വർഷങ്ങൾക്കു മുന്‍പ് ചലച്ചിത്രകാരനും കഥാകാരനുമായ പി.പത്മരാജന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ച പിന്നണി ഗായകൻ ജി.വേണുഗോപാൽ പറഞ്ഞു- “പപ്പേട്ടന്റെ സിനിമകളിലെ സംഭാഷണങ്ങൾ എഴുതിയ കാർഡുകൾ കൊണ്ട് നമ്മുടെ വീടുകളുടെ ചുമരുകൾ അലങ്കരിക്കാം. വർണമുള്ള കലണ്ടറുകളും പുഷ്പങ്ങളും പോലെ അവ നമ്മുടെ ഗൃഹാങ്കണങ്ങളെ മനോഹരമാക്കും.’ സത്യമാണത്. മഴത്തുള്ളികൾ തെറിച്ചു വീഴുന്നതുപോലെയും മഞ്ഞിൻകണം പൊഴിയുന്ന പോലെയും പകുതി വിടർന്ന ചുവന്ന റോസാപ്പൂവ് പോലെയും ഒക്കെ അനുഭവപ്പെടും പത്മരാജന്റെ സംഭാഷണങ്ങൾ. പ്രണയവും വിരഹവും തത്വചിന്തയും ആത്മീയതയുമെല്ലാം ഇഴചേരും പദ്മരാജന്റെ സ്വന്തം കഥകളിലും നോവലുകളിലും എഴുതി വച്ച വാക്കുകളിൽ. പദ്മരാജന്റെ സിനിമകളിലൂടെയാണ് പക്ഷെ ഈ സംഭാഷണങ്ങൾ കൂടുതൽ ജനകീയമായത് എന്ന് മാത്രം. പാലപ്പൂവിന്റെ ഗന്ധമുള്ള രാത്രിയുടെ ഏതോ യാമത്തിൽ തൂമിന്നൽപിണർ പോലെ ആകാശത്തു നിന്നുമിറങ്ങി വന്ന ഗന്ധർവൻ- “ഞാൻ ഗന്ധർവൻ ചിത്രശലഭമാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർധം പോലും…
Read MoreCategory: RD Special
മാഞ്ഞുപോയി മധുര സ്വരം
വിശാലമായൊരു വേദിയിൽ ഒരേകാന്തപഥികനെപ്പോലെ പി. ജയചന്ദ്രൻ പാടുന്നു. ഇടത്തേ കൈ പാന്റ്സിന്റെ പോക്കറ്റിലിട്ട്, ഇതൊക്കെയെന്തനായാസം എന്ന മട്ടിൽ അലസം. ചിലയിടങ്ങളിൽ ചില വാക്കുകൾക്ക് അല്പമൊരു ഘനംകൊടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ പഴയ അതേ സ്വരം, അതേ ഭാവം- മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു… അതാ, അവിടമാകമാനം ചന്ദ്രികയുദിക്കുന്നു… പതിറ്റാണ്ടുകൾ പിന്നിലേക്കു നടന്നാൽ മദ്രാസിൽ ദേവരാജൻ മാസ്റ്ററുടെ താമസസ്ഥലത്തെത്തും. സംഗീതം ശാസ്ത്രീയമായി പഠിക്കാത്തവരെക്കൊണ്ട് ഞാൻ പാടിക്കാറില്ല എന്നു കട്ടായം പറഞ്ഞെങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം എന്ന മാസ്റ്ററുടെ അലിവിനു പാത്രമായി അദ്ദേഹത്തിനുമുന്നിൽ ഭവ്യതയോടെ നിൽക്കുകയാണ് ജയചന്ദ്രൻ എന്ന യുവാവ്. ആർ.കെ. ശേഖറിന്റെ ഹാർമോണിയ നാദത്തിനൊപ്പം മാസ്റ്റർ ജയചന്ദ്രനെ പാട്ടുപഠിപ്പിക്കുന്നു- താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ… എഴുതിയെടുക്കുക, പഠിക്കുക, പിറ്റേന്നുവന്ന് പാടിക്കേൾപ്പിക്കുക, തിരുത്തലുകൾ വീണ്ടും പഠിക്കുക, പിന്നെയും പാടുക… മാസ്റ്ററുടെ പതിവുശൈലി തുടർന്നു. കളിത്തോഴൻ (1966) എന്ന ചിത്രത്തിനുവേണ്ടിയാണ് പാട്ട്. രണ്ടാമതൊരു പാട്ടുകൂടി മാസ്റ്റർ…
Read Moreചാണകം അത്ര മോശം സാധനമൊന്നുമല്ല ദാസാ…
