കൊല്ലം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എറണാകുളം-പറ്റ്ന റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ.എറണാകുളം ജംഗ്ഷൻ – പറ്റ്ന സ്പെഷൽ ( 06085) ഈ മാസം 25, ഓഗസ്റ്റ് ഒന്ന്, എട്ട്, 15 തീയതികളിലാണ് സർവീസ് നടത്തുക. എറണാകുളത്ത് നിന്ന് രാത്രി 11 ന് പുറപ്പെടുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 3.30 ന് പറ്റ്നയിൽ എത്തും.തിരികെയുള്ള സർവീസ് (06086) ഈ മാസം 28, ഓഗസ്റ്റ് നാല്, 11, 18 തീയതികളിലാണ് ഓടുക. പറ്റ്നയിൽ നിന്ന് രാത്രി 11.45 ന് യാത്ര തിരിക്കുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 10.30 ന് എറണാകുളം ജംഗ്ഷനിൽ എത്തും.എസി ടൂ ടയർ-ന്ന്, ഏസി ത്രീ ടയർ-രണ്ട്, സ്ലീപ്പർ ക്ലാസ്- 13, ജനറൽ സെക്കന്റ് ക്ലാസ്-നാല്, അംഗപരിമിതർ – രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ്…
Read MoreCategory: Kollam
കൊല്ലം തേവലക്കരയിൽ എട്ടാംക്ലാസുകാരൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ചു; അപടം സ്കൂളിനു സമീപത്തെ ലൈനിൽ നിന്ന് ഷോക്കേറ്റ്
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്പോഴാണ് അപകടം.ഇന്നു രാവിലെ സ്കൂളിൽ കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് കെട്ടിട മേൽക്കൂരിലെ ഷീറ്റിനു മുകളിലേക്കുവീഴുകയായിരുന്നു. ചെരുപ്പ് എടുക്കുന്നതിനായി കുട്ടി ഷീറ്റിനു മുകളിലേക്കു കയറി.മേൽക്കൂരയിൽ താഴ്ന്നുകിടന്ന കെഎസ്ഇബി വൈദ്യുത ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അതേസമയം, കെട്ടിടത്തിനു മുകളിലൂടെ കെഎസ്ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. ചെരുപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനിൽ തട്ടിയതാണെന്നാണ് അറിയുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെതന്നെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം; സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസ് വേദിയിൽ
കൊല്ലം: സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിലേക്ക്. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് അയിഷാ പോറ്റി പങ്കെടുക്കുന്നത്. സിപിഎമ്മുമായി കുറേക്കാലമായി അകന്നു നിൽക്കുന്ന അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിടയിലാണ് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ അയിഷാ പോറ്റി പങ്കെടുക്കുന്നത്. ഇന്നു കലയപുരം ആശ്രയ സങ്കേതത്തിൽ നടക്കുന്ന യോഗത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തുന്നത് അയിഷാ പോറ്റിയാണ്. കൊടിക്കുന്നിൽ സുരേഷ് എംപി യോഗം ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കും. മുൻ സഹപ്രവർത്തകൻ എന്ന നിലയിലാണ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് അയിഷാ പോറ്റി പ്രതികരിച്ചു. ‘എനിക്കിപ്പോൾ പാർട്ടിയുമായി ബന്ധമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ? വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിണിതെന്നും’ അയിഷാ പോറ്റി പറഞ്ഞു. സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പുകളെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലമായി അയിഷാ…
