ദമാസ്കസ്: സിറിയ തലസ്ഥാനമായ ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 80ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 30 പേരുടെ നില അതീവഗുരുതരമാണ്. ഡമാസ്കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചിൽ ഇന്നലെ കുര്‍ബാന നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഞായറാഴ്ചയായതിനാൽതന്നെ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. പള്ളിക്കുള്ളിൽ പ്രാർഥിച്ചുകൊണ്ട് നിന്നവർക്കുനേരെ ആദ്യം വെടിയുതിർത്ത ഭീകരൻ പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഇസ് ലാമിക് സ്റ്റേറ്റ് ആണെന്നു സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയശേഷം സിറിയയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഇസ്ലാമിക ഭരണത്തിന് കീഴിലുളള സിറിയയില്‍ നിലവിലുള്ള പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാവേര്‍ സ്ഫോടനമുണ്ടായിരിക്കുന്നത്. രാജ്യത്ത്…
Read MoreCategory: NRI
വീണ്ടും കേന്ദ്രദൗത്യവുമായി ശശി തരൂർ
ന്യൂഡൽഹി: വീണ്ടും കേന്ദ്രദൗത്യവുമായി വിദേശരാജ്യങ്ങളിലേക്ക് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായാണു തരൂരിന്റെ യാത്ര. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്കൊപ്പം അതതു സർക്കാരുകളുമായി ചർച്ച നടത്തുകയാണു ലക്ഷ്യം. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ ഇന്ത്യക്കൊപ്പം നിർത്താനാണു കേന്ദ്രനീക്കം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തി മടങ്ങിയെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Read Moreട്രംപ് -പാക് സൈനിക മേധാവി കൂടിക്കാഴ്ച; വിമര്‍ശനവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെ വിമർശിച്ച് ഇന്ത്യ. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ട്രംപും അസിം മുനീറും തമ്മിലുള്ള കൂടിക്കാഴ്ച. സൈനിക മേധാവിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കാതിരിക്കുകയും ചെയ്ത നടപടി പാക്കിസ്ഥാനെ നാണംകെടുത്തി. ഇതു വിചിത്രമായ സംഭവമാണെന്നും ഇരുവരുടെയും കൂടിക്കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന് വിഷയം ചര്‍ച്ചയായതായി ട്രംപ് പറഞ്ഞിരുന്നു. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അസിം മുനീർ അമേരിക്കയിലെത്തിയപ്പോഴാണ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.
Read Moreഇസ്രയേൽ ആശുപത്രിക്കുനേരേയുണ്ടായ ആക്രമണം: നെതന്യാഹുവിനെ പരിഹസിച്ച് തുർക്കി പ്രസിഡന്റ്
അങ്കാറ: ഇസ്രയേലിലെ ആശുപത്രിക്കുനേരേയുണ്ടായ ആക്രമണത്തിൽ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിൻ നെതന്യാഹുവിനെ പരിഹസിച്ച് തുർക്കി പ്രസിഡന്റ് എർദോഗൻ. ഗാസയിൽ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകർത്തവരാണ് ആശുപത്രി ആക്രമിക്കപ്പെട്ടതിൽ പരാതി പറയുന്നതെന്ന് എർദോഗൻ പറഞ്ഞു. ഇസ്രയേൽ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ നടപടി യുദ്ധക്കുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുംസ്ലിംകൾക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രയേൽ പറഞ്ഞിരുന്നു. ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ 45പേര്‍ക്കു പരിക്കേറ്റെന്നും ഇസ്രയേൽ വ്യക്തമാക്കി. മിസൈൽ ആക്രമണത്തിൽ ആശുപത്രികളിൽ നാശനഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആക്രമണം കടുപ്പിക്കാൻ ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകുകയും ചെയ്തിരുന്നു
Read Moreപാക്കിസ്ഥാനില്‍ കോംഗോ വൈറസ് പടരുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കോംഗോ വൈറസ് പടരുന്നു. രോഗം ബാധിച്ചു മൂന്നുപേർ ഇതുവരെ മരിച്ചതായാണ് റിപ്പോർട്ട്. ഖൈബർ പഖ്തൂണ്‍ഖ്വയില്‍ രണ്ടും കറാച്ചിയിൽ ഒരാളുമാണു മരിച്ചത്. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കിസ്ഥാന്റെ വിവിധ പ്രവിശ്യകളിൽ രോഗബാധ രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്.
