ടെൽഅവീവ്: ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്നു മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണു മുന്നറിയിപ്പ്. എന്നാൽ, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിന്റെ നടപടി. അതേസമയം, ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ സമ്പൂർണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി പറഞ്ഞു. എന്തിനും തയാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Read MoreCategory: All News
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോര്‍ട്സ് സ്കൂളിന് 27.70 കോടിയുടെ സാങ്കേതിക അനുമതി
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സ്പോര്‍ട്സ് സ്കൂള്‍ നിര്‍മാണത്തിനുള്ള 27.7 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. ഈ മാസംതന്നെ ടെൻഡര്‍ വിളിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. സ്പോര്‍ട്സ് സ്വിമ്മിംഗ് പൂള്, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്പോര്‍ട്സ് സ്കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംപാറ്റ് സ്പോര്‍ട്സ് ബില്‍ഡിംഗ്, ഭിന്നശേഷി സൗഹൃദ സ്പോര്‍ട്സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്പോര്‍ട്സ് പ്രവൃത്തികള്‍ക്കായുള്ള സ്പെഷല്‍ ഏജന്‍സിയായ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. പ്രസ്തുത സ്ഥലത്തുള്ള പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുന്നതും പൂര്‍ത്തിയാക്കി. നിലവിലുണ്ടായിരുന്ന പഴയ സ്കൂള്‍ കെട്ടിടത്തിനു പകരമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 3.70 കോടി…
Read Moreഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമിച്ചു: ചെറുത്ത ഗർഭിണിയെ പുറത്തേക്കു തള്ളിയിട്ടു
വെല്ലൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരേ പീഡനശ്രമം. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണു സംഭവം. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36 കാരിയാണ് ആക്രമണത്തിനിരയായത്. പീഡനശ്രമം ചെറുത്തതോടെ യുവതിയെ പ്രതി ട്രെയിനിൽനിന്നു പുറത്തേക്കു തള്ളിയിട്ടു. സംഭവത്തിൽ കെവി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോളാർപേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽകയറിയ പ്രതി ലേഡീസ് കമ്പാർട്ട്മെന്റിൽ യുവതി തനിച്ചാണെന്ന് മനസിലാക്കിയതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി യുവതിയെ പാളത്തിലേക്കു തള്ളിയിടുകയായിരുന്നെന്നു പറയുന്നു. വീഴ്ചയിൽ പരിക്കേറ്റ യുവതിയെ സമീപത്തുകൂടി പോയവരാണ് ആശുപത്രിയിൽ എത്തിച്ചത്.
Read Moreഎന്തുഭംഗി നിന്നെക്കാണാൻ…
എന്തുഭംഗി നിന്നെക്കാണാൻ… കോട്ടയം കുമളി റോഡില്‍ മണര്‍കാടിനും ഐരാറ്റുനടയ്ക്കും ഇടയില്‍ കാലുകടവില്പടി ഭാഗത്ത് വിൽപനയ്ക്കെത്തിച്ച കളർ കോഴിക്കുഞ്ഞുങ്ങൾ… –അനൂപ് ടോം
Read Moreഎടാ മിടുക്കൻ കുരങ്ങച്ചാ… ആസ്വദിച്ച് പട്ടം പറത്തുന്ന കുരങ്ങൻ; പിന്നെയും വൈറലായി ആ വീഡിയോ
