മെഡിക്കൽ കോളജിൽ നിന്ന് ചാടിപ്പോയത് പേവിഷബാധയേറ്റ ഇതരസംസ്ഥാന തൊഴിലാളികൾ; സാഹസികമായി പിടികൂടി പോലീസ്

ഗാന്ധിനഗർ: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ കഴിയവേ ചാടിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ വളരെ സാഹസികമായി പോലീസ് പിടികൂടി വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചു.

ഇന്നലെ രാത്രി 12.30 മെഡിക്കൽ കോളജിൽ നിന്നും ചാടിപ്പോയ ഇവരെ,ഇന്നു രാവിലെ 6.30 ന് കുടമാളൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്.

ആസാം സ്വദേശി ജീവൻബറുവ (39) യും മൂന്നു സുഹൃത്തുക്കളുമാണ് ചാടിപ്പോയത്. നേരത്തേ നായയയുടെ കടിയേറ്റ ജീവൻ ബറുവയെജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്തു.

രാത്രി 10 ന് എത്തിയ ബറുവയെ സാംക്രമിക രോഗ വിഭാഗത്തിലെ ഡോക്്ടർമാർ വിദഗ്ദ പരിഗേധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

തുടർന്ന് കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ കഴിയുവാൻ നിർദ്ദേശിച്ചു. എന്നാൽ രാത്രി 12. 30 ന് ഇവർ ആശുപത്രിയിൽ ചാടിപ്പോയി.

ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് ജില്ലയിൽ ജാഗ്രത നിർദ്ദേശംനൽകുകയും തുടർന്ന് വൻ പോലീസ് സംഘം മെഡിക്കൽ കോളജിലും പരിസര പ്രദേശങ്ങളിലും ഇന്നു പുലരും വരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് രാവിലെ 6.30 ന് കുടമാളൂർ ഭാഗത്ത് കണ്‍ട്രോൾ റൂം എസ്ഐ ടി. കെ. അനിൽകുമാർ, വെസ്റ്റ് എസ്ഐ സി. സുരേഷ്, സീനിയർ സിപിഒ മാരായ മുഹമ്മദ്സമീർ, വിജേഷ്കുമാർ എന്നിവർ ചേർന്ന് വളരെ സാഹസികമായി പിടികൂടി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

മെഡിക്കൽ കോളജിൽ എത്തിച്ച ഇവരെ സാംക്രമിക രോഗപ്രത്യേക വിഭാഗത്തിലേയ്ക്ക് മാറ്റി

 

Related posts

Leave a Comment