കാരക്കാസ്: ഈ വർഷത്തെ സമാധാന നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ പുരസ്കാരം വാങ്ങാൻ നോർവേയ്ക്കു പോകരുതെന്ന് മഡുറോ ഭരണകൂടം. പോയാൽ മരിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്ന് വെനസ്വേലൻ അറ്റോർണി ജനറൽ താരിക് വില്യം സാബ് ഭീഷണി മുഴക്കി. മഡുറോ ഭരണകൂടം തീവ്രവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന മരിയ അറസ്റ്റ് ഭയന്ന് ദീർഘകാലമായി ഒളിവിലാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോയ്ക്കെതിരേ മത്സരിക്കുന്നതിനും മരിയയ്ക്കു വിലക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് എഡ്മുണ്ടോ ഗോൺസാലസ് എന്ന അനുയായിയെയാണ് മരിയ സ്ഥാനാർഥിയാക്കിയത്. മഡുറോ ജയിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമം നടന്നതായി ആരോപിക്കപ്പെടുന്നു. മഡുറോയുടെ പീഡനം ഭയന്ന് ഗോൺസാലസ് നേരത്തേ സ്പെയിനിൽ അഭയം തേടിയിരുന്നു.
Read MoreCategory: NRI
യുക്രെയ്ൻ-റഷ്യ സമാധാനത്തിന് ട്രംപിന്റെ 28ഇന പദ്ധതി
ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ സമാധാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 28ഇന പദ്ധതി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിക്ക് ഔദ്യോഗികമായി കൈമാറി. റഷ്യയുമായി നടത്തിയ ചർച്ചയ്ക്കുശേഷം തയാറാക്കിയ കരട് നിർദേശങ്ങൾ. യുക്രെയ്ൻ കിഴക്കൻ മേഖലകളിലെ കൂടുതൽ പ്രദേശം വിട്ടുനൽകുക എന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ സമാധാനപദ്ധതിയിലുണ്ട്. സൈന്യത്തെ പരിമിതപ്പെടുത്തുക, നാറ്റോയിൽ ചേരുക എന്ന ദീർഘകാല ലക്ഷ്യം ഉപേക്ഷിക്കുക തുടങ്ങിയവയ്ക്ക് യുക്രെയ്ൻ വഴങ്ങേണ്ടിവരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. റഷ്യ- യുക്രെയ്ൻ യുദ്ധം പരിഹരിക്കാൻ ട്രംപിന്റെ നിർദേശങ്ങൾ അനിവാര്യമാണെന്നും കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും സെലൻസ്കി പ്രതികരിച്ചിട്ടുണ്ട്. യുക്രെയ്ന്റെ പരമാധികാരം നിലനിർത്തുക, റഷ്യ, യുക്രെയ്ൻ, യൂറോപ്പ് എന്നിവർ തമ്മിൽ സമഗ്രമായ ആക്രമണമില്ലാ ഉടമ്പടി ഒപ്പവയ്ക്കുക, റഷ്യ അയൽ രാജ്യങ്ങളെ ആക്രമിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക, യുക്രെയ്ൻ സായുധ സേനയുടെ എണ്ണം പരിമിതപ്പെടുത്തുക, യുക്രെയ്ന്റെ പുനർനിർമാണം, റഷ്യയെ ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് പുനഃസംയോജിപ്പിക്കുക, ഉപരോധങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നതു ചർച്ച ചെയ്യുക തുടങ്ങിയ…
Read Moreചൈനയ്ക്കുവേണ്ടി ചാരപ്പണി: ഫിലിപ്പീൻസ് മുൻ മേയർക്ക് ജീവപര്യന്തം
മനില: ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തിയെന്നാരോപിക്കപ്പെടുന്ന ഫിലിപ്പീൻസിലെ മുൻ മേയർ ആലിസ് ഗുവോയ്ക്ക് (35) മനുഷ്യക്കടത്തു കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ. ഇവർ മേയറായിരുന്ന ബാംബാൻ എന്ന ചെറുപട്ടണത്തിൽ നടത്തിയിരുന്ന ഓൺലൈൻ തട്ടിപ്പുകേന്ദ്രത്തിൽനിന്ന് ഫിലിപ്പീനികളും വിദേശികളുമായ 800 പേരെ പോലീസ് മോചിപ്പിച്ചിരുന്നു. ഹണിട്രാപ്പ് പോലുള്ള നിക്ഷേപ തട്ടിപ്പുകളാണ് ഇവിടെ നടത്തിയിരുന്നതെന്ന് മോചിതരായവർ പറഞ്ഞു. മനിലയ്ക്കു വടക്കുള്ള ബാംബാൻ പട്ടണത്തിന്റെ മേയറായി 2022ൽ തെരഞ്ഞെടുക്കപ്പെട്ട ആലിസിനെ കഴിഞ്ഞ വർഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മേയറുടെ ഓഫീസിനു സമീപം എട്ടു ഹെക്ടർ ഭൂമിയിൽ 36 ഓഫീസുകളിലാണ് തട്ടിപ്പുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഓൺലൈൻ ചൂതാട്ടകേന്ദ്രത്തിന്റെ മറവിലായിരുന്നു ഇവയുടെ പ്രവർത്തനം. വിശദമായ അന്വേഷണത്തിൽ ആലിസ് ഫിലിപ്പീൻസിലല്ല ജനിച്ചതെന്നും ചൈനയിൽനിന്ന് കുടിയേറിയതാണെന്നും കണ്ടെത്തി. ചൈനയ്ക്കുവേണ്ടി ചാരപ്പണി ചെയ്തതായും സംശയമുണർന്നു. ആലിസിനെതിരേ പണം വെളുപ്പിക്കൽ അടക്കം മറ്റു കേസുകളും നിലവിലുണ്ട്.