കോവിഡ് കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതലായിരുന്നു. കോവിഡ് മഹാമാരിയിൽ മനസ് തളർന്നിരിക്കുന്ന നമുക്ക് ആശ്വാസം പകർന്നത് ഒരു തരത്തിൽ സോഷ്യൽ മീഡിയ തന്നെ ആയിരുന്നു എന്ന് പറയാം. യൂട്യൂബ് ചാനലുകളുടെ ഗണ്യമായ വർധനവും അക്കാലത്തായിരുന്നു. കോവിഡ് സമയത്ത് എല്ലാവരും ഒരുപോലെ ആസ്വദിച്ച വീഡിയോ ആയിരുന്നു ഒരു കുരങ്ങൻ പട്ടം പറത്തുന്നത്. ഇപ്പോഴതാ വീണ്ടും ആ വീഡിയോ തന്നെ വൈറലായിരിക്കുകയാണ്. ഉയരത്തിൽ പറക്കുന്ന പട്ടത്തിന്റെ നൂലിൽ പിടിച്ചുതാഴ്ത്തി പട്ടം കൈക്കലാക്കുന്ന വികൃതിയായ ഒരു കുരങ്ങനാണ് ഈ വീഡിയോയിലെ സ്റ്റാർ. വലിയൊരു കെട്ടിടത്തിന്റെ ടെറസിൽ ഇരിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ വളരെ ദൂരെ നിന്നും സൂം ചെയ്ത് പകർത്തിയതാണെന്ന് വേണം കരുതാൻ. പട്ടത്തിന്റെ നൂലിൽ പിടിച്ച് താഴ്ത്തിയും ഉയർത്തിയുമൊക്കെ മനുഷ്യർ ചെയ്യുന്ന അതേ രീതിയിൽ തന്നെ പട്ടത്തെ ചലിപ്പിക്കുകയാണ് കുരങ്ങൻ.വീഡിയോ ഒന്നുകൂടി വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി…
Read Moreഎടാ മിടുക്കൻ കുരങ്ങച്ചാ… ആസ്വദിച്ച് പട്ടം പറത്തുന്ന കുരങ്ങൻ; പിന്നെയും വൈറലായി ആ വീഡിയോ
കോവിഡ് കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതലായിരുന്നു. കോവിഡ് മഹാമാരിയിൽ മനസ് തളർന്നിരിക്കുന്ന നമുക്ക് ആശ്വാസം പകർന്നത് ഒരു തരത്തിൽ സോഷ്യൽ മീഡിയ തന്നെ ആയിരുന്നു എന്ന് പറയാം. യൂട്യൂബ് ചാനലുകളുടെ ഗണ്യമായ വർധനവും അക്കാലത്തായിരുന്നു. കോവിഡ് സമയത്ത് എല്ലാവരും ഒരുപോലെ ആസ്വദിച്ച വീഡിയോ ആയിരുന്നു ഒരു കുരങ്ങൻ പട്ടം പറത്തുന്നത്. ഇപ്പോഴതാ വീണ്ടും ആ വീഡിയോ തന്നെ വൈറലായിരിക്കുകയാണ്. ഉയരത്തിൽ പറക്കുന്ന പട്ടത്തിന്റെ നൂലിൽ പിടിച്ചുതാഴ്ത്തി പട്ടം കൈക്കലാക്കുന്ന വികൃതിയായ ഒരു കുരങ്ങനാണ് ഈ വീഡിയോയിലെ സ്റ്റാർ. വലിയൊരു കെട്ടിടത്തിന്റെ ടെറസിൽ ഇരിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ വളരെ ദൂരെ നിന്നും സൂം ചെയ്ത് പകർത്തിയതാണെന്ന് വേണം കരുതാൻ. പട്ടത്തിന്റെ നൂലിൽ പിടിച്ച് താഴ്ത്തിയും ഉയർത്തിയുമൊക്കെ മനുഷ്യർ ചെയ്യുന്ന അതേ രീതിയിൽ തന്നെ പട്ടത്തെ ചലിപ്പിക്കുകയാണ് കുരങ്ങൻ.വീഡിയോ ഒന്നുകൂടി വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി…
Read Moreഎടാ മിടുക്കൻ കുരങ്ങച്ചാ… ആസ്വദിച്ച് പട്ടം പറത്തുന്ന കുരങ്ങൻ; പിന്നെയും വൈറലായി ആ വീഡിയോ
കോവിഡ് കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതലായിരുന്നു. കോവിഡ് മഹാമാരിയിൽ മനസ് തളർന്നിരിക്കുന്ന നമുക്ക് ആശ്വാസം പകർന്നത് ഒരു തരത്തിൽ സോഷ്യൽ മീഡിയ തന്നെ ആയിരുന്നു എന്ന് പറയാം. യൂട്യൂബ് ചാനലുകളുടെ ഗണ്യമായ വർധനവും അക്കാലത്തായിരുന്നു. കോവിഡ് സമയത്ത് എല്ലാവരും ഒരുപോലെ ആസ്വദിച്ച വീഡിയോ ആയിരുന്നു ഒരു കുരങ്ങൻ പട്ടം പറത്തുന്നത്. ഇപ്പോഴതാ വീണ്ടും ആ വീഡിയോ തന്നെ വൈറലായിരിക്കുകയാണ്. ഉയരത്തിൽ പറക്കുന്ന പട്ടത്തിന്റെ നൂലിൽ പിടിച്ചുതാഴ്ത്തി പട്ടം കൈക്കലാക്കുന്ന വികൃതിയായ ഒരു കുരങ്ങനാണ് ഈ വീഡിയോയിലെ സ്റ്റാർ. വലിയൊരു കെട്ടിടത്തിന്റെ ടെറസിൽ ഇരിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ വളരെ ദൂരെ നിന്നും സൂം ചെയ്ത് പകർത്തിയതാണെന്ന് വേണം കരുതാൻ. പട്ടത്തിന്റെ നൂലിൽ പിടിച്ച് താഴ്ത്തിയും ഉയർത്തിയുമൊക്കെ മനുഷ്യർ ചെയ്യുന്ന അതേ രീതിയിൽ തന്നെ പട്ടത്തെ ചലിപ്പിക്കുകയാണ് കുരങ്ങൻ. വീഡിയോ ഒന്നുകൂടി വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക്…
