സീയൂൾ: വിവാദ പരസ്യത്തിൽ യുഎസ് പ്രസിഡന്റ് ട്രംപിനോട് മാപ്പു ചോദിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ദക്ഷിണകൊറിയയിൽ അറിയിച്ചു. ബുധനാഴ്ച ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുംഗ് നല്കിയ അത്താഴവിരുന്നിനിടെ സ്വകാര്യമായി മാപ്പു ചോദിക്കുകയായിരുന്നുവെന്നു കാർണി പറഞ്ഞു. ട്രംപിന്റെ ചുങ്കപ്രഖ്യാപനങ്ങളെ വിമർശിക്കുന്ന വീഡിയോ പരസ്യം കാനഡയിലെ ഒന്റാരിയോ പ്രവിശ്യാ സർക്കാരാണു പുറത്തിറക്കിയത്. ചുങ്കം ചുമത്തുന്നത് വാണിജ്യ യുദ്ധങ്ങൾക്കും സാന്പത്തിക തകർച്ചയ്ക്കും വഴിവയ്ക്കുമെന്ന് മുൻ യുഎസ് പ്രസിഡന്റ് റോണൾഡ് റീഗൻ പറയുന്ന വാക്കുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. പരസ്യത്തിൽ കുപിതനായ ട്രംപ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുകയും കൂടുതൽ ചുങ്കങ്ങൾ ചുമത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഒന്റാരിയോ സർക്കാർ പരസ്യം പിൻവലിച്ചു. ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിക്കായി ദക്ഷിണകൊറിയയിലെത്തിയ മാർക്ക് കാർണി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ച വഴിത്തിരിവായെന്നും പറഞ്ഞു.
Read MoreCategory: NRI
സിന്ധു നദിയിലെ നടപടി: പാക്കിസ്ഥാൻ പ്രതിസന്ധിയിലാകുമെന്ന്
ന്യൂഡൽഹി: സിന്ധു നദീതടത്തെ ഉപയോഗിച്ച് പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇന്ത്യക്ക് കഴിയുമെന്ന് റിപ്പോര്‍ട്ട്. സിഡ്നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിന്ധുവിന്റെയും പോഷകനദികളുടെയും പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനുള്ള ശേഷി ഇന്ത്യക്കുള്ളതിനാൽ ഇന്ത്യയുടെ ചെറിയ ഇടപെടല്‍ പോലും പാകിസ്ഥാന് പ്രതിസന്ധി സൃഷ്ടിക്കും. ഈ വർഷം ആദ്യം ഇന്ത്യ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) താത്കാലികമായി നിർത്തിവച്ചതിനുശേഷം പാകിസ്ഥാന് ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നും ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് 2025 പറയുന്നു. പാകിസ്ഥാനിലെ കാർഷികാവശ്യങ്ങൾക്കായി 80 ശതമാനവും സിന്ധു നദീജലത്തെയാണ് ആശ്രയിക്കുന്നത്. പാകിസ്ഥാനിലെ അണക്കെട്ടുകൾക്ക് നിലവിൽ 30 ദിവസത്തേക്കുള്ള ജലം മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതുകൊണ്ടുതന്നെ ജലം സംബന്ധിച്ച ഇന്ത്യയുടെ ഏതൊരു നടപടിയും പാകിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ…
Read More‘എന്റെ ഭാര്യ ഹിന്ദുവാണ്, മതം മാറാൻ പദ്ധതിയില്ല’: വിമർശനങ്ങൾക്കെതിരേ യുഎസ് വൈസ് പ്രസിഡന്റ്
വാഷിംഗ്ടൺ ഡിസി: താൻ ഒരിക്കലും ഹിന്ദുമതത്തെ അവഹേളിച്ചിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. തന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയല്ലെന്നും അവരെ മതം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും വാൻസ് വ്യക്തമാക്കി. ഭാര്യയുടെ മതവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു യുഎസ് വൈസ് പ്രസിഡന്റ്. തന്റെ വിമർശകർ ന്ധവെറുപ്പ്’ പ്രചരിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ വാൻസ് ആരോപിച്ചു. ഉഷയുടെ മതത്തെക്കുറിച്ച് വെറുപ്പുളവാക്കുന്ന അഭിപ്രായം പറയുന്നത് ആദ്യത്തെ സംഭവമല്ലെന്നും വാൻസ് സമൂഹമാധ്യമത്തിലെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ തന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി വാൻസ് പറഞ്ഞതാണ് വിവാദമായത്. ഉഷ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്ത്യൻ ആരാധനാലയത്തിൽ പോകാറുണ്ടെന്നും കുട്ടികൾ ക്രിസ്ത്യൻ വിശ്വാസത്തിലാണ് വളരുന്നതെന്നും വാൻസ് പറഞ്ഞിരുന്നു. പ്രസ്താവനയെത്തുടർന്ന്, ഉഷയുടെ ഹിന്ദുസ്വത്വത്തോടുള്ള അനാദരവാണ് പ്രകടമാക്കിയതെന്ന് വാൻസിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നിരുന്നു.
