കേരളത്തിൽ ആദ്യമായി കാർ വാങ്ങി സഞ്ചരിച്ച വ്യക്തി ആലപ്പുഴയിലെ ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ എന്ന ഈഴവ വ്യവസായി ആയിരുന്നു. 1902ൽ അദ്ദേഹം ഇംഗ്ലണ്ടിൽനിന്നു കാർ ഇറക്കുമതി ചെയ്യുകയായിരുന്നു. ആദ്യമായി മോട്ടോർ സൈക്കിൾ വാങ്ങിയതും അദ്ദേഹംതന്നെയായിരുന്നു. ലോകത്ത് ആദ്യമായി കാർ കണ്ടുപിടിച്ച് 16 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ചാന്നാർ കാർ ഇറക്കുമതി ചെയ്തത്. 1886ലാണ് കാൾ ബെൻസ് കാർ നിർമിക്കുകയും തന്റെ കാറിന്റെ പേറ്റന്റിനായി അപേക്ഷിക്കുകയും ചെയ്തത്. എന്നാൽ ചാന്നാർ ഈഴവനായതിനാൽ പൊതുവഴിയിലൂടെ അദ്ദേഹത്തിന് കാറിൽ സഞ്ചരിക്കാൻ സാധിക്കില്ലായിരുന്നു. ഇതിനുവേണ്ടി കിലോമീറ്ററുകൾ നീണ്ട റോഡും അദ്ദേഹം സ്വന്തമായി നിർമിച്ചു. ആലപ്പുഴ ടൗൺ ഹാൾ മുതൽ ഠാണാ പടി വരെ നിർമിച്ച റോഡ് പിന്നീട് ദേശീയപാതയുടെ ഭാഗമാവുകയായിരുന്നു. സഞ്ചാരവിലക്ക് മറികടക്കാൻ ചാന്നാർ കാറിന്റെ ഡ്രൈവറായി നായർ സമുദായത്തിലുള്ള ഒരാളെയാണ് നിയോഗിച്ചിരുന്നത്. 1700 നും 1729 നും മധ്യേയാണ് ആലുംമൂട്ടിൽ തറവാട് സ്ഥാപിതമായത്.…
Read MoreCategory: RD Special
ഇത് മരണത്തിന്റെ പിടിയിൽ നിന്ന് തിരിച്ച് പിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍ 2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം ജെമിനി സര്‍ക്കസ് കണ്ടുകൊണ്ടിരിക്കുകയാണ്. 20 അടി ഉയരത്തില്‍ കെട്ടിയ സാരികളില്‍ തൂങ്ങിയാടി ഒറ്റക്കാലിലും കൈയിലുമൊക്കെ നൃത്തം ചെയ്ത് ഊര്‍ന്നിറങ്ങുന്നത് ദമ്പതികളായ സാനിയയും വിക്രം താപയുമാണ്. ജനം നെഞ്ചിടിപ്പോടെ ആ റൊമാന്റിക് സില്‍ക്ക് സാരി ഡാന്‍സ് കണ്ടുകൊണ്ടിരിക്കെ വിക്രം നീട്ടിയ കൈയില്‍നിന്ന് പിടിവിട്ട് സാനിയ പത്തടി ഉയരത്തില്‍നിന്ന് താഴേക്ക് വീണു. ഒപ്പം വിക്രമും താഴേക്ക്. വിക്രം ചെന്നുവീണതാകട്ടെ നിലത്തു കിടക്കുകയായിരുന്ന സാനിയയുടെ ദേഹത്ത്. ബോധമില്ലാതെ കിടന്ന സാനിയയും ‘സാനിയാാാ…’ എന്ന് ഉറക്കെ വിളിച്ച് വാവിട്ട് കരഞ്ഞ വിക്രമും സര്‍ക്കസ് കൂടാരത്തെ മുൾമുനയിലാക്കി. സര്‍ക്കസിലെ മറ്റംഗങ്ങൾ ഉടന്‍തന്നെ സാനിയയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. താടിക്കും കൈകാലിനുമൊക്കെ പരിക്കേറ്റ് ആഴ്ചകളോളമുള്ള ആശുപത്രിവാസം. മരുന്നുമണക്കുന്ന ആശുപത്രി കിടക്കയില്‍ കൈയിലെ പരിക്കുമായി ഭാര്യയ്ക്കു കൂട്ടിരുന്ന വെസ്റ്റ്…
Read Moreപകരമില്ലൊരാൾ…മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർക്ക് ഇന്ന് നവതിയുടെ നിറവ്
