കോട്ടയം: ശബരിമല മണ്ഡലകാലം രണ്ടു ദിവസം പിന്നിട്ടപ്പോള്‍തന്നെ ക്രമീകരണം ജില്ലയിലുടനീളം പാളി. പമ്പയിലും മരക്കൂട്ടത്തിലും സന്നിധാനത്തും നിലയ്ക്കലിലും ഇന്നലെയുണ്ടായ വന്‍തിരക്ക് എരുമേലി-നിലയ്ക്കല്‍ പാതയിലും അനുഭവപ്പെട്ടു. രണ്ടും മൂന്നും ദിവസങ്ങള്‍ മുന്‍പ് വിവിധ നാടുകളില്‍ നിന്ന് റോഡ്മാര്‍ഗം പുറപ്പെട്ടവരുടെ വാഹനങ്ങള്‍ പലയിടങ്ങളിലും തടഞ്ഞു. എല്ലാ വർഷവും പതിവായി അപകടം സംഭവിക്കുന്ന കണമല അട്ടിവളവില്‍ ഇന്നലെയും തീര്‍ഥാടകവാഹനം മറിഞ്ഞതോടെ കുറെ സമയം ഗതാഗതം നിലച്ചു. പാലാ-പൊന്‍കുന്നം-വിഴിക്കത്തോട്-കൊരട്ടി പാതയില്‍ ഇന്നലെയും വാഹനക്കുരുക്കുണ്ടായി. ശബരിമലയില്‍ തിരക്ക് വര്‍ധിക്കുമ്പോള്‍ തീര്‍ഥാടകരെ എരുമേലിയില്‍ നിയന്ത്രിക്കാനോ പാര്‍പ്പിക്കാനോ ഉള്ള സൗകര്യവും സംവിധാനവുമില്ല. മാത്രവുമല്ല എരുമേലി ടൗണില്‍ ഒരേ സമയം അയ്യായിരത്തിലേറെ പേര്‍ക്ക് തങ്ങാനുള്ള ഇടവുമില്ല. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്ന് മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ തീര്‍ഥാടകരാണ് ഇക്കൊല്ലം എത്തുന്നത്. 47 ബസ് ഓടിച്ചിട്ടും തിരക്ക്കോട്ടയം: ഇന്നലെയും തീര്‍ഥാടകരുമായി മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ കോട്ടയത്തെത്തി. ഇതിനു പുറമെ മറ്റ്…
Read MoreCategory: Edition News
സ്കൂൾ ബസ് കയറി ബാലികയ്ക്കു ദാരുണാന്ത്യം; ഒരു കുട്ടിക്ക് പരിക്ക്; അപകടം സ്കൂൾ മുറ്റത്ത്
ചെറുതോണി: സ്കൂൾബസ് തലയിലൂടെ കയറിയിറങ്ങി അതേ സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥി മരിച്ചു. തടിയമ്പാട് പറപ്പള്ളിൽ ബെൻ ജോൺസന്റെ മകൾ ഹെയ്സൽ ബെൻ (3) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തടിയമ്പാട് കുപ്പശ്ശേരിൽ ആഷിക് അബ്ബാസിന്റെ മകൾ ഇനായ തെഹ്സിൻ (4) ന് കാലിന് ഗുരുതരപരിക്കേറ്റു. വാഴത്തോപ്പിലെ സ്വകാര്യ സ്കൂളിലാണു ദാരുണ സംഭവം. ഇന്നു രാവിലെ 9ഒാടെ സ്കൂൾ മുറ്റത്തെ പോർച്ചിലാണു ദുരന്തമുണ്ടയത്. പോർച്ചിൽ സ്കൂൾബസ് നിർത്തി കുട്ടികളെ ഇറക്കിയ ശേഷം വാഹനം മുന്നോട്ട് എടുക്കുമ്പോഴായിരുന്നു സംഭവം.പിന്നാലെ വന്ന ബസിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. പിന്നിലെ ബസിൽ നിന്നിറങ്ങിയ കുട്ടികൾ അപകടത്തിൽപ്പെട്ട ബസിന് അരികിലൂടെ മുന്നോട്ടു പോകുമ്പോഴായിരുന്നു ദാരുണ സംഭവം. ബസിന്റെ മുൻ ചക്രം ഹെയ്സലിന്റെ തലയിലൂടെ കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന ഇനായയുടെ കാലിലും ബസ് കയറി. സംഭവംകണ്ട സ്കൂൾ ജീവനക്കാർ ബഹളം വച്ച് വാഹനം നിർത്തിച്ചു. ഉടൻതന്നെ രണ്ടു കുട്ടികളെയും…
Read Moreഭീതിയും നാശവും വിതച്ച് ആറാട്ടുപുഴയിൽ ഇടിമിന്നൽ; വ്യാപക നാശനഷ്ടം; മിന്നലേറ്റ് തെങ്ങ് വിണ്ടുകീറി
