കൊച്ചി: തന്റെ മകന് ‘അച്ഛാ’ എന്നു വിളിച്ചുകൊണ്ട് എന്നെങ്കിലും വീട്ടിലേക്ക് കയറിവരുമെന്ന പ്രതീക്ഷയിലായിരുന്നു തൃത്താല പട്ടിക്കര വളപ്പില്‍ പി.വി. ഉണ്ണിക്കൃഷ്ണന് (61) എന്ന വിമുക്തഭടന്. പത്തു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ മോഹം എന്നന്നേക്കുമായി അവസാനിപ്പിച്ച് ആ അച്ഛന് യാത്രയായി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. 2014 ഒക്ടോബര്‍ മൂന്നിന് കൊച്ചി വെണ്ടുരുത്തി പാലത്തില്‍നിന്ന് കായലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഗീത എന്ന യുവതിയെയും ഏഴ് മാസം പ്രായമുണ്ടായിരുന്ന അവരുടെ മകള്‍ കൃഷ്ണപ്രിയയേയും പാലത്തില്‍നിന്ന് ചാടി രക്ഷിച്ച നേവി ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു പി. ഉണ്ണി. അമ്മയേയും കുഞ്ഞിനെയും രക്ഷപ്പെടുത്തി സിഐഎസ്എഫിന്റെ ബോട്ടില്‍ കയറ്റി തിരിച്ച് നേവിയുടെ ബോട്ടിലേക്ക് കയറാനായി നീന്തി വരുമ്പോള്‍ അടിയൊഴുക്കില്‍പ്പെട്ടാണ് വിഷ്ണുവിനെ കാണാതായത്. അഞ്ചു വര്‍ഷം ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു ഐഎന്‍എസ് ശാരദയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രമോഷന് ട്രെയിനിംഗുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചിയിലെ ഐഎന്‍എസ്…
Read MoreDay: June 10, 2025
ഒരു മാസം മുമ്പ് കണ്ട് മുട്ടി; 25 കാരനായ യുവാവും വീട്ടമ്മയും തമ്മിൽ കടുത്തപ്രണയത്തിൽ; പിന്നീട് ബന്ധം വേർപ്പെടുത്തിയ 2 കുട്ടികളുടെ അമ്മയോട് കാമുകൻ ചെയ്തത് കൊടും ക്രൂരത
ബംഗളൂരു: പ്രണയബന്ധത്തിൽനിന്നു പിന്മാറിയതിനെത്തുടർന്ന് വീട്ടമ്മയെ കുത്തിക്കൊന്ന സംഭവത്തിൽ സോഫ്റ്റ്വെയർ എന്‍ജിനിയർ പിടിയിൽ. തലഘട്ടപുര സ്വദേശി യശസ് (25) ആണ് അറസ്റ്റിലായത്. ശനിയാഴ്ച ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഹരിണി (33)യെ കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവിനൊപ്പം കെങ്കേരിയിലായിരുന്നു ഹരിണി താമസിച്ചിരുന്നത്. ഇവർക്കു രണ്ടു കുട്ടികളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് പറഞ്ഞു. ഹരിണിയും യശസും ഏതാനും മാസം മുമ്പാണ് അടുപ്പത്തിലായത്. ഇരുവരും തമ്മിലുള്ള ബന്ധം ഭർത്താവ് കണ്ടുപിടിക്കുകയും എതിർക്കുകയും ചെയ്തതിനെത്തുടർന്ന് യശസുമായുള്ള ബന്ധത്തിൽനിന്ന് ഹരിണി പിന്മാറി. ഫോൺകോളുകൾക്കും സന്ദേശങ്ങൾക്കും പ്രതികരിക്കാതായപ്പോഴാണ് പ്രതി കാമുകിയെ കൊല്ലാൻ തീരുമാനിച്ചത്. ഹരിണിയെ നിരവധി തവണ കുത്തിയശേഷം സംഭവസ്ഥലത്തുനിന്നു പ്രതി രക്ഷപ്പെടുകയായിരുന്നു. ഹോട്ടൽ ജീവനക്കാരാണ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്.
