കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രുപ തട്ടിയെടുത്ത് രക്ഷപ്പെട്ട യുവാവ് ബസ് യാത്രയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഇരുചക്ര വാഹനത്തില്‍ കടന്നുകളഞ്ഞ പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്ലാണ് (37) പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ പണം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് പണം തട്ടിയെടുത്ത സംഭവം നടന്നത്. തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. കറുപ്പും പച്ചയും വെള്ളയും നിറങ്ങളുള്ള ടീ ഷര്‍ട്ടും മഞ്ഞ റെയിന്‍കോട്ടും ഹെല്‍മെറ്റുമാണ് ഷിബിന്‍ലാല്‍ ധരിച്ചിരുന്നത്. അക്ഷയ ഫിനാന്‍സില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുത്തു വില്ക്കുന്നതിനു പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ്…
Read MoreDay: June 13, 2025
സഹപ്രവർത്തകരുടെ നഗ്നദൃശ്യം പകർത്തിയ സംഭവം; ഒളിക്കാമറ സ്ഥാപിച്ച പോലീസുകാരനെ പിരിച്ചുവിട്ടേക്കും
ഇടുക്കി: വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറാന്‍ ഉപയോഗിക്കുന്ന മുറിയിലും പോലീസ് ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയിലുമടക്കം ഒളിക്കാമറ സ്ഥാപിച്ചു നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരനെതിരേ കടുത്ത വകുപ്പുതല നടപടിക്കു സാധ്യത. ഇയാളെ സര്‍വീസില്‍ നിന്നു പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടായേക്കുമെന്നാണ് സൂചന. പോലീസ് സേനയ്ക്ക് വലിയ നാടക്കേടുണ്ടാക്കിയ സംഭവമായതിനാല്‍ ഇയാള്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് വകുപ്പില്‍ തന്നെ ഉയരുന്നത്. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്. വൈശാഖിനെയാണ് ഇടുക്കി സൈബര്‍ സെല്‍ പിടികൂടിയത്. പ്രതിയെ ഇന്നു തന്നെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവില്‍ ഇയാളെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.ക്വാര്‍ട്ടേഴ്സിന്റെ വിവിധ ഭാഗങ്ങളിലായി നാല് കാമറകള്‍ സ്ഥാപിച്ച വൈശാഖ് ഇയാളുടെ മൊബൈല്‍ ഫോണിലേക്കു കാമറകള്‍ ലിങ്ക്ചെയ്തിരുന്നു. ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു സമീപത്തു തന്നെയാണ് കാമറകള്‍ സ്ഥാപിച്ച ക്വാര്‍ട്ടേഴ്സും. അടച്ചു പൂട്ടാത്ത ക്വാര്‍ട്ടേഴ്സില്‍…
Read Moreനാണക്കേടിൽ മുങ്ങി പോലീസ്: സെക്സ് റാക്കറ്റ് പ്രതികളായ പോലീസുകാർ ഒളിവിൽ
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രതികളായ പോലീസുകാരെ ഇതുവരെ പിടികൂടാന്‍ കഴിയാത്തത് പോലീസ് സേനയ്ക്ക് നാണക്കേടായി. മാത്രമല്ല, ഒളിവിൽപ്പോയ പോലീസുകാരെ പിടികൂടാന്‍ കഴിയാത്തതും ചര്‍ച്ചാവിഷയമായി മാറി. പോലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് ഒളിവിൽ കഴിയുന്നത്. രണ്ടു പേരുടേയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. അന്വേഷണസംഘം ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഷൈജിത്ത്, ഷനിത്ത് എന്നിവര്‍ക്കെതിരേ നടക്കാവ് പോലീസ് സിറ്റി പോലീസ് കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ സസ്പെന്‍ഷനിലാണ്. രണ്ടുപേര്‍ക്കുമെതിരേ കർശന നടപടികള്‍ സ്വീകരിച്ച് പോലീസ് സേനയുടെ അന്തസ് കാക്കണമെന്ന ആവശ്യമാണ് സേനയ്ക്കുള്ളിൽനിന്ന് ഉയരുന്നത്. നടക്കാവ് പോലീസിന്റെ ധീരമായ നടപടികളാണ് സേനയിലെ കളങ്കിതരായ രണ്ടുപേരെ കുടുക്കിയത്. കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദു 2022ല്‍ ആദ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ സഹായം ചെയ്തുകൊടുത്തത് പോലീസുകാരായിരുന്നു. ഈ ബന്ധം വളര്‍ന്നാണ് അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കാളിയാകുന്നതിലേക്കു…
Read Moreബംഗ്ലാദേശിൽ ടാഗോറിന്റെ പൂർവിക ഭവനം തകർത്തു: പ്രധാനമന്ത്രിക്കു കത്തെഴുതി മമത ബാനർജി
കൊല്‍ക്കത്ത: ബംഗ്ലാദേശിലെ രവീന്ദ്രനാഥ ടാഗോറിന്റെ പൂർവിക ഭവനം ആള്‍ക്കൂട്ടം തകർത്ത സംഭവത്തിൽ പ്രധാനമന്ത്രിക്കു കത്തെഴുതി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തിന്റെ പൈത്യകം നശിപ്പിക്കപ്പെട്ടെന്നും അക്രമകാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മമത ആവശ്യപ്പെട്ടു. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം അർഹിക്കുന്ന കേന്ദ്രങ്ങൾക്കുനേരേയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ബംഗ്ലാദേശ് സർക്കാരുമായി ചർച്ച നടത്തണമെന്നും മമത കത്തിലൂടെ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ സിറായിഗഞ്ച് നഗരത്തിലാണ് ടാഗോറിന്റെ ജന്മവീട് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തിന്റെ മികച്ച കൃതികളിൽ പലതും പിറന്നത് ഇവിടെയാണ്. നശിപ്പിക്കപ്പെട്ടത് വെറുമൊരു വീടല്ലെന്നും നമ്മുടെ ഉപഭൂഖണ്ഡത്തിലെ സർഗാത്മകതയുടെ അവശേഷിക്കുന്ന ഉറവിടമാണെന്നും മമത കത്തിൽ പറയുന്നു. നേരത്തെ, ടാഗോറിന്റെ പ്രതിമ നശിപ്പിച്ചത് ദേശീയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു.
Read Moreഇതെന്ത് പോക്കാണ്… വെളിച്ചെണ്ണയുടെ വില അഞ്ഞൂറും നാളികേരവില നൂറും കടന്നേക്കും
വടക്കഞ്ചേരി (പാലക്കാട്): പുതിയ റിക്കാർഡുകൾ സൃഷ്ടിച്ച് നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വിലകൾ കുതിച്ചുപായുന്നു. കേരകർഷകരെപോലും ഞെട്ടിച്ച് നാളികേരത്തിന്റെ ചില്ലറ വില്പനവില കിലോക്ക് 75 രൂപയായി. ചിലയിടങ്ങളിൽ ഇതിലും ഉയർന്ന വിലയുണ്ട്. കർഷകരിൽനിന്നും 65 രൂപയ്ക്കുവരെ നാളികേരം എടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. വെളിച്ചെണ്ണ വില കിലോയ്ക്ക് 430 രൂപയായി ഉയർന്നു. നാളികേര വില കിലോയ്ക്ക് 100 രൂപയാകുമെന്നാണു വ്യാപാരികളുടെ കണക്കുകൂട്ടൽ. വെളിച്ചെണ്ണവില കിലോയ്ക്ക് 500 രൂപയാകാൻ ഇനി അധിക ദൂരമില്ല. വെളിച്ചെണ്ണവില റോക്കറ്റ് പോലെ കുതിച്ചുയരാൻ തുടങ്ങിയതോടെ മായംകലർന്ന വെളിച്ചെണ്ണ വ്യാപകമായിരിക്കുകയാണ്. കാര്യക്ഷമമായ പരിശോധനകളൊന്നും ഇല്ലാത്തതും വ്യാജൻമാർക്ക് വിപണി കൈയടക്കാൻ എളുപ്പമായിട്ടുണ്ട്. വേയ്സ്റ്റ് ഓയിലിൽനിന്നുവരെ വെളിച്ചെണ്ണയുണ്ടാക്കി സർവത്രമായം കലർന്ന വെളിച്ചെണ്ണ വില്പനയും തകൃതിയാണ്. ശുദ്ധമായ വെളിച്ചെണ്ണയുടെ പകുതി വിലയ്ക്കാണ് ഇത്തരം വ്യാജവെളിച്ചെണ്ണയുടെ വില്പന നടക്കുന്നത്. വെള്ളീച്ച ഉൾപ്പെടെ തെങ്ങുകളിൽ വ്യാപകമായ രോഗബാധമൂലം നാളികേര ഉത്പാദനം പകുതിയിൽ താഴെയായി കുറഞ്ഞതും…
