വാഷിംഗ്ടൺ ഡിസി: അമേരിക്ക നല്കുന്ന ദീർഘദൂര മിസൈലുകൾ യുക്രെയ്ൻ സേന റഷ്യൻ ഭൂമിയിൽ പ്രയോഗിക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വെടിനിർത്തൽ ലക്ഷ്യമിട്ട് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ റഷ്യൻ പ്രസിഡന്റ് പുടിനുമേൽ അമേരിക്കൻ നേതൃത്വം സമ്മർദം ചെലുത്തുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. മിസൈൽ പ്രയോഗിക്കുന്നതിനു മുന്‍പായി അമേരിക്കയുടെ അനുമതി വാങ്ങണം. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക. ഇതിനിടെ, വെടിർത്തൽ ശ്രമങ്ങൾ വിജയം കാണാത്തതിൽ യുഎസ് പ്രസിഡന്റ് ട്രംപ് അസ്വസ്ഥനാണ്. റഷ്യക്കെതിരേ വീണ്ടും ഉപരോധം ചുമത്തുന്നതും സമാധാന ശ്രമങ്ങളിൽനിന്നുള്ള തന്റെ പിന്മാറ്റവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. നേരത്തേ ട്രംപ് അലാസ്കയിൽ പുടിനുമായി ഉച്ചകോടി നടത്തുകയും തുടർന്ന് വൈറ്റ്ഹൗസിൽ സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടായില്ല.
Read MoreCategory: NRI
ഹമാസ് കീഴടങ്ങിയില്ലെങ്കിൽ ഗാസ സിറ്റി തുടച്ചുനീക്കുമിെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഹമാസ് ഭീകരർ ആയുധം താഴെവച്ച് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസ സിറ്റി തുടച്ചുനീക്കുമെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസേലി സേന നീക്കമാരംഭിച്ചതിനു പിന്നാലെയാണു മന്ത്രി ഇതു പറഞ്ഞത്. ഇസ്രേലി വ്യവസ്ഥകൾക്കു യുദ്ധം നിർത്തിയില്ലെങ്കിൽ ഹമാസിനു മുന്നിൽ നരകവാതിൽ തുറക്കുമെന്നും ഇസ്രേലി സേന തവിടുപൊടിയാക്കിയ റാഫ, ബെയ്ത് ഹനൂൺ നഗരങ്ങളുടെ ഗതി ഗാസ സിറ്റിക്കുണ്ടാകുമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു. ഇതിനിടെ, 60 ദിവസത്തെ വെടിനിർത്തലിനു ഹമാസ് സമ്മതിച്ച പദ്ധതി ഇസ്രേലി നേതൃത്വം ഏതാണ്ടു തള്ളിക്കളഞ്ഞുവെന്ന് ഉറപ്പായി. ഹമാസിന്റെ കസ്റ്റഡിയിലുള്ള 50 ബന്ദികളിൽ പാതിയെ മോചിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വെടിനിർത്തൽ പദ്ധതിയായിരുന്നു ഇത്. എന്നാൽ, മുഴുവൻ ബന്ദികളെയും മോചിപ്പിക്കാനുള്ള ചർച്ചയ്ക്കു നിർദേശം നല്‍കിയെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു.
Read Moreഗാസ സിറ്റിയിൽ ക്ഷാമം സ്ഥിരീകരിച്ചു
കയ്റോ: രണ്ടു വർഷമായി ഇസ്രേലി ആക്രമണം നേരിടുന്ന ഗാസ മുനന്പിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി ക്ഷാമത്തിന്റെ പിടിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) സമിതി സ്ഥിരീകരിച്ചു. റോം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐപിസിയുടെ സ്കെയിൽ അനുസരിച്ചാണ് സർക്കാരുകളും സംഘടനകളും ആഗോളതലത്തിൽ പട്ടിണി വിലയിരുത്തുന്നത്. ഐപിസി സ്കെയ്ലിലെ ഏറ്റവും ഉയർന്ന തോതായ ഫേസ് -5 ലാണു ഗാസ സിറ്റിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ 5.14 ലക്ഷം പലസ്തീനികൾ കടുത്ത പട്ടിണി നേരിടുന്നു. സെപ്റ്റംബർ അവസാനത്തോടെ മധ്യഗാസയിലെ ദെയിൽ അൽ ബലാ, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശങ്ങളും ക്ഷാമത്തിന്റെ പിടിയിലാകും. ഇതോടെ കടുത്ത പട്ടിണി നേരിടുന്നവരുടെ എണ്ണം 6.41 ലക്ഷമായി ഉയരും. ഒരു പ്രദേശത്തെ ജനതയുടെ 20 ശതമാനം പട്ടിണിയിലാവുക, പട്ടിണി നേരിടുന്ന കുട്ടികളിൽ മൂന്നിലൊരാൾ പോഷകക്കുറവു മൂലം മരിക്കുക, ദിവസവും…
Read Moreപാക് വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ നീട്ടി ഇന്ത്യ. ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും പാക്കിസ്ഥാനിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവർ നീട്ടിയിരുന്നു. ഇതോടെയാണ് ഇന്ത്യയും വിലക്കു നീട്ടിയത്. ഇതുസംബന്ധിച്ച് വ്യോമസേനയ്ക്കു കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുടർന്ന് ഏപ്രിൽ 24 ന് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചുപൂട്ടി. തുടർന്ന് പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയും പ്രവേശനവിലക്ക് ഏർപ്പെടുത്തി. പിന്നീടുള്ള ഓരോ മാസവും വ്യോമാതിർത്തി അടയ്ക്കുന്നത് തുടർച്ചയായി നീട്ടുകയായിരുന്നു.
Read Moreറഷ്യൻ കമ്പനികൾ ഇന്ത്യയുമായി തീവ്രമായി ഇടപഴകണമെന്ന് എസ്. ജയശങ്കർ
മോസ്കോ: യുഎസ് തീരുവകൾ വർധിപ്പിച്ച പശ്ചാത്തലത്തിൽ റഷ്യൻ കമ്പനികൾ ഇന്ത്യയുമായി തീവ്രമായി ഇടപഴകണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യ-ഇഎഇയു സ്വതന്ത്ര വ്യാപാര കരാർ കാലതാമസമില്ലാതെ അന്തിമമാക്കണമെന്ന് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവയുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ചകൾ. ഇന്ത്യയും റഷ്യയും തമ്മിലുള്ള താരിഫ്, താരിഫ് ഇതര വ്യാപാരങ്ങളിലെ വർധിച്ചുവരുന്ന തടസങ്ങൾ സംബന്ധിച്ച് എസ് ജയശങ്കർ ചർച്ചയിൽ ഉന്നയിച്ചു. വ്യാപാരം, സാമ്പത്തികം, ശാസ്ത്രം, സാങ്കേതികം, സാംസ്കാരിക സഹകരണം എന്നിവയെക്കുറിച്ചുള്ള ഇന്ത്യ-റഷ്യ ഇന്റർ-ഗവൺമെന്റ് കമ്മീഷന്റെ മോസ്കോ സെഷനിൽ സംസാരിച്ച ജയ്ശങ്കർ, വ്യാപാരം വർധിപ്പിക്കുന്നതിന് ഘടനാ പരമായ തടസങ്ങൾ നീക്കം ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകത എടുത്തുപറഞ്ഞു. വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യ-ഇഎഇയു സ്വതന്ത്ര വ്യാപാര കരാറിന് കാലതാമസമില്ലാതെ അന്തിമരൂപം നൽകണമെന്ന് ജയ്ശങ്കർ പറഞ്ഞു. റഷ്യ, ചൈന, ഇന്ത്യ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കരമാർഗ വ്യാപാരം…
Read Moreസമാധാനം പുടിന്റെ ടേബിളിൽ: യുക്രെയ്ന് അമേരിക്കൻ മേൽനോട്ടത്തിൽ യൂറോപ്യൻ സുരക്ഷ
വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾ പുരോഗമിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പുടിനുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പുടിൻ-സെലൻസ്കി ചർച്ചകൾക്കുള്ള സാഹചര്യം ഒരുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ 40 മിനിറ്റോളം ട്രംപ് പുടിനുമായി ഫോണില്‍ സംസാരിച്ചു. പുടിൻ-സെലൻസ്കി ചർച്ചയ്ക്കു ശേഷം റഷ്യ-യുക്രെയ്ൻ പ്രതിനിധികളുമായി ത്രികക്ഷി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ റഷ്യ-യുക്രെയ്ൻ ചർച്ച ഏകോപിപ്പിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. പുടിൻ ഉഭയകക്ഷി ചർച്ചയ്ക്ക് സമ്മതിച്ചതായി ജർമൻ ചാൻസലർ ഫ്രീഡ്രിക്…
Read Moreഹമാസ് കടുത്ത സമ്മർദത്തിലെന്ന് നെതന്യാഹു
ജറുസലെം: വെടിനിർത്തലിനു ഹമാസ് തയാറാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, അത്തരം കരാറുകളിൽ ഇനി താത്പര്യമില്ലെന്നും ഇസ്രയേലിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയാറാകൂ എന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കുക, ഗാസയെ നിരായുധീകരിക്കുക, ഇസ്രയേലിന് ഗാസയുടെ സുരക്ഷാനിയന്ത്രണം നൽകുക, പലസ്തീൻ അഥോറിറ്റിയിൽനിന്ന് അധികാരം എടുത്തുമാറ്റുക എന്നിവയാണ് ആവശ്യങ്ങൾ. ഹമാസ് കടുത്ത സമ്മർദത്തിലാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഐഡിഎഫിന്റെ ഗാസ ഡിവിഷൻ ആസ്ഥാനത്ത് ഉന്നത സൈനികോദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസ സിറ്റി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച ചർച്ചകളായിരുന്നു നടന്നത്. എന്നാൽ, വെടിനിർത്തലിൽ എത്തിച്ചേരാതെ കഴിഞ്ഞ മാസം ചർച്ചകൾ അലസിപ്പിരിയാൻ കാരണമായ ആവശ്യങ്ങൾ ഹമാസ് പിൻവലിച്ചാൽ നെതന്യാഹു നിലപാടിൽ അയവു വരുത്തുമെന്നാണ് കയ്റോയിൽ ഹമാസുമായി ചർച്ചകൾ നയിച്ച അറബ് മധ്യസ്ഥർ കരുതുന്നത്. സമഗ്ര ബന്ദിവിമോചനം നെതന്യാഹു ആവശ്യപ്പെട്ടെങ്കിലും, ഹമാസുമായി ഭാഗിക ബന്ദി മോചന, വെടിനിർത്തൽ…
Read Moreയുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം; 14 പേർ മരിച്ചു
