്ദേഹം രക്തം വാർന്ന് മരിച്ചതും. മേയ് 23 ന് രാവിലെയാണ് വീരാജ്പേട്ട പ്രൈവറ്റ് ബസ്…
Read Moreരാജ്യാന്തര അവയവക്കടത്ത്; ഇറാനിലുള്ള മലയാളിക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ്
കൊച്ചി: രാജ്യാന്തര അവയവക്കടത്തില്‍ പങ്കാളിയായ ഇറാനിലുള്ള മലയാളിക്കായി അന്വേഷണ സംഘം ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സൂചന. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. കേസില്‍ പങ്കാളിയായ മറ്റൊരു ഹൈദരാബാദ് സ്വദേശിക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികള്‍ നാല് പേരാണ്. ഇതില്‍ രണ്ട് പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്. കസ്റ്റഡി അപേക്ഷ ഇന്ന് അതിനിടെ, രാജ്യാന്തര അവയവ കടത്തിന് അറസ്റ്റിലായ പ്രതി സജിത്ത് ശ്യാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും. ഒന്നാം പ്രതി സാബിത്ത് നാസറിനൊപ്പമിരുത്തി ഇയാളെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിലൂടെ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തമിഴ്നാട്, ഹൈദരാബാദ്കേന്ദ്രീകരിച്ച് അന്വേഷണംകേസില് അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. നിലവില്‍ തമിഴ്നാട്, ഹൈദരാബാദ് എന്നിവിടങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന് റൂറല്‍ എസ്പി വൈഭവ് സക്സേന അറിയിച്ചിരുന്നു.…
Read Moreമലിനജലം ഒഴുക്കുന്നതിനെച്ചൊല്ലി തർക്കം; കണ്ണൂരിൽ ഗൃഹനാഥനെ അടിച്ചുകൊന്ന അയൽവാസികൾ കസ്റ്റഡിയിൽ
കണ്ണൂർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഗൃഹനാഥനെ കല്ലും ഹെൽമറ്റും ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസികൾ ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ. കക്കാട് നന്പ്യാർമൊട്ടയിലെ അജയകുമാർ (63) കൊല്ലപ്പെട്ട സംഭവത്തിൽ നമ്പ്യാർമൊട്ടയിലെ ഓട്ടോ ഡ്രൈവറായ ടി. ദേവദാസൻ, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെയും ഇതരസംസ്ഥാന തൊഴിലാളിയായ ഒരു യുവാവിനെയും കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. ദേവദാസിന്റെ വീട്ടിൽനിന്നു സ്ഥിരമായി മലിനജലം റോഡിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇത് അജയകുമാർ ചോദ്യം ചെയ്യുമായിരുന്നു. ഇന്നലെ വൈകുന്നേരം ഇതുസംബന്ധിച്ച് തർക്കം നടന്നു. തുടർന്ന് രാത്രി ദേവദാസ് ആളുകളെ കൂട്ടി വന്ന് കല്ല്, ഹെൽമെറ്റ്, ഫൈബർ കസേര എന്നിവ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ അജയകുമാറിന്റെ സുഹൃത്ത് വി.കെ. പ്രവീണിനും (50) പരിക്കേറ്റു. പ്രവീണിന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. കാറ്ററിംഗ് ജോലിക്ക് പോയ സമയത്ത് പരിചയപ്പെട്ട ഇതര…
Read Moreഅസഭ്യപ്രഭാഷകനു നാലു ലക്ഷം; ബാലചന്ദ്രന് ചുള്ളിക്കാടിന് 2,400; വി.ടി. ബൽറാം