Read Moreഅഹമ്മദാബാദ് വിമാനദുരന്തം; മരണം 265; 241 യാത്രക്കാർക്കു പുറമെ 24 പ്രദേശവാസികളും മരിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 265 മരണങ്ങൾ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതിനു പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു. അതേസമയം 294 പേർ അപകടത്തിൽ മരിച്ചുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിമാനത്തിലുള്ളവർക്കു പുറമെ 53 പ്രദേശവാസികൾ മരിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അഹമ്മദാബാദിലെ റേഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണു റിപ്പോർട്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഒരു ബ്ലാക്ക് ബോക്സ് കിട്ടി തകർന്നുവീണ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തെരച്ചില്‍ തുടരുകയാണ്. അപകടകാരണം അറിയുന്നതിൽ നിർണായകമാണു ബ്ലാക്ക് ബോക്സ്. അപകടം നടന്ന് ഒന്‍പതു മണിക്കൂറിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. വിമാനത്തിന്റെ…
Read Moreപ്രായശ്ചിത്തമായി ഫയല്‍ അദാലത്ത് നടത്തേണ്ടി വരുന്നത് ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവും മൂലം; സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ചകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന അലംഭാവവും വീഴ്ചകളും കാരണമാണ് പ്രായശ്ചിത്തമായി ഫയല്‍ അദാലത്ത് നടത്തേണ്ടി വരുന്നത്. തങ്ങളുടെ മുന്നിലെത്തുന്ന ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന ചില ഉദ്യോഗസ്ഥരുടെ മുന്‍വിധികളാണ് ഇതിന് കാരണം. ഈ മനോഭാവം മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎയുടെ വജ്രജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും ജനങ്ങളും ഒന്നാണെന്നും ജനങ്ങള്‍ തീരുമാനിക്കുന്നത് നടപ്പാക്കാനാണ് സര്‍ക്കാരെന്നുമുള്ള ചിന്ത വേണം. ഇതിനുള്ള ഇടപെടലുകള്‍ നടത്തേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരിക്കണം. സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ ഭരിക്കപ്പെടുന്നുവെന്ന സംസ്കാരമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംസാരിച്ചിരുന്നു.
Read Moreവീഡിയോകളുടെ പകർപ്പവകാശ ലംഘനത്തെച്ചൊല്ലിയുണ്ടായ തർക്കം: യൂട്യൂബർമാർ തമ്മിൽ പൊരിഞ്ഞ വഴക്കായി; ദന്പതിമാർ വെടിയേറ്റു മരിച്ചു
യൂട്യൂബർമാർ തമ്മിലുള്ള തർക്കം വെടിവയ്പിലും ദന്പതിമാരുടെ ദാരുണമരണത്തിലും കലാശിച്ചു. അമേരിക്കയിലെ ലാസ് വഗാസിലാണു സംഭവം. യൂട്യൂബറായ ഫിന്നി ഡാ ലെജൻഡും ഭാര്യയുമാണു കൊല്ലപ്പെട്ടത്. മാനുവൽ റൂയിസ് എന്ന യൂട്യൂബറാണ് ഇരട്ടക്കൊല നടത്തിയത്. യൂട്യൂബർമാർ പോസ്റ്റ് ചെയ്ത വീഡിയോകളുടെ പകർപ്പവകാശ ലംഘനത്തെച്ചൊല്ലിയുണ്ടായ തർക്കമാണു സംഘർഷത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞത്. നിരവധി വിഷയങ്ങളിൽ ഇവര്‍ തമ്മില്‍ നേരത്തെതന്നെ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ഇതിന്റെ അവസാനമാണ് കൊലപാതകങ്ങളെന്നും പോലീസ് വ്യക്തമാക്കി. വെഗാസ് സ്ട്രിപ്പിൽ ബെല്ലാജിയോ കാസിനോയ്ക്ക് സമീപം ഫിന്നി ഭാര്യക്കൊപ്പം ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെയാണു വെടിവയ്പ് നടന്നത്. ഫിന്നി ചിത്രീകരിച്ച് കൊണ്ടിരുന്ന വീഡിയോയില്‍ വെടിവയ്പ് ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി.