Read Moreസൗദിയിൽ പോലീസ് ഏറ്റുമുട്ടലിൽ ഇന്ത്യക്കാരൻ മരിച്ചു
റാഞ്ചി: സൗദി അറേബ്യയിൽ പോലീസ് ഏറ്റുമുട്ടലിൽ ഇന്ത്യക്കാരൻ മരിച്ചു. ജാർഖണ്ഡ് ഗിരിധി ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോ (27) യാണ് മരിച്ചത്. ലോക്കൽ പോലീസും മദ്യക്കള്ളക്കടത്തുകാരെന്ന് സംശയിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മഹാതോയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഒക്ടോബർ 16ന് ആയിരുന്നു സംഭവം. മഹാതോ കഴിഞ്ഞ ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്യുകയായിരുന്നു. ജിദ്ദയിൽവച്ച് മഹാതോ കൊല്ലപ്പെട്ടതായി സൗദി ഉദ്യോഗസ്ഥർ അറിയിച്ചു. ഗിരിദിഹിലെ ദുമ്രി ബ്ലോക്കിൽനിന്നുള്ള പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജാർഖണ്ഡ് തൊഴിൽവകുപ്പ് അറിയിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും അധികൃതർ ഇന്നലെ അറിയിച്ചു. ഒരു ഏറ്റുമുട്ടലിൽ താൻ കുടുങ്ങിയെന്നും പരിക്കേറ്റെന്നും അറിയിച്ച് ഭാര്യ ബസന്തിദേവിക്ക് മഹാതോ വാട്സാപ് ശബ്ദ സന്ദേശം അയച്ചിരുന്നതായി കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ സിക്കന്ദർ അലി പറഞ്ഞു. ബസന്തിദേവി ഭർതൃവീട്ടുകാരെ വിവരം…
Read Moreകാറില്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്തു: പ്രകോപിതനായ യുവാവ് ക്രൂരമായി ഉപദ്രവിച്ചു; മർദനമേറ്റ ഇന്ത്യൻ വംശജൻ മരിച്ചു
ഒട്ടാവ: കാറില്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാവിന്റെ മര്‍ദനമേറ്റ ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ടു. ബിസിനസുകാരന് അര്‍വി സിംഗ് സാഗു (55) ആണ് മരിച്ചത്. ഒക്ടോബര്‍ 19ന് എഡ്മോണ്ടണിലായിരുന്നു സംഭവം. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൈല്‍ പാപ്പിന് (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 19ന് പെൺസുഹൃത്തിനൊപ്പം ഡിന്നറിനു ശേഷം കാറിനടുത്തെത്തിയ സാഗു, ഒരാള്‍ തന്റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ടു. ഇത് ചോദ്യംചെയ്തതോടെ ഇയാള്‍ പ്രകോപിതനാകുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു.
