ദോഹ: എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് ആദ്യമായി യോഗ്യത നേടാമെന്ന ഇന്ത്യന്‍ സ്വപ്നം വിഫലം. 2026 അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എച്ചില് ഇന്ത്യ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മികച്ച രണ്ടാം സ്ഥാനക്കാരായി നാലു ടീമുകള്‍ക്കു ഫൈനല്‍ റൗണ്ടിനു യോഗ്യത നേടാമെങ്കിലും, രണ്ടാം സ്ഥാനക്കാരുടെ റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായി. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എച്ചില് മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ട് പോയിന്റാണ് ഇന്ത്യക്ക്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ 2-1നു ബെഹ്റിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യയുടെ ഫൈനല്‍സ് മോഹം അവസാനിച്ചത്. ഗ്രൂപ്പ് എച്ചിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ 2-0ന് ബെഹ്റിനെ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ 1-2ന് ഖത്തറിനോട് പരാജയപ്പെട്ടു. മൂന്നാം മത്സരത്തില്‍ 6-0ന് ബ്രൂണെയെ തകര്‍ത്തു. ഗോള്‍ ഫ്രം…
Read MoreCategory: Sports
ഉഷാർ ഒമർസായ്
അബുദാബി: ഏഷ്യ കപ്പ് പുരുഷ ട്വന്റി-20 ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാന് ജയം. ഹോങ്കോംഗിനെ 94 റണ്‍സിനു പരാജയപ്പെടുത്തി. ഇരട്ട റിക്കാർഡുമായി തകർത്തടിച്ച അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമർസായ് ആണ് കളിയിലെ താരം. സ്കോർ: അഫ്ഗാനിസ്ഥാൻ: 20 ഓവറിൽ 188/6. ഹോങ്കോംഗ് 20 ഓവറിൽ 94/9. ഒമർസായിയുടെ ചിറകിൽഅഫ്ഗാൻ വിജയത്തിൽ നിർണായകമായത് മുൻ ലോക ഒന്നാം നന്പർ ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയുടെ ഇരട്ട റിക്കാർഡ് കുറിച്ച കന്നി അർധസെഞ്ചുറി പ്രകടനം. അഫ്ഗാൻ താരത്തിന്റെ വേഗമേറിയ ട്വന്റി-20 അർധസെഞ്ചുറി, ഏഷ്യ കപ്പിലെ വേഗമേറിയ അർധസെഞ്ചുറി എന്നീ റിക്കാർഡുകളാണ് താരം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ ഒമർസായി 20 പന്തിൽ അർധസെഞ്ചുറി നേടി. 250 സ്ടൈക്ക്ര് റേറ്റിൽ 21 പന്തിൽ 53 റണ്‍സ് (ഒരു ഫോറും നാല് സിക്സും) അടിച്ചെടുത്തു. തകർന്ന റിക്കാർഡുകൾ അർധസെഞ്ചുറിയിൽ ചരിത്രം കുറിച്ച ഒമർസായി മറികടന്നത്,…
Read Moreടേബിള്‍ ടോപ് സിആര്‍7, മെസി
ലിസ്ബണ്‍/ബുവാനോസ് ആരീസ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡിനൊപ്പം പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫിഫ 2026 ലോകകപ്പ് യൂറോപ്യന്‍ യോഗ്യതയില്‍ ഗ്രൂപ്പ് എഫില്‍ ഹംഗറിക്കെതിരേ 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ റിക്കാര്‍ഡിനൊപ്പം എത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ റൊണാള്‍ഡോയ്ക്ക് ഇതോടെ 39 ഗോളായി. നിലവില്‍ ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിന്റെ (39 ഗോള്‍) ഒപ്പമാണ് റൊണാള്‍ഡോ. ലാറ്റിനമേരിക്കന്‍ മെസി 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പോരാട്ടം അവസാനിച്ചപ്പോള്‍ ടോപ് സ്കോറര്‍ സ്ഥാനം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. എട്ടു ഗോളാണ് 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസി നേടിയത്. ഇതാദ്യമായാണ് ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസി ടോപ് സ്കോറര്‍ ആകുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസിക്ക് ആകെ 36 ഗോളുണ്ട്;…
Read Moreഅദീന ഇന്ത്യൻ ടീമിൽ
കോട്ടയം: ഫിബ അണ്ടർ 16 ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം അദീന മറിയം ജോൺസൻ ഇടംനേടി. കൊരട്ടി ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് വിദ്യർഥിയായ അദീന, നെടുങ്കുന്നം ജോൺസൺ തോമസിൻ്റെയും (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച്) – അനു ഡി. ആലപ്പാട്ടിൻ്റെയും (ഫിസിക്കൽ എജ്യുക്കേഷൻ ഹെഡ്, സെൻ്റ് മേരീസ് കോളജ്, തൃശൂർ) മകളാണ്.
