നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായത് തൃണമൂൽ യുവനേതാവിന്‍റെ വിവാഹാഭ്യര്‍ഥന നിരസിച്ചതുകൊണ്ട്

കോല്‍ക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് യുവനേതാവ് നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ‌‌‌വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രധാനപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റുഡന്‍റ്സ് വിംഗ് ജനറല്‍ സെക്രട്ടറിയുമായ മോണോജിത് മിശ്രയാണ് വിവാഹാഭ്യര്‍ഥന നടത്തിയതെന്നു പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. പ്രതികള്‍ പെണ്‍കുട്ടിയെ സെക്യൂരിറ്റി റൂമില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ശക്തമായി പ്രതിരോധിച്ചിട്ടും കരഞ്ഞു കാലുപിടിച്ചിട്ടും പ്രതികള്‍ പീഡനം തുടര്‍ന്നുവെന്നും പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രധാനപ്രതി വിവാഹാഭ്യർഥന നടത്തിയപ്പോള്‍ ആണ്‍സുഹൃത്തുള്ള കാര്യം താന്‍ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ അവര്‍ അത് കേള്‍ക്കാന്‍ തയാറായില്ല. ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും തന്‍റെ മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. പീഡനത്തിന് ശേഷം തനിക്ക് ശ്വാസം എടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അപേക്ഷിച്ചെങ്കിലും പ്രതികള്‍ അതിന് കൂട്ടാക്കിയില്ല. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.…

Read More

വാഹനത്തിന്‍റെ മുൻസീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി വാക്കുതർക്കം; മകൻ അച്ഛനെ വെടിവച്ചു കൊന്നു

ന്യൂഡൽഹി: വാഹനത്തിന്‍റെ മുൻസീറ്റിൽ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപൂർ പ്രദേശത്താണു സംഭവം. പ്രതിയായ 26കാരൻ ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിനു സമീപമാണു സംഭവം നടന്നത്. പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയിരുന്നു. നടപ്പാതയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരാളെ പോലീസുകാർ കണ്ടെത്തി. പ്രതിയുടെ കൈയിൽ നിന്ന് തോക്ക് കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർ സ്ഥലത്തെത്തിയത്. സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടർ 60 കാരനായ സുരേന്ദ്ര സിംഗ് എന്നയാൾക്കാണു വെടിയേറ്റത്. അദ്ദേഹത്തെ എച്ച്ആർഎച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേന്ദ്ര സിംഗിന്‍റെ വലത് കവിളിലാണു വെടിയുണ്ട കൊണ്ടത്. ആറു…

Read More

സർക്കാർ ആശുപത്രിയിൽ നഴ്‌സിനെ കഴുത്തറുത്ത് കൊന്നു: യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവാണു കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് നിഗമനം

ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ കയറി ട്രെയിനി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അജ്ഞാതൻ കടന്നു കളഞ്ഞു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണുസംഭവം. ‌ആശുപത്രിയിൽ ആളുകൾ നോക്കിനിൽക്കെ യുവാവ് കത്തി കൊണ്ട് സന്ധ്യയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ താൻ ഓഫിസിലായിരുന്നെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവിൽ സർജൻ ഡോ. ജിസി ചൗരസ്യ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കോട്‌വാലി പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഗൗരവ് ഘാട്ടെ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവാണു കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.

