മൂന്നു നായികമാരുമായി വിജയ്

vijayi

തമിഴിലെ ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തിൽ സാമന്ത, കാജൽ അഗർവാൾ, ജ്യോതിക എന്നിവർ ഒന്നിക്കുന്നു.    വിജയ് നായകനാകുന്ന 61-ാമത്തെ ചിത്രമായിരിക്കും ഇത്. ആറ്റ് ലീ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം യുഎസിലും യൂറോപ്പിലും ഇന്ത്യയിലുമായി ചിത്രീകരിക്കും. ഇതു രണ്ടാം തവണയാണ് ആറ്റ് ലി വിജയ് ചിത്രമൊരുക്കുന്നത്.
ഇരുവരും തെരി എന്ന ചിത്രത്തിനുവേണ്ടിയാണ് മുന്പ് ഒന്നിച്ചിട്ടുള്ളത്. തെരി വൻ വിജയമായിരുന്നു.
ജ്യോതിക വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത് വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ്. 2003ൽ ആക്ഷൻ ചിത്രമായ തിരുമലൈയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
എ ആർ മുരുഗദോസിന്‍റെ കത്തിയിൽ സാമന്ത വിജയ്യുടെ നായികയായിരുന്നു. ജില്ല എന്ന ചിത്രത്തിൽ കാജലും നായികയായി അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്ത ചിത്രങ്ങളിൽ വിജയ്യുടെ നായികയായി അഭിനയിച്ച മൂന്നു സുന്ദരികൾ പുതിയ വിജയ് ചിത്രത്തിൽ ഒന്നിക്കുന്നുവെന്നതു തന്നെ പുതുമയാണ്. മൂന്നുപേർക്കും ചിത്രത്തിൽ പ്രാധാന്യമുള്ള വേഷം തന്നെയായിരിക്കും.
എ ആർ റഹ്മാൻ ചിത്രത്തിനു സംഗീതം നൽകും. ഭൈരവയാണ് ഇപ്പോൾ തിയറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന വിജയ് ചിത്രം.  കീർത്തി സുരേഷ് നായികയായ ഭൈരവ വൻ വിജയം നേടി മുന്നേറുകയാണ്.

Related posts