നിരവധി വിദേശികളാണ് ദിവസവും ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയുടെ ഭൂപ്രകൃതിയും ഭക്ഷണവുമൊക്കെ മറ്റ് സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഇങ്ങോട്ടേക്ക് ആകർഷിക്കാൻ കാരണമാകുന്നു. ഇന്ത്യയിലേക്കെത്തി ഇവിടം സ്വർഗം പോലെ കണ്ട് ഇന്ത്യയിൽത്തന്നെ സ്ഥിര താമസമാക്കുന്ന വിദേശികളുമുണ്ട്. മറിച്ച് എങ്ങനെയെങ്കിലും ഇന്ത്യയിൽ നിന്നൊന്ന് രക്ഷപെട്ടാൽ മതിയെന്ന് ചിന്തിക്കുന്ന ഇന്ത്യക്കാരും ഇവിടെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ. അത് തെളിയിക്കുന്ന പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യയിലെ ജീവിതം അനുയോജ്യമല്ലാത്തതിനാൽ കാനഡയിലേക്ക് മടങ്ങുന്നു എന്ന ഇന്ത്യൻ യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാനഡയിൽ നിന്ന് ഒരു വർഷം മുൻപ് ഗുജറാത്തിലെ നവ്സാരിയിലെ തന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കാനഡയിലായിരുന്ന യുവാവ് തന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കുക എന്ന ആഗ്രഹത്തോടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം യുവാവിന് ഇവിടം സഹിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കെത്തി. എങ്ങനെയും…
Read MoreCategory: Today’S Special
വീയപുരത്തിന്റെ വീറ്… മിന്നും ഫിനിഷിംഗ്
ചമ്പക്കുളം: കൈനകരി പമ്പയാറ്റില്‍ നടന്ന ചാന്പ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം പതിപ്പിന്റെ ആദ്യ പോരാട്ടത്തില്‍ ആവേശം വാനോളം ഉയര്‍ത്തിയ ഫൈനല്‍ മത്സരത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന് ഒന്നാം സ്ഥാനം കരസ്ഥമാക്കി, സെന്റ് ചാവറ എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടു. മൂന്ന് മിനിറ്റ് 33 സെക്കന്‍ഡ് 34 മൈക്രോ സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വീയപുരം ജേതാക്കളായത്. മൂന്ന് മിനിറ്റും 33 സെക്കന്‍ഡും 62 മൈക്രോ സെക്കന്‍ഡും എടുത്ത് ഫിനിഷ് ചെയ്ത പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചുണ്ടന് രണ്ടാം സ്ഥാനവും മൂന്ന് മിനിറ്റും 41 സെക്കന്‍ഡ് 68 മൈക്രോ സെക്കന്‍ഡും എടുത്ത് ഫിനിഷ് ചെയ്ത നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന് മൂന്നാം സ്ഥാനവും നേടി. വീയപുരത്തിന്റെ വീറ്അത്യന്തം വാശിയേറിയ പ്രാഥമിക മത്സരങ്ങളില്‍ മൂന്നാം ഹീറ്റ്സില്‍ മാറ്റുരച്ച മൂന്നു വള്ളങ്ങള്‍ തന്നെയാണ് ഫൈനലിലും മത്സരിച്ചത്.…
Read Moreപിഐടി-എന്ഡിപിഎസും ബുള്ളറ്റ് ലേഡിയും
