
തിരുവനന്തപുരം: യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഒളിവില്‍. ഇവര്‍ മൂന്നുപേരും വീട്ടില്‍ ഇല്ലെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലാ കോടതിയാണു ഇവർക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. മോഷണം, മുറിയിൽ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികൾക്കും മുൻകൂർജാമ്യം നൽകിയാൽ നാളെ നിയമം കൈയിലെടുക്കാൻ പൊതുജനത്തിനു പ്രചോദനമാകുമെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ കേസ് പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കൽ; മെൻസ് റൈറ്റ്സ് അസോസിയേഷന്റെ പരാതിയിൽ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ്