പരവൂർ: രാജ്യത്തു നിലവിൽ സർവീസ് നടത്തുന്ന ഏഴ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. യാത്രക്കാരുടെ എണ്ണത്തിലെ വർധനയുടെയും ഒക്യുപൻസിയുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം.16 കോച്ചുകളുള്ള മൂന്ന് ട്രെയിനുകളിൽ 20 കോച്ചുകളായി ഉയർത്തും. എട്ട് കോച്ചുകളുള്ള നാല് ട്രെയിനുകൾ 16 കോച്ചുകളുള്ള ട്രെയിനുകളായും മാറ്റും. ഇതോടെ ഈ ട്രെയിനുകളുടെ റേക്കുകൾ പുതിയ റൂട്ടുകളിൽ സർവീസിനായി ഉപയോഗിക്കും. സമീപഭാവിയിൽ കൂടുതൽ 20 കോച്ചുകൾ ഉള്ള ട്രെയിനുകൾ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്.20631/32 തിരുവനന്തപുരം- മംഗളുരു സെൻട്രൽ, 20701/02 സെക്കന്തരാബാദ് – തിരുപ്പതി, 20665 ചെന്നൈ എഗ്മോർ – തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസുകളാണ് 16 കോച്ചുകളിൽ നിന്ന് 20 ആയി ഉയർത്തുന്നത്. 20671/62 മധുര-ബംഗളുരു കന്റോൺമെന്റ്, 22499/00 ദിയോഖർ – വാരാണസി, 20871/72 ഹൗറ -റൂർക്കേല, 20911/12 ഇൻഡോർ – നാഗ്പൂർ ട്രെയിനുകളാണ് എട്ട്…
Read MoreCategory: Loud Speaker
‘പൊന്നുംവില’… പവന് 76,960 രൂപ; ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ആഭരണം വാങ്ങണമെങ്കില്‍ നിലവില്‍ വേണ്ടത് 83,500 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,620 രൂപയും പവന് 76,960 രൂപയുമായി. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ആഭരണം ആയി വാങ്ങണമെങ്കില്‍ നിലവില്‍ 83,500 രൂപ നല്‍കേണ്ടി വരും. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3448 ഡോളറും കൂടുതല്‍ ദുര്‍ബലമായ രൂപയുടെ വിനിമയ നിരക്ക് 88.18 ലും ആണ്.യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് മാത്രമല്ല വില ഉയരാന്‍ കാരണം. ഓണ്‍ലൈന്‍ ട്രേഡിംഗില്‍ വന്‍ നിക്ഷേപം നടത്തിയവര്‍ ലാഭം എടുക്കാതെ മുന്നോട്ടു നീങ്ങുന്നതാണ് നിലവില്‍ വില വര്‍ധനയുടെ പ്രധാന കാരണം. കഴിഞ്ഞ പല റിക്കാര്‍ഡ് കുതിപ്പുകളിലും ട്രോയ് ഔണ്‍സിന് 30 മുതല്‍ 60 ഡോളറിന്റെ വ്യത്യാസം വന്ന സാഹചര്യമായിരുന്നെങ്കില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ 15 മുതല്‍…
Read Moreഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; നിരവധിപ്പേർ കുടുങ്ങി
രുദ്രപ്രയാഗ്: ഇന്നലെ രാത്രി ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. നിരവധിപ്പേർക്കു പരിക്കേറ്റു. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മേഘവിസ്ഫോടനത്തിനു ശേഷമുള്ള അവശിഷ്ടങ്ങൾ ഒഴുകിയെത്തിയെന്നും വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ടെന്നും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചു. രുദ്രപ്രയാഗ് ജില്ലയിൽ, അളകനന്ദ, മന്ദാകിനി നദികളുടെ സംഗമസ്ഥാനത്തുള്ള ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. കേദാർനാഥ് താഴ്വരയിലെ ലാവാര ഗ്രാമത്തിൽ, മോട്ടോർ റോഡിലെ പാലം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയി. ചെനഗഡിലും സ്ഥിതി ഗുരുതരമായി. കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ വൻനാശം സംഭവിച്ചിരുന്നു. തരാളി മാർക്കറ്റ് ഏരിയയും തരാളി തഹസിൽ സമുച്ചയവും അവശിഷ്ടങ്ങളാൽ മൂടിയിരുന്നു. സീസണിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്തതും തുടർച്ചയായതുമായ മഴയും മേഘസ്ഫോടനങ്ങളും പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്. കനത്ത മഴയും…
