ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി വിമാനത്തില്‍ തീ; യാത്രക്കാർ സുരക്ഷിതർ

ലക്‌നോ: ഹജ്ജ് യാതക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തീ. വിമാനം ലക്‌നോവില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്‍നിന്ന് തീയും പുകയും കണ്ടത്. ഉടനെ വിമാനത്തില്‍നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. സൗദി എയര്‍ലൈന്‍സിന്‍റെ എസ്‌വി 3112 എന്ന വിമാനത്തിലാണ് തീ കണ്ടത്. ഞായറാഴ്ച രാത്രി 10:45നാണ് വിമാനം ജിദ്ദയില്‍നിന്ന് പുറപ്പെട്ടത്.രാവിലെ ആറരയോടെ ലക്‌നോവിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് ഇടത് ചക്രത്തിന്‍റെ ഭാഗത്ത് തീയും പുകയും ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പൈലറ്റ് വിമാനം പ്രത്യേക വശത്തേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു. വിമാനത്താവള അധികൃതരെത്തി തീയണച്ചു. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ച ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി.

Read More

വാന്‍ഹായ് 503 തീപിടിത്തം: കണ്ടെയ്‌നറുകള്‍ കൊച്ചി തീരത്തടിയാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

കൊച്ചി: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തെ തീരത്ത് അടിയാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഇതോടെ തീരത്തെങ്ങും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്ന് മുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തടിയാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നും കോസ്റ്റ് ഗോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിക്കണം. ഇത്തരം വസ്തുക്കള്‍ കണ്ടാല്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. മഴ വെല്ലുവിളിയാകുംഅതേസമയം കപ്പലിനെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. കപ്പലിലെ തീപൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി കൂടുതല്‍ ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറും. എന്നാല്‍ മഴു…

Read More

കണ്ണംപടി ആദിവാസിക്കോളനിയിൽ നീറ്റ് റാങ്ക്; ലിയോയുടെ സ്വപ്നം ആദിവാസി പിന്നാക്ക സമുദായങ്ങൾക്കിടയിൽ സേവനം ചെയ്യുകയെന്നത്

ഉപ്പുതറ: നീറ്റ് പരീക്ഷയിൽ 416 മാർക്ക് നേടി കണ്ണംപടി ആദിവാസി കോളനിയിൽ റാങ്ക് തിളക്കം. കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കൽ പി.കെ. ലിയോ ആണ് അഭിമാന നേട്ടം കൈവരിച്ചത്. കണ്ണംപടി ആദിവാസിക്കുടിയിൽനിന്ന് ഡോക്ടറാകാനൊരുങ്ങുന്ന ആദ്യത്തെ പുരുഷ വിദ്യാർഥിയാണ് ലിയോ. ഓൾ ഇന്ത്യാതലത്തിൽ യോഗ്യത നേടിയ 15,000 വിദ്യാർഥികളിൽ 2441 -ാം റാങ്കാണ് ലിയോയിക്ക്. ഇവിടെനിന്ന് രണ്ടുപേർ മെഡിസിൽ ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇരുവരും പെണ്‍കുട്ടികളാണ്.കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കൽ പി.കെ. കുമാരന്‍റെയും സിജിമോളുടെയും മൂന്നു മക്കളിൽ മൂന്നാമത്തെ മകനാണ് ലിയോ. പിതാവ് കൃഷിക്കാരനും പ്രേഷിത പ്രവർത്തകനുമാണ്. ആദിവാസി പിന്നാക്ക സമുദായങ്ങൾക്കിടയിൽ സേവനം ചെയ്യുകയാണ് ലിയോയുടെ സ്വപ്നം. മാട്ടുത്താവളം സെന്‍റ് സെബാൻ സ്കൂൾ, മേരികുളം മരിയൻ സ്കൂൾ, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പഠനം. പട്ടികവർഗ വകുപ്പിന്‍റെ സ്കോളർഷിപ്പോടെ എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് നീറ്റ് പരിശീലനം. മൂത്ത സഹോദരൻ ഫ്രെഡി സിഎ വിദ്യാർഥിയാണ്.…