ഹരിപ്പാട്: ഭീതിയും നാശവും വിതച്ച് ആറാട്ടുപുഴയിൽ ഇടിമിന്നൽ. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്കുഭാഗത്താണ് ഇടിമിന്നലിൽ വ്യാപക നാശനഷ്ടമുണ്ടായത്.ആറാട്ടുപുഴ മാമൂട്ടിൽ സലാഹുദീന്റെ വീട്ടിൽ വലിയ നാശമുണ്ടായി. അടുക്കളപ്പാതകം ഉൾപ്പെടെ വീടിന്റെ പലഭാഗവും പൊട്ടിച്ചിതറി. കെഎസ്ഇബി മീറ്റർ കത്തിപ്പോയി. രണ്ടു ഫാനും നശിച്ചു. മുറ്റത്തുനിന്ന തെങ്ങും മിന്നലേറ്റ് പൊട്ടിക്കീറി. വലിയ തീഗോളങ്ങൾ കണ്ടു ഭയന്നുപോയെന്ന് സലാഹുദീൻ പറഞ്ഞു. പുറത്തായിരുന്ന ഇദ്ദേഹം തിരികെ വീട്ടിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് മിന്നൽ ഉണ്ടാകുന്നത്. ഈ സമയം മകൾ ബീമ അടുക്കളയിൽ പാചകത്തിലായിരുന്നു. ഫോൺ വന്നതുകാരണം ബീമ വാതിൽഭാഗത്തേക്കു മാറിയത് ഭാഗ്യമായി. തെക്കേക്കണ്ടത്തിൽ ഹുസൈന്റെ വീടിന്റെ ചുവരുകൾക്ക് വിള്ളലുണ്ടായി. ഇവിടെ ഫാനുകൾ ഉൾപ്പെടെ കത്തി. റിജുഭവനത്തിൽ രാധയുടെ വീട്ടിൽ സെറ്റ്ടോപ് ബോക്സും മൂന്നു ഫാനുകളും ഉപയോഗശൂന്യമായി. ധർമാലയത്തിൽ സുധാമണിയുടെ വീട്ടിലെ ടിവി, മിക്സി, ഫാനുൾപ്പെടെയെല്ലാം നശിച്ചു. നന്ദനത്തിൽ ഓമനക്കുട്ടന്റെ വീട്ടിലെ രണ്ടു എസികൾക്കും…
Read Moreപോലീസ് പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ല; നടപ്പാതകൾ നിറഞ്ഞ് വാഹനങ്ങൾ
തലയോലപ്പറമ്പ്: കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പോലീസിന് സ്ഥലമില്ലാത്തതിനെത്തുടർന്നു വാഹനങ്ങൾ തലയോലപ്പറമ്പ് പട്ടണത്തിന്റെ വിവിധ സ്ഥലങ്ങളിൽ റോഡിന് ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ സൂക്ഷിക്കുന്നത് ഗതാഗത തടസവും അപകടസാധ്യതയുമുണ്ടാക്കുന്നു. പുതിയ പോലീസ് സ്റ്റേഷന്റെ നിർമാണത്തിനായി തലപ്പാറയ്ക്കുസമീപം വാടകക്കെട്ടിടത്തിലേക്ക് സ്റ്റേഷന്റെ പ്രവർത്തനം മാറ്റിയപ്പോൾ പിടിച്ചെടുത്ത മിനിലോറികളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ തലപ്പാറ ഭാഗത്തെ റോഡരികിൽ ഇപ്പോഴും സൂക്ഷിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ്ക്കളുടെ താവളമായി ഇവിടംമാറി. നിലവിലുള്ള പോലീസ് സ്റ്റേഷന്റ പടിഞ്ഞാറുഭാഗത്ത് കുറുന്തറ പാലത്തിനോട് ചേർന്നു മൂന്നു കാറും ഓട്ടോറിക്ഷയും നടപ്പാതയിൽ കിടക്കുന്നുണ്ട്.സിനിമാ പോസ്റ്ററുകളും രാഷ്ട്രീയപ്പാർട്ടികളുടെ പോസ്റ്ററുകളും പതിക്കുന്നത് ഈ വാഹനങ്ങളുടെ മീതെയായി. കേസിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പോലീസ് പിടിക്കുമ്പോൾ എംവിഡിയുടെ പരിശോധന കഴിഞ്ഞാൽ പിഴയടച്ച് ഉടമസ്ഥർക്ക് കൊണ്ടുപോകാമെന്നാണ് നിയമം. പിഴ അടയ്ക്കേണ്ട തുക വളരെ വലുതായാൽ പലരും വാഹനം ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്. വാഹനാപകടങ്ങളിൽ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ കോടതിയിൽ കേസ് തീരാതെ വാഹനം…
Read Moreതെരഞ്ഞെടുപ്പ് ചിഹ്നം; പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം; അവസാന തീയതി 24
കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ഥാനാർഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. പകർപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കുകയും വേണം. ചിഹ്നം ശിപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികൾ, സ്വന്തം കൈപ്പടയിൽ ഒപ്പ് വച്ച ശിപാർശ കത്ത് ബന്ധപ്പെട്ട വരണാധികാരി ചിഹ്നം അനുവദിക്കുന്ന 24 ന് വൈകിട്ട് മൂന്നിന് മുൻപ് സമർപ്പിക്കണം. ഓൺലൈനായും തുക കെട്ടിവയ്ക്കാംകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് നിക്ഷേപത്തുക ഓൺലൈനായി അടക്കാം. ഇ-ട്രഷറി മുഖേന തുക കെട്ടിവെക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.ട്രഷറിയുടെ വെബ് സൈറ്റായ www.etreasury.kerala.gov.in വഴി നെറ്റ് ബാങ്കിംഗ്, കാർഡ് പേയ്മെന്റ്, യുപിഐ, ക്യു.ആർ കോഡ് തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച്…
