കൊല്ലം: ലോക്കോ പൈലറ്റുമാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ട്രെയിൻ എൻജിനുകളിൽ ടോയ്ലറ്റുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനം.പുതുതായി നിർമിക്കുന്ന എല്ലാ എൻജിനുകളിലും ടോയ്ലറ്റുകൾ ഘടിപ്പിക്കും. വിമാനങ്ങളിലെ മാതൃകയിൽ വെള്ളം ഇല്ലാത്ത ടോയ്ലറ്റുകൾ സ്ഥാപിക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ 2018 മുതൽ 883 എൻജിനുകളിൽ സാധ്യമായ ഇടങ്ങളിൽ വെള്ളമില്ലാത്ത ടോയ്ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല 7075 എൻജിനുകളിൽ എസി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ എൻജിനുകളിൽ എല്ലാത്തിലും (ലോക്കോമോട്ടീവുകൾ) ടോയ്ലറ്റുകൾ ഘടിപ്പിക്കും. പഴയ എൻജിനുകൾ പുതുക്കി പണിയുമ്പോഴും ഇനി മുതൽ ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തും. ഇതിനായി പഴയ എൻജിനുകളിൽ ഡിസൈൻ പരിഷ്കരണവും നടത്തിവരികയാണ്. ട്രെയിനുകൾ ഓടുമ്പോൾ ടോയ്ലറ്റ് ബ്രേക്ക് വേണമെന്ന് ലോക്കോ പൈലറ്റുമാർ റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് റെയിൽവേ ബോർഡ് അടുത്തിടെ അസന്നിഗ്ധമായി വ്യക്തമാക്കുകയുമുണ്ടായി. എന്നിരുന്നാലും എൻജിനുകളിൽ ടോയ്ലറ്റ് സൗകര്യങ്ങൾ വർധിപ്പിക്കാൻ…
Read MoreCategory: Kollam
ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു; സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് തകർന്നു
അഞ്ചല്‍: ഏരൂരില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ചില്ലിങ്പ്ലാന്റ് മംഗലത്തറ വീട്ടില്‍ വിനോദ് (52) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ വിനോദ് വീട്ടില്‍ വഴക്കിടുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മുറിക്കുള്ളിലായിരുന്ന ഭാര്യ ലതയും മരുമകളും ആദ്യം ഇതൊന്നും കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ അടുക്കളയ്ക്ക് സമീപം ശബ്ദം കേട്ട് മരുമകള്‍ പുറത്തിറങ്ങിയതോടെയാണ് ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് മുറിച്ച് മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്നു ലതയേയും കുഞ്ഞിനെയും കൊണ്ട് മരുമകള്‍ പുറത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞു ഏരൂര്‍ പോലീസ് പാഞ്ഞെത്തിയപ്പോഴേക്കും വിനോദ് തീകൊളുത്തിയിരുന്നു. ഇതിനിടെ പോലീസ് അറിയിച്ചതിനെ തുടര്‍ന്നു പുനലൂരില്‍നിന്നു ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ കെടുത്തി മുന്‍വശത്തെ കതക് പൊളിച്ച് ഫയര്‍ ഫോഴ്സും പോലീസ് സംഘവും വീടിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് മറ്റൊരു മുറിക്കുള്ളില്‍ വിനോദിനെ തൂങ്ങിമരിച്ച നിലയില്‍…
Read Moreവിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നു വിതരണം: ഇരുപത്തിയൊന്നുകാരൻ പിടിയില്‍
കൊല്ലം: സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. വാടി പഴയ പള്ളിപ്പുരയിടത്തില്‍ കണ്ണന് എന്ന് വിളിക്കുന്ന നിഥിന്(21) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്ക് കഞ്ചാവും മയക്കുമരുന്നും നല്കി ലഹരിക്ക് അടിമയക്കുന്നതാണ് ഇയാളുടെ രീതി. ലഹരി വിതരണ സംഘത്തിലെ മറ്റ് അംഗങ്ങളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരേ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ച് വരുന്നത്. കൊല്ലം എസിപി ഷെരീഫിന്റെ നിര്‍ദേശപ്രകാരം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്ഐ സരിത, സിപിഓ മാരായ സാംസണ്, വിനോജ്, അഭിലാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഅംഗീകൃത യൂണിയനുകൾ ഇല്ല; കെഎസ്ആർടിസി ഹിതപരിശോധന അനിശ്ചിതത്വത്തിൽ
