കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവറെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം.കേസുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍മാരായ ചേര്‍ത്തല ആഞ്ഞിപ്പാലം ഇറവേലി വീട്ടില്‍ അല്‍ അമീന് (29), ഇടുക്കി മറയൂര്‍ കുന്നേല്‍വീട്ടില്‍ ഷിന്‍സ് (22), മലപ്പുറം നിലമ്പൂര്‍ കുളത്തുംപടി വീട്ടില്‍ സന്ദീപ് (25), ആലപ്പുഴ താമരക്കുളം അഭിഷേക് ഭവനത്തില്‍ അഭിഷേക്(24) എന്നിവരെയാണ് മുളവുകാട് പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, കടവന്ത്ര പോലീസ് സ്റ്റേഷന് എസ്ഐ കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിലെ മലയോര പ്രദേശത്തെ താമസസസ്ഥലത്തു നിന്ന് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. സമാന കേസില്‍ മറ്റൊരു പ്രതി അക്ഷയിനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടവന്ത്ര ഗാന്ധിനഗര്‍ ഭാഗത്ത് യൂബര്ടാക്സിക്കുള്ളില് കിടന്ന് ഉറങ്ങുകയായിരുന്ന ഡ്രൈവറെ മാരകായുധങ്ങള്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താനാണ് ഇവര്‍ ശ്രമിച്ചത്. പ്രതികളിലൊരാളായ അല്‍ അമീന് എ്ന്നയാള്‍…
Read MoreCategory: Edition News
ഭർത്താവ് മരിച്ചതിന്റെ മനോവിഷമം; ചേലക്കര കൂട്ട ആത്മഹത്യയിൽ അവസാനത്തെ കുട്ടിയും മരിച്ചു
ചേലക്കര(തൃശൂർ): ചേലക്കരയിൽ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരനും മരിച്ചിതോടെ ഒരു കുടുംബത്തിലെ എല്ലാവരും മരണത്തിനു കീഴടങ്ങി. ചേലക്കര മേൽപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെ മകൻ അക്ഷയ് (നാലുവയസ്) ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് ഷൈലജയുടെ ഭർത്താവ് പ്രദീപ് വൃക്ക രോഗത്തെ തുടർന്ന് മരിച്ചത്. ഇതിന്റെ മനോവിഷമത്തിൽ പ്രദീപിന്റെ ഭാര്യ ഷൈലജ (34), മക്കളായ ആറു വയസുകാരി അണിമ നാലു വയസുള്ള മകൻ അക്ഷയ് എന്നിവർക്ക് വിഷം നൽകുകയും സ്വയം കഴിക്കുകയുമായിരുന്നു. ഷൈലജയും മകൾ അണിമയും നേരത്തെ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന മകൻ ഇന്നലെ രാത്രിയിൽ മരിച്ചതോടെ ഈ കുടുംബത്തിലെ എല്ലാവരും മരണത്തിന് കീഴടങ്ങി. സെപ്റ്റംബർ 23 നായിരുന്നു കുടുംബം ആത്മഹത്യ ശ്രമം നടത്തിയത്. രണ്ടു കുട്ടികൾക്കും ഷൈലജ വിഷം കൊടുക്കുകയായിരുന്നു എന്ന് കരുതുന്നു. ഐസ്ക്രീമിൽ വിഷം ചേർത്താണ് ഇവർ കഴിച്ചത്. മകൾ അണിമ അന്നുതന്നെ…
Read Moreഇല്ലിക്കക്കല്ലിൽ അടിസ്ഥാന സൗകര്യങ്ങളില്ല; വലഞ്ഞ് വിനോദസഞ്ചാരികൾ; അവധി ദിനങ്ങളിലെത്തുന്നത് 5000ലധികം സഞ്ചാരികൾ
തലനാട്: വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കക്കല്ലില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതു സഞ്ചാരികളെ വലയ്ക്കുന്നു. അവധിദിവസങ്ങളില്‍ 5000ല്‍പ്പരം സഞ്ചാരികളാണ് മീനച്ചിലിന്റെ എവറസ്റ്റായ ഇല്ലിക്കക്കല്ലിലെത്തുന്നത്. ആയിരത്തില്‍പ്പരം വാഹനങ്ങളും ഇവിടെ എത്തുന്നു. എന്നാല്‍, കെ.എം. മാണി മന്ത്രിയായിരുന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പരിമിതമായ സൗകര്യങ്ങളേ ഇപ്പോഴും ഇവിടെയുള്ളൂ. പാലാ നിയോജക മണ്ഡലത്തിലേക്കു തലനാട് പഞ്ചായത്ത് കൂട്ടിച്ചേര്‍ത്തതിനെത്തുടര്‍ന്നാണ് കെ.എം. മാണി നല്കിയ 16 കോടി രൂപ വിനിയോഗിച്ച് പാലാ ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇല്ലിക്കല്‍ക്കല്ലിലേക്ക് ആദ്യമായി വാഹനഗതാഗതം സാധ്യമാക്കിയാണ് മല തുരന്ന് ടാര്‍ റോഡ് നിര്‍മിച്ചത്. ജോസ്.കെ. മാണി എംപിയായിരുന്നപ്പോള്‍ കേന്ദ്ര പദ്ധതിയില്‍ മറ്റൊരു റോഡുകൂടി നിര്‍മിച്ചു. ഇതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്. സഞ്ചാരികളുടെ ക്രമാധീതമായ വര്‍ധനയനുസരിച്ച് പ്രാഥമികസൗകര്യങ്ങള്‍ വിപുലീകരിച്ചിട്ടില്ല. ഇല്ലിക്കല്‍ക്കല്ല് മേഖല സഞ്ചാരീസൗഹൃദമാക്കുന്നതിന് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം, മൊബൈല്‍ കവറേജിനായി ടവര്‍, ശുചിമുറി സൗകര്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി, തെരുവുവിളക്കുകള്‍, ഇടിമിന്നല്‍ രക്ഷാചാലകം, വിശ്രമ ഇരിപ്പിടസൗകര്യങ്ങള്‍, ഉല്ലാസറൈഡുകള് എന്നിവ…
Read Moreപ്രതീക്ഷയെ മർദിച്ച് മാലപൊട്ടിച്ചെടുത്തു, ജീസ്മോനെ കെട്ടിയിട്ട് മർദിച്ചു; ഗ്യാസ് ഏജൻസി ജീവനക്കാർ നേരിട്ടത് കൊടിയമർദനം
കട്ടപ്പന: അണക്കര മേല്വാഴവീടിന് സമീപം ഗാര്‍ഹിക ഗ്യാസ് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നവര്‍ ഭാരത് ഗ്യാസ് തൊഴിലാളികളെ ആക്രമിച്ചതായി പരാതി. വെള്ളാരംകുന്ന് പത്തുമുറി പുത്തന്‍വീട് വീട്ടില്‍ പ്രതീക്ഷ(26), തങ്കമണി ഒഴാങ്കല്‍ ജിസ്മോന് സണ്ണി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ജിസ്മോനെ കയര്‍ ഉപയോഗിച്ച് കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. പ്രതീക്ഷയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഒന്നര പവന്റെ മാല വലിച്ചുപൊട്ടിക്കുകയും കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ അഞ്ചു പേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. പാല്‍പാണ്ടി, അശോകന്, അശോകന്റെ ഭാര്യ, രണ്ട് അതിഥി തൊഴിലാളികള്‍ എന്നിവരാണ് അറസ്റ്റിലായത്. മര്‍ദനമേറ്റ ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreയുവാവ് വീടിനുള്ളിൽ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവം: സഹോദരീഭർത്താവ് അറസ്റ്റിൽ; പ്രതി ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയയാൾ
നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളിൽ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. കാരിത്തോട് കൈലാസനാട് മുണ്ടകത്തറപ്പേൽ പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി. നാഗരാജ്(33)ആണ് അറസ്റ്റിലായത്. ഉടുമ്പൻചോല കാരിത്തോട് സ്വദേശി ശങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ്(30)ആണ് കൊല്ലപ്പെട്ടത്. സോൾരാജിന്റെ സഹോദരീഭർത്താവാണ് നാഗരാജ്. കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുങ്കണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോൾ സോൾരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരമറിഞ്ഞ് വീട്ടിൽ കിടന്നുറങ്ങിയിരുന്ന സോൾരാജിനെ നാഗരാജ് കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന് മൊഴിനൽകിത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്. ഉറങ്ങുന്നതിനിടെ നാഗരാജ്, സോൾ രാജിന്റെ കഴുത്ത് അറത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ജില്ലാ പോലീസ്…
Read Moreശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉപേക്ഷിച്ച നിലയിൽ തോട്ടിൽ; അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയൻ
തിരുവനന്തപുരം: ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹം കൊണ്ടുള്ള പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ആരാണ് പ്രതിമ തോട്ടിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. അതേസമയം, സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ പറഞ്ഞു.