Read Moreവാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; ദമാമില്‍ മലയാളി മരിച്ചു
റിയാദ്: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ദമാമില്‍ മലയാളി മരിച്ചു. കോട്ടയം മണര്‍കാട് ഐരാറ്റുനട ആലുമ്മൂട്ടില്‍ പി.സി. തോമസിന്റെ (ബേബിച്ചന്, ദീപിക മുന്‍ ഉദ്യോഗസ്ഥന്) മകന് ലിബു തോമസ്(45) ആണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നിയന്ത്രണം നഷ്ടമായി റോഡരികിലെ മാലിന്യശേഖരണ പെട്ടിയില്‍ ഇടിച്ചുനിന്ന വാഹനത്തിൽനിന്നുപുറത്തിറങ്ങിയ ലിബു കുഴഞ്ഞുവീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ പോലീസിനെ വിവരം അറിയിക്കുകയും ഉടന്‍ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഇതിനിടയില്‍ നില വഷളായി ഹൃദയാഘാതം മൂലം മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ട്യൂഷനു പോയിരുന്ന മക്കളെ തിരികെ എത്തിക്കാനായി പോകുന്ന വഴിയിലാണ് ഹൃദയാഘാതം ഉണ്ടായത്. അമ്മ: അന്നമ്മ തോമസ്. ഭാര്യ: മഞ്ജുഷ (ദമാം കിംഗ് ഫഹദ് ആശുപത്രി സ്റ്റാഫ് നഴ്സ്), മക്കള്‍: ഏബല്‍, ഡാന്‍ (ദമാം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍). 12 വര്‍ഷത്തിലേറെയായി സൗദിയില്‍ പ്രവാസിയായ ലിബു നിലവില്‍ ദമാമില്‍ ഹമദ് എസ്. ഹാസ്…
Read Moreഹസീനയ്ക്കെതിരായ വിധി: ബംഗ്ലാദേശ് ശാന്തം; അവാമി ലീഗിന്റെ ബന്ദിൽ അക്രമങ്ങൾ ഉണ്ടായില്ല
ധാക്ക: മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കു വധശിക്ഷ വിധിച്ച കോടതി വിധിക്കു പിന്നാലെ ബംഗ്ലാദേശ് ശാന്തം. ഹസീനയുടെ അവാമി ലീഗ് പാർട്ടി ഇന്നലെ പ്രഖ്യാപിച്ച ബന്ദിൽ അക്രമസംഭവങ്ങളുണ്ടായില്ല. ബംഗ്ലാദേശിലുടനീളം വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു. അതേസമയം ,അക്രമം ഭയന്ന് ജനം പുറത്തിറങ്ങാൻ മടിച്ചു. ധാക്ക അടക്കം പ്രധാന നഗരങ്ങളിലെ നിരത്തുകളിൽ വളരെക്കുറച്ച് വാഹനങ്ങളേ പ്രത്യക്ഷപ്പെട്ടുള്ളൂ. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലിയായിരുന്നു. സായുധ പോലീസ്, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ, പാരാമിലിട്ടറി എന്നീ സുരക്ഷാ വിഭാഗങ്ങൾ രാജ്യത്തുടനീളം നിലയുറപ്പിച്ചിരുന്നു. സർക്കാർ ഓഫീസുകൾക്കു പ്രത്യേക സുരക്ഷ നല്കി. ഇന്നു മുതൽ മൂന്നു ദിവസത്തേക്കു രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾക്ക് അവാമി ലീഗ് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സർക്കാർവിരുദ്ധ കലാപം അടിച്ചമർത്തിയ കേസിലാണു ധാക്കയിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ തിങ്കളാഴ്ച ഷേഖ് ഹസീനയ്ക്കു വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശ് സ്ഥാപിതമായ 1971ലെ വിമോചനയുദ്ധത്തിൽ കുറ്റകൃത്യങ്ങൾ…
Read Moreബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
ധാക്ക: ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വർഷം ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി…
Read Moreഷെയ്ഖ് ഹസീനയ്ക്കെതിരേ വധശിക്ഷ വിധിക്കാനാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ നീക്കമെന്ന് മകൻ സജീബ് വാസദ്
