സര്‍ ഡേവിഡ് ബെക്കാം

ലണ്ടന്‍: ഇംഗ്ലീഷ് മുന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാം വിന്‍ഡ്‌സര്‍ കാസിലില്‍ നടന്ന ചടങ്ങില്‍ ചാള്‍സ് രാജാവില്‍നിന്ന് നൈറ്റ്പദവി ഏറ്റുവാങ്ങി. ഈ വര്‍ഷം ജൂണിലാണ് ബെക്കാമിനു നൈറ്റ് പദവി നല്‍കുമെന്ന് ചാള്‍സ് രാജാവ് പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ പരമോന്നത പദവി സ്വീകരിച്ചതോടെ സര്‍ ഡേവിഡ് ബെക്കാം എന്നതായിരിക്കും മുന്‍ ഇംഗ്ലീഷ് താരത്തിന്‍റെ ഔദ്യോഗിക നാമം. 50കാരനായ ബെക്കാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയാണ് പ്രഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. പിഎസ്ജി, റയല്‍ മാഡ്രിഡ്, എസി മിലാന്‍, ലോസ് ആഞ്ചലസ് ഗാലക്‌സി ടീമുകള്‍ക്കായി കളിച്ചു. ഇംഗ്ലണ്ടിനായി 1996 മുതല്‍ 2009വരെയായി 115 മത്സരങ്ങളില്‍ ഇറങ്ങി, 17 ഗോള്‍ നേടി. അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നിലവില്‍ കളിക്കുന്ന അമേരിക്കന്‍ ക്ലബ്ബായ ഇന്‍റര്‍ മയാമിയുടെ സഹ ഉടമയാണ് ബെക്കാം.

Read More

ദ ബോസ്… മെസിയേക്കാള്‍ മികച്ച കളിക്കാരനെന്ന് സ്വയം വിലയിരുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റിയാദ്: അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയേക്കാള്‍ മികച്ച കളിക്കാരന്‍ താനാണെന്ന പ്രഖ്യാപനവുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) ആരാണെന്നതില്‍, മെസിയേക്കാള്‍ മികച്ച കളിക്കാരന്‍ താനാണെന്ന വിലയിരുത്തല്‍ മുമ്പും റൊണാള്‍ഡോ നടത്തിയിരുന്നു. പിയേഴ്‌സ് മോര്‍ഗനുമായി നടത്തിയ അഖിമുഖത്തിലാണ് മെസിയേക്കാള്‍ മികച്ച കളിക്കാരന്‍ താനാണെന്ന വിലയിരുത്തല്‍ റൊണാള്‍ഡോ നടത്തിയത്. “മെസി എന്നേക്കാള്‍ മികച്ചതാണെന്നോ? അതിനോട് ഞാന്‍ യോജിക്കുന്നില്ല. അത്രയും എളിമ എനിക്കു വേണ്ട’’- പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിന്‍റെ പുറത്തുവന്ന ക്ലിപ്പിംഗില്‍ റൊണാള്‍ഡോ പറയുന്നു. അഭിമുഖം പൂര്‍ണമായി പുറത്തുവരുന്നതിനു മുമ്പുള്ള ക്ലിപ്പിംഗാണിത്. പിയേഴ്‌സ് മോര്‍ഗനുമായി 2022ല്‍ നടത്തിയ വിവാദ അഭിമുഖത്തിനുശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലണ്ട് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്‌സി വിട്ടത്. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ കളിക്കാരനായിരുന്ന റൊണാള്‍ഡോ, ക്ലബ്ബിന്‍റെ രീതികളെയും കോച്ച് എറിക് ടെന്‍ ഹഗിനെയുമെല്ലാം കുറ്റപ്പെടുത്തിയാണ് അഭിമുഖത്തില്‍ സംസാരിച്ചത്.…

