തൃശൂർ : പൂരം വെടിക്കെട്ടിന്റെ ഫയർലൈൻ ഇപ്പോഴുള്ളതിനേക്കാൾ അല്പം ഉള്ളിലേക്ക് നീക്കി ഈ വർഷത്തെ സാമ്പിളും പ്രധാന വെടിക്കെട്ടും നടത്തും. പെസോ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് നിയമ ചട്ടലംഘനം നടത്താതെ തന്നെ വെടിക്കെട്ട് ഭംഗിയാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഫയർ ലൈൻ ഉള്ളിലേക്ക് നീക്കാൻ തീരുമാനിച്ചിരിക്കുന്നത്. വെടിക്കെട്ട് നടത്തുന്ന ഡിസ്പ്ലേ ഗ്രൗണ്ട് അഥവാ ഫയർലൈനിൽനിന്നു കാണികളുമായുള്ള ദൂരം ഫയർലൈൻ ഉള്ളിലേക്ക് നീക്കുന്നതോടെ പെസോ അനുശാസിക്കുന്ന അകലത്തിൽ ആകും. വെടിക്കെട്ട് നടക്കുന്ന സമയത്ത് വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന മാഗസിൻ പൂർണമായും ഒഴിച്ചിടും. ഇതോടെ ഫയർലൈനും മാഗസിനും തമ്മിലുള്ള ദൂരം സംബന്ധിച്ച നിർദ്ദേശവും പ്രശ്നമില്ലാത്ത രീതിയിൽ പരിഹരിക്കാനാകും. സ്വരാജ് റൗണ്ടില്‍ത്തന്നെ 250 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ഇത്തവണ വെടിക്കെട്ട് പ്രേമികൾക്ക് നില്‍ക്കാനുള്ള സജ്ജീകരണം ഒരുക്കുന്നത്. സാമ്പിള്‍ വെടിക്കെട്ടിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും അതിന് പുതിയൊരു ഡിസൈന്‍…
Read MoreDay: April 23, 2025
ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം; 26 വരെ അന്ത്യാഞ്ജലി അർപ്പിക്കാം ; പുതിയ മാർപാപ്പയ്ക്കായുള്ള കോൺക്ലേവിന് ഒരുക്കം തുടങ്ങി
വത്തിക്കാൻ: ദിവംഗതനായ ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം ഇന്നു മുതൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്ന ചാപ്പലിൽനിന്നു പ്രദക്ഷിണമായി ബസിലിക്കയുടെ മുഖ്യകവാടത്തിലൂടെ അകത്തു കയറ്റിയാണു പൊതുദർശനത്തിനു വയ്ക്കുക. ശനിയാഴ്ച കബറടക്ക ചടങ്ങുകൾ ആരംഭിക്കുന്നതുവരെ പൊതുജനത്തിനു ബസിലിക്കയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങുക.രാഷ്ട്രത്തലവൻമാരും ലോകമെമ്പാടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരിൽ കാണാൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 7.35നാണു പരിശുദ്ധ പിതാവ് ദിവംഗതനായത്. അന്നു വൈകുന്നേരംതന്നെ ഭൗതികദേഹം തുറന്ന പെട്ടിയിലാക്കി, അദ്ദേഹം ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന സാന്താ മാർത്ത ഗസ്റ്റ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ചാപ്പലിലേക്കു മാറ്റിയിരുന്നു. പരിശുദ്ധ പിതാവിന്റെ വിയോഗത്തോടെ സഭയുടെ ഇടക്കാല ചുമതലകൾ നിർവഹിക്കാൻ ചുമതലപ്പെട്ട ‘കമർലെങ്കോ’ കർദിനാൾ…
Read More“സെക്സ് റൂമുകൾ’ ഒരുങ്ങിക്കഴിഞ്ഞു; തടവുകാർക്കു പങ്കാളിയെ കാണാൻ ജയിലിൽ പ്രത്യേക മുറിയൊരുക്കി ഇറ്റലി
ടെർണിയ(ഇറ്റലി): ജയിലുകളിൽ കഴിയുന്ന തടവുകാർക്കു ഭാര്യയെയോ കാമുകിയെയോ കാണാനും അടുത്തിടപഴകാനുമുള്ള പ്രത്യേക സൗകര്യം ഒരുക്കുന്നു. ഇറ്റലിയിലാണു തടവുകാർക്കുവേണ്ടി “സെക്സ് റൂമുകൾ’ ഒരുക്കുന്നത്. മധ്യ ഉംബ്രിയ മേഖലയിലെ ടെർണിയ ജയിലിൽ ഈ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. രണ്ടു മണിക്കൂറാണു തടവുകാർക്കും പങ്കാളികൾക്കും വേണ്ടി അനുവദിക്കുക. ഒരു ബെഡ്ഡും ടോയ്ലെറ്റ് സൗകര്യവും മുറിയിലുണ്ടാകും. ജയിലിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഈ മുറിക്കടുത്ത് ഉണ്ടാകില്ല. ജയിലിന് പുറത്തുള്ള പങ്കാളികളുമായി അടുത്തിടപഴകാനുള്ള തടവുകാരുടെ അവകാശം ഇറ്റലിയിലെ കോൺസ്റ്റിറ്റ്യൂഷണൽ കോർട്ട് അടുത്തിടെ അംഗീകരിച്ചിരുന്നു. ഫ്രാൻസ്, ജർമനി, നെതർലാൻഡ്സ്, സ്വീഡൻ തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിൽ പലയിടങ്ങളിലും നേരത്തെതന്നെ തടവുകാർക്കു പങ്കാളികളുമായി ശാരീരികമായി അടുപ്പം കാണിക്കാനുള്ള അവസരം ജയിലുകളിൽ നടപ്പിലാക്കിയിരുന്നു.
