ക്വാലാലംപുർ: ഇന്ത്യയുടെ അനഹത് സിംഗ്, വീർ ചോട്രാനി എന്നിവർ സ്ക്വാഷ് ലോക ചാന്പ്യൻഷിപ്പ് യോഗ്യത നേടി. ഏഷ്യ ക്വാളിഫയർ ഫൈനലിൽ ജയിച്ചാണ് ഇരുവരും സ്ഥാനമുറപ്പിച്ചത്. പുരുഷ സിംഗിൾസിൽ രമിത് ടണ്ടൻ, അഭയ് സിംഗ്, വേലവൻ സെന്തിൽകുമാർ എന്നിവർക്കൊപ്പം ചോട്രാണിയും ഇടംപിടിച്ചപ്പോൾ, ലോക ചാന്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ വനിതാ സിംഗിൾസ് താരമാണ് 17കാരി അനഹത്. മേയ് ഒന്‍പതു മുതൽ 17 വരെ ചിക്കാഗോയിലാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്. അനഹത് ഹോങ്കോങ്ങിന്റെ ഏഴാം സീഡ് ടോബി സെയെ 3-1 (11-4, 9-11, 11-2, 11-8) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് തന്റെ ആദ്യ ലോക ചാന്പ്യൻഷിപ്പ് പ്രവേശനം ഉറപ്പാക്കിയത്.
Read MoreCategory: Sports
സ്വപ്നസമാനമായ അരങ്ങേറ്റം: സൂര്യവംശി ഉദിച്ചു
14-ാം വയസിൽ ഐപിഎൽ അരങ്ങേറ്റം. റിക്കാർഡുകൾക്കൊപ്പം തന്റെ വരവറിയിച്ച പോരാട്ടം കാഴ്ചവച്ചുള്ള മടക്കം. അതേ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. നേരിട്ട ആദ്യ പന്ത് തന്നെ സിക്സ്. സ്വപ്നസമാനമായിരുന്നു വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം. ലക്നോ ബൗളർമാരെ തകർത്തടിച്ച് തുടങ്ങിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. 20 പന്തിൽ 34 റണ്‍സെടുത്താണ് രാജസ്ഥാന്റെ ഈ യുവ താരം, അല്ല ബേബി താരം മടങ്ങിയത്. ബിഹാർ സ്വദേശിയായ വൈഭവ് ആഭ്യന്തര ക്രിക്കറ്റിൽ ബിഹാറിനായും ഐപിഎല്ലിൽ രാജസ്ഥാനൊപ്പവും കളിക്കുന്നു. സ്വപ്നതുല്യമായ തുടക്കം: ഒരു അരങ്ങേറ്റ താരത്തിന്റെ സ്വപ്നതുല്യമായ തുടക്കമായിരുന്നു വൈഭവ് സൂര്യവംശിയുടേത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ ദേശീയ ടീം പേസറായ ഷാർദുൽ ഠാക്കൂറിനെ സിക്സർ പറത്തി ഇടംകൈയൻ ബാറ്ററായ വൈഭവ് ഐപിഎൽ കരിയറിനു തുടക്കം കുറിച്ചു. മടക്കം മതിവരാതെ:തകർത്തടിച്ച് റണ്‍സ്…
Read Moreഐഎസ്എസ്എഫ് ലോകകപ്പ്: അർജുന് വെള്ളി, ആര്യ അഞ്ചാം സ്ഥാനത്ത്
ലിമ: ലിമയിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിന്റെ ആദ്യ ഫൈനലിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ പാരീസ് ഒളിന്പ്യൻ അർജുൻ ബാബുത വെള്ളി മെഡൽ നേടി. വനിതാ വിഭാഗത്തിൽ ആര്യ ബോർസ് അഞ്ചാം സ്ഥാനം നേടി. കഴിഞ്ഞ വർഷം പാരീസ് ഗെയിംസിൽ നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്ത ബാബുത (252.3), നിലവിലെ ഒളിന്പിക് ചാന്പ്യൻ ചൈനയുടെ ഷെങ് ലിഹാവോയോട് (252.4) വെറും 0.1 പോയിന്റിനാണ് ആവേശകരമായ ഫൈനലിൽ പരാജയപ്പെട്ടത്. ഐഎസ്എസ്എഫ് വേൾഡ് കപ്പ് സർക്യൂട്ടിന്റെ രണ്ടാം പാദത്തിൽ നടന്ന 10 മീറ്റർ എയർ റൈഫിൾ വനിതാ ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആര്യ 633.9 പോയിന്റ് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കല മെഡലുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. മൂന്ന് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവും നേടി ചൈന പട്ടികയിൽ ഒന്നാം…
