അത് കഞ്ചാവ് കുരുവല്ല ! കോഴിക്കോട്ട് മില്‍ക്ക് ഷെയ്ഖില്‍ ഇട്ടത് ‘ഹെംപ്’ സീഡ് എന്ന് കടയുടമയായ ഡോക്ടര്‍…

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ മില്‍ക് ഷെയ്ക്കില്‍ കഞ്ചാവ് കുരു ചേര്‍ത്തു നല്‍കി എന്ന പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത എക്‌സൈസ് കേസില്‍ ട്വിസ്റ്റ്.

ഷെയ്ക്കില്‍ ചേര്‍ത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് കുരുവാണെന്നും കടയുടമ ഡോ. സുഭാഷിഷ് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങള്‍ വഴി ‘കഞ്ചാവ് ഷെയ്ക്കി’ന് വ്യാപക പ്രചാരണം ലഭിച്ചതോടെയാണ് എക്‌സൈസ് കടയില്‍ പരിശോധന നടത്തിയത്. വിദ്യാര്‍ഥികള്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നെന്നും പരാതി ഉയര്‍ന്നിരുന്നു.

‘ഹെംപ് സീഡുകള്‍ വളരെ പോഷകഗുണമുള്ളവയാണ്. പ്രോട്ടീന്‍ അളവ് വളരെ കൂടുതലാണ്. അതുപോലെ ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്‌സ് എന്നിവയും അടങ്ങിയിട്ടുണ്ട്.

മുടിയുടെ വളര്‍ച്ചയ്ക്കും ത്വക്കിനും വളരെ ഗുണപ്രദമായവയാണ്. 2021 നവംബര്‍ 15ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതിന് അനുമതി നല്‍കിയിരുന്നു.

അവര്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് ഈ കട നടത്തുന്നത്’ കട ഉടമ പറഞ്ഞു. ഇന്നലെ രാവിലെയാണ് ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് പരിശോധന നടത്തിയത്.

ഈ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നു എന്നതിനെത്തുടര്‍ന്ന് കേസെടുത്തെന്നാണ് എക്‌സൈസ് ഇന്നലെ രാത്രി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്.

കടയില്‍നിന്നു ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരു എന്നു കരുതുന്ന കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകവും പിടികൂടി. സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമ പ്രകാരമാണ് കേസ് എടുത്തത്.

സീഡ് ഓയില്‍ രാസപരിശോധനക്കായി റീജനല്‍ കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അസി. എക്സൈസ് കമ്മിഷണര്‍ എന്‍.സുഗുണന്‍ അറിയിച്ചു.

Related posts

Leave a Comment