ലക്ഷക്കണക്കിനു വിദേശ തൊഴിലാളികളുടെ ജീവിതത്തെയും അവകാശങ്ങളെയും നിയന്ത്രിച്ചിരുന്ന തൊഴിൽനിയമമായ ‘കഫാല’ സന്പ്രദായം നിർത്തലാക്കി സൗദി. 2025 ജൂണിലാണ് ഭരണകൂടം ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം രാജ്യത്തെ കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴിൽ അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പാണ്. ‘കഫാല’ പ്രകാരം തൊഴിലുടമകൾക്ക് ജീവനക്കാരിൽ പൂർണ നിയന്ത്രണം ഉണ്ടായിരുന്നു. തൊഴിലാളികൾക്ക് ജോലി മാറാനോ, രാജ്യം വിടാനോ, നിയമസഹായം തേടാനോ കഴിയുമോ എന്ന് തീരുമാനിച്ചിരുന്നത് തൊഴിലുടമ മാത്രമായിരുന്നു. 1950-ലാണ് കഫാല നടപ്പാക്കുന്നത്. വിദേശതൊഴിലാളികളുടെ വരവിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. ഓരോ കുടിയേറ്റ തൊഴിലാളിയും പ്രാദേശിക സ്പോൺസറുടെ കീഴിലായിരിക്കും. ‘കഫീൽ’ എന്നറിയപ്പെടുന്ന ഇവർക്ക് തൊഴിലാളിയുടെ താമസം, ജോലി, നിയമപരമായ അവകാശങ്ങൾ തുടങ്ങിയവയിൽ അധികാരമുണ്ടായിരുന്നു. “കഫാല’ സമ്പ്രദായം പിന്നീട് “ആധുനിക അടിമത്ത’മായി മാറുകയായിരുന്നു. തൊഴിലാളികളുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുകയും ചൂഷണങ്ങൾക്കിരയാകുകയും ചെയ്തിരുന്നു. ഏകദേശം 13.4 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ സൗദിയിൽ ഉണ്ടെന്നാണ് കണക്ക്. ഇത്…
Read MoreCategory: Today’S Special
എന്താണ് ക്ലൗഡ് സീഡിംഗ്?
കൃത്രിമമായി മഴ പെയ്യിക്കാനായി മേഘങ്ങളിൽ സിൽവർ അയോഡൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ തളിക്കുന്നതാണ് ക്ലൗഡ് സീഡിംഗ്. വിമാനങ്ങളിൽ പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ കൊണ്ടാണ് സാധാരണയായി ക്ലൗഡ് സീഡിംഗ് നടത്തുന്നത്. 1940കൾ മുതലേ മേഘങ്ങളിൽനിന്ന് കൃത്രിമമഴ പെയ്യിക്കാനുള്ള പരീക്ഷണങ്ങൾ നടത്തിവന്നിരുന്നു. വരൾച്ചക്കാലത്ത് മഴ ലഭിക്കാനും ഉഷ്ണതരംഗങ്ങളുടെ ആഘാതം കുറയ്ക്കാനും വിമാനത്താവളങ്ങൾക്കടുത്തുള്ള ആലിപ്പഴം വീഴ്ചയും മഞ്ഞും നിയന്ത്രിക്കാനുമെല്ലാം ഇന്ന് വിവിധ രാജ്യങ്ങൾ ക്ലൗഡ് സീഡിംഗ് നടത്തുന്നു. ഡൽഹിയിൽ ആദ്യമായിട്ടാണെങ്കിലും മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനുമുന്‍പ് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
Read Moreഫ്രം ഗൾഫ്… വെൽകം ബാക് ടു കേരള: സംസ്ഥാന സ്കൂൾ മീറ്റിൽ ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി
തിരുവനന്തപുരം: മണലാരണ്യ നാടെന്നു വിളിപ്പേരുള്ള ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി; സംസ്ഥാന സ്കൂൾ മീറ്റിൽ മെഡൽ സ്വന്തമാക്കാൻ. കഴിഞ്ഞ വർഷമാണ് ആദ്യമായി ഗൾഫിലെ കേരളാ സിലബസ് സ്കൂളുകളിൽ നിന്നുള്ള താരങ്ങൾ സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ എത്തിയത്. കഴിഞ്ഞ തവണ ആണ്‍കുട്ടികൾ മാത്രമായിരുന്നു എത്തിയതെങ്കിൽ ഇത്തവണ പെണ്‍കുട്ടികളും മത്സരത്തിന് എത്തിയിട്ടുണ്ട്. അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിമ എന്നിവരാണ് സംഘത്തിലുള്ള പെണ്‍കുട്ടികൾ. 39 അംഗങ്ങളും ഇവരുടെ അധ്യാപകരും മേളയിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി. ഗൾഫ് മോഡൽ സ്കൂൾ ദുബായ്, അബുദാബി മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ, നിംസ്ദുബായ്, ദി ഇംഗ്ലീഷ് സ്കൂൾ ഉമുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങൾക്കായി എത്തിയിട്ടുള്ളത്. എട്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ട്.
