മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കന്നിവോട്ടർമാരോടു പ്രധാനമന്ത്രി നരേന്ദ്ര മോദി പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിലും ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികരുടെ പേരിലും വോട്ടഭ്യർഥിച്ചത് പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ. ജില്ലാ ഓഫീസർ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തിൽ എന്തു നടപടിയെടുക്കണമെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോജിക്കുകയാണെങ്കിൽ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തിൽ ഈ ആഴ്ച തന്നെ തുടർ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷൻ നേരത്തെ വിശദീകരണം തേടിയിരുന്നു. സൈനികരുടെ പേരിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവ് ഇറക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു…
Read MoreCategory: INDIA 360
ആന്ധ്രയിൽ വോട്ടെടുപ്പിനിടെ സംഘർഷം; വൈഎസ്ആർ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു
ഹൈദരാബാദ്: ആന്ധ്രയിൽ വോട്ടെടുപ്പിനിടെ സംഘർഷം. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരിയിലെ പോളിംഗ് ബൂത്തിലാണ് സംഘർഷമുണ്ടായത്. ടിആർഎസ്-വൈഎസ്ആർ കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ വൈഎസ്ആർ കോണ്‍ഗ്രസ് നേതാവിനു കുത്തേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ആന്ധ്രയിൽ ജനസേന സ്ഥാനാർഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചിരുന്നു. അനന്ത്പൂർ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാർഥി മധുസൂദനൻ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകർത്തത്. വോട്ടിംഗ് യന്ത്രം തകരാറിലായതിൽ പ്രതിഷേധിച്ചായിരുന്നു വോട്ടിംഗ് യന്ത്രം തകർത്തത്. ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.
Read Moreഎന്താ സ്വതന്ത്ര സ്ഥാനാർഥിക്കും പ്രകടന പത്രികയായിക്കൂടേ… തൃശൂരിൽ വിമാനത്താവളം, മിനിമം വേതനം നാനൂറ്, രാജ്യാതിർത്തിയിൽ മതിൽ!
തൃശൂർ: പ്രമുഖ പാർട്ടികൾക്കു മാത്രമല്ല, സ്വതന്ത്ര സ്ഥാനാർഥിക്കും പ്രകടന പത്രികയും വാഗ്ദാനങ്ങളും നൽകിക്കൂടേ. എല്ലാ പാർട്ടികളും വലിയ വലിയ വാഗ്ദാനങ്ങൾ നൽകുന്നു, പലതും നടപ്പാക്കുന്നുമില്ല. ഇത് മുന്നിൽകണ്ടാണോ വാഗ്ദാനങ്ങൾ നൽകുന്നതെന്ന് ചോദിച്ചാൽ തൃശൂർ ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സോനുവിന് വ്യക്തമായ മറുപടിയുണ്ട്. താൻ വിജയിച്ചാൽ പറഞ്ഞ വാഗ്ദാനങ്ങളൊക്കെ നടപ്പാക്കും. പക്ഷേ വാഗ്ദാനങ്ങൾ കേട്ടാൽ വോട്ടർമാരും ഞെട്ടും. തൃശൂരിൽ വിമാനത്താവളം, കർഷകർക്ക് ഒരേക്കർ കൃഷി ഭൂമി, മിനിമം വേതനം 400 രൂപ, വർഷം 12,000 രൂപ, വിവാഹത്തിന് സ്വർണം വാടകയ്ക്ക് നൽകുന്ന സന്പ്രദായം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണുള്ളത്. ലോക്സഭയായതിനാൽ വാഗ്ദാനം കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. ജയിച്ചാൽ രാജ്യാതിർത്തിയിൽ ഇന്ത്യാ മതിൽ വരെ നിർമിക്കുമെന്നാണ് പറയുന്നത്. ചിഹ്നം ഫുട്ബോളാണെന്നു കരുതി തട്ടിക്കളയാമെന്ന് കരുതണ്ടാ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ പിന്തുണയോടെയാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. തൃശൂർ പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയാണ് പ്രകടന…
