മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. കാർ ഓടിച്ചിരുന്ന ശിവപ്രസാദാണ് (39) മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിക്കും രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. കാസർഗോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽനിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി പിന്നിൽ ഇതേ ദിശയിൽനിന്നു വന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി അല്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു. കർണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. യുവതിക്ക് കാലിനാണ് പരിക്ക്. യുവതി മുന്നിലും പെൺകുട്ടികൾ പിന്നിലുമാണ് ഇരുന്നത്. തലശേരി അഗ്നിരക്ഷാസേനയും തലശേരി പോലീസുമാണ് ആദ്യം അപകട സ്ഥലത്തെത്തിയത്. അപകടത്തിൽപ്പെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവർ സംഭവ സ്ഥലത്ത്…
Read MoreDay: May 28, 2024
കഞ്ചാവ് പ്രതിയെ തേടിയെത്തിയ പോലീസിനോട് കട്ടക്കലിപ്പിൽ വീട്ടുകാർ; ഒടുവിൽ വീട്ടുകാരുടെ മിണ്ടാട്ടം മുട്ടിച്ച് പോലീസ്
തിരുവില്വാമല : കഞ്ചാവു കേസിലെ പ്രതിയെ തേടി വീട്ടിൽ തിരച്ചിലിനെത്തിയ പോലീസിനെ തടഞ്ഞ് വീട്ടുകാർ. ഒടുവിൽ വീട്ടിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയപ്പോൾ വീട്ടുകാർ വയലന്റ് സീൻ അവസാനിപ്പിച്ച് പോലീസിനോടു സഹകരിച്ചു.സാധനം തേടി വന്ന ഫോണ്‍ കോൾ കൂടി സ്പീക്കർ ഓണ്‍ ചെയ്ത് ലൈവായി കേൾപ്പിച്ചുകൊടുത്തതോടെ വീട്ടുകാർ അടങ്ങിത്തണുത്തു. പോലീസിനു ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം തിരുവില്വാമല ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപമുള്ള വീട്ടിൽ പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വീട്ടുകാരുടെ സീനുകൾ അരങ്ങേറിയത്.ഇവിടെ പരിശോധന നടത്താൻ കഴിയില്ലെന്നും തേടിവന്നയാൾക്ക് അങ്ങിനെയുള്ള ഡിലീംഗ് ഒന്നുമില്ലെന്നും പരിശോധന നടത്തിയാൽ പ്രാദേശിക നേതാവിനെ വിളിക്കുമെന്നെല്ലാം വീട്ടുകാർ കട്ടക്കലിപ്പിൽ പോലീസിനോടു പറഞ്ഞു. എന്നാൽ തികഞ്ഞ സംയമനം പാലിച്ച് ഒട്ടും ചൂടാവാതെ പോലീസ് പരിശോധന നടത്തുകയും തിരച്ചിലിനൊടുവിൽ പെയിന്റടിച്ച സോഡാ കുപ്പിക്കത്തു ഒളിപ്പിച്ചു വച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. ഇതിനിടയിൽ സാധനം ആവശ്യപ്പെട്ട് യുവാവിന്…
Read Moreമഴ നനയാതിരിക്കാൻ പെട്ടിക്കടയിൽ കയറിയയാളെ കടക്കാരൻ സർജിക്കൽ ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഗുരുതര പരിക്ക് വധശ്രമത്തിനു കേസ്
പയ്യന്നൂര്‍: മഴ നനയാതിരിക്കാനായി പെട്ടിപ്പീടികയില്‍ കയറിയ ആളെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പോലീസ് കേസെടുത്തു. രാമന്തളി എട്ടിക്കുളം അമ്പലപ്പാറയിലെ കെ.