Read Moreഅഞ്ചു വർഷത്തിനുള്ളിൽ ആയിരം ട്രെയിനുകൾ കൂടി; പ്രതിവർഷം നിർമിക്കുന്നത് 30,000 കോച്ചുകൾ
കൊല്ലം: രാജ്യത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,000 ട്രെയിനുകൾ കൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. പാസഞ്ചർ, എക്സ്പ്രസ്, അത്യാധുനിക സൗകര്യങ്ങൾ ഉള്ള പ്രീമിയം ട്രെയിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേ ഇതുകൂടി ലക്ഷ്യമിട്ട് ഇപ്പോൾ പ്രതിവർഷം 30,000 കോച്ചുകൾ നിർമിക്കുന്നുണ്ട്. 1,500 ലോക്കോമോട്ടീവുകളും (എൻജിനുകൾ) വർഷം തോറും പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ രാജ്യത്ത് 35,000 കിലോമീറ്റർ ട്രാക്കുകളാണ് പുതുതായി കുട്ടിച്ചേർത്തത്. ഒരു വർഷത്തിനുള്ളിൽ മാത്രം 5,300 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ട്രാക്കുകൾ നിർമിച്ചു. ബുള്ളറ്റ് ട്രെയിൻ പദ്ധതി ജാപ്പനീസ് സഹകരണത്തോടെ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് 2006ൽ പരീക്ഷണ ഓട്ടത്തിന് സജ്ജമാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. 2027 ൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മദ്രാസിലെയും റൂർക്കിയിലെയും ഐഐടികളാണ് ബുള്ളറ്റ് ട്രെയിന്റെ രൂപകൽപനയിലും ഗവേഷണത്തിലും പങ്കാളികളായിട്ടുള്ളത്. സുരക്ഷ…
Read Moreസുരക്ഷ വർധിപ്പിക്കൽ; ട്രെയിനുകൾ ഇനി പൂർണമായും സിസിടിവി കാമറ നിരീക്ഷണത്തിൽ
കൊല്ലം: സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകൾ ഇനി പൂർണമായും സിസിടിവി കാമറ നിരീക്ഷണത്തിലാക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും (എൻജിനുകൾ) സിസിടിവി കാമറകൾ സ്ഥാപിക്കാൻ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. ഓരോ കോച്ചിലും നാല് ഡോം – ടൈപ്പ് സിസിടിവി കാമറകൾ, ഓരോ പ്രവേശന വഴിയിലും രണ്ട് കാമറകൾ, ഓരോ എൻജിനിലും ആറ് കാമറകൾ എന്നിങ്ങനെ സ്ഥാപിക്കാനാണു റെയിൽവേയുടെ പദ്ധതി.എൻജിനുകളിൽ മുന്നിലും പിന്നിലും ഇരുവശങ്ങളിലും ഓരോ കാമറ ഉൾപ്പെടുത്തും. ഇതുകൂടാതെ എൻജിൻ കാബിനുകളിൽ മുന്നിലും പിന്നിലും ഒരു ഡോം സിസിടിവി കാമറയും രണ്ട് ഡെസ്ക് മൗണ്ടഡ് മൈക്രോ ഫോണുകളും ഘടിപ്പിക്കും. ഏറ്റവും പുതിയ സ്പെസിഫിക്കേഷനുകൾ ഉള്ളതും ഉന്നത ഗുണനിലവാര സർട്ടിഫിക്കേഷനും ഉള്ള കാമറകളാണു സ്ഥാപിക്കാൻ പോകുന്നത്.മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടുമ്പോഴും വെളിച്ചക്കുറവുള്ള കാലാവസ്ഥയിലും ട്രെയിനുകളുടെ ഉയർന്ന നിലവാരമുള്ള…
Read Moreരാജ്യത്തെ എല്ലാ റെയിൽവേ ലെവൽ ക്രോസ് ഗേറ്റുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും
കൊല്ലം: രാജ്യത്തെ എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും അടിയന്തിരമായി സിസിടിവി കാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനം.കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു ലവൽ ക്രോസിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് ഏതാനും വിദ്യാർഥികൾ മരിച്ച സാഹചര്യത്തിലാണ് റെയിൽവേ ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്. ഇതനുസരിച്ച് കീപ്പർമാർ ഉള്ള എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും സിസിടിവി സംവിധാനവും ആവശ്യമായ റെക്കോർഡിംഗ് സംവിധാനവും ഏർപ്പെടുത്തും.മാത്രമല്ല സിസിടിവികൾ 24 മണിക്കൂറും തടസമില്ലാതെ പ്രവർത്തിക്കുന്നു എന്ന കാര്യവും ഉറപ്പാക്കും.സിസിടിവികൾ സ്ഥാപിക്കുന്നതിനായി ഗേറ്റുകളിൽ വൈദ്യുതി വിതരണം ലഭ്യമാക്കും. എതെങ്കിലും സാഹചര്യത്തിൽ വൈദ്യുതി വിതരണം തടസപ്പെടുകയാണെങ്കിൽ അത് ഒഴിവാക്കാൻ സോളാർ പാനലുകൾ, ബാറ്ററി ബാക്കപ്പ്, യുപിഎസ് മുതലായവ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി വിതരണം ഗേറ്റുകളിൽ ഉറപ്പാക്കും. എത്രയും വേഗം ഇവ പ്രവർത്തന സജ്ജമാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എല്ലാ സോണുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇവ സ്ഥാപിച്ച്…
Read Moreശബരി എക്സ്പ്രസ് ഇനി സൂപ്പർഫാസ്റ്റ്; സംസ്ഥാനത്ത് രണ്ടു സ്പെഷൽ ട്രെയിനുകൾ ഇന്നുമുതൽ എല്ലാ ദിവസവും
കൊല്ലം: സെക്കന്ദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് (17229/ 12730) ട്രെയിൻ സൂപ്പർ ഫാസ്റ്റായി ഉയർത്തുന്നു. ഇതിന്റെ ഭാഗമായി വണ്ടിയുടെ നമ്പരിൽ മാറ്റംവരുത്തി.മാറ്റം എന്നുമുതലാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ശബരി സൂപ്പർ ഫാസ്റ്റ് (പുതിയ നമ്പർ -20630) അടുത്ത ദിവസം രാവിലെ 11 ന് സെക്കന്ദരാബാദിൽ എത്തുന്നതാണു പുതിയ സമയക്രമം. സെക്കന്ദരാബാദിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.35ന് പുറപ്പെടുന്ന ശബരി സൂപ്പർ ഫാസ്റ്റ് (20629) അടുത്ത ദിവസം വൈകുന്നേരം 6.20 ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. നിലവിലെ എക്സ്പ്രസ് ട്രെയിന്റെ മുൻകൂർ റിസർവേഷൻ കാലാവധി തീരുന്ന മുറയ്ക്കായിരിക്കും സൂപ്പർ ഫാസ്റ്റിലേക്കുള്ള മാറ്റം പ്രാബല്യത്തിൽ വരിക. തീയതി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ടിക്കറ്റ് നിരക്കുകളിലും വർധനയുണ്ട്. എക്സ്പ്രസ് ട്രെയിനുകളിൽ മിനിമം ടിക്കറ്റ് ചാർജ് 30 രൂപയാണ്. സൂപ്പർ ഫാസ്റ്റാകുമ്പോൾ ഇത് 45 രൂപയായി ഉയരും.…
Read Moreസ്റ്റേഷൻ മാസ്റ്റർമാരെ റെയിൽവേ അധിക ജോലികളിൽനിന്ന് ഒഴിവാക്കും; സുരക്ഷയ്ക്കു മുന്തിയ പരിഗണന നൽകും