ഡി. ദിലീപ്നവതിയുടെ നിറവിലും മലയാള സിനിമയുടെ “മധു സാറി’ന് പതിനേഴിന്റെ ചെറുപ്പമാണ്. അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് കലാലോകത്ത് ആഴത്തിൽ അടയാളപ്പെടുത്തപ്പെട്ട ഈ മനുഷ്യന്റെ ജീവിതകാലം മലയാള സിനിമയുടെ ചരിത്രത്തിലെ മധുരിക്കുന്ന ഒരു കാലം കൂടിയാണ്. എണ്ണമറ്റ പരീക്ഷണങ്ങളിലൂടെയും പരിണാമങ്ങളിലൂടെയും മലയാള സിനിമ സഞ്ചരിച്ചപ്പോൾ ആ മാറ്റത്തിനൊപ്പം മധുവിലെ നടൻ തലപ്പൊക്കത്തോടെ നടന്നു. ഇരുളും വെളിച്ചവും ഇഴചേർന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ തിരശീലയ്ക്ക് വർണപ്പൊലിമ ചാർത്തിയ ഡിജിറ്റൽ യുഗം വരെ തലമുറകൾക്ക് പ്രതീക്ഷയും പ്രചോദനവുമായി അദ്ദേഹത്തിന്റെ പ്രതിഭാവിലാസം പടർന്നു. നായകനും ഉപനായകനും വില്ലനും ഒക്കെയായി വെള്ളിത്തിരയിൽ ആടിത്തിമിർക്കുന്പോൾ തന്നെ സംവിധായകനും നിർമാതാവുമായി കൂടുവിട്ടു കൂടുമാറി സിനിമയെന്ന കലയെ കൈവിടാതെ കൂടെ നടന്നൊരാൾ. നവതി ആഘോഷിക്കുന്ന വേളയിൽത്തന്നെ അഭിനയജീവിതത്തിന്റെ അറുപതാം വാർഷികവും ആഘോഷിക്കാൻ ഭാഗ്യം കിട്ടിയ മലയാള സിനിമാചരിത്രത്തിലെ ഒരേ ഒരു മഹാനടൻ. തിരുവനന്തപുരം മേയറായിരുന്ന കീഴത് തറവാട്ടിൽ…
Read Moreമ്മ്ക്കൊന്ന് ചാവക്കാട് ബീച്ചിലേക്ക് പോയാലോ…
കെ. ടി. വിൻസന്റ് എത്ര കണ്ടാലും മതിവരാത്ത കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികളെ ചാവക്കാട്ടേക്ക് വരൂ. ചാവക്കാട് ബീച്ച് നിങ്ങളുടെ കടൽക്കാഴ്ചകൾക്ക് പുതിയ അനുഭവങ്ങൾ തരും. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് തൃശൂർ ജില്ലയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ടൂറിസം ഭൂപടത്തിൽ പ്രധാനപ്പെട്ട ഇടം നേടിയത് വർഷാവർഷം ഇവിടെ എത്തിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാരികൾ മൂലമാണ്. അതുകൊണ്ടുതന്നെ ചാവക്കാട് ബീച്ചിന്റെ നവീകരണവും വികസനവും കൂടുതൽ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. ചാവക്കാട് ബീച്ചിന് കൂടുതൽ അഴകൊരുക്കാൻ ഫ്ലോട്ടിംഗ് ബ്രിഡ്ജും സജ്ജമാക്കിയതോടെ ഇവിടെയൊക്കെ കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന് ഉറപ്പായി. നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം.തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ചാവക്കാട് ഫ്ലോട്ടിംഗ് ബ്രിഡ്ജ് തയാറാക്കിയത്. തൃശൂർ ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആണിത്. കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള…
Read Moreഉപകരണ സംഗീതത്തിലെ ‘ബോസ്’
