ജനവാസ മേഖലയിൽനിന്നു മാറാതെ പടയപ്പ

മൂന്നാർ: ജനവാസമേഖലകളിൽനിന്നു മാറാതെ ചുറ്റിത്തിരിയുന്ന പടയപ്പ കഴിഞ്ഞ ദിവസം എത്തിയത് ചെണ്ടുവര എസ്റ്റേറ്റിൽ. ജനവാസ മേഖലകളിലെ എസ്റ്റേറ്റ് ലയങ്ങൾക്കു സമീപമാണ് കൊട്ടുകൊന്പൻ ചുറ്റിത്തിരിയുന്നത്. ചെണ്ടുവരയ്ക്കു സമീപമുള്ള എസ്റ്റേറ്റായ ചിറ്റുവരയിൽ രണ്ടു ബൈക്ക് യാത്രികർ പടയപ്പയുടെ മുന്പിൽപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ചിറ്റുവരയിലെ എസ്റ്റേറ്റ് മേഖലകളിലാണ് പടയപ്പ ചുറ്റിത്തിരിഞ്ഞിരുന്നത്. ശക്തമായ മഴ എത്തിയതോടെ ഏതാനും നാളുകളായി കാടിനുള്ളിലായിരുന്ന പടയപ്പ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വീണ്ടും ജനവാസ മേഖലകളിൽ എത്തുന്നത്. ചെണ്ടുവര, ചിറ്റുവര, കുണ്ടള, സാൻഡോസ് കുടി എന്നിവടിങ്ങളിലായാണ് കഴിഞ്ഞ ദിവസങ്ങളിൽ ചുറ്റിത്തിരിഞ്ഞിരുന്നത്. സൈലന്‍റ് വാലി, ഗൂഡാർവിള എസ്റ്റേറ്റുകളിലും പടയപ്പ എത്തിയിരുന്നു. ഏതാനും നാളുകൾക്കു മുന്പ് പട്ടാപ്പകൽ ഒഡികെ ഡിവിഷിനിൽ എത്തിയിരുന്നു. ജനവാസമേഖലകളിൽ സ്ഥിരസാന്നിധ്യമായിട്ടും ഇതുവരെ ആക്രമണങ്ങൾക്കു മുതിരാത്തതിനാൽ വലിയ ആശങ്കയുണ്ടായിട്ടില്ല. അതേസയമം ഏതു സമയത്തും ശാന്തത കൈവിട്ട് ആക്രമണത്തിന് മുതിരുമോ എന്നുള്ള സന്ദേഹവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്.

Read More

സതീശന്‍റെ ബോംബ്, അത് വരാൻ പോകുന്നതേയുള്ളൂ; രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുരളീധരൻ

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി. രാഹുലിനെ ഞങ്ങൾ സസ്പെൻഡ് ചെയ്തു. ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് മുഖ്യമന്ത്രിയും പോലീസുമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച ആളാണ് മുഖ്യമന്ത്രി. കേരള രാഷ്ട്രീയം എ സർട്ടിഫിക്കറ്റിലേക്ക് പോകരുത്. ആരൊക്കെ എവിടെയൊക്കെ മതില് ചാടി എന്ന് ചർച്ച നടക്കുന്നത് ഭൂഷണമല്ല. പാലക്കാട് ജനങ്ങൾ എന്തു ചിന്തിക്കുമെന്നും കെ. മുരളീധരൻ ചോദിച്ചു. ഇത്തരക്കാരാണ് തങ്ങൾക്കിടയിൽ മത്സരിച്ചത് എന്ന് അവർ ചിന്തിക്കല്ലേ. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയത്തിന് ഭൂഷണമല്ല.കൃഷ്ണകുമാറിന് എതിരായ ആരോപണം സതീശന്‍റെ ബോംബ് അല്ല. സതീശന്‍റെ ബോംബ് ഇത്തരം ചീള് കേസ് അല്ല. അത് വരാൻ പോകുന്നതെ ഉള്ളൂവെന്നും മുരളീധരൻ വ്യക്തമാക്കി.

