കോഴിക്കോട്: പഴയ സമവായരീതികളില് നിന്നു കോണ്‍ഗ്രസ് നേതൃത്വം മാറിയെന്നും മുസ്ലിം ലീഗിന്റെ അഭിപ്രായങ്ങള്‍ക്കു പഴയപോലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നും മുസ്ലിം ലീഗ് നേതാക്കള്‍.ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കാലഘട്ടത്തിലുണ്ടായ രീതികളല്ല ഇപ്പോഴുണ്ടാകുന്നത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുക എന്ന നിലപാടില്‍നിന്നു കോണ്‍ഗ്രസ് നേതൃത്വം പിന്നോട്ടുപോകുന്നതായും ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുണ്ടായി. വി.ഡി. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമർശനമുയർന്നു. വി.ഡി. സതീശന് മുന്‍ നേതാക്കളുടെ മാതൃക പിന്തുടരുന്നില്ല. പി.വി. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. മുസ്ലിം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്ഗ്രസിൽനിന്നുണ്ടാകുന്നതെന്ന് കെ.എം. ഷാജി, എം.കെ. മുനീർ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പ്രശ്നപരിഹാരത്തിന് ഇനി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ, അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയർന്നു. വി.ഡി. സതീശൻ മുന്നണിമര്യാദ…
Read MoreCategory: Kozhikode
താമരശേരിയില്‍ കാറിലിടിച്ച് സ്കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു; സ്കൂട്ടര്‍ യാത്രികൻ മരിച്ചു
താമരശേരി: കൈതപ്പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. താമരശേരി കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി ( 55) ആണ് മരിച്ചത്. നിർമാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കില്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം. കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്കൂട്ടര്‍ കൊക്കയില്‍ പതിക്കുകയായിരുന്നു.
Read Moreപട്ടികടിച്ചതിന്റെ വിരോധം: വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു, കോടാലികൊണ്ട് കാർ തകർത്തു
ഇരിട്ടി: പട്ടി കടിച്ചതിന്റെ വിരോധത്തിൽ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് കോടാലി കൊണ്ട് വെട്ടി കേടുപാടുകൾ വരുത്തുകയും ചെയ്തു. സംഭവത്തിൽ വിളമനയിലെ ഒറ്റക്കൊമ്പൻചാൽ സ്വദേശി സന്തോഷിനെതിരെ എള്ളുകാലായിൽ ജോൺ (80) ഇരിട്ടി പോലീസിൽ പരാതി നൽകി. പായം പഞ്ചായത്തിലെ വിളമനയിൽ ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. ജോണിന്റെ വളർത്തുനായ കടിച്ച സംഭവത്തിൽ ഇരുകൂട്ടരും തമ്മിൽ നേരത്തെ വാക്കുതർക്കങ്ങളും കൈയാങ്കളിയും നടന്നിരുന്നു. ഇതിൽ മധ്യസ്ഥ ചർച്ച ഉൾപ്പെടെ നടന്നിരുന്നു. അതിനിടയിലാണ് വീട്ടിൽ കയറി ആക്രമണം നടത്തിയത്. കോടാലികൊണ്ട് കാർ വെട്ടിപൊളിച്ച് ഗ്ലാസ് ഉൾപ്പെടെ അടിച്ചു തകർക്കുമ്പോൾ തടയാനെത്തിയ ജോണിനെ തള്ളിയിട്ട് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ പരാതിക്കാരന് 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.