Read Moreസൂപ്പര്‍ സ്റ്റാര്‍ക്കിന്റെ പിന്കാല് നോബോള്‍…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ സൂപ്പര്‍ ഓവറിലേക്ക് ആവേശം നീണ്ട ആദ്യ മത്സരമായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സും രാജസ്ഥാന് റോയല്‍സും തമ്മില്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കും (188/5) പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സിനും (188/4) നിശ്ചിത 20 ഓവറില്‍ ജയം നേടാനായില്ല. അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു രാജസ്ഥാനു ജയിക്കാന്‍ വേണ്ടിയിരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ ഒരു ബൗണ്ടറിപോലും പിറന്നില്ല. അവസാന പന്തില്‍ രണ്ടു റണ്‍സ് വേണ്ടപ്പോള്‍, രണ്ടാം റണ്ണിനുള്ള ഓട്ടത്തിനിടെ വിക്കറ്റും വീണു. സൂപ്പര്‍ ഓവറിലേക്ക് മത്സരം നീട്ടാന്‍ ഡല്‍ഹിയെ സഹായിച്ചത് 20-ാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം. അതേസമയം, രാജസ്ഥാന്റെ ബൗളിംഗില്‍ 20-ാം ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മ നാലു വൈഡും ഒരു നോബോളും എറിഞ്ഞതില്‍ ഒരെണ്ണം കുറച്ചിരുന്നെങ്കില്‍ എന്നൊരു മറുചിന്തയും…
Read Moreപീരങ്കിപ്പട: റയല്‍ മാഡ്രിഡിനെ കീഴടക്കി ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ സെമിയില്‍
മാഡ്രിഡ്/മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണില്‍ പീരങ്കിപ്പടയുടെ പടയോട്ടം. റിക്കാര്‍ഡ് പ്രാവശ്യം (15) ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ, നിലവിലെ ചാമ്പ്യന്മാര്കൂടിയായ റയല്‍ മാഡ്രിഡിനെ കീഴടക്കി പീരങ്കിപ്പടയായ ആഴ്സണല്‍ സെമി ഫൈനലിലേക്കു മുന്നേറി. രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റയലിനെ അവരുടെ തട്ടകത്തില്‍വച്ച് 2-1നു കീഴടക്കിയാണ് ആഴ്സണലിന്റെ കുതിപ്പ്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ആഴ്സണല്‍ 3-0നു ജയിച്ചിരുന്നു. ആറു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ പാരമ്പര്യമുള്ള ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ ക്വാര്‍ട്ടറില്‍ കീഴടക്കി ഇറ്റാലിയന്‍ സംഘമായ ഇന്റര്‍ മിലാനും സെമിയിലെത്തി. റയല്‍ 1-2 ആഴ്സണല്‍ (1-5)ആദ്യപാദത്തിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണല്‍ രണ്ടാംപാദത്തിനായി സ്പെയിനിലെ മാഡ്രിഡില്‍ ഇറങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ബുക്കായോ സാക്കയുടെ (65’) ഗോളില്‍ ഗണ്ണേഴ്സ് ലീഡ് നേടി. എന്നാല്‍, വിനീഷ്യസ് ജൂണിയര്‍ (67’) റയലിനായി ഗോള്‍…
Read Moreട്രിപ്പിളിൽ കാര്‍ത്തിക്കിനു സ്വര്‍ണം
ചെന്നൈ: ഇന്ത്യന്‍ ഓപ്പണ്‍ അത്ലറ്റിക്സില് കേരളത്തിന്റെ യു. കാര്‍ത്തികിനു സ്വര്‍ണം. പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപിലാണ് കാര്‍ത്തിക് സ്വര്‍ണനേട്ടത്തില്‍ എത്തിയത്. 15.97 മീറ്റര്‍ രണ്ടാം ശ്രമത്തില്‍ ക്ലിയര്‍ ചെയ്താണ് സ്വര്‍ണ നേട്ടം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സമാപിച്ച മീറ്റില്‍ കേരളത്തിന്റെ ഏക സ്വര്‍ണമാണിത്. തമിഴ്നാടിന്റെ ഗെയ്ലി വെനിസ്റ്റര് (15.64) വെള്ളിയും നേവിയുടെ വിമല്‍ മുകേഷ് (15.60) വെങ്കലവും സ്വന്തമാക്കി. കേരളത്തിന്റെ ബോബി സാബു (15.57) നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തു. വനിതാ ലോംഗ് ജംപില്‍ ഉത്തര്‍പ്രദേശിന്റെ ഷൈലി സിംഗ് 6.45 മീറ്ററുമായി സ്വര്‍ണത്തിലെത്തി.
