കോട്ടയം: പതിനൊന്ന് ഹൃദയങ്ങള്‍ മാറ്റിവച്ച് ഇന്ത്യയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന പദവി കോട്ടയം മെഡിക്കല്‍ കോളജിനു സമ്മാനിച്ച ഡോ. ടി.കെ. ജയകുമാര്‍ സൂപ്രണ്ട് പദവി ഒഴിഞ്ഞ് ഇനി മുഴവന്‍ സമയവും ഹൃദ്യോഗ ശസ്ത്രക്രിയ വിഭാഗത്തില്‍ തുടരും. ആയിരക്കണക്കിന് ആളുകളുടെ ഹൃദയകാവലാളായും സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മികവിന്റെ കേന്ദ്രമായി കോട്ടയം മെഡിക്കല്‍ കോളജിനെ മാറ്റാന്‍ നേതൃത്വം നല്‍കുകയും ചെയ്താണ് ഡോ. ടി.കെ. ജയകുമാര്‍ സ്ഥാനമൊഴിഞ്ഞത്. സൂപ്രണ്ട് പദവിയിലിരിക്കുമ്പോഴും ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗത്തിലെ തന്റെ സേവനത്തിനു കുറവ് വരാതിരിക്കാന്‍ ഡോ. ടി.കെ. ജയകുമാര്‍ ശ്രദ്ധാലുവായിരുന്നു എന്നതാണ് അദ്ദേഹത്തെ മറ്റു ഡോക്ടര്‍മാരില്‍നിന്നു വ്യത്യസ്തമാക്കിയത്. സൂപ്രണ്ടായിരിക്കുമ്പോള്‍ ദിവസവും രാവിലെ 7.45ന് ശസ്ത്രക്രിയാ മുറിയിലെത്തുന്ന അദ്ദേഹം ഉച്ചകഴിഞ്ഞ് ഒന്നുവരെ ഹൃദയശസ്ത്രക്രിയയൂടെ ലോകത്താണ്. അതിനുശേഷം രോഗികളെ കാണും. ഇതിനിടിയില്‍ സൂപ്രണ്ടിന്റെ ചുമതലകളും നിര്‍വഹിക്കും. ജോലികള്‍ എല്ലാം പൂര്‍ത്തീകരിച്ചു വീട്ടിലെത്തുമ്പോള്‍ രാത്രി വൈകും. ഉറക്കം…
Read MoreCategory: Kottayam
തെരുവുനായ ഭീതിയിൽ പീരുമേട്: രണ്ടു ദിവസങ്ങളിലായി കടിയേറ്റത് 14 പേർക്ക്
പീരുമേട്: പീരുമേടും പരിസര പ്രദേശങ്ങളും തെരുവുനായ ഭീതിയിൽ. ഞായർ, തിങ്കൾ ദിവസങ്ങളിലായി വിദ്യാർഥിനിയും അതിഥി തൊഴിലാളിയുമടക്കം 14 പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെല്ലാം പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ആദ്യ സംഭവങ്ങൾ ഉണ്ടായത്. പഴയ പാമ്പനാർ സ്വദേശി കുമാർ (44), ലാൻഡ്രം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി, അതിഥി തൊഴിലാളിയായ ആഷിക് (18) എന്നിവരുൾപ്പെടെ നാല് പേർക്കാണ് ഞായറാഴ്ച കടിയേറ്റത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന കുമാറിനെ നായ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം കടിയേറ്റ ഇദ്ദേഹത്തിന്റെ തലയ്ക്കും കാലുകൾക്കും ഗുരുതരമായ മുറിവുകളുണ്ട്. ലാൻഡ്രത്തുവച്ചാണ് പ്ലസ് ടു വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ചത്. പെൺകുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറി പരിക്കേൽപ്പിച്ചു. വഴിയാത്രയ്ക്കിടയിലാണ് അതിഥി തൊഴിലാളിയായ ആഷിക്കിന് കടിയേറ്റത്. തിങ്കളാഴ്ച പത്തുപേർക്കുകൂടി തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റതോടെ നാട്ടുകാർ പൂർണമായും ഭീതിയിലായിരിക്കുകയാണ്. റാണി…
Read Moreവീട്ടിലിരിക്കേണ്ടിവരും..! ഡിഡിഇ ഓഫീസിന്റെ വാതില്‍ പൂട്ടിയില്ല; ജീവനക്കാര്‍ക്ക് മേലിൽ ആവർത്തിക്കരുതെന്ന താക്കീത്