പയ്യന്നൂര്‍: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ഒരു യുവതി കരുതല്‍ തടങ്കലിലായി. തുടര്‍ച്ചയായി പിടികൂടിയ മയക്കുമരുന്ന് കേസുകളാണ് പിഐടി-എന്‍ഡിപിഎസ് വകുപ്പു പ്രകാരമുള്ള നടപടിയുടെ ഭാഗമായുള്ള കരുതല്‍ തടങ്കലിന് ഇടയാക്കിയത്. “ബുള്ളറ്റ് ലേഡി’യെന്ന പേരിലറിയപ്പെടുന്ന പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളി മുല്ലക്കോട് അണക്കെട്ടിന് സമീപം താമസിക്കുന്ന സി. നിഖിലയാണ് (31) കരുതല്‍ തടങ്കലിലായത്. കഞ്ചാവുകേസില്‍ ജാമ്യത്തില്‍ കഴിയവെ എംഡിഎംഎയുമായി പിടിയിലായതാണ് നിഖിലയെ കണ്ണൂര്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശയില്‍ അഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലിലാകാനിടയാക്കിയത്. കേരളത്തില്‍ ഇത്തരം കേസില്‍ ആദ്യമായി കരുതല്‍ തടങ്കലിലാകുന്ന യുവതിയാണ് നിഖില. കഞ്ചാവും മെത്താഫിറ്റമിനും പിന്നെ നിഖിലയും 2023 ഡിസംബര്‍ ഒന്നിനാണ് വില്പനക്കായി കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ അറസ്റ്റു ചെയ്തത്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് കഴിഞ്ഞ ഫെബ്രുവരി 22ന് ജാമ്യ വ്യവസ്ഥകള്‍…
Read Moreഇനി സ്ത്രീകളെ തൊട്ടാൽ വിവരമറിയും; അടവും തന്ത്രങ്ങളും പടിച്ചത് പുറത്തിറങ്ങിയത് 95,000 പേർ
തൊടുപുഴ: കേരള പോലീസിന്റെ സോഷ്യൽ പോലീസ് വിംഗിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലയിൽ പരിശീലനം നേടിയത് 95,000 പേർ. കുട്ടികൾക്കും സ്ത്രീകൾക്കും എതിരേയുള്ള അതിക്രമങ്ങൾ തടയാൻ അവരെ സ്വയം പ്രാപ്തരാക്കാനായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. സോഷ്യൽ പോലീസിംഗ് ഡയറക്ടറേറ്റിനു കീഴിലെ വനിതാ സ്വയം പ്രതിരോധ പരിശീലനത്തിലൂടെയാണ് ഈ മുന്നേറ്റം. 2015-ലാണ് ഇത്തരമൊരു പരിശീലനത്തിനു തുടക്കമിടുന്നത്. 10 വർഷത്തിനിടയിലാണ് ഇത്രയും പേർ പരിശീലനം നേടിയത്. കളരി, കരാട്ടേ, ജൂഡോവീടുകളിലും തൊഴിലിടങ്ങളിലും യാത്രകളിലും തുടങ്ങി സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കുമെതിരേ അപ്രതീക്ഷിതമായുണ്ടാകുന്ന അതിക്രമങ്ങളിൽനിന്നു രക്ഷപ്പെടാൻ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. അപരിചിതരുടെ നീക്കങ്ങൾ തിരിച്ചറിയൽ, മോഷണശ്രമങ്ങൾ, ആസിഡ്, പെട്രോൾ ആക്രമണം തുടങ്ങിയവ നേരിട്ടാൽ എതിരാളിയെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മറ്റ് മാർഗങ്ങൾ തേടാനുമുള്ള അവസരം ഇതിലൂടെ പ്രാപ്തമാകും. എന്തൊക്കെ തരത്തിൽ ആക്രമണങ്ങളുണ്ടാകാം, അവയെ എങ്ങനെയെല്ലാം പ്രതിരോധിക്കാം തുടങ്ങിയവയൊക്കെ ക്ലാസിൽ വിശദീകരിക്കും. പിന്നീട് പ്രായോഗിക…
Read Moreകൊളുക്കുമലയിലേക്ക് ഒരു കിടുക്കൻ ജീപ്പ് സഫാരി പോയാലോ… സഫാരി സുരക്ഷിതമാക്കാൻ പരിശോധന; ദിനം പ്രതി അഞ്ഞൂറോളം സഞ്ചാരികൾ