Read Moreഭൂട്ടാനിലേക്ക് റെയിൽവേ ലൈൻ; വന്ദേഭാരതിന് മുന്തിയ പരിഗണന; നാലു വർഷത്തിനുള്ള പദ്ധതിയുടെ പൂർത്തീകരണം
പരവൂർ (കൊല്ലം): ഇന്ത്യക്കും ഭൂട്ടാനും മധ്യേ 89 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് റെയിൽവേ ലൈനുകൾ വരുന്നു. ആസാമിലെ കൊക്രത്സാറിനെയും ഭൂട്ടാനിലെ ഗെലേഫുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഒരു ലൈൻ. ഇതിന്റെ ദൈർഘ്യം 69 കിലോമീറ്ററാണ്ട്. ബംഗാളിലെ ബനാർ ഹട്ടിനെയും ഭൂട്ടാനിലെ സാംത്സെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ലൈനിന് 20 കിലോമീറ്ററും ദൂരമുണ്ട്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 4,033 കോടി രൂപയാണ് നിർമാണ ചെലവ്. വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാൻ വേണ്ടിയാണ് ഇരു റെയിൽവേ ലൈനുകളും രൂപകൽപന ചെയ്യുക. 2024 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാൻ സന്ദർശിച്ച സമയത്ത് ഈ പദ്ധതികൾക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. പിന്നീട് ഭൂട്ടാൻ വിദേശകാര്യ സെക്രട്ടറി ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ന്യൂഡൽഹിയിൽ എത്തിയോപ്പാൾ ഇതിന്റെ തുടർച്ചയെന്നോണം ഔപചാരികമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. രണ്ട് റെയിൽവേ ലൈനുകളും പൂർത്തിയായാൽ ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ 1,50,000…
Read Moreകോട്ടയം മെഡി. കോളജ് കെട്ടിടം നിലംപൊത്തിയിട്ട് മൂന്നുമാസം; പൊളിച്ചുനീക്കാൻ നടപടിയില്ല
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം നിലംപൊത്തിയിട്ട് മൂന്നുമാസം. അതേസമയം കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിന് നടപടിയായില്ല. ജൂലൈ മൂന്നിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 14, 11 വാര്‍ഡുകളുടെ ശുചിമുറി ഭാഗം ഇടിഞ്ഞു വീണത്. ശുചിമുറി ഭാഗത്ത് അകപ്പെട്ട തലയോലപ്പറമ്പ് സ്വദേശനി ബിന്ദു മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ വാര്‍ഡുകള്‍ പുതിയ സര്‍ജറി കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഓപ്പറേഷന് തീയേറ്റര്‍, എക്സറേ വിഭാഗം തുടങ്ങിയവയും മാറ്റി. എന്നാല്‍ കാലപ്പഴക്കം ചെന്ന ഈ കെട്ടിടം പൊളിച്ചു നീക്കുന്നതിന് ആലോചനയുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല. കെട്ടിടം പൊളിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പും ഡിഎംഇയും ഗാന്ധിനഗര്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതരുമാണ് തീരുമാനമെടുക്കേണ്ടത്. ആരോഗ്യ വകുപ്പ് അന്തിമ തീരുമാനമെടുത്താല്‍ പിഡബ്ല്യുഡി കെട്ടിട വിഭാഗം നടപ്പാക്കും. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച പരിശോധനകള്‍ നടന്നിരുന്നു. അതേസമയം കാലപ്പഴക്കം…