Read Moreഅന്‍വര്‍ അയയുന്നു, മത്സരിച്ചേക്കില്ല; ആര്യാടന് ഷൗക്കത്തിനെ അംഗീകരിച്ച് പരസ്യ പ്രസ്താവന ഇറക്കും
കോഴിക്കോട്: നിലമ്പൂർ നിയമസഭാ ഉപതെരഞ് ഞെടുപ്പിൽ പി.വി. അന്‍വര്‍ മല്‍സരിക്കാനുള്ള സാധ്യത കുറയുന്നു. മല്‍സരിക്കുന്ന കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനം ഉണ്ടാകില്ലെന്നാണ് അൻ വറിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ അൻവറിന്റെ നേതൃത ്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരളഘടകത്തിന്റെ പ്രവര്‍ത്തകസമിതിയോഗം ഇന്ന് ഉച്ചയ്ക്കുശേഷം ചേരും. ഇന്ന് വൈകുന്നേരം യുഡിഎഫ് നേതൃയോഗം ഓണ്‍ ലൈനായും ചേരുന്നുണ്ട്. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹമെങ്കിലും അവസാനനിമിഷം വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് അന്‍വര്‍. സമവായ സാധ്യതയെന്ന സൂചന ഇന്ന് രാവിലെ അന്‍വര്‍ നല്‍കുകയും ചെയ്തു. ഇന്നു രാവിലെ വാർത്താസമ്മേളനം വിളിച്ച അൻവർ, ചില പ്രധാന കാര്യങ്ങൾ പറയാനാണു വിളിച്ചതെന്നും എന്നാൽ അക്കാര്യം ഇപ്പോൾ പറയുന്നില്ലെന്നും പറഞ്ഞ് വാർത്താസമ്മേളനം് അവസാ നിപ്പിച്ചു. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു.…
Read Moreകുടകിൽ പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി
ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ഹള്ളിഗട്ട് സിഇടി കോളജിലെ ഹോസ്റ്റലിൽ ഒന്നാം വർഷ എഐഎംഎൽ വിദ്യാർഥിനിയായ ജസ്വിനിയെ (19) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മൂന്നു ദിവസം മുമ്പ് സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ച വിദ്യാർഥിനി കഴിഞ്ഞ ദിവസം ക്ലാസിൽ എത്തി സഹപാഠികൾക്കു മധുരം വിതരണം ചെയ്തിരുന്നു. തിരിച്ച് വൈകുന്നേരം നാലിന് വിദ്യാർഥിനി ഹോസ്റ്റലിൽ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോൾ വാതിൽ ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. കതകിൽ തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോസ്റ്റർ വാർഡനെ വിവരം അറിയിച്ചു. വാതിൽ പൊളിച്ച് മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തു നടത്തിയ പരിശോധനയിൽ വിദ്യാർഥിനിയുടെ ആത്മഹ ത്യാക്കുറിപ്പ് ലഭിച്ചു. പരീക്ഷയിൽ ആറോളം വിഷയങ്ങളിൽ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണം എന്നാണ് കുറിപ്പിൽ പറയുന്നത്.…
Read Moreനായ ‘പുലി’യായി: നായയുടെ കുരയിൽ ഓടിമറിഞ്ഞ പുലിക്കായി തെരച്ചിൽ
കോഴിക്കോട്: പൂവാറംതോട് വിലങ്ങുപാറ ബാബുവിന്റെ വീട്ടിലെ നായ ശരിക്കും ‘പുലി’യാണ്. ഈ നായയുടെ കുരയിൽ ഓടിയകന്നത് സാക്ഷാൽ പുലി. ബുധനാഴ്ച പുലർച്ചെ അഞ്ചേകാലോടെയാണ് പുലി വീട്ടുമുറ്റത്തെത്തിയത്. പുലിയെ കണ്ട് നായ കുരച്ചതോടെയാണ് കുറച്ചുനേരം മുറ്റത്ത് നിന്ന പുലി ഓടി മറഞ്ഞത്. പുലിയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ്, റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് പുലിയെ പിടികൂടാൻ കൂടുവയ്ക്കാൻ തീരുമാനമായത്. വനത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയാണ് ബാബുവിന്റെ വീട്. പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.
Read Moreവി.ഡി. സതീശനെതിരേ ആഞ്ഞടിച്ച് അന്‍വര്‍; ‘എന്നെ കത്രികപൂട്ടിട്ടു പൂട്ടുന്നു, കാലുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖത്ത് ചവിട്ടുന്നു’
കോഴിക്കോട്: തന്നെ കത്രികപൂട്ടിട്ട് പൂട്ടുകയാണെന്നും കാലുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണെന്നും പി.വി. അന്‍വര്‍. തന്നെ യുഡിഎഫ് ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇനി ആരുടെയും കാലുപിടിക്കാനില്ല. കെ.സി. വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. അദ്ദേഹവുമായി സംസാരിക്കും -അൻവർ ഇന്നു രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞു. തൃണമൂലിനെ ഘടകക്ഷിയാക്കാൻ എന്താണ് പ്രശ്നമെന്നും അന്‍വര്‍ ചോദിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പേര് പറയാതെ അൻവര്‍ ശക്തമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ കെ. സുധാകരനും ചെന്നിത്തലയും കെ. മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട്. അൻവര്‍ നിലപാട് പറയട്ടെയെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ പറഞ്ഞത്. യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്ന എം.എം. ഹസൻ ഇക്കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ…