Read More

ക്രിക്കറ്റ് ബാറ്റിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; 15 ബാറ്റുകളിലായി 15 കിലോയോളം കഞ്ചാവ് ; പ്രതി പിടിയിൽ

ആലപ്പുഴ: കഞ്ചാവ് ക്രിക്കറ്റ് ബാറ്റിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ ഒരാൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശിയായ റബീഉൾ ഹഖ് എന്നയാളാണ് പിടിയിലായത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇയാൾ പിടിയിലായത്. വിവേക് എക്‌സ്പ്രസിൽ കഞ്ചാവ് നിറച്ച ക്രിക്കറ്റ് ബാറ്റുകളുമായി ഇയാൾ ചെങ്ങന്നൂരില്‍ എത്തുകയായിരുന്നു. റെയില്‍വേ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയ. 15 ബാറ്റുകളിലായി 15 കിലോയോളം കഞ്ചാവ് കൈവശമുണ്ടായിരുന്നു. ഒഡീഷയില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കളിപ്പാട്ടം വില്‍പനക്ക് എത്തിയതാണെന്ന തരത്തിലാണ് ആദ്യം ഇയാള്‍ പോലീസിനോട് സംസാരിച്ചത്.

Read More

ലഹരിമരണം: യുവാവിനെ ചവിട്ടിത്താഴ്ത്തിയ സരോവരത്ത് ഇന്നു തെളിവെടുപ്പ്

കോഴിക്കോട്: വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വേലത്തിപടിക്കല്‍ വിജിലിന്‍റെ മൃതദേഹം ചവിട്ടിത്താഴ്ത്തിയ സരോവരത്തെ കണ്ടല്‍ക്കാടില്‍ പോലീസ് ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുക്കും.കണ്ടല്‍ക്കാടിനുള്ളിലെ ചതുപ്പിലാണ് മൃതദേഹം താഴ്ത്തിയത്. ഇന്ന് പ്രതികളെ നേരിട്ടു സ്ഥലത്തെത്തിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് പോലീസ് തീരുമാനം. ഈ സ്ഥലം പ്രതികള്‍ പോലീസിന് കാണിച്ചു നല്‍കിയിരുന്നു. വിജിലിന്‍റെ ബൈക്കും മൊബൈല്‍ ഫോണും കല്ലായ് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചുവെന്നാണ് മൊഴി. പ്രതികളെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എത്തിച്ച് തെളിവെടുത്തു. സ്‌റ്റേഷനില്‍നിന്ന് ബൈക്ക് കണ്ടെടുത്തു.മൊബൈല്‍ ഫോണ്‍ കിട്ടിയില്ല. വിജിലിന്‍റെ കോള്‍ റെക്കോര്‍ഡുകള്‍ ഡിലീറ്റ് ചെയ്തശേഷമാണ് ഫോണ്‍ വലിച്ചറിഞ്ഞത്. അറസ്റ്റിലായ എരഞ്ഞിപ്പാലം വാഴത്തിരുത്തി കൊളങ്ങരകണ്ടി മീത്തല്‍ കെ.കെ. നിഖില്‍ (35), വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ വീട്ടില്‍ എസ്. ദീപേഷ് (37) എന്നിവരെ കോടതി മൂന്ന് ദിവസത്തേക്ക് എലത്തൂര്‍ പോലീസിന്‍റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്. അതേസമയം ഒളിവിലുള്ള വിജിലിന്‍റെ മറ്റൊരു സുഹൃത്തായ പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തി(31)നായി…

