പത്തനംതിട്ട: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നു പത്തനംതിട്ടയിൽ. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം പത്തനംതിട്ടയിലെത്തുന്ന അമിത്ഷാ പങ്കെടുക്കുന്ന റോഡ് ഷോ ഇന്ന് ഉച്ചകഴിഞ്ഞ് പത്തനംതിട്ടയിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പ്രമാടം രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന അദ്ദേഹം റോഡ് മാർഗം പത്തനംതിട്ടയിൽ എത്തും. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നു മൂന്നിന് ആരംഭിക്കുന്ന റോഡ്ഷോയിൽ അമിത് ഷാ പങ്കെടുക്കും. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും ജനറൽ അശുപത്രി, സെൻട്രൽ ജംഗ്ഷൻ, അബാൻ ജംഗ്ഷൻ വഴി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം റോഡ്ഷോ സമാപിക്കും. തുടർന്ന് നടക്കുന്ന യോഗത്തിൽ അമിത് ഷാ പ്രസംഗിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പത്രസമ്മേളനത്തിൽ പറഞ്ഞു.
Read MoreCategory: INDIA 360
സമുഹമാധ്യമത്തിലൂടെ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച എസ്ഐക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും അധിക്ഷേപിച്ച എസ്ഐക്ക് സസ്പെൻഷൻ. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സുദർശൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. ഫേസ്ബുക്കിലൂടെയാണ് സുദർശൻ രാഹുലിനെയും സോണിയയെയും അധിക്ഷേപിച്ചത്.
Read Moreഒഡീഷയിൽ വോട്ടിംഗ് യന്ത്രം തകർത്ത ബിജെപി സ്ഥാനാർഥി അറസ്റ്റിൽ
ഭൂവനേശ്വർ: ഒഡീഷയിൽ വോട്ടിംഗ് യന്ത്രം തകർത്ത ബിജെപി സ്ഥാനാർഥി അറസ്റ്റിൽ. സോർഡ മണ്ഡലത്തിൽനിന്നുള്ള ബിജെപി നിയമസഭാ സ്ഥാനാർഥി നിൽമാണി ബിസോയിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനിടെയാണ് ബിസോയി വോട്ടിംഗ് യന്ത്രം തകർത്തത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലുള്ള പോളിംഗ് ബൂത്തിലെ യന്ത്രമാണ് ബിസോയി പ്രവർത്തകർക്കൊപ്പം എത്തി തകർത്ത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് ബിസോയിയെ സോർഡ പോലീസ് അറസ്റ്റു ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിനോപ്പമാണ് ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്.
Read Moreതാൻ ഇന്ദിര ഗാന്ധിയല്ല; എന്നാൽ അവരെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
ലക്നോ: താൻ ഇന്ദിര ഗാന്ധിയല്ലെന്നും എന്നാൽ അവരെപ്പോലെ പ്രവർത്തിക്കുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്നെ മുത്തശിയുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമല്ലെന്നും പ്രിയങ്ക കാൺപുരിൽ പറഞ്ഞു. ജനങ്ങളെ സേവിക്കാനുള്ള ഇന്ദിര ഗാന്ധിയുടെ താല്പര്യം തന്റെയും തന്റെ സഹോദരൻ രാഹുൽ ഗാന്ധിയുടെയും ഹൃദയത്തിലുണ്ടെന്നും അവർ പറഞ്ഞു. സർക്കാർ രണ്ട് തരത്തിലുണ്ട്. ഒന്ന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ. മറ്റൊന്ന് സ്വന്തം പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്നവർ. ബിജെപിക്ക് അവരുടെ സ്വന്തം പുരോഗതിയില്‍ മാത്രമേ താല്പര്യമുള്ളൂ. രാജ്യത്തിന്റെ പുരോഗതിയിൽ ബിജെപിക്ക് താത്പര്യമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കാണ്‍പുരില്‍ യാതൊരു വികസനവും ബിജെപിക്ക് കൊണ്ടുവരാനായില്ല. വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Read Moreഅമ്മയും കലൈഞ്ജറും ഇല്ലാത്ത പോരാട്ടം ആരെ തുണയ്ക്കും? സ്റ്റാലിനും പളനിസ്വാമിക്കും നിർണായകം