സീമ മോഹന്‍ലാല്‍ ഏതു സംഗീത ഉപകരണവും ഡോ.പി.സി. ചന്ദ്രബോസിന്റെ കൈയില്‍ വഴങ്ങും. 35 വാദ്യോപകരണങ്ങള്‍ അനായാസേന കൈകാര്യം ചെയ്യുന്ന ചന്ദ്രബോസ് ഒരേസമയം അഞ്ച് വാദ്യോപകരണങ്ങള്‍ വായിച്ചാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കീ ബോര്‍ഡ്, ഗിറ്റാര്‍, വയലിന്, ട്രംപറ്റ്, മെലോഡിക്ക, ഓടക്കുഴൽ, തബല, മൃദംഗം, റിഥംപാഡ് തുടങ്ങി 35 വാദ്യോപകരണങ്ങളില്‍ ശ്രുതിതാളലയങ്ങള് ഒത്തൊരുമിപ്പിച്ച് വേദിയില്‍ സംഗീതവിസ്മയം തീര്‍ത്തപ്പോള്‍ ചന്ദ്രബോസിനെ തേടിയെത്തിയത് അഞ്ച് ലോക റിക്കാര്‍ഡുകളാണ്. ഡസ്ക്കിലും പാത്രത്തിലും താളമിട്ട കുട്ടിക്കാലം എറണാകുളം പുതുവൈപ്പ് പുതുശേരി വീട്ടില്‍ പോസ്റ്റുമാസ്റ്ററായിരുന്ന പി.കെ. ചന്ദ്രന്-പി.ലീല ദമ്പതികളുടെ മകനായ ചന്ദ്രബോസിന് കുട്ടിക്കാലം മുതല്‍ കാണുന്ന വസ്തുക്കളിലെല്ലാം താളമിടുന്ന ശീലമുണ്ടായിരുന്നു. തീരെ കുട്ടിയായിരുന്ന കാലത്ത് അച്ഛനൊപ്പം കടയില്‍ പോകുമ്പോള്‍ അവിടത്തെ മിഠായി ഭരണികളിലെല്ലാം കൊട്ടുമായിരുന്നു. അതില്‍നിന്ന് പുറപ്പെടുവിക്കുന്ന വിവിധ ശബ്ദങ്ങള്‍ കേട്ട് കടയിലെത്തിയവരൊക്കെ അഭിനന്ദിച്ചിട്ടുമുണ്ട്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ മൂലം വാദ്യോപകരണ സംഗീതം പഠിക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല.…
Read Moreകാഥികനല്ല കലാകാരനല്ല ഞാൻ; നൂറിന്റെ നിറവില്‍ കഥാപ്രസംഗം
പീറ്റർ ഏഴിമല സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങള്‍ പാടിപ്പറഞ്ഞ് തുടക്കമിട്ടത് സി.എ. സത്യദേവന് ആയിരുന്നു. പിന്നീട് കേരളത്തില്‍ പ്രചാരമുണ്ടായിരുന്ന വില്ലടിച്ചാണ് പാട്ടിന്റെയും ചാക്യാര്‍കൂത്തിന്റെയും പിന്നാലെ ജോസഫ് കൈമാപറമ്പന്‍, എം.പി. മന്മഥന് തുടങ്ങിയവരിലൂടെ രംഗത്തെത്തിയ കഥാപ്രസംഗം ഇന്ന് പഴയ തലമുറയുടെ മനസില്‍ പച്ചപിടിച്ച് കിടക്കുന്ന കലാസൃഷ്ടിയാണ്. പെരുന്നാളുകള്‍, ഉത്സവങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയുടെ പൂര്‍ണതയ്ക്ക് ഒഴിവാക്കാനാവാത്ത ചേരുവയായിരുന്നു ഒരുകാലത്ത് കഥാപ്രസംഗങ്ങള്‍. കഥാപ്രസംഗം കേള്‍ക്കാനായി ആസ്വാദകർ വേദികള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. ചിരിക്കാനും ചിന്തിക്കാനും കരയാനുമൊക്കെയുള്ള ചേരുവകകള്‍ കോര്‍ത്തിണക്കിയും സംഗീതവും നാട്യങ്ങളും പ്രസംഗവും മലയാളത്തിന്റെ സ്ഫുടതയും ആംഗ്യങ്ങളുമൊക്കെ ചേര്‍ത്തുള്ള കഥ പറയലിന്റെ കലയില്‍ മതിമയങ്ങിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. കാഥികന്റെ നില്പിലും ചലനങ്ങളിലുമുള്ള വാചാലതയിലും ശൈലിയിലും പിന്നണി സംഗീതത്തിലും ശാസ്ത്രീയതയുണ്ടായിരുന്നു. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് മാറ്റത്തിന്റെ മണിനാദമുയര്ത്തി പുതിയ ചിന്തകള്‍ക്കും നവോത്ഥാനങ്ങള്ക്കുമുള്ള…
Read Moreവീണ്ടും മാസ്ക് അണിയും കാലം; ആശങ്ക ഒഴിയാതെ അഞ്ച് വര്‍ഷം