ചാത്തന്നൂർ: കെ എസ് ആർടിസിയിൽ അംഗീകൃത യൂണിയനുകളെ തിരഞ്ഞെടുക്കാൻ 30-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹിതപരിശോധന അനിശ്ചിതത്വത്തിൽ. കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയനുകൾ ഇല്ലാതായിട്ട് ഒന്നേകാൽ വർഷത്തിലേറെയായി. ഇത്രയും വൈകി നടത്തുന്ന ഹിതപരിശോധനയാണ് അനിശ്ചിതത്വത്തിലായത്. എങ്കിലും തൊഴിലാളി സംഘടനകൾ തിരഞ്ഞെടുപ്പു പ്രചരണവുമായി മുന്നോട്ട്. കുറ്റമറ്റ രീതിയിൽ അന്തിമ വോട്ടർ പട്ടികതയാറാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി റിട്ടേണിംഗ് ഓഫീസറായ അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം. സുനിൽ ഹിതപരിശോധന താത്ക്കാലികമായി മാറ്റി വച്ചിരിക്കുന്നു എന്ന് ഉത്തരവിറക്കി. ഹിതപരിശോധന കോടതിയിലും എത്തി. കഴിഞ്ഞ നാലിനു തയാറാക്കിയ കരട് വോട്ടർ പട്ടികയിൽ സ്ഥിരം ജീവനക്കാരിൽ നിന്നുള്ള പരാതികൾ കേല്ക്കുകയും പത്തിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. സ്ഥിരം ജീവനക്കാർക്ക് മാത്രം വോട്ടവകാശം ഉള്ളതായിരുന്നു വോട്ടർ പട്ടിക.എന്നാൽ 120 ദിവസം ജോലി ചെയ്തിട്ടുള്ള ബദലി, കരാർ ജീവനക്കാർക്കും വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് തൊഴിലാളി സംഘടനകളും…
Read Moreമാനസിക വൈകല്യമുള്ളയുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കൊല്ലം: കൊല്ലത്ത് മാനസിക വൈകല്യമുള്ള യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. ശക്തികുളങ്ങര സ്വദേശി യേശുദാസൻ ആണ് (54) അറസ്റ്റിലായത്. പ്രതി പുലർച്ചെ യുവതിയുടെ വീട്ടിൽ കയറി അതിക്രമം നടത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. അമ്മ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
Read Moreഇനി ട്രെയിനുകളിലും എടിഎം സേവനം; റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മാറ്റം
കൊല്ലം: ഓടുന്ന ട്രെയിനുകളിൽ യാത്രക്കാർക്കായി എടിഎം അടക്കമുള്ള ബാങ്കിംഗ് സേവനങ്ങൾ വരുന്നു. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമെന്ന് വിശേഷിപ്പിക്കുന്ന ട്രെയിനിലെ എടിഎം സേവനത്തിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. നാസിക്കിലെ മൻമാഡിനും മുംബൈയ്ക്കും മധ്യേ സർവീസ് നടത്തുന്ന പഞ്ചവടി എക്സ്പ്രസിന്റെ എസി കോച്ചിലാണ് ട്രെയിനിൽ ഘടിപ്പിച്ച രാജ്യത്തെ ആദ്യ എടിഎമ്മിന്റെ പരീക്ഷണം വിജയകരമായത്. യാത്രയ്ക്കിടയിൽ ഇഗത്പുരിനും കസാരയ്ക്കും മധ്യേയുള്ള മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത ഭാഗത്ത് കൂടെ ട്രെയിൻ കടന്നുപോയപ്പോൾ ഏതാനും മിനിറ്റുകൾ മെഷീനിൽ സിഗ്നൽ നഷ്ടപ്പെട്ടത് ഒഴിച്ചാൽ പരീക്ഷണം സുഗമമായിരുന്നു എന്നാണ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. തുരങ്കങ്ങൾ ഉണ്ടായിരുന്ന സ്ഥലത്താണ് നെറ്റ്വർക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഫലങ്ങൾ മികച്ചതായിരുന്നു. സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാർക്ക് ഇപ്പോൾ എളുപ്പത്തിൽ പണം പിൻവലിക്കാൻ സാധിക്കും. മെഷീനിന്റെ തടസമില്ലാത്ത പ്രവർത്തനത്തിന് എല്ലാ സാങ്കേതിക സാധ്യതകളും തുടർന്നും പരിശോധിക്കുമെന്നും ഉയർന്ന റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.…
Read Moreമദ്യപിച്ച് ശല്യപ്പെടുത്തൽ; ചോദ്യം ചെയ്ത മധ്യവയസ്കനെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി സ്റ്റാലിൻ അറസ്റ്റിൽ
കൊല്ലം: മധ്യവയസ്കനെ വെട്ടിക്കൊൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം വെളിച്ചം നഗർ-29ൽ സ്റ്റാലിനെ (37) യാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം സ്നേഹതീരം നഗർ സ്വദേശി നിഷാദി(48) നെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. 13ന് ഉച്ചകഴിഞ്ഞ് രണ്ടോടെ മദ്യപിച്ചെത്തിയ സ്റ്റാലിൻ പള്ളിത്തോട്ടത്തെ ഐസ് പ്ലാന്റിന് സമീപം നിൽക്കുകയായിരുന്ന നിഷാദുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി സ്ഥലത്ത് നിന്നു പോയ ശേഷം വാളുമായി മടങ്ങിവന്ന് നിഷാദിനെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ നിഷാദിന്റെ തലയിലും നെറ്റിയിലും ആഴത്തിൽ മുറിവേറ്റു. തുടർന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ഷഫീഖിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സ്വാതി, രാജീവൻ, എഎസ്ഐ മാരായ റജീന, സരിത, സീനിയർ സിപിഒ മാരായ സാജൻ ജോസ്, മനോജ്, ശ്രീജിത്ത്,…
