കോഴിക്കോട്: സിപിഎമ്മുമായി ഇടഞ്ഞ് എംഎല്‍എ സ്ഥാനം രാജിവച്ച പി.വി. അന്‍വര്‍ എംഎല്‍എയെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തെ യുഡിഎഫിന് പുറത്തുനിന്നു പിന്തുണ നല്കുന്ന രീതിയില്‍ സഹകരിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ആര്‍എംപി മാതൃകയിലായിരിക്കും പുറത്തുനിന്നുള്ള പിന്തുണ. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഘടകകക്ഷിയാക്കില്ലെന്ന കാര്യം കേരള നേതൃത്വം പി.വി. അന്‍വറിനെ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍ പുറത്തുനിന്ന് സഹകരണമാകാം. സര്‍ക്കാരിനെതിരായ പോരാട്ടത്തിലും വരുന്ന തെരഞ്ഞെടുപ്പിലും പി.വി. അന്‍വറുമായി പൂര്‍ണമായി സഹകരിക്കും.ഘടകകക്ഷികളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ചര്‍ച്ച നടത്തിയത്. ഹൈക്കമാന്‍ഡിന്റെ അനുമതിയോടെ അടുത്തുതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകാന്‍ തൃണമൂല്‍ ദേശീയ നേതൃത്വത്തിന്റെ അനുമതി കഴിഞ്ഞ ദിവസം അന്‍വര്‍…
Read MoreCategory: Edition News
പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചെന്ന് സന്ദേശം; സീതത്തോടുകാരൻ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചെന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് പോലീസിനു വ്യാജ സന്ദേശം നല്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് ആനചന്ത കോട്ടക്കുഴി വെട്ടുവേലില്‍ വീട്ടില്‍ സിനു തോമസാണ് (32) പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം 6.15 നാണ് ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു പത്തനംതിട്ട ജില്ലാ പോലീസ് ഇ ആര്‍എസ്എസ് കണ്ട്രോള് റൂമിൽ, സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമടങ്ങിയ വിളി എത്തിയത്. വിവരം അറിഞ്ഞ ഉടനെ പത്തനംതിട്ട ഡിവൈഎസ്പി എസ്.അഷാദിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്ക്വാഡും എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലയാലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്.വിജയന്, പത്തനംതിട്ട എസ്ഐ ഷിജു പി.സാം,…
Read Moreക്ഷീരകർഷകയായ യുവതിക്കുനേരേ അതിക്രമം; തൊഴുത്തിലെ സഹായിയായ നേപ്പാളി അറസ്റ്റിൽ
തലശേരി: ക്ഷീര കർഷകയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ ജോലിക്കാരൻ അറസ്റ്റിൽ. നേപ്പാൾ ജാപ്പയിൽ സ്വദേശി മഹേഷ് ഹസ്തയെ (36) യാണ് ഊട്ടി മുള്ളിഗൂറിൽ വച്ച് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. ക്ഷീരകർഷകയായ യുവതിയുടെ പശുക്കളെ പരിപാലിക്കുന്ന ജോലിക്കാരനായിരുന്നു മഹേഷ് ഹസ്ത. തൊഴുത്തിലെത്തിയ യുവതിയെ സമീപമുള്ള മുറിയിൽ താമസിക്കുന്ന മഹേഷ് പിന്നിലൂടെ വന്നു കൈകൊണ്ടു വായമൂടി പിടിച്ച് അക്രമിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രതിയുടെ കൈയിൽ കടിച്ചതോടെയാണ് പിടിത്തം വിട്ടത്. ഉടൻ ഉറക്കെ നിലവിളിച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം നാട് വിട്ട പ്രതി ഊട്ടിയിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് ഊട്ടിയിലെത്തി പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് അതിസാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊക്ലി…
Read Moreവാടക വീടിന് തീയിട്ട് ഗൃഹനാഥൻ; പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; പിന്നീട് തൂങ്ങി മരിച്ച് വയോധികൻ
തൃപ്പൂണിത്തുറ: വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങിമരിച്ചു. വീടിനകത്തുണ്ടായിരുന്ന മകന് ചെറിയ പൊള്ളലേറ്റു. എരൂർ പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശൻ (59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാൾ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയൽക്കാരെത്തി തീകെടുത്തുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടു ചേർന്നുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. ഇതേ സമയം പ്രകാശൻ പുറത്ത് മരത്തിൽ തൂങ്ങുകയായിരുന്നു. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടർന്ന് വീട്ടിൽനിന്നും മാറിതാമസിക്കുകയാണ്. ചെറിയ പൊള്ളലേറ്റ മകൻ കരുൺ (16) ആശുപത്രിയിൽ ചികിത്സ തേടി. ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Read Moreവേടന്റെ പാലക്കാട്ടെ പരിപാടി വേണ്ടത്ര മുൻകരുതലുകളും സജ്ജീകരണങ്ങളുമില്ലാതെ; സംഘാടനത്തിൽ വൻ പിഴവെന്ന് ആക്ഷേപം
