പാലാ: മാണി സി. കാപ്പൻ ഇനി പാലായുടെ എംഎൽഎ. മണ്ഡലം നിലവിൽ വന്ന 1965-നുശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസിനു പുറത്തുനിന്ന് ഒരു എംഎൽഎ ഉണ്ടാകുന്നത്. ഈ 54 വർഷക്കാലയളവിലും കെ.എം.മാണിയായിരുന്നു പാലായുടെ എംഎൽഎ. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു മാണി സി. കാപ്പന്റെ വിജയം. പരന്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളിൽ വൻ മുന്നേറ്റം നടത്തിയാണ് കാപ്പന്റെ വിജയം. ആകെയുള്ള 177 ബൂത്തുകളിൽ ഭൂരിപക്ഷം ബൂത്തുകളും കാപ്പൻ പിടിച്ചു. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, എലിക്കുളം എന്നീ പഞ്ചായത്തുകളിലെല്ലാം എൽഡിഎഫ് ലീഡ് നേടി. മുത്തോലി, കൊഴുവനാൽ, മീനച്ചിൽ എന്നിവിടങ്ങളിൽ മാത്രമാണ് യുഡിഎഫിനു ലീഡ് നേടാനായത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനായിരുന്നു സർവേകളിൽ മുൻതൂക്കമെങ്കിലും ഇതിനെ അട്ടിമറിക്കുന്ന പ്രകടനമാണു മാണി സി. കാപ്പന് കാഴ്ചവച്ചത്.2006, 2011, 2016 വർഷങ്ങളിൽ കെ.എം. മാണിയോടു മത്സരിച്ചു പരാജയപ്പെട്ട…
Read MoreCategory: Editor’s Pick
പ്രണയം നിരസിച്ചതിന് അടി; പെണ്‍കുട്ടിയുടെ കർണപടം പൊട്ടി, കേൾവിശക്തി നഷ്ടം
ആലുവ: വിവാഹ അഭ്യർഥന നിരസിച്ച വിദ്യാർഥിനിക്കു സഹപാഠിയുടെ മർദനം. ഇടതു ചെവിയുടെ കർണപടം പൊട്ടിയ നിലയിൽ ആലുവ രാജഗിരി ഹോസ്പിറ്റലിൽ എത്തിച്ച പെണ്‍കുട്ടിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സെപ്റ്റംബർ പതിനെട്ടിനായിരുന്നു സംഭവം. ഇടുക്കി തൊടുപുഴ വാഴത്തോപ്പ് സ്വദേശിയായ ഇരുപതുകാരിക്കു നേരെയാണു കോളജിൽവച്ച് മൃഗീയമായ ആക്രമണം ഉണ്ടായത്. തൊടുപുഴയിലെ ഒരു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണു പെണ്‍കുട്ടി. സഹപാഠിയായ കന്പിളികണ്ടം സ്വദേശിക്കെതിരേയാണു പെണ്‍കുട്ടി പരാതി നൽകിയിരിക്കുന്നത്. ഉച്ചഭക്ഷണസമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്കു വിളിച്ചു കൊണ്ടുപോയി പെണ്‍കുട്ടിയെ മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മുഖത്ത് നിരവധി തവണ അടിയേറ്റു. ഷൂസിട്ട് ചവിട്ടുകയും കഴുത്തിനു പിടിച്ചു മതിലിൽ ചേർത്ത് ഉരയ്ക്കുകയും ചെയ്തു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് കേസെടുത്ത് വിശദമായി അന്വേഷിക്കാൻ തയാറായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുകയാണ്. പെണ്‍കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തിയാലും പൂർണമായി…
Read Moreകെണിയൊരുക്കി പ്രണയവല! ഡല്‍ഹിയിലും ലൗ ജിഹാദ്; 21 വയസുള്ള മലയാളി പെണ്‍കുട്ടിയെ തട്ടിയെടുത്തു രാജ്യംവിട്ടു; രാജ്യം വിട്ടു പോകുന്നതിനു മുമ്പ് അവള് അമ്മയോടു സംസാരിച്ചു, അവസാനമായി…
