ഐടി തലസ്ഥാനമെന്നറിയപ്പെടുന്ന ബംഗളൂരുവിൽ രാജ്യത്താദ്യമായി പാൽവിതരണം ജൈവ പായ്ക്കറ്റുകളിൽ. പ്ലാസ്റ്റിക് കവറുകൾക്കു പകരം ജൈവ പായ്ക്കറ്റുകളിൽ പാൽ ലഭ്യമാക്കുകയാണ് ബംഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് (ബമുൽ). മണ്ണിൽ അലിഞ്ഞുചേരുന്ന പായ്ക്കറ്റുകളിലാണ് പാൽ വിതരണം. ആറുമാസത്തിനകം പായ്ക്കറ്റുകൾ മണ്ണിൽ അലിഞ്ഞുചേരുന്നതിനാൽ പ്ലാസ്റ്റിക് പോലെ പരിസ്ഥിതിക്ക് ഇത് നാശമുണ്ടാക്കുന്നില്ല. നിർമാണച്ചെലവ് കൂടുതലാണെങ്കിലും പ്രകൃതി-പരിസ്ഥിതി സൗഹാർദമായതിനാലാണ് ജൈവ പായ്ക്കറ്റിലേക്കു കന്പനി മാറിയത്. കാഴ്ചയിൽ പ്ലാസ്റ്റിക് കവർപോലെത്തന്നെയാണ് ജൈവപായ്ക്കറ്റും. ചോളപ്പശയാണ് ഇതിന്റെ നിർമാണത്തിനാവശ്യമായ പ്രധാന അസംസ്കൃതവസ്തു. പരീക്ഷണാർഥം തുടങ്ങിയ പദ്ധതി വൈകാതെ പൂർണതോതിൽ നടപ്പാക്കുമെന്നു ബമുൽ അധികൃതർ അറിയിച്ചു. ജൈവ പായ്ക്കറ്റുകളിലെ പാൽ വിതരണത്തിനു നാട്ടുകാർക്കിടയിൽ വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. ബംഗളൂരു നഗരത്തിൽ പ്രതിദിനം 14 ലക്ഷം ലിറ്റർ പാലാണ് ബമുൽ വിൽക്കുന്നത്. ഇതിനായി 25 ലക്ഷത്തിലേറെ പായ്ക്കറ്റുകൾ ആവശ്യമാണ്.
Read MoreDay: June 12, 2025
ഒന്നു വൈറലാകാൻ നോക്കിയതാ… മരത്തിൽ തുണികൊണ്ടുതീർത്ത കുരുക്കിൽ കഴുത്തുമുറുക്കി 17കാരൻ: ആത്മഹത്യ റീൽ ചിത്രീകരിക്കവേ കൗമാരക്കാരനു ഗുരുതര പരിക്ക്
വ്യാജ ആത്മഹത്യ റീൽ ചിത്രീകരിക്കുന്നതിനിടെ നേപ്പാൾ സ്വദേശിയായ കൗമാരക്കാരനു ഗുരുതര പരിക്ക്. മഹാരാഷ്ട്ര അഹല്യാനഗർ ജില്ലയിലാണു സംഭവം. ജാംഖേഡ് കരമലയിലെ ഹോട്ടൽ കോന്പൗണ്ടിലാണു കൗമാരക്കാരനും സുഹൃത്തും ചേർന്ന് റീൽ ചിത്രീകരണം നടത്തിയത്. മരത്തിൽ തുണികൊണ്ടുതീർത്ത കുരുക്കിൽ കഴുത്തുമുറുക്കി 17കാരൻ തൂങ്ങുകയായിരുന്നു. എന്നാൽ, കുരുക്കിൽനിന്നു കൗമാരക്കാരനു മോചിതനാകാൻ കഴിഞ്ഞില്ല. ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന സുഹൃത്ത് അപകടം തിരിച്ചറിയുകയും കുരുക്കഴിച്ച് താഴെയിറക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നേപ്പാൾ സ്വദേശിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreബാങ്ക് ജീവനക്കാരന്റെ 40 ലക്ഷം തട്ടിയ സംഭവം; പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു
കോഴിക്കോട്: നഗരത്തില്‍ സ്കൂട്ടറിലെത്തിയ യുവാവ് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗാണ് പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്‍ലാല്‍ (37) തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ഇന്നലെ പകല്‍ ഒരു മണിയോടെയാണ് സംഭവം. ഒളിവിൽ പോയ ഷിബിന്‍ലാലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഇയാളുടെ വീട്ടിലെത്തി പോലീസ് അന്വേഷണം നടത്തി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഷിബിന്‍ലാല്‍ സാമ്പത്തികമായി മെച്ചപ്പെട്ടത്. അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി ഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഷിബിന്‍ലാല്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച സ്കൂട്ടര്‍ നാട്ടുകാരിലൊരാളുടേതാണെന്നും കഴിഞ്ഞ ദിവസം പണയത്തിനായി നല്‍കിയതാണെന്നും പോലീസ് കണ്ടെത്തി. തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.…
Read Moreസൈനികരുടെ മൃതദേഹങ്ങൾ പരസ്പരം കൈമാറി റഷ്യയും യുക്രെയ്നും
