ബന്നാർഘട്ട നാഷണൽ പാർക്കിലെ മിണ്ടാപ്രാണികൾക്ക് ഉച്ചവെയിലിൽ ആശ്വാസമാകാൻ തണുത്ത ഭക്ഷണങ്ങൾ വിളമ്പി അധികൃതർ. കൂടുകളിലും പുറത്തും തണുപ്പ് നിലനിർത്താൻ സ്പ്രിംഗ്ളറും ഘടിപ്പിച്ചു.
കുൾഫി കഴിക്കുന്ന ലങ്കൂർ കുരങ്ങിന്റെയും തണുത്ത തണ്ണിമത്തൻ കഴിക്കുന്ന കരടിയുടെയും ദൃശ്യങ്ങൾ മൃഗശാല അധികൃതർ പുറത്തുവിട്ടു.
കരടി, ഹിപ്പൊപ്പൊട്ടാമസ്, ആന, ജിറാഫ്, സീബ്ര, കുരങ്ങ്, അണ്ണാൻ തുടങ്ങിയ സസ്യഭുക്കുകളായ മൃഗങ്ങൾക്കു ശീതീകരിച്ച ഭക്ഷണം നൽകുന്നുണ്ട്. മൃഗങ്ങൾ സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നതായി അധികൃതർ പറഞ്ഞു.
ആന, കടുവ, പുള്ളിപ്പുലി, സിംഹം ഉൾപ്പെടെയുള്ള വലിയ മൃഗങ്ങൾക്കായി കൂടുകളിൽ ടാങ്ക് സ്ഥാപിച്ച് വെള്ളം നിറച്ചിട്ടുണ്ട്. മൃഗങ്ങൾ വെള്ളത്തിൽ ഇരിക്കുന്നതും ക്ഷീണം മാറ്റുന്നതും കാണാം.