കോട്ടയം: ഇപ്പോഴത്തെ 39 ഡിഗ്രി പകല്ച്ചൂടില് ഉണങ്ങിയ നെല്ലിനും കുത്തുമില്ലുകാര് ആറു കിലോ കിഴിവു ചോദിക്കുന്നു. നെല്ലില്‍ ഈര്‍പ്പത്തിന്റെ അംശം കാണിക്കാമോ എന്നു കര്‍ഷകര്‍ ചോദിക്കുമ്പോള്‍ നെല്ലിന് ഗുണമേന്മ കുറവാണെന്നും കറവലുണ്ടെന്നുമാണ് മില്ലുടമകളുടെ വാദം. മില്ലുകാര്‍ക്ക് ഒത്താശ ചെയ്യാന്‍ പതിവുപോലെ കരാറുകാരും പാഡി ഓഫീസര്‍മാരും വരമ്പത്തുണ്ട്. കല്ലറ, വൈക്കം, തലയാഴം, അയ്മനം പ്രദേശങ്ങളില്‍ പുഞ്ച കൊയ്ത്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ കര്‍ഷകരെ ഒരേസമയം മില്ലുകാരും പാഡി ഓഫീസര്‍മാരും തൊഴിലാളികളും പിഴിയുകയാണ്. കിഴിവ് അന്യായമാണെന്ന് നിലപാടിനെത്തുടര്‍ന്ന് കല്ലറയില്‍ പതിനഞ്ചു ദിവസമായി നെല്ല് പാടത്ത് കിടന്നുണങ്ങുകയാണ്. അപ്പര്‍ കുട്ടനാട്ടില്‍ ഓരുവെള്ള ഭീഷണിയില്ലാത്തതിനാല്‍ നെല്ലിന് ഗുണമേന്മയില് കുറവൊന്നുമില്ല. കറവലോ പതിരോ ഇല്ലാതിരിക്കെയും ഒരു ക്വന്റലിന് ആറു കിലോ വീതം കിഴിവു വേണമെന്ന നിലപാടിന് ഒത്താശ നല്‍കുകയാണ് പാഡി ഓഫീസര്‍മാര്‍. വേനല്‍മഴ തുടങ്ങിയാല്‍ കൊയ്ത്തും സംഭരണവും കടുത്ത പ്രതിസന്ധിയിലാകും. അന്യായകൂലി:വല്ലാത്ത പകല്ക്കൊള്ളകൊയ്ത്തു കൂലിക്ക് മാനദണ്ഡമുണ്ടാക്കാന്‍…
Read MoreCategory: Agriculture
പൈനാപ്പിള്‍ സീസണ് സജീവമാകുമ്പോൾ വെയിലില്‍ വാടി കൈതയും കര്‍ഷകരും
കോട്ടയം: പൈനാപ്പിള്‍ സീസണ് സജീവമാകുമ്പോൾ പൊള്ളുന്ന വെയിലില്‍ വാടി കൈതയും കര്‍ഷകരും. ശൈത്യം മാറി ഉത്തരേന്ത്യ ചൂടുകാലത്തിലേക്കു നീങ്ങുന്നതും രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗതമാകുന്ന റംസാന് നോമ്പുകാലവും പൈനാപ്പിളിന്റെ ഡിമാൻഡ് വര്ധിപ്പിച്ചിരിക്കുമ്പോഴാണ് പൊള്ളുന്ന വെയില് കര്‍ഷകര്‍ക്ക് ദുരിതമാകുന്നത്.. പകല്‍ താപനില അനുദിനം ഉയരുന്നതോടെ ഉത്പാദനം കുറയുന്നതും തൂക്കം കുറയുന്നതും തിരിച്ചടിയാണെന്നു കര്‍ഷകര്‍ പറയുന്നു.മുന്‍ വര്‍ഷങ്ങളില്‍ മികച്ച വില ലഭിച്ചതിനാല്‍ ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ പൈനാപ്പിള്‍ കൃഷിയിലേക്കു തിരിഞ്ഞിരുന്നു. നിലവില്‍ വിപണിയില്‍ വില 55 രൂപ മുതല്‍ മുകളിലേക്കാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് – മേയ് കാലയളവില്‍ വില 60-70 രൂപ നിരക്കില്‍ എത്തിയിരുന്നു. പകല്‍ താപനില കുത്തനെ കൂടുന്നതാണു കര്‍ഷകരെ നിരാശരാക്കുന്നത്. 35 ഡിഗ്രി സെല്‍ഷ്യസാണു പൈനാപ്പിളിന് അനുകുല കാലാവസ്ഥ. എന്നാല്‍, ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയുള്ള കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കില്‍ പല ദിവസങ്ങളിലും താപനില 40 ഡിഗ്രിക്ക് അടുത്തെത്തി.…
Read Moreറെനോവ് ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്റെ കണ്ടുപിടിത്തവുമായി ജോഷി