ഇടുക്കി: മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കൊളുക്കുമലയിലെ പ്രധാന വിനോദമായ ജീപ്പ് സഫാരി സുരക്ഷിതമാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ഊർജിതമാക്കിയതോടെ സഞ്ചാരികൾ ഒഴുകുന്നു. സഞ്ചാരികൾക്കു സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികളാണ് കൂടുതൽ പേരെ കൊളുക്കുമലയിലെ സാഹസിക യാത്രയിലേക്ക് ആകർഷിക്കുന്നത്.ദിനംപ്രതി അഞ്ഞൂറിലധികം പേരാണ് ഇവിടെ ജീപ്പ് സഫാരിക്ക് എത്തുന്നത്. സജീവ പരിശോധനകൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റി കണ്‍വീനറായ ഉടുന്പൻചോല ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിലാണ് സുരക്ഷിതയാത്ര ഉറപ്പാക്കുന്നത്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും യോഗ്യരായ ഡ്രൈവർമാരുടെ സേവനവും ഉറപ്പുവരുത്തും. ജീപ്പ് സഫാരി എസ്ഒപി മാനദണ്ഡങ്ങൾ നടപ്പാക്കിയതോടെയാണ് സുരക്ഷിതയാത്രയ്ക്ക് അവസരമൊരുങ്ങിയത്. ഇതു കൂടാതെ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ എല്ലാ ദിവസവും ഡ്രൈവർമാരെ ബ്രത്ത് അനലൈസർ പരിശോധന നടത്തും. ഒരു ജീപ്പിൽ ആറുപേർക്കാണ് കൊളുക്കുമല സഫാരി നടത്താൻ സാധിക്കുന്നത്. രാവിലെ നാലു മുതൽ വൈകുന്നേരം അഞ്ചു വരെയാണ്…
Read Moreപൂതക്കുഴി ക്ഷേത്രത്തിൽ ഭക്തരുടെ പ്രിയതാരമായി ഇനി അമ്പാടിയും; ഏഷ്യയിലെ പൊക്കം കുറഞ്ഞ നാടൻ ഇനത്തിൽപെട്ട മൂരി
പഴയിടം: പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തർക്കു പ്രിയപ്പെട്ടവനായി അമ്പാടി എന്ന മൂരിക്കിടാവെത്തി. ഒരു ഭക്തൻ നടയ്ക്കിരുത്തിയ പുങ്കന്നൂർ കുള്ളൻ ഇനത്തിൽപെട്ട മൂരിക്കിടാവിനെ അമ്പാടി എന്ന പേരിട്ട് ഭഗവാന്റെ സന്നിധിയിലേക്ക് സ്വീകരിച്ചു. പഴയിടം ആറ്റുപുറത്ത് ഭാസ്കരൻ നായരാണ് മൂരിക്കിടാവിനെ സമർപ്പിച്ചത്. ഏഷ്യയിലെ പൊക്കം കുറഞ്ഞ നാടൻ ഇനത്തിൽപെട്ട മൂരിക്കിടാവാണിത്. പ്രത്യേക വഴിപാടായി ഇതിനെ വാങ്ങി സമർപ്പിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പുങ്കന്നൂർ താലൂക്കിലും സമീപ പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്നതിനാലാണ് ഈയിനം പശുക്കൾക്കും മൂരിക്കിടാവുകൾക്കും പുങ്കന്നൂർ കുള്ളൻ എന്ന പേര് പതിഞ്ഞത്. ദേവസ്വം പ്രതിനിധികളായ എൻ.പി. ശശിധരൻനായർ, രഞ്ജിത് എസ്. നായർ, പ്രതീഷ് മുണ്ടപ്ലാവിൽ, ഹരികൃഷ്ണൻ ശ്രീകുമാർ, അർജുൻ തട്ടാരാത്ത്, സതീശൻ പാലമറ്റം എന്നിവർ ചേർന്ന് അമ്പാടിയെ സ്വീകരിച്ചു. മേൽശാന്തി സുജിത്ത് നാരായണൻ നമ്പൂതിരി പൂജ നടത്തി മാല അണിയിച്ചു. ക്ഷേത്രസന്നിധിയിൽ അമ്പാടിയെ പരിപാലിക്കാനാണ് തീരുമാനം. സുരേഷ് അമ്പഴത്തിനാൽ എന്നയാൾ…
