തിരുവനന്തപുരം: ഒഡിഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതിനെത്തുടർന്ന് കേരളത്തിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിലെ മലയോര മേഖലയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ 70 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റു വീശാൻ സാധ്യയുണ്ട്. അതേസമയം വ്യാഴാഴ്ച വരെ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദം അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്. ആലപ്പുഴ തീരദേശ റെയിൽപാതയിൽ മരം വീണ് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ പലയിടത്തും വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. എറണാകുളം റെയിൽവേസ്റ്റേഷനിൽ വെള്ളം കയറി സിഗ്നൽ സംവിധാനങ്ങൾ തകരാറിലായതിനെത്തുടർന്ന് ഇരുഭാഗത്തേക്കുമുള്ള റെയിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ജയന്തി ജനത എക്സ്പ്രസ് 2.10 മണിക്കൂർ വൈകിയാണ് ഓടുന്നത്. മഴ കൂടുതൽ ശക്തിപ്പെടുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം…
Read MoreCategory: Editor’s Pick
ജോണ്സണ് ആന്‍ഡ് ജോണ്സണ് അമേരിക്കന്‍ കോടതിയുടെ 470 കോടി ഡോളര്‍ പിഴ! വിധി, ആസ്ബറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസില്‍
ജനിച്ച് ഏതാനും ദിവസം മാത്രം പ്രായമുള്ള പൊടിക്കുഞ്ഞുങ്ങളുടെ വരെ ശരീരത്തില്‍ അമ്മമാര്‍ വാരിപ്പൂശുന്നത് വിഷപ്പൊടിയാണെന്ന ഞെട്ടിക്കുന്ന വസ്തുത പുറത്ത്. വിദേശത്തു നടന്ന വിവിധ പഠനങ്ങളില്‍ ഈ പൗഡര്‍ കാന്‍സറിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യയില്‍ ഈ ഉല്‍പ്പന്നം യഥേഷ്ടം വില്ക്കപ്പെടുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. അതേസമയം വിദേശ രാജ്യങ്ങളില്‍ കാന്‍സറിന് കാരണമാകുന്നു എന്നു കണ്ട് നിരോധനവും നടപടിയും നേരിടുകയാണ് ഈ ആഗോള ബ്രാന്‍ഡ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി കേസുകളില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് തോറ്റു കഴിഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമനായ ജോണ്സണ് ആന്‍ഡ് ജോണ്സണ് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ വിധി. ആസ്ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി…
Read Moreഅച്ഛന്റെ സ്ഥാനത്തു ഞാന്‍ കണ്ട മനുഷ്യനായിരുന്നു അയാള്‍, എനിക്ക് അയാളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, അയാള്‍ മോശമായ ആംഗ്യം കാണിച്ചു, എഴുത്തുകാരി ശ്രുതി നമ്പൂതിരിക്ക് പറയാനുള്ളത്
എഴുത്തുകാരിയും സംവിധായികയുമായ ശ്രുതി നമ്പൂതിരി നടത്തിയ ഒരു വെളിപ്പെടുത്തലാണ് സിനിമ ലോകത്ത് ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ശ്രുതി തുറന്നുപറഞ്ഞത് ഒരു ചാനല്‍ അഭിമുഖത്തിലാണ്. അഞ്ജലി മേനോന്റെ പുതിയ ചിത്രമായ കൂടെയില് ഒരു ഗാനം രചിച്ചിരിക്കുന്നത് ശ്രുതിയാണ്. ശ്രുതി പറയുന്നതിങ്ങനെ- ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. 24-25 വയസ് പ്രായമുള്ള കാലഘട്ടം. ആ സമയത്തൊക്കെ നമ്മള് ഗുരുസ്ഥാനീയരായി കണ്ടവര്‍, അച്ഛന്റെ സ്ഥാനത്തു കണ്ടയാളുകള്‍ അവരില്‍ നിന്നൊക്കെയാണ് ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. അത്രയും പ്രായമുള്ളയാളുകളില്‍ നിന്നൊക്കെ.. ഞെട്ടുന്ന അനുഭവങ്ങള്‍ തന്നെയാണ്. എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഒരു ഫിലിംമേക്കറുടെ അടുത്തു നിന്ന് എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് രാത്രി മുഴുവന്‍ കിടന്നു കരഞ്ഞു, ആരോടും പറയാനും പറ്റില്ല. ഒരാള്‍ എന്നോടു മോശമായി പെരുമാറി. എനിക്ക് അയാളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാള്‍…
