പോലീസും ജനപ്രതിനിധികളും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി! ഭിക്ഷാടക മരിച്ചപ്പോൾ ബാക്കിയായ തുക കേട്ട് ഞെട്ടരുത്…

ആലുവ: ജീവിതത്തിന്‍റെ അവസാനനാളുകളിൽ ഭിക്ഷാടകയായി ജീവിച്ച വയോധിക മരിച്ചപ്പോൾ ബാക്കിയുണ്ടായിരുന്നത് അഞ്ച് ലക്ഷത്തോളം രൂപയുടെ സന്പാദ്യം.

എടത്തല കുഴുവേലിപ്പടി ജമാഅത്ത് മസ്ജിദിന്‍റെ കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് ലക്ഷങ്ങളുടെ സന്പാദ്യം ബാക്കിവച്ചു വിടപറഞ്ഞത്.

ഇവരുടെ മരണശേഷം വാടകവീട്ടിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് നോട്ടുകെട്ടുകളുടെ ശേഖരം ലഭിച്ചത്.

വീട്ടിലെ അലമാരയിൽനിന്നു 1,67,620 രൂപ ലഭിച്ചു. ഭിക്ഷയായി ലഭിച്ച10, 20, 100 നോട്ടുകളായിരുന്നു ഇവയിലേറെയും.

ചുരുട്ടി കൂട്ടിയ നിലയിലായിരുന്നു നോട്ടുകൾ. മൂന്ന് ലക്ഷം രൂപ പണയം നൽകിയാണ് ഇവർ വാടകവീട്ടിൽ താമസിച്ചിരുന്നത്.

ഈ തുക കൂടി കൂട്ടുമ്പോൾ സന്പാദ്യം അഞ്ച് ലക്ഷത്തോളം വരും. പോലീസും ജനപ്രതിനിധികളും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി.

മസ്ജിദ് മുറ്റത്തെ ഭിക്ഷാടനത്തിലൂടെയാണ് ഈ തുകയത്രയും വയോധിക സമ്പാദിച്ചതെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് ഐഷാബി മരിച്ചത്. ഇവരെ പുറത്തേക്കു കാണാതായതോടെ നാട്ടുകാർ അന്വേഷിച്ചപ്പോൾ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

അഞ്ചു വർഷമായി കുഴുവേലിപ്പടിയിലായിരുന്നു താമസം. ഐഷാബീയുടെ ഭർത്താവ് 35 വർഷം മുൻപു മരിച്ചിരുന്നു. മക്കളില്ല.

സംസ്കാരം കുഴിവേലിപ്പടി മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഐഷാബിയുടെ അനിയത്തിക്ക് തുക കൈമാറാനാണ് തീരുമാനം. സമീപത്തുതന്നെയാണ് അനിയത്തിയുടെ താമസം.

Related posts

Leave a Comment