കൊല്ലം: സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രി കെ.കൃഷ്ണൻകുട്ടി മിഥുന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. നേരത്തെ അഞ്ച് ലക്ഷം രൂപ കെഎസ്ഇബി നൽകിയിരുന്നു.
മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി ആകെ പത്തു ലക്ഷം രൂപ കൈമാറിയെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് ഓവർസിയർക്കെതിരെ നടപടി എടുത്തതെന്നും കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
മിഥുന്റെ മരണത്തെ തുടർന്ന് ഓവർസിയറെ കെഎസ്ഇബി സസ്പെൻഡ് ചെയ്തിരുന്നു. തേവലക്കര സെക്ഷനിലെ ഓവർസിയറായ എസ്.ബിജുനെയാണ് സസ്പെൻഡ് ചെയ്തത്.