ഡൽഹി: പ്രണയം നടിച്ചു കെണിയിൽ വീഴിച്ചും പ്രലോഭനങ്ങളിൽ പെടുത്തിയും നിർബന്ധിത മതപരിവർത്തനത്തിനു ശ്രമിക്കുന്നവരുടെ നീക്കങ്ങളിൽ ഡൽഹിയിലെ ഒരു മലയാളി പെണ്‍കുട്ടികൂടി ഇരയായി. ഡൽഹി ജീസസ് ആൻഡ് മേരി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയായ ക്രിസ്ത്യൻ പെൺകുട്ടിയാണ് ഏറ്റവും പുതിയ ഇര. ഇരുപത്തൊന്നു വയസുള്ള പെണ്‍കുട്ടിയെ കാണാതായ സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ ഒരു മുസ്ലിം യുവാവിന്റെ പ്രലോഭനത്തിൽ കുട്ടിയെ അബുദാബി വഴി പശ്ചിമേഷ്യയിലെ ഏതോ രാജ്യത്തേക്ക് കടത്തിയതായി വിവരം ലഭിച്ചു. മുഹമ്മദ് സിദ്ദിഖി എന്നയാളാണ് പ്രണയം നടിച്ച് മസ്തികക്ഷാളനം നടത്തി പെണ്‍കുട്ടിയെ കടത്തിയതെന്നു ഡൽഹി പോലീസ് വ്യക്തമാക്കി. ഇസ്ലാമിക ഭീകരതയിലേക്ക് കെണിയിൽ പെടുത്തി റിക്രൂട്ട് ചെയ്യുന്നതിന് കേരളത്തിലെ ക്രിസ്ത്യാനികളെ വല വീശുന്നതിന്റെ നടുക്കുന്ന ഉദാഹരണങ്ങളാണ് കോഴിക്കോട്ടെയും ഡൽഹിയിലെയും സംഭവങ്ങളെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ…
Read Moreമേരിയുടെ ഹണി ട്രാപ്പ്! തനിക്കൊപ്പമുള്ള നഗ്നചിത്രങ്ങള്‍ വ്യവസായിയുടെ ഫോണിലേക്ക് അയച്ച് യുവതി ആവശ്യപ്പെട്ടത് 50 ലക്ഷം; യുവതിയുടെ വലയില്‍ വീണത് നിരവധി മലയാളികള്‍; മേരി വര്‍ഗീസ് ചില്ലറക്കാരിയല്ല
കൊച്ചി: ഖത്തറിലെ മലയാളി വ്യവസായിയെ കൂടാതെ ഹണിട്രാപ് സംഘത്തിന്റെ വലയിൽ കൂടുതൽപ്പേർ ഇരയായിട്ടുണ്ടാകാമെന്ന് പോലീസ്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റു പലരെയും ഇത്തരത്തിൽ ഹണിട്രാപ്പ് ഓപ്പറേഷനിലൂടെ കുരുക്കിയിട്ടുണ്ടെന്ന സൂചന പോലീസ് കിട്ടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണുകളും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇവ പരിശോധിച്ചാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കേസിലെ രണ്ടാം പ്രതി കണ്ണൂർ സ്വദേശി ഷാനവാസ് ഇനിയും പിടിയിലാകാനുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. തട്ടിപ്പിന് പ്രതികൾക്ക് സഹായങ്ങൾ ഒരുക്കിക്കൊടുത്ത ആളാണ് ഷാനവാസ്. ഒന്നാം പ്രതി പയ്യന്നൂർ വെള്ളോരാ എരമംകുട്ടൂർ മുണ്ടയോട്ട് സവാദ് (25), മൂന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളായ തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26), തളിപ്പറന്പ് പുല്‍ക്കൂൽ അസ്കർ (25), കണ്ണൂർ കടന്നപ്പള്ളി ആലക്കാട്…
Read Moreവീണ്ടും ലൗ ജിഹാദ്! പ്രണയം നടിച്ചു വിദ്യാർഥിനിയെ പീഡിപ്പിച്ചു; നിര്‍ബന്ധിത മതംമാറ്റത്തിനു ശ്രമം; കേസൊതുക്കാൻ പോലീസ്; ആറ് ക്രിസ്ത്യന്‍ നഴ്സുമാരെയും മതം മാറ്റിയെന്ന് സൂചന