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനോട് ശ്രിനീവാസൻ പറയും പോലെ ചാണകം അത്ര മോശം സാധനമൊന്നുമല്ല ദാസാ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം.പറയാൻ പോകുന്നത് ചാണകത്തെക്കുറിച്ചാണ്…മുക്കുപൊത്തി മുഖം ചുളിക്കേണ്ട..നമ്മുടെ കന്നുകാലികളുടെ അസൽ ചാണകത്തെക്കുറിച്ചു തന്നെ. ഇപ്പോഴെന്താ ചാണകത്തെക്കുറിച്ച് ഇത്ര വാതോരാതെ പറയാനെന്ന് കരുതുന്നുണ്ടാകും. ചാണകത്തിന് എന്നും എപ്പോഴും ഡിമാന്റുണ്ടായിരുന്നു. ചാണകം ആവശ്യത്തിന് കിട്ടാത്ത സ്ഥിതിവരെയുണ്ട് ഈ നാട്ടിൽ. അങ്ങിനെയിരിക്കെ ഇന്ത്യയിൽ നിന്ന് വൻതോതിൽ ചാണകം ഇറക്കുമതി നടത്താൻ ഗൾഫ് രാജ്യങ്ങൾ തയാറാകുന്ന ട്രെൻഡ് ഇന്ത്യയിലെ കന്നുകാലികർഷകരെ സന്തോഷത്തിലാക്കുന്നുണ്ട്. കന്നുകാലികളുടെ ചാണകം ആർക്കും വേണ്ടാതെ ഉപയോഗശൂന്യമാകുന്പോഴാണ് ഇന്ത്യയിൽ നിന്ന് വൻ തോതിൽ ചാണകം ഇറക്കുമതി നടത്തി ഗൾഫ് രാജ്യങ്ങൾ മ്മടെ പശൂന്റെയൊക്കെ ചാണകത്തിന് ഡിമാന്റ് കൂട്ടുന്നത്.അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടണ്‍ ചാണകമാണ് കുവൈറ്റ് ഇറക്കുമതി നടത്തിയതെന്നാണ് പുറത്തുവരുന്ന ചാണകക്കണക്ക്. ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള…
Read Moreകന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്; സാന്താക്ലോസ് വേഷവും കരോളിനിടെ പട്ടി ഓടിച്ച കഥകളും രാഷ്ട്രദീപികയോട് പങ്കുവച്ച് സാജു കൊടിയൻ
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു കൊടിയനെന്നു കേട്ടാല്‍ ആരിലും ഒരു ചിരിവിടരും. ആമിനതാത്തയും ഉഷ ഉതുപ്പും വാജ്പേയിയുമൊക്കെ മനസില്‍ ചിരിച്ചുമിന്നും. ഒരുപിടി സ്കിറ്റ് വേഷങ്ങളിലൂടെ സ്റ്റേജിലും ടെലിവിഷനിലും ചിരിക്കൊടി നാട്ടിയ സാജു കൊടിയനു വില്ലന്‍ വേഷത്തില്‍ കന്നട സിനിമയില്‍ അരങ്ങേറ്റം. സാന്‍വിക സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ജാവകോഫിയിലാണ് സാജുവിന്റെ കന്നട കൊടിയേറ്റം. നാടകം, മിമിക്രി, കാസറ്റ്, സിനിമാല, സിനിമ… ചിരിവഴിയിലൂടെ രാഷ്ട്ര ദീപികയ്ക്കൊപ്പം സാജു കൊടിയന്‍. സാനിസയില് നാടകത്തിലായിരുന്നു തുടക്കം. സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തില്‍ മണിയപ്പന് ആറന്മുള സംവിധാനം ചെയ്ത തൃശൂര്‍ അരങ്ങ് നാടകസംഘത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സംഘഗാനം ഒന്നാമതെത്തി. അതില്‍ തമ്പു എന്ന ഗെറില്ലാ നേതാവിന്റെ വേഷമായിരുന്നു എനിക്ക്. സീരിയസ് കഥാപാത്രം. കേരളത്തിലെ എല്ലാ ജില്ലകളിലും ആ നാടകം കളിക്കാന്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്കു സൗകര്യമൊരുക്കി.…
Read Moreലെസി സൂപ്പറാണ്…. നാല് ദശാബ്ദങ്ങളായി കൊച്ചിക്കാര്‍ക്ക് ലെസി പകര്‍ന്ന് റാവല്‍ ലെസി ജോയിന്റ്