Read Moreഓൺലൈനിൽ ലാപ്ടോപ്പ് ഓർഡർ ചെയ്തയാൾക്ക് 2 ലക്ഷം നഷ്ടപ്പെട്ടു
ഇരിട്ടി: ഓൺലൈനിൽ ലാപ്ടോപ്പ് ഓഡർ ചെയ്ത കീഴ്പള്ളി സ്വദേശിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ടു. 2,40,000 രൂപ വിലവരുന്ന ലാപ്ടോപ്പിനായി ക്വിക്കർ.കോം -ൽ അന്വേഷണം നടത്തിയ കീഴ്പ്പള്ളി സ്വദേശിക്കാണ് 2,00,299 രൂപ നഷ്ടമായത്. മേയ് നാലിനാണ് ലാപ്ടോപ്പിനായി സൈറ്റിൽ അന്വേഷണം നടത്തിയത്. അന്നുതന്നെ ഡീലർ എന്ന് അവകാശപ്പെടുന്ന കാർത്തിക് എന്നയാൾ പരാതിക്കാരനെ ബന്ധപ്പെട്ടു. 2,40,000 വിലവരുന്ന ലാപ്ടോപ്പ് 18,000 രൂപയ്ക്ക് നൽകാമെന്നായിരുന്നു ഓഫർ. മുഴുവൻ തുകയും അടച്ച് ലാപ്ടോപ്പ് ലഭിച്ച ശേഷം 18,000 കിഴിച്ചുള്ള തുക തിരിച്ചുനൽകുമെന്നായിരുന്നു വ്യവസ്ഥ. തുടർന്ന് പ്രീ ബുക്കിംഗിന് 6000 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അക്കൗണ്ടന്റ് സ്നേഹ എന്ന യുവതി ഫോണിൽ ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി 2,00,299 രുപ ഗൂഗിൾ പേ വഴിയും അക്കൗണ്ട് ട്രാൻസ്ഫർ ആയും കൈപ്പറ്റുകയായിരുന്നു. ലാപ്ടോപ്പ് കേരളത്തിൽ വായാട്ടുപറമ്പ് എത്തിയിട്ടുണ്ടെന്നും ഉടൻ ഡെലിവറി ലഭിക്കുമെന്നും ഡെലിവറി ബോയ്…
Read Moreനിലമ്പൂര്‍: മല്‍സരിക്കേണ്ടെന്ന ബിജെപി തീരുമാനത്തെ പരിഹസിച്ച് സന്ദീപ് വാര്യര്‍
കോഴിക്കോട്: വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചതായും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ 17,500 വോട്ട് താമര ചിഹ്നത്തിൽ വീണ നിലമ്പൂരിൽ സ്ഥാനാർഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടായിരിക്കും ബിജെപി നേതൃത്വം സ്വീകരിക്കുന്നത്? കാരണം മറ്റൊന്നുമല്ല. ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം താഴോട്ടാണ് എന്ന സത്യം തെരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ്. ഗണ്യമായ തോതിൽ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരിൽ ക്ഷീണം സംഭവിച്ചാൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് ഭേദഗതി ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരിൽ വിലപ്പോവില്ല. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചാരണം നടത്തിയാലും 2024 ൽ നേടിയ 17,500 വോട്ട്…
Read Moreറേഷന്‍ കരാറുകാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു ധനവകപ്പ്; സമരം അവസാനിച്ചു
കോഴിക്കോട്: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പടി വിതരണം നടത്തുന്ന കരാറുകാര്‍ക്ക് കുടിശിക നല്കാന് 50 കോടി രൂപ ധനവകപ്പ് അനുവദിച്ചു. ഇതോടെ കഴിഞ്ഞ 12 മുതല്‍ നടത്തി വന്ന സമരത്തിനു വിരാമമായി. വിതരണം അവസാനിപ്പിക്കാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ധനകാര്യ വകുപ്പ് തുക അനുവദിച്ചത്. കരാറുകാര്‍ക്ക് നാല് മാസത്തെ കരാര്‍ തുകയും കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത തുകയില്‍നിന്ന് പ്രതിമാസം10 ശതമാനം തടഞ്ഞുവച്ചതും ഉള്‍പ്പെടെ 90 കോടി രൂപ നല്‍കാനുണ്ട്. ഇതിനെ തുടര്‍ന്നാണ് റേഷന്‍ വാതില്‍പടി കരാറുകാര്‍ സമരം തുടങ്ങിയത്. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഭൂരിഭാഗം റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങള്‍ സ്റ്റോക്ക് തീർന്നിരുന്നു. സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് കരാറുകാരുടെ സമരം മൂലം റേഷന്‍ മുടങ്ങുന്ന ദുരവസ്ഥയ്ക്ക് ജനങ്ങള്‍ വിധേയമാകുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഭക്ഷ്യമന്ത്രിയും ഇടപെടണമെന്ന് ഓള് കേരളാ റേഷന്‍…
Read More