Read Moreഇതു 2k കുട്ടികളുടെ കാലം… ഫോൺ പിടിച്ചുവാങ്ങിയ അധ്യാപികയെ വിദ്യാർഥിനി ചെരുപ്പൂരി അടിച്ചു
മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ അധ്യാപികയെ കോളജ് വിദ്യാർഥിനി ചെരിപ്പൂരി അടിച്ചു. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എൻജിനീയറിംഗ് കോളജിലാണ് സംഭവം നടന്നത്. ഫോൺ പിടിച്ചുവാങ്ങിയതോടെ പ്രകോപിതയായ വിദ്യാർഥിനി അധ്യാപികയെ ചൊരിപ്പുകൊണ്ട് അടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.വിദ്യാർഥിനി ചെരിപ്പൂരി “എന്റെ ഫോൺ തിരികെ തരുമോ അതോ അടിക്കണോ?’ എന്ന് അധ്യാപികയോട് ആക്രോശിക്കുന്നതും ഫോണ്‍ തിരികെ ലഭിക്കാതിരുന്നതോടെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോക്ക് അനേകം കമന്റുകളും ലഭിച്ചു. “ഇന്നത്തെ കുട്ടികൾ അധ്യാപകർക്ക് നൽകുന്ന ബഹുമാനമാണിത്. പിഴവ് കുട്ടികളുടേത് മാത്രമല്ല, മറിച്ച് മാതാപിതാക്കളുടേതും അധ്യാപകരുടേതും കൂടിയാണ്. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അധ്യാപകർ ബഹുമാനം പ്രതീക്ഷിക്കുന്നത് ശരിയാണോ?” എന്നൊക്കെയായിരുന്നു കമന്റുകൾ.
Read Moreട്രംപ് പ്രധാനമന്ത്രിയെ വിളിച്ചു; ഇന്ത്യക്കു പൂർണ പിന്തുണ
ഭീകരാക്രമണത്തെ അപലപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അറിയിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അമേരിക്കൻ പ്രസിഡന്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ട്രംപിനെ അറിയിച്ചെന്നും കൂടുതൽ വസ്തുതകൾ ശേഖരിച്ചുവരികയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇന്ത്യക്കു പൂർണപിന്തുണയുണ്ടെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജയായ ഭാര്യക്കും കുട്ടികൾക്കുമൊപ്പം ഡൽഹിയിലുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അനുശോചനം രേഖപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് ഭീകരാക്രമണത്തെ “ഒരു ഭയാനക ദുരന്തം’ എന്നു വിശേഷിപ്പിച്ചു.
Read Moreപഹൽഗാം ആക്രമണം; അപലപിച്ച് റഷ്യയും ഇസ്രയേലും
ഇന്ത്യക്കു പിന്തുണയുമായി റഷ്യ അടക്കമുള്ള മറ്റു ലോകരാജ്യങ്ങളും രംഗത്തെത്തി. ഭീകരാക്രമണത്തെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അപലപിച്ചു. ക്രൂരമായ കുറ്റകൃത്യത്തിന് യാതൊരു ന്യായീകരണവുമില്ല. അതിന്റെ സംഘാടകരും കുറ്റവാളികളും അർഹമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു പുടിൻ പറഞ്ഞു. ഭീകരാക്രമണത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ദുഃഖം പ്രകടിപ്പിച്ചു. സൗദി അറേബ്യ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തിൽ അതിയായ ദുഃഖമുണ്ട്. നിരവധി പേർ കൊല്ലപ്പെട്ടു. ഇരകളുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമൊപ്പം ഇറ്റലിയുണ്ടാകുമെന്നും മെലോണി അറിയിച്ചു.ഹീനമായ ആക്രമണത്തിൽ ഇസ്രയേൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിലകൊള്ളുന്നുവെന്നും ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയൻ സാർ എക്സിൽ കുറിച്ചു. യുഎഇ, ഇറാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു രംഗത്തെത്തി.