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച്ചില്ല കോഴിക്കോട്ടുകാര്‍. 2018ല്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിപ എത്രത്തോളം പേടിപ്പിച്ചുവെന്ന് ആരും പറയേണ്ടതില്ല. അതിന്റെ തീവ്രഭാവം ശരിക്കും അനുഭവിച്ചു. അതില്‍നിന്നു കരകയറും മുന്‍പ് പ്രളയം എത്തി. ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങള്‍ അന്നും ജനം അനുഭവിച്ചു. തുർച്ചയായ രണ്ടു വർഷത്തെ പ്രളയം കഴിഞ്ഞപ്പോള്‍ കോവിഡ് എത്തി. മനുഷ്യര്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്നു കാണിച്ചുതന്ന നിയന്ത്രണങ്ങളുടെ കൊറോണക്കാലം. അതിനിടെ 2021ല്‍ വീണ്ടും കോഴിക്കോട് നിപ അവതരിച്ച് 13 വയസുകാരന്റെ ജീവനെടുത്തു. അതിൽനിന്നെല്ലാം കരകയറി ദുരിതകാലം മറക്കാൻ ശ്രമിക്കുന്നതിനിടെ ഇപ്പോഴിതാ രണ്ടുപേരുടെ ജീവനെടുത്ത് നിപ തിരിച്ചുവന്നിരിക്കുന്നു. എന്ന് തീരും ഈ ഭീതിയെന്ന് ആര്‍ക്കും ഒരു പിടിയില്ല. ആളുകളുടെ ജീവിതം തടസപ്പെടുത്തി ബാരിക്കേഡുകളും മുഖാവരണവും വീണ്ടും നിവരുന്നു. കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനും നിപ…
Read Moreപ്രകൃതി ഭംഗി കനിഞ്ഞിറങ്ങിയ അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
ജോമോൻ പിറവംഎറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയിലെ അരീക്കൽ വെള്ളച്ചാട്ടം.സംസ്ഥാനത്തെ വിവിധയിടങ്ങളിൽനിന്നു നിരവധി ആളുകളാണ് അരീക്കൽ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് ഇവിടെ എത്തിച്ചേരുന്നത്. പ്രകൃതി ഭംഗി കനിഞ്ഞിറങ്ങിയ അരീക്കലിൽ 150 അടിയോളം ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ജലം പാറയിടുക്കുകളിൽ തട്ടിതൂകി മഞ്ഞുകണങ്ങൾ പോലെ പതഞ്ഞൊഴുകുന്ന കാഴ്ച ഏറെ മനോഹാരിത നിറഞ്ഞതാണ്. വെള്ളച്ചാട്ടത്തിന്റെ ചുറ്റും ഇടതൂർന്ന് മരങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ കാനന ഭംഗിയുടെ പ്രതീതി ജനിപ്പിക്കുന്നു. പ്രധാന റോഡിൽ നിന്നു കൽപ്പടവുകൾ ഇറങ്ങി താഴേക്ക് എത്താം. ഇതുമല്ലങ്കിൽ മറ്റൊരു വഴിയിലൂടെയും താഴെ ഭാഗത്ത് എത്തിച്ചേരാം. വെള്ളച്ചാട്ടത്തിൽ നിന്നുമുള്ള വെള്ളം ഒഴുകിപ്പോകുന്ന തോടിന് കുറുകെ സ്ഥാപിച്ച ചെറിയ പാലം ഏറെ മനോഹരമാണ്. ഇതിൽ കയറി നിന്നാൽ വെള്ളച്ചാട്ടം നന്നായി ആസ്വദിക്കാൻ സാധിക്കും. നേരത്തെ ടൂറിസം വകുപ്പിൽ നിന്നും അനുവദിച്ച ഫണ്ടുപയോഗിച്ച് സ്ത്രീകൾക്കു വസ്ത്രം മാറുന്നതിനുള്ള സൗകര്യവും, ശുചി…
Read Moreകൈക്കരുത്തിൽ ഉയരങ്ങളിലേക്ക്, പരിമിതികൾ എന്നും കരുത്ത്; 29 ലോക മെഡലുകൾ സ്വന്തമാക്കിയ ജോബി മാത്യുവിന്റെ ജീവിതത്തിലേക്ക്…