എ. മുഹമ്മദ്കുഞ്ഞിയുടെ പരാതിയിലാണ് തളിപ്പറമ്പ് സ്വദേശിയും എട്ടിക്കുളത്തെ താമസക്കാരനുമായ മജീദിനെതിരേ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലേമുക്കാലോടെ എട്ടിക്കുളം ബീച്ചിലാണ് പരാതിക്കാസ്പദമായ സംഭവം. പെട്ടെന്നുള്ള മഴ വന്നപ്പോള്‍ നനയാതിരിക്കാനായി ബീച്ചിലുള്ള മജീദിന്റെ പെട്ടിപ്പീടികയില്‍ പരാതിക്കാരന് കയറിയതാണ് സംഭവത്തിന് കാരണമായത്. പീടികക്കാരനായ മജീദിന് ഇതിഷ്ടമാകാത്തതിനാല് ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടയില്‍ അശ്ലീലഭാഷയില്‍ ചീത്ത വിളിച്ച് മുഖത്തടിച്ചശേഷം കൊല്ലുമെന്ന ഭീഷണിയോടെ സര്‍ജിക്കല്‍ ബ്ലേഡ്കൊണ്ട് മുഹമ്മദ്കുഞ്ഞിയുടെ കഴുത്തിനും മുഖത്തും മാരകമായി മുറിവേല്പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ അടിയന്തര ചികിത്സക്ക് വിധേയമാക്കിയ പരാതിക്കാരന് മുപ്പത്തിമൂന്നോളം സ്റ്റിച്ചുകളിടേണ്ടിവന്നു. ചികിത്സയില്‍ കഴിയുന്ന പരാതിക്കാരനില്‍നിന്നു മൊഴിയെടുത്തശേഷമാണ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പോലീസ് പ്രതിക്കെതിരേ കേസെടുത്തത്. ഈ…
Read Moreഅക്കൗണ്ടിൽ 100 കോടി ദിർഹം! ഞെട്ടിത്തരിച്ച് പ്രവാസി
കോഴിക്കോട്: ദുബായിയിൽ 15വർഷമായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ മുഹമ്മദ് യാസിറിന്റെ അക്കൗണ്ടില്‍ ഒറ്റ ദിവസം എത്തിയത് നൂറ്കോടി ദിര്‍ഹം, അതായത് 2,263 കോടി രൂപ!കഴിഞ്ഞയാഴ്ച എടിഎമ്മിൽ കയറി തന്റെ ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് വിവരമറിയുന്നത്. അവിശ്വസനീയമായ, തനിക്ക് ഊഹിക്കാൻ പോലും പറ്റാത്ത വലിയ തുക അക്കൗണ്ടിൽ കാണിക്കുന്നു. എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും അപ്ഡേറ്റ് ചെയ്ത ശേഷം എടിഎം കാർഡ് ശരിയായോ എന്നറിയാനാണ് എടിഎമ്മിൽ കയറിയത്. അപ്പോഴാണ് 15,000ദിർഹം മാത്രമുണ്ടായിരുന്ന അക്കൗണ്ടിൽ 100കോടി ദിർഹം ബാലൻസ് കാണിച്ചത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ വന്നപ്പോൾ എടിഎമ്മിൽനിന്ന് ലഭിച്ച സ്ലിപ്പ് ചില സുഹൃത്തുക്കൾക്ക് അയച്ച് പരിശോധിച്ചപ്പോൾ എല്ലാവരും ഇത് വൻതുക തന്നെയെന്ന് ഉറപ്പിച്ചു.പിന്നീട് ആശങ്കയുടെ മണിക്കൂറുകളായിരുന്നു. എന്തോ തട്ടിപ്പിൽ കുരുങ്ങിയോ എന്നതായിരുന്നു പേടി. അക്കൗണ്ടിലുണ്ടായിരുന്ന തുകയും നഷ്ടപ്പെടുമോ എന്നും ഭയപ്പെട്ടു. പിറ്റേന്ന് ബാങ്കിൽ ചെന്ന് വിഷയം പറഞ്ഞപ്പോൾ സാങ്കേതികമായ കാരണങ്ങളാലാണ്…
Read Moreമാതാപിതാക്കളോടൊപ്പം നടന്നുപോയ പെണ്‍കുട്ടിയെ കയറിപ്പിടിച്ച കേസ്; മൂന്നുപേര്‍ റിമാന്‍ഡില്‍
ചങ്ങനാശേരി: മാതാപിതാക്കളോടൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ചോദ്യചെയ്തപ്പോള്‍ മാതാപിതാക്കള്ക്കുനേരേ പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്പുരം കുഞ്ഞന്‍കവല ഭാഗത്ത് ചാലുമാട്ടുതറ അരുണ്‍ ദാസ് (25), ചങ്ങനാശേരി പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് നടുതലമുറി പറമ്പില്‍ ബിലാല്‍ മജീദ് (24), ഫാത്തിമപുരം കപ്പിത്താന്‍പടി ഭാഗത്ത് തോട്ടുപറമ്പില്‍ അഫ്സല് സിയാദ് (കുക്കു-22) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 8:45ന് ചങ്ങനാശേരി മുന്‍സിപ്പല്‍ ആര്‍ക്കേഡിനു മുമ്പിലൂടെ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കു മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അരുണ്‍ ദാസ് കടന്നുപിടിച്ചു. ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കു നേരേ പിന്നാലെവന്ന ബിലാല്‍ പെപ്പര്‍ സ്പ്രേ അടിച്ചു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അഫ്സല് സിയാദ് ഇവര്‍ക്കു നേരേ പെപ്പര്‍ സ്പ്രേ അടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഇവരെ…