Read More

കാറിടിച്ച് എസ്ഐയെ അപായപ്പെടുത്താൻ ശ്രമം: മുഖ്യ പ്രതികളെ പിടികൂടാൻ പോലീസ്

വാഴക്കുളം: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതികൾക്കായി അന്വേഷണം ഊർജിതം. കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ഷെറീഫ് (ചാർ സൗബീസ്), ആസിഫ് എന്നിവർക്കായാണ് അന്വേഷണം നടക്കുന്നത്. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവരുടെ സുഹൃത്തുക്കളായ ഈരാറ്റുപേട്ട സ്വദേശികളായ ഷാഹിദ്, റഫ്സൽ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെ മറ്റു വാഹനത്തിൽ കയറ്റി സംഭവസ്ഥലത്തു നിന്നു മാറുന്നതിന് സഹായം നല്കിയവരാണ് കസ്റ്റിഡിയിലുള്ളതെന്ന് കല്ലൂർക്കാട് പോലീസ് അറിയിച്ചു. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎൽ 63 ഡി 7933 നമ്പറിലുള്ള സാൻട്രോ കാർ വെങ്ങല്ലൂർ ഭാഗത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. പിടിച്ചെടുത്ത കാറിൽ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം. മുഹമ്മദിനെയാണ് ശനിയാഴ്ച വൈകുന്നേരം നാലോടെ കല്ലൂർക്കാട് വഴിയാഞ്ചിറ ഭാഗത്തു വച്ച് വാഹനം…

Read More

ഇന്നാ കുരങ്ങനു വേണോ… മൊബൈൽ തട്ടിയെടുത്ത വാനരനെ പഴം കൊടുത്ത് വശീകരിച്ച് യുവതി!

മൊബൈൽ ഫോൺ തട്ടിയെടുത്തു മരത്തിനു മുകളിൽ നിലയുറപ്പിച്ച കുരങ്ങൻ മണിക്കൂറോളം ഉടമസ്ഥയെ ആശങ്കയിലാക്കി. ഒടുവിൽ പഴം കൊടുത്തു വാനരനെ അനുനയിപ്പിച്ച് ഫോൺ വാങ്ങിയെടുത്തു. കർണാടക ശിവമോഗയിലാണു സംഭവം. നഞ്ചപ്പ ആശുപത്രിയിൽ ലാബ് ടെക്നീഷനായി ജോലി ചെയ്യുന്ന യുവതിയുടെ ഫോൺ ജനാലയ്ക്കരികിൽനിന്നു കുരങ്ങൻ കട്ടെടുക്കുകയായിരുന്നു. ഫോൺ മാറോടു ചേർത്തുപിടിച്ചും സ്‌ക്രീനിലേക്കു നോക്കിയും കോളിനു മറുപടി നൽകുന്ന ഭാവത്തിൽ ചെവിയോടു ചേർത്തും മണിക്കൂറോളം കുരങ്ങൻ ഫോൺ കൈവശം വച്ചു. മനുഷ്യന്‍റെ ഫോൺ ഉപയോഗരീതികൾ കുരങ്ങൻ അനുകരിച്ചത് കണ്ടുനിന്നവർക്കു കൗതുകമായി. ഒടുവിൽ യുവതിയും കൂട്ടുകാരും ചേർന്നു കുരങ്ങനെ അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ചു. കുരങ്ങനു പഴം എറിഞ്ഞുകൊടുത്തു. പഴം കിട്ടിയ സന്തോഷത്തിൽ കുരങ്ങൻ മരത്തിൽനിന്ന് ആശുപത്രിയുടെ മേൽക്കൂരയിലേക്കിറങ്ങി. അതേസമയം, ചിലർ പടക്കം പൊട്ടിച്ചു ഭയപ്പെടുത്താനും ശ്രമിച്ചു. ഒടുവിൽ കുരങ്ങൻ, ഫോൺ താഴേക്കെറിഞ്ഞ് പഴവുമായി രക്ഷപ്പെട്ടു.