Read Moreനീലക്കടുവകൾ… കെസിഎൽ ഫൈനലിൽ കൊല്ലത്തിനെതിരേ കൊച്ചിക്ക് 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
കാര്യവട്ടം: ക്യാപ്റ്റന്റെ കൈയൊപ്പില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് കെസിഎല്ലിൽ കന്നിക്കിരീടം. കേരള ക്രിക്കറ്റ് ലീഗ് കലാശപ്പോരാട്ടത്തില്‍ ക്യാപ്റ്റന്‍ സാലി സാംസണ് നിര്‍ണായക ഘട്ടത്തില്‍ നേടിയ രണ്ടു വിക്കറ്റുകളുടെയും മൂന്ന് ഉജ്ജ്വല ക്യാച്ചുകളുടെയും പിന്‍ബലത്തില്‍ കൊല്ലം സെയ്ലേഴ്സിനെ തകര്‍ത്ത് കൊച്ചി ബ്ലൂ ടൈഗേഴസ് ചാമ്പ്യന്മാരായി. 182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തെ 106 റണ്‍സിന് ഒതുക്കി, 75 റൺസ് ജയം സ്വന്തമാക്കിയാണ് കൊച്ചി കിരീടത്തില്‍ മുത്തമിട്ടത്. വിനൂപ് മനോഹന്റെ അര്‍ധസെഞ്ചുറിയും (30 പന്തില്‍ 70) പി.എസ്. ജെറിന്റെ മൂന്നു വിക്കറ്റ് നേട്ടവും കൊച്ചിയുടെ കിരീടനേട്ടത്തിന് അടിത്തറയായി. വിനൂപ് മനോഹരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സ്കോര്‍: കൊച്ചി 20 ഓവറില്‍ എട്ടിന് 181. കൊല്ലം 16.3 ഓവറില്‍ 106.ടോസ് നേടിയ കൊല്ലം കൊച്ചിയെ ബാറ്റിംഗിന് അയച്ചു. വിനൂപ് മനോഹര്‍ – വിപുല്‍ ശക്തി ഓപ്പണിംഗ് കൂട്ടുകെട്ട് മെല്ലെയാണ് സ്കോറിംഗ്…
Read Moreസബാഷ് സബലെങ്ക
ന്യൂയോർക്ക്: 2025 സീസൺ ഗ്രാൻസ്ലാം കിരീടങ്ങളില്ലാതെ അവസാനിപ്പിക്കില്ലെന്ന് തീരുമാനിച്ചിറങ്ങിയ ബെലാറൂസിന്റെ അരീന സബലെങ്ക യുഎസ് ഓപ്പൺ ട്രോഫിയിൽ ചുംബിച്ചു. വനിതാ ലോക ഒന്നാം നമ്പർ താരമായ സബലെങ്ക അമേരിക്കയുടെ എട്ടാം സീഡായ അമാൻഡ അനിസിമോവയെയാണ് ഫൈനലിൽ കീഴടക്കിയത്. 6-3, 7-6 (7-3) എന്ന സ്കോറിൽ ജയിച്ച് സബലെങ്ക യുഎസ് ഓപ്പൺ കിരിടം നിലനിർത്തി. 4-ാം ഗ്രാൻസ്ലാം, 2014നു ശേഷം 27കാരിയായ സബലെങ്കയുടെ നാലാം ഗ്രാൻസ് ലാം സിംഗിൾസ് കിരീടമാണ്; രണ്ട് തവണ വീതം ഓസ്ട്രേലിയൻ ഓപ്പണും (2023, 2024), യുഎസ് ഓപ്പണും (2024, 2025). 2014നു ശേഷം യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരിടം നിലനിർത്തുന്ന ആദ്യ താരമാണ് സബലെങ്ക. സെറീന വില്യംസാണ് അവസാനമായി (2012-14) യുഎസ് ഓപ്പൺ നിലനിർത്തിയത്. 100-ാം ജയംഗ്രാൻസ്ലാം വേദിയിൽ അരീന സബലെങ്കയുടെ 100-ാം ജയമാണ്. ഹാർഡ് കോർട്ടിന്റെ രാജ്ഞി എന്ന വിശേഷണം…