Read Moreയുഡിഎഫിനായി സൈക്കിളിൽ കേരളംചുറ്റി ചാലക്കുടിക്കാരൻ പ്രകാശന്റെ പ്രചാരണം
മൂവാറ്റുപുഴ: സൈക്കിളിൽ കേരളമാകെ ചുറ്റിക്കറങ്ങി യുഡിഎഫിനായി പ്രചാരണം നടത്തുകയാണ് പ്രകാശനെന്ന പഴയ സൈക്കിൾ യജ്ഞക്കാരൻ. സംസ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവിൽ ആവേശം ഉൾക്കൊണ്ട് 20 ലോക്സഭാ മണ്ഡലങ്ങളിലേയും യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന സന്ദേശവുമായാണ് ഈ 57കാരൻ നാടു ചുറ്റുന്നത്. കഴിഞ്ഞ നാലിനു രാഹുൽഗാന്ധിയെ നേരിൽകണ്ടശേഷം വയനാട്ടിൽനിന്ന് ആരംഭിച്ച സൈക്കിൾ സവാരിയുടെ ഭാഗമായാണ് പ്രകാശൻ ഇന്നലെ മൂവാറ്റുപുഴവഴി കടന്നുപോയത്. റോഡരുകിലെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസുകളാണ് ഇയാളുടെ വിശ്രമ സങ്കേതങ്ങൾ. ഭാരത് സർക്കസിൽ വർഷങ്ങളോളം സൈക്കിൾ യജ്ഞക്കാരനായി ജോലിചെയ്തിരുന്ന പ്രകാശൻ ചാലക്കുടി കൊരട്ടി സ്വദേശിയാണ്
Read Moreപത്രിക സമർപ്പിക്കാൻ രാഹുൽ ഇന്ന് അമേഠിയിൽ; സോണിയയും എത്തിയേക്കും
ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 14 വർഷമായി രാഹുൽ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് ശക്തികേന്ദ്രമാണ് അമേഠി. രാഹുൽ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതു സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾ തുടരവെയാണ് അദ്ദേഹം പത്രിക സമർപ്പിക്കുന്നത്. നേരത്തെ അദ്ദേഹം വയനാട്ടിലും പത്രിക സമർപ്പിച്ചിരുന്നു. പത്രിക സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് അമേഠിയുടെ ഭരണകേന്ദ്രമായ ഗൗരിഗഞ്ചിൽ രാഹുൽ റോഡ് ഷോ നടത്തും. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുലിനൊപ്പം ചേർന്നേക്കുമെന്നാണു റിപ്പോർട്ടുകൾ. ബിജെപിയുടെ സ്മൃതി ഇറാനിയാണ് തുടർച്ചയായ രണ്ടാം തവണയും രാഹുലിനെതിരേ മത്സരിക്കുന്നത്. ഇവർ വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ രാഹുലിനോടു പരാജയപ്പെട്ടെങ്കിലും 2019 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്മൃതി ഇറാനി തുടർച്ചയായി മണ്ഡലത്തിൽ സന്ദർശനം നടത്തിയിരുന്നു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാഴാഴ്ച ആദ്യ ഘട്ട വോട്ടെടുപ്പ്
ന്യൂഡൽഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച. 91 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളും ആദ്യഘട്ടത്തില്‍ വിധയെഴുതും. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, സിക്കിം, നാഗാലന്‍ഡ് തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ആദ്യ ഘട്ടത്തിലാണ് പോളിംഗ്. മഹാരാഷ്ട്രയിലെ ഏഴും ഉത്തർപ്രദേശിലെ എട്ടും ബിഹാറിലെയും ഒഡീഷയിലെയും നാലും പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും ഒഡിഷ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പും വ്യാഴാഴ്ച നടക്കും.