Read More

തകർപ്പൻ മലപ്പുറം

കൊച്ചി: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ മലപ്പുറം എഫ്സിക്കു തകര്‍പ്പന്‍ ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലപ്പുറം എഫ്സി 41ന് ഫോഴ്സ കൊച്ചി എഫ്സിയെ തകര്‍ത്തു. രണ്ടാം പകുതിയില്‍ 10പേരായി ചുരുങ്ങിയ കൊച്ചിക്കെതിരെ ജോണ്‍ കെന്നഡി (45+3, 54 മിനിറ്റുകള്‍) രണ്ടും റോയ് കൃഷ്ണ (39ാം മിനിറ്റ്), അബ്ദുല്‍ ഹക്കു (90+5ാം മിനിറ്റ്) എന്നിവര്‍ ഓരോ ഗോളും നേടി. കൊച്ചിയുടെ ആശ്വാസഗോള്‍ സജീഷിന്‍റെ (65ാം മിനിറ്റ്) ബൂട്ടില്‍ നിന്നായിരുന്നു. അഞ്ച് കളികളില്‍ ഒമ്പത് പോയന്‍റുള്ള മലപ്പുറം പട്ടികയില്‍ ഒന്നാമതാണ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട കൊച്ചി അവസാന സ്ഥാനത്തും.

Read More

ഐസിസി ലോകകപ്പ് വനിതാ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍

ദുബായ്: ഐസിസി 2025 വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ ടീം ഓഫ് ദ ടൂര്‍ണമെന്‍റില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംനേടി. ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു കീഴടക്കി ഇന്ത്യ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടീം ഓഫ് ദ ടൂര്‍ണമെന്‍റിന്‍റെ ഐസിസി പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടിയത്. ഫൈനല്‍ കളിച്ച ആറു താരങ്ങള്‍ ഉള്‍പ്പെടെയുള്ള 11 അംഗ ടീമിനെയാണ് ഐസിസി പ്രഖ്യാപിച്ചത്. സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റായ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ എന്നിവരാണ് ടീം ഓഫ് ദ ടൂര്‍ണമെന്‍റില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡാണ് ഐസിസി ടീമിന്‍റെ നായിക. ടീമിലെ 12-ാമത് താരമായി ഇംഗ്ലണ്ടിന്‍റെ ഓള്‍റൗണ്ടര്‍ നാറ്റ്‌സ്‌കൈവര്‍ ബ്രണ്ടിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2025 വനിതാ ഏകദിന ലോകകപ്പിലെ ടീം…

Read More

അണ്ണാ ഗ്രാന്‍ഡ് സലാം

ബംഗളൂരു: രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ ടെന്നീസ് കോർട്ടില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഗ്രാൻഡ് സ്ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാന്പനാകുന്ന ഏറ്റവും പ്രായം കൂടിയ താരം, ഡബിൾസ് ടെന്നിസിൽ പ്രായം കൂടിയ ലോക ഒന്നാം നന്പർ താരം എന്നീ റിക്കാർഡുകൾ സ്വന്തമാക്കിയശേഷമാണ് 45 വയസുകാരൻ രോഹൻ ബൊപ്പണ്ണ ടെന്നിസിനോടു വിടപറയുന്നത്. രണ്ട് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ബൊപ്പണ്ണ. എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള ബൊപ്പണ്ണയുടെ അവസാന മത്സരം ഈ വർഷം ആദ്യം പാരീസ് മാസ്റ്റേഴ്സിൽ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമായിരുന്നു. നേട്ടം:കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ ഡബിൾസ് ചാന്പ്യനായാണ് ബൊപ്പണ്ണ ചരിത്രം സൃഷ്ടിച്ചു. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം ചേർന്നായിരുന്നു ബൊപ്പണ്ണയുടെ കിരീടനേട്ടം. ഇതോടെ പുരുഷ ഗ്രാൻഡ് സ്ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാന്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ…

Read More

സെഞ്ചുറിയുമായി കരുൺ നായർ; കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ കർണാടക മികച്ച സ്കോറിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 253 എന്ന നിലയിലാണ് സന്ദർശകർ. ഒരു ഘട്ടത്തിൽ രണ്ടിന് 13 റൺസെന്ന നിലയിലായിരുന്ന കർണാടക സെഞ്ചുറി നേടിയ കരുൺ നായരുടെ ഇന്നിംഗ്സ് കരുത്തിലാണ് 200 കടന്നത്. 185 പന്തിൽ 110 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടുന്നതാണ് കരുണിന്‍റെ ഇന്നിംഗ്സ്. 55 റൺസുമായി സ്മരൺ രവിചന്ദ്രൻ ആണ് ഒപ്പമുള്ളത്. കെ.എൽ. ശ്രീജിത്ത് (65), കെ.വി. അനീഷ് (എട്ട്), നായകൻ മായങ്ക് അഗർവാൾ (അഞ്ച്) എന്നിവരുടെ വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടമായത്. കേരളത്തിനു വേണ്ടി എം.ഡി. നിതീഷ്, എൻ.പി. ബേസിൽ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിൽ ടോസ് ജയിച്ച കര്‍ണാടക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. വത്സല്‍…

