കോഴിക്കോട്: പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പോലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായി. കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ ഇയാളെ എലത്തൂർ പോലീസ് വിളിച്ചുവരുത്തി. സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളി നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിച്ചു. അക്രമം തടയാൻ ശ്രമിച്ച സീനിയർ സിവിൽ പോലീസ് ഓഫിസർ രൂപേഷ്, സിവിൽ പോലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പോലീസുകാർക്ക് നേരെയും അക്രമം നടത്തി. സ്റ്റേഷൻ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്ഐ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ ആശ്രയ് എന്നീ പോലീസുകാരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിനെ…
Read MoreCategory: Top News
വിദ്യകൊണ്ട് നേടണം…മകളെ പഠിപ്പിക്കണമെന്ന ആവശ്യം നിഷേധിച്ച് ഭർത്താവും കുടുംബവും; ചോദ്യം ചെയ്തപ്പോൾ ക്രൂരമർദനം; പോലീസിൽ പരാതി നൽകി യുവതി
ലക്നോ: പത്താം ക്ലാസിനുശേഷം മകളെ പഠിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിന് ഭർത്താവും ബന്ധുക്കളും മർദിച്ചെന്ന് ആരോപിച്ച് യുവതി. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം.യുവതി ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പോലീസിൽ പരാതി നൽകി. 2008 ൽ വിവാഹിതയായതു മുതൽ ഭർത്താവ് ഹേമന്ത് തന്നെ ഉപദ്രവിച്ചു വരികയായിരുന്നുവെന്ന് ഗൗര നഗർ കോളനിയിൽ താമസിക്കുന്ന റാണി സൈനി പരാതിയിൽ ആരോപിച്ചു. എന്നാൽ 16, 10, ഒൻപത് വയസുള്ള മൂന്ന് കുട്ടികൾക്കുവേണ്ടിയാണ് താൻ പീഡനം സഹിച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. മേയ് 21 ന് പത്താം ക്ലാസ് പരീക്ഷ പാസായ മൂത്ത മകളെ കൂടുതൽ പഠിക്കാൻ അനുവദിക്കണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവ് ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഭർത്താവ് റാണിയെ മർദിച്ചു. അമ്മായിയമ്മ, അമ്മായിയപ്പൻ, സഹോദരൻ എന്നിവരുൾപ്പെടെയുള്ള ഭർതൃവീട്ടുകാർ ഹേമന്തിനെ പിന്തുണച്ചതായും തന്നെ മർദിച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പരാതിയിൽ പറഞ്ഞു.…
Read Moreപതിനാറുകാരിക്ക് പ്രണയം രണ്ടു കുട്ടികളുടെ അച്ഛനോട്; വീട്ടുകാർ എതിർത്തിട്ടും ഇരുവരും പ്രണയം തുടർന്നു; ഭാര്യയേയും കുട്ടികളെയും മറന്ന് കാമുകിയേയും കൊണ്ട് ട്രെയിനുമുന്നിൽ ചാടി യുവാവ്
ഹരിപ്പാട്: കരുവാറ്റയില്‍ രണ്ടു കുട്ടികളുടെ പിതാവായ യുവാവും 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. ചെറുതന തെക്ക് കണ്ണോലില്‍ ശ്രീജിത്ത് (38), പള്ളിപ്പാട് നടുവട്ടം കാട്ടില്‍ ചിറയില്‍ രവീന്ദന്ദ്രന് നായര്‍-വിമല ദമ്പതികളുടെ മകളും ഹരിപ്പാട് ബോയ്സ് ഹൈസ്ക്കൂള് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ ദേവിക (16) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 11:30 ഓടെ കരുവാറ്റ ഹാള്‍ട്ട് സ്റ്റേഷനിലായിരുന്നു സംഭവം. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം നോര്‍ത്ത് അമൃത്സര്‍ എക്സ്പ്രസാണ് ഇരുവരേയും ഇടിച്ചത്.ബൈക്കിലെത്തിയ ഇവര്‍ സ്റ്റേഷനു സമീപം ബൈക്ക് പാര്‍ക്ക് ചെയ്തശേഷം ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോര്മില് നിന്നു ട്രെയിന്റെ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപൂര്‍വം ചില പാസഞ്ചര്‍ ട്രെയിനുകള്‍ക്കു മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. ട്രെയിന്‍ കാത്തുനിന്ന ഇവര്‍ ട്രാക്കിനോട് അടുത്തുവരുന്നതു കണ്ട് ചാടല്ലെയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും അപ്പോഴേക്കും…
Read Moreസംസ്ഥാനത്ത് പരക്കെ മഴ; കെഎസ്ആര്‍ടിസി ബസുകളിൽ ചോര്‍ച്ച ശക്തം; നിരത്തിലോടുന്നവയിൽ ഏറെയും കാലപ്പഴക്കം ചെന്നവ; ദുഷ്കര യാത്രയെ പഴിച്ച് യാത്രക്കാർ
