റെനീഷ് മാത്യു കണ്ണൂർ: തൊഴിലില്ലായ്മയും കാർഷികമേഖലയിലെ വിലയിടിവും സാന്പത്തിക തകർച്ചയും ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മൂന്ന് ഘടകങ്ങളാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. കണ്ണൂരിൽ എത്തിയ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. മാവോയിസ്റ്റുകളെയും തീവ്രവാദികളെയും കോൺഗ്രസ് സഹായിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് രൂക്ഷവിമർശനം നടത്തിയത്.രാജ്യത്തെ വിഭജിക്കലാണ് ഏറ്റവും വലിയ രാജ്യദ്രോഹം. തൊഴിൽ നൽകാത്തതും അനിൽ അംബാനിക്ക് 30,000 കോടി രൂപ നൽകിയതുമാണ് ഏറ്റവും വലിയ രാജ്യദ്രോഹം. ഇത് മോദി തിരിച്ചറിയണമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിന്റെ ആയിരക്കണക്കിന് പ്രവർത്തകരാണ് രാജ്യവിരുദ്ധ ശക്തികളുടെ ആക്രമണത്തിനിരയായിട്ടുള്ളത്. രാഷ്ട്രീയമായി ദുർബലരായവരാണ് രാഷ്ട്രീയ അക്രമങ്ങൾക്ക് കോപ്പുകൂട്ടുന്നത്. എന്നാൽ, കോൺഗ്രസ് കരുത്തരാണെന്നും അതിനാൽ അക്രമങ്ങളുടെ ആവശ്യമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. റഫാൽ ഇടപാടിൽ സുപ്രീംകോടതി നോട്ടീസ് നൽകിയതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ…
Read MoreCategory: INDIA 360
റെയ്ഡ് ചീറ്റിപ്പോയി; പ്രധാനമന്ത്രിക്കെതിരേ കനിമൊഴിയും സ്റ്റാലിനും; തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നാളെ
നിയാസ് മുസ്തഫ ഡിഎംകെ വനിതാ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയി ലുള്ള വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും തെരഞ്ഞെ ടുപ്പ് കമ്മീഷന്റെ സ്ക്വാഡും നടത്തിയ റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ബിജെപിക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും കനിമൊഴി ആഞ്ഞടിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൂത്തുക്കുടി മണ്ഡലത്തിൽനിന്നാണ് കനിമൊഴി ജനവിധി തേടുന്നത്. നാളെയാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്. നിശബ്ദപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഇന്ന ലെ രാത്രിയിൽ നടത്തിയ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെ ന്ന് കനിമൊഴിയുടെ സഹോദരനും ഡിഎംകെ നേതാവുമായ എം. കെ സ്റ്റാലിനും ആരോപിച്ചു. തന്റെ വിജയത്തിൽ പരിഭ്രാന്തരായാണ് ബിജെപി തനിക്കെതിരേ റെയ്ഡ് നടത്തുന്നതെന്ന് കനിമൊഴി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. തന്റെ വീട്ടിൽനടന്ന റെയ്ഡ് നിയമവിരുദ്ധമാണ്-കനിമൊഴി പ്രതികരിക്കുന്നു. വോട്ടർമാർക്ക് നൽകാനായി കനിമൊഴിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത കോടികൾ സൂക്ഷിച്ചിരിക്കുകയാണെന്ന വിവരത്തെ തുടർന്നായിരുന്നു…
Read More“മോദിയെ തോൽപ്പിക്കാൻ മുസ്ലീങ്ങൾ ഒന്നിക്കണം’: വിവാദ പരാമർശവുമായി സിദ്ദു
കത്തിഹാർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദു. ബിഹാറിലെ കത്തിഹാറിൽ കോണ്‍ഗ്രസ് സ്ഥാനാർഥി താരിഖ് അൻവറിന്റെ പ്രചാരണ റാലിയിൽ സംസാരിക്കവെ മുസ്ലീം വോട്ടർമാരുടെ പേരിൽ വോട്ട് അഭ്യർഥിച്ചതാണ് സിദ്ദുവിന് കുരുക്കായത്. സംഭവത്തെ തുടർന്ന് ബിഹാർ തെരഞ്ഞെടുപ്പ് ഓഫീസ് തുടർ നടപടികൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുകയും ചെയ്തു. മുസ്ലീങ്ങൾ കൂട്ടത്തോടെ വോട്ടു ചെയ്യണമെന്നും, എന്നാൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാകുമെന്നുമാണ് സിദ്ദു പറഞ്ഞത്. സിദ്ദുവിനെതിരേ തെര. കമ്മീഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. തെരഞ്ഞെടുപ്പ് വര്‍ഗീയ പരാമര്‍ശത്തിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് സിദ്ദുവും പരിധി വിട്ടത്.