Read Moreഇന്ന് കേരള പോലീസ് സ്മൃതി ദിനം: കേരള പോലീസിന്റെ പോല്‍ ബ്ലഡിലൂടെ ലഭ്യമാക്കിയത് 50,463 യൂണിറ്റ് രക്തം
കൊച്ചി: അടിയന്തിര ഘട്ടത്തില്‍ രക്തത്തിനായി വിഷമിക്കേണ്ട. ആശുപത്രിയിലായ ഉറ്റവരുടെ ചികിത്സയ്ക്കായി രക്തം തേടി അലയുന്നവര്‍ക്ക് കൈത്താങ്ങാകുകയാണ് കേരള പോലീസിന്റെ പോല്‍ ബ്ലഡ്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പോല്‍ ബ്ലഡിലൂടെ ലഭ്യമാക്കിയത് 50,463 യൂണിറ്റ് രക്തമാണ്. 2021 ഏപ്രില്‍ 21ന് തുടങ്ങിയ “പോല്‍ ബ്ലഡ്’ വഴി ആ വര്‍ഷം 7,253 യൂണിറ്റ് രക്തം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി. 2022 ല്‍ 12,926 യൂണിറ്റും 2023 ല്‍ 11,021 യൂണിറ്റും 2024 ല്‍ 10,228 യൂണിറ്റും 2025 ല്‍ 9,035 യൂണിറ്റും രക്തമാണ് ലഭ്യമാക്കിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 1,11,063 ബ്ലഡ് ഡോണര്‍മാരാണ് പോല്‍ ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്തത്. 55,500 പേര് രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 90,825 യൂണിറ്റ് രക്തമാണ് ആവശ്യമായി വന്നത്. പണംവാങ്ങി രക്തം നല്‍കുന്നതിന്റെ പേരില്‍ പരാതികള്‍ കൂടിയതോടെ ഈ രംഗത്ത് സുതാര്യത ഉറപ്പുവരുത്താനാണ് പോലീസ്…
Read Moreഎത്ര കണ്ടാലും പഠിക്കാത്ത മലയാളികൾ: ഓൺലൈൻ ട്രേഡ് തട്ടിപ്പ് വീണ്ടും; ദമ്പതികൾക്ക് 60.5 ലക്ഷം നഷ്ടമായി
വൈപ്പിൻ: ഓൺലൈൻ ഗോൾഡ് ട്രേഡിംഗ് തട്ടിപ്പിൽ ദമ്പതികൾക്ക് 60,55000 രൂപ നഷ്ടമായി. പുതുവൈപ്പിൽ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിലെ മെസഞ്ചർ ആപ് വഴി പരിചയപ്പെട്ട അജ്ഞാത സ്ത്രീക്കെതിരേ ദമ്പതികൾ ഞാറക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. താൻ ബിജിസി കമ്പനിയുടെ ഏജന്റാണെന്നും കമ്പനിയുടെ ഗോൾഡ് മൈനിംഗ് ട്രേഡിംഗ്എന്ന ഓൺലൈൻ ബിസിനസിൽ പണം നിക്ഷേപിച്ചാൽ സ്വർണവില കൂടുന്നതനുസരിച്ച് ലാഭവിഹിതം ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ് നടത്തിയത്. ഇവർ പറഞ്ഞപ്രകാരം ദമ്പതികൾ ഇവരുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽനിന്നും 2025 മേയ് മുതൽ ഓഗസ്റ്റ് വരെ പലപ്പോഴായി തുക നൽകി. എന്നാൽ പറഞ്ഞതുപ്രകാരം ലാഭവിഹിതം കിട്ടാതെ വന്നപ്പോഴാണു സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതും പോലീസിൽ പരാതി നൽകിയതും.