Read Moreചീമേനിയിലെ ബിഎല്‍ഒയുടെ ആത്മഹത്യ: ഫോൺ കസ്റ്റഡിയിൽ; സിപിഎമ്മിന്റെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബിജെപി
പയ്യന്നൂര്‍: ചീമേനി ഏറ്റുകുടുക്കയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ തറയില്‍ അനീഷ് ജോര്‍ജിന്റെ (45)ആത്മഹത്യയുമായി ബന്ധപ്പെട്ട് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഭീഷണികളെ തുടര്‍ന്നാണ് അനീഷ് ആത്മഹത്യ ചെയ്തതെന്നആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ പറഞ്ഞു. സിപിഎമ്മിന്റെ ഭീഷണിയാണ് അനീഷിന്റെ ആത്മഹത്യയ്ക്കു കാരണമെന്നും അനീഷിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബിജെപി ജില്ലാ ഘടകം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനീഷിന് ഭീഷണിയുണ്ടായിരുന്നതായി വോയ്സ് ക്ലിപ്പുകളെ ഉദ്ധരിച്ച് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജും വാര്‍ത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലുള്ള ചിലരാണ് ഭീഷണിപ്പെടുത്തിയതെന്ന് മാര്ട്ടിന് ജോര്‍ജ് ആരോപിച്ചിരുന്നു. അനീഷിന് ഭീഷണിയുള്ളതായി ഏറ്റുകുടുക്ക പ്രദേശത്തുനിന്നും ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിനായാണ് പോലീസ് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തത്. ആരൊക്കെയാണു ഭീഷണിപ്പെടുത്തിയതെന്ന വിവരങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാവും. അതോടൊപ്പം…
Read Moreതിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍.ശക്തന് രാജിവച്ചു; തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനത്തു തുടരാൻ കെപിസിസി നിർദേശം
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്‍.ശക്തന് രാജി വച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി. പാലോട് രവി രാജിവച്ചതിനെത്തുടര്‍ന്ന് താല്‍ക്കാലിക ചുമതലയാണ് ശക്തന് നല്‍കിയിരുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ശക്തന്റെ രാജിയെന്നാണു ലഭിക്കുന്ന സൂചന. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനത്തു തുടരാനാണ് കെപിസിസി നേതൃത്വം ശക്തനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Moreതിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവം; മൂന്നു പേർ പിടിയിൽ; പിടിയിലായവരിൽ കാപ്പ കേസ് പ്രതിയും
തിരുവനന്തപുരം: ഫുട്ബോള്‍ കളി സ്ഥലത്തെ സംഘര്‍ഷ ത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയിലായി. പിടിയിലായതില്‍ കാപ്പ കേസ് പ്രതിയും ഉള്‍പ്പെടുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തും. കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര് ഒളിവിലാണ്. രാജാജി നഗര്‍ തോപ്പില്‍ വീട്ടില്‍ അലന് (19) ആണ് ഇന്നലെ കുത്തേറ്റ് മരിച്ചത്. തൈക്കാട് മോഡല്‍ സ്കുള് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലന് കുത്തേറ്റു