Read Moreഇറാനെതിരേ ഇസ്രയേൽ ഒറ്റയ്ക്കു മതിയെന്ന് നെതന്യാഹു
ടെൽ അവീവ്: ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാൻ തങ്ങൾ ഒറ്റയ്ക്കു പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണ്. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേൽ ലക്ഷ്യമിടുന്നില്ല. പക്ഷേ, അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങൾതന്നെ തീരുമാനം എടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
Read Moreഇറാന് ആണവബോംബ് നിർമിക്കാൻ ഖമനയിയുടെ ഉത്തരവ് മതിയെന്ന് അമേരിക്ക
വാഷിംഗ്ടൺ: ഇറാന് ആണവായുധം നിര്മിക്കുന്നതിനാവശ്യമായതെല്ലാം കൈവശം വച്ചിട്ടുണ്ടെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ഉത്തരവിട്ടാല്‍ രണ്ടാഴ്ചയ്ക്കുള്ളിൽ അത് സാധ്യമാകുമെന്നും അമേരിക്ക. ഇറാന്റെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ആക്രമിക്കണോ വേണ്ടയോ എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. “ഒരു ആണവായുധം നിർമിക്കാൻ ഇറാന് ആവശ്യമായതെല്ലാമുണ്ട്. അവർക്ക് വേണ്ടത് പരമോന്നത നേതാവിന്റെ തീരുമാനം മാത്രമാണ്’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ബ്രീഫിംഗിനിടെ പറഞ്ഞു. ഇത് ഇസ്രായേലിന് മാത്രമല്ല, അമേരിക്കയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണിയാണ്. ഇറാനുമായുള്ള നയതന്ത്ര പരിഹാരത്തിന് വാതിൽ തുറന്നിട്ടുണ്ടെങ്കിലും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് ട്രംപിന്റെ പ്രധാന മുൻഗണന. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം നിരോധിക്കുകയും ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്ന വിധത്തിലുള്ള കരാറുകളാണ് വേണ്ടതെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ഇസ്രയേൽ-ഇറാൻ സംഘർഷത്തെച്ചൊല്ലി വാഷിംഗ്ടണും ടെഹ്റാനും…
Read Moreബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തിരിച്ചുപോക്ക് വൈകും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ തിരിച്ച് പോക്ക് വൈകും. സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാത്തതാണ് തിരികെ പോക്ക് വൈകാന്‍ കാരണം. ഇന്നലെ ബ്രിട്ടനില്‍ നിന്നുളള എന്‍ജിനീയര്‍മാരുടെ വിദഗ്ധ സംഘം വിമാനം പരിശോധിച്ചെങ്കിലും തകാര് പരിഹരിക്കാനായില്ല. ലോകത്തിലെ ഏറ്റവും കുടുതല്‍ വിലപ്പിടിപ്പുള്ള യുദ്ധവിമാനമാണ് തിരുവനന്തപുരം ആഭ്യന്തര ടെര്‍മിനലില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് നാവിക സേനയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്നു സമുദ്ര പരിശീലനത്തിടെ പറന്നുയര്‍ന്ന എഫ് 35 ബി എന്ന യുദ്ധക്കപ്പലാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വിമാനം നിലത്തിറക്കിയത്.