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ് മട്ടാഞ്ചേരിയിലെ റാവല്‍ ലെസി ജോയിന്റ്. പുറമേനിന്ന് നോക്കുമ്പോള്‍ ഒരു കൊച്ചു കടയാണെങ്കിലും ഇവിടത്തെ ലെസിയുടെ രുചി ഒരിക്കല്‍ നുണഞ്ഞവര്‍ വീണ്ടും തേടിയെത്താറുണ്ടെന്ന് കടക്കുള്ളിലെ തിരക്കില്‍നിന്ന് വായിച്ചെടുക്കാം. കടയുടമകളായ ചിരാഗ് റാവലും, നിര്‍മല്‍ റാവലും മികച്ച ആതിഥേയത്വമൊരുക്കി ഈ കൊച്ചു കടയിലുണ്ട്. ഫ്രം ഗുജറാത്ത് ടൂ കൊച്ചി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍നിന്നും കൊച്ചിയിലേക്ക് ചേക്കേറിയതായിരുന്നു റാവല്‍ കുടുംബം. തനത് വടക്കേ ഇന്ത്യന്‍ രുചികള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ വിരളമായിരുന്നു അന്നത്തെ കൊച്ചിയില്‍. അങ്ങനെയാണ് 1981ല്‍ റാവല്‍ കുടുംബത്തിലെ കണ്ണിയായ രമേശ് റാവല്‍ ഒരു കൊച്ചു കട മട്ടാഞ്ചേരിയില്‍ ആരംഭിക്കുന്നത്. ആദ്യം സോഫ്റ്റ് ഡ്രിങ്ക്സ് കടയായിരുന്നെങ്കിലും പിന്നീട് ലെസി മാത്രം വില്‍ക്കുന്ന കടയായി ഇത് മാറി. ഇപ്പോളിത് കൊച്ചിക്കാരുടെ പ്രിയപ്പെട്ട റാവല്‍ ലെസി ജോയിന്റാണ്. രമേശ് റാവലിന്റെ മക്കളായ ചിരാഗ് റാവലും,…
Read Moreവിധി പറയലിൽ റിക്കാർഡ്! തലശേരി കോടതികളിൽ കെട്ടിക്കിടന്നത് 183 കൊലപാതകക്കേസുകൾ; ഒന്നര വർഷത്തിനുള്ളിൽ വിധി പറഞ്ഞത് 41 കേസുകളിൽ
2023 മേയ് മാസം തലശേരിയിലെ അഞ്ച് സെഷൻസ് കോടതികളിലായി വിചാരണ കാത്തു കിടന്നത് 183 കൊലപാതക ക്കേസുകൾ. കാൽ നൂറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയ കൊലപാതകം തുടങ്ങി രണ്ടുവർഷ മുമ്പ് നടന്ന പാനൂരിലെ വിഷ്ണുപ്രിയ വധം വരെ കേസുകൾ തീർപ്പാക്കാൻ നടത്തിയ ശ്രമത്തിൽ ഒന്നരവർഷം കൊണ്ട് പൂർത്തിയായത് 41 കേസുകളുടെ വിചാരണ. റിക്കാർഡ് വേഗത്തിൽ നടന്ന വിചാരണയിൽ വിധി വന്നപ്പോൾ 21 കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടു. പ്രതികൾക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിച്ചു. 16 കേസുകളിൽ പ്രതികളെ വെറുതെ വിട്ടു. നാലു കേസുകളിൽ പ്രതികൾ മരണപ്പെട്ടതിനാൽ കേസ് ഒഴിവാക്കി. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും നാല് അതിവേഗ കോടതികളിലുമായാണ് 41 കേസുകളിൽ ഒന്നര വർഷം കൊണ്ട് വിധി പറഞ്ഞത്. വിചാരണ കാത്തുകിടന്നത് 1998 മുതലുള്ള കേസുകൾ 1998 മുതലുള്ള കേസുകളായിരുന്നു വിചാരണ കാത്തു കിടന്നത്. ചൊക്ലി പോലീസ്…
Read Moreപഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും! പങ്കാളിത്ത പെന്ഷന് പദ്ധതില്പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ചശേഷം മരിച്ചാല്‍ ഫാമിലി പെന്‍ഷനില്ല; എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് ഫാമിലി പെന്‍ഷനും അര്‍ഹതയുണ്ട്