പാലക്കാട്: പാലക്കാട് റാപ്പർ വേടന്റെ സംഗീത പരിപാടിയുടെ സംഘാടനത്തിൽ വൻ പിഴവുണ്ടായെന്ന് ആക്ഷേപം. വേണ്ടത്ര മുൻകരുതലുകളും സജ്ജീകരണങ്ങളുമില്ലാതെയാണ് പാലക്കാട് വേടന്റെ പരിപാടി നടത്തിയതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. രണ്ടായിരം പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനിയിലേക്ക് അതിലുമെത്രയോ ഇരട്ടി ആളുകൾ വേടന്റെ സംഗീതപരിപാടിക്കെത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന സംവിധാനങ്ങളും സജ്ജീകരണങ്ങളുമെല്ലാം അപ്പാടെ പാളിപ്പോകുന്ന തിരക്കായിരുന്നു ഇത്. സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസിനു പോലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.തിരക്ക് നിയന്ത്രിക്കാനും തിരക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയാതെ വന്നതോടെ വേടന്റെ സംഗീത പരിപാടി ചുരുക്കുകയും ചെയ്തു. ആകെ മൂന്നു പാട്ടുമാത്രമാണ് വേടൻ വേദിയിൽ പാടിയത്. ആ മൂന്നു പാട്ടിനും ജനക്കൂട്ടം ആവേശഭരിതരാവുകയും ചെയ്തു.ഇത്രയേറെ ആൾക്കൂട്ടം വേടന്റെ പരിപാടിക്ക് എത്തുമെന്ന് മുൻകൂട്ടി മനസിലാക്കി അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പറ്റിയ പാളിച്ചയാണ് പാലക്കാടുണ്ടായതെന്നാണ് പൊതുവെ വിലയിരുത്തൽ.സംസ്കാരിക വകുപ്പും പട്ടികജാതി പട്ടികവർഗ വികസന വകുപ്പും…
Read Moreട്രെയിനുകളിലെ അനധികൃത യാത്ര പിടികൂടാൻ ആർപിഎഫിന് പ്രത്യേകസംഘം; ഓരോ ട്രെയിനുകളിലും മൂന്നു പേർ അടങ്ങിയ ടീം
കൊല്ലം: ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ അനധികൃത യാത്രക്കാരെ പിടികൂടാൻ റെയിൽവേ സംരക്ഷണ സേന ( ആർപിഎഫ് ) പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ, എസി കോച്ചുകളിൽ കർശന പരിശോധന നടത്താൻ റെയിൽവേ ബോർഡ് ആർപിഎഫിന് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്. ഓരോ ട്രെയിനുകളിലും മൂന്നു പേർ അടങ്ങിയ ടീം ആയിരിക്കും പരിശോധനകൾ നടത്തുക. കൺഫേം -ആർഎസി ടിക്കറ്റില്ലാത്ത യാത്രക്കാർ റിസർവേഷൻ കോച്ചുകളിൽ കയറി സീറ്റുകൾ കൈയേറുന്നു എന്ന പരാതി വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇത്തരക്കാരെ ടിക്കറ്റ് പരിശോധകർ പിടികൂടി പിഴ ഈടാക്കാറുണ്ട്. ഇന്നാൽ നിയമലംഘകരുടെ എണ്ണം നിയന്ത്രിക്കാൻ ടിടിഇ മാർക്ക് കഴിയാത്ത സാഹചര്യത്തിലാണ് പരിശോധന കർക്കശമാക്കാൻ ആർപിഎഫിന് നിർദേശം നൽകിയത്.ചില ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സ്ലീപ്പർ കോച്ചുകളിൽ കയറാൻ പറ്റാത്ത അവസ്ഥ രാജ്യത്ത് പലയിടത്തും ഉണ്ട്. ഇതുകാരണം ടിടിഇമാർ പോലും ഈ…
Read Moreനെടുമങ്ങാട് മാർക്കറ്റിലെ കൊലപാതകം: മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ; കൊലപാതക കാരണം മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം
നെടുമങ്ങാട് : നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ വച്ചു യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ . കേസിലെ രണ്ടാം പ്രതി നെടുമങ്ങാട് പുളിഞ്ചി സ്വദേശി ജാഫർ(38),നാലാം പ്രതി വാളിക്കോട് പള്ളിവിളാകത്തു മുഹമ്മദ് ഫാറൂഖ്(44)അഞ്ചാം പ്രതി കാട്ടാക്കട കണ്ണൻ എന്ന മഹേഷ്(48)എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി അഴിക്കോട് ഗവ. യുപിസ്കൂളിന് സമീപം താമസിക്കുന്ന നിസാർ(44), മൂന്നാം പ്രതി നെടുമങ്ങാട് പേരുമല സ്വദേശി ഷമീർ(36)എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഈ മാസം 11 ന് രാത്രി 7.45 നാണ് അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ(26)നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ വച്ചു കൊല്ലപ്പെട്ടത്. പ്രതികളും ഹാഷിറും ടൗണിലെ ഒരു ബാറിൽ മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും അവിടെവച്ചു പരസ്പരം അടിപിടി നടത്തുകയും ചെയ്തിരുന്നു. തുടർന്ന് നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ എത്തിയ ഇവർ ഹാഷിറി നെ ഇറച്ചി വെട്ടുന്ന കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ഹാഷിർ…
