കയ്റോ: ഹമാസ് ഭീകരർ നിശബ്ദമായി ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾക്കും സിഗരറ്റ് പോലുള്ള ഉത്പന്നങ്ങൾക്കും ഹമാസ് ചുങ്കം പിരിച്ചുതുടങ്ങിയെന്ന് പലസ്തീനികൾ പറഞ്ഞു. സമാധാന പദ്ധതിയിൽ നിർദേശിക്കും പ്രകാരം ഹമാസ് ആയുധം താഴെവച്ച് അധികാര കൈമാറ്റത്തിനു തയാറാകുമോ എന്നതിൽ ഗാസ നിവാസികൾ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞമാസം പത്തിനു നിലവിൽ വന്ന വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ മേഖലകൾ ഹമാസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഗാസയിലെ ഇരുപതു ലക്ഷം വരുന്ന ജനങ്ങൾ ഹമാസ് നിയന്ത്രിത മേഖലയിലാണു പാർക്കുന്നത്. ഇസ്രയേലിനുവേണ്ടി പ്രവർത്തിച്ചു, മോഷണം നടത്തി തുടങ്ങിയ കാര്യങ്ങൾ ആരോപിച്ച് ഒട്ടേറെ പലസ്തീനികൾക്ക് ഹമാസ് പരസ്യവധശിക്ഷ നല്‍കിയിരുന്നു. ഗാസയിലേക്കു സഹായവസ്തുക്കളുമായി വരുന്ന ലോറികളെല്ലാം ഹമാസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഭക്ഷ്യവസ്തുക്കൾക്കു ചുങ്കം ഏർപ്പെടുത്തിയെന്ന ആരോപണം ഹമാസ് മീഡിയ ഓഫീസ് മേധാവി ഇസ്മയിൽ അൽ തവാബ്ത നിഷേധിച്ചു. ഗാസയിൽ…
Read MoreCategory: NRI
പ്രസംഗം എഡിറ്റ് ചെയ്ത സംഭവം: ട്രംപിനോട് ക്ഷമ ചോദിച്ച് ബിബിസി
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത വിവാദത്തിൽ ബിബിസി ക്ഷമ ചോദിച്ചു. ട്രംപ് കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന തോന്നലുണ്ടാക്കാൻ എഡിറ്റിംഗ് കാരണമായെന്ന് ബിബിസി കോർപറേഷൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ബിബിസി സംപ്രേഷണം ചെയ്ത ഡോക്കുമെന്ററിയിലാണ് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന എഡിറ്റിംഗ് ഉണ്ടായത്. സംഭവത്തിൽ ക്ഷമ പറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കിൽ നൂറു കോടി ഡോളർ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. അതേസമയം, മാനനഷ്ടം നല്കുന്ന കാര്യം ബിബിസി വ്യക്തമാക്കിയിട്ടില്ല. ബിബിസി ഡയറക്ടർ ജനറലും വാർത്താവിഭാഗം മേധാവിയും നേരത്തേ രാജിവച്ചിരുന്നു.
Read Moreയുക്രെയ്ൻ ഡ്രോൺ ആക്രമണം: റഷ്യൻ എണ്ണ കയറ്റുമതി നിലച്ചു; റഷ്യൻ വ്യോമാക്രമണത്തിൽ യുക്രെയ്നിൽ ആറു മരണം
മോസ്കോ: യുക്രെയ്ന് സേനയുടെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ നൊവ്റോസീസ്ക് തുറമുഖത്തുനിന്നുള്ള എണ്ണ കയറ്റുമതി നിർത്തിവച്ചു. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തിൽ തുറമുഖത്തിനും അതിനോടു ചേർന്നുള്ള എണ്ണശുദ്ധീകരണ ശാലയ്ക്കും വലിയ നാശനഷ്ടമുണ്ടായി എന്നാണു റിപ്പോർട്ട്. കരിങ്കടൽ തീരത്തെ നൊവ്റോസീസ്ക് തുറമുഖത്തുനിന്നാണ് റഷ്യ പല ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത്. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ, പാർപ്പിട സമുച്ചയങ്ങൾ എന്നിവയ്ക്കും ഡ്രോൺ ആക്രമണത്തിൽ കേടുപാടുണ്ടായി. കപ്പലിലെ മൂന്നു ജീവനക്കാർക്കു പരിക്കേറ്റു. ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ റഷ്യ തയാറായിട്ടില്ല. ഓരോ ദിവസവും ഏഴര ലക്ഷത്തിലധികം വീപ്പ അസംസ്കൃത എണ്ണയാണ് നൊവ്റോസീസ്കിൽനിന്നു റഷ്യ കയറ്റുമതി ചെയ്യുന്നത്. തുറമുഖത്തെ ധാന്യക്കയറ്റുമതി ടെർമിനലിൽ ആക്രമണമുണ്ടായെങ്കിലും പ്രവർത്തനം തടസപ്പെട്ടിട്ടില്ല. ഇതിനു പിന്നാലെ റഷ്യൻ സേന യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആറു പേർ കൊല്ലപ്പെടുകയും 35 പേർക്കു പരിക്കേൽക്കുകയും ചെയ്തു. 430 ഡ്രോണുകളും 18…
Read Moreഇറാന്റെ മിസൈൽ പദ്ധതി: ഇന്ത്യൻ കമ്പനിക്കുൾപ്പെടെ അമേരിക്കൻ ഉപരോധം
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി സഹകരിക്കുന്ന ഇന്ത്യയും ചൈനയുമുൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്നുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ മിസൈലുകളുടെയും ആയുധങ്ങളുടെയും വിപുലീകരണത്തെ ചെറുക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് നടപടിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇറാൻ, ചൈന, ഹോങ്കോംഗ്, യുഎഇ, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനി ഫാംലെയ്ൻ പ്രൈവറ്റ് ലിമിറ്റഡാണ്. ഉപരോധ രേഖയിൽ പരാമർശിച്ചിരിക്കുന്ന പ്രധാന വ്യക്തികളിൽ ഒരാളാണ് യുഎഇ ആസ്ഥാനമായുള്ള ഫാംലെയ്നിന്റെ ഡയറക്ടർ മാർക്കോ ക്ലിംഗെ.
Read Moreതുർക്കി വിമാനം തകർന്ന് 20 സൈനികർ മരിച്ചു
അങ്കാറ: തുർക്കി സേനയുടെ ചരക്കുവിമാനം തകർന്ന് 20 സൈനികർ മരിച്ചു. ചൊവ്വാഴ്ച അസർബൈജാനിൽനിന്നു തുർക്കിയിലേക്കു പുറപ്പെട്ട സി-130 ഹെർക്കുലീസ് വിമാനം ജോർജിയയിൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് തുർക്കി അധികൃതർ പറഞ്ഞു. ആകാശത്തുവച്ച് രണ്ടായി ഒടിഞ്ഞ വിമാനം തീപിടിച്ചു നിലംപതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം നിർമിച്ച അമേരിക്കയിലെ ലോക്ഹീഡ് മാർട്ടിൻ കന്പനി അന്വേഷണത്തിൽ സഹകരിക്കുമെന്നറിയിച്ചു. ലോകവ്യാപകമായി സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന ചരക്കുവിമാനമാണിത്. അതേസമയം, അപകടത്തിൽപ്പെട്ട വിമാനത്തിന് 57 വർഷം പഴക്കമുണ്ട്.
Read Moreഅമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു; ധനാനുമതി ബില്ലില്‍ ട്രംപ് ഒപ്പുവച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു. ജനപ്രതിനിധി സഭ പാസാക്കിയ ധനാനുമതി ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ആറ് ഡെമോക്രാറ്റുകളുടെ പിന്തുണയോടെ യുഎസ് ജനപ്രതിനിധിസഭ പാസാക്കിയ ധനാനുമതി ബില്ലില്‍ ട്രംപ് ഒപ്പുവച്ചതോടെ 43 ദിവസം നീണ്ട അടച്ചുപൂട്ടലിനാണ് വിരാമമായത്. ബില്ലില്‍ ഒപ്പുവയ്ക്കുമ്പോഴും ഡെമോക്രാറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ട്രംപ് നടത്തിയത്. ഷട്ട്ഡൗണിലൂടെ ഡെമോക്രാറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിച്ചെന്നാണ് ട്രംപിന്റെ ആരോപണം. രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണ് ഷട്ട്ഡൗണിന് പിന്നിലെന്നും ട്രംപ് പറഞ്ഞു.
