ടെഹ്റാന്: അമേരിക്കയുമായുള്ള ആണവ ചര്‍ച്ച പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാൻ ഔദ്യോഗിക ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. ആണവ ചർച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകളോ ക്രമീകരണങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും ഇറാൻ മന്ത്രി പറഞ്ഞു. ആണവനിര്‍വ്യാപന കരാര്‍ ഉണ്ടാക്കാനുള്ള അമേരിക്ക-ഇറാന് ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാന്‍ ഇടയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇറാൻ നിലപാടറിയിച്ചത്. ബുധനാഴ്ച ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ, ഇറാനിയൻ ആണവകേന്ദ്രങ്ങളിൽ അടുത്തിടെ നടത്തിയ ആക്രമണങ്ങളെ വിജയകരമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇരുരാജ്യങ്ങളും വരുംദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ വെറ്റ് ഹൗസ് അവകാശവാദത്തിൽനിന്നു പിന്മാറി. അമേരിക്കയുമായുള്ള പുതുക്കിയ ചർച്ചകൾ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമോ എന്ന് ഇറാൻ ഇപ്പോഴും വിലയിരുത്തുന്നുണ്ടെന്ന് അരാഗ്ചി പറഞ്ഞു. ഇറാന്റെ ആണവായുധ…
Read MoreDay: June 27, 2025
അമേരിക്ക-ചൈന വ്യാപാര കരാർ ഒപ്പിട്ടെന്ന് ട്രംപ്; ഇന്ത്യയുമായി വലിയ കരാറിനു സാധ്യത
വാഷിംഗ്ടൺ ഡിസി: ചൈനയുമായി അമേരിക്ക വ്യാപാര കരാറിൽ ഒപ്പുവച്ചെന്നും ഇന്ത്യയുമായി വളരെ വലിയ കരാർ ഉടൻ ഉണ്ടാകുമെന്നും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. “എല്ലാവരും ഒരു കരാർ ഉണ്ടാക്കാനും അതിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നു. ഞങ്ങൾ ഇന്നലെ ചൈനയുമായി കരാർ ഒപ്പുവച്ചു. ഇന്ത്യയുമായി വലിയ കരാർ ഉടൻ സാധ്യമാകും. എന്നാൽ അമേരിക്ക എല്ലാവരുമായി കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല’- ട്രംപ് പറഞ്ഞു. ചൈനയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ ട്രംപ് വിശദീകരിച്ചില്ലെങ്കിലും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ഓട്ടോമോട്ടീവ്, പ്രതിരോധം, സാങ്കേതിക മേഖലകൾ ഉൾപ്പെടെയുള്ള യുഎസ് വ്യവസായങ്ങളെ സാരമായി ബാധിച്ച നിർണായക ധാതുക്കൾക്ക് ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമുണ്ടായ കാലതാമസം പരിഹരിക്കുക എന്നതാണു ധാരണയുടെ ലക്ഷ്യം.