കോഴിക്കോട്: പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായി കേസ്. കോഴിക്കോട് സ്വദേശിനിയും നഗരത്തിൽ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥിനിയുമായ ക്രിസ്ത്യൻ പെണ്‍കുട്ടിയെയാണ് മതപരിവര്‍ത്തനത്തിനായി ഭീഷണിപ്പെടുത്തിയത്. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം (19) എന്ന വിദ്യാര്‍ഥിക്കെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാവ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലും നടപടി സ്വീകരിക്കാന്‍ കോഴിക്കോട് സിറ്റി പോലീസിനോട് ആഭ്യന്തരവകുപ്പോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രത്തിനു പരാതി പോലീസ് നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നു പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കുന്ന ദേശീയസുരക്ഷാ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ(ഐബി), റോ എന്നീ ഏജന്‍സികൾ പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായി…
Read Moreചുണക്കുട്ടികള്‍! സ്കൂളിന് മുന്നില്‍ നിര്‍ത്താതെ പോയ ബസ് മൂന്ന് പെണ്‍കുട്ടികള്‍ ഓട്ടോയിലെത്തി തടഞ്ഞു; പ്രകോപിതരായ ജീവനക്കാര്‍ ബസ് ഉപേക്ഷിച്ചു കടന്നു കളഞ്ഞു
കൊട്ടാരക്കര: സ്കൂളിനു മുന്നിൽ നിർത്താതെ പോയ കെഎസ്ആർടിസി ബസ് വിദ്യാർഥിനികൾ ഓട്ടോയിൽ പിൻതുടർന്ന് തടഞ്ഞു. ഇതേത്തുടർന്ന് പ്രകോപിതരായ ബസ് ജീവനക്കാർ ബസ് ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ സദാനന്ദപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിനുമുന്നിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.സ്കൂളിനു മുന്നിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ അടൂർ-ആയൂർ ചെയിൻ സർവ്വീസ് ബസാണ് വിദ്യാർഥിനികൾ പിൻതുടർന്ന് തടഞ്ഞത്. ബസ് നിറുത്താതെ പോയപ്പോൾ പിന്നാലെ ഓട്ടോറിക്ഷയിൽ പിൻതുടർന്ന മൂന്നു വിദ്യാർഥിനികൾ സ്കൂൾ കഴിഞ്ഞുള്ള കക്കാട് ജംഗ്ഷനിൽ ബസ് എത്തിയപ്പോഴാണ് തടഞ്ഞത്. അതേസമയം പെൺകുട്ടികൾക്കു പിന്തുണയുമായി ബൈക്കുകളിലെത്തിയ ചില യുവാക്കൾ ബസ് ജീവനക്കാരോട് തട്ടിക്കയറി. യുവാക്കൾ ബസിൽ അതിക്രമം കാട്ടിയതിനാലാണ് ബസ് ഉപേക്ഷിച്ചു കടന്നതെന്നാണ് ജീവനക്കാരുടെ വാദം. ബസിൽ കയറി യാത്ര തുടരാനാണ് ബസ് തടഞ്ഞതെന്നാണ് ഹയർ സെക്കൻഡറി വിദ്യാർത്ഥിഥിനികളായ പെൺകുട്ടികൾ കൊട്ടാരക്കര പോലീസിനു നൽകിയ മൊഴി.…
Read Moreപണം നല്കി ബുക്ക് ചെയ്തിട്ട് 12 വര്‍ഷം! ഫഌറ്റ് നല്‍കാതെ പ്രമുഖ ബില്‍ഡേഴ്സായ പെന്റഗണ്‍ ബില്‍ഡേഴ്സിന്റെ തട്ടിപ്പ്; നാഷണല്‍ ഹോസ്പിറ്റല്‍ മുന്‍ ഡയറക്ടര്‍ക്കെതിരെ പരാതി; ബില്‍ഡേഴ്സുമായി ഉദ്യോഗസ്ഥര്‍ക്കും അവിശുദ്ധ ബന്ധം