കോട്ടയം: കാര്‍ഷികമേഖലയിലും ജൈവമാലിന്യ സംസ്കരണമേഖലയിലും ഒരുപോലെ ഉപയോഗപ്രദമാകുന്ന റെനോവ് ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്റെ കണ്ടുപിടിത്തവുമായി സംരംഭകനായ ജോഷി ജോസഫ്.ഈരാറ്റുപേട്ട അരുവിത്തുറ താന്നിക്കല്‍ കുടുംബാംഗമായ ജോഷി കോവിഡ് കാലത്ത് കൃഷി ആവശ്യത്തിനായി ഉണങ്ങിയ ചാണകം പൊടിച്ചെടുക്കുന്നതിനായിട്ടാണ് യന്ത്രനിര്മാണത്തില് സജീവമാകുന്നത്. പിന്നീട് നിര്‍മിച്ച ആദ്യ മോഡലില്‍നിന്ന് ബ്ലേഡുകളിലും മറ്റും ചില മാറ്റങ്ങള്‍ വരുത്തിയാണ് റെനോവ് ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീനാക്കിയെടുത്തത്. സിംഗിള്‍ ഫേസ് മോട്ടോറിലാണ് ഇതിന്റെ പ്രവര്‍ത്തനം. കുറഞ്ഞ വൈദ്യുതി ഉപയോഗം, സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാനും വൃത്തിയാക്കാനും സാധിക്കുന്നു എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. ജൈവവളം, പച്ചകക്കപ്പൊടി യൂണിറ്റുകള്‍ ഈ മെഷീന് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. റെനോവ് കമ്പോസ്റ്റ് ടംബ്ലര്‍, റെനോവ് കംമ്പോസ്റ്റിംഗ് ബയോകള്‍ച്ചര്‍ എന്നീ മെഷീനുകളും ജോഷി ജോസഫിന്റെ ആശയങ്ങളാണ്. ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്റെ കണ്ടുപിടിത്തത്തിന് 2022ല്‍ കേരള റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡും 2023ല്‍ കേരള സയന്‍സ് കോണ്‍ഗ്രസ് അവാര്‍ഡും…
Read Moreസംസ്ഥാന ബജറ്റ്; റബര്‍ എന്നൊരു വാക്കുപോലുമില്ലാതെ… നെൽകർഷകർക്കും അവഗണന
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴു മാസം മാത്രം ബാക്കിനില്‍ക്കെ കര്‍ഷകരുടെ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവില്ലാത്ത ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ജില്ലയുടെ കാര്‍ഷിക അടിത്തറയായ റബര്‍, നെല്ല് കര്‍ഷകരുടെ പ്രതീക്ഷകള്‍ തരിപ്പണമായി. ഒരു കിലോ ഷീറ്റിന് 180 രൂപ ഉറപ്പാക്കുന്ന സബ്സിഡി സ്കീം തുടരുമോ എന്നതുപോലും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. സംസ്ഥാനത്തെ എട്ടു ലക്ഷം ചെറുകിട കര്‍ഷകരുടെ ജീവിതമാര്‍ഗമാണ് റബര്‍. കൂടാതെ സംസ്ഥാനത്തിന് ഏറ്റവും വരുമാനം നല്കുന്ന കൃഷിയുമാണിത്.1914 മുതല്‍ സംസ്ഥാന ബജറ്റുകളില്‍ 500 കോടി രൂപ വീതം റബര്‍ വിലസ്ഥിരതയ്ക്ക് മാറ്റിവച്ചിരുന്നു. റബര്‍ താങ്ങുവില 250 രൂപയാക്കുമെന്നു തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് വില 200 രൂപയായി പ്രഖ്യാപിക്കാന്‍പോലും ഇന്നലെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം വകയിരുത്തിയ 500 കോടിയില്‍ 20 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കൂടാതെ രണ്ടു മാസത്തെ സബ്സിഡി കുടിശികയുമുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം അനുവദിച്ച…
