ഇറാന്‍റെ ഖത്തര്‍ ആക്രമണം; താറുമാറായി വ്യോമഗതാഗതം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി

ഖത്തർ സിറ്റി: ഇറാന്‍റെ ഖത്തർ ആക്രമണത്തെത്തുടർന്നു വ്യോമഗതാഗതം താറുമാറായി. ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടയ്ക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ മിഡിൽഈസ്റ്റിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തതോടെ യാത്രക്കാര്‍ വലഞ്ഞു. വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഖത്തറും കുവൈറ്റും വ്യോമപാത പിന്നീട് തുറന്നെങ്കിലും വിമാന സര്‍വീസുകള്‍ സാധാരണനിലയിലായിട്ടില്ല.

കേരളത്തിൽനിന്നുള്ള ഒട്ടേറെ ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് ഷാര്‍ജ, ദമാം, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവച്ചത്. മിക്ക യാത്രക്കാരും വിമാനത്താവളങ്ങളില്‍ എത്തിയശേഷമാണ് വിമാനങ്ങള്‍ റദ്ദാക്കിയ വിവരമറിയുന്നത്. യാത്രക്കാരുടെ സേവനത്തിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരേ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണു വിമാന സർവീസുകൾ റട്ടാക്കിയത്. രാത്രിയും പുലർച്ചെയുമായി എട്ടു വിമാനങ്ങളാണു കൊച്ചിയിൽനിന്നു മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ് നിർത്തിവച്ചത്. തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട എട്ടു വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ അഞ്ച് വിമാനങ്ങളും ഖത്തർ എയർവെസിന്‍റെയും കുവൈത്ത് എയർവേയ്സിന്‍റെയും ഇൻഡിഗോയുടെയും ഓരോ വിമാനവുമാണു തിരുവനന്തപുരത്തുനിന്നു റദ്ദാക്കിയത്.

ഖത്തര്‍ വ്യോമപാത തുറന്നതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നുള്ള ചില വിമാന സര്‍വീസുകൾ പിന്നീടു പുനഃസ്ഥാപിച്ചു. തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനം, തിരുവനന്തപുരം-അബുദാബി എത്തിഹാദ്, തിരുവനന്തപുരം-ഷാര്‍ജ എയര്‍ അറേബ്യ എന്നിവ പുറപ്പെട്ടു. ഇന്നു പുലര്‍ച്ചയാണ് വിമാനങ്ങള്‍ എത്തിയതും പുറപ്പെട്ടതും.

ഇന്നലെ രാത്രിയും പുലർച്ചെയുമായാണ് എട്ടു വിമാനങ്ങൾ കൊച്ചിയിൽനിന്നു മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ് നിർത്തിവച്ചത്. രാത്രി 10ന് പുറപ്പെട്ട തിരുവനന്തപുരം -ബഹറിൻ ഗൾഫ് എയർ വിമാനം വിമാനത്താവളത്തിലേക്ക് തിരിച്ചുവിളിച്ചു. കൊച്ചിയിൽനിന്നു ദോഹയിലേക്ക് 6.53ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വഴിതിരിച്ചു വിട്ടു. ഈ വിമാനം പിന്നീട് മസ്കറ്റിൽ ലാൻഡിംഗ് നടത്തി.

ദോഹയിലേക്ക് രാത്രി 12.50 ന് പുറപ്പെടേണ്ട വിമാനവും 10.10ന് പുറപ്പെടേണ്ട റിയാദ് വിമാനവും റദ്ദാക്കി. പുലർച്ചെ 2.53 ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേസ് വിമാനം എത്താൻ വൈകുമെന്നും വിവരം ലഭിച്ചു. കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് 10.15ന് പോയ വിമാനം 45 മിനിറ്റിനുശേഷം തിരിച്ചു വിളിച്ചു.

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിവിധ ഗൾഫ് നാടുകളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും വ്യോമാതിർത്തികൾ അടച്ചത് ബാധിച്ചു. ഖത്തർ എയർവെയ്സിന്‍റെ ചൊവ്വഴ്ച പുലർച്ചെ രണ്ടരയ്ക്ക് കരിപ്പൂരിൽ എത്തി 3.35ന് ദോഹയിലേക്കു മടങ്ങാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കോഴിക്കോട്ടുനിന്നു വിവിധ ഗൾഫ് നാടുകളിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി.

Related posts

Leave a Comment