Read Moreമന്ത്രി വിളിച്ചിട്ടും ഫോണെടുത്തില്ല; കെഎസ്ആർടിസി ജീവനക്കാരെ സ്ഥലംമാറ്റി; നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം 15 ആയി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലെ കണ്ട്രോള് റൂമിലേക്ക് വീണ്ടും ഗതാഗത മന്ത്രി വിളിച്ചിട്ടും ജീവനക്കാര്‍ ഫോണെടുത്തില്ല, ഡ്യൂട്ടിയില്‍ അലംഭാവം കാട്ടിയ ആറു ജീവനക്കാരെ സ്ഥലംമാറ്റി. ഇതോടെ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം 15 ആയി. സര്‍വീസുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനും പരാതികള്‍ അറിയിക്കുന്നതിനുമായാണ് ചീഫ് ഓഫീസില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. ആറ് കണ്ടക്ടര്‍മാരെയാണ് ഡ്യൂട്ടിക്കു നിയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി കണ്ട്രോള് റൂമിലേക്ക് വിളിച്ചാല്‍ ആരും ഫോണെടുക്കാറില്ലെന്നുള്ള പരാതി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് മന്ത്രി നേരിട്ട് കണ്ട്രോള് റൂമിലേക്ക് വിളിച്ചിട്ടും ആരും ഫോണെടുത്തിരുന്നില്ല. ഇക്കാരണത്താല്‍ നേരത്തെ ഒന്‍പത് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കണ്ട്രോള് റൂമിലേക്ക് വിളിക്കുമ്പോള്‍ ആരും ഫോണെടുക്കുന്നില്ലെന്ന് വീണ്ടും നിരവധി പേര് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് മന്ത്രി ഇന്നലെ കണ്ട്രോള് റൂമിലേക്ക് വീണ്ടും വിളിക്കുകയായിരുന്നു. എന്നാല്‍…
Read Moreനാട് കീഴടക്കി ആഫ്രിക്കന്‍ ഒച്ച്; കര്‍ഷകര്‍ ആശങ്കയില്‍; പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കൃഷി വകുപ്പ്
പാലാ: മഴക്കാലമെത്തിയതോടെ ആഫ്രിക്കന്‍ ഒച്ച് പെരുകുന്നതു കര്‍ഷകര്‍ക്ക് ആശങ്കയായി. ഭരണങ്ങാനം, മീനച്ചില്‍, ഏഴാച്ചേരി, കരൂര്‍, കാനാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ധിച്ചുവരുന്നത്. കപ്പ, വാഴ, കമുക്, പച്ചക്കറികള്‍, ചേന, ചെടികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കൃഷികള്‍ ഒച്ചുകള്‍ തിന്നു നശിപ്പിക്കുന്നുണ്ട്. മീനച്ചിലാറിന്റെയും ളാലം തോടിന്റെയും തീരങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ കൂടുതലും കണ്ടുവരുന്നത്.രണ്ടു വര്‍ഷംമുമ്പ് ഭരണങ്ങാനം പഞ്ചായത്തിലെ അറവക്കുളം പ്രദേശത്താണ് ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയത്. തുടര്‍ന്നു മീനച്ചില്‍ പഞ്ചായത്തിന്റെ തീരഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. വേനല്‍ക്കാലത്ത് ഇവയുടെ ശല്യം കുറവാണ്. ഭരണങ്ങാനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഇവയെ നശീകരിക്കുന്നതിനു നടപടികളെടുത്തിരുന്നു. സമീപകാലത്ത് മഴ ശക്തമായതോടെ ആറിന്റെയും തോടുകളുടെയും സമീപ പ്രദേശങ്ങളിലെ ചപ്പുചവറുകള്‍ കൂടിക്കിടക്കുന്ന ഭാഗങ്ങളില്‍ ഒച്ചുകളെ കണ്ടു തുടങ്ങുകയായിരുന്നു. പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് പടര്‍ന്നു. വീടുകള്ക്കുള്ളിലേയ്ക്കും ഇവ കടന്നുതുടങ്ങിയത് പലവിധമുള്ള രോഗസാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. നടപടി വേണം…
Read More