Read Moreഒരു നിയമനത്തിന് വാങ്ങുന്നത് ലക്ഷങ്ങൾ; എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പിഎസ്സിക്ക് വിടാത്തതെന്ത്? അഴിമതിക്ക് അവസരമൊരുക്കുകയാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്സിക്ക് വിടുന്നില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി. പല സ്കൂളുകളും ഒരു നിയമനത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നത്. സർക്കാർ അഴിമതിക്ക് അവസരമൊരുക്കുകയാണോയെന്നും കോടതി ചോദിച്ചു. കോടതിയലക്ഷ്യ കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോടാണ് ജസ്റ്റീസ് ഡി.കെ.സിംഗിന്റെ വാക്കാലുള്ള പരാമർശം. പാലക്കാടുള്ള ഒരു എയ്ഡഡ് സ്കൂള്‍ അടച്ചുപൂട്ടുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസവകുപ്പിന് അതിന്റെ നടപടിക്രമങ്ങള്‍ നല്‍കിയിട്ടും പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്ന പരാതിയില്‍ കോടതി ഇടപെട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവ് അനുസരിക്കാത്തതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
Read Moreവയറുവേദന മൂലം ആശുപത്രിയിലെത്തി; പരിശോധിച്ച ഡോക്ടർമാർ ഞെട്ടിപ്പോയി; അരമണിക്കൂറിനു ശേഷം ആൺകുഞ്ഞിന് ജൻമം നൽകി; ഗർഭിണി ആണെന്ന് അറിഞ്ഞില്ലന്ന് യുവതി
പ്രസവം വളരെ നിസാരമായി കണക്കാക്കിയിരുന്ന ഒരു കാലമായിരുന്നു പണ്ടൊക്കെ. നെല്ലു കുത്തിക്കൊണ്ടിരുന്നപ്പോൾ പ്രസവ വേദനവന്നു. അപ്പുറത്ത് പോയി പ്രസവിച്ച് വീണ്ടും വന്ന് നെല്ലു കുത്തി എന്നൊക്കെ പണ്ടുള്ള ആളുകൾ പറഞ്ഞ് നമ്മൾ കേട്ടിട്ടില്ലേ. എന്നാൽ കാലം മാറിയതോടെ പ്രസവത്തിനും മാറ്റങ്ങൾ വന്നു. ബേബി ഷവർ വളകാപ്പ് അങ്ങനെ തുടങ്ങി ഗർഭിണി ആണെന്ന് അറിഞ്ഞതു മുതൽ ആഘോഷങ്ങളാണ്. ഇപ്പോഴിതാ പ്രസവ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടുത്ത വയറു വേദനയെത്തുടർന്ന് ലീ എന്ന യുവതി ആശുപത്രിയിൽ എത്തിയതായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം യുവതിക്ക് ഭയങ്കരമായ വയറുവേദന എടുത്തു. ഭക്ഷണം കഴിച്ചത് പിടിക്കാഞ്ഞിട്ടാകും വേദന എടുക്കുന്നതെന്നു കരുതിയ യുവതി ആശുപത്രിയിൽ പോകാതെ കുറേക്കൂടി കാത്തു. എന്നാൽ സമയം പോകുംതോറും വേദന കൂടുന്നതാല്ലാതെ ശമനം ഒന്നുമില്ല. ഉടൻതന്നെ അവർ ആശുപത്രിയിലേക്ക് പോയി. എന്നാൽ പരിശോധനയിൽ അവർ ഞെട്ടിത്തരിച്ചു. യുവതി ഗർഭിണി ആണെന്നും പ്രസവ…
Read Moreമുട്ടുവേദനയ്ക്കു പിന്നിൽ
വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണു കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്. സന്ധിവാതം പലവിധം പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് തേയ്മാനത്തിന്റെ ഏറ്റവും സാധാരണ കാരണം. ഇതുകൂടാതെ രക്തസംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ (septic arthritis), പരിക്കുകള്‍ എന്നിവയും തേയ്മാനത്തിനു കാരണമാകാം. രോഗലക്ഷണങ്ങളും ചികിത്സയും കാല്‍മുട്ടില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇതുകൂടാതെ കാല്‍മുട്ട് മടക്കുന്നതിനും കയറ്റം കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടും…
Read Moreകൊടകരയിൽ പഴയ ഇരുനിലക്കെട്ടിടം തകർന്ന് മൂന്നു മരണം; തകര്‍ന്നുവീണത് നൂറുവർഷം പഴക്കമുള്ള കെട്ടിടം