Read Moreസിന്നര്‍ x അല്‍കരാസ്: ഹാട്രിക് ഫൈനല്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം നമ്പറായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്നു രാത്രി 11.30നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2025 സീസണില്‍ ഒന്നും രണ്ടും താരങ്ങളായ സിന്നറും അല്‍കരാസും തമ്മില്‍ നടക്കുന്ന മൂന്നാമത് ഗ്രാന്സ്ലാം ഫൈനലാണ്. 2025 ഫ്രഞ്ച്ഓപ്പണ്‍ ഫൈനലില്‍ സിന്നറിനെ കീഴടക്കി അല്‍കരാസും വിംബിള്‍ഡണില്‍ അല്‍കരാസിനെ മറികടന്ന് സിന്നറും ചാമ്പ്യന്മാരായിരുന്നു. യുഎസ് ഓപ്പണ്‍ കിരീടത്തിനൊപ്പം ലോക ഒന്നാം നമ്പറിനായുള്ള പോരാട്ടംകൂടിയാണ് ഇന്നു നടക്കുന്ന സിന്നര്‍ x അല്‍കരാസ്. ഓപ്പണ്‍ കാലഘട്ടത്തില്‍ എടിപി ഒന്നും രണ്ടും റാങ്കുകാര്‍ ഒരു സീസണില്‍ മൂന്ന് ഗ്രാന്സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. ജോക്കോയെ വീഴ്ത്തി സെര്‍ബിയന്‍ ഇതിഹാസമായ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് കാര്‍ലോസ് അല്‍കരാസ് ഫൈനലില്‍ എത്തിയത്. 6-4, 7-6 (7-4), 6-2നായിരുന്നു…
Read Moreനെയ്മറിന് 8816 കോടിയുടെ സ്വത്ത് നല്കി അജ്ഞാതന്‍..!
ബ്രസീലിയ: ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറിനെ തേടിയെത്തിയത് അമ്പരപ്പിക്കുന്ന തുകയുടെ സ്വത്ത് വകകള്‍. കേട്ടവര്‍ കേട്ടവര്‍ അദ്ഭുതത്തോടെയാണ് നെയ്മറിന്റെ ഭാഗ്യത്തെക്കുറിച്ച് സംസാരിച്ചത്. അതിന്റെ കാരണം ഒന്നു മാത്രം തെക്കന്‍ ബ്രസീലിലെ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളിലെ ഒരു ശതകോടീശ്വരന്‍ അദ്ദേഹത്തിന്റെ സ്വത്ത് പൂര്‍ണമായി നെയ്മറിനു കൈമാറുന്നതായി വില്പത്രം എഴുതി. ഒരു ബില്യണ്‍ ഡോളറില്‍ (8816 കോടി രൂപ) കൂടുതല്‍ തുകയുടെ സ്വത്താണ് ഇങ്ങനെ നെയ്മറിന്റെ കൈകളിലേക്കു വന്നു ചേര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത കോടീശ്വരനാണ് നെയ്മറിന്റെ പേരിലേക്ക് വില്പത്രമെഴുതിയത്. ഭാര്യയും മക്കളും ഇല്ലാത്തയാളാണ് ഇദ്ദേഹമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. മാത്രമല്ല, നെയ്മറിന്റെ എളിമയും പിതാവിനോടുള്ള അനുകമ്പ, സ്നേഹം എന്നിവയും മതിപ്പുളവാക്കിയതിനാലാണ് വില്പത്രമെഴുതിയതെന്നു കോടീശ്വരന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
Read Moreആര്‍പ്പോ… കേരള ക്രിക്കറ്റ് ലീഗ് കിരീടപോരാട്ടം വൈകുന്നേരം 6.45ന്
