നിയാസ് മുസ്തഫ ബിജെപിയിലെ മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനിയും മുരളി മനോഹർ ജോഷിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വിളറി പൂണ്ട് ബിജെപി. മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വിമതപ്രവർത്തനം വന്നാൽ അതു തെരഞ്ഞെടുപ്പുഫലത്തെ കാര്യമായി ബാധിക്കുമെന്ന് മനസിലാക്കിയതോടെ ആർഎസ്എസ് നേതാക്കളും ബിജെപി നേതാക്കളും ഇരുനേതാക്കളെയും അനുനയിപ്പിക്കാൻ ശ്രമം നടത്തിവരികയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് ഇപ്പോൾ അഡ്വാനിയേയും ജോഷിയേയും നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരേ തിരിയാൻ പ്രേരിപ്പിച്ചിരിക്കുന്നത്. 1991 മുതൽ തുടർച്ചയായി പ്രതിനിധാനം ചെയ്യുന്ന ഗുജറാത്തിലെ ഗാന്ധിനഗർ സീറ്റ് ഇത്തവണ അഡ്വാനിക്ക് നിഷേധിച്ചു. പകരം ഗാന്ധിനഗറിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്നു. കാണ്‍പൂർ സീറ്റ് ജോഷിക്കും നിഷേധിച്ചു. 2014ൽ മോദി മത്സരിച്ചു വിജയിച്ച വാരാണസി മുരളി മനോഹർ ജോഷിയുടെ മണ്ഡലമായിരുന്നു. മോദിക്ക് മത്സരിക്കാനായി വാരാണസി ഒഴിഞ്ഞ് ജോഷി കാണ്‍പൂരിലേക്ക് മാറുകയായിരുന്നു. ഗാന്ധിനഗറിൽ അഡ്വാനിയും കാണ്‍പൂരിൽ…
Read MoreCategory: INDIA 360
രാഹുല്‍ ഗാന്ധിക്കുവേണ്ടി കൈപൊക്കും, സിപിഎമ്മിനു കുരുക്കായി ബേബിയുടെ നിലപാട്
തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധിക്കു കൈപൊക്കേണ്ടിവരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസുമായി സഹകരിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരുമെന്നാണ് പ്രതീക്ഷ. എന്നാല്‍, രാഹുല്‍ തന്നെ പ്രധാനമന്ത്രിയാകണമെന്നില്ല. ബിജെപിയെ പുറത്താക്കി മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേറെയും ബദലുകളുണ്ടാകും. ഇതിന് എത്രത്തോളം വിട്ടുവീഴ്ച ചെയ്യാനും സിപിഎം തയാറാകും. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മോദിക്കെതിരേ അല്ല പിണറായിക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗമെന്നും മേബി കുറ്റപ്പെടുത്തി. അനായാസം ബോര്‍ഡ് മാറ്റിവയ്ക്കാവുന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്നാണ് ബിജെപിയാകുന്നതെന്നു നോക്കിയാല്‍ മതി. സിപിഎമ്മിനു ബംഗാളിലും മറ്റും തകര്‍ച്ച വന്നിട്ടുണ്ടെങ്കിലും അവിടെ തിരിച്ചുവരും. പലര്‍ക്കും പിടിച്ചുനില്ക്കാന് പറ്റാത്ത സാഹചര്യമുണ്ടായതിനാലാണ് അവിടെ സിപിഎം നേതാക്കള്‍ക്കു പാര്‍ട്ടി വിടേണ്ടിവന്നിട്ടുള്ളതെന്നും ബേബി പറഞ്ഞു.
Read Moreആദ്യം രാജ്യം, പിന്നെ പാർട്ടി, അവനവൻ അവസാനം;‘ബ്ലോഗിൽ കുത്തില്ല’, അദ്വാനി പറഞ്ഞത് ബിജെപിയുടെ സാരാംശമെന്ന് മോദി
നിയാസ് മുസ്തഫ ബിജെപിയുടെ മുതിർന്ന നേതാവ് എൽകെ അഡ്വാനിയുടേത് പാർട്ടിക്കെതിരേയുള്ള വിമർശനമായി ബിജെപി കേന്ദ്രനേതൃത്വം കണക്കാക്കുന്നില്ല. എൽകെ അഡ്വാനിയുടെ സിറ്റിംഗ് സീറ്റാണ് ഗുജറാത്തിലെ ഗാന്ധിനഗർ ലോക്സഭാ മണ്ഡലം. ഈ സീറ്റിൽ ഇത്തവണ ബിജെപിക്കുവേണ്ടി മത്സരിക്കുന്നത് ദേശീയ അധ്യക്ഷൻ അമിത് ഷാ ആണ്. സീറ്റ് നിഷേധിച്ചതിൽ അഡ്വാനി ക്ഷുഭിതനാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വാനിയുടെ ബ്ലോഗ് വന്നിരിക്കുന്നത്. ഇതാവട്ട, രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. ആദ്യം രാജ്യം, പിന്നെ പാർട്ടി, അവനവൻ അവസാനം എന്ന തലക്കെട്ടിൽ അഡ്വാനി എഴുതിയ ബ്ലോഗ് ബിജെപിക്കെതിരേയുള്ള വിമർശനമായി വിലയിരുത്തപ്പെടുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തഃസത്ത എന്നു പറയുന്നത് തന്നെ വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണ്. പാർട്ടിയുടെ ആരംഭകാലം മുതലേ ബിജെപി തങ്ങളോട് വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല, മറിച്ച് പ്രതിയോഗികളായാണ് കാണുന്നത്. അതുപോലെ തന്നെ ഇന്ത്യൻ ദേശീയതയിൽ തങ്ങളോടു വിയോജിപ്പുള്ളവരെ രാജ്യവിരുദ്ധരായി ഒരിക്കലും കണ്ടിട്ടില്ല. രാഷ്ട്രീയ…