Read Moreഇറാനില്‍ മെട്രോ സ്റ്റേഷന് കന്യകാമറിയത്തിന്റെ പേര്
ഇസ്ലാമിക ഭൂരിപക്ഷരാജ്യമായ ഇറാനില്‍ മെട്രോ സ്റ്റേഷനു പരിശുദ്ധ കന്യകാമറിയത്തിന്റെ പേര് നൽകി ഭരണകൂടം. രാജ്യതലസ്ഥാനമായ ടെഹ്റാനിലെ മെട്രോ സ്റ്റേഷനാണു പേർഷ്യൻ ഭാഷയിൽ മറിയം-ഇ മൊകാദാസ് (പരിശുദ്ധ കന്യകാമറിയം) എന്ന പേര് നല്‍കിയിരിക്കുന്നത്. നഗരത്തിലെ അർമേനിയൻ ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായ സെന്റ് സർക്കിസ് അർമേനിയൻ കത്തീഡ്രലിനു സമീപമാണ് പുതിയ മെട്രോ സ്റ്റേഷന് സ്ഥിതിചെയ്യുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ 2.5 മീറ്റർ ഉയരമുള്ള തിരുസ്വരൂപത്തിനു പുറമേ ഈശോയുടെയും കന്യകാമറിയത്തിന്റെയും സെന്റ് സാർക്കിസ് കത്തീഡ്രലിന്റെയും ചിത്രങ്ങളും ഉൾപ്പെടെ വിവിധ ക്രിസ്ത്യൻ രൂപങ്ങളുടെ ചുവർച്ചിത്രങ്ങളും സ്റ്റേഷന്റെ ചുവരുകളെ മനോഹരമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഈ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ലൈൻ ആറിന്റെ ഭാഗമായ ഈ സ്റ്റേഷൻ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം കടുത്ത ഇസ്ലാമിക നിലപാടുള്ള രാജ്യത്തു മെട്രോ സ്റ്റേഷന് പരിശുദ്ധ കന്യകാമറിയത്തിന്റെ പേര് നല്‍കാനുള്ള ഭരണകൂടത്തിന്റെ…
Read Moreപേടിക്കേണ്ടെ ഉടനെ മടങ്ങിവരും… ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു: ലോകമാകെ സേവനങ്ങള്‍ തടസപ്പെട്ടു
ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസില്‍ (എഡബ്ല്യുഎസ്) തകരാര്‍. ഇന്നലെ തടസം നേരിട്ടതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ബിസിനസുകളും ജനപ്രിയ വെബ്സൈറ്റുകളും ആപ്പുകളും തടസപ്പെട്ടു. ഫോര്‍ട്ട്നൈറ്റ്, സ്നാപ്ചാറ്റ്, റോബിന്‍ഹുഡ്, കോയിന്‍ബേസ്, റോബ്ലോക്സ്, വെന്മോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതികതകരാര്‍ ബാധിച്ചു. അതേസമയം ക്ലൗഡ് സേവനം സാധാരണനിലയിലേക്ക് തിരിച്ചുവരുന്നതായി ആമസോണ്‍ അറിച്ചു. ഔട്ട്ജേജ് ട്രാക്കര്‍ ഡൗണ്‍ഡിറ്റക്ടറിന്റെ കണക്കനുസരിച്ച് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 3.11 ഓടെയാണു പ്രശ്നങ്ങളുടെ സൂചന കണ്ടുതുടങ്ങിയത്. തൊട്ടുപിന്നാലെ 5,800ലധികം ഉപയോക്താക്കള്‍ എഡബ്ല്യുഎസില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകരാര്‍ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും ചില സേവനങ്ങള്‍ വീണ്ടെടുത്തതായും എഡബ്ല്യുഎസ് അറിയിച്ചു. വടക്കന്‍ വിര്‍ജീനിയയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളില്‍ ഒന്നാണ് എഡബ്ല്യുഎസ്. തകരാര്‍ സംഭവിച്ചതിന്റെ മൂലകാരണം കണ്ടെത്തിയതായി കമ്പനി അറിയിച്ചു. എഡബ്ല്യുഎസ് ക്ലൗഡ് നെറ്റ്വര്‍ക്കിനെ ആശ്രയിക്കുന്ന നിരവധി പ്രധാന സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായി.…
Read Moreഏയ് ഓട്ടോ…. കാണുന്നവർ ആദ്യം ഒന്ന് എടുത്ത് മണത്തുനോക്കും… ടിഷ്യു പേപ്പറിനെ മുല്ലപ്പൂവാക്കും ഓട്ടോക്കാരി ഷാജിദ റഹീം
കൊല്ലം: ഓട്ടോയ്ക്ക് ഓട്ടമില്ലെങ്കിലും ഉണ്ടെങ്കിലും ഷാജിദ റഹീം ഹാപ്പിയാണ്. ഒരു മിനിറ്റ് പോലും വെറുതെ കളയാതെ തന്റെ ലോകത്തേക്കു അവർ സഞ്ചരിക്കും. പാഴ്വസ്തുക്കളും പേപ്പറുകളും ടിഷ്യൂ പേപ്പറുകൾകൊണ്ട് അവർതന്റെ ലോകം തീർക്കും. ഇത് ഷാജിദ റഹീം. കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിലെ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ആയത്തിൽ ഗാന്ധിനഗർ തെക്കേകാവ് ഷാജിദ റഹീമിന് പുഷ്പങ്ങളാണ് ഇഷ്ടം. ടിഷ്യൂ പേപ്പറുകൾകൊണ്ട് ആരും മണത്തുനോക്കാൻ കൊതിക്കുന്ന മുല്ലപ്പൂക്കളുണ്ടാക്കും. നല്ല കളർ പേപ്പറുകൾകൊണ്ട് വിവിധ വർണത്തിലുള്ള പൂക്കളുടെ ശേഖരം തന്നെ ഉണ്ടാക്കും. മുല്ലപ്പൂക്കളുടെ മാലയുണ്ടാക്കി കൂട്ടുകാർ വാങ്ങികൊണ്ടുപോകാറുണ്ട്. ഇതൊന്നും വിലയ്ക്കു കൊടുക്കില്ല. അവർ അന്പലത്തിലും പള്ളിയിലും പോകുന്പോൾ വാങ്ങാറുണ്ട്. ഒറിജിനലിനെ വെല്ലുന്ന പൂക്കളാണ് ഇവരുടെ കരവിരുതിൽ വിരിയുന്നത്. ഇതൊന്നും പഠിച്ചിട്ടില്ല. പക്ഷേ, ചെറുപ്പം മുതലുള്ള ശീലമാണ്. കിട്ടുന്ന പേപ്പറുകൾകൊണ്ടും പാഴ് വസ്തുക്കൾ കൊണ്ടും ഇതെല്ലാം ഉണ്ടാക്കുമായിരുന്നു. തെർമോകോളും പേപ്പറും പശയുമുണ്ടെങ്കിൽ…
Read Moreഇനി പറപറക്കും…മസെരാട്ടി എംസിപൂര ഇന്ത്യയിൽ എത്തി ; വില 4.12 കോടി; മൈലേജ് 6 കിലോമീറ്റർ