Read More

വീട്ടിൽ കയറി തെരുവുനായ ഗൃഹനാഥനെ കടിച്ചുകീറി: അടിയന്തര ശസ്ത്രക്രിയ നടത്തി

പഴയങ്ങാടി: വീട്ടിലെ വരാന്തയിലിരുന്ന ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചു. വളപട്ടണം സ്വദേശിയായ ടി.പി. ഷാഹിറിനെയാണ് (45) തെരുവുനായ വീട്ടിൽ കയറി അക്രമിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ കണ്ണാടിപറമ്പ് ചേലേരിമുക്ക് കയ്യങ്കോടിലെ ഭാര്യവീട്ടിലെ വരാന്തയിൽ രാത്രി ഭക്ഷണത്തിനുശേഷം വരാന്തയിൽ വിശ്രമിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനു മുകളിലും തലയ്ക്കും കടിയേറ്റു പരിക്കുപറ്റിയ ഷാഹിറിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൻ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അപകടനില തരണം ചെയ്തു. കണ്ണാടിപ്പറമ്പ് കൊച്ചോട് മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും മുമ്പും ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമം ഉണ്ടായതായും നാട്ടുകാർ പറയുന്നു.  

Read More

അട്ടപ്പാടിയിൽ ഭീതിപരത്തി കാട്ടാനയും പുലിയും

അഗളി (പാലക്കാട്) : ശക്തമായ മഴതുടരുന്ന അട്ടപ്പാടിയിൽ ഭീതിവിതച്ച് കാട്ടാനയും പുലിയും. ജെല്ലിപ്പാറയിൽ കുരിശുപള്ളിക്കുസമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പുലിയെകണ്ടു എന്ന വാർത്തയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ബൈക്ക് യാത്രികനാണു റോഡിൽ പുലിയെ കണ്ടത്. സംഭവമറിഞ്ഞ ഉടൻ വനപാലകരെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രണ്ടാഴ്ച മുൻപ് ധോണിഗുണ്ട് മരപ്പാലത്ത് രണ്ടാളുകളെ പുലി പിടിച്ചിരുന്നു. പുലിയുടെ സാന്നിധ്യം അന്ന് വനപാലകർ സ്ഥിരീകരിക്കുകയുണ്ടായി. കൂടാതെ പുലിയെ കണ്ട ദൃക്സാക്ഷികളും ദോണിഗുണ്ടിലുണ്ട്. ഇതിനുപുറമേയാണ് ജെല്ലിപ്പാറ മഞ്ഞച്ചോല പ്രദേശങ്ങളിലും കുറവൻപാടി പുലിയറ, കട്ടേക്കാട്, പോത്തുപാടി, മൂച്ചിക്കടവ് പ്രദേശങ്ങളിൽ കാട്ടാനകൾ സ്വൈരവിഹാരം. മഞ്ഞച്ചോല വനമേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ വൻനാശം വിതയ്ക്കുകയാണ്. കനത്ത മഴയെ തുടർന്ന് പല ദിവസങ്ങളിലും വൈദ്യുതിയില്ലാത്ത സ്ഥിതിയാണിവിടെ. കാട്ടാന ഏതുസമയം വീട്ടിലെത്തുമെന്ന ഭയപ്പാടിലാണു മലയോര കർഷകർ. ഇന്നലെ മഞ്ഞചോലയിൽ വനംവകുപ്പും ആർആർടി സംഘവും നാട്ടുകാരുമടക്കം നൂറോളംപേർ ചേർന്ന്…

Read More

പകൽ പോലും സഞ്ചരിക്കാൻ കഴിയുന്നില്ല: ആറളം ഫാമിൽ പകൽ സമയത്തും കാട്ടാന

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ പകൽ സമയത്തും കാട്ടാനയുടെ ഭീഷണി ഒഴിയുന്നില്ല. ഇന്നു രാവിലെ 7.30 ഓടെയാണ് ആറളം ഫാം ബ്ലോക്ക് 10 ലെ ജനവാസ മേഖലയിൽ മോഴയാന എത്തിയത്. യാതൊരു പ്രശ്നവുമില്ലാതെയാണ് ആന വീടിന് സമീപത്തുകൂടി കാട്ടിലേക്ക് കയറി പോകുന്നത്. ആറളത്തെ രണ്ട് മോഴ ആനകളാണ് ഭീഷണി ആകുന്നത്. ഫെബ്രുവരിയിൽ ബ്ലോക്ക് 13ൽ വെള്ളി, ലീല ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയത് മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആനകൾ ഭീക്ഷണിയാകുന്ന പുനരധിവാസ മേഖലയിൽ ജനങ്ങൾക്ക് പകൽ സമയത്ത് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പുനരധിവാസ മേഖലയിലെ കാടു പിടിച്ച പ്രദേശങ്ങളിലാണ് കാട്ടാന കൂട്ടം തങ്ങുന്നത്. രാത്രികാലങ്ങളിൽ ആനകൾ കുടിലുകൾ തകർക്കുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നതും പതിവാണ്. നാലു മാസത്തിനകം 17 കുടിലുകൾ കാട്ടാനകൾ തകർത്തിട്ടുണ്ട്. പലപ്പോഴും പലരും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നത്…

