നവാഗതരായ യോഹാൻ, റബീഷ്, ധനുഷ്, ഇര്ഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സമാധാന പുസ്തകം. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശേരി നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപി, ദിലീപ്, നസ്ളിൻ, മാത്യൂ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അരുൺ.ഡി .ജോസ്, സംവിധായകൻ രവീഷ് നാദ്, സി .പി.ശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം. സിജു വിൽസൻ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. പിആർഒ പി.ശിവപ്രസാദ്.
Read MoreDay: May 27, 2024
ബുർക്കിന ഫാസോ അഞ്ചു വർഷം കൂടി പട്ടാളഭരണത്തിൽ
വാഗഡുഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ പട്ടാളഭരണം അഞ്ചുവർഷത്തേക്കുകൂടി നീട്ടി. പട്ടാളഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. പട്ടാളഭരണാധികാരി ക്യാപ്റ്റൻ ഇബ്രാഹിം ട്രാവോറിന് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകും. രണ്ടു വർഷം മുന്‍പ് അധികാരം പിടിച്ച ക്യാപ്റ്റൻ ട്രാവോർ ഈ ജൂലൈ ഒന്നിനകം ജനാധിപത്യഭരണം പുനഃസ്ഥാപിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ, ജൂലൈ രണ്ടു മുതലുള്ള 60 മാസത്തേക്കുകൂടി പട്ടാളഭരണം നീട്ടുകയാണെന്ന അറിയിപ്പാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അതിനു മുന്‍പ് രാജ്യം ജിഹാദി ഭീഷണിയിൽനിന്നു മുക്തമായാൽ തെരഞ്ഞെടുപ്പു നേരത്തേ നടത്തുമെന്നും കൂട്ടിച്ചേർത്തു. ബുർക്കിനാ ഫാസോ 2022 ജനുവരി മുതൽ പട്ടാളഭരണത്തിലാണ്.
Read Moreഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്…
തലച്ചോറിലേക്ക് രക്തം നൽകുന്ന ഒരു രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടയപ്പെടുമ്പോൾ ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നു. ഇസ്കെമിക് സ്ട്രോക്ക് സാധ്യതാഘടകങ്ങൾ1. 60 വയസിനു മുകളിലുള്ളവർ2. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പ്രമേഹം3. ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടായിരിക്കുക4. പുകവലിക്കുന്ന ശീലം 5. കുടുംബത്തിൽ സ്ട്രോക്കുകളുടെ ചരിത്രം ഉണ്ടായിരിക്കുകചികിത്സ ലഭിച്ചില്ലെങ്കിൽ അക്യൂട്ട് സ്ട്രോക്ക് ചികിത്സിക്കാൻ പരിമിതമായ സമയമുള്ളതിനാൽ എത്രയും വേഗം വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ചികിത്സ ലഭിച്ചില്ലെങ്കിൽ, ഇനി പറയുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം: 1. സ്ഥിരമായ ബലഹീനത അല്ലെങ്കിൽ മരവിപ്പ് അല്ലെങ്കിൽ വികലമായ സംസാരം2. ഓർമയിലും ധാരണയിലും പ്രശ്നങ്ങൾഹെമറജിക് സ്ട്രോക്ക്തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്. ഹെമറജിക് സ്ട്രോക്ക് -കാരണങ്ങളും അപകട ഘടകങ്ങളുംപൊതുവായ ഘടകങ്ങൾ 1. 65 വയസിനു മുകളിൽ പ്രായം2. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, അല്ലെങ്കിൽ പ്രമേഹം എന്നിവ നിയന്ത്രണവിധേയമല്ലെങ്കിൽ3. പൊണ്ണത്തടി4.…