മോസ്കോ: ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ റഷ്യയും യുക്രെയ്നും പരസ്പരം വിട്ടുനൽകി. 1212 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യയും 27 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്നും കൈമാറി. കിഴക്കൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണ് ഇരുരാജ്യങ്ങളും കൈമാറിയത്. ഇസ്തംബൂളിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലെ ധാരണപ്രകാരമാണു മൃതദേഹങ്ങൾ വിട്ടുനൽകുന്നത്. വ്യവസ്ഥകളില്ലാതെ 6000 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകാനും റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനും തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉപദേഷ്ടാവ് വ്ലാഡിമിർ മെഡിൻസ്കി ഇസ്തംബൂളിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ധാരണപ്രകാരം രണ്ടു ഘട്ടമായി 25 യുദ്ധത്തടവുകാരെയും ഇരുരാജ്യങ്ങളും കൈമാറി. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ യുദ്ധത്തടവുകാരെ കൈമാറാനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.
Read Moreസ്കൂള്‍ ക്ലാസുകളുടെ സമയമാറ്റം; സമസ്തയുടെ എതിർപ്പിൽ മയപ്പെട്ട് സർക്കാർ; സര്‍ക്കാരിനു പിടിവാശിയില്ലെന്നു മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂള്‍ ക്ലാസുകളുടെ സമയമാറ്റത്തിൽ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നു. ക്ലാസുകളുടെ സമയമാറ്റത്തിൽ സര്‍ക്കാരിന് നിര്‍ബന്ധമോ പിടിവാശിയോ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സമയമാറ്റത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പരിഹരിക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് സമയമാറ്റത്തിന്റെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ലക്ഷ്യം എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ്. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാഭ്യാസ നിയമ പ്രകാരമാണു സമയമാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. നിലവിലെ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് പഠനത്തിന് കുടുതല്‍ സമയം ആവശ്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. അര മണിക്കൂര്‍ നേരം കുടുതല്‍ പഠിപ്പിച്ചതുകൊണ്ട് കുഴപ്പമെന്നും വരില്ല. എന്നാൽ, സമയമാറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.വിദ്യാഭ്യാസ വകുപ്പ് പുതിയ സ്കൂള്‍ സമയക്രമീകരണം നടത്തിയതിനെതിരേ…
Read Moreഓസ്ട്രിയയിൽ സ്കൂളിലെ വെടിവയ്പ്: പ്രതിയെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത് സ്കൂളിൽ നേരിട്ട പരിഹാസങ്ങൾ!
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ 21 വയസുകാരൻ 10 പേരെ വെടിവച്ചു കൊന്നത് സ്കൂളിൽ നേരിട്ട പരിഹാസങ്ങളിൽ പ്രകോപിതനായെന്നു റിപ്പോർട്ട്. കുറ്റകൃത്യം നടത്തുന്നതിന് മുൻപ് അമ്മയോടു യുവാവ് മാപ്പ് ചോദിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. സ്കൂളിൽനിന്ന് പാതിവഴിയിൽ പഠനം നിർത്തിയ പോയ ആർതർ എന്ന മുൻ വിദ്യാർഥിയാണ് സ്കൂളിലെത്തി വിദ്യാർഥികളെ കൂട്ടക്കൊല ചെയ്തത്. തുടർന്നു വെടിവച്ചു സ്വയം ജീവനൊടുക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ വിദ്യാർഥികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഷോട്ട് ഗണും പിസ്റ്റളുമാണ് പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചത്. രണ്ട് ആയുധങ്ങൾക്കും ആർതറിന് ലൈസൻസിനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൃത്യം നടത്തുന്ന നിമിഷങ്ങൾക്ക് മുൻപ് ആർതർ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് മാപ്പപേക്ഷ നടത്തിയത്. ‘ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’ എന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ച് 24 മിനിറ്റിനുശേഷമാണ് അമ്മ അത് കാണുന്നത്. ഉടൻ തന്നെ അമ്മ വിവരം…