Read Moreപ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും കൂലി വേണം; ഭർത്താവിന്റെ കയ്യിൽ നിന്നും പണം എണ്ണി വാങ്ങുമെന്ന് ഇൻഫ്ലുവൻസർ; വൈറലായി യുവതിയുടെ പോസ്റ്റ്
പണ്ടു കാലത്ത് സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടാൻ വേണ്ടിയുള്ളവരാണെന്ന് ധരിച്ചിരുന്ന ആളുകളായിരുന്നു നമുക്ക് ചുറ്റുമുണ്ടായിരുന്നത്. കാലം മാറിയതോടെ അടുക്കളയിൽ നിന്നും അരങ്ങത്തേക്കും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായി. മക്കളെ നോക്കാനായാലും വീട്ട്ജോലി ചെയ്യാനായാലും പുരുഷൻമാർക്കും സാധിക്കും എന്ന ചിന്തയാണ് ഇപ്പോഴത്തെ തലമുറയിലുളള ആളുകൾക്ക്. ഇന്നത്തെ കാലത്ത് മക്കളെ നോക്കുന്നതിന് പേരന്റിംഗ് എഗ്രിമെന്റ് പോലും വച്ചിരിക്കുകയാണ് ആളുകൾ. അതിനേറ്റവും ഉദാഹരണമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമില ഡോ റൊസാരിയോ. ഇപ്പോഴിതാ അവരുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് വൈറലാകുന്നത്. കുട്ടികളെ ഗർഭം ധരിച്ചിരിക്കുമ്പോഴും അവരെ വളർത്തുമ്പോഴും താൻ നേരിടുന്ന വെല്ലുവിളികൾക്ക് ഭർത്താവ് നഷ്ടപരിഹാരം തരണം എന്നാണ് കാമിലയുടെ ആവശ്യം. ‘വിമെൻ ടാക്സ്’ എന്നാണ് അവൾ ഇതിനെ പറയുന്നത്. രണ്ടാഴ്ച കൂടുമ്പോഴും വീട്ടു ജോലി നൽകുന്നതിനും കുട്ടികളെ നോക്കുന്നതിനുമായി ഭർത്താവ് അവൾക്ക് 9000 രൂപയാണ് നൽകുന്നത്. ഒരു വർഷം ഏകദേശം…
Read Moreകോൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: വിധി ഇന്ന്
ന്യൂഡൽഹി/കോൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത്, കഴുത്തുഞെരിച്ചു കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്നു പ്രഖ്യാപിക്കും. സീൽദാ കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ആണു വിധി പ്രഖ്യാപിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64, 66, 103(1) പ്രകാരം ഇയാൾ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്‍പതിനാണു സംഭവം. ഡോക്ടറുടെ മരണം രാജ്യവ്യാപകമായ രോഷത്തിനും വൻ പ്രതിഷേധത്തിനും ഇടയാക്കി. പ്രതി കോൽക്കത്ത പോലീസിലെ മുൻ സിവിക് വോളണ്ടിയർ ആണ്.
Read Moreവീട്ടിൽ എല്ലാവർക്കും തന്നേക്കാൾ സ്നേഹം ഭർത്താവിനോടെന്ന് വരലക്ഷ്മി
എന്റെ കുടുംബം ഇപ്പോൾ എന്നേക്കാൾ സ്നേഹിക്കുന്നത് എന്റെ ഭർത്താവ് നിക്കിനെയാണ് എന്ന് വരലക്ഷ്മി. വിവാഹ ജീവിതം നോർമലായി മുന്നോട്ട് പോകുന്നു. എന്നെക്കാൾ നല്ല സൗത്ത് ഇന്ത്യനായി മാറി കഴിഞ്ഞു നിക്ക്. അതിന്റെ പേരിൽ ഇടയ്ക്കൊക്കെ ഞാൻ കളിയാക്കാറുണ്ട്. പൊങ്കലിനും ദീപവലിക്കുമെല്ലാം വീട്ടിൽ തന്നെയുണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ഇതെല്ലാം മാർക്ക് ചെയ്ത് വച്ചിട്ടുമുണ്ട്. അതിനായി എല്ലാം ചെയ്യുകയും ചെയ്യും. എന്റെ അച്ഛനും അദ്ദേഹവും ഒരുമിച്ചാണ് പ്ലാനിംഗെല്ലാം. കുടുംബത്തിന്റെ കാര്യങ്ങൾ വളരെ നന്നായി നോക്കുന്നയാളാണ് എന്നാണ് ഞാൻ മനസിലാക്കിയത്. എന്റെ കുടുംബവും അദ്ദേഹത്തെ അതിന് അനുസരിച്ച് സ്നേഹിക്കുന്നുമുണ്ട് എന്ന് വരലക്ഷ്മി പറഞ്ഞു.
Read More