കോട്ടയം: മഴ കനത്തതോടെ കാലപ്പഴക്കം ചെന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പരക്കെ ചോര്‍ച്ച. ബസുകളുടെ മുകള്‍ത്തട്ടിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന സാഹചര്യത്തില്‍ യാത്ര ദുഷ്കരമായി. ഷട്ടറുകളുടെയും ക്ലിപ്പുകളുടെയും കേടുപാട് മൂലം വെള്ളം ചോര്‍ന്ന് സീറ്റുകളിലേക്കും പ്ലാറ്റ്ഫോമിലേക്കും വീഴുന്നതും സാധാരണം. ദീര്‍ഘദൂരത്തേക്കു വരെ ഓര്‍ഡിനറി ബസുകള്‍ ഓടിക്കുന്ന സാഹചര്യത്തില്‍ കാലപ്പഴക്കം ചെന്ന ബസുകളിലെ യാത്ര ദുഃസഹമാണ്. മഴക്കാലത്തിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ മെക്കാനിക്കല്‍ വിഭാഗത്തിന് നിര്‍ദേശമുണ്ടെങ്കിലും സ്പെയര്‍ പാര്‍ട്സുകളുടെ ക്ഷാമം സര്‍വീസുകളെ ബാധിക്കുന്നുണ്ട്. ബസുകളുട കാലപ്പഴക്കം പോലെ വലിയ പരിമിതിയാണ് ടയറുകളുടെ അവസ്ഥ. നിരവധി ബസുകള്‍ തേഞ്ഞുതീര്‍ന്ന ടയറുകളുമായാണ് ഓട്ടം. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ഇരുപത് വര്‍ഷം പഴക്കമുള്ള 80 ബസുകള്‍ ഓടിക്കുന്നുണ്ട്. നൂറിലേറെ ബസുകള്‍ പതിനഞ്ചിലേറെ വര്‍ഷം പഴക്കം ചെന്നവയും. പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള ബസുകള്‍ ഫാസ്റ്റ് പാസഞ്ചറുകളായും സര്‍വീസ് നടത്തുന്നുണ്ട്. കുമളി, ആലപ്പുഴ, പത്തനംതിട്ട, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍നിന്നു…
Read Moreമഴക്കാലം ഇപ്പോൾ അലര്‍ട്ടുകളുടെ കാലം; മഴയുടെ വ്യതിയാനമനുസരിച്ച് ജനങ്ങള്‍ക്ക് നല്കുന്ന ജാഗ്രതാ നിര്‍ദേശമാണ് അലര്‍ട്ടുകൾ; ശ്രദ്ധിച്ച് ജാഗ്രതയോടെയിരിക്കാം
റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളുടെ കാലമാണിത്. മഴയുടെ വ്യതിയാനമനുസരിച്ച് ജനങ്ങള്‍ക്ക് നല്കുന്ന ജാഗ്രതാ നിര്‍ദേശമാണ് അലര്‍ട്ടുകള്‍. മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതയോടെയായിരിക്കാം. യെല്ലോ അലര്‍ട്ട് മഴയുടെ ലഭ്യത 64.4 മി.മീ. മുതല്‍ 124.4 മീ.മീ. വരെ പെയ്യാനുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുക. മഴ ശക്തിപ്പെടുമ്പോള്‍ നല്കുന്ന ആദ്യഘട്ട ജാഗ്രതയാണ് ഇത്. യെല്ലോ അലര്‍ട്ടില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ ജാഗരൂകരായിരിക്കണം. ഓറഞ്ച് അലര്‍ട്ട് പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാംഘട്ട ജാഗ്രതാ നിര്‍ദേശമാണ് ഓറഞ്ച് അലര്‍ട്ട്. 124.5 മി.മീ. മുതല്‍ 244.4 മി.മീ. വരെ മഴ പെയ്യാം. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതി നും കുളിക്കുന്നതിനും വിലക്കുണ്ടാകും. ഉരുള്‍പൊട്ടല്‍ സാധ്യതയില്‍ മലയോര യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിക്കും. റെഡ് അലര്‍ട്ട് 244.4 മില്ലിമീറ്ററിനു മുകളില്‍ മഴ പെയ്യാം. മഴ, പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് വലിയ സാധ്യത. അപകടസാധ്യതയുള്ള പ്രദേശത്തെ…
Read Moreആറുമാസത്തെ തടവ് ലഭിക്കാവുന്ന കുറ്റം; പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നത് നിയമവിരുദ്ധം; കര്‍ശന നടപടിയെന്ന് ഫിഷറീസ് വകുപ്പ്
കോട്ടയം: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീന്‍ പിടിത്തത്തിന് (ഊത്തപിടിത്തം) എതിരേ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചില്‍, പത്തായം മുതലായ അനധികൃത മാര്‍ഗങ്ങളിലൂടെ മീന്‍പിടിക്കുന്നതും കേരള ഉള്‍നാടന്‍ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10,000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. ഊത്തപിടിത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ മീന്‍പിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. വരുംദിവസങ്ങളില്‍ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കുമെന്നും ഊത്തപിടിക്കുന്നവര്‍ക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുമെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Read Moreഎന്തൊരു പുകഴ്ത്തലാണിത്… പിണറായി സ്തുതിയിലെ ഡോക്യുമെന്ററിയിൽ പൊട്ടത്തെറ്റ്; ജനനം പറഞ്ഞ് തുടങ്ങുന്നയിടത്തെ സംഘടനയ്ക്ക് കാലിടറി; നിരസം പ്രകടിപ്പിച്ച് പിണറായി ദ് ലെജൻഡ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി വിപ്ലവ ഗാനവും ഡോക്യുമെന്ററിയുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. പിണറായി ദ് ലെജൻഡ് എന്ന പേരിലുള്ള ഡോക്യുമെന്ററിയിൽ അമ്മയുടെ പേരു തെറ്റിച്ചതിലെ നീരസം വേദിയിൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഇതു തിരുത്തുകയും ചെയ്തു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു പുകഴ്ത്തൽ. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയും ശന്പള പരിഷ്കരണവും അടക്കമുള്ള വിഷയത്തിൽ ഒരു വാക്കു പോലും പറയാൻ പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാതിരുന്നത് തടിച്ചുകൂടിയ നൂറുകണക്കിനു ജീവനക്കാരിൽ നിരാശയും പടർത്തി. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പിറന്നാൾ കേക്കു പിണറായി വിജയൻ, കമൽഹാസൻ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ മുറിച്ചു. കമൽഹാസനെ സ്വാഗതം ചെയ്താണ് പിണറായി വിജയൻ പ്രസംഗം തുടങ്ങിയത്. ഞാൻ…
Read Moreകോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസ്; പ്രതിയായ ബിരിയാണി വിൽപ്പനക്കാരൻ കുറ്റക്കാരൻ; രാത്രിയിൽ കാമ്പസിനുള്ളിൽ കുട്ടി നേരിട്ടത് കൊടിയ പീഡനം
ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസിലെ ഏകപ്രതി 37 കാരനായ ജ്ഞാനശേഖരൻ കുറ്റക്കാരനെന്നു കോടതി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നും ചെന്നൈ മഹിളാ കോടതി ജഡ്ജി എം. രാജലക്ഷ്മി ഉത്തരവിൽ വ്യക്തമാക്കി. ബലാത്സംഗം, ലൈംഗീകപീഡനം ഉൾപ്പെടെ പ്രതിക്കെതിരേ ചുമത്തിയിരുന്ന 11 കുറ്റങ്ങളും തെളിഞ്ഞുവെന്നും കോടതി പറഞ്ഞു.കഴിഞ്ഞവർഷം ഡിസംബർ 23നാണു രണ്ടാംവർഷ എൻജിനിയറിംഗ് വിദ്യാർഥിനി കാന്പസിനുള്ളിൽ പീഡനത്തിന് ഇരയായത്. കാന്പസിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാർഥിനി അന്ന് രാത്രി എട്ടിന് പുറത്തിറങ്ങിയപ്പോൾ ബിരിയാണി വിൽപ്പനക്കാരനായ പ്രതി പിടിച്ച് വലിച്ച് കൊണ്ടുപോകുകയും കാമ്പസിനുള്ളില്‍വച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. കാമ്പസില്‍ പോലും സ്ത്രീകൾക്കു രക്ഷയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയതോടെ മൂന്ന് വനിത ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന് ഡിഎംകെ സർക്കാർ അന്വേഷണച്ചുമതല കൈമാറുകയായിരുന്നു. പ്രതിയുടെ അറസ്റ്റിനെത്തുടർന്ന് നിയമനടപടികളും അതിവേഗത്തിൽ പുരോഗമിക്കുകയായിരുന്നു. കോടതി വിധിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ…
Read Moreസംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനം; വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തിന്റെ അനുമതി തേടും
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടാൻ ഇന്ന് ചേർ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലാനാണ് തീരുമാനം. നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഹോണററി വൈൽഡ് ലൈഫ് വാർഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാർഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങുന്ന സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീർഘിപ്പിക്കും.
Read Moreജോലിക്കെടുത്തത് ടെലികോളറായി; മസാജ് പാർലറിലെത്തിച്ച് അനാശാസ്യത്തിന് നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ പാലാരിവട്ടത്തെ മസാജ് സെന്റർ പൂട്ടിച്ച് പോലീസ്
കൊച്ചി: എറണാകുളം പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാര്‍ലറിനു മറവില്‍ അനാശാസ്യം നടക്കുന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടഞ്ഞു. പാലാരിവട്ടം ബൈ പാസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ 9 എന്ന സ്ഥാപനമാണ് പാലാരിവട്ടം പോലീസ് അടപ്പിച്ചത്. ഈ സ്ഥാപനത്തിന്റെ മറവിലാണ് ബോര്‍ഡ് പോലും ഇല്ലാതെ സ്പാ പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ കേസ് എടുത്തിട്ടില്ല. പാലാരിവട്ടം പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സ്പെഷല്‍ സ്ക്വാഡിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പലരും ഇവിടെ സ്ഥിരം സന്ദര്‍ശകരായി എത്താറുണ്ടെന്ന യുവതിയുടെ ആരോപണത്തിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ടെലികോളര്‍ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചുവെന്നാണ് കഴിഞ്ഞ ദിവസം യുവതി ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അറിയിച്ചത്
Read More