തൊടുപുഴ: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ വാതില്‍ ഞായറാഴ്ച തുറന്നുകിടന്ന സംഭവത്തില്‍ വീഴ്ചവരുത്തിയ രണ്ടു ജീവനക്കാര്‍ക്ക് താക്കീത്. ഓഫീസിലെ സ്വീപ്പര്‍, ഡ്രൈവര്‍ എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടതിനു ശേഷം താക്കീത് നല്‍കിയത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഡിഡിഇയോട് വിശദീകരണം തേടിയിരുന്നു. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷനു സമീപത്തെ ഓഫീസിന്റെ പ്രധാന വാതിലില്‍നിന്ന് അല്പം മാറിയുള്ള ചെറിയ വാതിലാണ് ഞായറാഴ്ച തുറന്നുകിടക്കുന്ന നിലയില്‍ കണ്ടത്. ഓഫീസ് വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാഹനവും ലോക്ക് ചെയ്യാത്ത നിലയിലായിരുന്നു.വിവരമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി വാതിലിന് ഓടാമ്പലിട്ടിരുന്നു. മോഷണശ്രമം നടന്നിട്ടുണ്ടോയെന്ന സംശയത്തില്‍ തിങ്കളാഴ്ച രാവിലെയും പോലീസിന്റെ സാന്നിധ്യത്തിലാണ് ഓഫീസ് തുറന്നത്. ഓഫീസില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡിഡിഇ പി.സി. ഗീത പിന്നീട് പറഞ്ഞു. എല്ലാ ദിവസവും ഓഫീസ് പൂട്ടിയിറങ്ങുന്ന സ്വീപ്പറോടും ഡ്രൈവറോടുമാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇരുവരും വീഴ്ച മനസിലാക്കിയതായും ഓഫീസില്‍നിന്ന്…
Read Moreരണ്ട് ദിവസം 14 പേർക്ക് തെരുവുനായയുടെ ആക്രണം; പീരുമേടും പരിസര പ്രദേശങ്ങളും തെരുവുനായ ഭീതിയിൽ
പീരുമേട്: പീരുമേടും പരിസര പ്രദേശങ്ങളും തെരുവുനായ ഭീതിയിൽ. ഞായർ, തിങ്കൾ ദിവസങ്ങളിലായി വിദ്യാർഥിനിയും അതിഥി തൊഴിലാളിയുമടക്കം 14 പേർക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെല്ലാം പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ആദ്യ സംഭവങ്ങൾ ഉണ്ടായത്. പഴയ പാമ്പനാർ സ്വദേശി കുമാർ (44), ലാൻഡ്രം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി, അതിഥി തൊഴിലാളിയായ ആഷിക് (18) എന്നിവരുൾപ്പെടെ നാല് പേർക്കാണ് ഞായറാഴ്ച കടിയേറ്റത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന കുമാറിനെ നായ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം കടിയേറ്റ ഇദ്ദേഹത്തിന്റെ തലയ്ക്കും കാലുകൾക്കും ഗുരുതരമായ മുറിവുകളുണ്ട്. ലാൻഡ്രത്തുവച്ചാണ് പ്ലസ് ടു വിദ്യാർഥിനിയെ തെരുവ് നായ ആക്രമിച്ചത്. പെൺകുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറി പരിക്കേൽപ്പിച്ചു. വഴിയാത്രയ്ക്കിടയിലാണ് അതിഥി തൊഴിലാളിയായ ആഷിക്കിന് കടിയേറ്റത്. തിങ്കളാഴ്ച പത്തുപേർക്കുകൂടി തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റതോടെ നാട്ടുകാർ പൂർണമായും ഭീതിയിലായിരിക്കുകയാണ്. റാണി…
Read Moreഅരണക്കൽ എസ്റ്റേറ്റിലെ കടുവശല്യം; കെണിയിൽ വീഴിക്കാൻ കൂട് വയ്ക്കും; സ്ഥിതിഗതികൾ വിലയിരുത്തി എംഎൽഎ
വണ്ടിപ്പെരിയാർ: കടുവ ശല്യം രൂക്ഷമായ അരണക്കൽ എസ്റ്റേറ്റിൽ അഡ്വ. സിറിയക് തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.കഴിഞ്ഞ കുറെ നാളുകളായി കടുവ ഭീതിയിലാണ് അരണക്കൽ എസ്റ്റേറ്റിലെ തൊഴിലാളികൾ. ഞായറാഴ്ച രാവിലെ അരണക്കൽ സ്വദേശി സൂര്യയുടെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. തുടർന്ന് തൊഴിലാളികളും മറ്റും ചേർന്ന്, പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന വനപാലക സംഘത്തെ തടഞ്ഞുവച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി മറ്റ് ക്രമീകരണങ്ങൾ ഒരുക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു.തുടർന്ന് എംഎൽഎയുടെ നിർദേശാനുസരണം പഞ്ചായത്ത് പ്രസിഡന്റ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, തോട്ടം മാനേജ്മെന്റ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ അരണക്കല്ലിൽ യോഗം ചേർന്നു . നിലവിലുള്ള നിരീക്ഷണ കാമറകൾകൂടാതെ കടുവയുടെ സാന്നിധ്യമുള്ള ഇടങ്ങളിലുമായി പതിനഞ്ചോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു .കൂടാതെ തിങ്കളാഴ്ച രാവിലെ കോട്ടയം ഡിഎഫ്ഒ…