Read Moreസ്റ്റാർമർക്കെതിരേ പാളയത്തിൽ പട
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറെ പുറത്താക്കാൻ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ പടയൊരുക്കം നടക്കുന്നതായി റിപ്പോർട്ട്. സ്റ്റാർമറുടെ വിശ്വസ്തർ തന്നെയാണ് ഇക്കാര്യം ബ്രിട്ടീഷ് മാധ്യമങ്ങളെ അറിയിച്ചത്. ഈ മാസം അവസാനം ബജറ്റ് അവതരണത്തിനുശേഷം സ്റ്റാർമർക്കെതിരേ അട്ടിമറിനീക്കമുണ്ടാകുമെന്നാണു സൂചന. 2024ലെ തെരഞ്ഞെടുപ്പിൽ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ലേബറിനു നേടിക്കൊടുക്കാൻ സ്റ്റാർമർക്കു കഴിഞ്ഞെങ്കിലും 16 മാസത്തെ അദ്ദേഹത്തിന്റെ ഭരണത്തിൽ പാർട്ടിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതാണു വിമതനീക്കത്തിനു കാരണം. പ്രധാനമന്ത്രിപദം ലക്ഷ്യമിടുന്ന ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ്, ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് എന്നിവരാണു വിമതനീക്കങ്ങൾക്കു പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ, സ്റ്റാർമറെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്ന് വെസ് സ്ട്രീറ്റിംഗ് ഇന്നലെ പ്രതികരിച്ചു. വിമതനീക്കങ്ങളെ സ്റ്റാർമർ ചെറുക്കുമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങളും അറിയിച്ചു. സ്റ്റാർമറുടെ നികുതിനയങ്ങളാണ് അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയാൻ കാരണമെന്നു പറയുന്നു. അടുത്തകാലത്തെ അഭിപ്രായ സർവേകളിൽ ബ്രിട്ടനിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രധാനമന്ത്രിമാരിലൊരാളായി…
Read Moreകുവൈറ്റിൽ എണ്ണഖനന കേന്ദ്രത്തിൽ അപകടം; രണ്ടു മലയാളികൾ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന് (40), കൊല്ലം സ്വദേശി സുനില്‍ സോളമന് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreഗാസ വെടിനിർത്തൽ: രണ്ടാം ഘട്ട ചർച്ചകളിലേക്ക്
ദെയ്ർ അൽ ബലാഹ്: ഗാസ വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മരുമകൻ ജാരെദ് കുഷ്നർ എന്നിവർ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തലിന്റെ ഒന്നാംഘട്ടം അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഗാസയിലെ ഭരണത്തിനായി താത്കാലിക സമിതിയെ നിയമിക്കുന്നതും രാജ്യാന്തര സ്ഥിരതാ സേനയെ വിന്യസിക്കുന്നതുമാണ് അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരം നടപടികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഓരോ ഇസ്രേലി ബന്ദിക്കും പകരമായി 15 പലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രയേൽ മടക്കിനൽകുന്നുണ്ടായിരുന്നു. ഇതുവരെ ലഭിച്ച ഭൗതികാവശിഷ്ടങ്ങൾ 315 ആണെന്നും തിരിച്ചറിഞ്ഞവ 91 മാത്രമാണെന്നുമാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഗാസയിൽ ഡിഎൻഎ കിറ്റുകളുടെ ദൗർലഭ്യമുള്ളതിനാൽ ഫോറൻസിക് പരിശോധന സങ്കീർണമാണ്. ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതേസമയം, ഇസ്രയേലിന്റെ കീഴിലുള്ള വെസ്റ്റ് ബാങ്കിലെ ഉ…
Read Moreചെങ്കോട്ട സ്ഫോടനം; ലോകം ഇന്ത്യക്കൊപ്പം
ബെയ്ജിംഗ്/വാഷിംഗ്ടൺ: പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഎസും ചൈനയും ജപ്പാനും ഇസ്രയേലും ഉൾപ്പെടെയുടെ രാജ്യങ്ങൾ. ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച യുഎസ് ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും യുഎസ് വിദേശകാര്യവകുപ്പിലെ സൗത്ത് അൻഡ് സെട്രൽ ഏഷ്യയുടെ ചുമതലയുള്ള വിഭാഗം ആശംസിച്ചു. ഞെട്ടിക്കുന്ന സംഭവമാണെന്നു പറഞ്ഞ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിൻ ജിയാൻ, കൊല്ലപ്പെട്ടവർക്ക് അനുശോചനവും രേഖപ്പെടുത്തി. സ്ഫോടനത്തിൽ വിലപ്പെട്ട ജീവനുകൾ നഷ്ടമായതിൽ ആഘാത ദു:ഖം രേഖപ്പെടുത്തുകയാണെന്നു പറഞ്ഞ ജപ്പാൻ പ്രധാനമന്ത്രി സനെ തകൈച്ചി പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർഥിക്കുകയാണെന്നും വ്യക്തമാക്കി. ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുകയാണെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദെയോൻ…
Read More