Read Moreജപ്പാനിൽ അമേരിക്കയുടെ വ്യോമതാവളത്തിൽ പൊട്ടിത്തെറി: നാലു സൈനികർക്ക് പരിക്ക്
ടോക്യോ: ജപ്പാനിൽ അമേരിക്കയുടെ വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തിലാണ് സ്ഫോടനം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഒകിനാവ പ്രിഫെക്ചറൽ സർക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന വ്യക്തമാക്കി. രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെകിടന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കും മുൻപ് സൂക്ഷിക്കുന്ന സ്ഥലമാണിത്. സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. നൂറുകണക്കിന് ടൺ ബോംബ് ഒകിനാവയിലും പരിസരത്തുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിക്കതും യുഎസ് സൈന്യം ജപ്പാനിൽ ഇട്ടവയാണ്. ഏകദേശം 1856 ടൺ ബോംബുകൾ പൊട്ടാതെ ഇവിടെ കിടപ്പുണ്ടെന്നാണ് കരുതുന്നത്.
Read Moreആറ് യാത്രക്കാരുമായി സ്വകാര്യവിമാനം കടലിൽ തകർന്നുവീണു
കാലിഫോർണിയ: ആറ് യാത്രക്കാരുമായി പോയ സ്വകാര്യവിമാനം കടലിൽ തകർന്നുവീണു. കാലിഫോർണിയയിലെ സാൻ ഡീഗോ തീരത്തിനു സമീപം പസഫിക് സമുദ്രത്തിലാണ് ഇരട്ട എഞ്ചിൻ വിമാനമായ സെസ്ന 414 വിമാനം തകർന്നു വീണത്. വിമാനം വീണ ഭാഗത്ത് കടലിന് 200 അടിയോളം താഴ്ചയുണ്ട്. ആരെയും കണ്ടെത്താനായിട്ടില്ല. യുഎസ് കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തിവരുന്നു. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. \വിറ്റാമിനുകളുടെയും പോഷക സപ്ലിമെന്റുകളുടെയും നിർമാതാക്കളായ ഒപ്രൈമൽ ഹെൽത്ത് സിസ്റ്റംസിന്റേതാണു വിമാനമെന്നാണു റിപ്പോർട്ടുകൾ. മൂടൽമഞ്ഞുള്ള കാലാവസ്ഥയ്ക്കിടയിൽ സാൻ ഡീഗോ പരിസരത്ത് സെസ്ന വിമാനം തകർന്ന് ആറ് പേർ കൊല്ലപ്പെട്ടതിന് ആഴ്ചകൾക്കുള്ളിലാണു മറ്റൊരു അപകടം.
Read Moreപറന്നുയരാന്‍ തയാറെടുക്കവേ വിമാനത്തില്‍ പ്രാവുകൾ: യാത്ര വൈകിയത് ഒരു മണിക്കൂർ
ഭൂമിയില്‍നിന്നു പതിനായിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങൾക്ക് പക്ഷികൾ പലപ്പോഴും ഭീഷണി സൃഷ്ടിക്കാറുണ്ട്. വിമാനച്ചിറകില്‍ പക്ഷികൾ ഇടിച്ചാല്‍ വിമാനം തകരുകവരെ ചെയ്തേക്കാം. ഇനി പക്ഷികൾ വിമാനത്തിനുള്ളില്‍ കയറിയാൽ എന്താകും സ്ഥിതി. അത്തരമൊരു സംഭവം കഴിഞ്ഞദിവസം ഡെല്‍റ്റാ എയര്‍ലൈന്‍സിൽ ഉണ്ടായി. മിനിയാപൊളിസിലെ സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു പറന്നുയരാന്‍ തയാറെടുക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ ഒരു പ്രാവിനെ കാണുകയായിരുന്നു. പ്രാവ് വിമാനത്തിനുള്ളില്‍ കയറിയിട്ടുണ്ടെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ പൈലറ്റ്, വിമാനം പുറപ്പെടുന്നത് മാറ്റിവച്ചു. അതിനിടെ യാത്രക്കാരിൽ ചിലർ പ്രാവിനെ പിടികൂടി. വീണ്ടും പറന്നുയരാനായി റണ്‍വേയിലേക്കു തിരിയവേ വിമാനത്തിൽ അതാ മറ്റൊരു പ്രാവ്. യാത്രക്കാര്‍ തങ്ങളുടെ കോട്ട് ഉപയോഗിച്ച് ആ പ്രാവിനെയും പിടിച്ചു. ഒടുവിൽ വിമാനം പുറപ്പെടുന്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു. വിമാനത്തിനുള്ളിൽ പ്രാവ് പറക്കുന്നതിന്റെയും അവയെ പിടികൂടുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രാവിനെ കണ്ടതോടെ പരിഭ്രാന്തിയിലായ യാത്രക്കാരായ ചില സ്ത്രീകൾ…
Read Moreനിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വച്ച് നാടുകടത്തി: യുഎസിൽ ഇന്ത്യൻ വിദ്യാര്‍ഥിയോട് ചെയ്ത കണ്ണില്ലാ ക്രൂരത
അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ വിമാനത്താവളത്തിൽ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വയ്ക്കുകയും കൈയാമം വച്ച് നാടുകടത്തുകയുംചെയ്ത സംഭവത്തിൽ വ്യാപക വിമർശനം. ന്യൂവാർക്ക് വിമാനത്താവളത്തിൽ വച്ചാണ് ഇന്ത്യൻ വിദ്യാർഥിയോട് അധികൃതർ ക്രൂരമായി പെരുമാറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ജൂൺ ഏഴിന് താൻ യാത്ര ചെയ്യുന്ന അതേ വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർഥിയെ വിമാനത്തിൽ കയറ്റാതെ കൈവിലങ്ങ് വയ്ക്കുകയും പിന്നീട് നാടുകടത്തുകയുമായിരുന്നുവെന്നു ജെയിൻ പറയുന്നു. നടപടിയെ “മനുഷ്യത്വരഹിതം’ എന്നും “മനുഷ്യ ദുരന്തം’ എന്നുമാണു ജെയിൻ വിശേഷിപ്പിച്ചത്. “സ്വപ്നങ്ങളെ പിന്തുടർന്നു വന്നതായിരുന്നു അവൻ, അവൻ കരയുകയായിരുന്നു, ഒരു കുറ്റവാളിയെപ്പോലെയാണ് അവനോട് പെരുമാറിയത്. സംഭവത്തിൽ തനിക്ക് രോഷവും നിസഹായതയും തോന്നി എന്നും അദ്ദേഹം കുറിച്ചു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ തങ്ങളുടെ സന്ദർശനലക്ഷ്യം തെളിയിക്കാൻ കഴിയാതെ വരുന്നവരെ യുഎസിൽ വ്യാപകമായി നാടുകടത്തി വരികയാണ്.