Read Moreവേനല്‍ കനത്തു , പ്രതീക്ഷകൾ ബാക്കിയാക്കി ടാപ്പിംഗ് നിർത്തി കർഷകർ
കോട്ടയം: വേനല്‍ കനത്തതോടെ കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തി. ഉത്പാദനം പരിമിതമായിട്ടും വില ഉയരുന്നില്ല. ജനുവരിയോടെ ഷീറ്റ് വില 200 രൂപ കടക്കുമെന്ന പ്രതീക്ഷ നിരാശയില്‍ കലാശിച്ചു. കേന്ദ്ര ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസപദ്ധതികളൊന്നുമുണ്ടായതുമില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതാപദ്ധതിയില്‍ അടിസ്ഥാന വില 200 രൂപയായി ഉയര്‍ത്തുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയാണ് ടാപ്പിംഗ് അവസാനിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സഹകരണ ഏജന്‍സികളുടെ സഹായത്തോടെ ന്യായവിലയ്ക്ക് റബര്‍ സംഭരിക്കാന്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ആവര്‍ത്തന കൃഷി മഴമറ, സ്പ്രെയിംഗ് സബ്സിഡികളൊന്നും വിതരണം ചെയ്തിട്ടില്ല. കേന്ദ്ര ബജറ്റില്‍ 360.31 കോടി രൂപയാണ് റബര്‍ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്. മുന്‍ ബജറ്റുകളേക്കാള്‍ 12 കോടിയുടെ വര്‍ധനയുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഈ വിഹിതം പര്യാപ്തമല്ല. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 245 രൂപയിലേക്ക് ഉയര്‍ന്ന വില നിലവില്‍ 190 രൂപയിലേക്ക് താഴ്ന്നു.ഏറ്റവും…
Read Moreമട്ടുപ്പാവില്‍ കാബേജ് കൃഷി; നൂറുമേനി വിളവുമായി ഹോമിയോ ഡോക്ടര്‍ രഘുനാഥന്
മാന്നാര്‍: കാലാവസ്ഥയെ കുറ്റം പറഞ്ഞ് കൃഷിയെ അകറ്റി നിര്‍ത്തരുതെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഡോ. രഘുനാഥന് നായര്‍. എല്ലാ കാലാവസ്ഥകളിലും എല്ലാ പച്ചക്കറികളും വിളയിക്കാന്‍ കഴിയുമെന്നാണ് ഈ ജൈവകര്ഷകന് പറയുന്നത്. ശീതകാലാവസ്ഥയിലേ വളരുകയുള്ളൂവെന്ന് കരുതുന്ന കാബേജ് മട്ടുപ്പാവില്‍ കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തിരിക്കുകയാണ് രഘുനാഥന്. കൃഷിരംഗത്ത് നിരവധി അംഗികാരങ്ങള്‍ നേടിയിട്ടുള്ള ഹോമിയോ ഡോക്ടര്‍ കൂടിയായ രഘുനാഥന് നായര്‍ക്ക് കൃഷി ജീവിതചര്യയുടെ ഭാഗം കൂടിയാണ്. കാബേജ് വിത്ത് ഓണ്‍ലൈനിലൂടെയാണ് വരുത്തിയത്. ഇവ ചെറിയ ട്രേയില്‍ ചകിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ നിറച്ച് വിത്തുകള്‍ പാകി മുളപ്പിക്കും. തുടര്‍ന്ന് ഗ്രോബാഗില്‍ നടും. ജൈവവളങ്ങളാണ് വളര്‍ച്ചക്കായി ഇട്ടുകൊടുക്കുന്നത്. ചാണകപ്പൊടി, കോഴികാഷ്ടം, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, വേപ്പിള് പിണ്ണാക്ക് എന്നിവ ഒരു പ്രത്യേക അനുപാതത്തില്‍ യോജിപ്പിച്ചാണ് ജൈവവളം നിര്‍മിക്കുന്നത്. കൂടാതെ പിണ്ണാക്ക് പുളിപ്പിച്ചതും ഒഴിച്ചുകൊടുക്കും. കീടങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. 26…