കോഴിക്കോട്: കാലിക്കട്ട് റോട്ടറി ക്ലബ് സൈബര്‍ സിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച മോട്ടിവേഷന്‍ പരിപാടിയില്‍ അസഭ്യം നിറഞ്ഞ പ്രസംഗം നടത്തിയതിനാല്‍ ശ്രോതാക്കള്‍ ഓടിച്ചുവിട്ട ബിസിനസ് മോട്ടിവേറ്റര്‍ അനില്‍ രാധകൃഷ്ണന് ഒന്നര മണിക്കൂര്‍ നേരത്തെ ക്ലാസിന് ഫീസ് നാലുലക്ഷം രൂപയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസ സൗസകര്യവും. അതേസമയം, മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ പ്രഭാഷണത്തിന് കേവലം 2400 രൂപ മാത്രം. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി.ടി. ബല്‍റാം ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റ് വൈറലായി. ലക്ഷങ്ങള്‍ പ്രതിഫലം കൈപ്പറ്റി അനില്‍ ബാലചന്ദ്രന് നടത്തിയ അസഭ്യ വര്‍ഷത്തെ, തനിക്ക് കൃത്യമായി വണ്ടിക്കൂലി പോലും നല്‍കാതെ അപമാനിച്ചുവെന്നുള്ള ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെടുത്തിയാണ് വി.ടി. ബല്‍റാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. അനില്‍ ബാലചന്ദ്രനെ പോലെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയാണ് ബല്‍റാം പങ്കുവച്ചത്. എരഞ്ഞിപ്പാലത്ത കാലിക്കറ്റ് ട്രേഡ് സെന്ററില്‍ കഴിഞ്ഞശനിയാഴ്ച…
Read Moreമറ്റ് യാത്രക്കാരുടെ കടന്നുകയറ്റം; ട്രെയിനിൽ അംഗപരിമിതരുടെ കോച്ചുകളിൽ കർശന പരിശോധനയ്ക്ക് നിർദേശം
കൊല്ലം: എക്സ്പ്രസ്-മെയിൽ ട്രെയിനുകളിൽ അംഗപരിമിതർക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിൽ ഉദ്യോഗസ്ഥർ കർശന പരിശോധനകൾ നടത്താൻ നിർദേശം. ഇത്തരം കോച്ചുകളിൽ മറ്റ് യാത്രക്കാർ കടന്നുകയറുന്നു എന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യത്തിൽ അടിയന്തിര പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നു മുതൽ ജുൺ ആറു വരെ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് റെയിൽവേ ബോർഡ് ഡയറക്ടർ ഓഫ് പാസഞ്ചർ മാർക്കറ്റിംഗ് ( രണ്ട് ) സഞ്ജയ് മഹോച്ച നിർദേശം നൽകി. പിടികൂടുന്ന യാത്രക്കാരിൽ നിന്ന് റെയിൽവേ ആക്ട് 1989 പ്രകാരമുള്ള ശിക്ഷയും ഈടാക്കണം. പരിശോധനയുടെ വിശദാംശങ്ങൾ ജൂൺ 16-ന് മുമ്പ് റെയിൽവേ ബോർഡിന് കൈമാറണമെന്നും നിർദേശത്തിൽ പറയുന്നു. ഇത് കൂടാതെ 2023 നവംബർ മുതൽ 2024 മേയ് വരെയുള്ള ആറു മാസത്തെ പരിശോധനാ വിവരങ്ങൾ ഓരോ മാസവും ഇനം തിരിച്ച് റിപ്പോർട്ടായി…
Read Moreഅഭ്യൂഹങ്ങൾക്കു വിരാമം; നിറവയർ കാട്ടി ദീപിക
ബോളിവുഡിലെ താരസുന്ദരിയാണ് ദീപിക പദുകോൺ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമാണ് ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്തത്. അടുത്തിടെ തങ്ങള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്ത താരദമ്പതിമാര്‍ പങ്കുവച്ചിരുന്നു. കുട്ടിയുടുപ്പുകളുടെയും ചെരിപ്പുകളും ഒക്കെ അടങ്ങുന്ന ഒരു ചിത്രത്തില്‍ സെപ്റ്റംബര്‍ 2024 എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റ് ആണ് ദീപികയും രണ്‍വീറും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാൽ അതിനു പിന്നാലെ താരത്തിന്റേത് വാടക ഗര്ഭധാരണമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വന്നു. ആക്ഷന്‍ രംഗത്ത് താരം അഭിനയിക്കാൻ എത്തിയതോയൊണ് വാര്‍ത്തകള്‍ പരന്നത്. പക്ഷേ അതൊക്കെ കാറ്റില്‍ പറത്തി തന്റെ ബേബി ബമ്പ് (നിറവയർ) കാണുന്ന തരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരദമ്പതിമാരെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടു ചെയ്യാന്‍ നിറവയറുമായി എത്തിയ താരത്തിന്റെ വീഡിയോയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. വയറില്‍ പിടിച്ചു…
Read More