സീമ മോഹന്‍ലാല്‍ കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജോബി മാത്യു എന്ന ബാലന് കൗതുകത്തോടെ അതെല്ലാം നോക്കിയിരിക്കും. ജന്മനാ തന്നെ ഇരുകാലുകൾക്കും ശേഷി ഇല്ലാത്ത ജോബിക്ക് പറ്റിയ കായികവിനോദം ഉണ്ടായിരുന്നില്ല. വൈകല്യം ഉള്ളതിനാല്‍ ആരും കൂടെ കൂട്ടിയിരുന്നുമില്ല. എന്നും ഗ്യാലറിയില്‍ കാഴ്ചക്കാരനായിരിക്കാനായിരുന്നു ജോബിയുടെ വിധി. എല്ലാവര്ക്കും സദ്യ വിളമ്പിയിട്ട് നമുക്ക് കിട്ടാതെ വരുന്ന അവസ്ഥയെന്നാണ് ജോബി അതിനെക്കുറിച്ചു പറയുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം 29-ാമത് ലോക മെഡല്‍ തന്നെ തേടിയെത്തുമ്പോഴും ജോബിയുടെ കരിയറിനും ജീവിതത്തിനും മുന്നില്‍ ആരുമൊന്നു തല കുനിച്ചുപോകും. ദുബായിയില്‍ നടന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജോബി വെങ്കല മെഡല്‍ നേടിയത് ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29 നായിരുന്നുവെന്ന സവിശേഷതയും കൂടിയുണ്ട്. വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പിലെ 59 കിലോ വിഭാഗത്തിലായിരുന്നു ഈ മെഡല്‍…
Read More“ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ… മാറ്റിയെഴുതി, സൂപ്പർഹിറ്റായി…; ശാലിനി എന്റെ കൂട്ടുകാരിയിലെ പാട്ടുകളെക്കുറിച്ച് ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ
എസ്. മഞ്ജുളാദേവി“കുളിരുള്ളോരോമൽ പ്രഭാതത്തിലിന്നലെകനകലതേ നിന്നെ കണ്ടുഅതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്നഋതുകന്യപോലെ നീ നിന്നു’… 1979-80 കാലഘട്ടം. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ ഈ വരികളുമായി അന്നത്തെ യുവ ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ കംദാർ ചെന്നൈയിലെ ദേവരാജൻ മാസ്റ്ററിന്റെ വീടിന്റെ മുകൾ നിലയിൽ കാത്തിരിക്കുകയാണ്. ജി. ദേവരാജന്റെ കർക്കശ പ്രകൃതം എല്ലാവർക്കും അറിയാവുന്നതാണ്. നല്ല കവിത്വമുള്ള വരികളാണെങ്കിൽ മാത്രമേ സ്വീകരിക്കൂ. ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഖം നോക്കാതെ പ്രതികരിക്കും. ഗാനത്തിന്റെ വരികൾ എഴുതിയ കടലാസ് ചുരുട്ടിക്കൂട്ടി വലിച്ചെറിയും. ഗാനരചയിതാവിനെ പുറത്തിറക്കിവിട്ടെന്നും വരാം. എംഡിആറിന്റെ ഉള്ളിൽ ഒരു പിടച്ചിലുണ്ട്. 1972ൽ പുറത്തുവന്ന മോചനം എന്ന തന്റെ ആദ്യസിനിമയിലെ ഗാനങ്ങളുടെ സംഗീതശിൽപ്പി ദേവരാജൻ മാസ്റ്ററാണ്. “ആദ്യവസന്തം പോലെ ആദ്യ സുഗന്ധം പോലെ’, “വന്ധ്യമേഘങ്ങളെ..’ തുടങ്ങിയ പാട്ടുകളൊക്കെ വൻ ഹിറ്റുകളാണ്. ആ ഒരു ആശ്വാസം മാത്രമാണുള്ളത്. ദേവരാജൻ മാസ്റ്റർ രാജേന്ദ്രൻ എന്ന ചെറുപ്പക്കാരനെ…
Read More