മരിച്ചത്. രാജാജി നഗറിലെയും ജഗതി കോളനിയിലെയും കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനാണ് ഇരു വിഭാഗത്തെയും പ്രതിനിധികരിച്ച് യുവാക്കള്‍ തൈക്കാട് എത്തിയത്. ഇതിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. നെഞ്ചില്‍ ഗുരുതരമായി കുത്തേറ്റ അലനെ സുഹൃത്തുക്കള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി ചെറു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നുവരികയായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും…
Read Moreപ്രകൃതിയുടെ മാസ്മരികത; ‘പ്രകൃതി തന്നെ ലഹരി’ സന്ദേശവുമായി ബിജു കാരക്കോണം
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ബിജു കാരക്കോണം നടത്തുന്ന ‘പ്രകൃതി തന്നെ ലഹരി’ എന്ന ബോധവൽക്കരണ പരിപാടി ശ്രദ്ധേയമാകുന്നു. ശിശുദിനത്തോടനുബന്ധിച്ച് കരിക്കകം ശ്രീ ചാമുണ്ഡി വിദ്യാപീഠത്തിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ തൊണ്ണൂറ്റി ഒന്നാമത് ഫോട്ടോഗ്രാഫി പ്രദർശനം, ലഹരിക്കെതിരായ പോരാട്ടത്തിൽ പ്രകൃതിയുടെ അദ്ഭുതലോകത്തേക്ക് യുവതലമുറയെ ക്ഷണിക്കുകയാണ്. ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ മെമ്പർ അഡ്വ.മേരി ജോൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തക്കുറിച്ചും കുട്ടികളെ നല്ല ശീലങ്ങളിലേക്കു നയിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ചൂണ്ടികാട്ടി. ചടങ്ങിൽ ചാമുണ്ഡി ദേവി ടെംപിൾ ട്രസ്റ്റ് ചെയർമാൻ എം. രാധാകൃഷ്ണൻ നായർ, കരിക്കകം അമ്പലത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീ ചാമുണ്ഡി വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ രാജ് മോഹൻ, കരിക്കകം ക്ഷേത്രം പ്രസിഡന്റ് കെ. പ്രതാപചന്ദ്രൻ, ട്രഷറർ ഗോപകുമാരൻ നായർ, എജ്യുക്കേഷൻ കമ്മിറ്റി കൺവീനർ ഡോ.ഹരീന്ദ്രൻ നായർ…
Read Moreഅപകടപരമ്പരയിൽ മുങ്ങി ശബരിമല തീർഥാടനകാലത്തിനു തുടക്കം; ഇന്നലെ തന്നെ ഉണ്ടായത് നാല് അപകടം
മുണ്ടക്കയം: മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ മുന്നോടിയായി ശബരിമല നട തുറന്നതിന് പിന്നാലെ തീർഥാടന വാഹന അപകട പരമ്പരയും ആരംഭിച്ചു. ഇന്നലെ മുണ്ടക്കയത്തിനു സമീപം മാത്രമുണ്ടായത് നാല് അപകടങ്ങൾ.ഉച്ചയ്ക്ക് 12ന് പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ അമരാവതിക്കു സമീപം ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർഥാടകരുടെ ഒമ്നിവാൻ നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറിയായിരുന്നു ആദ്യ അപകടം. അപകടത്തെത്തുടർന്ന് ഡ്രൈവറും മുൻ സീറ്റിലെ തീർഥാടകനും വാഹനത്തിനുള്ളിൽ കുടുങ്ങി. നാട്ടുകാരും പോലീസും ഏറെനേരം പണിപ്പെട്ടാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ അപകടത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ മുണ്ടക്കയം സ്വദേശിയുടെ കാർ കരിനിലത്തിനു സമീപം മറ്റൊരു തീർഥാടന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു കാറുകൾക്കും സാരമായ കേടുപാട് സംഭവിച്ചു. തുടർന്ന് ആദ്യ അപകടത്തിൽ പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ…
Read More