Read Moreഹൈദരാബാദ്- കൊല്ലം സ്പെഷൽ ട്രെയിൻ ഡിസംബർ വരെ നീട്ടി; സമയക്രമത്തിലും സ്റ്റോപ്പുകളുടെ എണ്ണത്തിലും മാറ്റമില്ല
കൊല്ലം: ഹൈദരാബാദ്-കൊല്ലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന പ്രതിവാര എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് ഡിസംബർ വരെ ദീർഘിപ്പിച്ച് റെയിൽവേ ബോർഡ് ഉത്തരവായി.ഇതനുസരിച്ച് 07194 കൊല്ലം-ഹൈദരാബാദ് സ്പെഷൽ (തിങ്കൾ) ഡിസംബർ ഒന്നു വരെ സർവീസ് നടത്തും. ഒക്ടോബർ 18 വരെ സർവീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്. തിരികെയുള്ള 07193 ഹൈദരാബാദ് – കൊല്ലം സ്പെഷൽ (ശനി) സർവീസ് നവംബർ 29 വരെയും നീട്ടിയിട്ടുണ്ട്. ഈ വണ്ടി ഒക്ടോബർ 23 വരെ ഓടുമെന്നാണ് നേരത്തേ റെയിൽവേ പ്രഖ്യാപിച്ചിരുന്നത്.07230 ഹൈദരാബാദ്- കന്യാകുമാരി എക്സ്പ്രസ് സ്പെഷലും ( ബുധൻ) നവംബർ 26 വരെ നീട്ടിയിട്ടുണ്ട്. ഒക്ടോബർ 15 വരെയാണ് ഈ ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്. തിരികെയുള്ള 07229 കന്യാകുമാരി- ഹൈദരാബാദ് സ്പെഷലും (വെള്ളി)നവംബർ 28 വരെ സർവീസ് നടത്തും. നേരത്തേ ഇത് ഒക്ടോബർ 17 വരെ സർവീസ് നടത്തുന്നതിനാണ് നിശ്ചയിച്ചിരുന്നത്. 24 കോച്ചുകളുള്ള…
Read Moreരാജ്യത്തെ 19 നഗരങ്ങളിൽ ഉപഭോക്തൃ സർവേ നടത്താൻ റിസർവ് ബാങ്ക്; കേരളത്തിൽ തിരുവനന്തപുരവും
പരവൂർ (കൊല്ലം): രാജ്യത്തെ വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ഉപഭോക്തൃ കാഴ്ചപ്പാടുകൾ ശേഖരിക്കുന്നതിന് റിസർവ് ബാങ്ക് രാജ്യത്തെ 19 നഗരങ്ങളിൽ സർവേ നടത്തുന്നു. നഗരങ്ങളിലെ തെരഞ്ഞെടുത്ത വീടുകളിൽ നിന്നാണ് ബാങ്ക് പ്രതികരണങ്ങൾ തേടുന്നത്. കേരളത്തിൽ തിരുവനന്തപുരത്താണ് സർവേ നടത്തുക. അഹമ്മദാബാദ്, ബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗുവഹാത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു , കൊൽക്കത്ത, ലക്നൗ, മുംബൈ, നാഗ്പൂർ, പാട്ന, റായ്പൂർ, റാഞ്ചി എന്നിവയാണ് സർവേ നടക്കുന്ന മറ്റ് നഗരങ്ങൾ.കുടുംബങ്ങളിലെ പണപ്പെരുപ്പ പ്രതീക്ഷകൾ അളക്കുന്നതിനുള്ള സർവേ നടത്തുന്നതിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ പ്രതിനിധികൾ തെരഞ്ഞെടുത്ത ഉപഭോക്കാക്കളെ നേരിട്ട് സമീപിച്ച് അവരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തും. ഇതിനായി പ്രത്യേക ചോദ്യാവലി ബാങ്ക് തയാറാക്കിയിട്ടുണ്ട്.സമ്പത് വ്യവസ്ഥ, ജോലി, വരുമാനം, വിലകൾ, ചെലവ് എന്നിവ അടക്കമുള്ള കാര്യങ്ങളിൽ ആധികാരിക വിവര ശേഖരണമാണ്…
Read Moreഅശ്ലീല വീഡിയോ തെളിവായി എത്തിയാല്‍ കോടതി കണ്ടു ബോധ്യപ്പെടേണ്ടതുണ്ട്: ഹൈക്കോടതി
