കോട്ടയം: ഓണത്തിന് മധുരം പകരാന്‍ പായസം വേണം. അത് അരിപ്പായസം തന്നെ വേണമെന്ന് പലര്‍ക്കും താത്പര്യം. അരിപ്പായസം തൂശനിലയില്‍ ഒഴിച്ചുകഴിക്കുന്നതിന് രസമൊന്നുവേറെ. ഒരു പഴവും കൊറിക്കാന്‍ അല്പം ശര്ക്കരവരട്ടിയുമുണ്ടെങ്കില് എത്ര രസം. ഓണം അടുത്തതോടെ ശര്‍ക്കര വില്‍പ്പന പൊടിപൊടിക്കുകയാണ്. ശര്‍ക്കരവരട്ടി, ഇലയട, പായസം എന്നിവയ്ക്കെല്ലാം ശര്‍ക്കര വേണം. മറയൂരിന്റെ മധുരവും തനിമയുള്ള ശര്‍ക്കര വിപണിയലുണ്ട്. പന്തളം, പാലക്കാട് എന്നിവടങ്ങളില്‍നിന്നു ശര്‍ക്കര ധാരാളം വരുന്നുണ്ട്. മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ തമിഴ്നാട്ടില്‍നിന്നു വ്യാജനും വേണ്ടുവോളമുണ്ട്. 80 രൂപ നിരക്കിലാണ് ശര്‍ക്കര വില്‍പ്പന. തേനിയിൽനിന്നുമെത്തുന്നതിന് വില 60 രൂപയാണ്. ചെറുവാണ്ടൂരിലെ നാടന്‍ ശര്‍ക്കര നിര്മാണകേന്ദ്രത്തില്നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു
Read MoreCategory: All News
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴു ജില്ലകളിൽ അതിശക്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreഓണക്കാലയാത്ര: ബസിനേക്കാൾ നിരക്ക് കുറവ് വിമാനത്തിന്
കോട്ടയം: മറുനാടന്‍ മലയാളികള്‍ക്ക് ഓണത്തിന്റെ പതിവുകള്‍ ഇത്തവണയും തെറ്റില്ല. വിവിധ നാടുകളില്‍നിന്നു വീട്ടിലെത്തി ഓണം ആഘോഷിക്കാൻ പോക്കറ്റ് കാലിയാക്കേണ്ടിവരുമെന്നാണു സ്ഥിതി. അമിതമായ ചാർജ് വർധനയിൽ ബന്ധപ്പെട്ടവർ ഇടപെടുന്നില്ലെന്നാണ് മറുനാടന്‍ മലയാളികളുടെ പരാതി. ബംഗളൂരു, ചെന്നൈ, മംഗലാപുരം, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് എത്തുന്നവരാണു വരുമാനത്തിന്റെ നല്ലൊരു പങ്ക് ഓണയാത്രയ്ക്കു നീക്കിവയ്ക്കേണ്ടിവരുന്നത്. ഇന്നും നാളെയുമായി ബംഗളുരുവില്‍നിന്നു കോട്ടയത്തേക്കുള്ള സ്വകാര്യ ബസുകളില്‍ 799-1,899 രൂപ വരെയാണ് നിരക്ക്. കെഎസ്ആര്‍ടി ബസില്‍ 906 മുതല്‍ 1,212 രൂപയാണ്. മൂന്നു കെഎസ്ആര്‍ടിസി ബസുകളാണ് ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതെങ്കില്‍ ബംഗളരുവില്നിന്നു കോട്ടയം വഴി കടന്നു പോകുന്നത് ഇരുപതോളം സ്വകാര്യ ബസുകളാണ്. നിരക്ക് ഓണം അടുക്കുമ്പോഴേക്കും മാറും. 13ന് ബംഗളുരുവില്‍ നിന്നു കോട്ടയത്തേക്കു അഞ്ചിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ ഉണ്ടെങ്കിലും ഒന്നില്‍ പോലും സീറ്റ് അവശേഷിക്കുന്നില്ല. അന്ന് 27 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതില്‍…
Read Moreആർപ്പോ ഇർറോ…
ആർപ്പോ ഇർറോ… നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന കാരിച്ചാല്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാല്‍ ചുണ്ടന്‍വള്ളം പള്ളാത്തുരുത്തി ആറ്റില്‍ പരിശീലനത്തുഴച്ചില്‍ നടത്തുന്നു. -പി. മോഹനന്
Read Moreപൂവേ പൊലി പൂവേ…
ചിത്രം -ജോൺമാത്യു ചിത്രം – അനിൽ കെ. പുത്തൂർ . ചിത്രം -ജയ്ദീപ് ചന്ദ്രൻ
Read Moreനെട്ടൂരിൽ കെഎസ്ആർടിസി ബസ് ലോറിക്കുപിന്നിൽ ഇടിച്ച് എട്ടു പേർക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന സ്വിഫ്റ്റ് ബസ്
മരട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. നെട്ടൂരിൽ ഇന്ന് പുലർച്ചെ 3.45 ഓടെ പള്ളിസ്റ്റോപ്പ് പരുത്തിച്ചുവട് പാലം കയറുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ എട്ടു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വയനാടുനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഷഹാനു (23), സുബെർ (64), എം.എസ്. ഷാഫി (20), രതീഷ് കുമാർ (42), ഗീത (50), ഓമന (62), അതുല്യ ബിജു (27), ഷക്കീല ബീവി (59) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
Read Moreആദിവാസി ഊരുകളിൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം: ഏഴു ലക്ഷം പിഴ; രജിസ്ട്രേഷൻ ഇല്ലെന്നും കണ്ടെത്തൽ