Read More‘ലോകം കണ്ട എക്കാലത്തേയും മാസ് ലീഡറാണ് ജവഹര്‍ലാല്‍ നെഹ്റു, സാമ്രാജ്യത്ത്വ വിരുദ്ധതയുടേയും സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിശ്വപ്രതീകമായി തലയെടുപ്പോടെ അദ്ദേഹം നിലകൊണ്ടു’ : വി ടി ബൽറാം
പാലക്കാട്: ലോകം കണ്ട എക്കാലത്തേയും വലിയ മാസ് ലീഡറാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. സാമ്രാജ്യത്ത്വ വിരുദ്ധതയുടേയും സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിശ്വപ്രതീകമായി തലയെടുപ്പോടെ നെഹ്റു നിലകൊണ്ടു എന്ന് ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… തന്റെ കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. റൂസ്വെൽറ്റിനോ ചർച്ചിലിനോ സ്റ്റാലിനോ മാവോയ്ക്കോ സ്വപ്നം കാണാൻ കഴിയുന്നതിലപ്പുറം ലോകത്തെ എല്ലാ വൻകരകളിലുമുള്ള സാധാരണ മനുഷ്യർ അത്ഭുതത്തോടെയും ആരാധനയോടെയും അദ്ദേഹത്തെ ഉറ്റുനോക്കി. മുഴുപ്പട്ടിണിക്കാരുടേയും നിരക്ഷരരുടേയുമായ ഒരു നാടിന്റെ പ്രതിനിധിയായിട്ടുപോലും അദ്ദേഹം കടന്നുചെന്ന വിദേശ നഗരങ്ങളിലൊക്കെ ലണ്ടനിലും വാഷിംഗ്ടൺ ഡിസിയിലും പീക്കിംഗിലും കെയ്റോയിലും പാരീസിലും മോസ്ക്കോവിലുമൊക്കെ ലക്ഷക്കണക്കിനാളുകൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ഒഴുകിയെത്തി. സാമ്രാജ്യത്ത്വ വിരുദ്ധതയുടേയും സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിശ്വപ്രതീകമായി തലയെടുപ്പോടെ…
Read Moreചൂണ്ടയിടുന്നതിനിടെ കനാലിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്തി 15 വയസുകാരൻ
ചെറായി: ചൂണ്ടയിട്ടു കളിക്കുന്നതിനിടെ കനാലിൽ വീണു മുങ്ങിപ്പോയ എട്ടു വയസുകാരനെ ബഹളം കേട്ട് ഓടിയെത്തിയ 15 കാരൻ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം എടവനക്കാട് പഴങ്ങാട് പടിഞ്ഞാറായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പഴങ്ങാട് കനാലിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുകയായിരുന്ന രായമരയ്ക്കാർ വീട്ടിൽ തനീഷിന്റെ മകൻ അർഫാസ് മുഹമ്മദ് (എട്ട്) ആണ് തോട്ടിൽ വീണത്. ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാർ ബഹളം വെച്ചതോടെ സമീപവാസിയായ മുഹമ്മദ് മുഖ്താർ (15) ഓടിയെത്തി കനാലിൽ ചാടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തുടർന്ന് പഴങ്ങാട് ഹോസ്പിറ്റലിൽ എത്തിച്ചതോടെ അപകടനില തരണം ചെയ്തു. ഇരുവരും എടവനക്കാട് എച്ച്ഐഎച്ച്എഎസ് സ്കൂളിലെ വിദ്യാർത്ഥികളാണ്. കക്കാട് വീട്ടിൽ നവാസ് റബീന ദമ്പതികളുടെ മകനാണ് മുഹമ്മദ് മുഖ്താർ.