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി പോസ്റ്റുകള്‍. ഐഎഎസ് നേടി വര്‍ഷങ്ങളുടെ സര്‍വീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്നവരുടെ ശമ്പളത്തിനു തുല്യമാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളം. നിലവിലിത് ഏകദേശം 1,07,800- 1,60,000 രൂപ വരെ വരും. ഏറ്റവും കുറവ് പാചകക്കാരനാണ്- ഇവര്‍ക്ക് കിട്ടും 50,200 രൂപ വരെ. 70,000 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്നവര്‍ക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിന്‍ ടിക്കറ്റ് നിരക്കിൽ ടിഎ ലഭിക്കും. 77,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ വിമാന ടിക്കറ്റ് നിരക്കും എഴുതിയെടുക്കാം. ഇപ്പോഴത്തെ സര്‍ക്കാരില്‍ 362 സ്റ്റാഫുകളേ ഉള്ളൂവെന്നത് ആശ്വാസം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ 623 പേരാണ് വിവിധ മന്ത്രിമാരുടെ സ്റ്റാഫില്‍ ഇടംപിടിച്ചത്. പേഴ്സണല്‍ സ്റ്റാഫ് നിയമനം ലോട്ടറിയാണ്. മന്ത്രിസഭ അധികാരത്തിലിരിക്കുന്ന കാലം ഭാഗ്യലോട്ടറി കൂടെയുണ്ടാകും. ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ച്ആര്‍എ,…
Read Moreകല്ലുകളിൽ ചരിത്രമെഴുതിയ ഹംപി: കാഞ്ഞങ്ങാട് ടൂ ഹംപി- ഒരു യാത്രാകുറിപ്പ്
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായിരുന്നു. പണ്ട് പുസ്തകത്താളുകളിലൂടെ അറിഞ്ഞ ആ ചരിത്ര അവശേഷിപ്പുകളെ ഒരിക്കലെങ്കിലും കാണണമെന്ന് അന്നേ മനസിൽ കുറിച്ചിരുന്നു. കല്ലുകൾ കഥപറയുന്ന കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഒരു പുരാതന നഗരമാണ് കർണാടക ബെല്ലാരി ജില്ലയിലെ തുംഗഭദ്ര നദിക്കരയിൽ നിലകൊള്ളുന്ന ഹംപി. അപ്രതീക്ഷിതമായാണ് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്‍പതിന് അങ്കിളിന്റെ ഫോൺകോൾ എത്തുന്നത്. ഞങ്ങൾ ഹംപിയിലേക്ക് പോകുന്നുണ്ട്… നീ വരുന്നുണ്ടോയെന്ന്… ഞാൻ ആകെ ധർമസങ്കടത്തിലായി… പൂജ അവധിയാതിനാൽ ഞാനും സുഹൃത്തും പാലക്കാട്ടേക്ക് യാത്രപോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അവളോട് കാര്യം പറഞ്ഞു. അവൾ ഡബിൾ ഹാപ്പി… നമ്മൾക്ക് പാലക്കാട് പിന്നെ പോകാം. ആദ്യം ഹംപി നടക്കട്ടേയെന്ന്… പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എന്നാൽ, ചില കാരണങ്ങളാൽ സുഹൃത്തിന് ഞങ്ങളുടെ കൂടെ വരാൻ കഴിഞ്ഞില്ല. 11ന് രാത്രി ഏഴോടെ കാഞ്ഞങ്ങാട്, മംഗളൂരു, അങ്കോള, ഹുബിളി,…