Read Moreവോട്ടിന് പണം എറിഞ്ഞ് ദിനകരനും; എഎംഎംകെ നേതാവിൽനിന്നും 1.48 കോടി പിടിച്ചെടുത്തു
തേനി: തമിഴ്നാട് തേനി മണ്ഡലത്തിലെ ആണ്ടിപ്പട്ടിയിൽ ടിടികെ ദിനകരന്റെ പാർട്ടിയുടെ പ്രവർത്തകനിൽനിന്നും ആദായ നികുതി വകുപ്പ് കണക്കിൽപ്പെടാത്ത 1.48 കോടി രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ്ടിപ്പട്ടിയിൽ അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) നേതാവിന്റെ വസതിയിലടക്കം റെയ്ഡ് തുടരുകയാണ്. വാർഡ് നമ്പറുകളും ഇവിടങ്ങളിലെ വോട്ടർമാരുടെ എണ്ണവും എഴുതിയ 94 പൊതികളിലായാണ് പണം കണ്ടെടുത്തതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ വോട്ടർമാർക്കും 300 രൂപ വീതം നൽകണമെന്നും പൊതികളിൽ രേഖപ്പെടുത്തിയിരുന്നതായും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ എഎംഎംകെ പ്രവർത്തകർ പ്രതിരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിനു കാരണമായി. പോലീസ് ആകാശത്തേക്ക് നിറയൊഴിച്ചാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കില്ല.
Read Moreഎഴുപത്തിയഞ്ച് ലക്ഷം തരണം, അല്ലേൽ വൃക്ക വിൽക്കാൻ അനുവദിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷനോട് സ്ഥാനാർഥി
ഭോപ്പാൽ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചെലവിലേക്ക് 75 ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ വൃക്ക വിൽക്കാൻ അനുവദിക്കണമെന്നും സ്ഥാനാർഥി. സമാജ്വാദി പാർട്ടി മുൻ എംഎൽഎയും മധ്യപ്രദേശിലെ ബലാഘാട്ട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കിഷോർ സമൃതിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വരാണാധികാരിയായ ജില്ലാ കളക്ടർ ദീപക് ആര്യക്കു അദ്ദേഹം കത്തയച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനു ചെലവഴിക്കാൻ കഴിയുന്ന പരമാവധി തുകയായി തെരഞ്ഞെടുപ്പ് കമ്മീഷൻ 75 ലക്ഷം രൂപയാണ് നശ്ചയിച്ചിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തന്റെ പക്കൽ അത്രയും പണമില്ല. അതിനാൽ 75 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുകയോ, വായ്പ നൽകാൻ ബാങ്കുകളോട് ആവശ്യപ്പെടുകയോ വേണമെന്ന് കിഷോർ അഭ്യർഥിച്ചു. എന്നാൽ ഇതിനൊന്നും കഴിയുന്നില്ലെങ്കിൽ തന്റെ വൃക്ക വിൽക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് ഇനിയും 15 ദിവസങ്ങൾ മാത്രമാണുള്ളത്. ചെറിയ സമയത്തിനുള്ളിൽ ഇത്രയും വലിയ തുക ഉണ്ടാക്കാൻ കഴിയില്ല.…