തിരുവനന്തപുരം: കെസിഎല്‍ ട്വന്റി-20 ക്രിക്കറ്റ് കലാശപ്പോരാട്ടത്തിനായി കാര്യവട്ടത്തെ കളിത്തട്ട് ഇന്നുണരുമ്പോള് കേരള ക്രിക്കറ്റ് ലോകം ഒന്നടങ്കം മുന്നോട്ടുവെയ്ക്കുന്നു ചോദ്യമിതാണ്; കൊല്ലം തുടരുമോ? അതോ, കൊച്ചി അട്ടിമറി നടത്തുമോ? ഇന്നു വൈകുന്നേരം 6.45ന് കാര്യവട്ടത്തെ പുല്‍മൈതാനം കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ചാമ്പ്യന്മാരെ നിര്‍ണയിക്കാനുളള ഫൈനല്‍ പോരാട്ടത്തിനു ടോസ് വീഴുമ്പോള്‍ ആവേശം വാനോളം ഉയരും. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ് ലേഴ്സ് ചാമ്പ്യന്‍ പട്ടത്തില്‍ തുടരുമോ അതോ ഇത്തവണത്തെ കറുത്ത കുതിരകളായി മാറിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് കിരീടത്തില്‍ ചുംബിക്കുമോ എന്ന വിധി നിര്‍ണായക ദിനം. സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തോപ്പിച്ചാണ് കൊല്ലം സെയ്ലേഴ്സ് ഫൈനല്‍ പോാരാട്ടത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് കൊച്ചിയുടെ ഫൈനല്‍ പ്രവേശനം. കൊച്ചി വന്ന വഴി ലീഗ് മത്സരങ്ങളില്‍…
Read Moreഅഖിലാരവം… കെസിഎല്‍ കടന്ന് ഐപിഎല്ലിലും വരട്ടെ
കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20യുടെ രണ്ടാം സീസണില്‍ കലാശക്കൊട്ടിനു മുമ്പുതന്നെ കാലിക്കട്ട് ഗ്ലാബോസ്റ്റാഴ്സിന്റെ 26കാരനായ അഖില്‍ സ്കറിയ ഒരു കാര്യം ഉറപ്പിച്ചു; തുടര്‍ച്ചയായ രണ്ടാം സീസണിലും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്. കഴിഞ്ഞ സീസണില്‍ ഫൈനലിലും ഇത്തവണ സെമിയിലും കാലിക്കട്ടിനു തോല്‍വി വഴങ്ങേണ്ടിവന്നെങ്കിലും രണ്ടു പ്രാവശ്യവും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം അഖില്‍ സ്കറിയയ്ക്കു സ്വന്തം. ഇരു സീസണിലും അഖില്‍ വീഴ്ത്തിയത് 25 വിക്കറ്റാണെന്നതും ശ്രദ്ധേയം. 2025 കെസിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ (ഫൈനലിനു മുമ്പുവരെയുള്ള കണക്ക്) രണ്ടാം സ്ഥാനത്ത് ഏരീസ് കൊല്ലം സെയ് ലേഴ്സിന്റെ എ.ജി. അമല്‍ ആണ്; 11 മത്സരങ്ങളില്‍ 16 വിക്കറ്റ്. ഫൈനലില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയാല്‍ മാത്രമേ അമലിന് അഖിലിന്റെ ഒപ്പം എത്താന്‍ സാധിക്കൂ; സാധ്യമല്ലെന്ന് ഏകദേശം ഉറപ്പുള്ള കാര്യം. 2024ല്‍ നടന്ന പ്രഥമ കെസിഎല്ലില്‍ 12 മത്സരങ്ങളില്‍നിന്നായിരുന്നു…
Read More