Read More

സീതയുടെ മരണം: ഫോറൻസിക് സംഘം വനത്തിനുള്ളിൽ പരിശോധന നടത്തി; തന്നെ വനംവകുപ്പ്കള്ളക്കേസിൽ കുടുക്കുന്നെന്ന് ബിനു

പീരുമേട്: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ സീത (42)യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസും ഫോറൻസിക് വിഭാഗവും വനത്തിനുള്ളിൽ പരിശോധന നടത്തി. പ്ലാക്കതടത്തിൽനിന്നു മൂന്ന് കിലോമീറ്റർ ഉൾവനത്തിൽ എത്തിയാണ് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തിയത്. ആനയുടെ ആക്രമണത്തിലാണ് സീത മരിച്ചതെന്നു ഭർത്താവ് പറയുന്പോൾ കൊലപാതകമാണെന്നാണ് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നിഗമനം. ഇതോടെ വിവാദമായ വിഷയത്തിലാണ് ഇപ്പോൾ പോലീസ്, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തുന്നത്. സംഭവം നടന്ന വനത്തിനുള്ളിലെ മീൻമുട്ടി അരുവിക്ക് സമീപത്തുനിന്നും ഫോറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കാൻ വനംവകുപ്പ് ശ്രമിക്കുന്നതായി സീതയുടെ ഭർത്താവ് ബിനു ആരോപിക്കുന്നു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ബിനുവിന്‍റെയും സീതയുടെയും ഒപ്പം കാട്ടിലുണ്ടായിരുന്ന ഇവരുടെ 13-ഉം 14-ഉം വയസുള്ള മക്കളിൽനിന്ന് പോലീസ് വീണ്ടും മൊഴിയെടുക്കും. ബിനു ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.

Read More

പെരുമഴക്കാലം… കിഴക്കന്‍ വെള്ളത്തിന്‍റെ വരും ശക്തമായ മഴയും; കുട്ടനാട് വീണ്ടും വെള്ളത്തില്‍ മുങ്ങുന്നു

എടത്വ: കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട് വീണ്ടും വെള്ളത്തില്‍ മുങ്ങുന്നു. മഴ ശക്തി പ്രാപിക്കുകയും കിഴക്കന്‍ വെള്ളം എത്തുകയും ചെയ്തതോടെ അപ്പര്‍ കുട്ടനാട്ടുകാര്‍ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയാണ്. പമ്പ, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. പ്രദേശങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ജൂണിലെ ആദ്യദിനങ്ങളില്‍ പെയ്ത ശക്തമായ മഴയിലും കിഴക്കന്‍ വെള്ളത്തിന്‍റെ വരവിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ക്യാമ്പുകളില്‍ അഭയം തേടിയ ദുരിതബാധിതര്‍ മടങ്ങിയെത്തി ദിവസങ്ങള്‍ കഴിയുമ്പോഴാണ് അടുത്ത മഴ എത്തിയത്. ഏതാനും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്‌തെങ്കിലും ജലനിരപ്പിന് കാര്യമായ മാറ്റം സംഭവിച്ചിരുന്നില്ല. പതിവുപോലെ തലവടി പഞ്ചായത്തിലാണ് വെള്ളം ആദ്യം എത്തിയത്. പ്രദേശത്തെ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. തലവടി പത്താം വാര്‍ഡിലുള്ളവരുടെ വീട്ടുമുറ്റത്ത് ഒരടിയിലേറെ വെള്ളം ഉയര്‍ന്നിട്ടുണ്ട്.മഴ തുടരുകയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് വര്‍ധിക്കുകയും ചെയ്താല്‍ ഇന്നു വൈകിട്ടോടെ വീടുകളില്‍ വെള്ളം…