Read Moreതകര്‍ന്ന സ്ലാബുകള്‍; തൊടുപുഴ നഗരത്തിൽ അപകടം കാല്ച്ചുവട്ടില്; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
തൊടുപുഴ: റോഡിനോടു ചേര്‍ന്നുള്ള നടപ്പാതയുടെ സ്ലാബുകള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍. തൊടുപുഴ നഗരത്തില്‍ മങ്ങാട്ടു കവലയ്ക്കു സമീപം കാരിക്കോട് റോഡിലാണ് സ്ലാബുകള്‍ തകര്‍ന്നും നീങ്ങിയും കിടക്കുന്നത്. കാലവര്‍ഷത്തിനു മുന്നോടിയായി ഓട വൃത്തിയാക്കുന്നതിനുവേണ്ടി സ്ലാബുകള്‍ ഉയര്‍ത്തിയിരുന്നു. ഓട ശുചീകരിച്ച ശേഷം സ്ലാബുകള്‍ പുനഃസ്ഥാപിച്ചപ്പോഴാണ് ചിലത് പൊട്ടിയത്. ജെസിബി ഉപയോഗിച്ച് സ്ലാബുകള്‍ ഉയര്‍ത്തുകയും തിരികെ സ്ഥാപിക്കുകയും ചെയ്തപ്പോഴാണ് ഇവ തകര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനുപുറമേ ചില സ്ലാബുകള്‍ സ്ഥാനം മാറികിടക്കുന്നതും അപകടാവസ്ഥ വര്‍ധിപ്പിക്കുന്നു. നൂറു കണക്കിന് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന നടപ്പാതയില്‍ സ്ലാബുകള്‍ മാറിക്കിടക്കുന്നതു മൂലം വിടവുണ്ടായതാണ് അപകടസാധ്യത കൂട്ടുന്നത്. നഗരത്തിന്റെ പല ഭാഗത്തും ജനങ്ങള്‍ സഞ്ചരിക്കുന്ന നടപ്പാതകളില്‍ ഇത്തരത്തില്‍ സ്ലാബുകള്‍ സ്ഥാനം തെറ്റി കിടക്കുന്നുണ്ട്. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയായതിനാല് നഗരസഭാധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreപേര് സാംസ്കാരികനിലയം; നടക്കുന്നത് വാഹനപാർക്കിംഗും ആക്രിസംഭരണവും; കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥരും
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് രണ്ടാംവാർഡിലെ അങ്കണവാടി പ്രവർത്തിക്കുന്ന സാംസ്കാരികനിലയം വളപ്പ് ഇപ്പോൾ വാഹനപാർക്കിംഗ് കേന്ദ്രവും ആക്രിസംഭരണശാലയും. കുട്ടികൾക്ക് വെയിലിലും മഴയിലും കളിക്കാൻ ഉപയോഗിക്കാനെന്ന ലക്ഷ്യത്തോടെ പൊതുകളിസ്ഥലമായി ഷീറ്റിട്ട് നീട്ടിയെങ്കിലും ഇവിടെ കളിക്കാമെന്ന് ആരും വിചാരിക്കേണ്ട. ഇടതിങ്ങി നിറയെ വാഹനങ്ങളാണ് പകലും രാത്രിയും. ഓട്ടോറിക്ഷ, കാർ, ബൈക്ക് ഇങ്ങനെ എല്ലാവിധ വാഹനങ്ങളുടെയും പാർക്കിംഗ് ഇടമായ സാംസ്കാരിക നിലയത്തിൽ കളിക്കാൻ ഒരിഞ്ചു സ്ഥലം പോലും ലഭ്യമല്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനും കൊണ്ടുപോകാനും എത്തുന്നതിനിടയിലൂടെ വേണം കുട്ടികളുമായി അമ്മമാർ അങ്കണവാടിയിലെത്താൻ. അപകടകരമായ സാഹചര്യമാണെന്ന് പരാതി ഉയർന്നിട്ടും ആരെയും പിണക്കാൻ താത്പര്യമില്ലാതെ രാഷ്ട്രീയക്കാർ നിശബ്ദത പാലിക്കുകയാണ്. സമീപത്തെ വീട്ടുകാർ പലരും തങ്ങളുടെ വാഹനങ്ങൾ മഴ നനയാതിരിക്കാൻ ഇതിനുള്ളിലാണ് പാർക്കിംഗ്. രാത്രിയും പകലും ഇവിടെ നിറയെ വാഹനങ്ങളാണ്. പകരം പാർക്കിംഗിന് ഇടം നൽകിയില്ലെങ്കിൽ ഒഴിയില്ലെന്ന വാദത്തിന് മുന്പിൽ രാഷ്ട്രീയകക്ഷികൾ മുട്ടുമടക്കി. അടുത്തിടെ പരാതിയെത്തുടർന്ന് വളപ്പ്…