കോഴിക്കോട്: ഫ്ളാറ്റിന്റെ പേരില്‍ ബില്‍ഡേഴ്സ് കോടികളുടെ തട്ടിപ്പ്. പണം നല്കി ബുക്ക് ചെയ്തിട്ട് 12 വര്‍ഷമായിട്ടും ഫ്ളാറ്റ് നല്‍കാതെയാണ് പ്രമുഖ ബില്‍ഡേഴ്സായ കോഴിക്കോട് പി.ടി ഉഷാ റോഡില്‍ പ്രവര്‍ത്തിക്കുന്ന പെന്റഗണ്‍ ബില്‍ഡേഴ്സ് തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തട്ടിപ്പിനിരയായ ഡോക്ടര്‍മാരായ എം.എം. അബ്ദുള്‍ സലാം, കെ.സഫറുള്ള, കെ.അബ്ദുള്‍ മുനീര്‍, അബ്ദുള്‍ലത്തീഫ് എന്നിവര്‍ ഇന്നലെ കോഴിക്കോട് സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകി. കോഴിക്കോട് കാമ്പുറം ബീച്ചില്‍ നിര്‍മിക്കുന്ന സീഷെല്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിനാണ് ഇവര്‍ ലക്ഷങ്ങള്‍ മുടക്കി ബുക്ക് ചെയ്തത്. 2007 -ല്‍ പണം വാങ്ങിയവരോട് 2012 ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഫ്ളാറ്റ് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. പലതവണ കരാറുകള്‍ പിന്നീട് മാറ്റി എഴുതി. 36 ലക്ഷം മുതല്‍ 65 ലക്ഷം വരെ വിലയുള്ള ഫ്ളാറ്റിനാണ് കരാര്‍ ഒപ്പുവച്ചത്. ആലുവ സ്വദേശിയായ ഡോക്ടര്‍ 2010 ല്‍ 12 ലക്ഷം രൂപയായിരുന്ന…
Read Moreപെണ്‍വാണിഭ ബിസിനസിലെ ലേഡി ഡോണ്‍! ബിസിനസ് കൊഴുത്തു; സീമ തന്റെ രൂപത്തിലും മാറ്റം വരുത്തി; ഒപ്പം അംഗരക്ഷകരും; സീമയുടെ പണത്തിന് മേല്‍ പരുന്തും പറക്കില്ലെന്നാണ് ചൊല്ല്
സ്വന്തം ലേഖകൻ തൃശൂര്‍: നഗരത്തിലെ ലോഡ്ജില്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ കീഴടങ്ങിയ മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്ത്പറന്പില് സീമ (42)യ്ക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ്. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം പെണ്‍കുട്ടികളെ സീമയും കൂട്ടരും കേരളത്തിലേക്ക് പെണ്‍വാണിഭത്തിനായി എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍നിന്നും പിടിയിലായവരില്‍ ആറുപേര്‍ അന്യസംസ്ഥാനക്കാരായ സ്ത്രീകളായിരുന്നു. സാമ്പത്തിക ലാഭത്തിനായി പെണ്‍വാണിഭം നടത്തിയെന്ന കേസാണ് സീമക്കെതിരെ ചുമത്തുന്നത്. സീമയ്ക്കെതിരെ ഏഴോളം പെണ്‍വാണിഭ കേസുകളാണ് നിലവിലുള്ളത്. നഗരത്തിലെ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് നേരത്തെ പെണ്‍വാണിഭം നടത്തിയിരുന്ന സീമ പിന്നീട് വന്‍ തുക നല്കി ലോഡ്ജുകളില്‍ മുറികള്‍ വാടകക്കെടുത്താണ് ബിസിനസ് നടത്തിയിരുന്നത്. അഞ്ചും ആറും പെണ്‍കുട്ടികളെ ലോഡ്ജുകളില്‍ പാര്‍പ്പിച്ച് ആവശ്യക്കാരെ അവിടേക്ക് കൊണ്ടുവന്നായിരുന്നു ബിസിനസ്. പിടിയിലാകുമ്പോഴെല്ലാം പിഴയടച്ച് തലയൂരുകയാണ് പതിവ്. വന്‍തുകയാണ്…
Read Moreഅന്യ സമുദായക്കാരുടെ വീട്ടില്‍ പോകുന്നതും അവിടെ നിന്നു ഭക്ഷണം കഴിക്കുന്നതും ഇഷ്ടപ്പെട്ടില്ല ! നടുറോഡില്‍ നാട്ടുകാരുടെ മുമ്പിലിട്ട് യുവാവ് പിതൃസഹോദരന്റെ കാല് അറുത്തുമാറ്റി; സംഭവം പ്രബുദ്ധ കേരളത്തില്‍…