Read Moreമോദിയും കേരളത്തിലേക്ക്; തിരുവനന്തപുരത്തും കോഴിക്കോട്ടും റാലികൾ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലേക്ക്. ഈ മാസം 12-ന് മോദി കേരളത്തിൽ എത്തുമെന്നാണു ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്ത് രണ്ടു ബിജെപി റാലികളിൽ മോദി പങ്കെടുക്കും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ റാലികൾ. തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനം രാജശേഖരനാണു ബിജെപി സ്ഥാനാർഥി. അതേസമയം, കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രകാശ് ബാബു ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. അടുത്തിടെ, തൃശുരിലും കൊല്ലത്തും ബിജെപി പരിപാടികളിൽ മോദി പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആർ.കെ. സിംഗും ഈ മാസം ഒൻപതിനും സുഷമാ സ്വരാജ് 11-നും രാജ്നാഥ് സിംഗ് 13-നും പ്രചാരണത്തിനായി എത്തും. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി 15-നും നിർമലാ സീതാരാമൻ 16-നും…
Read Moreആകെ 303 നാമനിർദേശ പത്രികകൾ; ഇന്ന് സൂക്ഷ്മപരിശോധന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി ലഭിച്ചത് 303 നാമനിർദേശ പത്രികകൾ. വ്യാഴാഴ്ച മാത്രം 149 എണ്ണം ലഭിച്ചു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലുള്ളതിനേക്കാൾ 93 എണ്ണം കുറവാണ് ഇക്കുറി. വയനാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് കൂടുതൽ പത്രികകൾ -23 വീതം. കുറവ് ഇടുക്കിയിലാണ് -ഒന്‍പതെണ്ണം. തിരുവനന്തപുരം -20, കോഴിക്കോട് -19, എറണാകുളം -18, പൊന്നാനി -18, കണ്ണൂർ -17, ചാലക്കുടി -16, വടകര -15, കോട്ടയം -15, മലപ്പുറം -14, ആലപ്പുഴ -14, പാലക്കാട് -13, തൃശ്ശൂർ -13, മാവേലിക്കര -12, കൊല്ലം -12, പത്തനംതിട്ട -11, കാസർകോട് -11, ആലത്തൂർ -10 എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളിൽ ലഭിച്ച പത്രികകൾ. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. ഏപ്രിൽ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം.
Read Moreരാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ എതിർത്ത് ടിആർഎസ്
ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തെ എതിർത്ത് തെലങ്കാന രാഷ്ട്ര സമതി. ഇടതുപക്ഷത്തിനെതിരെ ആയിരുന്നില്ല രാഹുൽ മത്സരിക്കേണ്ടതെന്നും വയനാട്ടിലെ സ്ഥാനാർഥിത്വം ദക്ഷിണേന്ത്യയിൽ ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്നും ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി- കോൺഗ്രസ് ഇതര ഫെഡറൽ മുന്നണിക്കായുള്ള ശ്രമം തുടരുമെന്നും കവിത പറഞ്ഞു.
Read Moreകെ.ഇ. രാഹുൽ ഗാന്ധി, കെ. രാകുൽ ഗാന്ധി ! രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ രണ്ട് അപരൻമാർ
വയനാട്: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ അപരൻമാരും. കേരളം രാഹുൽ എഫക്ടിലേക്ക് മാറിയതോടെയാണ് അപരൻമാരും രംഗത്തെത്തിയത്. എരുമേലി സ്വദേശി കെ.ഇ. രാഹുൽ ഗാന്ധി, തമിഴ്നാട് സ്വദേശി കെ. രാകുൽ ഗാന്ധി എന്നിവരാണ് വയനാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്രിക സമർപ്പിച്ചത്. എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയിൽ താമസിക്കുന്ന രാഹുലാണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ രംഗത്തിറിങ്ങിയിരിക്കുന്നത്. കെ.ഇ. രാഹുലിന്റെ അച്ഛൻ സജീവ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നു. ഗാന്ധികുടുംബത്തിനോടുള്ള ആരാധനയിലാണ് മകനു രാഹുൽ ഗാന്ധി എന്ന് പേര് നൽകിയത്. കെ.ഇ. രാഹുൽ ഗാന്ധി സിപിഎമ്മിൽ സജീവ പ്രവർത്തകനും ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമാണ്.
