കോട്ടൂർ സുനിൽ തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ്മ ഇന്ന് ലോക ശ്രദ്ധയുടെ നെറുകയിലാണ്. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. പ്രായത്തിന്റെ ആകുലതകളിൽപെട്ട് സ്വപ്നങ്ങളിൽനിന്ന് പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തി കയ്യടി നേടിയവരുമുണ്ട്. ചില ആളുകൾ അവരുടെ വാർദ്ധക്യത്തിൽ സാഹസിക വിനോങ്ങളിലാണ് ആനന്ദം കണ്ടെത്തുന്നത്. വിശ്രമിക്കേണ്ട പ്രായം എന്ന മുൻവിധിയെ ഇതിലൂടെ തകർക്കുകയാണ് അങ്ങനെയുള്ളവർ. എന്നാൽ, തമിഴ്നാട്ടിലെ വീരമ്മാൾ അമ്മ എന്ന എൺപത്തിയൊൻപതുകാരി താരമാകുന്നത് ഒരു ഗ്രാമത്തിന്റെ മുഴുവൻ മേൽനോട്ടം ഈ പ്രായത്തിലും വഹിച്ചുകൊണ്ടാണ്. സഹിഷ്ണുതയുടെയും അർപ്പണബോധത്തിന്റെയും നേർക്കാഴ്ച്ചയാണ് വീരമ്മാൾ അമ്മ. അരിട്ടപ്പട്ടി പാട്ടി എന്നറിയപ്പെടുന്നു. വീരമ്മാൾ അമ്മയുടെ ശ്രദ്ധേയമായ കഥ ഐഎഎസ് ഓഫീസർ സുപ്രിയ സാഹു ആണ് പങ്കുവച്ചത്. ഈ പ്രായത്തിലും അവർ ചൈതന്യത്തോടെ ഉത്സാഹത്തോടെ ഗ്രാമത്തിനായി പ്രവർത്തിക്കുകയാണ്. തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്ത് പ്രസിഡന്റാണ്…
Read MoreCategory: RD Special
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
ഷെൽമോൻ പൈനാടത്ത് വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ. പാലക്കയംതട്ടും പൈതൽമലയും വിനോദ സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കുകയാണ്. ഏഴരക്കുണ്ട് വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവർക്ക് കണ്ണിനും മനസിനും ഒരേ പോലെ കുളിർമയും ലഭിക്കുന്നു. തണലും ശാന്തതയും അനുഭവിച്ചറിയാനാണ് സായാഹ്നങ്ങളിൽ ആളുകൾ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് പാലക്കയംതട്ട് സ്ഥിതി ചെയ്യുന്നത്. മുകളിലേക്ക് നടക്കാൻ മടിക്കുന്നവരെ ഇടയ്ക്കിടെ വരുന്ന കോടമഞ്ഞും തണുത്ത കാറ്റും തീർച്ചയായും മലയിലേക്ക് എത്തിക്കും. കണ്ണൂരിൽ നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ചാൽ പാലക്കയംതട്ടിലെത്താം.തണുപ്പും സൗന്ദര്യവും വയനാടിനും മൂന്നാറിനും മാത്രം അവകാശപ്പെട്ടതല്ലന്ന് പാലക്കയംതട്ട് ഓർമപ്പെടുത്തുന്നു. വിസ്തൃതമായ പുൽമേടും നിരന്ന കരിങ്കൽപാറയും കൊണ്ട് സമ്പന്നമായ പൈതൽമലയിലെ കാഴ്ചയും ഇതിന്റെ കൂടെ ചേർത്തു വയ്ക്കേണ്ടതാണ്. നേർത്ത മഴനൂലുപോലെ കണ്ണൂരിലെ ചെറുപട്ടണങ്ങളും വനപ്രദേശങ്ങളും പൈതൽമലയിൽ നിന്നും സഞ്ചാരികൾക്ക് കാണാൻ കഴിയും. മനുഷ്യൻ…
Read Moreകാഴ്ച്ചകളുടെ കൊട്ടാരം