കൊച്ചി: അശ്ലീല വീഡിയോ കേസിലെ തെളിവായി എത്തിയാല്‍ കോടതി അതുകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് ഹൈക്കോടതി. അശ്ലീല വീഡിയോ കാസറ്റ് വിറ്റ കേസില്‍ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം കൂരോപ്പട സ്വദേശി ഹരികുമാറിന്റെ ശിക്ഷയാണു റദ്ദാക്കിയത്. 1997ല്‍ ഒമേഗ വീഡിയോസ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് റെയ്ഡ് ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പത്തു കാസറ്റുകള്‍ പോലീസ് പിടിച്ചെടുത്തു. അശ്ലീല വസ്തുക്കളുടെ വില്പനയും വിതരണവും കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 292(2)(എ), (സി), (ഡി) എന്നിവ പ്രകാരമാണു ഹര്‍ജിക്കാരനെതിരേ കേസെടുത്തത്. കാസറ്റുകള്‍ കണ്ട പോലീസ് ഉദ്യോഗസ്ഥരുടെയും ഒരു തഹസില്‍ദാരുടെയും വാക്കാലുള്ള സാക്ഷ്യത്തെ മാത്രമാണു വിചാരണക്കോടതി ആശ്രയിച്ചതെന്നും കാസറ്റുകള്‍ പരിശോധിച്ചിട്ടില്ലെന്നും ഹര്ജിക്കാരന് വാദിച്ചു. വീഡിയോ കാസറ്റ് പോലുള്ള പ്രാഥമിക തെളിവുകള്‍ ഹാജരാക്കുമ്പോള്‍ അത് അശ്ലീലമാണോയെന്നു തീരുമാനിക്കാന്‍ കോടതി അതിന്റെ ഉള്ളടക്കം കാണുകയും വിലയിരുത്തുകയും…
Read Moreമാങ്ങാനം മോഷണം: സംഘത്തലവന്റെ കുട്ടാളികളെ ഉടന്‍ പിടികൂടും
കോട്ടയം: കോട്ടയം മാങ്ങാനത്തെ വില്ലയിലും ക്ലിനിക്കിലും മോഷണം നടത്തിയ കേസില്‍ പിടിയിലായ സംഘത്തലവന്റെ കുട്ടാളികളെ ഉടന്‍ പിടികൂടും. മധ്യപ്രദേശിലെ ഗാന്ധ്വാനി താലൂക്കില്‍ ജെംദാ ഗ്രാമത്തില്‍ ഗുരു സജന് (മഹേഷ്41 ) നെയാണ് ജില്ലാ പോലീസ് ചീഫിന്റെ സ്ക്വാഡും ഈസ്റ്റ് പോലീസും അടങ്ങുന്ന സംഘം ഗുജറാത്തില്‍നിന്നു സാഹസികമായി പിടികൂടിയത്. ഇയാളുടെ സംഘത്തില്‍പ്പെട്ട മോഷണത്തിന് എത്തിയവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒന്പതിനു പുലര്‍ച്ചെയാണ് മാങ്ങാനം സ്കൈലൈന്‍ പാം മെഡോസിലെ 21ാം നമ്പര്‍ വില്ലയില്‍നിന്ന് 50 പവന് സ്വര്‍ണാഭരണങ്ങളും സമീപത്തുള്ള ആയുഷ്മന്ത്ര വെല്‍നസ് ക്ലിനിക്കില്‍ നിന്നും ആയിരുംരൂപയും മോഷടിച്ച് സംഘം കടന്നുകളഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കോട്ടയം ഈസ്റ്റ് പോലീസ് സംഘത്തിനു പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രധാന പ്രതിയെ തിരിച്ചറിഞ്ഞത്. സമാന സ്വഭാവമുള്ള മോഷണങ്ങളെക്കുറിച്ച് അന്വേഷിച്ചതോടെ 2016 ല്‍ കര്‍ണാടകയില്‍ രാമദുര്‍ഗ സ്റ്റേഷനില്‍ പരിധിയിൽ കവര്‍ച്ച നടന്നതായി…
Read Moreമത്സ്യത്തൊഴിലാളികളുടെ മിന്നല്‍ ഉപരോധം: അഴിമുഖം സ്തംഭിച്ചു
വൈപ്പിന്‍ : ലൈസന്‍സ് പുതുക്കാത്ത മത്സ്യബന്ധന വള്ളം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം തുറമുഖ ഉപരോധം ആയി മാറി. ഇന്ന് രാവിലെയാണ് കൊച്ചി അഴിമുഖത്തുള്ള വൈപ്പിന്‍ ഫിഷറീസ് ഓഫീസ് ജെട്ടിക്ക് സമീപം തൊഴിലാളികള്‍ വള്ളങ്ങളുമായി എത്തി പ്രതിഷേധിച്ചത്. കായലില്‍ നൂറുകണക്കിന് വള്ളങ്ങള്‍ നിരനിരയായി ഉപരോധം സൃഷ്ടിച്ചതോടെ ജങ്കാര്‍ സര്‍വീസ് ഉള്‍പ്പെടെ മറ്റു യാനങ്ങളുടെയും യാത്രക്ക് തടസമായി. ലൈസന്‍സ് പുതുക്കാത്ത ജപമാല എന്ന വള്ളം ഇന്നലെ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. രണ്ടര ലക്ഷം രൂപ ഫൈന്‍ ഈടാക്കാതെ വിട്ടുനല്‍കില്ലെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ച തോടെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കടലില്‍ മത്സ്യം കുറഞ്ഞതോടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറഞ്ഞതും ,സര്‍ക്കാര്‍ വര്‍ഷംതോറും ലൈസന്‍സ് ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നതും മൂലം പാവപ്പെട്ട തൊഴിലാളികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ കഴിയാതെ വരുന്നു എന്നാണ് കേരള പരമ്പരാഗത…
