തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടിലുമായി നടക്കുന്നത് 12 ഗെയിംസ് ഇനങ്ങള്‍. ഇതില്‍ 10 എണ്ണവും നടത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ പന്തല്‍ കൊണ്ട് ഉണ്ടാക്കിയ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണെന്നതാണ് ശ്രദ്ധേയം. ഒരേസമയം അഞ്ചു മത്സരങ്ങള്‍ ഈ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിയും. 90 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്. സ്കൂള്‍ കായികമേളയ്ക്കായി കേരളത്തിലാദ്യമായാണ് താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. 1000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള താത്കാലിക ഗാലറിയും ഉണ്ട്.
Read MoreCategory: Sports
കായികാധ്യാപകര്‍ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന് അടിത്തറയിടുന്ന വിഭാഗം: വിദ്യാര്‍ഥികളില്‍ ശാരീരികാരോഗ്യം വളര്‍ത്തുന്നതിലും മാനസികോല്ലാസം ഉറപ്പാക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കുണ്ട്; മാത്യു തൈക്കടവില്‍
തിരുവനന്തപുരം: കായികവിദ്യാഭ്യാസത്തിന്റെ മൂല്യം തിരിച്ചറിയാനുള്ള സമയമാണിതെന്ന് കെപിഎസ് പിഇടിഎ സംസ്ഥാന വൈസ് പ്രസിഡന്റും ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചറുമായ മാത്യു തൈക്കടവില്‍. കായികാധ്യാപകര്‍ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന് അടിത്തറയിടുന്ന വിഭാഗമാണ്. വിദ്യാര്‍ഥികളില്‍ ശാരീരികാരോഗ്യം വളര്‍ത്തുന്നതിലും മാനസികോല്ലാസം ഉറപ്പാക്കുന്നതിലും അവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്കൂള്‍ കായിക അധ്യാപക സംഘടനയായ കെപിഎസ് പിഇടിഎയും ഗവണ്മെന്റ് സ്കൂള്‍ കായിക അധ്യാപക സംഘടനയായ ഡിപിഡിഎയും സംയുക്തമായാണ് നിസഹകരണം പ്രഖ്യാപിച്ചത്. സ്കൂള്‍ ഇതര പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുന്ന അധ്യാപകര്‍, കായികവിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സമരമുറ സ്വീകരിച്ചത്. 65 വര്‍ഷം പഴക്കമുള്ള നിയമനമാനദണ്ഡങ്ങള് പരിഷ്കരിക്കാത്തതിനാല് 65 ശതമാനം യുപി സ്കൂളുകളിലും 45 ശതമാനം ഹൈസ്കൂളുകളിലും എല്ലാ ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ സ്കൂളുകളിലും കായിക അധ്യാപകര്‍ ഇല്ലാത്ത അവസ്ഥയാണ്. പൊതുവിദ്യാലയങ്ങളിലെ 40 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കാന് 1800ല്‍ താഴെ കായിക അധ്യാപകര്‍ മാത്രമാണുള്ളത്.…
Read Moreഅർജന്റീന ടീമിന്റെ കേരള സന്ദർശനം; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സീറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ സ്റ്റെബിലിറ്റി അനാലിസിസ് വരും ദിവസങ്ങളില്‍ നടക്കും. ഇതിനുശേഷമാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന – ഓസ്ട്രേലിയ ടീമുകളുടെ സൗഹൃദമത്സരത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് വേദിയാകുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ നേതൃത്വത്തില്‍ കലൂര്‍ ഐഎംഎ ഹൗസില്‍ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. വരും ദിവസങ്ങളില്‍ പരിപാടിയോടനുബന്ധിച്ച് രൂപീകരിച്ച ജില്ലാതല കമ്മിറ്റികള്‍ ദിവസേനയും സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി ആഴ്ചയില്‍ രണ്ട് ദിവസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. സ്പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലാകും തുടര്‍ന്നുള്ള നടപടികള്‍.