തൊടുപുഴ: ആദിവാസി ഉൗരുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ വിതരണക്കാരനോട് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടു. വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഉൗരുകളിൽ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യക്കിറ്റിൽ നൽകിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇവർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ചെറുതോണി പേട്ടയിൽ പി.എ. ഷിജാസ് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഡോ.അരുണ്‍ എസ്. നായർ ഉത്തരവിട്ടത്. കേരശക്തി എന്ന പേരിൽ വിതരണം ചെയ്ത വെളിച്ചെണ്ണ നിലവാരമില്ലാത്തതും ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ രജിസ്ട്രേഷൻ ഇല്ലാത്തതുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് വിതരണം ചെയ്യാനായി ഭക്ഷ്യ സുരക്ഷാവകുപ്പിൽ ഹാജരാക്കിയത് വ്യാജ രജിസ്ട്രേഷൻ ആണെന്നും പരിശോധനയിൽ വ്യക്തമായി. കാലാവധി കഴിഞ്ഞുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്റെ മറവിലാണ് ഇവർ…
Read More2024 പാരീസ് പാരാലിന്പിക്സിൽ ഇന്ത്യക്കു ചരിത്ര മെഡൽ നേട്ടം
പാരീസ്: പാരാലിന്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽക്കൊയ്ത്തുമായി ഇന്ത്യ പാരീസിൽ റിക്കാർഡ് നേട്ടമാഘോഷിച്ചു മുന്നേറ്റം തുടരുന്നു. 2020 ടോക്കിയോയിൽ കുറിച്ച 19 മെഡൽ എന്ന റിക്കാർഡാണ് പാരീസിൽ തകർന്നത്. ഈ മാസം എട്ടുവരെ നീളുന്ന 2024 പാരീസ് ഒളിന്പിക്സിൽ മൂന്നു സ്വർണം, എട്ടു വെള്ളി, 10 വെങ്കലം എന്നിങ്ങനെ 21 മെഡൽ ഇന്ത്യൻ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. 2020 ടോക്കിയോ പാരാലിന്പിക്സിൽ അഞ്ചു സ്വർണം, എട്ടു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 19 മെഡലായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. അടിപൊളി അത്ലറ്റിക്സ് പാരീസിൽ ഇന്ത്യ ഇതുവരെ ഏറ്റവും കൂടുതൽ മെഡൽ നേടിയത് അത്ലറ്റിക്സിലൂടെയായിരുന്നു. ഒരു സ്വർണം, അഞ്ചു വീതം വെള്ളി, വെങ്കലം എന്നിങ്ങനെ 11 മെഡൽ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. അത്ലറ്റിക്സിലൂടെ ഇന്ത്യൻ അക്കൗണ്ടിൽ ഏറ്റവും അവസാനം എത്തിയത് സച്ചിൻ ഖിലാരിയുടെ വെള്ളിയാണ്. ഇന്നലെ നടന്ന പുരുഷ…
Read Moreദീപപ്രഭയിൽ…
ദീപപ്രഭയിൽ… മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് പള്ളിയും പരിസരവും ദീപാലംകൃതമായപ്പോള്‍. -ജോണ്‍ മാത്യു.
Read Moreപ്രതിമ തകർന്നുവീണ സംഭവം; ഛത്രപതി ശിവജിയുടെ കാൽക്കൽ തലകുന്പിട്ട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി
പാൽഗർ: മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പരസ്യമായി മാപ്പുചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല തനിക്കെന്നും അത് തന്റെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തിന്റെ കാൽക്കൽ തലകുന്പിട്ട് മാപ്പ് ചോദിക്കുകയാണെന്നും മോദി പറഞ്ഞു. പ്രതിമ തകർന്നുവീണ സംഭവത്തിൽ ഞാൻ ഇവിടെയെത്തിയ നിമിഷംതന്നെ മാപ്പ് ചോദിക്കുകയാണ്- പാൽഘറിൽ 76,000 കോടി ചെലവിട്ടുള്ള വഡവാൻ തുറമുഖ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ മോദി പറഞ്ഞു. സിന്ധുദുർഗിൽ പ്രധാനമന്ത്രിതന്നെ അനാഛാദനം ചെയ്ത 35 അടി ഉയരമുള്ള ശിവജിയുടെ വെങ്കലപ്രതിമ കഴിഞ്ഞദിവസമാണു തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബറിൽ നാവികദിനാഘോഷത്തിന്റെ ഭാഗമായാണു പ്രതിമ സ്ഥാപിച്ചത്. സമുദ്രപ്രതിരോധത്തിൽ ശിവജി നൽകിയ സംഭാവനകളെ മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയെ മഹാരാഷ്ട്ര സർക്കാർ നിയോഗിച്ചിരുന്നു.അതിനിടെ പ്രതിമയുടെ നിർമാണ കൺസൾട്ടന്റ് ആയ ചേതൻ പാട്ടിലിനെ…
Read More