കോട്ടയം: പകരച്ചുങ്കം റബര്‍ വിലയിലുണ്ടാക്കിയ ചാഞ്ചാട്ടം കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇന്നലെയും ബാങ്കോക്ക്, ക്വലാലംപുര്‍ മാര്‍ക്കറ്റുകളിലെ വിലയിടിവിന്റെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും വില താഴ്ന്നു. ഇന്നലെ റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡിന് 197 രൂപയും ഗ്രേഡ് അഞ്ചിന് 194 രൂപയുമായിരുന്നു. ഒറ്റ ദിവസംകൊണ്ട് നാലു രൂപയുടെ ഇടിവാണുണ്ടായത്. 193 രൂപയ്ക്കാണ് ഡീലര്‍മാര്‍ കര്‍ഷകരില്‍നിന്നും ഷീറ്റ് വാങ്ങിയത്. ക്രംബ്, ഒട്ടുപാല് വിലയിലും ചെറിയ കുറവുണ്ടായി. വില കുറയുന്ന സാഹചര്യത്തില്‍ വില നിശ്ചയിക്കാന്‍ വ്യവസായികളും ചരക്കെടുക്കാന്‍ ഡീലര്‍മാരും താത്പര്യപ്പെടുന്നില്ല. വില കുറയാനുള്ള സാധ്യതയില്‍ ഡീലര്‍മാര്‍ ചരക്ക് സ്റ്റോക്ക് ചെയ്യാനും ഒരുക്കമല്ല. കര്‍ഷകരുടെയും ഡീലര്‍മാരുടെയും പക്കല്‍ ഒന്നര ലക്ഷം ടണ്‍ ഷീറ്റ് സ്റ്റോക്കുള്ളതായാണ് വിലയിരുത്തല്‍. ഇത് മുന്നില്‍കണ്ടാണ് വ്യവസായികള്‍ വില ഇടിക്കാനുള്ള നീക്കം നടത്തുന്നത്. നിലവില്‍ വ്യവസായികള്‍ക്ക് കാര്യമായി റബര്‍ സ്റ്റോക്കില്ലാത്തതിനാല്‍ ചരക്ക് വാങ്ങാതിരിക്കാനും സാധിക്കില്ല. റബര്‍ വില കുത്തനെ…
Read MoreCategory: Kottayam
പോലീസ് സ്റ്റേഷൻ നവീകരണം: ഒന്‍പതു വര്ഷത്തിനിടെചെലവഴിച്ചത് 16.38 കോടി രൂപ
കോട്ടയം: ജില്ലയില്‍ പോലീസ് സ്റ്റേഷനുകള്‍ക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കു കഴിഞ്ഞ ഒന്‍പതു വര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത് 16.38 കോടി രൂപ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടത്തിന് 1.41 കോടി രൂപയാണ് ചെലവിട്ടത്. തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് 1.08 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചു. 4.84 കോടി രൂപ മുടക്കി ചങ്ങനാശേരി പോലീസ് സ്റ്റേഷന്റെയും 2.10 കോടി രൂപ മുടക്കി മുണ്ടക്കയം പോലീസ് സ്റ്റേഷന്റെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 3.50 കോടി രൂപ മുടക്കിയാണ് കോട്ടയം മുട്ടമ്പലത്ത് പോലീസുദ്യോഗസ്ഥര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മാണം നടക്കുന്നത്. രാമപുരം പോലീസ് സ്റ്റേഷന് 89.44 ലക്ഷം രൂപ ചെലവിലും ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിന് 63.60 ലക്ഷം രൂപ ചെലവിലും പള്ളിക്കത്തോട് പോലീസ് സ്റ്റേഷനു 44 ലക്ഷം രൂപ ചെലവിലും ഈ കാലയളവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു.…
Read Moreശബരി എയര്‍പോര്‍ട്ട് വിജ്ഞാപനം വൈകില്ല
കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം വൈകാതെയുണ്ടാകും. 2,263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും 307 ഏക്കര്‍ സ്വകാര്യ ഭൂമിയുമാണ് വിമാനത്താവളം പണിയാന്‍ ഏറ്റെടുക്കുക. ഭരണ അനുമതി നല്കുന്നതിനു മുന്നോടിയായി നിര്‍മാണവുമായ ബന്ധപ്പെട്ട പരിശോധനാ, പഠന റിപ്പോര്‍ട്ടുകള്‍ വനം, റവന്യൂ, ഗതാഗതം, ധനം വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥര്‍ അവസാനവട്ടം പരിശോധനയിലാണ്. മുന്‍പ് സാങ്കേതിക വീഴ്ചകളെത്തുടര്‍ന്ന് നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പഴുതില്ലാത്ത വിധം പരിശോധനകള്‍ നടത്തിയശേഷമാകും വിജ്ഞാപനം പുറപ്പെടുവിക്കുക. സ്ഥലം സര്‍വേ, സാമൂഹികാഘാത പഠനം, ചെലവ്, ബിലീവേഴ്സ് ചര്‍ച്ചുമായുള്ള അവകാശത്തര്ക്കക്കേസ് എന്നിവയൊക്കെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഭരണമാനുമതി ലഭിച്ചാല്‍ സ്ഥലം ഏറ്റെടുക്കലിലേക്ക് കടക്കും. ഇതിന്റെ ഭാഗമായി ഓരോ സര്‍വേ നമ്പറിലുമുള്ള സ്ഥലം പ്രത്യേകം അളന്ന് തിരിക്കും. നഷ്ടപരിഹാരം എത്ര നല്കണമെന്നതില് റവന്യൂ, കൃഷി, പൊതുമരാമത്ത് വകുപ്പുകള്‍ ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക.