Read More

ഇന്നത്തെ ദിവസം എന്നെ എടുത്തു നടന്നത് അവനാണ്… ഇടറിയ കണ്ഠത്തിൽ നന്ദിയോടെ ജെമീമ റോഡ്രിഗസ്

“ആദ്യമേ യേശുവിനു നന്ദി പറയുന്നു. കാരണം, എനിക്കിതു സ്വയം ചെയ്യാന്‍ സാധ്യമല്ല. ഇന്നത്തെ ദിവസം എന്നെ എടുത്തു നടന്നത് അവനാണ്. അതുപോലെ എന്‍റെ അമ്മയ്ക്കും അച്ഛനും എന്‍റെ പരിശീലകനും എന്നില്‍ വിശ്വസമര്‍പ്പിച്ച ഓരോ വ്യക്തിക്കും നന്ദി. ഒരു മാസമായി ഞാന്‍ അതിയായ മാനസിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഒരു സ്വപ്‌നം പോലെ തോന്നുന്നു, ആ സ്വപ്‌നം ഇതുവരെ മുങ്ങിയില്ല”: കണ്ണീര്‍ തുടച്ച്, ഇടറിയ കണ്ഠത്തോടെ, മുറിഞ്ഞ വാക്കുകള്‍ ചേര്‍ത്തുവച്ച് ജെമീമ റോഡ്രിഗസ് ലോകത്തിനു മുന്നില്‍ ആദ്യം പറഞ്ഞ വാക്കുകള്‍. അതാകട്ടെ, വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസിംഗിലൂടെ ഇന്ത്യയെ ഐസിസി വനിതാ ലോകകപ്പ് ഫൈനലില്‍ എത്തിച്ചശേഷം. ഏഴു തവണ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ, ഇന്ത്യക്കു മുന്നില്‍ 339 റണ്‍സ് എന്ന പടുകൂറ്റന്‍ ലക്ഷ്യംവച്ചപ്പോള്‍ ഏവരും അവിശ്വാസികളായി. എത്ര റണ്‍സിന് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടും…

Read More

നെറ്റിയിലെ മുഴ കളിക്കളത്തിൽ ആത്മബലിയോളം പോന്ന പോരാട്ടവീര്യത്തിന്‍റെ നിത്യപ്രതീകം: ഇന്ത്യൻ ഹോക്കിയിലെ ടൈഗർ ഒരു ഓർമ

കണ്ണൂർ: ഒളിന്പിക്സ് മെഡൽ പോലെയോ, ഒരുപക്ഷേ അതിലേറെയോ തിളക്കമുണ്ടായിരുന്നു മാനുവൽ ഫ്രെഡറിക്കിന്‍റെ ജീവിതത്തിൽ ഇടതുനെറ്റിയിലെ ആ മായാത്ത മുദ്രയ്ക്ക്. ഒളിന്പിക് മെഡൽ ഏതൊരു കായികപ്രതിഭയുടെയും സ്വപ്നസാഫല്യമെങ്കിൽ നെറ്റിയിലെ മുഴ കളിക്കളത്തിൽ ആത്മബലിയോളം പോന്ന പോരാട്ടവീര്യത്തിന്‍റെ നിത്യപ്രതീകം. വർഷങ്ങൾക്കു മുന്പൊരിക്കൽ ബർണശേരിയിലെ സഹോദരിയുടെ വീട്ടിൽവച്ച് മാനുവൽ നെറ്റിയിലെ മുഴയിൽ തലോടി പറഞ്ഞു: 1977 ലെ ഡൽഹി നെഹ്റു കപ്പ് ഹോക്കി ടൂർണമെന്‍റിൽ പഞ്ചാബ് പോലീസ് ടീമംഗത്തിന്‍റെ ഗോളിലേക്കുള്ള ഷോട്ട് തടുത്തതിന്‍റെ സമ്മാനം! ഹോക്കി ഇന്ത്യയുടെ ഗോൾമുഖത്ത് മാനുവൽ ഫ്രെഡറിക്കിന്‍റെ ‘മരണക്കളി’കണ്ട് കൈകൊടുത്തവരിൽ പാക്കിസ്ഥാൻ രാഷ്‌ട്രത്തലവനായിരുന്ന സിയാ ഉൾ ഹഖുമുണ്ടായിരുന്നു. അതേവർഷം ലാഹോർ ഹോക്കി സ്റ്റേഡിയം. ഇന്ത്യ-പാക്കിസ്ഥാൻ ഹോക്കി പരന്പരയുടെ രണ്ടാമത്തെ മത്സരം. പാക്കിസ്ഥാന്‍റെ സെന്‍റർ ഫോർവേഡ് ഹനീഫ് ഖാന്‍റെ തകർപ്പൻ ഷോട്ട്. ‘ഗോൾ…’ എന്ന് ഗാലറി ആർത്തിരന്പുന്നതിനിടെ ഉയർന്നെത്തിയ പന്ത് മാനുവൽ തലകൊണ്ട് ഇടിച്ചുതെറിപ്പിക്കുന്നു. ഹോക്കിയിലും ഹെഡറോ! ഗോളിയുടെ…