Read Moreഎന്നെ പറ്റിച്ചിട്ടങ്ങനെ ജീവിക്കണ്ട… രണ്ടാം വിവാഹത്തിനിടെ യുവാവിന്റെ മുഖത്ത് ആദ്യ ഭാര്യ ചെരിപ്പൂരി അടിച്ചു
ബംഗളൂരു: രണ്ടാം വിവാഹച്ചടങ്ങുകൾക്കിടെ യുവാവിന്റെ മുഖത്ത് ചെരിപ്പൂരി അടിച്ച് ആദ്യ ഭാര്യ. കർണാടകയിലെ ചിത്രദുർഗയിലാണു സംഭവം. ഗായത്രി കല്യാണമണ്ഡപത്തിൽ വിവാഹച്ചടങ്ങുകൾ പുരോഗമിക്കുന്പോഴാണ് ആദ്യ ഭാര്യയെത്തിയതും യുവാവിനെ തല്ലിയതും. നാലു വർഷം മുന്‍പായിരുന്നു ന്യാമതി താലൂക്കിലെ മുഷെനാലിൽനിന്നുള്ള തനുജയും അരസികെരെയിലെ തിപ്പഘട്ടയിൽനിന്നുള്ള കാർത്തിക് നായിക്കും വിവാഹിതരാകുന്നത്. വിവാഹശേഷം സ്ത്രീധനത്തിന്റെപേരിൽ തനൂജ ഗാർഹികപീഡനത്തിനിരയായിരുന്നു. തുടർന്ന്, തനൂജയുടെ കുടുംബം കാർത്തിക്കിന് പണവും ആഭരണങ്ങളും നൽകി. തുടർന്നും ഇവർക്കിടയിൽ വഴക്കും ബഹളവും പതിവായിരുന്നു. അതിനിടെയാണു രണ്ടാമതും വിവാഹം കഴിക്കാൻ കാർത്തിക് തീരുമാനിച്ചത്. സ്ത്രീധനം ആഗ്രഹിച്ചാണ് യുവാവ് വീണ്ടും വിവാഹത്തിനു തയാറായതത്രെ. വിവരമറിഞ്ഞ തനുജ ബന്ധുക്കളെയും കൂട്ടി ഓഡിറ്റോറിയത്തിലെത്തുകയും കാർത്തിക്കിനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More25 സ്വർണക്കട്ട, 17 ലക്ഷം രൂപയ്ക്ക് പുറമേ സ്ത്രീധനമായി നൽകിയത് 100 വെരുകുകളെ!
മകളെ വിവാഹം ചെയ്ത് അയയ്ക്കുന്പോൾ മാതാപിതാക്കൾ സ്വർണവും പണവുമൊക്കെ സ്ത്രീധനമായി നൽകാറുണ്ട്. എന്നാൽ, വിയറ്റ്നാമിലെ ഒരു വധുവിന് അവളുടെ മാതാപിതാക്കൾ സ്വർണവും പണവും മാത്രമല്ല, 100 വെരുകുകളെ കൂടി നൽകി. ഏറ്റവും വിലയേറിയ കോഫികളിൽ ഒന്നായ കോപ്പി ലുവാക്കോ ഉണ്ടാക്കാൻ ആവശ്യമായി വരുന്ന ജീവികളാണിവ. സിവെറ്റ് എന്ന ഈ വെരുകിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിക്കുകയാണ് ഇതിനായി ചെയ്യുക. പിന്നീട്, അവയുടെ വിസർജ്യത്തിൽനിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേർതിരിച്ചെടുത്ത് സംസ്കരിക്കും. അങ്ങനെയാണ് ഈ വിലയേറിയ കാപ്പിപ്പൊടി തയാറാക്കുന്നത്. ഇത്തരം വെരുകുകളെ വലിയ ആസ്തിയായിട്ടാണ് വിയറ്റ്നാമിൽ കണക്കാക്കുന്നത്. 100 വെരുകുകൾക്ക് ഏകദേശം 60,05,454 രൂപ വിലമതിക്കും. ഇതിനു പുറമേ, സ്ത്രീധനമായി 25 സ്വർണക്കട്ട, 17 ലക്ഷം രൂപ, 10 ലക്ഷം രൂപ വിലമതിക്കുന്ന കമ്പനി ഓഹരികൾ, സ്വത്തുക്കൾ, മറ്റ് ആസ്തികൾ എന്നിവയും നൽകി. വരന്റെ കുടുംബം വധുവിന് 10 സ്വർണക്കട്ടകൾ,…
Read Moreകോവിഡില്‍ വിറച്ച് കോട്ടയം; രോഗികള്‍ 600 കടന്നു; സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിള് കോവിഡ് ബാധിച്ച് മരിച്ചത് 13 പേര്