Read Moreചഹലിന്റെ സൂപ്പർ സ്പിൻ
യുസ്വേന്ദ്ര ചഹൽ, പ്രതാപിയായ ഇന്ത്യൻ ലെഗ് സ്പിന്നർ. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിൽ 18 കോടിക്ക് പഞ്ചാബ് കിംഗ്സ് ഇലവൻ സ്വന്തമാക്കി. പക്ഷേ, കൈയയച്ച് റണ്‍സ് വിട്ടുകൊടുത്ത് ടീമിന് തലവേദനയായി. നാലോവർ പൂർത്തിയാക്കാൻ ചഹലിന് ക്യാപ്റ്റൻ അവസരവും നൽകിയിരുന്നില്ല. എന്നാൽ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ (111) പ്രതിരോധിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ 16 റൺസ് ജയം നേടാൻ പഞ്ചാബ് കിംഗ്സിനെ സഹായിച്ചത് ചഹലിന്റെ സ്പിൻ തന്ത്രമായിരുന്നു. നാല് ഓവറിൽ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുത് പഞ്ചാബിന് ജയമൊരുക്കി കളിയിലെ താരമായി ചഹൽ വിമർശകരുടെ വായടിപ്പിച്ചു. വേരിയേഷൻ, വേഗം!ഐപിഎൽ 2025 സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ കൈയയച്ച് റണ്‍സ് വിട്ടുകൊടുത്ത ചഹൽ നേടിയത് രണ്ട് വിക്കറ്റ് മാത്രം. എന്നാൽ, കോൽക്കത്തയ്ക്കെതിരേ നടത്തിയത് ശക്തമായ തിരിച്ചുവരവ്. മത്സരത്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ മാത്രമായിരുന്നില്ല…
Read Moreജില്ല പവർ ലിഫ്റ്റിംഗ് മത്സരം ;ഹൈജിയ ജിം ചാമ്പ്യന്മാർ
പരവൂർ : കൊല്ലം ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷന്റെയും പരവൂർ ഹൈജിയ ജിമ്മിന്റെയും ആഭിമുഖ്യത്തിൽ പരവൂർ എസ് എൻ വി ബാൻ ഓഡിറ്റോറിയത്തിൽ നടന്ന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പരവൂർ ഹൈജിയ ജിം ഓവർ ആൾ കിരീടം കരസ്ഥമാക്കി. വൈസ് പ്രസിഡന്റ് ഹേമചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടനചടങ്ങിൽ പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, എസ് എൻ വി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ,ജോയിന്റ് സെക്രട്ടറി മെഹജാബ് ,സംസ്ഥാന ട്രഷറർ ആസിഫ്എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഭാഗങ്ങളിലായി 150ൽ പരം പുരുഷ, വനിതാ കായിക താരങ്ങൾ പങ്കെടുത്തു. ഡെഡ്ലിഫ്റ്റിൽ142.5 കെ.ജി ഉയർത്തി പുതിയ ദേശീയ റെക്കോർഡിനുടമയായ സഹാദിയാ ഫാത്തിമയെ സ്ട്രോങ്ങ് വുമൺ ഓഫ് കൊല്ലമായും സബ് ജൂനിയർസ്ട്രോംഗ് മാനായി കൈലിനെയും, ജൂനിയർ സ്ട്രോംഗ്മാനായി അൽ ഫിയാനും സീനിയർ സ്ട്രോംഗ്മാനായി സിബിൻദാസും മാസ്റ്റർ സ്ട്രോംഗ്മാനായി ഹേമചന്ദ്രനെയും തിരഞ്ഞെടുത്തു. പരവൂർ സർക്കിൾ ഇൻസ്പെക്ടർ…