കൊല്ലം: സ്റ്റേഷൻ മാസ്റ്റർമാരെ അധിക ജോലികളിൽ നിന്ന് ഒഴിവാക്കാൻ റെയിൽവേ ബോർഡ് തത്വത്തിൽ തീരുമാനിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.അങ്ങനെയെങ്കിൽ ഇനി മുതൽ സ്റ്റേഷൻ മാസ്റ്റർമാരുടെ ചുമതല ട്രെയിനുകളുടെ പ്രവർത്തന നിയന്ത്രണവും സുരക്ഷയും മാത്രമായിരിക്കും. സ്റ്റേഷൻ വഴി കടന്നുപോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ച് അടുത്ത സ്റ്റേഷനിലേയ്ക്ക് കൈമാറുക, സിഗ്നലിംഗ് സംവിധാനത്തിൽ കൃത്യത ഉറപ്പ് വരുത്തുക തുടങ്ങിയവ ആയിരിക്കും സ്റ്റേഷൻ മാസ്റ്റർമാരിൽ നിക്ഷിപ്തമാകുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ.ഇത് സംബന്ധിച്ച് റെയിൽവേയുടെ ഓപ്പറേഷൻസ് വിഭാഗവും കൊമേഴ്സ്യൽ വിഭാഗവും തമ്മിൽ ചർച്ച നടന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. നിലവിൽ കൊമേഴ്സ്യൽ സെക്ഷനുമായി ബന്ധപ്പെട്ട ജോലികളും നിരവധി സ്റ്റേഷനുകളിൽ സ്റ്റേഷൻ മാസ്റ്റർമാർ തന്നെ ചെയ്യേണ്ടി വരുന്നുണ്ട്. ടിക്കറ്റ് വിൽപ്പന, ട്രെയിനുകളുടെ യാത്രാ വിവരങ്ങൾ അനൗൺസ് ചെയ്യൽ, കോച്ച് പൊസിഷൻഅടക്കമുള്ള വിവരങ്ങൾ യാത്രക്കാർക്ക് കൈമാറൽ തുടങ്ങിയവ പലയിടത്തും…
Read Moreതിരുവനന്തപുരം നോർത്ത്- മംഗളുരു സ്പെഷൽ സെപ്റ്റംബർ വരെ നീട്ടി; മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ
കൊല്ലം: തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി )-മംഗളുരു പ്രതിവാര സ്പെഷൽ ട്രെയിൻ (06163/06164) സെപ്റ്റംബർ വരെ ദീർഘിപ്പിച്ച് റെയിൽവേ.കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിനുള്ള ട്രെയിൻ ഈമാസം ഏഴു മുതൽ സെപ്റ്റംബർ ഒന്നുവരെയാണു ദീർഘിപ്പിച്ചത്. തിങ്കളാഴ്ചകളിൽ വൈകുന്നേരം 5.30 നു പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6.50 ന് മംഗളൂരു ജംഗ്ഷനിൽ എത്തും. തിരികെയുള്ള സർവീസ് ഈ മാസം എട്ടു മുതൽ സെപ്റ്റംബർ രണ്ടുവരെയും ദീർഘിപ്പിച്ചു. ഈ വണ്ടി മംഗളൂരു ജംഗ്ഷനിൽ നിന്ന് ചൊവ്വാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.15 ന് യാത്രതിരിച്ച് അടുത്ത ദിവസം രാവിലെ 3.50ന് കൊച്ചുവേളിയിൽ എത്തും. ദീർഘിപ്പിച്ച സർവീസുകൾക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
Read Moreപരശുറാം രണ്ടു ദിവസം കന്യാകുമാരിക്കു പോകില്ല; പാലരുവിയിൽ ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ മരവിപ്പിച്ചു
കൊല്ലം: മംഗലാപുരം – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഈ മാസം നാല്, എട്ട് തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. കന്യാകുമാരി വരെ സർവീസ് നടത്തില്ല. തിരികെയുള്ള സർവീസ് (16650) അഞ്ച്, ഒമ്പത് തീയതികളിൽ രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. സമയക്രമത്തിൽ മാറ്റമൊന്നും ഇല്ല. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും മധ്യേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ ക്രമീകരണമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. പാലരുവിയിൽ ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ മരവിപ്പിച്ചു കൊല്ലം: തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസിൽ ( 16791/16792) നിന്ന് ഒരു ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ താത്ക്കാലികമായി മരവിപ്പിച്ചു. ഈ ട്രെയിനിൽ നിലവിൽ 11 സെക്കൻ്റ് ക്ലാസ് ജനറൽ കോച്ചുകൾ ആണ് ഉള്ളത്. ഇത് ഈ മാസം നാലു മുതൽ 10 ആയി…
Read More