Read Moreസുമനസുകൾ കൈകോർത്തു, അനൂപിന് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു; ഭൂമിയുടെ ആധാരം മന്ത്രിക്ക് കൈമാറി
മാവേലിക്കര: ശരീരമാകെ തളര്‍ന്ന് ഓട്ടോമാറ്റിക് ചെയറില്‍ ലോട്ടറി വ്യാപാരം നടത്തി മാവേലിക്കര സബ് ആര്‍ടി ഓഫീസ് പരിസരത്ത് റോഡ് സുരക്ഷാ ബോധവത്കരണം നടത്തുന്ന ഭിന്നശേഷി യുവാവായ അനൂപിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വീട് ഒരുങ്ങുന്നു. അനൂപിന്റെ വാടകവീടിന്റെയും അതിലേക്കു പോകുന്ന വഴിയുടെയും ദയനീയ അവസ്ഥ കണ്ട് മാവേലിക്കര ജോയിന്റ് ആര്‍ടിഒ എം.ജി. മനോജിനന്റെയും സഹ ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണ് അനൂപിന്റെ ചിരകാല സ്വപ്നം സഫലമാക്കുന്നത്.മന്ത്രി കെ.ബി. ഗണേഷ്കുമാര് മാവേലിക്കരയില്‍ എത്തിയപ്പോള്‍ തന്റെ വീല്‍ചെയറില്‍ അനൂപ് മന്ത്രിയെ കാണാന്‍ എത്തുകയും ദയനീയസ്ഥിതി വിവരിക്കുകയും ചെയ്തിരുന്നു. അന്ന് മന്ത്രി അനൂപിന് ലോട്ടറി വ്യാപാരം നടത്തുവാന്‍ ഡിസ്പ്ലേ റാക്ക് സമ്മാനിച്ചാണ് മടങ്ങിയത്. അനൂപിന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയുള്ള ശ്രമം തുടരാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.തുടര്‍ന്ന് കട്ടച്ചിറ ജോണ്‍ എഫ്. കെന്നഡി സ്കൂളിലെ മാനേജ്മെന്റും അധ്യാപക വിദ്യാര്‍ഥി…
Read Moreമുളങ്കാടുകൾ മൂളുന്നതു വെറുതെയല്ല… ഇന്നു ലോക മുളദിനം
2018ലെ പ്രളയകാലത്തു കേരളത്തിലെ നദികളിൽ തീരശോഷണം ഏറ്റവും കുറവ് ബാധിച്ചത് ഭാരതപ്പുഴയുടെ തീരങ്ങളെ ആയിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചുപോയവർ ചെന്നുനിന്നത് ഭാരതപ്പുഴയുടെ തീരങ്ങളിലെ മുളങ്കാടുകളിലാണ്. അവയാണ് തീരശോഷണത്തെ പ്രതിരോധിച്ചത്.2009ൽ തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന ലോക മുള കോൺഗ്രസിലാണ് ലോക മുളദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യക്കു രണ്ടാം സ്ഥാനംമുള കൃഷിയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സസ്യങ്ങളിൽ ഒന്നാണ് മുള. കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജൻ പുറത്ത് വിടുകയും ചെയ്യുന്നു. വിളവെടുത്താലും വീണ്ടും കുറ്റിയിൽനിന്നു വളരുന്നു എന്നതും സവിശേഷതയാണ്. നദീതീരങ്ങളെ ബലപ്പെടുത്താൻ പണ്ട് മുളകളാണ് ഉപയോഗിച്ചിരുന്നത്. വേമ്പനാട് കായൽ കുത്തി നിലങ്ങളാക്കിയപ്പോഴും ചിറയുടെ സംരക്ഷണാർഥം പലതരം മുളകൾ വച്ചു പിടിപ്പിച്ചിരുന്നു. കല, സംഗീതം, ആചാരം, കരകൗശല വസ്തുക്കൾ, നിർമിതികൾ തുടങ്ങി സാംസ്കാരിക പൈതൃകങ്ങളുടെ കാര്യത്തിൽ മുളയ്ക്ക് വലിയ പങ്കുണ്ട്.…
Read Moreവടംവലി അത്ര ഈസിയല്ല; ജയിക്കാൻ പാഠങ്ങളേറെ; സംസ്ഥാനത്ത് 400ല്‍പ്പരം പ്രഫഷണല്‍ വടംവലി ക്ലബ്ബുകള്‍