Read More

ഇരുകരയും മുട്ടി ഭാരതപ്പുഴ: പരിസരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ഒറ്റപ്പാലം (പാലക്കാട്): മഴക്കാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടില്ല, ഭാരതപ്പുഴയുടെ പരിസരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കാലവർഷം കനക്കുകയും, മലമ്പുഴഡാം തുറക്കുകയും ചെയ്തതോടെ ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞൊഴുകുവാൻ തുടങ്ങി. നാലുദിവസങ്ങളിലായി തുടർച്ചയായി പെയ്ത മഴയിലാണ് ഭാരതപ്പുഴയുടെ ഇരുകരകളുംമുട്ടി വെള്ളംഒഴുകാൻ തുടങ്ങിയത്. ഡാംകൂടി തുറന്നതോടെ വെള്ളത്തിന്‍റെ ഒഴുക്ക് പതിമടങ്ങ് ശക്തിയായിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം നഗരസഭ മൈക്ക് പ്രചരണം നടത്തി. ഭാരതപ്പുഴയിലെ തടയണകളെല്ലാം നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. വർഷകാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടിരുന്നുവെങ്കിൽ വെള്ളത്തിന്‍റെ പ്രവാഹം കുറയ്ക്കാൻ കഴിയുമായിരുന്നു. ഇതിനൊപ്പം തടയണയിൽ അടിഞ്ഞു കൂടിയിട്ടുള്ള ചെളിയും മണ്ണും മണലും മറ്റു മാലിന്യങ്ങളും ഒഴുക്കിവിടാനും കഴിയുമായിരുന്നു. പാലപ്പുറം മീറ്റ്ന ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപമത്തെ തടയണയുടെ വൃഷ്ടിപ്രദേശം ഇപ്പോൾതന്നെ വെള്ളത്തിനടിയിലാണ്. ലക്കിടി തടയണ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഷൊർണൂർ പഴയ കൊച്ചിൻപാലം പുഴയിലേക്കു കൂപ്പുകുത്തി നിൽക്കുന്ന അവസ്ഥയിലാണ് . ഏതുനിമിഷവും ഇതുപൂർണമായി പുഴയിലേക്കു വീഴും. കൊച്ചിൻ പാലത്തിൽ…

Read More

കടല്‍മത്സ്യങ്ങളുടെ വരവ് കുറഞ്ഞു: കുതിച്ചുയര്‍ന്ന് ഉണക്കമീന്‍ വിപണി; മുള്ളനും മാന്തളും സ്രാവിനും ഡിമാൻഡ് കൂടുതൽ