Read Moreഒരു കുടുംബത്തിലെ മൂന്നുപേര്‍ ആസിഡ് ഉള്ളിൽചെന്നു മരിച്ചനിലയിൽ: ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ
കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാടിനടുത്ത അന്പലത്തറയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ആസിഡ് ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തി. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ പറക്കളായി ഒണ്ടാംപുളിയിലെ എം.ഗോപി (56), ഭാര്യ കെ.വി.ഇന്ദിര (54), മകന് രഞ്ജേഷ് (37) എന്നിവരാണ് മരിച്ചത്. ഇളയമകന് രാഗേഷാണ് (32) അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. തങ്ങള്‍ ആസിഡ് കഴിച്ചെന്ന് രാഗേഷ് പിതൃസഹോദരനായ നാരായണനെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു. നാരായണന് എത്തിയപ്പോള്‍ ഛര്‍ദിച്ച് അവശരായി കിടക്കുന്ന കുടുംബാംഗങ്ങളെയാണ് കണ്ടത്. ഉടന്‍ തന്നെ നാലുപേരെയും വാഹനത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മൂന്നു പേരും വഴിമധ്യേ മരണപ്പെട്ടു. രാഗേഷ് പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത സാമ്പത്തികബാധ്യത മൂലം ജീവനൊടുക്കിയതെന്നാണ് സൂചന. കര്‍ഷകനും കൂലിത്തൊഴിലാളിയുമായിരുന്നു ഗോപി. രഞ്ജേഷും രാഗേഷും നേരത്തെ ഗള്‍ഫിലായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇരുവരും വീടിനടുത്തായി…
Read Moreധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തൽ: അന്വേഷണം ആക്ഷൻ കമ്മിറ്റി ഭാരവാഹികളിലേക്ക്; ചിന്നയ്യയുടെ മൊബൈൽ ഫോൺ കണ്ടെത്തി
മംഗളൂരു: ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട അന്വേഷണം ആക്ഷൻ കമ്മിറ്റി ഭാരവാഹികളിലേക്ക്. ആക്ഷൻ കമ്മിറ്റി കൺവീനറും രാഷ്ട്രീയ ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്റുമായ മഹേഷ് ഷെട്ടി തിമ്മരോഡിയുടെ വീട്ടിൽ ഇന്നലെ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ നഷ്ടപ്പെട്ടതായി പറഞ്ഞ മൊബൈൽ ഫോൺ ഇവിടെനിന്ന് കണ്ടെടുത്തു. ചിന്നയ്യയെ ദിവസങ്ങളോളം ഒളിപ്പിച്ച് താമസിപ്പിച്ചിരുന്നത് മഹേഷ് ഷെട്ടിയുടെ വീട്ടിലായിരുന്നുവെന്നും അന്വേഷണസംഘത്തിന് നല്‍കാനുള്ള മൊഴികൾ പറഞ്ഞു പഠിപ്പിച്ചത് ഇവിടെവച്ചായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ചില യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകി റിക്കാർഡ് ചെയ്തതും ഇവിടെവച്ചായിരുന്നു. ഇതിനുശേഷമാണ് ചിന്നയ്യ വെളിപ്പെടുത്തലുകളുമായി പുറത്തുവന്നത്. പുറത്തുവന്നശേഷം ചിന്നയ്യ സ്വന്തം നിലയിൽ ആരുമായും ബന്ധപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇയാളുടെ മൊബൈൽ എടുത്തുമാറ്റി ഒളിപ്പിച്ചുവച്ചതെന്ന് കരുതുന്നു.
Read More