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് ബന്ധുവായ വയോധികന്റെ കാലറത്തു. കാന്തല്ലൂര്‍ കര്‍ശനാട് സ്വദേശി മുരുകനാ(40)ണ് പിതാവിന്റെ ഇളയ സഹോദരനായ മുത്തുപാണ്ടി(65) യെ വെട്ടിയത്. ഇന്നലെ രാവിലെ 9.45 ന് കോവില്‍ക്കടവ് ഓട്ടോ സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം. കടയുടെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന മുത്തുപാണ്ടിയെ മുരുകന് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. മുത്തുപാണ്ടിയുടെ ഇടത്തെ കാല് പൂര്‍ണമായി അറ്റുപോയി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഇന്‍സ്പെക്ടര്‍ വി.ആര് ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് മുത്തുപാണ്ടിയെ ആശുപത്രിയിലെത്തിച്ചത്. സി.എച്ച്.സിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മുത്തുപാണ്ടിയെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. ആക്രമണത്തിനുശേഷം ഒളിവില്‍പോയ മുരുകനുവേണ്ടി പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച ഇവരുടെ ബന്ധുവിന്റെ കല്യാണത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. അതേസമയം മുത്തുപ്പാണ്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവം ദുരഭിമാന അക്രമണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതര സമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നത് മുരുകന് എതിര്‍ത്തിരുന്നു.…
Read Moreപൊളിക്കുന്നത് ഫ്ളാറ്റല്ല, ജീവിതം! സുപ്രീംകോടതി നൽകിയ സമയപരിധി തീരാൻ ദിവസങ്ങൾമാത്രം; സർക്കാർ തീരുമാനം കാത്ത് നഗരസഭ
കൊച്ചി: മരട് ഫ്ളാറ്റ് വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കാതെ തങ്ങളുടെ ഭാഗത്തുനിന്നു മറ്റ് നടപടികൾ ഉണ്ടാകില്ലെന്നു മരട് നഗരസഭ അധികൃതർ. സർക്കാർ നിർദേശ പ്രകാരമാണ് ഉടമകൾക്ക് നോട്ടീസ് നൽകിയത് ഉൾപ്പെടെ ഇതുവരെയുള്ള പ്രവർത്തികൾ ചെയ്തത്. മുന്നോട്ടുള്ള നടപടികളും സർക്കാർ തീരുമാനപ്രകാരമേ ഉണ്ടാകൂവെന്നും നഗരസഭ ചെയർപേഴ്സണ്‍ ടി.എച്ച്. നദീറ വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്നു പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട ഫ്ളാറ്റുകളിൽ കഴിയുന്ന താമസക്കാർക്ക് നഗരസഭ അനുവദിച്ച സമയപരിധി അവസാനിച്ചതിനു പിന്നാലെ വീണ്ടും നോട്ടീസ് നൽകാൻ ഇന്നലെ സെക്രട്ടറി എത്തിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് നോട്ടീസ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ചെയ്തതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആദ്യം നോട്ടീസ് നൽകിയത് ഫ്ളാറ്റുകളുടെ പേരിലാണെങ്കിൽ ഇന്നലെ ഒരോ ഉടമകളുടെയും പേരിലും പ്രത്യേകം നൽകാനായിരുന്നു തീരുമാനം. ഒഴിയുന്പോൾ പകരം താമസം ഒരുക്കുന്നത് സംബന്ധിച്ച് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഒഴിഞ്ഞുപോകുന്നവർക്കു പകരം താമസിക്കാനുള്ള സൗകര്യം…
Read More