Read More

വന്ദേഭാരത് കാർഗോ ട്രെയിൻ ട്രാക്കിലേക്ക്; പരീക്ഷണ ഓട്ടം അടുത്ത മാസം

പരവൂർ (കൊല്ലം): അതിവേഗ ചരക്ക് ഗതാഗതം ലക്ഷ്യമിട്ട് വന്ദേ ഭാരത് കാർഗോ (പാർസൽ )ട്രെയിനുകൾ സർവീസ് ആരംഭിക്കാനുള്ള റെയിൽവേ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്.ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ കാർഗോ ട്രെയിനിന്‍റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. രണ്ട് മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കാൻ കഴിയുമെന്ന് ചെന്നൈ ഐസിഎഫ് അധികൃതർ സൂചിപ്പിച്ചു. ചെന്നൈ പെരമ്പൂരിലെ കോച്ച് ഫാക്ടറിയിൽ 16 കോച്ചുകളുള്ള ട്രെയിനാണ് നിർമിച്ചിട്ടുള്ളത്. 264 ടൺ ചരക്ക് കൊണ്ടുപോകാനുള്ള ശേഷി ഈ വണ്ടിക്ക് ഉണ്ടാകും. നിർമാണം പൂർത്തിയായ സ്ഥിതിക്ക് ചരക്കുകൾ കയറ്റിയുള്ള പരീക്ഷണ ഓട്ടം സെപ്റ്റംബറിൽ നടത്തും. തുടർന്ന് റിസർച്ച് ആൻഡ് സ്റ്റാൻഡാർഡ് ഓർഗനൈസേഷന്‍റെ വിവിധ തലത്തിലുള്ള സുരക്ഷാ പരിശോധനകളും പൂർത്തിയാക്കും. വന്ദേ കാർഗോ ട്രെയിനിൻ്റെ ശരാശരി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്. എന്നാൽ പരമാവധി 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ വന്ദേ കാർഗോ ട്രെയിനിന് സാധിക്കും. ഇപ്പോൾ രാജ്യത്ത്…

Read More

പെണ്‍സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച സംഭവം;  പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: പെണ്‍സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി അരുണിന്‍റെ പരാതിയിലാണ് എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചത്. തിങ്കളാഴ്ച രാത്രി അഞ്ചുമന ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പെണ്‍ സുഹൃത്തിനെ ഹോസ്റ്റലിലാക്കാന്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി. അതേസമയം യുവാവ് പ്രദേശത്ത് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് റസിഡന്‍റസ് അസോസിയേഷനും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. യുവതിയും യുവാവും റോഡില്‍നിന്നും ഉറക്കെ സംസാരിച്ച് ബഹളം വച്ചതോടെയാണ് ഇടപെട്ടതെന്നാണ് നാട്ടുകാരുടെ വാദം.

Read More

പാലക്കാട് 23.5 പവൻ സ്വർണാഭരണം കവർന്നു; കവർച്ചയ്ക്കുപിന്നിൽ വീട്ടുകാരെ നിരീക്ഷിച്ചിരുന്ന സംഘമാണെന്ന് പോലീസ്

വടക്കഞ്ചേരി (പാലക്കാട്): മുടപ്പല്ലൂരിൽ വീണ്ടും മോഷണം. സംസ്ഥാന പാതയിൽ നിന്നു മുടപ്പല്ലൂർ പടിഞ്ഞാറേത്തറ വഴിയിലുള്ള കണ്ടപറമ്പിൽ സിബി മാത്യുസിന്‍റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. മുകളിലെ നിലയിലെ ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന ഇരുപത്തിമൂന്നര പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കും രാത്രി ഒമ്പതിനും ഇടയ്ക്കുള്ള സമയത്താണ് സംഭവം. വടക്കഞ്ചേരി ടൗണിലെ സൂപ്പർ മാർക്കറ്റ് മാനേജരായ സിബിയും ഭാര്യയും ശ്രീജയും വൈകിട്ട് അഞ്ചരയോടെ വീടുപൂട്ടി പുറത്തുപോയി രാത്രി ഒമ്പതോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ വടക്കഞ്ചേരി പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. അടുക്കള ഭാഗത്ത് തറയിൽ വച്ചിരുന്ന വലിയ വാട്ടർടാങ്കിനു മുകളിൽ പെയിന്‍റ് ബക്കറ്റ് കമഴ്ത്തി വച്ച് അതിൽ ചവിട്ടി സൺ ഷെയ്ഡിൽ കയറിയാണ്…

Read More

ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസ്; അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികളുടെ മൊഴി