നിയാസ് മുസ്തഫ അമ്മ ജയലളിതയും കലൈഞ്ജർ കരുണാനിധിയും മൺമറഞ്ഞ ശേഷമുള്ള ആദ്യ ലോക്സഭാ വോട്ടെടുപ്പ് തമിഴ്നാട്ടിൽ പു രോഗമിക്കുന്നു. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകൾക്കൊപ്പം 18 നിയമസഭാ സീറ്റിലേക്കുള്ള വോ ട്ടെടുപ്പും ഇന്ന് നടക്കുന്നു. ആകെ 22 നിയമ സഭാ സീറ്റുകളിലേക്കാണ് ഉപതെര ഞ്ഞെ ടുപ്പ് നടക്കുന്നത്. ഇന്ന് 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ബാക്കിയുള്ളത് മേയ് 19നും നടക്കും. 22 നിയമസഭാ സീറ്റുകളിൽ 21 സീറ്റും നിലവിൽ എഐഎഡിഎംകെയുടെ സിറ്റിംഗ് സീറ്റാണ്. 234 അംഗ നിയമസഭയിൽ 118 എംഎൽഎമാരുടെ പിന്തുണയാണ് ഭരിക്കാൻ വേണ്ടത്. ഇപ്പോൾ സ്പീക്കർ ഉൾപ്പെടെ 108 പേരുടെ പിന്തുണയാണ് പളനിസ്വാമി സർ ക്കാരിനുള്ളത്.തെരഞ്ഞെടുപ്പ് നടക്കുന്ന 22 മണ്ഡലങ്ങളിൽ പത്തു സീറ്റിലെങ്കിലും വിജയിക്കാനായില്ലെങ്കിൽ പളനിസ്വാമി സർക്കാർ പ്രതിസന്ധി നേടും. നിലവിൽ 88 എംഎൽഎമാർ ഡിഎംകെയ്ക്കുണ്ട്. 22 സീറ്റിലും വിജയിക്കാനായാൽ ഡിഎംകെയുടെ അംഗസംഖ്യ 110 ആവും. കോൺഗ്രസിന്…
Read Moreസുരേഷ് ഗോപിക്ക് തൃശൂരില്‍ പിന്തുണയുമായി ബിജുമേനോന്
താന്‍ കണ്ടതില്‍ വച്ചേറ്റവും മനുഷ്യ സ്നേഹിയായ ഒരാളാണ് സുരേഷ് ഗോപിയെന്ന് നടന് ബിജുമേനോന്. സുരേഷ് ഗോപി തൃശൂര്ക്കാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിര്‍മാതാവ് ജി. സുരേഷ്കുമാര്‍ പറഞ്ഞു. സിനിമാ താരങ്ങള്‍ പരസ്യമായി തനിക്ക് പിന്തുണ നല്‍കാത്തത് അവര്‍ക്ക് ഭയമുള്ളതിനാലായിരിക്കാമെന്ന് സുരേഷ് ഗോപി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമെന്ന് നടന് ബിജു മേനോന് പറഞ്ഞു. ലുലു കണ്വെന്ഷന് സെന്ററില്‍ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിജു മേനോന്. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മകന് ഗോകുല്‍ തുടങ്ങിയവരും സംഗമത്തിലെത്തി. സെവന് ആര്‍ട്സ് വിജയകുമാര്‍, വിദ്യാധരന് മാസ്റ്റര്‍, സന്തോഷ്, നന്ദകിഷോര്‍, സുധീര്‍, പ്രിയ വാര്യര്‍ തുടങ്ങിയവരും പങ്കെടുത്തു.
Read Moreഎൻഎസ്എസ് പിന്തുണ തരൂരിനെന്ന് ദേശീയ മാധ്യമം; സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിന് എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. ഒരു ദേശീയ ദിനപത്രമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. എൻഎസ്എസിന്റെ തിരുവനന്തപുരത്തെ താലൂക്ക് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചെന്നാണ് വാർത്ത. എൻഎസ്എസുമായി പ്രാദേശിക തലത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം പരിഹരിച്ചെന്നുമായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. പേരുവെളിപ്പെടുത്താത്ത കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ചായിരുന്നു വാർത്ത. എന്നാൽ ഈ റിപ്പോർട്ട് എൻഎസ്എസ് നിഷേധിച്ചു. രാഷ്ട്രീയമായി സമദൂരനിലപാടാണ് എന്ന കാര്യം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവനയിൽ അറിയിച്ചു. അതിന് യാതൊരു മാറ്റവുമില്ലെന്നും തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഇംഗ്ലിഷ് പത്രം തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിപ്പിക്കുന്നതായി അറിഞ്ഞുവെന്നും അദ്ദേഹം പ്രസ്ഥാവനയിൽ വ്യക്തമാക്കി. എൻഎസ്എസ് നിലപാടുകൾ തെറ്റിദ്ധരിപ്പിക്കത്തവിധം നടത്തിയ പ്രസ്താവനയ്ക്ക് എൻഎസ്എസ് നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും സുകുമാരൻനായർ കൂട്ടിച്ചേർത്തു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിധിയെഴുതുന്നത് 95 മണ്ഡലങ്ങൾ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 95 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറുവരെ തുടരും. രാവിലെ ഒന്‍പതുവരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം ഇങ്ങനെയാണ്: ആസാം-9.5%, ജമ്മു കാഷ്മീർ- 0.99, കർണാടക 0.9, മഹാരാഷ്ട്ര- 0.5, മണിപ്പൂർ- 1.78, ഒഡീഷ- 2.15, തമിഴ്നാട്- 13.48, ഉത്തർപ്രദേശ്- 3.99, പശ്ചിമബംഗാൾ- 0.55, ഛത്തീസ്ഗഡ്- 7.75, പുതുച്ചേരി- 1.62. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജിതേന്ദ്ര സിംഗ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ സുശീൽകുമാർ ഷിൻഡെ, അശോക് ചവാൻ, മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ. തമിഴ്നാട്ടിൽ 38 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 97 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.…
Read Moreപ്രചാരണം കൊഴുപ്പിക്കാൻ കുഞ്ഞുപാട്ടുകാരും; ഹൈബി ഈഡനുവേണ്ടി മകൾ ക്ലാര, ഇന്നസെന്റിനുവേണ്ടി പള്ളിക്കര സ്വദേശികളായ കുട്ടി സഹോദരങ്ങൾ
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്തോറും പുതുമയാർന്ന പ്രചാരണ തന്ത്രങ്ങളുമായി സ്ഥാനാർഥികൾ. സ്ഥാനാർഥികൾക്കുവേണ്ടി കുരുന്നുകൾ ഗാനം ആലപിക്കുന്നതാണ് എറണാകുളം, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളിലെ പുതിയ പ്രചാരണ തന്ത്രം. ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റിനുവേണ്ടി പള്ളിക്കരയിലെ കുട്ടി സഹോദരങ്ങളാണ് ഗാനം ആലപ്പിച്ചതെങ്കിൽ എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനു വേണ്ടി മകൾ ക്ലാര അന്ന ഈഡൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹൈബി ഈഡന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങിയ “ഉള്ളം തൊടും ഹൈബി ഈഡൻ’ എന്ന ഗാനമാണ് ആറു വയസുകാരി ക്ലാര ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ശബ്ദവും വീഡിയോയും ചിത്രീകരിക്കാൻ ഒന്നര മണിക്കൂറിൽ താഴെ മാത്രമേ വേണ്ടിവന്നുള്ളൂ. മെജോ ജോസഫ് ചിട്ടപ്പെടുത്തിയ ഗാനം ഇതിനോടകം തന്നെ വൈറലായി. ഹൈബി ഈഡന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു മുന്നേ ക്ലാര പാടിയ ‘പറയൂ പറയൂ തത്തമ്മേ’ എന്ന നഴ്സറി ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അറിഞ്ഞോ ഇന്നസെന്റാണെ..…
Read Moreപത്തനംതിട്ടയിലെ പി.ജെ കുര്യന്റെ പരിഭാഷ; എന്താണ് പറ്റിയതെന്ന് രാഹുൽ; എഐസിസിക്ക് അതൃപ്തി
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: പത്തനംതിട്ടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ ഉണ്ടായ അപാകതയിൽ രാഹുൽ ഗാന്ധിക്ക് കടുത്ത നീരസം. പത്തനംതിട്ടയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ കുര്യനാണ്. രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ തെറ്റുകൾ കടന്നു കൂടുകയും പ്രസംഗം പലപ്പോഴും തുടരാൻ പറ്റാത്ത തരത്തിൽ ഇടയ്ക്ക് നിർത്തേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. പലപ്പോഴും പ്രസംഗിച്ചത് എന്താണെന്ന് പിജെ കുര്യൻ രാഹുലിനോട് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു. വേദിയിൽ വച്ചു തന്നെ ഇത് എന്താണെന്ന് മറ്റുള്ളവരോട് രാഹുൽ ചോദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങും വൈറലായി. സംഭവം കോൺഗ്രസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. പത്തനംതിട്ടയിൽ കൂടാതെ പത്താനപുരത്തും ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് രാഹുൽ പ്രസംഗിച്ചത്. ആലപ്പുഴയിൽ ഡി.സി.സി പ്രസിഡന്റ് എം ലിജുവും പത്തനാപുരത്തും തിരുവനന്തപുരത്തും കോൺഗ്രസ് നേതാവ് ഡി വിജയകുമാറിന്റെ…
Read More