Read Moreഐപിഎൽ വാതുവയ്പ്: 5 പേർ ഡൽഹിയിൽ പിടിയിൽ; 30 ലക്ഷം രൂപയും 10 ഫോണുകളും പിടിച്ചെടുത്തു
ന്യൂഡൽഹി: ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ് നടത്തിയ സംഘത്തിലെ പ്രധാന സൂത്രധാരൻ യുദ്ധ് വീർ, വികാസ് ഗിർസ, സുകേഷ്, മോഹിത് ഷാക്യ, മന്ദീപ് ഗിർസ എന്നിവരാണ് അറസ്റ്റിലായത്. 30 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും ലാപ്ടോപ്പും എൽഇഡി ടിവിയും ഇവരിൽനിന്നു പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വികാസ് പുരിയിൽ നിന്നാണു ഇവരെ പിടികൂടിയത്. ഗുജറാത്ത്-ലക്നൗ മത്സരവുമായി ബന്ധപ്പെട്ടും വാതുവയ്പ് നടത്തിയതായാണു വിവരം. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Read Moreതുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്സിലെ ശാന്തതയ്ക്കുശേഷം കൊടുങ്കാറ്റായ് അഭിഷേക്: അമ്മയ്ക്കും കൂട്ടുകാര്‍ക്കും ആനന്ദാഭിഷേകം
കൊടുങ്കാറ്റിനു മുമ്പു ശാന്തതയുണ്ടെന്നതു കണ്ടറിവ്… കഴിഞ്ഞദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തെ പിടിച്ചുലച്ചൊരു കൊടുങ്കാറ്റു വീശി. ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടമായിരുന്നു വേദി. കൊടുങ്കാറ്റായത് അഭിഷേക് ശര്‍മ. തുടര്‍ച്ചയായ അഞ്ച് ഇന്നിംഗ്സിലെ ശാന്തതയ്ക്കുശേഷമായിരുന്നു അഭിഷേക് കൊടുങ്കാറ്റായത്. മത്സരത്തില്‍ പഞ്ചാബ് മുന്നോട്ടുവച്ച 246 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 55 പന്ത് നേരിട്ട അഭിഷേക് ശര്‍മയുടെ ബാറ്റില്‍നിന്നു പിറന്നത് 141 റണ്‍സ്. അയാളുടെ ബാറ്റില്‍നിന്നു പന്ത് നിലംതൊടാതെ കൊടുങ്കാറ്റിന്റെ വേഗത്തില്‍ ഗാലറിയിലേക്കു പറന്നത് 10 തവണ, നിലംതൊട്ട് വേലിക്കെട്ട് കടന്നത് 14 പ്രാവശ്യവും. 18-ാം സീസണ് ഐപിഎല്ലില്‍ അതുവരെയുള്ള അഭിഷേകിന്റെ ശാന്തതയില്‍ മനംനൊന്ത അച്ഛനമ്മമാരെയും സുഹൃത്തുക്കളെയും ആനന്ദാഭിഷേകം ചെയ്യുന്നതായിരുന്നു ആ ബാറ്റിംഗ് കൊടുങ്കാറ്റ്. അഭിഷേക് സെഞ്ചുറി തികച്ചതും ഗാലറിയിലുണ്ടായിരുന്ന അമ്മ മഞ്ജു ശര്‍മയ്ക്കു വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല.…
Read More