Read Moreമേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്… വിഷുവിന് വിളംബരമായി കണിക്കൊന്നകൾ
കോട്ടയം: വിഷുവിന്റെ വരവ് അറിയിച്ച് പുതിയൊരു വര്‍ഷത്തിന്റെ ശുഭ പ്രതീക്ഷകളുമായി സ്വര്‍ണ വര്‍ണം ചാര്‍ത്തി നഗരവീഥികളും ഗ്രാമവഴികളും കൊന്നപ്പൂക്കളാല്‍ നിറഞ്ഞു. പ്രകൃതിയും മനുഷ്യനും ഒത്തിണങ്ങിയായിരുന്നു ഓരോ വിഷുക്കാലത്തെയും വരവേറ്റിരുന്നത്. കണിക്കൊന്ന പൂവിട്ടതു കണ്ടാല്‍ മലയാളിയുടെ മനസിലും പൂത്തിരി കത്തും. നേരവും കാലവും തെറ്റി കണിക്കൊന്ന പൂക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കത്തുന്ന ചൂടിലാണ് സ്വര്‍ണ വര്‍ണം പൊഴിക്കുന്ന കര്‍ണികാരം കാണാന്‍ ഏറെ ഭംഗി. മേടത്തില് മാത്രം പൂത്തിരുന്ന കണിക്കൊന്ന ചിങ്ങത്തിലും ഓണത്തിനുമൊക്കെ ഇപ്പോള്‍ പൂക്കാറുണ്ട്. ഇത്തവണ ഫെബ്രുവരി ആദ്യവാരം മുതല്‍ കണിക്കൊന്ന പൂത്തു നിറഞ്ഞു. കോട്ടയം നഗരമധ്യത്തില്‍ മുനിസിപ്പാലിറ്റി വളപ്പില്‍ മറ്റ് മരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കൊന്നമരം മഞ്ഞവസന്തമായി നില്‍ക്കുകയാണ്. റോഡിനോട് ചേര്‍ന്നു നില്ക്കുന്നതിനാല് യാത്രക്കാരെയും ആകര്‍ഷിക്കുന്നു. പ്രധാന റോഡുകളിലെല്ലാം എല്ലാവരെയും ആകര്‍ഷിക്കുന്ന കണ്കുളിര്ക്കെയുള്ള കാഴ്ചയാണു കൊന്നമരങ്ങള്‍ പൂത്തിരിക്കുന്നത്. വാഹനത്തിരക്കൊഴിയുന്ന പുലര്‍ച്ചെ വീഥിയില്‍ മഞ്ഞപ്പട്ട് വിരിച്ചതിനു സമാനമായി പൂക്കള്‍…
Read Moreലാഭേച്ഛയില്ലാതെ കര്‍മം ചെയ്യുക ഭാരത പാരമ്പര്യം; ദൈവവചനം പൂര്‍ത്തിയാക്കുന്ന ഇടമാണ് മരിയസദനമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
പാലാ: ലാഭേച്ഛയില്ലാതെ കര്‍മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. പാലാ മരിയസദനത്തില്‍ പുതുതായി നിര്‍മിച്ച പാലിയേറ്റീവ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവചനം പൂര്‍ത്തിയാക്കുന്ന ഇടമാണ് പാലാ മരിയസദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുവിശേഷ സാക്ഷ്യമാണ് മരിയസദനത്തില്‍ കാണുന്നതെന്നും കരുണ കരകവിയുന്ന ഭവനം തൊട്ടുകൂടായ്മയുടെ ഇടങ്ങളെ പൂരിപ്പിക്കുന്നുവെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പ്രമുഖ കരാര്‍ കമ്പനിയായ രാജി മാത്യു ആന്‍ഡ് കമ്പനിയാണ് മരിയസദനത്തിന് സൗജന്യമായി ബഹുനില മന്ദിരം നിര്‍മിച്ചത് നല്‍കിയത്. യോഗത്തില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എംപി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, പി.സി. ജോര്‍ജ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സന്തോഷ് മരിയസദനം, രാജി മാത്യു പാംപ്ലാനി, പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, വക്കച്ചന്…
Read Moreകട്ടിൽ എത്തി, കിടന്നാൽ പണി കിട്ടും; വയോധികർക്കായി അടിമാലി ഗ്രാമപഞ്ചായത്ത് വാങ്ങിയത് 4 ലക്ഷം രൂപയുടെ കട്ടിൽ; ഒടുവിൽ…
