പ്രദീപ് ഗോപി മലയാളികൾക്ക് മറക്കാനാവാത്തതും ഗൃഹാതുരത്വം സമ്മാനിക്കുന്നതുമാണ് മേടത്തിലെ വിഷു. സ്വർണ്ണമണികൾ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാൽക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തിൽ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓർമ്മകളാണ്. മലയാളികൾക്ക് ഓണം കഴിഞ്ഞാൽ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാർഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. മേടം ഒന്നാം തീയതിയാണ് വിഷുദിവസമായി കൊണ്ടാടുന്നത്. പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. വളരെ മുന്‍പ് കേരളീയരുടെ പുതുവർഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു. വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതിഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണൻ, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരകാസുരന്റെ നഗരമാണ് പ്രാഗ് ജ്യോതിഷം. അവിടെച്ചെന്ന് നഗരത്തിന്റെ ഉപരിതലത്തിൽ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരിൽക്കണ്ട് മനസിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട്…
Read MoreCategory: Editor’s Pick
വരൂ നമ്മുക്ക് കൈകോര്‍ക്കാം ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍, 24 ദിവസമായി ഒരച്ഛനും മക്കളും മകളെ കാത്തിരിക്കുന്നു, പോലീസ് അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ല, ജെസ്നയുടെ തിരോധാനം സമസ്യയാകുമ്പോള്‍
പത്തനംത്തിട്ടയില്‍ കോളജ് വിദ്യാര്‍ഥിനിയെ കാണാതായിട്ട് 24 ദിവസം പിന്നിട്ടിട്ടും ഒരു തുമ്പുപോലും കണ്ടെത്താനാകാതെ പോലീസ്. കഴിഞ്ഞമാസം 20നാണ് എരുമേലി മുക്കൂട്ട് തറയില്‍ ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. രാവിലെ എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിപിന്നെ തിരിച്ചെത്തിയില്ല. ജെസ്നയെ തേടി പോലീസ് ബംഗളൂരുവില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജെസ്നയെ ആരോ തട്ടിക്കണ്ടുപോയതാകാമെന്നാണ് വീട്ടുകാരുടെ സംശയം. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പരിക്ഷയുടെ ബുക്കുകളാല്ലാതെ മറ്റൊന്നും ജെസ്ന കൊണ്ടുപോയിട്ടുണ്ടായിരുന്നില്ല. വീട്ടുകാര്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ ബംഗളൂരുവില്‍നിന്ന് ജെസ്നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ട് ഫോണ്‍ കോളുകളുടെ ഉറവിടം തേടി വെച്ചൂച്ചിറ എഎസ്ഐയും സംഘവും ബെംഗളൂരുവിലേക്കു പോയിരുന്നു. എന്നാല്‍ കാര്യമായ ഫലമുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു.…
Read Moreപീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച വിഷ്ണും കുടുംബവും ഒളിവില്‍, പോലീസ് വീട്ടില്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കണ്ടത് പൂട്ടിയ വീട്, വിഷ്ണു ബിജെപി നേതാവിന്റെ അനന്തിരവന്
ജമ്മു കാഷ്മീരിലെ കഠുവ വില്ലേജില്‍ കൂട്ടബലാത്സംഗത്തിനിടെ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഇരയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം നവമാധ്യമങ്ങളില്‍ പ്രതികരിച്ച മുന്‍ ബാങ്ക് മാനേജര്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊട്ടക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരായിരുന്ന നെട്ടൂര്‍ സ്വദേശി കുഴിപ്പിള്ളില്‍ വീട്ടില്‍ വിഷ്ണു നന്ദകുമാറിനെതിരേ പനങ്ങാട് പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തെത്തുടര്‍ന്നു യുവാവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതിനു പിന്നാലെ ഇന്നലെയാണ് പോലീസ് കേസെടുത്തത്. എറണാകുളം ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനായ ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നു പോലീസ് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ സംഘടനകളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ യുവാവിനെതിരേ രംഗത്തുവരികയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് കുടുംബസമേതം സ്ഥലത്തുനിന്നു മുങ്ങിയതായാണു പോലീസ് പറയുന്നത്. ഇന്നലെ വൈകിട്ടോടെ വിഷ്ണുവിനെതേടി പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ ആരും…
Read Moreലോകം മറ്റൊരു മഹായുദ്ധത്തിന്റെ വക്കില്‍, സിറിയയിലെ അമേരിക്കന്‍ സഖ്യകക്ഷികളുടെ വ്യോമാക്രമണം വിത്തുപാകുന്നത് വലിയ സംഘര്‍ഷത്തിന്, തിരിച്ചടിക്കുമെന്ന് പുടിനും റഷ്യയും
സംഘര്‍ഷഭരിതമായ ദിവസങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. സിറിയയുടെ പേരില്‍ ലോകരാഷ്ട്രങ്ങള്‍, പ്രത്യേകിച്ച് അമേരിക്കയും റഷ്യയും രണ്ടു ചേരിയിലായതോടെ ഒരു യുദ്ധത്തിനുള്ള കോപ്പുകൂട്ടലാണ് നടക്കുന്നതെന്ന വിലയിരുത്തലാണ് നയതന്ത്ര വിദഗ്ധര്‍ക്കുള്ളത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സിറിയയിലെ രാസായുധ സംഭരശാലകളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സേന ആക്രമണം നടത്തിയത്. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം. യുഎസ്, ബ്രിട്ടന്, ഫ്രാന്‍സ് സംയുക്ത സൈന്യമാണ് ആക്രമണം നടത്തുന്നത്. ആക്രമണ വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിക്കുകയും ചെയ്തു. സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങള്‍ മുഴുവന്‍ തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം സിറിയയില്‍ ഉണ്ടായ രാസായുധാക്രണണത്തിന് തിരിച്ചടി നല്‍കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. രാസായുധാക്രമണത്തെ അപലപിച്ച് തെരേസ മേ ഉള്‍പ്പടെയുള്ള ലോക നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സംയുക്തസൈന്യം ഡമാസ്കസ് പ്രദേശത്ത് ആക്രമണം നടത്തുന്നതെന്നാണ് വിവരം. സംയുക്ത സൈനികാക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചെന്ന് സിറിയന്‍ ഭരണകൂട…
Read Moreകിരാതന്മാര് പീഡിപ്പിച്ചു കൊന്ന എട്ടുവയസുകാരിയെ അപമാനിച്ച വിഷ്ണു നന്ദകുമാറിന് ഒടുവില്‍ പണി പോയി, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടത് കൊട്ടക് മഹീന്ദ്ര ബാങ്ക്
കാഷ്മീരില്‍ കേവലം എട്ടു വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അതിദാരുണമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഈ കൊടുംക്രൂരതയ്ക്കെതിരേ പ്രതികരിച്ചപ്പോള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച മലയാളി യുവാവിനെതിരേ വന്‍ പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ അരങ്ങേറിയിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ മാനേജരായി ജോലി ചെയ്യുന്ന വിഷ്ണു നന്ദകുമാര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ അപമാനിച്ച് ഒരു വാര്‍ത്തയുടെ താഴെ കമന്റിട്ടത്. ”ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, ഇല്ലെങ്കില്‍ നാളെ ഇവള് ഇന്ത്യക്ക് എതിരെ ബോംബായേനെ” എന്നാണ് വിഷ്ണു നന്ദകുമാര്‍ കമന്റ് ചെയ്തത്. ഇതിനെതിരേ പലരും ഫേസ്ബുക്കിലൂടെ പ്രതിഷേധിച്ചു. വിഷ്ണുവിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു കൊട്ടക് ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം ശക്തമായി. ഇതിനിടെ പേജിന്റെ റേറ്റിംഗ് 4.5ല്‍ നിന്ന് 1.6ലേക്ക് നിലംപൊത്തി. അപകടം മണത്ത ബാങ്ക് അധികൃതര്‍ വിഷ്ണുവിനെ പുറത്താക്കുകയായിരുന്നു. പ്രകടനം മോശമായതിന്റെ…