Read Moreഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകിട്ട് മിന്നലോട് കൂടിയ മഴ; 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉഷ്ണതരംഗത്തിനുള്ള റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും അനാവശ്യമായ പുറംയാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു. അതേസമയം, പകൽ സമയത്തുള്ള ഇന്നത്തെ കൊടും ചൂടിനുശേഷം വൈകുന്നേരത്തോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
Read More“വിമർശനം അതിരു കടന്നു’; ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്ക്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റെ ഡോണാൾഡ് ട്രംപിനെതിരേയുള്ള തന്റെ പോസ്റ്റുകളിൽ ടെക് കോടീശ്വരൻ ഇലോൺ മസ്ക് ഖേദം പ്രകടിപ്പിച്ചു. “കഴിഞ്ഞ ആഴ്ച പ്രസിഡന്റിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകൾ അതിരുകടന്നു, അതിൽ ഞാൻ ഖേദിക്കുന്നു” എന്നാണ് എലോൺ മസ്ക് എക്സിൽ കുറിച്ചത്. ഖേദം പ്രകടിപ്പിക്കും മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ട്രംപ് സർക്കാരിലെ കാര്യക്ഷമതാ വകുപ്പ് മേധാവി സ്ഥാനം രാജിവച്ച മസ്ക്, റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ നികുതി ബിൽ നിർദ്ദേശത്തെ കടുത്ത ഭാഷയിൽവിമർശിച്ചിരുന്നു. തുടർന്ന് മസ്കും ട്രംപും ടിവി അഭിമുഖങ്ങളിലൂടെയും എക്സ് പോസ്റ്റുകളിലൂടെയും പരസ്യമായി തർക്കത്തിൽ ഏർപ്പെട്ടു. മസ്കിന്റെ വിമർശനം തുടർന്നാൽ, വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
Read Moreവനിതാ പ്രസിഡന്റിനെതിരേ അധിക്ഷേപം; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ രസികല പ്രിയരാജിനെതിരെ ഭർത്താവിന്റെ ഫോണിൽ വിളിച്ച് അധിക്ഷേപം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ സ്വാതീഷ് സത്യനെ അന്വേഷണ വിധേയമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു. അറിയിപ്പ് ദേശീയ സെക്രട്ടറി ആർ. ശ്രാവൺ റാവു രേഖാമൂലം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതിയിൽ കഴിഞ്ഞ മാസം 31ന് ഇദ്ദേഹത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ രസികലയുടെ ഭർത്താവ് പ്രിയരാജ് നൽകിയ പരാതിയിൽ സ്വാതീഷിനെയും സഹപ്രവർത്തകനായ രാജേഷിനെയും പ്രതി ചേർത്ത് പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ മാസം 13 ന് പ്രിയരാജ് സ്വാതീഷിനെ ഫോണിൽ വിളിച്ച സമയത്താണ് രാജേഷുമായി ചേർന്ന് അധിക്ഷേപിച്ചത്.
Read Moreഷൂട്ടിംഗ് സംഘത്തിന്റെ ആഡംബര ഫ്ലാറ്റിൽ റെയ്ഡ്: എംഡിഎംഎയുമായി മൂന്ന് ബൗൺസർമാർ പിടിയിൽ
ആലുവ: ഷൂട്ടിംഗ് സംഘം തങ്ങിയ ആഡംബര ഫ്ലാറ്റിൽ എക്സൈസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി സിനിമാ മേഖലയിലെ മൂന്ന് ബൗൺസർമാർ പിടിയിൽ. തൃശൂർ നടത്തറ ചുളയില്ലാപ്ളാക്കൽ ഷെറിൻ തോമസ്(34), തൃശൂർ വരടിയം കരയിൽ കാവുങ്കൽ വിപിൻ വിത്സൺ(32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരാണ് പിടിയിലായത്. ദേശീയപാതയിൽ മുട്ടത്തെ ഒരു ഫ്ലാറ്റിലെ ഏഴാംനിലയിലെ മുറിയിൽനിന്നാണ് എംഡിഎംഎയുമായി ബിനാസ് പരീതിനെയും ഷെറിൻ തോമസിനെയും പിടികൂടിയത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിംഗ് മേഖലയിലെ കാറിൽനിന്നാണ് വിപിനെ പിടികൂടിയത്. ഇയാളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. രണ്ടു കേസുകളിലായി ഏകദേശം ഒരു ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. സിനിമാ മേഖലയിൽ ലഹരിവിരുദ്ധ പരിശോധന ശക്തമായതിനാൽ താരങ്ങളുടെ സുരക്ഷാ ചുമതല വഹിക്കുന്ന ബൗൺസർമാർ വഴി മയക്കുമരുന്ന് കൈമാറുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫ്ലാറ്റിനോട് ചേർന്നുള്ള ഹാളിലാണ് സ്വകാര്യ ചാനലിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്.
Read More