Read Moreവീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ
തലയോലപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് പിടികൂടി. ചെമ്പ് തുരുത്തുമ്മ സ്വദേശി വിജീഷി (41) നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. വൈക്കം സ്വദേശിനിയായ 17കാരിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ പെൺകുട്ടി സമീപത്ത് താമസിക്കുന്ന ബന്ധുക്കളോട് വിവരം പറഞ്ഞു. ഈസമയം പ്രതി അവിടെനിന്നു കടന്നുകളഞ്ഞു. തുടർന്ന് ബന്ധുക്കളോടൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെ കണ്ണൂരിൽനിന്നാണ് വെള്ളിയാഴ്ച പ്രതി അറസ്റ്റിലായത്. നിരവധിക്കേസുകളിൽ പ്രതിയായ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Read Moreക്രിയേറ്റീവ് തിയറ്റര്‍ അധിഷ്ഠിതപരിശീലന പരിപാടികളുമായി കുടുംബശ്രീ
കൊച്ചി: സംസ്ഥാനത്ത് വനിതാ ശാക്തീകരണത്തിനും വ്യക്തിത്വ വികസനത്തിനും പുതിയ വഴിതുറന്ന് കുടുംബശ്രീ. ജെന്‍ഡര്‍ വികസന പ്രവര്‍ത്തങ്ങളാണ് കുടുംബശ്രീ ഊര്‍ജിതമാക്കുന്നത്. പ്രത്യേകമായി രൂപപ്പെടുത്തിയ ക്രിയേറ്റീവ് തിയേറ്റര്‍ അധിഷ്ഠിത പരിശീലന പരിപാടികള്‍ വഴി സ്ത്രീകളില്‍ നേതൃത്വ വികസനം, ആശയ വിനിമയം, ആത്മവിശ്വാസ രൂപീകരണം, സാമൂഹിക അവബോധം വളര്‍ത്തല്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് തെരഞ്ഞെടുത്ത ബ്ലോക്കുകളിലെ ജെന്‍ഡര്‍ പോയിന്റ് പേഴ്സണ്‍മാര്‍, വാര്‍ഡ്, സി.ഡി.എസ്തല റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്ക് ദ്വിദിന പരിശീലനം നല്‍കും. ഇതു സംബന്ധിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന് തൃശൂര്‍ പ്ലേ പാഷ്യോ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രവീണ്‍ നാരായണന് എന്നിവര്‍ ധാരണാപത്രം ഒപ്പു വച്ചു. കാര്യശേഷി വികസനം, ലിംഗ സമത്വം, ലിംഗനീതി, വ്യക്തി സ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങള്‍, പേരന്റിംഗ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി എല്ലാ വിഷയങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂടുതല്‍ അവബോധം…
Read Moreകാഞ്ഞിരപ്പള്ളിയിൽ ആഫ്രിക്കന്‍ സ്വൈൻ; രോഗം മനുഷ്യരിലേക്ക് പകരില്ലെന്ന് അധികൃതർ
കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെന്റ് പന്നി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ സ്വൈൻ പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി. ഫാമിലെ 20 വലിയ പന്നികളെയും 175 കുഞ്ഞുപന്നികളെയുമാണ് കൊന്നൊടുക്കിയത്. പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.മറ്റ് മൃഗങ്ങളിലേക്കു രോഗം പകരുന്നതിനുള്ള സാധ്യതയില്ല. കഴിഞ്ഞ 21-നാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഒന്നിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ യോഗത്തില്‍ ഇവയെ നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കപ്പാട് പ്രവര്‍ത്തിക്കുന്ന പന്നി ഫാമിനോട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
Read More