Read Moreപതിമൂന്നു വയസുള്ള മലയാളി പെണ്‍കുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് ദുബായില്‍ മൂന്നു മാസം തടവു ശിക്ഷ; പ്രതിയെ കുടുക്കിയത് അമ്മ, പ്രതി പറയുന്നത് മറ്റൊന്ന്
ദുബായില്‍ പതിമൂന്നുകാരിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച ഇന്ത്യന്‍ യുവാവിന് മൂന്നുമാസം തടവുശിക്ഷ. ചെന്നൈ സ്വദേശിയായ 27കാരനാണ് പ്രതി. പെണ്‍കുട്ടിയുടെ മെയിലിലേക്കാണ് പ്രതി ദൃശ്യങ്ങള്‍ അയച്ചത്. പെണ്‍കുട്ടിയുടെ അമ്മ അവിചാരിതമായി ഈ ദൃശ്യങ്ങള്‍ കാണാനിടയായതാണ് സംഭവം പുറത്തറിയാന്‍ കാരണം. അതേസമയം, പ്രോസിക്യൂഷന് ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രതി നിഷേധിച്ചു. പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചുംബിക്കുന്നത് ഒരിക്കല്‍ അമ്മ കാണുകയും തന്നെ ഫ്ളാറ്റില്‍ നിന്നും പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നുവെന്നും പ്രതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ വാദങ്ങള്‍ തള്ളുകയായിരുന്നു. കുടുംബ സുഹൃത്തുകൂടിയായ ഇയാള്‍ വീട്ടില്‍ വരുമ്പോള്‍ തന്നോട് മോശമായി പെരുമാറാറുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി. 2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയില്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു.…
Read Moreപൈശാചികതയില്‍ നടുങ്ങി രാജ്യം! ഭീതിമൂലം അസിഫയുടെ വീട്ടുകാര്‍ ജമ്മുവിട്ടു; കോടതിയില്‍ ഹാജരാകരുതെന്ന് വനിതാ അഭിഭാഷകയ്ക്കു ഭീഷണി; സംഭവത്തിനു പിന്നില്‍ പാക്കിസ്ഥാനെന്നു ബിജെപി നേതാവ്
ശ്രീനഗർ: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം നിർമിക്കുമെന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കത്വയിലെ എട്ടുവയസുകാരി ആസിഫയുടെ അവസ്ഥ മറ്റൊരു കുട്ടിക്കും ഇനിയൊരിക്കലും ഉണ്ടാവരുതെന്നും മെഹബൂബ ട്വീറ്റ് ചെയ്തു. ആസിഫയുടെ കേസാവണം ഇത്തരത്തിലെ ഏറ്റവും ഒടുവിലത്തേതെന്നും അവർ കൂട്ടിച്ചേർത്തു. എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ കാഷ്മീരിൽ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ഇതോടെ പിഡിപി ജനപ്രതിനിധികളുടെ യോഗം മെഹബൂബ മുഫ്തി വിളിച്ചിട്ടുണ്ട്. വരുന്ന ശനിയാഴ്ചയാണ് പാർട്ടി യോഗം ചേരുക. പ്രതിഷേധം ആളിക്കത്തുന്നു,പ്രധാനമന്ത്രിക്കെതിരേയും പ്രതിഷേധം ജമ്മു കാഷ്മീരിലെ കത്വയിൽ എട്ടു വയസുള്ള ബാലികയെ എട്ടു പേർ കൂട്ട ബലാത്സംഗം നടത്തി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ-ക്രമസമാധാന പ്രശ്നമായി വളരുന്നു. പ്രധാന പ്രതിപക്ഷ കക്ഷിയായ നാഷണൽ കോണ്‍ഫറൻസും മുസ്ലിം ബകർവാൾ വിഭാഗവും സർക്കാരിനെതിരേ തെരുവിലിറങ്ങി. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതു തടഞ്ഞതിന് ഏതാനും അഭിഭാഷകർക്കെതിരേ പോലീസ്…
Read Moreപയ്യന്നൂരില്‍ 21കാരന് കാമുകിയുമായി മുങ്ങി, വീട്ടുകാരും പോലീസും അന്വേഷിക്കുന്നതിനിടെ നാടകീയമായി ഇരുവരും കോടതിയില്‍, പിന്നാലെയെത്തിയ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു, പയ്യന്നൂരില്‍ കോടതിയില്‍ നടന്നത്