Read Moreകരിമീൻ പിടയ്ക്കുന്നതല്ലെങ്കിൽ വേണ്ട; പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊന്തിയ സാഹചര്യത്തിൽ കരിമീനെ കൈവിട്ട് ഉപയോക്താക്കൾ
വൈപ്പിൻ: കരിമീൻ പിടയ്ക്കുന്നതല്ലെങ്കിൽ വേണ്ട. പ്രാദേശിക മീൻ മാർക്കറ്റുകളിലും വഴിയോരങ്ങളിലെ മീൻ വിൽപ്പന തട്ടുകളിലും കരിമീൻ തേടി എത്തുന്ന ഉപയോക്താക്കളുടെ നിലപാടാണിത്. ഇതോടെ കായൽ മീനുകളുടെ രാജാവായ കരിമീനുകൾക്ക് ഡിമാന്റ് കുറഞ്ഞു. പെരിയാറിലും കൈവഴികളായ കായലുകളിലും മത്സ്യങ്ങൾ ചത്തു പൊന്തിയ സാഹചര്യത്തിലാണിത്. കരിമീൻ ചത്ത് നിറം മങ്ങിയാലോ, മോശമാകാതിരിക്കാൻ ഐസ് വിതറിയാലോ ആളുകൾക്കിപ്പോൾ വാങ്ങാൻ മടിയാണ്. എന്നാൽ കാലാവധി കഴിഞ്ഞു കിടക്കുന്ന വേനൽ കെട്ടുകളിൽനിന്നും മത്സ്യ തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന കരിമീനുകൾ യാതൊരുവിധ രാസമാലിന്യങ്ങളും ഏശാത്തതാണെന്നാണ് മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്. എങ്കിലും വിശ്വാസം വരാത്തവർ പിടയ്ക്കുന്നതുണ്ടെങ്കിലെ വാങ്ങുന്നുള്ളു. ഇതുമൂലം കരിമീന്‍ പ്രാദേശിക മാർക്കറ്റുകളിൽ അൽപം ഡിമാന്റ് കുറഞ്ഞിട്ടുണ്ട്. ഇതുമൂലം വിലയിലും ഇടിവുണ്ട്.
Read Moreഅയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്; ഗുണ്ടയുടെ വിരുന്നുണ്ട് നിറയും മുൻപേ ഡിവൈഎസ്പിക്ക് നേരെ വകുപ്പ് തല അന്വേഷണം
അങ്കമാലി: കുപ്രസിദ്ധ ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പിയും സംഘവും. ഗുണ്ട തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലൊരുക്കിയ വിരുന്നിൽ പങ്കെടുക്കുന്നതിനാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പോലീസുകാരും എത്തിയത്. നാല് ദിവസം മാത്രമാണ് ഡിവൈഎസ്പി സാബുവിന് സർവീസ് ബാക്കിയുണ്ടായിരുന്നത്. സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിവൈഎസ്പിക്ക് ഗുണ്ടയുടെ വിരുന്ന്.വിരമിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായിട്ടാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. അപ്പോഴാണ് സൽക്കാരത്തിന്റെ കാര്യം അങ്കമാലി പോലീസ് മനസിലാക്കിയത്. പിടിക്കപ്പെടുമെന്ന് മനസിലായതോടെ ഡിവൈഎസ്പി എസ്ഐയെ വിരട്ടാൻ ശ്രമിച്ചു. തന്റെ കൂടെ വിരുന്നിനെത്തിയ മറ്റ് മൂന്ന് പോർ പോലീസുകാർ ആണെന്ന് മറച്ചു വയ്ക്കുകയും ചെയ്തു. അവർ തന്റെ സുഹൃത്തുക്കളാണെന്നാണ് ഡിവൈഎസ്പി പറഞ്ഞത്. തന്നെ പിടി…
Read Moreപോലീസ് അക്കാദമിയിൽ വനിത ഉദ്യോഗസ്ഥയെ അപമാനിച്ച സംഭവം ; ആഭ്യന്തര പരാതി കമ്മിറ്റി റിപ്പോർട്ട് കിട്ടിയ ശേഷം നടപടി