കൊടകര (തൃശൂർ): കൊടകരയില്‍ പഴയ ഇരുനില ക്കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ റബിയുൾ ഇസ്ലാം (18), റബിയൂൾ ഇസ്ലാം (22), അബ്ദുൾ അലീം (31) എന്നിവരാണു കെട്ടിടത്തിനുള്ളിൽ കുടുങ്ങി മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം തെരച്ചിലിനിടെ കണ്ടെത്തി. കൂടുതൽപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണ്. ഇന്നുരാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന നൂറുവർഷം പഴക്കമുള്ള ഇരുനില ക്കെട്ടിടമാണു തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കെട്ടിടമാണു തകര്‍ന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെത്തുടർന്നു തകർന്നു വീഴുകയായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. നിലവിൽ ഇവിടെ 17 പേരായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഇന്നു രാവിലെ ജോലിക്കു പോകുന്നതിനുവേണ്ടി ഇറങ്ങുന്ന സമയത്താണ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടം തകരുന്ന ശബ്ദം കേട്ട് 14 പേർ ഓടി രക്ഷപ്പെട്ടുവെങ്കിലും പിറകിൽ ഓടിയെത്തിയ…
Read Moreജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം; ആറു പവൻ സ്വര്‍ണാഭരണങ്ങള്‍ കവർന്നു; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം. കളമശേരി പത്തടിപ്പാലത്തെ വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മേശയ്ക്കുമുകളില്‍ വച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയത്. എ. ബദറുദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പോലീസില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനും 12.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
Read Moreസിവില്‍ പോലീസ് ഓഫീസറുടെ ആത്മഹത്യ; എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതി
കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട് കല്ലേക്കാട് ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എൻ.കെ. കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്ഷന്‍ 218 പ്രകാരമാണ് പ്രോസിക്യൂഷന് നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ 25ന് രാത്രി 10.15ഓടെ ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപം ഓടുന്ന ട്രെയിനു മുന്നില്‍ ചാടിയാണ് എൻ.കെ. കുമാര്‍ ആത്മഹത്യ ചെയ്തത്. സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306, 454, 465, 471, 201 വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.പാലക്കാട് കല്ലേക്കാട് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എൽ.…
Read Moreഗുജറാത്ത് എഎപി എംഎൽഎയെ സസ്പെൻഡ് ചെയ്തു
അഹമ്മദാബാദ്: ഗുജറാത്തിലെ എഎപി എംഎൽഎ ഉമേഷ് മക്വാനയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണു നടപടി. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ എഎപി ഉയർത്തുന്നില്ലെന്നാരോപിച്ച് മക്വാന എഎപി ദേശീയ സെക്രട്ടറി, നിയമസഭാ വിപ്പ് സ്ഥാനങ്ങൾ രാജിവച്ചിരുന്നു. തുടർന്നാണ് മക്വാനയ്ക്കെതിരേ എഎപി സംസ്ഥാന പ്രസിഡന്റ് ഇസുദാൻ ഗാധ്വി നടപടി പ്രഖ്യാപിച്ചത്. അഞ്ചു വർഷത്തേക്കാണ് മക്വാനയെ സസ്പെൻഡ് ചെയ്തത്. 2022ൽ എഎപി അഞ്ചു സീറ്റിലാണു വിജയിച്ചത്. സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്ന് മക്വാന പറഞ്ഞു.
Read Moreഈ ലോകത്തിന്റെ പോക്കിത് എങ്ങോട്ടാ… ഫേസ്ബുക്ക് ലൈവിട്ടശേഷം 20കാരി ജീവനൊടുക്കി
ഫേസ്ബുക്കിൽ ലൈവിട്ടശേഷം ജീവനൊടുക്കി യുവതി. ഹിമാചൽപ്രദേശിലാണു സംഭവം. സോളൻ ജില്ലക്കാരിയായ 20കാരിയാണ് തൂങ്ങിമരിച്ചത്. സംഭവസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി. ആത്മഹത്യക്കു പിന്നിലെ കാരണങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. തന്റെ മരണത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും മറ്റാരും ഉത്തരവാദികളല്ലെന്നും ഫേസ്ബുക്ക് ലൈവിൽ യുവതി പറഞ്ഞു. ലൈവ് പോയതിനാൽ യുവതി ആത്മഹത്യ ചെയ്ത വിവരം പെട്ടെന്ന് തന്നെ നാട്ടുകാരറിഞ്ഞു. എന്നാൽ പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.
Read More