Read Moreഇഞ്ചി ചതിച്ചു, വിളവെടുത്തപ്പോള്‍ വിലയിടിവ്; ചുക്കിന്റെ വിലയും താഴേയ്ക്ക്
കോട്ടയം: കരുതലാകുമെന്നു കരുതിയ ഇഞ്ചിവില വിളവെടുപ്പ് എത്തിയതോടെ കൈവിട്ടു. രണ്ടു വര്‍ഷത്തോളമായി കിലോയ്ക്ക് 200 രൂപയില്‍ നിന്ന പച്ചയിഞ്ചി നിലവില്‍ 100ല്‍ താഴെയെത്തി. പോയ വര്‍ഷം കിലോയ്ക്ക് 400-450 നിരക്കിലേക്ക് കയറിയ ചുക്കുവില മൂന്നൂറിലേക്ക് കൂപ്പുകുത്തി. ഇഞ്ചിവില ഉടനെയൊന്നും ഇടിയില്ലെന്ന പ്രതീക്ഷയില്‍ ഏറെപ്പേര്‍ വലിയ തോതില്‍ ഇഞ്ചികൃഷിയിലേക്കിറങ്ങിയിരുന്നു. വയനാട്ടിലും കര്‍ണാടകത്തിലും സ്ഥലം പാട്ടത്തിനെടുത്ത് വന്‍കിടക്കാര്‍ വലിയ തോതില്‍ ഇഞ്ചി നട്ടു. ഒരു കിലോ മുളച്ച വിത്തിന് 250 രൂപയ്ക്കുവരെ വാങ്ങി നട്ടവരാണ് ഇഞ്ചി വിളവെടുത്തപ്പോള്‍ വിലയില്ലാതെ വലയുന്നത്. വയനാട്ടില്‍നിന്ന് വലിയ തോതില്‍ പച്ചയിഞ്ചി നാട്ടിലേക്ക് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കൊല്ലം ഇഞ്ചി ചുരണ്ടി ഉണക്കി ചുക്കാക്കുക കൂടുതല്‍ നഷ്ടവും ബാധ്യതയുമാണ്. ചുക്കും ചതിക്കുമെന്ന ആശങ്കയില്‍ പിടിയാ വിലയ്ക്ക് പച്ചയിഞ്ചി വില്‍ക്കുകയാണ് ഏറെപ്പേരും. ഭൂമിയുടെ പാട്ടം, പണിക്കൂലി, വളം, ജലസേചനം എന്നിവയെല്ലാം കണക്കാക്കിയാല്‍ ഇക്കൊല്ലം ഇഞ്ചി കൃഷി ഏറെപ്പേരുടെയും…
Read Moreകര്ഷകന് എന്നും ഇര… അടുത്ത കൊയ്ത്തിനും നെല്ലുവില ഉയര്‍ന്നേക്കില്ല
കോട്ടയം: നെല്‍കര്‍ഷകരെ ഇക്കൊല്ലവും സംസ്ഥാന സര്‍ക്കാര്‍ കൈയൊഴിയുന്നു. അടുത്ത മാസം തുടങ്ങുന്ന പുഞ്ച വിളവെടുപ്പിലും കൃഷിവകുപ്പ് നെല്ലിന് വില ഉയര്‍ത്തില്ല. ആറു വര്‍ഷമായി ലഭിച്ചുവരുന്ന വിലയായ 28.20 രൂപയില്‍ 23 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 5.2 രൂപ മാത്രം. കേന്ദ്രം കഴിഞ്ഞ വര്‍ഷം രണ്ടു തവണ സബ്സിഡി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം രണ്ടു തവണ വിഹിതം വെട്ടിക്കുറച്ചു. അതല്ലെങ്കില്‍ 32 രൂപ വില ലഭിക്കേണ്ടതായിരുന്നു. അടുത്ത മാസം 15ന് പുഞ്ച വിളവെടുപ്പ് തുടങ്ങാനിരിക്കെ വില ഉയര്‍ത്താന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ നിലപാട്. കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം കൃഷി നെല്ലിന്റെ വില ഇനിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തുക അനുവദിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായെങ്കിലും കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. കഴിഞ്ഞ മാസം അവസാനിച്ച വിരിപ്പ് നെല്ല് സംഭരണത്തില്‍ ആലപ്പുഴ ജില്ലയില്‍നിന്ന് 113 കോടി രൂപയുടെ 40,280…
Read Moreവേനല്‍ കടുക്കുംമുമ്പേ പാല് ഉത്പാദനത്തില്‍ ഇടിവ്; ക്ഷീരകര്‍ഷകരുടെ ഇന്‍സെന്റീവിൽ അനിശ്ചിതത്വം