തൃശൂർ: രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ വനിതാ ഹവിൽദാർ മേലുദ്യോഗസ്ഥനായ ഓഫീസർ കമാണ്ടന്റിൽ നിന്നും നേരിട്ട അപമാന പരാതിയിൽ ഉടൻ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി അക്കാദമി ഡയറക്ടർ. അക്കാദമിയിലെ സംഭവമറിഞ്ഞയുടൻ തന്നെ അന്വേഷണം തുടങ്ങി. പരാതിക്കാരിയിൽ നിന്നും ഉടൻ പരാതി നേരിട്ട് എഴുതി വാങ്ങിയിരുന്നു അക്കാദമി ഡയറക്ടർ. തുടർന്ന് തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കുന്നഅക്കാദമിയിലെ വനിതകളുടെ നേതൃത്വത്തിലുള്ള ആഭ്യന്തര പരാതി കമ്മിറ്റിയ്ക്ക് പരാതി കൈമാറി അന്വേഷണം ആരംഭിച്ചു. പരാതിയിലെ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. റിപ്പോർട്ട് കിട്ടുംവരെ ഓഫീസർ കമാണ്ടണ്ടിനെ താത്കാലികമായി ചുമതലയിൽ നിന്ന് മാറ്റി നിർത്താനും നിർദേശിച്ചു. ഒരേ ഓഫീസിലെ സ്റ്റാഫുകൾ തമ്മിലുള്ള പ്രശ്നമായതിനാൽ പഴുതടച്ച അന്വേഷണമാണ് സമിതി നടത്തുന്നത്. സംഭവത്തിന് ആധാരമായതും, സംഭവസമയത്തുണ്ടായ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം. റിപ്പോർട്ട് ഉടൻ നൽകാനായും റിപ്പോർട്ട് കിട്ടിയ…
Read Moreപടയപ്പയുടെ അഴിഞ്ഞാട്ടം; മൂന്നാറില്‍ വീണ്ടും കാട്ടാനയിറങ്ങി; വാഹനങ്ങള്‍ തടഞ്ഞു
മൂന്നാര്‍: വിനോദ സഞ്ചാരികള്‍ക്കും പ്രദേശ വാസികള്‍ക്കും ഭീഷണിയായി വീണ്ടും പടയപ്പ. കല്ലാര്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ എന്ന കാട്ടാന വാഹനങ്ങള്‍ തടഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മൂന്നാറില്‍ നിന്നു കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടാന തടഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്തവിധം റോഡിനു നടുവില്‍ നിലയുറപ്പിച്ചു. ഈ തക്കം നോക്കി രണ്ട് വാഹനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി. ആന പാഞ്ഞടുത്തെങ്കിലും എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.
Read Moreജൂലൈ ഒന്നു മുതല്‍ പോലീസ് സ്റ്റേഷനുകളില്‍ ഇ-എഫ്ഐആര്‍; വീഡിയോ വഴി ലഭിക്കുന്ന മൊഴികളിലും കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം
കൊച്ചി: ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ പരാതിക്കാർ നേരിട്ട് എത്താതെ ഇലക്ട്രോണിക് കമ്യൂണിക്കേഷനി ലൂടെ ഇ-എഫ്ഐആര്‍ (ഇലക്ട്രോണിക് പ്രഥമ വിവര റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനം നിലവിൽ വരും. ഭാരതീയ നാഗരിക് സുരക്ഷ സന്ഹിത (ബിഎന്‍എസ്എസ്)യുടെ ഭാഗമായാണ് പുതിയ മാറ്റം ഉണ്ടാകുക. നിലവില്‍ പരാതിക്കാരന്റെയോ, പരാതിക്കാരൻ വിദേശത്താണെങ്കിൽ അയാൾ ചുമതലപ്പെടുത്തിയ ആളിന്റെയോ നേരിട്ടുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സീറോ എഫ്ഐആര്‍ (മറ്റു സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ സീറോ നമ്പറിട്ട കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷന് കേസ് കൈമാറുന്ന രീതി) രീതിയും ഇനി ഉണ്ടാവില്ല. പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ നേരിട്ടെത്തിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം മറ്റൊരു ഉദ്യോഗസ്ഥനോ എഫ്ഐആര്‍ ഇടാം. പരാതിക്കാരന് ആശുപത്രിയില്‍ ചികിത്സയിലാണെങ്കില്‍ ഉദ്യോഗസ്ഥന് നേരിട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുന്നതായിരുന്നു രീതി. പോലീസ് സ്വമേധയാ…
Read More