Read Moreഇടത് പ്രചാരണം; ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിൽ ആക്ഷേപ ഹാസ്യഷോ
തലശേരി: ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാറ്റേകാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനും സിനിമ താരവുമായ ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിൽ ആക്ഷേപഹാസ്യഷോ ഒരുങ്ങി. നൃത്തവും സമകാലിക രാഷ്ട്രീയപ്രശ്നങ്ങളും ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചു കൊണ്ടുള്ള കലാസൃഷ്ടിയുമായാണ് ബിനീഷും സംഘവും എത്തുന്നത്. തലശേരി, വടകര, പേരാമ്പ്ര എന്നിവിടങ്ങളിലെ കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള ആക്ഷേപഹാസ്യഷോയുടെ റിഹേഴ്സല്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. നിപ്പ വൈറസിനെയും പ്രളയത്തെയും അതിജീവിച്ച് ആയിരം നാള് പിന്നിട്ട എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ നന്മനിറഞ്ഞ സർക്കാറായി പിണറായിസര്ക്കാറിനെ പുകഴ്ത്തി കൊണ്ടുള്ള പരിപാടിയിൽ കേന്ദ്രഭരണത്തെയും മോദിയുടെ നയങ്ങളെയും ദൃശ്യാവിഷ്കാരത്തിലൂടെ വിചാരണചെയ്യുന്നുണ്ട്. നരേന്ദ്രമോദിയേയും അല്‍ഫോണ്‍സ് കണ്ണന്താനത്തിനേയും ട്രോളിക്കൊണ്ട് പുരോഗമിക്കുന്ന ഷോയിൽ ഓരോ അക്കൗണ്ടിലേക്കും ബിജെപി വാഗ്ദാനം ചെയ്ത പതിനഞ്ച് ലക്ഷം എവിടെയെന്ന വലിയ ചോദ്യം ഉന്നയിക്കുന്നുണ്ട്. പതിവ് തെരുവ് നാടക സങ്കല്പത്തില് നിന്ന് വഴിമാറി പുതിയകാലത്തിന്റെ…
Read Moreരാഹുലിനെയും പ്രിയങ്കയെയും നെഞ്ചിലേറ്റി വയനാട്; നാമനിർദേശ പത്രിക സമർപ്പിച്ചു
കൽപ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും സ്വീകരിച്ച് വയനാട്. രാവിലെ 10.30 ഓടെ കോഴിക്കോട് വിക്രം മൈതാനിയിൽനിന്നും ഹെലികോപ്ടറിൽ പുറപ്പെട്ട രാഹൂൽ ഗാന്ധി 11 ഓടെ കൽപ്പറ്റയിൽ എത്തി. തുടർന്ന് തുറന്ന വാഹനത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഇടി മുഹമ്മദ് ബഷീർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പമാണ് കളക്ടറേറ്റിലേക്ക് എത്തിയത്. രാവിലെ 11.30 ഓടെ കളക്ടറേറ്റിലെത്തിയ രാഹൂൽ ഗാന്ധി നാല് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പത്രിക സമർപ്പിക്കുന്നതിന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ്ചു
Read Moreയോഗി ആദിത്യനാഥിനെ വിറപ്പിച്ച എംപി ബിജെപിയില്‍!!
ഉത്തര്‍പ്രദേശില്‍ ബിഎസ്പി സഖ്യം ഉപേക്ഷിച്ച നിഷാദ് പാര്‍ട്ടി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ ഭാഗമായി മാറി. നിഷാദ് പാര്‍ട്ടിയുടെ മേധാവിയായ സഞ്ജയ് നിഷാദിന്റെ മകന് പ്രവീണ്‍ നിഷാദ് ബിജെപിയില്‍ ചേര്‍ന്നു. നീണ്ടക്കാലം ഗോരഖ് പൂറിനെ പ്രതിനിധീകരിച്ചിരുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് പ്രവീണ്‍ നിഷാദ് ഇവിടെ നിന്നും വിജയിച്ചത്. എസ്പി ടിക്കറ്റില്‍ മത്സരിച്ച പ്രവീണ്‍ നിഷാദ് ബിജെപിയെയാണ് പരാജയപ്പെടുത്തിയത്. ഗോരഖ്പൂര്‍ മണ്ഡലത്തിലെ എംപിയാണ് പ്രവീണ്‍ നിഷാദ്. കേന്ദ്രമന്ത്രി ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു പ്രവീൺ നിഷാദിൻ്റെ ബിജെപി പ്രവേശനം. എസ് പി ബിഎസ് പി ആര്‍എല്‍ഡി സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ അഖിലേഷ് യാദവിനും മായാവതിക്കുമെതിരെ രൂക്ഷ പ്രതികരണവുമായി നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. മായാവതിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അഖിലേഷ് യാദവ് പ്രവര്‍ത്തിക്കുന്നത്. ലോക്സഭാ തെരഞ്ഞടുപ്പില്‍ പാര്ട്ടിക്കാവശ്യമായ സീറ്റുകള്‍ ബിജെപി…
Read More