Read More

ചിരിച്ച് ഉല്ലസിക്കാൻ തയാറായിക്കോളൂ… തിയറ്ററുകളില്‍ ഇനി ലൈവ് കോമഡി ഷോകളും കാണാം

കൊച്ചി: മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളില്‍ ഇനി സിനിമ കാണാന്‍ മാത്രമല്ല, ലൈവ് പ്രോഗ്രാമുകളും കാണാം. ബദല്‍ ഉള്ളടക്ക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ രംഗത്തെ പ്രമുഖരായ പിവിആര്‍ ഐനോക്‌സ് സംസ്ഥാനത്ത് കോമഡി ഷോകള്‍ സംഘടിപ്പിക്കുന്നു. സിനിമാ അനുഭവത്തിന്‍റെ നവീകരണമാണ് കോമഡി ഷോകളിലൂടെ ലക്ഷ്യമിടുന്നതെന്നു പിവിആര്‍ ഐനോക്‌സ് അധികൃതര്‍ പറഞ്ഞു. കൊച്ചി പിവിആര്‍ ലുലുവില്‍ സ്‌ട്രൈറ്റ് ഔട്ട് കൊച്ചി എന്ന പേരിലുള്ള ആദ്യത്തെ ലൈവ് സ്റ്റാന്‍ഡ് അപ് കോമഡി ഷോ മികച്ച പ്രതികരണം നേടി. മലയാളികളായ വിഷ്ണു പൈ, അക്ഷയ് ജോയല്‍, ജോമി ജോസി, ജെഫ്രി ഷോക്കി എന്നിവര്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിച്ചു. കോമഡി ലോഞ്ചുമായി ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.

Read More

പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടിയെ കാണാനില്ല; പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ യുവാവിന്‍റെ വീട്ടുകാരും സ്റ്റേഷനിൽ; പരശുറാം എക്സ്പ്രസിൽ നിന്ന്  കണ്ടെത്തി പോലീസ്

പന്തളം: കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്നു കാണാതായത്. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടിയെ കാണാതായെന്ന പരാതിയുമായി ബന്ധുക്കള്‍ പന്തളം പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. ആണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അടൂര്‍ പോലീസും കേസെടുത്തിരുന്നു. പന്തളം എസ്‌ഐ അനീഷ് ഏബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ തെരച്ചിലില്‍ ഇരുവരെയും ഞായറാഴ്ച ഉച്ചയോടെ പരശുറാം എക്സ്പ്ര സിൽ കണ്ടെത്തുകയായിരുന്നു.

Read More

മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത … ദുരാത്മാവിനെ അകറ്റുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വാസം; മൃഗശാലയിലെ കടുവയുടെ രോമം പറിച്ചെടുത്ത് ആളുകൾ

മൃഗശാല സന്ദർശിച്ചിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. മൃഗങ്ങളുമായി അടുത്ത് ഇടപെഴകുവാനോ അവയെ തൊടാനോ ഒന്നും മൃഗശാലകളിൽ അനുവദനീയമല്ല. വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഒരു മൃഗശാലയിൽ കടുവയോടു നടന്ന അതിക്രൂരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂട്ടിൽ വിശ്രമിക്കുന്ന കടുവയുടെ രോമങ്ങൾ പറിച്ചെടുക്കുകയാണ് കുറച്ച് മനുഷ്യർ. ‘കടുവയുടെ രോമം തിന്മയെ അകറ്റി നിർത്തുകയും വീടിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നമുക്ക് കൂടുതൽ രോമങ്ങൾ പറിച്ചെടുക്കാം’ എന്ന് പറഞ്ഞാണ് ആളുകൾ കടുവയുടെ രോമം പറിച്ചെടുക്കുന്നത്. പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് മൃഗങ്ങളുടെ രാജാവ് ആയിട്ടാണ് കടുവകളെ കണക്കാക്കുന്നത്. സൈനിക ജനറൽമാരുമായും യുദ്ധദേവന്മാരുമായുമൊക്കെ പൗരാണിക ചൈനീസ് കാലത്ത് കടുവകളെ ബന്ധപ്പെടുത്തിയിരുന്നു. കടുവയുടെ രോമം ഭാഗ്യം കൊണ്ടുവരുമെന്നും അത് ദുരാത്മാക്കളെ അകറ്റുമെന്നും യാത്രയിൽ സംരക്ഷണം ഉറപ്പാക്കുമെന്നുമാണ് ഇപ്പോഴും ചിലർ വിശ്വസിക്കുന്നത്.

Read More