കീവ്: യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി റഷ്യ. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 14 പേർ മരിച്ചു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ പാർപ്പിട മേഖലയിൽ ഡ്രോൺ പതിച്ച് കുട്ടിയടക്കം ഏഴു പേർ കൊല്ലപ്പെട്ടു. ആറു കുട്ടികളടക്കം 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സാപ്പോറിഷ്യ നഗരത്തിലുണ്ടായ മറ്റൊരു മിസൈൽ ആക്രമണത്തിൽ മൂന്നു പേരും മരിച്ചു. 140 ഡ്രോണുകളും നാലു മിസൈലുകളാണ് റഷ്യ തൊടുത്തതെന്ന് യുക്രെയ്ൻ അറിയിച്ചു. ഡോണെറ്റ്സ്ക് പ്രദേശത്ത് നടത്തിയ ആക്രണത്തിൽ നാല് പേർ മരിച്ചു. സുമി, ഒഡേസ നഗരങ്ങളിലും റഷ്യൻ ആക്രമണം ഉണ്ടായി. ഒഡേസയിൽ പ്രവർത്തിക്കുന്ന അസർബൈജൻ സർക്കാർ ഉടസ്ഥതയിലുള്ള റിഫൈനറിയിൽ വൻ തീപിടിത്തമുണ്ടായി. ഇതിനിടെ റഷ്യയിലെ കുർസ്കിൽ യുക്രെയ്ൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ റഷ്യൻ ജനറൽ ഇസദുള്ള അബാച്ചേവിനു ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
Read Moreഗാസയിൽ വെടിനിർത്തൽ; ബന്ദികളെ കൈമാറും
ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ ധാരണകൾ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. 60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായത്. ബന്ദികളെ മോചിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഗസ വളഞ്ഞ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കെയാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചത്. പൂര്‍ണ വെടിനിര്‍ത്തലിനും താത്കാലിക യുദ്ധവിരാമത്തിനും ഇടയിലുള്ള അനുരഞ്ജനത്തിനാണ് ധാരണായതെന്ന് സൗദി ചാനലായ അല്‍ അറബ്യ റിപ്പോര്‍ട്ട് ചെയ്തു. അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കുക, ഗാസയില്‍നിന്ന് ഘട്ടംഘട്ടമായി ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക എന്നിവ ധാരണയില്‍ ഉള്‍പ്പെടുമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഈ സുപ്രധാന നീക്കം.
Read Moreട്രംപ്-സെലന്‍സ്കി കൂടിക്കാഴ്ച; റഷ്യ-യുക്രെയ്ൻ സമാധാനത്തിന് സാധ്യത
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കിയുമായി നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്ൻ, റഷ്യ രാഷ്ട്രനേതാക്കൾ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള വഴിതെളിഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചശേഷം ട്രംപ് ആണ് ഇരുരാജ്യങ്ങളും സമാധാനത്തിന്റെ പാതയിലേക്കുവരുമെന്നു പറഞ്ഞത്. എന്നാൽ, പ്രഖ്യാപനങ്ങളൊന്നും കൂടിക്കാഴ്ചയിൽ ഉണ്ടായില്ല. കൂടിക്കാഴ്ചയ്ക്കിടെ താന്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ ഫോണില്‍ വിളിച്ചതായും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്ഥാലത്തുവച്ച് പുടിനും സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ട്രംപ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ തങ്ങള്‍ മൂന്നു നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ചയും നടക്കുമെന്നും ട്രംപ് അറിയിച്ചു. ട്രംപ്, സെലന്‍സ്കി, ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഫിന്‍ലാന്‍ഡ്, യൂറോപ്യന്‍ കമ്മീഷന്, നാറ്റോ എന്നിവയുടെ നേതാക്കളുമായി നടത്തിക്കൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്കിടയിലാണ് പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചത്. 40 മിനിറ്റോളം ട്രംപ്-പുടിൻ ഫോൺ സംഭാഷണം നീണ്ടു. റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ തമ്മിലുള്ള നേരിട്ടുള്ള…
Read More