കോട്ടയം: ഫുട്ബോളും ക്രിക്കറ്റുംപോലെ നാട്ടിന്‍പുറങ്ങളില്‍ ആവേശമാണ് വടംവലി മത്സരം. ഓരോ പ്രദേശത്തുമുണ്ട് പ്രശസ്തമായ ഒരു വടംവലി ടീം. വടംവലിയാണ് ഓണക്കളിയിലെ കേമന്‍. ആണുങ്ങൾക്കൊപ്പം പെണ്ണുങ്ങളും വടംവലിക്കിറങ്ങാന് മടിക്കാറില്ല. ക്ലബ്ബുകളും സ്ഥാപനങ്ങളും സംഘടനകളും പതിനായിരങ്ങൾ സമ്മാനത്തുകയുള്ള വടംവലി മത്സരം സംഘടിപ്പിക്കുന്നുണ്ട്. എണ്‍പതും നൂറും ടീമുകള്‍ അണിനിരക്കുന്ന വീറുറ്റ മത്സരം രണ്ടും മൂന്നും ദിവസം നീളുന്ന സാഹചര്യം. കൈയടിച്ചും ആര്‍ത്തുവിളിച്ചും വടംവലിക്കാര്ക്ക് ഉശിരുപകരുന്ന പരിശീലകരുടെ ശരീരഭാഷ കാണാന്‍ അതിലേറെ രസം. കൈയൂക്കും തടിമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശ അനൗണ്‍സ്മെന്റും ഒന്നിച്ചെത്തുമ്പോഴാണ് വടംവലി മത്സരം അതിരുവിട്ടുകയറുന്നത്. ആരോഗ്യത്തിനൊപ്പം ബുദ്ധിയും ചടുലതയും ഒന്നിച്ചാണ് മത്സരത്തിലെ വിധി നിര്‍ണയിക്കുക. സംസ്ഥാനത്ത് 400ല്‍പ്പരം പ്രഫഷണല്‍ വടംവലി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. എല്ലാ ജില്ലകളിലും വടംവലി അസോസിയേഷനുകളും അവയുടെ പ്രവര്‍ത്തനങ്ങളും സജീവം. ഒരുലക്ഷം രൂപയും പോത്തുകുട്ടിയും വരെ ഒന്നാം സമ്മാനം നല്കുന്ന മത്സരങ്ങള്‍ കേരളത്തില്‍…
Read Moreഒരു കൈയിൽ കുഞ്ഞ്, മറുകൈകൊണ്ട് ചപ്പാത്തി ചുട്ടെടുക്കുന്ന യുവതി: കാണാം ഹൃദയസ്പർശിയായ വീഡിയോ; ഇവളാണ് ദേവതയെന്ന് സോഷ്യൽ മീഡിയ
അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകേണ്ട സാഹചര്യം ഉണ്ടാവുന്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് കുഞ്ഞുങ്ങളുടെ കാര്യത്തിലാകും. വീട്ടിൽ മറ്റാരും നോക്കാൻ ഇല്ലാത്തപ്പോൾ കുഞ്ഞുങ്ങളുടെ കാര്യവും കഷ്ടത്തിലാകും. അത്തരം സാഹചര്യം വരുന്പോൾ കുഞ്ഞുകുട്ടികളെ അമ്മമാർ അവരുടെ കൂടെ കൊണ്ടുപോകാറാണ് പതിവ്. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരേ സമയം ജോലി ചെയ്യുകയും കുഞ്ഞിനെയും നോക്കുകയും ചെയ്യുന്ന അമ്മയാണ് വീഡിയോയിലുള്ളത്. വഴിയരികിൽ കുഞ്ഞിനേയും വച്ച് ചപ്പാത്തി ഉണ്ടാക്കി വിൽക്കുകയാണ് അവർ. കുഞ്ഞിനെ തോളിൽ ഉറക്കിക്കിടത്തി മറു കൈകൊണ്ട് ചപ്പാത്തി പരത്തുകയാണ് ഈ സ്ത്രീ. പരത്തിയ ചപ്പാത്തികളെല്ലാം ചുട്ടെടുക്കുയും ചെയ്യുന്നുണ്ട് ഇവർ. ഇതിന്റെ വീഡിയോ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കുഞ്ഞുങ്ങൾ ബാധ്യതയെന്ന് തോന്നി കൊന്ന് തള്ളുന്ന അമ്മമാർ ഉള്ള ഈലോകത്ത് തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് ജോലി ചെയ്യുന്ന ഈ സ്ത്രീ ശരിക്കുമൊരു ദേവതയാണെന്നാണ് പലരും കമന്റ് ചെയ്തത്.…
Read More