Read Moreനരേന്ദ്ര മോദിയുടെ ഹോട്ടൽ ബില്ലിനെച്ചൊല്ലി വിവാദം; 80 ലക്ഷത്തിന്റെ ബിൽ അടയ്ക്കാമെന്നു കർണാടക
ബംഗളൂരു: കർണാടകയിലെ മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 80 ലക്ഷം രൂപയോളം വരുന്ന ഹോട്ടൽ ബില്ലിനെച്ചൊല്ലി വിവാദം. പ്രൊജക്ട് ടൈഗറിന്റെ 50 വർഷത്തെ സ്മരണയ്ക്കായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് മോദി മൈസൂരുവിലെത്തിയത്. ഏപ്രിലിൽ കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ടായിരുന്നു. ഈ ഘട്ടത്തിൽ പ്രോജക്റ്റ് ടൈഗർ പദ്ധതി ആസൂത്രണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ പൂർണമായും ഒരു കേന്ദ്ര സർക്കാർ പരിപാടിയായി അതു മാറിയിരുന്നു.മൂന്ന് കോടിയോളം രൂപ ചെലവിടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും 6.33 കോടിയോളം രൂപയാണ് ചെലവായത്. ബാക്കി 3.3 കോടി ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയിൽനിന്നു ലഭിക്കണം. ഇതിനായി ദേശീയ കടുവ സംരക്ഷണ അഥോറിറ്റിക്ക് സംസ്ഥാന വനംവകുപ്പ് കത്തെഴുതിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഹോട്ടൽ ബിൽ സംസ്ഥാന സർക്കാർ തിരികെ നൽകണമെന്ന് അവർ അറിയിച്ചു. സംഭവം വിവാദമായതോടെ പണം നൽകുമെന്നു കർണാടക വനം…
Read Moreഅപകടഭീഷണിയായി ഫ്ളക്സ് ബോര്‍ഡുകള്‍; നടപടിയെടുക്കാതെ അധികാരികള്‍
ചങ്ങനാശേരി: നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഫ്ളക്സ് ബോർഡുകൾ അപകടക്കെണിയായി മാറിയിരിക്കുന്നു. സംഭവത്തിൽ ജനരോക്ഷമുയർന്നിട്ടും നിസംഗനിലപാടു തുടരുകയാണ് അധികാരികള്‍. അംഗീകരിച്ചതും അനധികൃതവുമായ നിരവധി ഫ്ളക്സ് ബോര്‍ഡുകൾ അപകടഭീഷണി ഉയർത്തുന്നുവെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം രാത്രി കാറ്റിലും മഴയിലും എസി റോഡില്‍ രണ്ടാംപാലത്തിനു സമീപം കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് തകര്‍ന്നുവീണത് ആശങ്കയുയർത്തിയിരുന്നു. റോഡരികിലുള്ള പല ബോര്‍ഡുകളും വാഹനം ഓടിക്കുന്നരുടെ കാഴ്ച മറയ്ക്കുന്നതിനും ശ്രദ്ധതിരിക്കുന്നതിനും കാരണമാകുന്നുണ്ട്. സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലെ മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റി അപകടങ്ങള്‍ ഒഴിവാക്കണമെന്നു നിർബന്ധംപിടിക്കുന്ന അധികാരികളാണ് അപകടകാരികളായ ഇത്തരം ബോര്‍ഡുകള്‍ കണ്ടില്ലെന്നു നടിക്കുന്നത്. അപകടസാധ്യതയുള്ള ഫ്ളസ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരെക്കൊണ്ടുതന്നെ നീക്കം ചെയ്യിക്കുകയോ, തദ്ദേശസ്ഥാപനങ്ങള്‍ ഇവ അഴിച്ചുമാറ്റുന്നതിനു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ബോര്‍ഡുകളും ബാനറുകളും പലയിടങ്ങളിലും അവശേഷിക്കുന്നുണ്ട്. വൈദ്യുതി പോസ്റ്റുകളില്‍ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്ന വിവിധ ചാനലുകളുടെ കേബിളുകൾ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന സഞ്ചാരികള്‍ക്കും അപകടക്കുരുക്കാണ്.