Read Moreമുൻ ഗവൺമെന്റ് പ്ലീഡറുടെ ആത്മഹത്യ: യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണത്തിന് പോലീസ്
കൊല്ലം: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവൺമെന്റ് മുൻ പ്ലീഡർ പി.ജി. മനു ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. ഞായർ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പോസ്റ്റ് മോർട്ടത്തിൽ ആത്മഹത്യയാണെന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണത്തിലേക്കു നയിച്ച കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.മറ്റൊരു യുവതിക്ക് നേരേ അതിക്രമം കാട്ടിയെന്ന ആരോപണത്തില്‍ മനു യുവതിയോടും കുടുംബത്തോടും മാപ്പപേക്ഷിക്കുന്ന തരത്തിലുള്ള വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമവുമാകാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഈ വീഡിയോ വിശദമായി പരിശോധിക്കാൻ വെസ്റ്റ് പോലീസ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർ എറണാകുളത്ത് എത്തി മനുവിന്റെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും. മനുവിന് എതിരേ പീഡന ആരോപണം ഉന്നയിച്ചവരുടെയും മൊഴികൾ പോലീസ്…
Read Moreകൊല്ലത്ത് സൂപ്പർമാർക്കറ്റിലെ ഷെഡിൽനിന്ന് 700 കിലോ ലഹരി വസ്തു പിടികൂടി
കൊല്ലം: കടയ്ക്കൽ – കുമ്മിൾ റോഡിലെ പനമ്പള്ളി സൂപ്പർ മാർക്കറ്റിലെ ഷെഡിൽ നിന്ന് 700 കിലോഗ്രാം നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്യത്തിലുള്ള സംഘം ഇന്നലെ രാത്രി 12 ന് നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. ലഹരി വസ്തുക്കൾക്ക് വിപണിയിൽ 10 ലക്ഷം രൂപ വില വരും. കടയ്ക്കൽ മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പർമാർക്കറ്റ്. സിയാദിനെതിരേ മുൻപും സമാന കേസുകൾ ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിയാദിനെ പിടികൂടാൻ സാധിച്ചില്ല. ഇയാൾ ഒളിവിലാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കടയ്ക്കൽ, കുമ്മിൾ മേഖലകളിൽ ചില്ലറ വില്പനക്കായി എത്തിച്ചതാണ് പിടികൂടിയ ലഹരി വസ്തുക്കൾ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽ നിന്നായി ഒരു ടണ്ണിലധികം നിരോധിത ലഹരി വസ്തുക്കളാണ് ചടയമംഗലം എക്സൈസ് സംഘം പിടികൂടിയത്. റെയ്ഡിൽ സിവിൽ…
Read Moreശബരി എക്സ്പ്രസ് അടിമുടിമാറും തിരുവനന്തപുരത്തിന് നഷ്ടമായേക്കും; ടിക്കറ്റ് ചാർജിലും വർധന
കൊല്ലം: കേരളം വഴി സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിൻ സർവീസുകളിൽ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന ശബരി എക്സ്പ്രസിന് അടിമുടി മാറ്റം വരുന്നു. സെക്കന്തരാബാദ് – തിരുവനന്തപുരം സെൻട്രൽ റൂട്ടിലെ പ്രതിദിന സർവീസ് ആണ് ശബരി എക്സ്പ്രസ്.ഈ ട്രെയിന്റെ വേഗത വർധിപ്പിച്ച് സൂപ്പർ ഫാസ്റ്റ് ആക്കാനുള്ള നിർദേശം റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകരിച്ചു. അന്തിമ അനുമതി സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. സൂപ്പർ ഫാസ്റ്റ് ആയി മാറുമ്പോൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. എക്സ്പ്രസിൽ 30 രൂപയാണ് ജനറൽ ടിക്കറ്റിൻ്റെ മിനിമം നിരക്ക്. അത് ഇനി 45 ആയി വർധിക്കും. ആനുപാതികമായി റിസർവേഷൻ നിരക്കുകളിലും വർധന ഉണ്ടാകും. ട്രെയിൻ സർവീസിന്റെ തുടക്കത്തിലെയും അവസാനത്തെയും ടെർമിനലുകളിലും മാറ്റം ഉണ്ടാകും. ഇത് നൂറുകണക്കിന് യാത്രക്കാരെ ദോഷകരമായി ബാധിക്കും.പുതിയ നിർദേശം അനുസരിച്ച് സെക്കന്തരബാദിന് പകരം തൊട്ട് മുമ്പുള്ള ചെർലപ്പള്ളി സ്റ്റേഷനിൽ നിന്നായിരിക്കും…
Read More