Read Moreപ്രചാരണം മുറുകി: വിഷുദിനത്തിലും വിശ്രമമില്ലാതെ സ്ഥാനാർഥികൾ
മലപ്പുറം: വിഷുവിന്റെ അവധി ദിനത്തിലും വോട്ടു തേടി വിശ്രമമില്ലാതെ സ്ഥാനാർഥികൾ. പാർട്ടി പ്രവർത്തകരെയും സുഹൃത്തുക്കളെയും വീട്ടിൽ ചെന്നു കണ്ടും വിഷു സദ്യയുണ്ടുമാണ് സ്ഥാനാർഥികൾ വിഷുദിനം ഉപയോഗപ്പെടുത്തിയത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലികുട്ടി ഇന്നലെ രാവിലെ മലപ്പുറത്തെ ഏതാനും സുഹൃത്തുക്കളുടെ വീടുകളിലെത്തി വിഷു ആശംസകൾ നേർന്നു. തുടർന്ന് മഞ്ചേരി, തൃക്കലങ്ങോട് ഭാഗങ്ങളിൽ പര്യടനം നടത്തി. ഇടതുസ്ഥാനാർഥി വി.പി.സാനുവും സൂഹൃത്തുക്കളെയും പാർട്ടി പ്രവർത്തകരെയും വീട്ടിലെത്തി കണ്ട് വിഷു ആശംസകൾ നേരുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു. ബിജെപി സ്ഥാനാർഥി വി.ഉണ്ണികൃഷ്ണൻ മഞ്ചേരിയിലെ പാർട്ടി പ്രവർത്തകർക്കൊപ്പമായിരുന്നു വിഷു ദിനത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ ഇന്നലെ പര്യടനം നടത്തിയില്ല. പാർട്ടി പ്രവർത്തകരെ ഫോണിൽ വിളിച്ച് അടുത്ത ദിവസങ്ങളിലെ പ്രചാരണ പരിപാടികൾ ആസുത്രണം ചെയ്യുകയായിരുന്നു. ഇടതുസ്വതന്ത്രൻ പി.വി.അൻവറിന് വിഷു ആഘോഷം തവനൂർ റസ്ക്യു ഹോമിലെ അന്തേവാസികൾക്കൊപ്പമായിരുന്നു.…
Read Moreരാഹുലിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന മോദിക്ക് വയനാട്ടിൽ വരാൻ ധൈര്യമുണ്ടോ ? മോദിയെ വെല്ലുവിളിച്ച് ഖുശ്ബു
കൽപ്പറ്റ: രാഹുലിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന മോദിക്ക് വയനാട്ടിൽ വരാൻ ധൈര്യമുണ്ടോയെന്ന് ഖുശ്ബുവിന്റെ വെല്ലുവിളി. വയനാട് തൊണ്ടർനാട് കുഞ്ഞോത്ത് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. മത്സരിക്കാൻ വന്നില്ലങ്കിൽ പ്രചാരണത്തിനെങ്കിലും വരണം. അതിന് ധൈര്യം വേണം. പ്രചാരണത്തിന് പോലും വയനാട്ടിൽ വരാൻ മോദിക്ക് ധൈര്യമില്ലന്നും അവർ പറഞ്ഞു. നിരവിൽ പുഴയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ 25 കിലോ മീറ്റർ പിന്നിട്ട് പനമരത്ത് സമാപിച്ചു. തുറന്ന വാഹനത്തിൽ സഞ്ചരിച്ച അവരെ കാത്ത് രാത്രി വൈകിയും നൂറ് കണക്കിന് ആളുകളാണ് വഴിയരികിൽ നിന്നത്. കോറോം, മക്കിയാട്, വെള്ളമുണ്ട പത്താം മൈൽ, വെള്ളമുണ്ട എട്ടേ നാൽ, തരുവണ ,നാലാം മൈൽ, കെല്ലൂർ, അഞ്ചുകുന്ന് എന്നിവിടങ്ങളിൽ ജനങ്ങളെ അഭിവാദ്യം ചെയത് രാഹുലിന് വേണ്ടി വോട്ട് അഭ്യർഥിച്ചു. വടക്കേ വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയൊരു ആവേശം പകർന്നാണ് റോഡ് ഷോ അവസാനിച്ചത്.