Read Moreസംസ്ഥാനത്ത് പെരുമഴ; കൊച്ചിയിൽ മേഘവിസ്ഫോടനം; കോട്ടയത്തും എറണാകുളത്തും റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ . പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. കൊച്ചിയില്‍ മേഘവിസ്ഫോടനമുണ്ടായതായി സംശയമുണ്ട്. ഒന്നരമണിക്കൂറിനിടെ നഗരത്തില്‍ പെയ്തത് 98 മി.മീറ്റർ മഴയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് കൊച്ചി നഗരം വെള്ളക്കെട്ടിലായത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്ത് അടക്കം പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിന്റെ വിവിധ ഇടങ്ങളിലെ വീടുകളിൽ വെള്ളം കയറി. ആലുവ ഇടക്കാളി റോഡിലും സഹോദരന്…
Read Moreമുസ്ലിം ലീഗിന്റെ രാജ്യസഭാ സീറ്റിൽ കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും
കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സീറ്റിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം രാജ്യസഭാ സ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യുമെന്നാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇ ന്ത്യാ സഖ്യം അധികാരത്തിലെത്തുകയാണെങ്കിൽ പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. ഇത് കുഞ്ഞാലിക്കുട്ടി തള്ളിയിട്ടില്ല.ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ലീഗിന് ഒരു മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. യുപിഎ മന്ത്രിസഭകളിൽ മുസ്ലിം ലീഗ് ദേശീയ നേതാവായിരുന്ന ഇ. അഹമ്മദ് മന്ത്രിയായിരുന്നു. ഇത്തവണ ഇന്ത്യാ സഖ്യം വരികയാണെങ്കിൽ മുതിർന്ന നേതാവായ കുഞ്ഞാലിക്കുട്ടിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗം. അതേസമയം നിയമസഭാംഗമായ കുഞ്ഞാലിക്കുട്ടി രാജിവച്ച് വീണ്ടും മത്സരിക്കുന്നതിനെ എതിർക്കുന്നവരുമുണ്ട്. നേരത്തെ എംഎൽഎ സ്ഥാനം രാജിവച്ച് ലോക്സഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടി പിന്നീട് എംപി സ്ഥാനം രാജിവച്ച് വീണ്ടും നിയസഭയിലേക്ക് മത്സരിച്ചിരുന്നു. ഇത്തരത്തിൽ…
Read Moreചിത്രയുടെ ഭർത്താവുമായി ഒരിക്കൽ വഴക്കിട്ടു, എം. ജി. ആണെങ്കിൽ ഞാൻ പാടുന്നില്ല എന്നെങ്ങാനും ചിത്ര പറയുമോ എന്നും ഭയന്നു, ഒടുവിൽ…; എം.ജി. ശ്രീകുമാർ തുറന്ന് പറയുന്നു
കണ്ണീർ കായലിലോതോ… ഗാനം റെക്കോർഡ് ചെയ്യുന്ന തലേദിവസം ചിത്രയുടെ ഭർത്താവുമായി ഒന്ന് വഴക്കിടേണ്ടി വന്നു. എന്തോ ഒരു കാര്യത്തിനാണ് വഴക്ക് കൂടിയത്. പണ്ട് നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു, പക്ഷേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും വഴക്കാകുകയും ചെയ്തു. എല്ലാം അപ്രതീക്ഷിതമായിരുന്നു. സൗകര്യം ഉണ്ടെങ്കിൽ മതി എന്ന നിലയിലായിരുന്നു. പ്രശ്നം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചിത്ര സ്റ്റുഡിയോയിലേക്ക് വന്നു. എന്നോട് മിണ്ടുന്നില്ല. കാരണം അവരുടെ ഭർത്താവുമായിട്ടാണ് ഞാൻ വഴക്കിട്ടിരിക്കുന്നത്. അത് കൊണ്ടുതന്നെ ഇനി ഏതേലും പടങ്ങൾ വന്നാൽ എം ജി ആണെങ്കിൽ ഞാൻ പാടുന്നില്ല എന്നെങ്ങാനും ചിത്ര പറയുമോ എന്ന ഭയമുണ്ട് എന്റെയുള്ളിൽ. അങ്ങനെ പലവിധ ചിന്തകൾ മനസിലൂടെ കടന്നുപോയി. അപ്പോഴേക്കും ഡയരക്ടർ വന്നു. പാട്ടെഴുതി ഡിവൈഡ് ചെയ്ത് ഞങ്ങൾക്ക് തന്നു. ഡിസ്കഷൻ നടക്കുന്നു. പണ്ടൊന്നും ഇന്നത്തെ പോലെയല്ല. അന്നത്തെ പാട്ടിനൊക്കെ ഒരു ഫീൽ ഉണ്ടായിരുന്നു. അതെല്ലാം നടക്കുമ്പോഴും ചിത്ര മിണ്ടുന്നില്ല.…
Read More