Read Moreജെസ്ന ഓട്ടോയില്‍ കയറി പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് ആണ്‍സുഹൃത്തുമായി സംസാരിച്ചത് 10 മിനിറ്റോളം! അന്വേഷണം വീണ്ടും കോളജിലെ സഹപാഠിയെ ചുറ്റിപ്പറ്റി, ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിച്ച് പോലീസ്
പത്തനംതിട്ട മുക്കട്ടുതറയില്‍ നിന്ന് അപ്രത്യക്ഷയായ ജെസ്ന ജെയിംസിന്റെ തിരോധാനത്തില്‍ രണ്ടു ദിവസത്തിനിടെ നിര്‍ണായക വഴിത്തിരുവകള്‍. ആദ്യം മുണ്ടക്കയത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ജെസ്നയുടേതാണെന്ന് ഉറപ്പിച്ച പോലീസ് പെണ്‍കുട്ടി ജീവനോടെ ഇപ്പോഴും ഉണ്ടെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമായേക്കുന്നതാണ് ജെസ്ന മരിച്ചിട്ടില്ലെന്ന അന്തിമ വിലയിരുത്തല്‍. അതോടൊപ്പം മറ്റൊരു കാര്യത്തില്‍ കൂടി പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. ജെസ്നയെ കാണാതായ ദിവസം കോളജില്‍ ഒപ്പം പഠിക്കുന്ന പുഞ്ചവയല്‍ സ്വദേശിയായ ആണ്‍സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്ന വിവരമാണത്. ജെസ്ന ഓട്ടോയില്‍ കയറി പോകുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ഈ കോള്‍ പോയിരിക്കുന്നത്. പത്തു മിനിറ്റോളം ഇരുവരും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആണ്‍കുട്ടി കാര്യങ്ങള്‍ തെളിച്ചു പറയാത്തത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ജെസ്ന മുണ്ടക്കയത്ത് എത്തിയെന്ന് തെളിഞ്ഞതും ആ സമയത്ത് ആണ്‍കുട്ടിയുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന കാര്യവും സ്ഥിരീകരിച്ചതോടെ ആണ്കുട്ടിയില് കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. അതേസമയം…
Read Moreആതിരയെ കാണാതായിട്ടു ഇന്നത്തേക്കു 17 ദിവസം! വീട്ടില്‍ നിന്നും പോയത് കംപ്യൂട്ടര്‍ സെന്ററിലേക്കെന്ന് പറഞ്ഞ്; ആതിരയുടെ പുസകത്തിനുള്ളില് അറബിയിലുള്ള പേപ്പറുകള്‍
മലപ്പുറം: കാണാതായ ആതിരയെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം ശക്തമാക്കി. മലപ്പുറം ജില്ലയിലെ എടരിക്കോട് കുറുകപ്പറന്പിൽ നാരായണന്റെ മകൾ ആതിര (18) യെ കാണാതായിട്ടു ഇന്നത്തേക്കു 17ദിവസം. കഴിഞ്ഞ 27നാണ് കോട്ടയ്ക്കലിലെ കംപ്യൂട്ടർ സെന്ററിലേക്കെന്നു പറഞ്ഞു ആതിര വീട്ടിൽ നിന്നു പോയതെന്നു വീട്ടുകാർ പറയുന്നു. തിരിച്ചെത്തേണ്ട സമയമായിട്ടും ആതിരയെ കാണാത്തതിനെത്തുടർന്നു വീട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നു കോട്ടയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ ദിവസം ഉച്ചക്കു 1.15നു ഗുരുവായൂർ കഐസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ ആതിര തനിച്ചു നടന്നു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അതുകഴിഞ്ഞു രാത്രി 7.30 മുതൽ 12വരെ തൃശൂർ റെയിൽവെ സ്റ്റേഷനിലെ വനിതകളുടെ വിശ്രമമുറിയിൽ ആതിരയെ കണ്ടവരുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു. പിന്നീട് വിവരമൊന്നുമില്ല. ദിവസങ്ങളായിട്ടും ആതിരയെ കാണാത്തതിനെത്തുടർന്നു രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞശേഷം…