Read Moreതൃശൂരില്‍ സുരേഷ് ഗോപിയുടെ ബാനറുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു, ത്രികോണമെന്ന് ഉറപ്പിച്ച തൃശൂരില്‍ നടക്കുന്നത് ശക്തമായ മത്സരം, ആര്‍ക്കു വേണമെങ്കിലും ജയമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രണ്ടുംകല്പിച്ച് മുന്നണികള്‍
ആളുകൾ ഏറെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വന്നപ്പോൾ മത്സരം കടുക്കുമെന്നാണ് സൂചനകൾ. യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനും എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ടി.എൻ പ്രതാപന് 36% രാജാജി മാത്യു തോമസ് 32% സുരേഷ് ഗോപി 26% വോട്ട് നേടുമെന്നാണ് ഫലം വ്യക്തമാക്കുന്നത്. എന്നാൽ സുരേഷ് ഗോപിയെ ആളുകൾ നെഞ്ചിലേറ്റുമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഒരു മാസത്തോളം കാലയാളവിലായാണ് സര്‍വ്വേ നടന്നത്. എല്ലാ മണ്ഡലങ്ങളേയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ടം നടത്തിയതെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. മുക്കാട്ടുകര ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിലെ പന്തലും ബാനറുകളും…
Read Moreകുമാരസ്വാമിയുടെ മകന്റെ പ്രചരണത്തിന് 150 കോടി രൂപ ; ജെഡിഎസ് നേതാക്കളുടെ ശബ്ദരേഖ പുറത്ത്
ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖില്‍ കുമാരസ്വാമിയുടെ പ്രചാരണ പരിപാടികൾക്കായി ജെ.ഡി.എസ് 150 കോടി രൂപ സമാഹരിച്ചുവെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള ജെ.ഡി.എസ് നേതാക്കളുടെ ശബ്ദരേഖ പുറത്തായി. സ്വകാര്യ ചാനലാണ് ശബ്ദരേഖ പുറത്തുവിട്ടത്. ജെ.ഡി.എസ്. സിറ്റിങ് എം.പി. ശിവരാമഗൗഡയുടെ മകന് ചേതന്‍ ഗൗഡയും ജെ.ഡി.എസ് മുന്‍ നേതാവ് പി. രമേശും തമ്മിലുള്ള സംഭാഷണമാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. മാണ്ഡ്യയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസ്ഥാനാര്‍ഥിയായി നിഖില്‍ കുമാരസ്വാമിയാണ് മത്സരിക്കുന്നത്. നിഖിലിന്റെ വിജയത്തിനായി 150 കോടി സമാഹരിച്ചിട്ടുണ്ടന്ന് ചേതന്‍ ഗൗഡ രമേഷിനോട് ശബ്ദരേഖയിൽ പറയുന്നുണ്ട്. കൂടാതെ ‘ഓരോ ബൂത്തിലും അഞ്ചു ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. ആകെ 2800 ബൂത്തുകളാണ് മാണ്ഡ്യയിലുള്ളത്. ജെ.ഡി.എസിന്റെ നേതാക്കള്‍ പണം വിതരണം ചെയ്യും. കൂടാതെ വോട്ടര്‍മാര്‍ക്ക് മട്ടനും ചിക്കനും നല്‍കും’- സംഭാഷണത്തില്‍ പറയുന്നു.
Read Moreകോണ്‍ഗ്രസ് വക്താവ് ഇന്നലെ പാര്‍ട്ടിവിട്ടു, ഇന്ന് ബിജെപിയില്‍
കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതിന് പിന്നാലെ, മുന്‍ പാര്‍ട്ടി വക്താവ് സോണാലി സാഹു ബി.ജെ.പിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളില്‍ പ്രചോദിപ്പിക്കപ്പെട്ടും രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനും വേണ്ടിയാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് സോണാലി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ 19 വര്‍ഷമായി ബി.ജെ.ഡിയാണ് അധികാരത്തിലിരിക്കുന്നത്. അതേസമയം, എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തിലും വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. ഒഡിഷയില്‍ ബി.ജെ.ഡിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ബന്ധമുണ്ട്. 19 വര്‍ഷത്തെ ബി.ജെ.ഡി ഭരണത്തില്‍ അഴിമതിയും മറ്റു ക്രമക്കേടുകളും വളരുന്നതില്‍ ജനങ്ങള്‍ നിരാശരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Read More