Read More

ഒളിന്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു

കണ്ണൂർ: ഒളിന്പിക്സ് മെഡൽ നേടിയ ആദ്യ മലയാളിയും ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറുമായിരുന്ന കണ്ണൂർ ബർണശേരി സ്വദേശി മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ഇന്ന് പുലർച്ചെ ബംഗളൂരുവിലെ ഹെബ്ബാൾ ആംസ്റ്റർ സിഎംഐ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഏഴു വർഷം ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിശ്വസ്ത കാവൽഭടനായിരുന്ന മാനുവൽ 1972ലെ മ്യൂണിക്ക് ഒളിന്പിക്സിലാണ് വെങ്കല മെഡൽ നേടിയത്. തൊട്ടടുത്ത വർഷം ആംസ്റ്റർഡാം ലോകകപ്പിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. 2019ൽ ധ്യാൻചന്ദ് അവാർഡ് നൽകി രാജ്യം ആദരിച്ചു. കായികരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഒളിന്പ്യൻ സുരേഷ്ബാബുവിന്‍റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡും ലഭിച്ചു. പട്ടാളത്തിൽ ബോക്സർ ആയിരുന്ന ബർണശേരിയിലെ ജോസഫ് ബാവൂർ – സാറ ദദന്പതികളുടെ ആറ് മക്കളിൽ ഇളയവനായിരുന്നു മാനുവൽ ഫ്രെഡറിക്. പതിനൊന്നാം വയസിൽ ഹോക്കി സ്റ്റിക്കേന്തിയ മാനുവൽ ബർണശേരി ബിഇഎം യുപി സ്കൂളിനും സ്പോർട്സ്…

Read More

ക്രിക്കറ്റ് പന്ത് കൊണ്ട് കൗമാരതാരം മരിച്ചു

മെൽബൺ: ഓസ്‌ട്രേലിയയുടെ ഭാവിതാരമായ കൗമാരക്കാരനു ക്രിക്കറ്റ് പന്ത് കൊണ്ട് ദാരുണാന്ത്യം. ബെന്‍ ഓസ്റ്റിന്‍ എന്ന 17കാരനാണ് നെറ്റ്‌സ് പരിശീലനത്തിനിടെ ചെവിഭാഗത്തായി പന്ത് കൊണ്ട് മരിച്ചത്. ഓട്ടോമാറ്റിക് ബൗളിംഗ് മെഷീന്‍ ഉപയോഗിച്ച് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. ഓസ്റ്റില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. മെല്‍ബണിലെ ഒരു പ്രാദേശിക ട്വന്‍റി-20 ക്രിക്കറ്റിനു മുമ്പാണ് ഈ ദാരുണസംഭവം. 2014ല്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ താരമായ ഫിലിപ്പ് ഹ്യൂസ് തലയില്‍ പന്ത് കൊണ്ട് അന്തരിച്ചിരുന്നു. അതിനുശേഷം ലോക ക്രിക്കറ്റില്‍ ഹെല്‍മറ്റ് സംബന്ധിച്ചുള്ള കൂടുതല്‍ സുരക്ഷയ്ക്കു പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തി. ബെന്‍ ഓസ്റ്റിന്‍റെ ദാരുണാന്ത്യത്തെത്തുടര്‍ന്ന്, ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ x ഓസ്‌ട്രേലിയ മത്സരത്തില്‍ ഇരുടീമംഗങ്ങളും കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് കളത്തിലെത്തിയത്.

Read More