ഷിബു ജേക്കബ് കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന്റെ ആസ്ഥാനമായ ഹിൽപാലസ്. കൊച്ചി ഭരണാധികാരികളുടെ രാജകീയ ഇരിപ്പിടമായ ഹിൽപാലസ് പഴയ തിരുവാങ്കുളം പഞ്ചായത്തിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയുടെ പരിധിയിലാണ്. കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നതുകൊണ്ടു തന്നെ കുന്നുമ്മേൽ കൊട്ടാരമെന്നും ഹിൽപാലസ് അറിയപ്പെടുന്നു. 1855 മുതൽ കൊച്ചി ഭരണാധികാരികളുടെ ഔദ്യോഗിക വസതിയായിരുന്നു ഹിൽപ്പാലസ്. 49 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന കൊട്ടാര സമുച്ചയം കേരളത്തിലെ പുരാതന തദ്ദേശീയ വാസ്തുവിദ്യകളാൽ സമ്പന്നമാണ്. 51.75 ഏക്കറോളം വരുന്ന ബൃഹത്തായ കൊട്ടാരവളപ്പിൽ കെട്ടിടങ്ങളുടെ വിസ്തീർണം തന്നെ 13,000 ചതുരശ്രയടിയോളമുണ്ട്. പൂമുഖം, അകത്തളം, ഹോമപ്പുര, മടപ്പള്ളി, ഊട്ടുപുര, ഹനുമാൻ ക്ഷേത്രം, തേവാരപ്പുര, കുളപ്പുര മാളിക, വിളമ്പുപുര, വലിയ ഊട്ടുപുര എന്നിങ്ങനെ വിവിധ ബ്ലോക്കുകളായാണ് കെട്ടിടങ്ങൾ. യൂറോപ്യൻ എൻജിനീയർമാർ രൂപകല്പന ചെയ്ത പ്രധാന സമുച്ചയത്തിന്റെ വടക്കൻ ബ്ലോക്ക് 1898-ൽ മഹാരാജ രാമവർമ്മയുടെ ഭരണകാലത്താണ് പൂർത്തിയായത്. കാബിനറ്റ്…
Read Moreവചസിൽ പൂക്കുന്ന അക്ഷരങ്ങൾ; 5,000 പുസ്തകങ്ങളുടെ ശേഖരവുമായ് സിവിൽ പോലീസ് ഓഫീസർ രതീഷ്
സീമ മോഹന്‍ലാല്‍ രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. “വചസ്’ എന്നു പേരിട്ടിരിക്കുന്ന ആ വീടിന്റെ പാലുകാച്ചലിന് വന്ന അതിഥികളെല്ലാം മറ്റൊരുചടങ്ങിനു കൂടി അവിടെ സാക്ഷിയായി. വലിയൊരു മുറിയുടെ മൂന്നു ചുവരുകളില്‍ ഒരുക്കിയ ഷെല്‍ഫില്‍ അയ്യായിരത്തിലധികം പുസ്തകങ്ങളുമായി വീട്ടിലെ ലൈബ്രറിയുടെ ഉദ്ഘാടനവും അന്ന് ഡിഐജി ആര്. നിശാന്തിനി നിര്‍വഹിച്ചു. വീട്ടുമുറ്റത്തൊരുക്കിയ അക്ഷരസദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതാകട്ടെ മുന്‍ ഡിജിപി ഹേമചന്ദ്രനും. കവികളും എഴുത്തുകാരും പോലീസിലെ എഴുത്തുകാരുമൊക്കെ നിറഞ്ഞതോടെ ആ ഗൃഹപ്രവേശനച്ചടങ്ങ് അത്യധികം പുതുമ നിറഞ്ഞതായി. സ്വന്തം വീട് വായന പൂക്കുന്ന ഒരിടമാക്കി മാറ്റിയത് തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് ജനമൈത്രി ഡയറക്ടറേറ്റിലെ സിവില്‍ പോലീസ് ഓഫീസറായ രതീഷ് ഇളമാടാണ്. രതീഷിന്റെ ലൈബ്രറിക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. എഴുത്തുകാരന് കൂടിയായ ഈ വീട്ടുടമ വായിച്ചു തീര്‍ത്ത പുസ്തകങ്ങള്‍ മാത്രമാണ് ലൈബ്രറിയിലുള്ളത്. പ്രചോദനമേകിയത് അച്ഛന് കൊല്ലം ആയുര്‍…
Read Moreകാറോടിക്കാൻ സ്വന്തമായി റോഡ് വെട്ടി! കൊച്ചുകുഞ്ഞു ചാന്നാർ: കേരളത്തിൽ ആദ്യമായി കാർ വാങ്ങിയ വ്യക്തി