Read Moreവടക്കേ അമേരിക്കയിലെ കൊടുമുടിയില്‍ കുടുങ്ങിയ പന്തളം സ്വദേശി സുരക്ഷിതൻ
പത്തനംതിട്ട: വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടങ്ങിയ പര്വതാരോഹകന് പന്തളം പൂഴിക്കാട് സ്വദേശി ഷെയ്ഖ് ഹസന് ഖാന് സുരക്ഷിതനെന്ന വിവരം ലഭിച്ചു. കഴിഞ്ഞ പത്തിന് ഡെനാലി കൊടുമുടിയിലേക്കുള്ള രണ്ടാം യാത്രയിലാണ് ഹസന് കുടുങ്ങിയത്. 2023 ജൂണ്‍ 12ന് ഇന്ത്യന്‍ സമയം രാവിലെ പത്തിനാണ് ഇതിനു മുമ്പ് ഖാന് ഡെനാലി കൊടുമുടിയുടെ നെറുകയിലെത്തി ദേശീയ പതാക ഉയര്‍ത്തിയത്. 21 ദിവസം കൊണ്ടാണ് ഡെനാലിയുടെ ഉയരങ്ങളിലെത്തിയത്. 35,000 യുഎസ് ഡോളറാണ് (ഏകദേശം 28,70,000 രൂപ) ഡെനാലി കീഴടക്കാന്‍ ചെലവായത്. ബാങ്ക് വായ്പയിലൂടെയും സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങിയുമാണ് പര്‍വതാരോഹണത്തിനു ചെലവ് കണ്ടെത്തുന്നത്. കിളിമഞ്ജാരോ, എവറസ്റ്റ് ഉള്‍പ്പെടെ ഏഴ്പര്വതങ്ങള് കീഴടക്കിയതിനു പിന്നാലെയാണ് ഡെനാലിയിലെത്തിയത്. വടക്കേ അമേരിക്കയിലെ അലാസ്കയിലുള്ള ഡെനാലി കൊടുമുടിക്ക് 20,310 അടി ഉയരമുണ്ട്. ചെന്നൈ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് കഴിഞ്ഞ പത്തിന് ഖാൻ കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയത്. അന്നു ബന്ധുക്കളുമായി സംസാരിച്ച ശേഷം…
Read Moreഇറാനിൽനിന്ന് 779 കോടി രൂപ ഹാക്കിംഗ് സംഘം മോഷ്ടിച്ചെന്ന്
ടെൽ അവീവ്: ഇറാനിലെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ നൊബിടെക്സ് ആക്രമിച്ച് 90 മില്യൺ യുഎസ് ഡോളർ (ഏകദേശം 779,53,05,000 രൂപ) കവർച്ച ചെയ്തെന്ന അവകാശവാദവുമായി ഇസ്രയേൽ ബന്ധമുള്ള ഹാക്കിംഗ് സംഘമായ പ്രിഡേറ്ററി സ്പാരോ. ഇറാന്റെ ഔദ്യോഗിക ബാങ്കായ സെപായുടെ ഡാറ്റ ഹാക്ക് ചെയ്ത് നശിപ്പിച്ചതായി പ്രിഡേറ്ററി സ്പാരോ നേരത്തെ അവകാശപ്പെട്ടിരുന്നു. ക്രിപ്റ്റോ സംബന്ധിയായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന കൺസൾട്ടൻസിയായ എലിപ്റ്റിക് വിശദമാക്കുന്നത് ഹാക്കർമാരുടെ അക്കൗണ്ടുകളിലേക്ക് 90 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി നോബിടെക്സിൽനിന്ന് അയച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ്. വാനിറ്റി അഡ്രസുകളിൽ ഹാക്കർമാർ ഇവ സൂക്ഷിക്കുന്നത് മൂലം ഇവയുടെ ക്രിപ്റ്റോഗ്രാഫിക് കീ ഉണ്ടാവില്ലെന്നും എലിപ്റ്റിക് നിരീക്ഷിച്ചു.
Read More