കോഴിക്കോട്: കോഴിക്കോട് അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. എലത്തൂര്‍ വെസ്റ്റ് ഹിൽ ചുങ്കം സ്വദേശിയായ വിജിലിന്‍റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി എട്ടു മാസത്തിനുശേഷം അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികൾ മൊഴി നൽകി. വിജിലിന്‍റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ സമീപം ഉപേക്ഷിച്ചതായും അന്വേഷണ സംഘത്തിന് മനസിലായി.ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.വിജിലിന്‍റെ മരണത്തിൽ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം. അമിത അളവിൽ ലഹരി മരുന്ന് നൽകിയതിനെത്തുടർന്ന് വിജിൽ ബോധരഹിതനായപ്പോൾ കുഴിച്ചിടുകയായിരുന്നു. സരോവരം പാർക്കിൽ കുഴിച്ചിട്ടതാണെന്നായിരുന്നു നേരത്തെ പിടിയിലായ യുവാക്കൾ മൊഴി നൽകിയിരുന്നത് . യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. വിജിലിനൊപ്പം മുന്‍പ് വയറിംഗ് ജോലി ചെയ്തവരായിരുന്നു പ്രതികള്‍.…

Read More

ആര്യനാട് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ജീവനൊടുക്കി; പ്രതിഷേധവുമായി കോൺഗ്രസ്

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ആത്മഹത്യ ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ശ്രീജയാണ് ജീവനൊടുക്കിയത്. സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്‍റും സംഘവും അപവാദപ്രചാരണങ്ങള്‍ നടത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ശ്രീജയുടെ ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിച്ചു. വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ വ്യക്തിപരമായും രാഷ്ട്രീയമായും ശ്രീജയെ പ്രാദേശിക സിപിഎം നേതാക്കള്‍ അപമാനിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശ്രീജയുടെ ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കും മകളുടെ വിവാഹത്തിനും വേണ്ടി പണം കടം വാങ്ങിയിരുന്നു. ഇതിന്‍റെ പേരില്‍ ശ്രീജയുടെ ഫോട്ടോ വച്ച് സിപിഎം പോസ്റ്ററുകള്‍ പതിക്കുകയും സിപിഎം പൊതുയോഗം വിളിച്ച് കൂട്ടി അപമാനിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേ സമയം സിപിഎമ്മിന്‍റെ ശക്തികേന്ദ്രത്തിലെ വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ച നാള്‍ മുതല്‍ ശ്രീജയെ സിപിഎം തേജോവധം ചെയ്ത് വരികയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎല്‍എ സ്റ്റീഫന്‍റെ നിര്‍ദേശാനുസരണമാണ് സിപിഎം നേതാക്കള്‍ വ്യക്തിഹത്യ നടത്തിയതെന്നാണ്…

Read More

താമരശേരിയിൽ വന്‍ മയക്കുമരുന്നുവേട്ട, പിടിച്ചെടുത്തത് 55 ഗ്രാം എംഡിഎംഎ; പിന്നില്‍ വൻസംഘമെന്ന് പോലീസ്

കോഴിക്കോട്: താമരശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംസ്ഥനത്തുടനീളം മയക്കുമരുന്നുവില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിതാമരശ്ശേരി അമ്പായത്തോട് അൽ ഷാജ് (29), സുഹൃത്തും കൂട്ടാളിയുമായ താമരശേരി ചുടലമുക്ക് അരേറ്റും ചാലിൽ ബാസിത് (30) എന്നിവരെയാണ് 55 ഗ്രാം എംഡി എം എ സഹിതം പോലീസ് ഇന്നലെ രാത്രി താമരശ്ശേരി പുതിയ പുതിയ സ്റ്റാന്‍ഡിന് സമീപം വച്ച് പിടികൂടിയത്. മലയോരത്തുള്‍പ്പെടെ സമീപകാലത്ത് മയക്കുമരുന്ന് വില്‍പന വര്‍ധിച്ചതിന് കാരണം ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നുവെന്നാണ് സൂചന. യുവതികള്‍ ഉള്‍പ്പെടെ ഇവരുടെ സംഘത്തിലുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.ഇവരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ബംഗളൂരുവില്‍ നിന്നും മംഗലാപുരത്തുനിന്നും വലിയ തോതില്‍ എംഡിഎംഎ ഇവര്‍ സമീപകാലത്തായി കോഴിക്കോട്ട് എത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍

Read More