Read Moreറഷ്യൻ എണ്ണ ഇന്ത്യ കുറയ്ക്കുമെന്ന അവകാശവാദം ആവർത്തിച്ച് ട്രംപ്
ന്യൂയോർക്ക്: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്ന വിഷയത്തിൽ ഇന്ത്യ സമ്മതിച്ചുവെന്ന വാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുസാനിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വാഷിംഗ്ടണിലേക്ക് മടങ്ങവേ വിമാനത്തിൽവച്ചാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. ചിൻപിംഗുമായി റഷ്യൻ എണ്ണയുടെ വിഷയം സംസാരിച്ചില്ലെങ്കിലും യുക്രെയ്ൻ യുദ്ധം എങ്ങനെ അവസാനിപ്പിക്കണമെന്നതിനെ സംബന്ധിച്ച് ചർച്ചയുണ്ടായെന്നും ട്രംപ് പറഞ്ഞു. അസ്ഥിരമായ ഇന്നത്തെ സാഹചര്യത്തിൽ, ഇന്ത്യൻ ഉപയോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതിനാണു മുൻഗണനയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. സ്ഥിരതയുള്ള വിലയും സുരക്ഷിതമായ വിതരണശൃംഖലയും ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ഊർജനയത്തിന്റെ രണ്ട് ലക്ഷ്യങ്ങൾ. സ്രോതസുകൾ വിപുലപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ യുഎസ് സർക്കാർ ഊർജമേഖലയിൽ സഹകരണത്തിനു താത്പര്യം കാട്ടിയിട്ടുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
Read Moreലൂവ്റ് മ്യൂസിയം കവർച്ച: അഞ്ചുപേർ കൂടി അറസ്റ്റിൽ
പാരീസ്: ലൂവ്റ് മ്യൂസിയം കവർച്ചയിൽ അഞ്ചുപേർകൂടി അറസ്റ്റിലായെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാരീസിൽനിന്നാണ് ഇവർ പിടിയിലായത്. മ്യൂസിയം പരിസരത്ത് മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വസ്തുക്കളിൽനിന്നു ലഭിച്ച ഡിഎൻഎ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായവരിൽ ഒരാളെ തിരിച്ചറിഞ്ഞത്. മോഷണത്തിൽ സുപ്രധാന പങ്കു വഹിച്ച വ്യക്തിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 19നു നടന്ന സംഭവത്തിൽ രണ്ടു പേർ 26ന് പിടിയിലായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഈ രണ്ടു പേരും തങ്ങൾക്ക് കവർച്ചയിൽ ഭാഗിക പങ്കുണ്ടെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചു. മോഷണം നടത്തിയത് നാലു പേരാണെങ്കിലും സംഭവത്തിനു പിന്നിൽ വിപുലമായ സംഘമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മോഷണത്തിൽ പങ്കെടുത്തവരിൽ മൂന്നുപേരും പിടിയിലായെന്നാണ് സൂചന. കേസന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘമോ ഫ്രഞ്ച് അധികൃതരോ തയാറായിട്ടില്ല. മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽനിന്ന് കവർച്ച…
Read Moreട്രംപ്-ഷി ഉച്ചകോടി: യുഎസ്-ചൈന വാണിജ്യയുദ്ധത്തിൽ താത്കാലിക വെടിനിർത്തൽ
ബുസാൻ: വാണിജ്യയുദ്ധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനിച്ച് യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും. ദക്ഷിണകൊറിയയിലെ ബുസാനിൽ ഇരുവരും നടത്തിയ ഉച്ചകോടിയിൽ ചൈനയ്ക്കുള്ള ഇറക്കുമതിചുങ്കത്തിൽ പത്തു ശതമാനം കുറവ് വരുത്താൻ ട്രംപ് തീരുമാനിച്ചു. ഫെന്റാനിൽ എന്ന മയക്കുമരുന്ന് അമേരിക്കയിലെത്തുന്നതു തടയാൻ നടപടികൾ, അമേരിക്കൻ സോയാബീൻ വാങ്ങൽ പുനരാരംഭിക്കൽ, അപൂർവധാതു വിഭവങ്ങളുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഒരു വർഷത്തെ ഇളവ് എന്നീ വാഗ്ദാനങ്ങൾ ട്രംപിന് ഷിയും നല്കി. ഉച്ചകോടി ആശ്ചര്യജനകമായിരുന്നുവെന്നും പത്തിൽ 12 പോയിന്റ് നല്‍കുന്നതായും ട്രംപ് പിന്നീട് പറഞ്ഞു. അതേസമയം, അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാനുള്ള തീരുമാനങ്ങളൊന്നും ഉച്ചകോടിയിൽ ഇല്ലെന്നും തന്ത്രപരമായ താത്കാലിക വെടിനിർത്തലാണ് ഉണ്ടായിരിക്കുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി. ചൈനയ്ക്കുള്ള ഇറക്കുമതി ചുങ്കം 57 ശതമാനം ആയിരുന്നത് 47 ശതമാനമായി കുറഞ്ഞു എന്നതാണ് ഉച്ചകോടിയിലെ ഏറ്റവും പ്രധാന തീരുമാനം. വാഹനങ്ങൾ, വിമാനങ്ങൾ, ആയുധങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ…
Read More‘ചൈനയുമായി നല്ല ബന്ധം’ ട്രംപ്-ഷി കൂടിക്കാഴ്ച: ഷി ‘മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്’ എന്ന് ട്രംപ്
സിയൂൾ (ദക്ഷിണ കൊറിയ): വ്യാപാരസംഘർഷങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയയിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ആറുവർഷത്തിനുശേഷമാണ് ഇരു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്. ചൈനയുമായി യുഎസിന് “നല്ല ബന്ധ’മാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റിനെ “മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്’ എന്ന് പ്രശംസിച്ച ട്രംപ്, ഇരുപക്ഷവും ഇതിനകം നിരവധി കാര്യങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും പറഞ്ഞു. “യുഎസും ചൈനയും ഇതിനകം ഒരുപാട് കാര്യങ്ങളിൽ യോജിച്ചുകഴിഞ്ഞു. ഷി ഒരു മികച്ച രാജ്യത്തിന്റെ മികച്ച നേതാവാണ്, ദീർഘകാലം ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. യുഎസിനൊപ്പം ചൈന ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയാണ്.’ ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചയിൽ, പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ ചൈനയ്ക്കും യുഎസിനും സംയുക്തമായി നിരവധി ഉത്തരവാദിത്തങ്ങൾ വഹിക്കാനും ഇരുരാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി കൂടുതൽ പ്രവർത്തിക്കാനും…
Read Moreചൈനയ്ക്കും റഷ്യക്കും മറുപടി: ആണവായുധ പരീക്ഷണങ്ങൾക്ക് ഉത്തരവിട്ട് ട്രംപ്
വാഷിംഗ്ടൺ ഡിസി: ആണവായുധ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പാണ് ട്രംപിന്റെ തീരുമാനം. റഷ്യയുടെയും ചൈനയുടെയും ആധുനിക ആണവപദ്ധതികൾക്കൊപ്പം മുന്നേറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കാൻ പ്രതിരോധ വകുപ്പിന് ട്രംപ് നിർദ്ദേശം നൽകിയത്. “മറ്റു രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിനാൽ, നമ്മുടെ ആണവായുധങ്ങൾ തുല്യ അടിസ്ഥാനത്തിൽ പരീക്ഷിക്കാൻ ഞാൻ യുദ്ധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ആ പ്രക്രിയ ഉടൻ ആരംഭിക്കും.’ -ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ഇന്നലെ, പോസിഡോൺ ആണവശക്തിയുള്ള സൂപ്പർ ടോർപ്പിഡോ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. സമുദ്ര തിരമാലകൾ സൃഷ്ടിച്ച് തീരപ്രദേശങ്ങളെ നശിപ്പിക്കാൻ ഇതിനു കഴിയുമെന്ന് സൈനിക വിശകലന വിദഗ്ധർ വിശദീകരിക്കുന്നു. ട്രംപ് റഷ്യക്കെതിരേ നിലപാടു കൂടുതൽ കടുപ്പിച്ചതോടെ,…
Read More