കേരളത്തിൽ ആദ്യമായി കാർ വാങ്ങി സഞ്ചരിച്ച വ്യക്തി ആലപ്പുഴയിലെ ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ എന്ന ഈഴവ വ്യവസായി ആയിരുന്നു. 1902ൽ അദ്ദേഹം ഇംഗ്ലണ്ടിൽനിന്നു കാർ ഇറക്കുമതി ചെയ്യുകയായിരുന്നു. ആദ്യമായി മോട്ടോർ സൈക്കിൾ വാങ്ങിയതും അദ്ദേഹംതന്നെയായിരുന്നു. ലോകത്ത് ആദ്യമായി കാർ കണ്ടുപിടിച്ച് 16 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ചാന്നാർ കാർ ഇറക്കുമതി ചെയ്തത്. 1886ലാണ് കാൾ ബെൻസ് കാർ നിർമിക്കുകയും തന്റെ കാറിന്റെ പേറ്റന്റിനായി അപേക്ഷിക്കുകയും ചെയ്തത്. എന്നാൽ ചാന്നാർ ഈഴവനായതിനാൽ പൊതുവഴിയിലൂടെ അദ്ദേഹത്തിന് കാറിൽ സഞ്ചരിക്കാൻ സാധിക്കില്ലായിരുന്നു. ഇതിനുവേണ്ടി കിലോമീറ്ററുകൾ നീണ്ട റോഡും അദ്ദേഹം സ്വന്തമായി നിർമിച്ചു. ആലപ്പുഴ ടൗൺ ഹാൾ മുതൽ ഠാണാ പടി വരെ നിർമിച്ച റോഡ് പിന്നീട് ദേശീയപാതയുടെ ഭാഗമാവുകയായിരുന്നു. സഞ്ചാരവിലക്ക് മറികടക്കാൻ ചാന്നാർ കാറിന്റെ ഡ്രൈവറായി നായർ സമുദായത്തിലുള്ള ഒരാളെയാണ് നിയോഗിച്ചിരുന്നത്. 1700 നും 1729 നും മധ്യേയാണ് ആലുംമൂട്ടിൽ തറവാട് സ്ഥാപിതമായത്.…
Read Moreഇത് മരണത്തിന്റെ പിടിയിൽ നിന്ന് തിരിച്ച് പിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍ 2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം ജെമിനി സര്‍ക്കസ് കണ്ടുകൊണ്ടിരിക്കുകയാണ്. 20 അടി ഉയരത്തില്‍ കെട്ടിയ സാരികളില്‍ തൂങ്ങിയാടി ഒറ്റക്കാലിലും കൈയിലുമൊക്കെ നൃത്തം ചെയ്ത് ഊര്‍ന്നിറങ്ങുന്നത് ദമ്പതികളായ സാനിയയും വിക്രം താപയുമാണ്. ജനം നെഞ്ചിടിപ്പോടെ ആ റൊമാന്റിക് സില്‍ക്ക് സാരി ഡാന്‍സ് കണ്ടുകൊണ്ടിരിക്കെ വിക്രം നീട്ടിയ കൈയില്‍നിന്ന് പിടിവിട്ട് സാനിയ പത്തടി ഉയരത്തില്‍നിന്ന് താഴേക്ക് വീണു. ഒപ്പം വിക്രമും താഴേക്ക്. വിക്രം ചെന്നുവീണതാകട്ടെ നിലത്തു കിടക്കുകയായിരുന്ന സാനിയയുടെ ദേഹത്ത്. ബോധമില്ലാതെ കിടന്ന സാനിയയും ‘സാനിയാാാ…’ എന്ന് ഉറക്കെ വിളിച്ച് വാവിട്ട് കരഞ്ഞ വിക്രമും സര്‍ക്കസ് കൂടാരത്തെ മുൾമുനയിലാക്കി. സര്‍ക്കസിലെ മറ്റംഗങ്ങൾ ഉടന്‍തന്നെ സാനിയയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. താടിക്കും കൈകാലിനുമൊക്കെ പരിക്കേറ്റ് ആഴ്ചകളോളമുള്ള ആശുപത്രിവാസം. മരുന്നുമണക്കുന്ന ആശുപത്രി കിടക്കയില്‍ കൈയിലെ പരിക്കുമായി ഭാര്യയ്ക്കു കൂട്ടിരുന്ന വെസ്റ്റ്…
Read Moreപകരമില്ലൊരാൾ…മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർക്ക് ഇന്ന് നവതിയുടെ നിറവ്