Read Moreനന്മയുടെ പാലാഴി: സംഗീതവും ഭക്തിയും ഹൃദയ നൈർമല്യവും ലാളിത്യവും സ്നേഹവും കൂടിച്ചേരുന്ന സമഗ്രതയായിരുന്നു ചെന്പൈ സ്വാമി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ. ഒരാളിൽ അല്പം കലാവാസനകണ്ടാൽ പ്രായമോ, അനുഭവമോ ഒന്നും നോക്കാതെ തന്നെ യാതൊരു മറയുമില്ലാതെ വാനോളം പ്രശംസിക്കും. ആ അനുഗ്രഹത്തിൽ നക്ഷത്രപ്രഭ പൂണ്ടവർ നിരവധിയാണ്. മൃദംഗത്തിലെ അതികായന്മാരെ ഒഴിവാക്കിയാണ് മദ്രാസ് മ്യൂസിക് അക്കാദമിയിൽ തന്റെ കച്ചേരിയിൽ അന്നു യുവാവായിരുന്ന പാലക്കാട് മണി അയ്യർക്കു ചെന്പൈ അവസരം നൽകുന്നത്. ഭാരവാഹികളുടെ മുഴുവൻ എതിർപ്പിനെയും അവഗണിച്ചു കൊണ്ടാണ് പയ്യനായ മണി അയ്യരെ സ്വാമി സദസിലേക്കു ആനയിക്കുന്നത്. മൃദംഗത്തിൽ താളമഴ പെയ്യിച്ചു കൊണ്ടുള്ള മണിഅയ്യരുടെ ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു. കെ.ജെ. യേശുദാസിന്റെ കീർത്തനം കേട്ട് ആഹ്ലാദവാനായ ചെന്പൈ “ഗാനഗന്ധർവൻ’ എന്നുറക്കെ ഉറക്കെ വിളിച്ചു പറഞ്ഞ് അനുമോദിച്ചത് ഇന്നും പല സംഗീത ആരാധകരും ഓർമിക്കുന്നു. യേശുദാസിനോട് വലിയ വാത്സല്യമായിരുന്നു ചെന്പൈ സ്വാമിക്ക്. ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തിരുന്ന് സംഗീത കച്ചേരി നടത്തുന്പോൾ ശിഷ്യനായ യേശുദാസിനെയും…
Read Moreആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്കുന്ന ആള് മുംബൈ ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിക്കൊണ്ട് സംസാരം തുടങ്ങി. മുംബൈയിലെ പ്രമുഖ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ഗൂഗിള്‍ പേ വഴി തെറ്റി അയ്യായിരം രൂപ യുവതിയുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നു ഹിന്ദിയിലുള്ള സംഭാഷണം. അങ്ങനെ വരാന്‍ വഴിയില്ലല്ലോയെന്നു യുവതി പറഞ്ഞപ്പോള്‍ ലിങ്ക് അയച്ചിട്ടുണ്ട്, അതൊന്നു പരിശോധിച്ച് പണം തിരിച്ചിടണമെന്നു വളരെ സൗമ്യതയോടെ അങ്ങേത്തലയ്ക്കല്‍നിന്ന് ഉദ്യോഗസ്ഥന്റെ സംസാരം തുടര്‍ന്നു. കോട്ടയം സ്വദേശിനി മെസേജുകള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു സന്ദേശം വന്നതായി കണ്ടു. സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് കേട്ടിട്ടുള്ളതിനാല്‍ അവര്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ തുടര്‍ച്ചയായി മുംബൈ ആര്‍ടി ഓഫീസറുടെ കോളെത്തിയതോടെ തന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്ന് യുവതി പറഞ്ഞു. അതോടെ ഉദ്യോഗസ്ഥന്റെ സംസാരം ഇംഗ്ലീഷിലായി. പണം ഉടന്‍ തിരിച്ചിട്ടില്ലെങ്കില്‍ തുടര്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്ന ഭീഷണിപ്പെടുത്തലുമാണ് പിന്നീട്…
Read More