Read Moreഭക്ഷണശാലയിൽ അമിത വില ചോദ്യംചെയ്ത അയ്യപ്പഭക്തന് മർദനം; പോലീസിനെതിരെയും ആക്ഷേപം
എരുമേലി: ഭക്ഷണശാലയിൽ അമിത വില ഈടാക്കിയത് ചോദ്യം ചെയ്ത ശബരിമല തീർഥാടകന് മർദനം. പോലീസ് സ്റ്റേഷനിൽ എത്തി തീർഥാടകൻ പരാതി നൽകിയപ്പോൾ പരാതിക്ക് രസീത് നൽകുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നും പരാതി.സംഭവം വിവാദമായതോടെ അന്വേഷണം നടത്തിയ പോലീസ് രണ്ടു പേരെ സ്റ്റേഷനിൽ കൊണ്ടുവന്ന് വിവരങ്ങൾ ചോദിച്ച ശേഷം വിട്ടയച്ചു. തുടർന്ന് ഭക്ഷണശാല അടപ്പിച്ച പോലീസ് പരാതി നൽകിയ തീർഥാടകന്റെ മൊഴി ലഭിച്ച ശേഷം കേസെടുക്കാമെന്ന നിലപാടിലാണ്. കഴിഞ്ഞ ദിവസം എരുമേലി വലിയമ്പല നടപ്പന്തലിലെ താത്കാലിക കടയിലാണ് അമിത വിലയെച്ചൊല്ലി വാക്കേറ്റവും മർദനവുമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി സുമേഷിനാണ് മര്‍ദനമേറ്റത്. ആറ് ചായയ്ക്കും ഒരു പാക്കറ്റ് ബിസ്കറ്റിനുമായി 140 രൂപ വാങ്ങിയെന്നും ഇത് അമിത വിലയാണെന്ന് പറഞ്ഞ് സുമേഷ് വിലവിവരപ്പട്ടിക കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കടയിലെ രണ്ടു പേർ മര്‍ദിച്ചെന്നാണു പരാതി. ഇതിനിടെ ദൃശ്യങ്ങൾ…
Read Moreഎഴുപത്തിയഞ്ചുകാരനായ പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും; ക്രൂരതയ്ക്ക് ഇരയായത് പത്തും ആറും വയസുള്ളകുട്ടികൾ
പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പത്തും ആറും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികന് ഇരട്ട ജീവപര്യന്തം തടവും 6.5 ലക്ഷം രൂപ പിഴയും ശിക്ഷ. തണ്ണിത്തോട് കരിമാന്‍തോട് ആനക്കല്ലിങ്കല്‍ വീട്ടില്‍ ഡാനിയേലിനെയാണ് (75) പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തം തടവിനു പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമം പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 33 വര്‍ഷം അധിക കഠിന തടവും ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2024 മാര്‍ച്ച് 18ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ഉണ്ടായത്. അയല്‍വാസിയായ ആറു വയസുകാരിക്കൊപ്പം തന്റെ വീട്ടില്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു പത്തുവയസുകാരി. ഇവരെയാണ് ഇയാൾ ലൈംഗികാതിക്രമത്തിനു വിധേയരാക്കിയത്.പത്തുവയസുകാരിക്കെതിരേയുള്ള കേസ് തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. ശിവകുമാര്‍ ആയിരുന്നു അന്വേഷിച്ചത്.…
Read Moreപെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
ഹരിപ്പാട്: പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്തു അശ്ലീല ചിത്രമാക്കി മാറ്റി ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാം ടെലിഗ്രാം എന്നിവയിലും പോസ്റ്റ് ചെയ്ത പ്രതികളിൽ ഒരാൾകൂടി പിടിയിൽ. തമിഴ്നാട് പിള്ളേയ്യർ കോവിൽ അജിത് കുമാർ (28) ആണ്. അറസ്റ്റിലായത് ഇയാളെ പോലീസ് തമിഴ്നാടു വിളപക്കം പൊളൂർ എന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. പ്രതി കുമാർ, സേവൻ എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെൺകുട്ടികളുടെ ഫോട്ടോകൾ എടുത്ത് ഇവരുടെ ചിത്രം മോർഫ് ചെയ്തു അശ്ലീല ചിത്രമാക്കി വ്യാജഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു അതുവഴി ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം എന്നിവയിൽ ഈ ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിക്കുകയും ചെയ്യകയാണ് ഇയാളുടെ വിനോദം. ഏപ്രിൽ 14നും അതിനുശേഷവും വന്ന ഹരിപ്പാട് സ്വദേശികളായ എട്ട് പെൺകുട്ടികളുടെ പരാതിയിൽ അവരുടെ ഫേസ്ബുക്ക് പേജിൽനിന്നു ഫോട്ടോകൾ എടുത്തു മോർഫ് ചെയ്തു അശ്ലീല ഫോട്ടോകളായി ഫേസ്ബുക്ക് മറ്റു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു എന്ന പരാതിയിൽ…
Read More