Read Moreമോക്ഡ്രില്ലിനായി പെണ്‍കുട്ടിയെ രണ്ടാംനിലയില്‍ നിന്നു തള്ളിയിട്ടു, താഴേക്കു വീഴുന്നതിനിടെ സണ്‍ഷേഡില്‍ തലയിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യം ഇങ്ങനെ
സോഷ്യല്‍മീഡിയയില്‍ അതിവേഗം പകരുന്നൊരു ദാരുണ ദുരന്തത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. എന്‍സിസി മോക്ഡ്രില്ലിന്റെ പരിശീലനത്തിനിടെ വിദ്യാര്‍ഥിനി രണ്ടാംനിലയില്‍ നിന്ന് ചാടുന്നതും സണ്‍ഷേഡില്‍ തലയിടിച്ച് മരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കോയമ്പത്തൂരിലെ കോവൈ കലൈമഗള് കോളേജില്‍ ലോകേശ്വരി എന്ന പത്തൊമ്പതുകാരി പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീപിടുത്തം പോലെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടിയുള്ള പരിശീലനമാണ് നല്‍കിയത്. രണ്ടാം നിലയില്‍ നിന്നും താഴെ കുട്ടികള്‍ നിവര്‍ത്തിപ്പിടിച്ച വലയിലേക്കായിരുന്നു ചാടേണ്ടിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുകയായിരുന്നു. തുടര്‍ന്ന് പരിശീലകനെത്തി തള്ളിയിട്ടു. പെണ്‍കുട്ടിക്ക് മുമ്പ് മറ്റ് അഞ്ചുപേര്‍ പരിശീലനം അപകടം കൂടാതെ പൂര്‍ത്തിയാക്കി. പെണ്‍കുട്ടി ചാടാന്‍ മടി കാട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. പരിശീലകന് ആര് അറുമുഖന് തള്ളിയിട്ട പെണ്‍കുട്ടിയുടെ തല ഒന്നാം നിലയിലെ ഷേഡില്‍ വന്നടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും…
Read Moreഅനുപമ സെറ്റില്‍ തലകറങ്ങി വീണെന്നത് സത്യം തന്നെ, അതുപക്ഷേ പ്രകാശ് രാജ് വഴക്കു പറഞ്ഞിട്ടല്ല, കാരണം ഭക്ഷ്യവിഷബാധ, പ്രകാശ്രാജ് -അനുപമ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് രംഗത്ത്
നിവിന്‍ പോളി ചിത്രം പ്രേമത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനുപമ പരമേശ്വരന്. മലയാളത്തില്‍ നിന്ന് തെലുങ്കിലേക്ക് കടന്ന നടിക്ക് ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പക്ഷേ നടിക്ക് അത്ര സുഖകരമായതല്ല. ഹലോ ഗുരു പ്രേമശോകം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രകാശ് രാജ് അനുപമയെ ചീത്ത പറഞ്ഞെന്നും ഇതിന്റെ വിഷമത്തില്‍ നടി തലകറങ്ങി വീണെന്നുമായിരുന്നു വാര്‍ത്ത. സംഭവത്തെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന് നക്കിന ത്രിനാഥ റാവു പറഞ്ഞത് ഇങ്ങനെ: മുതിര്‍ന്ന താരങ്ങള്‍ യുവതാരങ്ങളെ ഉപദേശിക്കുന്നതൊക്കെ പതിവു കാര്യങ്ങളാണ്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. ഒരു സീനില്‍ അനുപമ കുറച്ചുകൂടി മെച്ചപ്പെടുത്തണം എന്ന് തോന്നിയതിനെ തുടര്‍ന്ന് പ്രകാശ് രാജ് അവരെ ഉപദേശിച്ചു. ഒരുപക്ഷെ അനുപമയ്ക്ക് വിഷമം തോന്നിയിരിക്കാം. അത്രയേ സംഭവിച്ചിട്ടുള്ളു, അനുപമ തലകറങ്ങിവീണത് ഫുഡ് പോയിസണ്‍ മൂലമായിരുന്നുവെന്നും സംവിധായകന് പറഞ്ഞു. രാവിലെ മുതലേ അവര്‍ വളരെ ഡള്ളായിരുന്നു. വിശ്രമിക്കാന്‍ പറഞ്ഞിട്ടും…
Read Moreഅന്ന് വീട്ടുകാര്‍ കൊണ്ടുവന്ന ആ പെണ്‍കുട്ടിയെ ഞാനിന്നും ശരിക്കും ഓര്‍ക്കുന്നു, എനിക്കൊരു പ്രണയമുണ്ടെന്നും ഒരിക്കലും അതില്‍നിന്ന് പിന്മാറില്ലെന്നും അവള് പറഞ്ഞു, നീനുവിനെക്കുറിച്ച് ഡോ. വൃന്ദയ്ക്ക് പറയാനുള്ളത്