അടിമാലി: വയോധികർക്കായി എത്തിച്ച കട്ടിൽ ഗ്രാമ പഞ്ചായത്തിന് തലവേദനയാകുന്നു. 125 ഓളം കട്ടിലുകളാണ് പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് മഴയും വെയിലും ഏറ്റു നശിക്കുന്നത്. പദ്ധതിക്കായി എത്തിച്ച കട്ടിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉപഭോക്താക്കൾക്ക് വിതരണം ചെയ്തില്ല. ഇത് കരാറുകാരൻ തിരികെ കൊണ്ടുപോകാതെ വന്നതോടെയാണ് കട്ടിലുകൾ നശിക്കുന്നത്. നാലര ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഈരാറ്റുപേട്ടയിലുള്ള സ്ഥാപനമാണ് കരാർ എടുത്തിരുന്നത്. പഞ്ചായത്തിൽ പരിശോധനക്കായി എത്തിച്ച കട്ടിൽ നല്ല ഗുണനിലവാരം ഉള്ളതിനാൽ കരാർ എൽപ്പിക്കുകയായിരുന്നു. തുടർന്ന് എത്തിച്ച കട്ടിലുകൾ ഗുണനിലവാരമില്ലാത്തവയായിരുന്നു. ഇതിനാൽ എത്തിച്ച കട്ടിലുകൾ തിരികെ കൊണ്ടുപോകാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഈ കട്ടിലുകളാണ് പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നത്.
Read Moreഫണ്ട് വെട്ടിക്കുറയ്ക്കൽ പട്ടികവിഭാഗങ്ങളോടുള്ള അവഗണനയെന്ന് ചേരമർ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്
പാലാ: പട്ടികജാതി ഫണ്ട് 500 കോടി വെട്ടിക്കുറച്ച കേരള സർക്കാർ നടപടി പട്ടികജാതി വിഭാഗങ്ങളോടുള്ള അവഗണനയാണെന്ന് ഡോ. കല്ലറ പ്രശാന്ത്. അഖില കേരള ചേരമർ ഹിന്ദു മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയന്റെ കീഴിലുള്ള എലിക്കുളം 1274 നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡണ്ട് റെജി ചെറുമറ്റത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ജി. അശോക് കുമാർ, മീനച്ചൽ യൂണിയൻ പ്രസിഡണ്ട് കെ.എസ്.തങ്കൻ, യൂണിയൻ സെക്രട്ടറി മനോജ് വലവൂർ, ശാഖാ സെക്രട്ടറി ജയപ്രകാശ് ഇടത്തും പറമ്പിൽ, അഭിലാഷ് നെടുതകിടിയിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
Read Moreകോട്ടയം നാട്ടകത്ത് കണ്ടെയ്നർ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; മൂന്നുപേർക്കു പരിക്ക്
ചിങ്ങവനം: കോട്ടയം നാട്ടകത്ത് ജീപ്പും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. തൊടുപുഴ മണക്കാട് അരിക്കുഴ കുളത്തുങ്കല്പടവില് കെ.കെ. രവിയുടെയും ചന്ദ്രികയുടെയും മകന് കെ.ആര്. സനൂഷ് (43), ബിഹാര്‍ സ്വദേശി കനയ്യ കുമാര്‍ (24) എന്നിവരാണു മരിച്ചത്. ബിഹാര്‍, തമിഴ്നാട് സ്വദേശികളായ മൂന്നുപേര്‍ക്കു പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ എംസി റോഡില്‍ നാട്ടകം പോളിടെക്നിക്കിനു മുന്നിലായിരുന്നു അപകടം. സനൂഷാണ് ജീപ്പ് ഓടിച്ചിരുന്നതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍നിന്ന് കോട്ടയം പള്ളത്തേക്കുവരികയായിരുന്ന വിആര്‍എല്‍ ലോജിസ്റ്റിക്കിസിന്റെ കണ്ടെയ്നര്‍ ലോറിയിൽ എതിര്‍ദിശയില്‍നിന്നെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. ദിശതെറ്റി കയറി വന്നതായി കരുതുന്ന ജീപ്പ് ലോറിയിൽ ഇടിച്ച് മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തത്. ഇന്റീരിയര്‍ ജോലി…