Read Moreകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബെന്ന്; തെരച്ചിലിൽ ഒന്നും കണ്ടെത്തിയില്ല; ചപ്പാരപ്പടവ് സ്വദേശി പിടിയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാത്രി 11.ഓടെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലേക്ക് റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം എത്തിയത്. തുടർന്ന് സിറ്റി പോലീസ് കണ്ണൂർ റെയിൽവേ പോലീസിനെയും ആർപിഎഫിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, റെയിൽവേ പോലീസ്, ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് പുലർച്ചെ 2.45 ഓടെ തെരച്ചിൽ അവസാനിപ്പിച്ചു. ഫോൺ വന്ന വഴി നോക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ ചപ്പാരപ്പടവ് സ്വദേശിയായ ഒരാളാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ഫോൺ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ വിട്ടയച്ചെങ്കിലും…
Read Moreഅപ്രതീക്ഷിത മഴയും ന്യൂനമർദവും; തീരദേശം വറുതിയിൽ; പഞ്ഞമാസ സമ്പാദ്യപദ്ധതിയുടെ രണ്ടാം ഗഡുവും ലഭിച്ചില്ലെന്ന് തൊഴിലാളികൾ
അമ്പലപ്പുഴ: അപ്രതീക്ഷിതമായുണ്ടായ മഴയും ന്യൂനമർദവും തീരപ്രദേശത്തെ വറുതിയിലാക്കി. പഞ്ഞമാസ സമ്പാദ്യപദ്ധതി പ്രകാരം മൽസ്യത്തൊഴിലാളികൾ സർക്കാരിലേക്ക് അടച്ച തുകയുടെ രണ്ടു ഗഡുവും നാളിതുവരെ ലഭിക്കാതായതോടെ തീർത്തും ദുരിതപൂർണമായി ഇവരുടെ ജീവിതം. അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനയാനങ്ങൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ പ്രത്യേക മുന്നറിയിപ്പുണ്ട്.ഈ കഴിഞ്ഞ ട്രോളിംഗ് നിരോധന കാലയളവിലും ചെറുവള്ളങ്ങൾക്കു പ്രതീക്ഷയ്ക്കൊത്തു മത്സ്യം ലഭിച്ചിരുന്നില്ല. ഭൂരിഭാഗം ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തന്നെയാണ് തിരിച്ചടിയായത്. കടലിലെ ശക്തമായ നീരൊഴുക്കും പ്രതിസന്ധി സൃഷ്ടിച്ചു. ജില്ലയിൽനിന്നുള്ള കൂടുതൽ വള്ളങ്ങളും തോട്ടപ്പള്ളി ഹാർബറിൽനിന്നാണ് മത്സ്യബന്ധനത്തിനു പോകുന്നത്. ഒരു വള്ളം കടലിൽ ചുറ്റിയടിച്ചു മത്സ്യ ബന്ധനം നടത്തണമെങ്കിൽ ഇന്ധനത്തിനുതന്നെ വലിയ തുക ചെലവാകും.ഇതിനിടയിൽ കപ്പലിൽനിന്നു വേർപെട്ടു ഒഴുകിനടക്കുന്ന കണ്ടെയ്നറിൽ വല കുടുങ്ങി ലക്ഷങ്ങളുടെ നഷ്ടമാണ് പലർക്കുമുണ്ടായത്. പൊന്തുകൾ കടലിൽപോകുന്നുണ്ടെങ്കിലും അവർക്കും കാര്യമായി മത്സ്യം ലഭിക്കുന്നില്ല. മഴക്കാലം കഴിഞ്ഞ് തീരക്കടലിൽ ആവോലി,…
Read More