ഡി. ദിലീപ്നവതിയുടെ നിറവിലും മലയാള സിനിമയുടെ “മധു സാറി’ന് പതിനേഴിന്റെ ചെറുപ്പമാണ്. അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് കലാലോകത്ത് ആഴത്തിൽ അടയാളപ്പെടുത്തപ്പെട്ട ഈ മനുഷ്യന്റെ ജീവിതകാലം മലയാള സിനിമയുടെ ചരിത്രത്തിലെ മധുരിക്കുന്ന ഒരു കാലം കൂടിയാണ്. എണ്ണമറ്റ പരീക്ഷണങ്ങളിലൂടെയും പരിണാമങ്ങളിലൂടെയും മലയാള സിനിമ സഞ്ചരിച്ചപ്പോൾ ആ മാറ്റത്തിനൊപ്പം മധുവിലെ നടൻ തലപ്പൊക്കത്തോടെ നടന്നു. ഇരുളും വെളിച്ചവും ഇഴചേർന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ തിരശീലയ്ക്ക് വർണപ്പൊലിമ ചാർത്തിയ ഡിജിറ്റൽ യുഗം വരെ തലമുറകൾക്ക് പ്രതീക്ഷയും പ്രചോദനവുമായി അദ്ദേഹത്തിന്റെ പ്രതിഭാവിലാസം പടർന്നു. നായകനും ഉപനായകനും വില്ലനും ഒക്കെയായി വെള്ളിത്തിരയിൽ ആടിത്തിമിർക്കുന്പോൾ തന്നെ സംവിധായകനും നിർമാതാവുമായി കൂടുവിട്ടു കൂടുമാറി സിനിമയെന്ന കലയെ കൈവിടാതെ കൂടെ നടന്നൊരാൾ. നവതി ആഘോഷിക്കുന്ന വേളയിൽത്തന്നെ അഭിനയജീവിതത്തിന്റെ അറുപതാം വാർഷികവും ആഘോഷിക്കാൻ ഭാഗ്യം കിട്ടിയ മലയാള സിനിമാചരിത്രത്തിലെ ഒരേ ഒരു മഹാനടൻ. തിരുവനന്തപുരം മേയറായിരുന്ന കീഴത് തറവാട്ടിൽ…
Read Moreമ്മ്ക്കൊന്ന് ചാവക്കാട് ബീച്ചിലേക്ക് പോയാലോ…
കെ. ടി. വിൻസന്റ് എത്ര കണ്ടാലും മതിവരാത്ത കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികളെ ചാവക്കാട്ടേക്ക് വരൂ. ചാവക്കാട് ബീച്ച് നിങ്ങളുടെ കടൽക്കാഴ്ചകൾക്ക് പുതിയ അനുഭവങ്ങൾ തരും. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് തൃശൂർ ജില്ലയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ടൂറിസം ഭൂപടത്തിൽ പ്രധാനപ്പെട്ട ഇടം നേടിയത് വർഷാവർഷം ഇവിടെ എത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികൾ മൂലമാണ്. അതുകൊണ്ടുതന്നെ ചാവക്കാട് ബീച്ചിന്റെ നവീകരണവും വികസനവും കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. ചാവക്കാട് ബീച്ചിന് കൂടുതൽ അഴകൊരുക്കാൻ ഫ്ലോട്ടിംഗ് ബ്രിഡ്ജും സജ്ജമാക്കിയതോടെ ഇവിടെയൊക്കെ കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന് ഉറപ്പായി. നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം.തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ചാവക്കാട് ഫ്ലോട്ടിംഗ് ബ്രിഡ്ജ് തയാറാക്കിയത്. തൃശൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആണിത്. കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള…
Read Moreഉപകരണ സംഗീതത്തിലെ ‘ബോസ്’