ഇറ്റാലിയൻ ലക്ഷ്വറി കാർ ബ്രാൻഡായ മസെരാട്ടിയുടെ മിഡ് എൻജിൻ സൂപ്പർകാർ എംസി 20 മുഖം മിനുക്കി എംസിപൂര എന്ന പുതിയ പേരിൽ ഇന്ത്യൻ വിപണിയിൽ എത്തി. ഇറ്റാലിയൻ ഭാഷയിൽ ‘പൂര’ എന്ന വാക്കിന് അർഥം ‘ശുദ്ധമായ’ എന്നാണ്. ആഗോളതലത്തിൽ ലോഞ്ച് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് വാഹനം ഇന്ത്യയിലെത്തുന്നത്. മെക്കാനിക്കൽ സൈഡിൽ മാറ്റമില്ലാതെ എക്സ്റ്റീരിയർ, ഇന്റീരിയർ, മെറ്റീരിയലുകൾ, ഫിനിഷുകൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തിയാണ് പൂര എത്തിയിരിക്കുന്നത്. എംസിപൂര കൂപ്പെ, എംസിപൂര സീലോ എന്നീ രണ്ട് പതിപ്പുകളിലാണ് ഈ സൂപ്പർകാർ ലഭ്യമാകുക. എംസിപൂര കൂപ്പെയ്ക്ക് 4.12 കോടി രൂപയും എംസിപൂര സീലോയ്ക്ക് 5.12 കോടി രൂപയുമാണ് എക്സ് ഷോറും വില. റെയിൻബോ പുതുതായി വികസിപ്പിച്ച എഐ അക്വാ റെയിൻബോ നിറത്തിലാണ് വാഹനം എത്തുക. സൂര്യപ്രകാശത്തിൽ നിറം മാറുമെന്നതാണ് ഇതിന്റെ പ്രത്യേകത. സൂര്യപ്രകാശത്തിന്റെ ചലനത്തിൽ വാഹനത്തിൽ മഴവില്ല് ഇഫക്റ്റ് സൃഷ്ടിക്കുന്നു.…
Read Moreമലയാലപ്പുഴ പഞ്ചായത്തിൽ നൂറ്റെട്ടിലെത്തിയ തേയിലച്ചെടി; ബ്രിട്ടീഷ് കാലഘട്ടത്തിന്റെ സ്മരണ
കോന്നി: ബ്രിട്ടീഷ് വാഴ്ചയുടെ കാലത്തെ സ്മരണകളില്‍ നൂറ്റാണ്ടിന്റെ കഥകള്‍ കേട്ടറിഞ്ഞ തേയിലച്ചെടി. മലയാലപ്പുഴ പഞ്ചായത്ത് പരിധിയില്‍ കുമ്പഴ എസ്റ്റേറ്റിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് ഓഫീസിന് മുന്നില്‍ നില്ക്കുന്ന തേയിലച്ചെടിക്കാണ് 108 വര്‍ഷത്തെ കഥകളുള്ളത്. 1917-ല്‍ ബ്രിട്ടീഷുകാരായ എസ്റ്റേറ്റ് മാനേജര്‍മാര്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിച്ചപ്പോൾ, ഔദ്യോഗികമായ തുടക്കം ചാര്‍ത്തിയത് ഈ തേയിലച്ചെടിയിലൂടെയായിരുന്നുവെന്നാണ് ചരിത്ര രേഖ. വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ഞും തണുപ്പും നിറഞ്ഞ കിഴക്കന്‍ മലഞ്ചെരിവുകളെ തേയില കൃഷിക്ക് അനുയോജ്യമായതാക്കിയ കാലത്ത് ആയിരക്കണക്കിന് ചെടികള്‍ ഇവിടെ നട്ടുപിടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇന്നിപ്പോള്‍ നിലനില്‍ക്കുന്നത് ഈ ഒറ്റ ചെടി മാത്രമാണ്.തേയിലത്തോട്ടം ഇല്ലാതായെങ്കിലും ഓഫീസിനു മുമ്പിലെ ഒരു ചെടി സംരക്ഷിച്ചുവരികയാണ് തോട്ടം കമ്പനി. കുമ്പഴ മുതല്‍ ലണ്ടന്‍ വരെ 150 വര്‍ഷങ്ങള്‍ക്കു മുമ്പ്, ചെങ്ങന്നൂര്‍ ആസ്ഥാനമായ വഞ്ചിപ്പുഴ മഠത്തിന്റെ ഉടമസ്ഥതയിലായിരുന്ന 1100 ഹെക്ടര്‍ സ്ഥലമാണ് പിന്നീട് ബ്രിട്ടീഷുകാരുടെ കൈവശം എത്തിയത്.കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും മറ്റ്…
Read More