Read Moreകഴിഞ്ഞ വർഷം കണ്ണേ കരളേ വി.എസേ, ഇത്തവണ കണ്ണേ കരളേ പിണറായി; തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് വിഎസ് ഔട്ട്…
ജോണ്സണ് വേങ്ങത്തടം കൊച്ചി: കഴിഞ്ഞ തെരഞ്ഞെടുപ്പുകാലം വരെ കണ്ണേ കരളേ വി.എസേ എന്നു നീട്ടിവിളിച്ചിരുന്ന കേരളത്തിലെ സിപിഎം ഇക്കുറി വി.എസിനെ തഴഞ്ഞു. ഇപ്പോൾ വിളിക്കുന്നതു കണ്ണേ കരളേ പിണറായി. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സിപിഎം ഇറക്കിയിരിക്കുന്ന പോസ്റ്ററുകളിലൊന്നും വിഎസില്ല. പകരം പിണറായിയും കോടിയേരി ബാലകൃഷ്ണനും സ്ഥാനം പിടിച്ചു. വി.എസ്. പൂർണമായും ഒൗട്ടായി. സിപിഎമ്മിന് ഇപ്പോൾ വി എസ് താരപ്രചാരകനല്ല. തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് പാർട്ടി, വി.എസ് അച്യുതാനന്ദന്റെ പേര് നീക്കം ചെയ്തു. എന്നാൽ, അണികളെ ആവേശക്കടലിലാഴ്ത്താൻ ഇന്നും വി .എസ് അച്യുതാനന്ദൻ തന്നെ വേണം. മറ്റ് നേതാക്കളുടെ പ്രസംഗങ്ങളെക്കാൾ അണികളിൽ ആവേശം നിറയ്ക്കാൻ വി .എസിന്റെ വാക്കുകൾ തന്നെ വേണമെന്നു അണികളും ചൂണ്ടികാട്ടുന്നു. മാർച്ച് 26 നു തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താരപ്രചാരകരുടെ പട്ടികയിൽ ആകെ 40 പേരാണ് ഉള്ളത്. പിണറായിയ്ക്കും കോടിയേരിക്കും…
Read Moreഅങ്കത്തട്ടൊരുങ്ങി; ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ വയനാട്ടിൽ കുറവ് ആലത്തൂരിൽ; കണ്ണൂരിൽ മത്സരിക്കാൻ നാല് സുധാകരൻമാർ
കോട്ടയം: എല്ലാംകൊണ്ടും ഇത്തവണ ഏറ്റവുമധികം ശ്രദ്ധാകേന്ദ്രമാകുന്ന മണ്ഡലം വയനാടാണ്. കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ് ഇത്തവണ കേരളത്തിൽ ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്. രാഹൂൽഗാന്ധി അടക്കം 20 പേരാണ് ഇവിടെ മത്സരിക്കുന്നത്.ഇതിൽ 11 പേർ സ്വതന്ത്രരാണ്.രാഹുൽ ഗാന്ധിക്ക് രണ്ട് അപരൻമാരുണ്ട് ഇവിടെ. അഖില ഇന്ത്യ മക്കൾ കഴകം സ്ഥാനാർഥി രാഘുൽ ഗാന്ധി കെ.യും സ്വതന്ത്ര സ്ഥാനാർഥി രാഹുൽ ഗാന്ധി കെ. ഇ യും. ഉഷ .കെ (സിപിഐ -എംഎൽ) റെഡ്സ്റ്റാർ) വയനാട്ടിലെ ഏക വനിതാ സ്ഥാനാർഥി. ഡോ.പി.കെ ബിജുവും രമ്യ ഹരിദാസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത്.ആറു പേരാണ് ഇവിടെ മത്സര രംഗത്തുള്ളത്. ഇവിടെ ഒരു സ്ഥാനാർഥിക്ക് പോലും അപരന്മാരില്ല. സ്ഥാനാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ആറ്റിങ്ങലാണ്. 19 പേരാണ് ഇവിടെ മത്സരിക്കുന്നത്. ഇതിൽ 14 പേരും…
Read Moreതിരുവനന്തപുരത്ത് മാത്രമല്ല, നിരവധി മണ്ഡലങ്ങളിൽ ബിജെപി വിജയിക്കുമെന്ന് എം.എസ് കുമാർ; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ജോസഫ് വാഴയ്ക്കൻ