Read Moreമഴ രസം കൊല്ലിയായി; ഓസ്ട്രേലിയക്ക് 137 റൺസ് വിജയലക്ഷ്യം
പെർത്ത്: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയക്ക് 137 റൺസ് വിജയലക്ഷ്യം. മഴ പലതവണ തടസപ്പെടുത്തിയ മത്സരം 26 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയിരുന്നു. 26 ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സടിച്ചെങ്കിലും ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 131 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. 11 പന്തില്‍ 19 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യൻ ഇന്നിംഗ്സ് 130 കടക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. 31 പന്തിൽ 38 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലും 38 പന്ത് നേരിട്ട് 31 റൺസ് നേടിയ അക് സർ പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തു. ഓസ്ട്രേിലയക്കായി ജോഷ് ഹേസല്‍വുഡും മാത്യു കുനെമാനും മിച്ചല്‍ ഓവനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഴമൂലം നാലു തവണയാണ് മത്സരം നിര്‍ത്തിവയ്ക്കേണ്ടിവന്നത്.
Read Moreവനിതാ ലോകകപ്പ്; ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു
ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാം. തോല്‍വി അറിയാതെ മുന്നേറുന്ന ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. നാല് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യന്‍ ടീം: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (ക്യാപ്റ്റന്‍), അമന്‍ജോത് കൗര്‍, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍. ഇംഗ്ലണ്ട് : ആമി ജോണ്‍സ് (ക്യാപ്റ്റന്‍), ടാമി ബ്യൂമോണ്ട്, ഹീതര്‍ നൈറ്റ്, നാറ്റ് സ്കൈവര്‍ ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്ലി, എമ്മ ലാംബ്, ആലീസ് കാപ്സി, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, ലിന്‍സി സ്മിത്ത്, ലോറന് ബെല്‍.
Read Moreഫിഫ റാങ്കിംഗ്: ഇന്ത്യ @ 136; 9 വർഷത്തിനിടയിലെ താഴ്ന്ന റാങ്ക്
ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യൻ ഫുട്ബോൾ ടീം വീണ്ടും താഴേയ്ക്ക്. എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ സ്വന്തം നാട്ടിൽ സിങ്കപ്പൂരിനോട് 2-1ന് തോറ്റതിനു പിന്നാലെ റാങ്കിംഗിൽ 136-ാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. ഒന്‍പതു വർഷത്തിനിടയിലെ ടീമിന്റെ ഏറ്റവും മോശം റാങ്കിംഗാണിത്. സിങ്കപ്പൂരിനെതിരായ എവേ മത്സരത്തിൽ സമനില (1-1) നേടിയ ഇന്ത്യ ഹോം മത്സരത്തിൽ തോൽവി വഴങ്ങുകയായിരുന്നു. 134-ാം സ്ഥാനത്തായിരുന്നു നേരത്തേ ടീം. തോൽവിയോടെ രണ്ടു സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 136-ാം സ്ഥാനത്തേക്ക് താഴ്ന്നു.
Read Moreസംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാന്പ്യൻഷിപ്പിനു തുടക്കം
തിരുവല്ല: നവംബറിൽ ഹൈദരാബാദിൽ നടക്കുന്ന നാഷണൽ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിനു മുന്നോടിയായി കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 14-ാമത് സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് തിരുവല്ല ബിലീവേർസ് ചർച്ച് സ്കൂൾ സ്വിമ്മിംഗ് പൂളിൽ ആരംഭിച്ചു. ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് കോശി തോമസിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എംപി ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. റെജിനോൾഡ് വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജെറി നന്ദിയും പറഞ്ഞു. കോന്പറ്റീഷൻ പൂളിന്റെ ഉദ്ഘാടനം വേൾഡ് സ്വിമ്മിംഗ് ഫെഡറേഷന്റെ ടെക്നികൽ കമ്മിറ്റി മെംബർ എസ്. രാജീവും ആദ്യമത്സരം ബിലീവേഴ്സ് സ്കൂൾ മാനേജർ ഫാ. സാമുവേൽ മാത്യുവും നിർവഹിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 25 വയസിനു മുകളിലുള്ള 350 പുരുഷ – വനിതാ താരങ്ങൾ രണ്ടു റിലേ ഉൾപ്പടെ 14 നീന്തൽ ഇനങ്ങളിലായി മത്സരിക്കും. 2013ൽ പത്തനംതിട്ട…
Read Moreഓസീസിന് തിരിച്ചടി; കാമറൂണ്‍ ഗ്രീൻ പുറത്ത്
പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നതിനു മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ടീമിൽ നിന്ന് പുറത്തായി. ഗ്രീന്‍ പകരമായി ബാറ്റ്സ്മാന് മാര്‍നസ് ലാബുഷാഗ്നെ ടീമിൽ ഉൾപ്പെടുത്തി. പുറം വേദനയെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തായ ഗ്രീന്‍ അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ആദ്യ ആഷസ് ടെസ്റ്റിന് മുമ്പ് ഗ്രീന്‍ ടീമിൽ തിരിച്ചെത്തുമെന്ന് ഓസീസ് ടീം അധികൃതർ പറഞ്ഞു. പരിക്കിനെ തുടർന്ന് ഗ്ലെന്‍ മാക്സ്വെല്ലും പാറ്റ് കമ്മിന്‍സും പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. ജോഷ് ഇംഗ്ലിസും ആദ്യ ഏകദിനത്തിൽ കളിക്കില്ലെന്ന് സൂചനയുണ്ട്.