കോട്ടയം: ജില്ലാ ആരോഗ്യ വിഭാഗത്തിനു ജാഗ്രതാനിര്‍ദേശങ്ങളും ചികിത്സാസംവിധാനവുമില്ലാതെ വന്നതോടെ കോവിഡിന്റെ അതിവ്യാപനം. കേരളത്തില്‍ ഏറ്റവുമധികം കോവിഡ് രോഗികളും രോഗവ്യാപനവും കോട്ടയത്താണ്. ജില്ലയില്‍ അറുനൂറു പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് അനൗദ്യോഗിക കണക്ക്. ജില്ലാ ഭരണകൂടം രോഗബാധിതരുടെ ദൈനംദിന കണക്ക് പുറത്തുവിടുന്നില്ല. രണ്ടു മരണം ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കോവിഡ് വ്യാപനമുണ്ടായിട്ടും ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും പ്രത്യേക ചികിത്സാ സംവിധാനമില്ല. സ്പെഷല്‍ വാര്‍ഡുകള്‍ തുറന്ന സ്വകാര്യ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തവിധം ഭീമമാണ് ചികിത്സാചെലവ്. ദേശീയതലത്തില്‍ ഏഴായിരം പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ രണ്ടായിരത്തിലേറെ പേര് കേരളത്തിലാണ്. സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിള് 13 പേര് കോവിഡ് ബാധിച്ച് മരിച്ചു. 2025 ജനുവരി മുതല്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ച് ദേശീയതലത്തില്‍ 65 പേര്‍ക്കാണ് മരണം സംഭവിച്ചത്.
Read Moreഇപ്പോൾ പ്രായം തൊണ്ണൂറ്റിയാറ്… പതിനഞ്ചു വര്‍ഷമായി ഏലിക്കുട്ടി ബൈബിള്‍ പകര്‍ത്തിയെഴുതുകയാണ്
കോട്ടയം: നിയുക്ത ജലന്ധര്‍ ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ മാതാവ് ഏലിക്കുട്ടി 96-ാം വയസിലും ചെമ്മലമറ്റത്തെ വീട്ടില്‍ ബൈബിള്‍ പകര്‍ത്തിയെഴുതുന്ന തിരക്കിലാണ്.ഇതിനോടകം പുതിയ നിയമം മൂന്നു തവണയും പഴയനിയമം ഒരു തവണയും എഴുതിത്തീര്‍ത്തു. സമ്പൂര്‍ണ ബൈബിള്‍ കടലാസില്‍ പകര്‍ത്താനുള്ള പുതിയൊരു സമര്‍പ്പണ അധ്വാനത്തിലാണ് ഏലിക്കുട്ടി. പിഒസി ബൈബിളിലെ ചെറിയ അക്ഷരങ്ങള്‍ നോക്കി വായിക്കാന്‍ അമ്മയ്ക്ക് കണ്ണാടി ആവശ്യമില്ല. വീട്ടു ജോലികളില്‍നിന്നു വിരാമമായതുമുതല് പതിനഞ്ചു വര്‍ഷമായി ബൈബിള്‍ വായനയിലും പ്രാര്‍ഥനയിലും പകര്ത്തിയെഴുത്തിലുമാണ് ജീവിതം.ആദ്യമൊക്കെ പഴയ നോട്ടുബുക്കുകളിലും ഡയറികളിലും നോട്ടീസുകളുടെ മറുപുറത്തുമായിരുന്നു എഴുത്ത്. ഇവ കരുതിവയ്ക്കാനും ബൈന്‍ഡ് ചെയ്യാനും പറ്റുന്നില്ലെന്ന പരാതികള്‍ക്ക് മക്കളും കൊച്ചുമക്കളും പരിഹാരം കണ്ടെത്തി. എ ഫോര്‍ വലിപ്പമുള്ള വലിയ നോട്ട് ബുക്കുകള്‍ വാങ്ങിക്കൊടുത്തു. ദിവസം ആറേഴു മണിക്കൂര്‍ പകര്‍ത്തി എഴുത്തിനായി മാറ്റിവയ്ക്കും. എഴുതാതിരുന്നാല്‍ മനസും ശരീരവും ക്ഷീണിക്കുമെന്നാണ് അമ്മയുടെ നിലപാട്. സീറോ മലബാര്‍ സഭാ…
Read More