കോട്ടയം മാന്നാനത്ത് ഭാര്യാവീട്ടുകാരുടെ ദുരഭിമാനത്താല്‍ കൊല്ലപ്പെട്ട കെവിന് ജോസഫ് ഇന്നും നീറുന്നൊരു ഓര്‍മയാണ്. കെവിന് കൊല്ലപ്പെട്ടശേഷം ഭാര്യ നീനു മാന്നാനത്ത് തന്റെ ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസം. അതിനിടെ കോടതിയില്‍ മകളെ മാനസികരോഗിയാക്കാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. എന്നാല്‍ നീനുവിന് ആശ്വാസം പകര്‍ന്ന് നീനുവിനെ പരിശോധിച്ച ഡോക്ടര്‍ രംഗത്തെത്തി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്കി. നീനുവിന് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരാക്കി. നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകള്‍ മുടക്കിയാല്‍ പ്രശ്നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയത്. നീനുവിനെ മൂന്നുതവണ ചികില്‍സക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നും എന്നാല്‍ നീനുവിന് ഒരു പ്രശ്നവും ഉണ്ടായതായി തോന്നിയില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ.…
Read Moreഒരു മാസം കൊണ്ട് പ്രശ്നം തീരും! സൗമ്യ കാമുകന് അയച്ച മെസേജ് അന്വേഷണസംഘത്തിന്; കൊലപാതകം നടത്താനാണ് സൗമ്യ ലക്ഷ്യമിട്ടതെന്ന് മനസിലായില്ലെന്ന് കാമുകന്
തലശേരി: “ഒരു മാസം കൊണ്ട് പ്രശ്നം തീരും’ 21 കാരനായ കാമുകന് സൗമ്യ അയച്ച മെസേജാണിത്. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (76), ഭാര്യ കമല (65) , പേരക്കുട്ടി ഐശ്വര്യ കിഷോർ (8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തുന്നതിന് മുന്നേയാണ് കേസിലെ പ്രതിയും കൊല്ലപ്പെട്ട കുഞ്ഞിക്കണ്ണൻ-കമല ദന്പതികളുടെ മകളും ഐശ്വര്യയുടെ അമ്മയുമായ സൗമ്യ തന്റെ കാമുകന് ഈ സന്ദേശമയച്ചത്. എന്നാൽ സൗമ്യ തന്റെ മാതാപിതാക്കളേയും മകളേയും കൊല്ലാനാണ് ലക്ഷ്യമിട്ടതെന്ന് തനിക്ക് മനസിലായില്ലെന്നാണ് കാമുകന്റെ മൊഴി. 16 വയസു മുതൽ തനിക്ക് സൗമ്യയുമായി ബന്ധമുണ്ടെന്നും പ്രശ്നം തീരുമെന്ന പറഞ്ഞതിന്റെ പൊരുൾ ചോദിച്ചെങ്കിലും സൗമ്യ തന്നോട് അതേക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തതെന്നും കാമുകൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിനിടയിൽ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് ആദ്യഘട്ട അന്വേഷണം പൂർത്തിയായപ്പോൾ വ്യക്തമായതായി കേസന്വേഷിച്ച സിഐ കെ.ഇ.…
Read Moreവയനാട്ടില്‍ ഇരട്ട കൊലപാതകം നടന്ന വീടിന് സമീപത്തെ ഹോട്ടലില്‍ മോഷണത്തിനു കയറിയ കള്ളന് കാണിച്ച വിക്രിയകള്‍ കണ്ട് ഞെട്ടി സ്ഥലവാസികള്‍, കല്‍പ്പറ്റയിലെ മോഷണത്തിനു പിന്നിലും കൊലയാളി?
കഴിഞ്ഞദിവസമാണ് വയനാട്ടിലെ കല്‍പ്പറ്റയില്‍ യുവദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മക്കിയാട് 12-ാം മൈല്‍ മൊയ്തുവിന്റെ മകന് ഉമ്മറിനെയും ഭാര്യയെയുമാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ഈ കൊലപാതകം നടന്നതിന് സമീപം ഒരു ഹോട്ടലില്‍ മോഷണവും നടന്നിരിക്കുന്നു. പോലീസ് അന്വേഷണം തകൃതിയായി നടക്കുന്നതിനിടെയാണ് കൊല നടന്ന വീടിന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണ് മോഷണം നടന്നത്. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്കൂളിനു മുന്പില് സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഹോട്ടലില്‍ കയറിയ കള്ളന് അടുക്കളയില്‍ നിന്നും അരിയെടുത്തു വേവിക്കാന്‍ വച്ച ശേഷം, മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കുളിക്കാന്‍ കയറി. ഹോട്ടലില്‍ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന മൂന്നു സോപ്പുകളുമുപയോഗിച്ചായിരുന്നു കുളി. കുളി കഴിഞ്ഞെത്തിയ കള്ളന്, പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണമടക്കം അടിച്ചുമാറ്റി. എന്നാല്‍, അതിലുണ്ടായിരുന്ന 50 പൈസയുടെ നാണയങ്ങള്‍ അവിടെത്തന്നെ വെച്ചു.…
Read More