Read Moreകൊച്ചി നേവി മാരത്തണ്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു
കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണ്‍ (കെഎന്‍എം–25) ആറാം പതിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ റണ്‍, അഞ്ചു കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി ഡിസംബര്‍ 21നാണ് മത്സരം. നാവിക ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മാരത്തണില്‍ ഇക്കുറി ഏഴായിരത്തിലധികം കായികപ്രേമികള്‍ പങ്കെടുക്കും. മാരത്തണിന്റെ പ്രചാരണാര്‍ഥം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ പ്രമോ റണ്‍ നടക്കും.അഞ്ചു കിലോമീറ്റര്‍ ഫണ്‍ റണ്ണിന്റെ ഭാഗമായി ഫാമിലി റണ്ണും ഇക്കുറി മാരത്തണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 വയസിനു താഴെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഈ വിഭാഗത്തില്‍ ഒരുമിച്ച് ഓടാം. മാതാപിതാക്കള്‍ക്കും രണ്ടു കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വെല്ലിംഗ്ടൺ ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയത്തിനു (പോര്‍ട്ട് ട്രസ്റ്റ് ഗ്രൗണ്ട്) സമീപമുള്ള കെ.കെ. പ്രേമചന്ദ്രന് സ്പോര്‍ട്സ് കോംപ്ലക്സില്നിന്നാണു മാരത്തണ്‍ തുടങ്ങുക. രജിസ്ട്രേഷന്:…
Read Moreതല തകര്‍ന്നു: രഞ്ജിയില്‍ കേരളത്തിനു തകര്‍ച്ച; എം.ഡി. നിധീഷിന് അഞ്ച് വിക്കറ്റ്
കാര്യവട്ടം: മഴയില്‍ മുങ്ങിയ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 239ല്‍ അവസാനിപ്പിച്ചശേഷം ക്രീസില്‍ എത്തിയ കേരളത്തിന് 35 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് എന്ന നിലയില്‍നിന്നു കരകയറിയാണ് മഹാരാഷ്ട്ര 239വരെ എത്തിയത്. മധ്യനിരയും വാലറ്റവും സമാന രീതിയില്‍ പോടിയില്ലെങ്കില് കേരളത്തിന്റെ കാര്യം അവതാളത്തിലാകും. സ്കോര്‍: മഹാരാഷ്ട്ര 84.1 ഓവറില്‍ 239. കേരളം 10.4 ഓവില് 35/3. വാലില്‍ കുത്തിപ്പൊങ്ങി ആദ്യ അഞ്ച് വിക്കറ്റ് വെറും 18 റണ്‍സിനു നഷ്ടപ്പെട്ടെങ്കിലും അവസാന അഞ്ച് വിക്കറ്റിനിടെ 221 റണ്‍സ് നേടിയാണ് മഹാരാഷ്ട്രക്കാര്‍ കാര്യവട്ടത്ത് തലപൊക്കിയത്. മഴയെത്തുടര്‍ന്ന് ഒന്നാംദിനം മത്സരം നേരത്തേ അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആയിരുന്നു മഹാരാഷ്ട്രയുടെ സമ്പാദ്യം. ശേഷിച്ച മൂന്നു വിക്കറ്റിനിടെ രണ്ടാംദിനം 60…
Read More