യുഎസ് -ഇറാൻ ചർച്ചയ്ക്കു തുടക്കമായി

ജനീവ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസ്-ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചയ്ക്കു സ്വിറ്റ്സർലൻഡിൽ തുടക്കമായി. കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും ഒപ്പിട്ട താത്കാലിക ധാരണ ഉറപ്പിക്കുന്നതിനാണ് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഇറേനിയൻ പ്രതിനിധിസംഘവും ചർച്ച ആരംഭിച്ചത്. പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാനെ പ്രതിനിധീകരിച്ചു സംഘത്തിലുണ്ട്. ഇതുകൂടാതെ പാക്കിസ്ഥാൻ, ഖത്തർ പ്രതിനിധികളും സമാധാന ചർച്ചയ്ക്കെത്തി. 60 ദിവസത്തിനുള്ളിൽ അന്തിമ സമാധാന കരാറിലെത്തുക, ലബനൻ ഉൾപ്പെടെ എല്ലായിടത്തും ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക എന്നിവയാണ് കഴിഞ്ഞയാഴ്ച ധാരണയിലെത്തിയത്. ചർച്ചയ്ക്കെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തി. പാക് കരസേനാ മേധാവി അസിം മുനീറും ഷരീഫിനൊപ്പം സ്വിറ്റ്സർലൻഡിലെത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇറേനിയൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനും കഴിഞ്ഞയാഴ്ച സമാധാനത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.…

Read More

വത്തിക്കാനിൽ ഹൃദയം കവർന്ന് “മാലാഖക്കുട്ടി’; ജനക്കൂട്ടത്തിനിടയിൽ നിന്നും കുഞ്ഞിനെ നെഞ്ചോടുചേർത്ത് മാർപാപ്പ

റോം: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെയും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തെയും ഒരേപോലെ കണ്ണുനിറയ്ക്കുകയും ചിരിപ്പിക്കുകയും ചെയ്ത അതീവ ഹൃദ്യമായൊരു കൂടിക്കാഴ്ചയ്ക്ക് വത്തിക്കാൻ സാക്ഷിയായി. വത്തിക്കാനിൽ നടന്ന പ്രതിവാര പൊതുദർശന ചടങ്ങിനിടെ (General Audience) മാലാഖയുടെ വേഷം ധരിച്ചെത്തിയ ഒരു കൊച്ചുമിടുക്കിയെ മാർപാപ്പ നെഞ്ചോട് ചേർത്ത് അനുഗ്രഹിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്നത്. മാലാഖക്കുട്ടിക്ക് മാർപാപ്പയുടെ ചുംബനം പതിവുപോലെ ചത്വരത്തിലൂടെ തന്‍റെ “പാപ്പ മൊബീലിൽ’ (Papamobil) വിശ്വാസികളെ അഭിവാദ്യം ചെയ്തു നീങ്ങുകയായിരുന്നു ലിയോ പതിനാലാമൻ മാർപ്പാപ്പ ഈ സമയത്താണ് ജനക്കൂട്ടത്തിന് നടുവിൽ മാലാഖയുടെ ചിറകുകളും വേഷവും ധരിച്ച് അത്ഭുതത്തോടെ നോക്കിനിൽക്കുന്ന ആ കൊച്ചുകുട്ടിയെ മാർപാപ്പയുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ വാഹനം നിർത്താൻ ആവശ്യപ്പെട്ട മാർപാപ്പ, സുരക്ഷാ ഉദ്യോഗസ്ഥരോട് ആ കുഞ്ഞിനെ തന്‍റെ അടുത്തേക്ക് വാങ്ങിത്തരാൻ നിർദ്ദേശിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ…

Read More

ഇറാനിൽ വീണ്ടും ക്രൂരത: ഹിജാബ് ഇല്ലാതെ പാട്ട് പാടി; ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ വിധിച്ച് കോടതി

ടെഹ്റൻ: ‌ഹിജാബ് ധരിക്കാതെ സോഷ്യൽ മീഡിയയിലൂടെ സംഗീത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്ത പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിക്കും സഹപ്രവർത്തകർക്കും ചാട്ടവാറടി ശിക്ഷ വിധിച്ച് കോടതി.ഇറാനിലെ കോം പ്രവിശ്യയിലെ കോടതിയാണ് ഇവർക്ക് 74 ചാട്ടവാറടി ശിക്ഷവിധിച്ചത്. ചാട്ടവാറടിക്ക് പുറമേ, രണ്ട് വർഷത്തേക്ക് വിദേശയാത്ര നടത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2024 ഡിസംബറിൽ പരസ്തൂ അഹ്മദിയും അവരുടെ മ്യൂസിക് ബാൻഡിലെ അംഗങ്ങളും ചേർന്ന് ഹിജാബ് ധരിക്കാതെ ഒരു സംഗീത പരിപാടി നടത്തുകയും അത് യൂട്യൂബ് ചാനൽ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഇറാനിൽ സ്ത്രീകൾക്ക് തനിച്ച് പാട്ടുപാടുന്നതിനും ഹിജാബ് ഇല്ലാതെ പരസ്യമായി പ്രത്യക്ഷപ്പെടുന്നതിനും കർശന വിലക്കുണ്ട്. ഇതിനെതിരെയുള്ള പ്രതീകാത്മകമായ പ്രതിഷേധമെന്ന നിലയിലാണ് “ആൻ ഇമാജിനറി കൺസേർട്ട്’ എന്ന പേരിൽ അവർ ഈ പരിപാടി നടത്തിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ…