വാഷിംഗ്ടൺ ഡിസി: ഷെയ്ഖ് ഹസീനയ്ക്കെതിരേ വധശിക്ഷ വിധിക്കാനാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ നീക്കമെന്ന് ഷെയ്ഖ് ഹസീനയുടെ മകനും ഉപദേശകനുമായ സജീബ് വാസദ് പറഞ്ഞു. “വിധി എന്തായിരിക്കുമെന്ന് ഞങ്ങൾക്കു കൃത്യമായി അറിയാം. അവർ അത് മാധ്യമങ്ങളിലൂടെ അറിയിക്കാൻ തയാറെടുക്കുന്നു. അവർ ഷെയ്ഖ് ഹസീനയെ കുറ്റക്കാരിയാക്കാൻ പോകുന്നു. അവർക്ക് വധശിക്ഷ വിധിക്കാനും സാധ്യതയുണ്ട്.’ വാഷിംഗ്ടൺ ഡിസിയിൽ താമസിക്കുന്ന വാസെദ് പറഞ്ഞു. “അവർക്ക് എന്റെ അമ്മയെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ അമ്മ ഇന്ത്യയിൽ സുരക്ഷിതയാണ്. ഇന്ത്യ അവർക്ക് പൂർണ സുരക്ഷ നൽകുന്നു.’ വാസെദ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ജൂലൈ 15നും ഓഗസ്റ്റ് അഞ്ചിനുമിടയിൽ നടന്ന സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 1,400 പേർ വരെ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നത്. 1971 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശിലുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ അക്രമമായിരുന്നു അത്. അതേസമയം,…
Read Moreമക്കയിൽ ഇന്ത്യൻ തീർഥാടകർ യാത്ര ചെയ്ത ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചു: 40 പേർ മരിച്ചു; ബസ് പൂർണ്ണമായും കത്തിനശിച്ചു
ജിദ്ദ: മക്കയിൽ ഇന്ത്യൻ തീർഥാടകർ യാത്ര ചെയ്ത ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർ മരിച്ചു. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. മക്കയിൽ നിന്ന് മദീനയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. മദീനയിൽ നിന്ന് 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം. സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreഗാസയിൽ പിടിമുറുക്കി ഹമാസ്
കയ്റോ: ഹമാസ് ഭീകരർ നിശബ്ദമായി ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾക്കും സിഗരറ്റ് പോലുള്ള ഉത്പന്നങ്ങൾക്കും ഹമാസ് ചുങ്കം പിരിച്ചുതുടങ്ങിയെന്ന് പലസ്തീനികൾ പറഞ്ഞു. സമാധാന പദ്ധതിയിൽ നിർദേശിക്കും പ്രകാരം ഹമാസ് ആയുധം താഴെവച്ച് അധികാര കൈമാറ്റത്തിനു തയാറാകുമോ എന്നതിൽ ഗാസ നിവാസികൾ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞമാസം പത്തിനു നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ മേഖലകൾ ഹമാസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഗാസയിലെ ഇരുപതു ലക്ഷം വരുന്ന ജനങ്ങൾ ഹമാസ് നിയന്ത്രിത മേഖലയിലാണു പാർക്കുന്നത്. ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ചു, മോഷണം നടത്തി തുടങ്ങിയ കാര്യങ്ങൾ ആരോപിച്ച് ഒട്ടേറെ പലസ്തീനികൾക്ക് ഹമാസ് പരസ്യവധശിക്ഷ നല്‍കിയിരുന്നു. ഗാസയിലേക്കു സഹായവസ്തുക്കളുമായി വരുന്ന ലോറികളെല്ലാം ഹമാസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഭക്ഷ്യവസ്തുക്കൾക്കു ചുങ്കം ഏർപ്പെടുത്തിയെന്ന ആരോപണം ഹമാസ് മീഡിയ ഓഫീസ് മേധാവി ഇസ്മയിൽ അൽ തവാബ്ത നിഷേധിച്ചു. ഗാസയിൽ…
Read Moreപ്രസംഗം എഡിറ്റ് ചെയ്ത സംഭവം: ട്രംപിനോട് ക്ഷമ ചോദിച്ച് ബിബിസി
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദത്തിൽ ബിബിസി ക്ഷമ ചോദിച്ചു. ട്രംപ് കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന തോന്നലുണ്ടാക്കാൻ എഡിറ്റിംഗ് കാരണമായെന്ന് ബിബിസി കോർപറേഷൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ബിബിസി സംപ്രേഷണം ചെയ്ത ഡോക്കുമെന്ററിയിലാണ് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന എഡിറ്റിംഗ് ഉണ്ടായത്. സംഭവത്തിൽ ക്ഷമ പറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കിൽ നൂറു കോടി ഡോളർ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. അതേസമയം, മാനനഷ്ടം നല്കുന്ന കാര്യം ബിബിസി വ്യക്തമാക്കിയിട്ടില്ല. ബിബിസി ഡയറക്ടർ ജനറലും വാർത്താവിഭാഗം മേധാവിയും നേരത്തേ രാജിവച്ചിരുന്നു.
Read More