കോഴിക്കോട്: ട്രോളിംഗ് നിരോധനത്തെതുടര്‍ന്ന് കടല്‍ മത്സ്യങ്ങളുടെ വരവ് കുറഞ്ഞതോടെ കുതിച്ചുയര്‍ന്ന് ഉണക്കമീന്‍ വിപണി. ട്രോളിങ് നിരോധനം കാരണം ആഴക്കടല്‍ മത്സ്യബന്ധനം നടക്കുന്നില്ല. തീരക്കടലില്‍ നിന്ന് ചെറു ബോട്ടുകാര്‍ എത്തിക്കുന്ന മത്സ്യം മാത്രമാണ് മാര്‍ക്കറ്റിലുള്ളത്. ഇതിനു വില കൂടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ആളുകള്‍ ഉണക്കമത്സ്യത്തെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്. മത്സ്യത്തിന്‍റെ ലഭ്യത കുറഞ്ഞാല്‍ അടുത്തദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു. മുള്ളന്‍, മാന്തള്‍, സ്രാവ് തുടങ്ങിയവ ഉണക്കമീനിനാണ് കോഴിക്കോട് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നത്. ഇവിടെ നിന്നെത്തുന്ന മത്സ്യം ഒരു മാസം വരെ സൂക്ഷിച്ച് വച്ചാലും കേടാകില്ല. അതിനാലാണ് പല കച്ചവടക്കാരും മറ്റ് സംസ്ഥാനങ്ങളിലെ ഉണക്കമീനിനെ ആശ്രയിക്കുന്നത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി നാല് മുതല്‍ അഞ്ച് വരെ ലോഡ് ഉണക്കമീനാണ്…

Read More

ഡിജിറ്റൽ സേവന നികുതി: ‘കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും’

വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്‌നോളജി കമ്പനികളുമേല്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സേവന നികുതി ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്‍റെ നീക്കം. കാനഡയുടെ നീക്കം അമേരിക്കയിലെ ടെക്ക് കമ്പനികളെയും വൻകിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയും ബാധിക്കും. കന്പനികൾക്ക് മൂന്നു ബില്യണ്‍ ഡോളറിലേറെ അധികച്ചെലവ് ഉണ്ടാക്കും. ഇതേത്തുടര്‍ന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. കാനഡയിലെ ഓൺലൈൻ ഉപയോക്താക്കളുമായുള്ള ഇടപാടുകളിൽ ലഭിക്കുന്ന വരുമാനത്തിന്‍റെ നികുതി വിദേശ-ആഭ്യന്തര കന്പനികൾ അടയ്ക്കണമെന്ന് ഡിജിറ്റൽ സേവന നികുതി വ്യവസ്ഥ ചെയ്യുന്നു. “ക്ഷീരോത്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇതു രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്‌നവുമായ ആക്രമണമാണ്. സമാനമായി നികുതി ഈടാക്കുന്ന…

Read More

വേഗത്തിൽ പണം ഉണ്ടാക്കാമെന്ന് കരുതി: അഞ്ചു മിനിറ്റിന് 1,000 രൂപ: തത്സമയ ലൈംഗികദൃശ്യങ്ങൾ പങ്കിടുന്ന ദന്പതിമാർ അറസ്റ്റിൽ

തത്സമയ ലൈംഗിക ദൃശ്യങ്ങൾ നൽകുന്ന ദന്പതിമാർ അറസ്റ്റിൽ. ഹൈദരാബാദിലാണു സംഭവം. നരേഷ് (41), പല്ലവി (37) എന്നിവരാണു പിടിയിലായത്. അഞ്ചു മിനിറ്റ് ലൈവ് സ്ട്രീമിംഗിനായി 1,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചായിരുന്നു ഇവർ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർ ഡ്രൈവറായി ഉപജീവനമാർഗം കണ്ടെത്തിയിരുന്നെങ്കിലും എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാണ് ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് നരേഷ് പോലീസിനോടു പറഞ്ഞു. പണം നൽകുന്ന ആവശ്യക്കാരുമായി മൊബൈൽ ആപ്പിലെ ആക്‌സസ് ലിങ്കുകൾ പങ്കിടുകയാണ് ഇവരുടെ രീതി. ഹൈടെക് റെക്കോർഡിംഗ് ഗാഡ്‌ജെറ്റുകൾ, ലൈവ്-സ്ട്രീമിംഗ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ ദന്പതിമാരിൽനിന്ന് പോലീസ് കണ്ടെടുത്തു. അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുകയും ഇവരെ പിടികൂടുകയും ചെയ്തത്.

Read More