Read Moreകാഷ്മീർ ഭീകരാക്രമണം: മരണം 29;മരിച്ചവരിൽ 28 പുരുഷന്മാരും ഒരു സ്ത്രീയും, രണ്ടു പേർ വിദേശികൾ; മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 28 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ട മലയാളി. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടുപേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിലെത്തിച്ചു. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും. പഹൽഗാം പട്ടണത്തിനടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ ബൈസരണിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു ഭീകരാക്രമണം. ട്രെക്കിംഗിനു പോയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. ജമ്മു കാഷ്മീരിൽ നാട്ടുകാർക്കുനേരേയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തു. ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽസംഘടനയാണ് ടിആർഎഫ്. സൈനിക വേഷത്തിലെത്തിയ ഏഴു ഭീകരരാണ് ആക്രമണം നടത്തിയത്. ജമ്മുവിലെ കിഷ്താർ വഴിയാണു ഭീകരർ ബൈസരണിലെത്തിയെന്നാണു റിപ്പോർട്ട്. പാക്കിസ്ഥാനിൽനിന്നു പരിശീലനം നേടിയവരും ഭീകരരിൽ ഉൾപ്പെടുന്നതായി മുതിർന്ന സൈനിക…
Read Moreപേര് ചോദിച്ചശേഷം അവർ ദ്വിവേദിയെ വെടിവെച്ചു; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടരിൽ നവവരനും
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ ഉത്തർപ്രദേശ് സ്വദേശിയായ നവവരനും. ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കാഷ്മീരിലേക്ക് പോയ ശുഭം ദ്വിവേദിയാണ് മരിച്ചത്. ഫെബ്രുവരിയിലാണ് ശുഭം ദ്വിവേദി വിവാഹിതനായത്. പേര് ചോദിച്ചറിഞ്ഞതിന് ശേഷമാണ് ഭീകരൻ ശുഭം ദ്വിവേദിയെ വെടിവച്ചതെന്ന് ഭാര്യ പറഞ്ഞു. അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു. പ്രദേശത്ത് കരസേനയുടെയും സിആർപിഎഫിന്റെയും ലോക്കൽ പോലീസിന്റെയും കൂടുതൽ സംഘങ്ങൾ എത്തിയിട്ടുണ്ട്. ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്.
Read Moreസൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി; അടിയന്തരയോഗം ചേരുന്നു; രാജ്യത്തിന്റെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധി; ഭീകരാക്രമണ സ്ഥലം അമിത്ഷാ സന്ദർശിക്കും
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. രാവിലെ ഏഴിനാണ് പ്രധാനമന്ത്രി ഡൽഹിയിലെത്തിയത്. പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ടെക്നിക്കൽ ഏര്യയിലെ ലോഞ്ചിലാണ് ആദ്യ യോഗം ചേർന്നത്. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. ഭീകരതയ്ക്ക് എതിരായ രാജ്യത്തിന്റെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചു.
Read Moreപഹല്‍ഗാം ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനില്‍നിന്ന്; സൂത്രധാരന്‍ ലഷ്കര്‍ ഭീകരൻ സൈഫുള്ള കസൂരി; ആക്രമണത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് പാക് പ്രതിരോധമന്ത്രി
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്കര്‍- ഇ- തൊയ്ബ ഭീകരന് സൈഫുള്ള കസൂരിയെന്നാണ് റിപ്പോർട്ട്. ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനില്നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. വിനോദസഞ്ചാരികള്‍ക്ക് നേരേ നിറയൊഴിച്ച ആറംഗ സംഘത്തില്‍ രണ്ട് പ്രാദേശിക ഭീകരരും ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ കാഷ്മീരിലെ ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാഷ്മീരില്‍ നിന്ന് ഭീകരപരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത്. അതേസമയം ഭീകരാക്രമണത്തിൽ ബന്ധമില്ലെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. ഒരു തരത്തിലുമുള്ള ഭീകരതയെയും പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു.
Read More