Read More

ലണ്ടന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; എൺപതിലധികം പേർക്ക് പരിക്ക്

ബെഡ്‌ഫോർഡ്: ലണ്ടനിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിച്ചു. അപകടത്തിൽ എൺപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായും ഇതിൽ 33 പേരുടെ പരിക്ക് ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലണ്ടനിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള ബെഡ്‌ഫോർഡ് മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം 5:15 ഓടെയായിരുന്നു അപകടം. കോർബിയിൽ നിന്നും നോട്ടിംഗ്ഹാമിൽ നിന്നും ലണ്ടൻ സെന്‍റ് പാൻക്രാസ് സ്റ്റേഷനിലേക്ക് വരികയായിരുന്ന രണ്ട് ട്രെയിനുകളാണ് ബെഡ്‌ഫോർഡിന് പുറത്തുവെച്ച് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എയർ ആംബുലൻസുകളും ഹസാർഡസ് റെസ്‌പോൺസ് ടീമും ഉൾപ്പെടെയുള്ള വൻ സന്നാഹം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ 11 പേർക്ക് അതീവ ഗുരുതരമായ പരിക്കുകളും, 22 പേർക്ക് ഗുരുതരമായ പരിക്കുകളും, 56 പേർക്ക് നിസാര പരിക്കുകളും ഏറ്റതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് അറിയിച്ചു. നാഷണൽ യൂണിയൻ ഓഫ് റെയിൽവേ…

Read More

വാക്ക് പാലിച്ചില്ലെങ്കിൽ ബ്ലോക്കുണ്ടാകും: ഇറാന് യുഎസ് മുന്നറിയിപ്പ്

വാഷിംഗ്ട‌ൺ ഡിസി: സമാധാനക്കരാറിലെ നിബന്ധനകൾ പാലിക്കാൻ ഇറാൻ തയാറായില്ലെങ്കിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെ‌ടുത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. കരാറിന്‍റെ ഭാഗമായി നാവിക ഉപരോധം പിൻവലിക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. ഇറാൻ കരാറിൽ സമ്മതിച്ച കാര്യങ്ങൾ ചെയ്തില്ലെങ്കിൽ, അഥവാ ആണവാഭിലാഷം ഉപേക്ഷിച്ചില്ലെങ്കിൽ യുഎസ് സൈന്യം ഇവിടെയുണ്ട്. ആവശ്യമെങ്കിൽ വീണ്ടും തുടങ്ങാൻ തയാറാണ്- ഹെഗ്സെത്ത് പറഞ്ഞു. യുഎസിന്‍റെ ഏതൊരു സൈനിക നടപടികളും ചർച്ചകളും ഇറാന്‍റെ ആണവായുധത്തെ കേന്ദ്രീകരിച്ചായിരിക്കും. ഹോർമുസ് തുറക്കുന്നതിന് സഹായിക്കാൻ തയാറായ യൂറോപ്യൻ രാജ്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം നീക്കിയതായി യുഎസ്

വാഷിംഗ്ടൺ ഡിസി: ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള കപ്പലുകളുടെ സഞ്ചാരത്തെ അമേരിക്കൻ സൈന്യം തടസപ്പെടുത്തില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻകോം) എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി. ഇറാനുമായുള്ള കരാറിലെ എല്ലാ വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎസ് നാവികസേനയുടെ കപ്പലുകൾ പ്രദേശത്ത് തുടരുമെന്നും സെൻകോം പറഞ്ഞു. കരാറിനപ്പുറമുള്ള കാര്യങ്ങൾ പ്രവർത്തിക്കാൻ യുഎസ് മുതിർന്നാൽ ഇറാൻ അത് അംഗീകരിക്കില്ലെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനയി പറഞ്ഞതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പശ്ചിമേഷ്യൻ യുദ്ധത്തിന് അറുതി വരുത്തി അമേരിക്കയും ഇറാനും ഇന്നലെ സമാധാനക്കരാറിൽ ഒപ്പുവച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായി വെഴ്സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറിൽ ഒപ്പുവച്ചത്. കരാറിന്‍റെ അന്തിമരൂപത്തിൽ ഇരുരാജ്യങ്ങളുടെയും പ്രസിഡന്‍റുമാർ ഒപ്പുവച്ചതായി ഇറാന്‍റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി പറഞ്ഞു. ഇറാൻ കരാർ ലംഘിച്ചാൽ കടുത്ത ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ്…

Read More

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വെടിവയ്പ്പ്; ഒരാൾക്കു പരിക്ക്