കോട്ടയം: വേനല്‍ കടുക്കുംമുമ്പേ പാല് ഉത്പാദനത്തില്‍ ഇടിവ്. ഡിസംബറില്‍ ജില്ലയില്‍ പ്രതിദിനം ശരാശരി 6,389 ലിറ്ററിന്റെ കുറവാണുണ്ടായത്. 2023 ഡിസംബറില്‍ പ്രതിദിന ഉത്പാദനം 84,519 ലിറ്ററായിരുന്നു. ഇതാണ് കഴിഞ്ഞമാസം 78,130 ലിറ്ററായി കുറഞ്ഞത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നവംബറിലും 8,746 ലിറ്ററിന്റെ കുറവുണ്ടായി. പ്രതിദിനം 15,014 ലിറ്ററിന്റേതാണ് കുറവ്.കനത്ത ചൂട് അനുഭവപ്പെടുന്നതിന് മുമ്പുതന്നെ പാല് ഉത്പാദനത്തിലുണ്ടായ കുറവ് ക്ഷീരവികസനവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. വേനല്‍ ശക്തിപ്രാപിക്കുന്ന മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇനിയും ഉത്പാദനം താേഴക്ക് പോകുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. നിലവില്‍ തീറ്റപ്പുല്ലിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. വരുംമാസങ്ങളില്‍ തീറ്റപ്പുല്‍ ക്ഷാമം രൂക്ഷമാകും. ഇതോടെ ഉത്പാദനം ഇനിയും കുറയാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി അനുഭവപ്പെടുന്ന ഉയര്‍ന്ന ചൂടില്‍ പുല്ല് വലിയ തോതില്‍ ഉണങ്ങിപ്പോയിരുന്നു. പാടങ്ങളിലും പാടങ്ങളോടും നദികളോടും ചേര്‍ന്നുള്ള പ്രദേശങ്ങളിലും മാത്രമാണ് പുല്ല് ഉള്ളത്. പച്ചപുല്ലിനു കടത്ത ക്ഷാമമാണ് നേരിടുന്നത്.…
Read Moreദേശീയ മഞ്ഞള്‍ ബോര്‍ഡ്: കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ
കോട്ടയം: പുതുതായി രൂപീകരിച്ച മഞ്ഞള്‍ ബോര്‍ഡിൽ കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ. റബര്‍ ഒഴിവാക്കി മഞ്ഞള്‍ നടുന്ന ചെറുകിട കര്‍ഷകര്‍ ഏറെപ്പേരാണ്. ഇടവിളയായി മഞ്ഞള്‍ നടുന്നവരും കുറവല്ല. മഞ്ഞളിന് കാര്യമായ വളപ്രയോഗമോ പരിചരണമോ നല്കേണ്ടെന്നതും കീടബാധ കുറവുണ്ടെന്നതും മെച്ചം. മാത്രവുമല്ല കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുമെന്ന ആശങ്കയും വേണ്ട. ഇഞ്ചികൃഷിയേക്കാള് മഞ്ഞളിന് പ്രചാരം വര്‍ധിക്കാന്‍ ഇതിടയാക്കി. ഇക്കൊല്ലം ഉണക്കമഞ്ഞള്‍ കിലോയ്ക്ക് 200 രൂപയും പൊടിക്ക് 350 രൂപയുമുണ്ട്. മരുന്ന്, സൗന്ദര്യസാമഗ്രികള്‍, സോപ്പ്, പാചകം എന്നിവയില്‍ മഞ്ഞളിന് ആവശ്യമേറുന്ന സാഹചര്യത്തില്‍ വിലയിടിയാനുള്ള സാധ്യതയില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. മഞ്ഞള്‍ സത്ത് അഥവാ കുര്ക്കുമിന് മരുന്ന്, ദാഹശമിനി എന്നിവയില്‍ വലിയ തോതില്‍ പ്രയോജനപ്പെടുത്തുന്നു.കേരളത്തില്‍ നിന്നുള്ള കസ്തൂരി മഞ്ഞള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ക്ക് യൂറോപ്പിലും ഗള്‍ഫിലും ആവശ്യക്കാരേറെയാണ്. വൈകാതെ മഞ്ഞള്‍കൃഷിക്ക് കേന്ദ്രം സബ്സിഡി പ്രഖ്യാപിക്കുമെന്നാണ് സൂചന. തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായാണ് ദേശീയ മഞ്ഞള്‍ ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.…
Read More