സീമ മോഹന്‍ലാല്‍ ഏതു സംഗീത ഉപകരണവും ഡോ.പി.സി. ചന്ദ്രബോസിന്റെ കൈയില്‍ വഴങ്ങും. 35 വാദ്യോപകരണങ്ങള്‍ അനായാസേന കൈകാര്യം ചെയ്യുന്ന ചന്ദ്രബോസ് ഒരേസമയം അഞ്ച് വാദ്യോപകരണങ്ങള്‍ വായിച്ചാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കീ ബോര്‍ഡ്, ഗിറ്റാര്‍, വയലിന്, ട്രംപറ്റ്, മെലോഡിക്ക, ഓടക്കുഴൽ, തബല, മൃദംഗം, റിഥംപാഡ് തുടങ്ങി 35 വാദ്യോപകരണങ്ങളില്‍ ശ്രുതിതാളലയങ്ങള് ഒത്തൊരുമിപ്പിച്ച് വേദിയില്‍ സംഗീതവിസ്മയം തീര്‍ത്തപ്പോള്‍ ചന്ദ്രബോസിനെ തേടിയെത്തിയത് അഞ്ച് ലോക റിക്കാര്‍ഡുകളാണ്. ഡസ്ക്കിലും പാത്രത്തിലും താളമിട്ട കുട്ടിക്കാലം എറണാകുളം പുതുവൈപ്പ് പുതുശേരി വീട്ടില്‍ പോസ്റ്റുമാസ്റ്ററായിരുന്ന പി.കെ. ചന്ദ്രന്-പി.ലീല ദമ്പതികളുടെ മകനായ ചന്ദ്രബോസിന് കുട്ടിക്കാലം മുതല്‍ കാണുന്ന വസ്തുക്കളിലെല്ലാം താളമിടുന്ന ശീലമുണ്ടായിരുന്നു. തീരെ കുട്ടിയായിരുന്ന കാലത്ത് അച്ഛനൊപ്പം കടയില്‍ പോകുമ്പോള്‍ അവിടത്തെ മിഠായി ഭരണികളിലെല്ലാം കൊട്ടുമായിരുന്നു. അതില്‍നിന്ന് പുറപ്പെടുവിക്കുന്ന വിവിധ ശബ്ദങ്ങള്‍ കേട്ട് കടയിലെത്തിയവരൊക്കെ അഭിനന്ദിച്ചിട്ടുമുണ്ട്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ മൂലം വാദ്യോപകരണ സംഗീതം പഠിക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല.…
Read Moreകാഥികനല്ല കലാകാരനല്ല ഞാൻ; നൂറിന്റെ നിറവില്‍ കഥാപ്രസംഗം
പീറ്റർ ഏഴിമല സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങള്‍ പാടിപ്പറഞ്ഞ് തുടക്കമിട്ടത് സി.എ. സത്യദേവന് ആയിരുന്നു. പിന്നീട് കേരളത്തില്‍ പ്രചാരമുണ്ടായിരുന്ന വില്ലടിച്ചാണ് പാട്ടിന്റെയും ചാക്യാര്‍കൂത്തിന്റെയും പിന്നാലെ ജോസഫ് കൈമാപറമ്പന്‍, എം.പി. മന്മഥന് തുടങ്ങിയവരിലൂടെ രംഗത്തെത്തിയ കഥാപ്രസംഗം ഇന്ന് പഴയ തലമുറയുടെ മനസില്‍ പച്ചപിടിച്ച് കിടക്കുന്ന കലാസൃഷ്ടിയാണ്. പെരുന്നാളുകള്‍, ഉത്സവങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയുടെ പൂര്‍ണതയ്ക്ക് ഒഴിവാക്കാനാവാത്ത ചേരുവയായിരുന്നു ഒരുകാലത്ത് കഥാപ്രസംഗങ്ങള്‍. കഥാപ്രസംഗം കേള്‍ക്കാനായി ആസ്വാദകർ വേദികള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. ചിരിക്കാനും ചിന്തിക്കാനും കരയാനുമൊക്കെയുള്ള ചേരുവകകള്‍ കോര്‍ത്തിണക്കിയും സംഗീതവും നാട്യങ്ങളും പ്രസംഗവും മലയാളത്തിന്റെ സ്ഫുടതയും ആംഗ്യങ്ങളുമൊക്കെ ചേര്‍ത്തുള്ള കഥ പറയലിന്റെ കലയില്‍ മതിമയങ്ങിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. കാഥികന്റെ നില്പിലും ചലനങ്ങളിലുമുള്ള വാചാലതയിലും ശൈലിയിലും പിന്നണി സംഗീതത്തിലും ശാസ്ത്രീയതയുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് മാറ്റത്തിന്റെ മണിനാദമുയര്ത്തി പുതിയ ചിന്തകള്‍ക്കും നവോത്ഥാനങ്ങള്ക്കുമുള്ള…
Read More