വാഷിംഗ്ടൺ ഡിസി: ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ വെടിവയ്പ്പ്. ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിയെന്ന് എന്ന് സംശയിക്കുന്നയാളെ പോലീസ് പിന്തുടർന്ന് പിടികൂടി. വ്യാഴാഴ്ച (പ്രാദേശിക സമയം) ഉച്ചകഴിഞ്ഞ് 3.40 ഓടെ ന്യൂയോർക്ക് നിക്സിന്‍റെ എൻബിഎ ചാമ്പ്യൻഷിപ്പ് വിജയം ആഘോഷിക്കാൻ ലോവർ മാൻഹാട്ടനിൽ നടന്ന പരേഡിന് തൊട്ടുപിന്നാലെയാണ് സംഭവം. പരേഡിന്‍റെ സുരക്ഷയ്ക്കായി പതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെടിവയ്പ്പിന്‍റെ ശബ്ദം കേട്ട് ടൈംസ് സ്ക്വയറിലുണ്ടായിരുന്ന ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Read More

അമേരിക്ക-ഇറാൻ സമാധാന കരാർ യാഥാർഥ്യമായെന്ന് സ്ഥിരീകരിച്ച് ട്രംപ്

വാഷിംഗ്‌ടൺ ഡിസി: അമേരിക്ക-ഇറാൻ സമാധാന കരാർ യാഥാർഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ വച്ച് കരാറിൽ ഒപ്പുവച്ചെന്നാണ് പ്രതികരണം. ഇതൊരു താത്കാലിക ധാരണ മാത്രമാണെന്നും ഇറാൻ കൃത്യമായി പെരുമാറിയില്ലെങ്കിൽ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഫ്രാൻസിലെ എവിയൻ വേദിയാകുന്ന ജി 7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് യുഎസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.മാസങ്ങൾ നീണ്ട സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇറാനും ചേർന്ന് സമാധാന കരാറിൽ ഒപ്പുവെക്കാൻ 48 മണിക്കൂർ മാത്രം ശേഷിക്കെയാണ് ട്രംപിന്‍റെ ഈ പ്രതികരണം.

Read More

ഹോർമൂസ് സാധാരണ നിലയിലേക്ക്: ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും

ടെഹ്റാൻ: ഹോർമൂസ് സാധാരണ നിലയിലേക്കെത്തിയതോടെ ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും. യുഎസ് സൈനിക ഉപരോധം നീക്കിയതോടെ കപ്പൽ പുറപ്പെട്ടത്. 62,370 മെട്രിക് ടൺ എൽഎൻജിയുമായാണ് കപ്പൽ എത്തുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പൽ മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യൻ കപ്പലുകൾ കൂടി ഉടനെത്തും. കേന്ദ്രം സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാരും അറിയിച്ചു. ഹോർമൂസ് കടന്ന് ഈ കപ്പലുകൾ ഇന്ത്യയിൽ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊർജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സർക്കാർ കരുതുന്നത്.

Read More

ഇറാന് പുനർനിർമാണ ഫണ്ട് ഇല്ല: 300 ബില്യൺ ഡോളർ നൽകുമെന്ന അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് തള്ളി ജെ.ഡി. വാൻസ്

വാഷിംഗ്ടൺ ഡിസി: ഇറാന് 300 ബില്യൺ ഡോളറിന്‍റെ പുനർനിർമാണ ഫണ്ട് നൽകുന്നുവെന്ന വാർത്ത നിഷേധിച്ച് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. അമേരിക്ക നേരിട്ടു പണം നൽകുകയല്ല ചെയ്യുന്നതെന്നും, മറിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ ഇറാൻ കൃത്യമായി പാലിച്ചാൽ മറ്റു രാജ്യങ്ങൾക്ക് അവിടെ നിക്ഷേപം നടത്താനുള്ള അനുമതി നൽകുക മാത്രമാണ് യുഎസിന്‍റെ പദ്ധതിയെന്നും വാൻ‌സ് വ്യക്തമാക്കി. ട്രംപ് ഭരണകൂടം മുൻകൈയെടുത്ത് രൂപീകരിച്ച സമാധാന കരാറിന്‍റെ ഭാഗമായി ഇറാന് വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു യുഎസ് വൈസ് പ്രസിഡന്‍റ്. “ഇറാൻ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താൻ തയാറായാൽ മാത്രമേ മറ്റ് രാജ്യങ്ങളെ അവിടെ നിക്ഷേപം നടത്താൻ അനുവദിക്കുക. യുഎസ് നേരിട്ട് ഇറാന് പണം നൽകുന്നു എന്ന വാദം തെറ്റാണ്.’ വാൻസ് വ്യക്തമാക്കി. യുഎഇ പോലുള്ള സഖ്യകക്ഷികൾക്ക് ഇറാനിലെ ആണവനിലയങ്ങളിലോ മറ്റു പദ്ധതികളിലോ നിക്ഷേപം നടത്തണമെങ്കിൽ…

Read More