Read More23 കിലോ കിഴിവ് ; പാടത്ത് മില്ലുകാരുടെ പകല്‍ക്കൊള്ള തുടരുന്നു; വിവിധ പാടങ്ങളില്‍ കെട്ടിക്കിടക്കുന്നത് ആറായിരം ടണ്‍ നെല്ല്
കോട്ടയം: പാടത്ത് മില്ലുകാരുടെ പകല്‍ക്കൊള്ള തുടരുന്നു. നൂറു കിലോ നെല്ലിന് 23 കിലോ വരെ മില്ലുകാര്‍ കിഴിവിന് വിലപേശുന്ന സാഹചര്യത്തിലും ഇടപെടാന്‍ അധികാരികളില്ല.വേനല്‍ മഴ ദിവസവും ശക്തിപ്പെടുന്നതനുസരിച്ച് നെല്ല് കിഴിവിന് വിലപേശല്‍ തുടരുകയാണ്. എങ്ങനെയും നെല്ല് പാടത്തുനിന്ന് വിറ്റുപോകാന്‍ ചോദിക്കുന്ന കിഴിവ് നല്കി കര്‍ഷകര്‍ നെല്ല് കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ജില്ലയില്‍ പുഞ്ചക്കൊയ്ത്ത് 50 ശതമാനം മാത്രം പൂര്‍ത്തിയായിരിക്കെ നിലവില്‍ ആറായിരം ടണ്‍ നെല്ലാണു വിവിധ പാടങ്ങളില്‍ കെട്ടിക്കിടക്കുന്നത്.ഓരോ ദിവസവും കിഴിവിന്റെ അളവ് മില്ലുകാര്‍ കൂട്ടുന്ന സാഹചര്യത്തില്‍ സംഭരണം വേഗത്തിലാക്കാനോ ചൂഷണത്തിന് അറുതിവരുത്താനോ കൃഷി വകുപ്പ് നേരിയ ഇടപെടല്‍പോലും നടത്തുന്നില്ല. കൊയ്ത്തിന് മുന്‍പ് വേണ്ടിടത്തോളം യന്ത്രങ്ങളെത്തിക്കാനോ മില്ലുകാരെ ക്രമീകരിക്കാനോ സപ്ലൈകോയ്ക്ക് സാധിക്കാതെ വന്നതാണ് നിലവിലെ പ്രധാന പ്രതിസന്ധി.ജില്ലയില്‍ ഏറ്റവും വലിയ പാടമായ തിരുവാര്‍പ്പ് ജെ ബ്ലോക്കില്‍ മികച്ച നിലവാരമുള്ള നെല്ലിന് രണ്ടര ശതമാനത്തില്‍ തുടങ്ങിയ കിഴിവ് കൊയ്ത്ത് പകുതിയായിരിക്കെ…
Read Moreബിജെപി വിമതന്റെ പിന്തുണ; കിടങ്ങൂർ പഞ്ചായത്തിൽ സിപിഎം പ്രസിഡന്റ്
കിടങ്ങൂര്‍: ബിജെപി വിമതന്റെ പിന്തുണയോടെ പഞ്ചായത്തിൽ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. അഞ്ചാം വാര്‍ഡ് അംഗം സിപിഎമ്മിലെ ഇ.എം. ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ നാല് പേരും മുന്‍ പ്രസിഡന്റടക്കം കേരള കോണ്‍ഗ്രസ് അംഗങ്ങളായ മൂന്ന് പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബിജെപി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി. വിജയനാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. എതിര് സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് വേണ്ടിവന്നില്ല. അതേസമയം, വിജയനെതിരേ ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ ടീനാ മാളിയേക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെയും പ്രതിപക്ഷം വിട്ടുനിന്നു. കഴിഞ്ഞ മാസം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ പഞ്ചായത്ത് പ്രസിഡന്റിനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പ്രതിനിധിയായിരുന്ന കെ.ജി.വിജയന് വോട്ട് ചെയ്തതോടെ പാസായിരുന്നു. ഇതോടെ ജോസഫ് ഗ്രൂപ്പ് അംഗം തോമസ് മാളിയേക്കലിന് പ്രസിഡന്റ് സ്ഥാനം…
Read More