നിയാസ് മുസ്തഫ കോട്ടയം: തിരുവനന്തപുരം മാത്രമല്ല, നിരവധി മണ്ഡങ്ങളിൽ ബിജെപി ഇത്തവണ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാർ. കേരളത്തിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്നും ഏറ്റവും പുതിയ അഭിപ്രായ സർവേ പുറത്തുവന്ന സാഹചര്യത്തിലാണ് എംഎസ് കുമാർ രാഷ്ട്രദീപികയോട് പ്രതികരിച്ചത്. 2കോടി 40ലക്ഷം വോട്ടർമാർ കേരളത്തിലുണ്ട്. ഒരു മണ്ഡലത്തിൽ ആയിരമോ അയ്യായിരമോ വോട്ടർമാരോട് പോയി ചോദിച്ചിട്ട് സർവേ നടത്തിയാൽ അതെങ്ങനെ ശരിയാകും. ആകെ വോട്ടർമാരുടെ ഒരു ശതമാനത്തെപ്പോലും സർവേ നടത്തുന്നവർ സമീപിക്കുന്നില്ല. അഭിപ്രായ സർവേകളുടെ മാനദണ്ഡം എന്താണ്? അഭിപ്രായ സർവേ നടത്തുന്നവരുടെ ഒൗദാര്യം ബിജെപിക്കുവേണ്ട. നിലവിലെ സർവേകളിൽ ഒരു അടിസ്ഥാനവുമില്ല. ഈ തെരഞ്ഞെടുപ്പ് അടിമുടി ഒരുപാട് മാറ്റങ്ങൾ വരുത്തുന്ന തെരഞ്ഞെടുപ്പാണ്. തിരുവനന്തപുരം മാത്രമല്ല, നിരവധി മണ്ഡലങ്ങളിൽ ബിജെപി അദ്ഭുതങ്ങൾ സൃഷ്ടിക്കും. ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ട്. സർവേകളെ…
Read Moreശബരിമലയെന്നതു സ്ഥലത്തിന്റെ പേര്; സുരേഷ്ഗോപിയുടെ വിശദീകരണത്തിൽ ടിക്കാറാം മീണയുടെ തീരുമാനം ഇന്ന്
തൃശൂർ: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ നൽകിയ നോട്ടീസിനു തൃശൂർ ലോക്സഭാമണ്ഡലം എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി നൽകിയ വിശദീകരണത്തിൽ തുടർതീരുമാനം ഇന്നറിയാം. ഇന്നലെയാണ് അഭിഭാഷകൻ മുഖേന സുരേഷ്ഗോപി താത്കാലിക വിശദീകരണം ജില്ലാ കളക്ടർക്കു നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ശബരിമലയെന്നതു സ്ഥലത്തിന്റെ പേരാണെന്നും സുരേഷ്ഗോപി ജില്ലാ വരണാധികാരിക്കു നൽകിയ താത്കാലിക വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്. അയ്യപ്പൻ, ശബരിമല ക്ഷേത്രം എന്നീ വാക്കുകൾ പ്രസംഗത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. ഇന്നലെ രാത്രി എട്ടിനു മുൻപ് വിശദീകരണം നൽകാനായിരുന്നു കളക്ടറുടെ നിർദ്ദേശം. താത്കാലികമായ മറുപടിയാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നും വിശദമായ മറുപടിക്കു കൂടുതൽ സമയം അനുവദിക്കണമെന്നും ഇതിനായി പ്രസംഗത്തിന്റെ സിഡിയുടെ കോപ്പി വേണമെന്നും സുരേഷ്ഗോപി ആവശ്യമുന്നയിച്ചു.സുരേഷ്ഗോപി സമർപ്പിച്ച വിശദീകരണം പരിശോധിച്ച് തുടർനടപടികൾക്കായി ജില്ലാ കളക്ടർ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാംമീണയ്ക്കു കൈമാറി. അദ്ദേഹമാണ് തുടർനടപടികൾ തീരുമാനിക്കുക.
Read More