പയ്യന്നൂരില്‍ ഒളിച്ചോടിയ പ്രണയിതാക്കളും ഇവരെ തേടിയെത്തിയ ബന്ധുക്കളും പിലാത്തറയില്‍ കാഴ്ച്ചവച്ചത് നാടകീയ രംഗങ്ങള്‍. പയ്യന്നൂരിലെ കൗമാരക്കാരായ കമിതാക്കളാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വില്ലന്‍ സ്ഥാനത്ത് ബന്ധുക്കളും. രണ്ടുദിവസം മുമ്പാണ് പ്രണയബദ്ധരായ ഇരുവരേയും കാണാതായത്. സമ്പന്നകുടുംബാംഗമായ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും വയനാട്ടിലെ റിസോര്‍ട്ടിലുണ്ടെന്ന് സൂചനയും ലഭിച്ചു. പോലീസും ബന്ധുക്കളും ഇതോടെ വയനാട്ടിലേക്ക് വച്ചുപിടിച്ചു. സംഭവം പന്തിയല്ലെന്ന് മനസിലാക്കിയ കമിതാക്കള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കോടതിയില്‍ ഹാജരാകാനുള്ള നീക്കങ്ങള്‍ നടത്തി. ബുധനാഴ്ച ഉച്ചക്ക് ശേഷം ഇവര്‍ നാടകീയമായി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. കോടതി പരിസരത്ത് വാഹനത്തിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ കമിതാക്കളെ തടഞ്ഞെങ്കിലും വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ എസ് ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് യുവതിക്ക് സംരക്ഷണമൊരുക്കി കോടതിയിലെത്തിക്കുകയായിരുന്നു. കോടതിയില്‍…
Read Moreനാട്ടില്‍ പെണ്ണു കിട്ടാത്ത മലയാളി യുവാക്കള്‍ കുടകിലേക്ക്, കുടകിലെ പെണ്‍കുട്ടികളെ കെട്ടാന്‍ ഡിമാന്‍ഡുകള്‍ വളരെ കുറവ്, മലയാളി യുവാക്കളെ ആകര്‍ഷിക്കുന്ന കാരണങ്ങള്‍ ഇങ്ങനെ
ഒരുകാലത്ത് മാലിക്കല്യാണം കേരളത്തില്‍ വ്യാപകമായിരുന്നു. എന്നാല്‍ ആളുകള്‍ക്കിടയില്‍ ഇതിനെപ്പറ്റി വലിയ ബോധവല്‍ക്കരണം വന്നതോടെ കേരളത്തിലെ പെണ്‍കുട്ടികളെ മാലിയിലേക്ക് വിവാഹം കഴിച്ചയയ്ക്കുന്നതിനും കുറവു വന്നു. ഇപ്പോള്‍ കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ട്രെന്റ് ആയി വന്നിരിക്കുന്നത് കുടക് കല്യാണമാണ്. മാലി കല്യാണത്തില്‍ നിന്ന് ഒരു വ്യത്യാസമുണ്ട്. കുടകില്‍ നിന്ന് പെണ്‍കുട്ടികളെ യുവാക്കള്‍ കേരളത്തിലേക്കാണ് വിവാഹം കഴിച്ചുകൊണ്ടു വരുന്നത്. ഒരു ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യമായി സംപ്രേക്ഷണം ചെയ്തത്. കുടകിലെ സാമ്പത്തികം കുറഞ്ഞ വീടുകളിലെ പെണ്‍കുട്ടികളെയാണ് ഇങ്ങനെ വിവാഹം കഴിക്കാവുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാതി, മതം, സാമ്പത്തിത്തിക സ്ഥിതി, സൗന്ദര്യം എന്നിവയൊന്നും ഒരു കാര്യമാക്കരുത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാം. പക്ഷേ സ്ത്രീധനമില്ല. കുടകിലെ മടിക്കേരി, വീരാജ് പേട്ട, ഗോണിക്കുപ്പ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അങ്ങനെ നിരവധി പെണ്‍കുട്ടികളാണ് അങ്ങനെ വിവാഹം കഴിച്ച് മലബാറിലേക്ക് വരുന്നത്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഇരുനൂറിലേറെ കുടക്…
Read Moreബഗാളികളെയും നേപ്പാളികളെയും കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്ന് ചിലര്‍ പറഞ്ഞു പരത്തി, പാടവരമ്പിലൂടെ എന്നെ കാണാന്‍ ഓടിയ ആ ചെറുപ്പക്കാരന് വേണ്ടിവന്നു എനിക്ക് രണ്ടാംജന്മാം തരാന്‍, ദിലീപ് പറയുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കിടക്കേണ്ടി വന്നതുള്‍പ്പെടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളിലൂടെയാണ് ദിലീപ് കടന്നുപോയത്. ജീവിതവും സിനിമയും പ്രതിസന്ധിയിലായ സമയത്താണ് രാമലീല റിലീസ് ചെയ്യുന്നത്. മലയാളികള്‍ ഏറ്റെടുത്ത രാമലീല വലിയ ഹിറ്റായി മാറുകയും ചെയ്തു. കഴിഞ്ഞദിവസം രാമലീലയുടെ 111-ാം ദിനത്തിന്റെ ആഘോഷത്തില്‍ ദിലീപ് മനസുതുറന്നു. 2010 മുതല്‍ ഞാനും ടോമിച്ചായനും സുഹൃത്തുക്കളാണ്. അതിനിടയിലാണ് അരുണ്‍ വന്ന് ഇങ്ങനെയൊരു സിനിമ ചെയ്യണം എന്നു പറയുന്നത്. അരുണ്‍ എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നല്ലാതെ കൂടുതല്‍ വിവരങ്ങളറിയില്ലായിരുന്നു. അങ്ങനെ അരുണ്‍ സച്ചി ഭായിയെ പോയി കാണുകയും സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അരുണ്‍ ഗോപിയുടെ സംവിധാന മികവിനെ പ്രശംസിക്കാനും ദിലീപ് മറന്നില്ല. കലാഭവന്‍ ഷാജോണ്‍ ആണ് അരുണ്‍ ഗോപിയെക്കുറിച്ച് കൂടുതല്‍ എന്നോട് പറയുന്നത്. എന്റെ കടുത്ത ആരാധകനാണെന്നും ചെറുപ്പം മുതല്‍ എന്റെ സിനിമകള്‍ കണ്ട് ഇഷ്ടം മൂത്താണ് സിനിമ…
Read More