കോട്ടയം: കേരളത്തെ നടുക്കിയ ചേര്‍ത്തല കൊലക്കേസ് പരമ്പരയിലെ ഇരകളിലൊരാളായ അതിരമ്പുഴ കോട്ടമുറി കാലായില്‍ മാത്യുവിന്റെ ഭാര്യ ജെയിന് എന്ന ജെയ്നമ്മ (57) കൊല ചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം. 2024 ഡിസംബര്‍ 23ന് ഉഴവൂരിലുള്ള സഹോദരന്റെ വീട്ടില്‍നിന്ന് പാലാ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ജെയ്നമ്മ മടങ്ങിവന്നില്ല. ബന്ധുക്കളുടെ പരാതികളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതി ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.ഐ. സെബാസ്റ്റ്യന്‍ (67) അറസ്റ്റിലായതും ചോദ്യം ചെയ്യലില്‍ ജെയ്നമ്മയെ കൂടാതെ ബിന്ദു, ഐഷ എന്നിവരെയും സമാനരീതിയില്‍ കൊലപ്പെടുത്തി ആഭരണവും സ്വത്തും കവര്‍ന്നതായി തെളിഞ്ഞതും. സ്വർണം കൈക്കലാക്കിധ്യാനകേന്ദ്രങ്ങളില് പതിവായി പോവുകയും താമസിക്കുകയും ചെയ്തിരുന്ന ജെയ്നമ്മ ആലപ്പുഴയില്വച്ചാണ് സെബാസ്റ്റ്യനെ പരിചയപ്പെട്ടു സൗഹൃദത്തിലായത്. പാലായിലേക്കെന്നു പറഞ്ഞു പുറപ്പെട്ട ജെയ്നമ്മ 23ന് വൈകുന്നേരത്തോടെ പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടിലെത്തി വൈകാതെ കൊല്ലപ്പെട്ടതായാണ് സാഹചര്യത്തെളിവുകള്‍. കാണാതായ ദിവസം 25.5 ഗ്രാം തൂക്കമുള്ള, രണ്ടായി പൊട്ടിയ സ്വര്‍ണമാല…
Read MoreTag: cherthala missing case
ഐഷ കൊലപാതകം; പോലീസിന്റെ ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ സെബാസ്റ്റ്യന്‍
ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതകക്കേസില്‍ പോലീസ് ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ പ്രതി സെബാസ്റ്റ്യന്‍. വ്യാഴാഴ്ചയാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. 28വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി. അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സ്റ്റേഷന് ഇന്‍സ്പക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും ഇയാള്‍ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെയും ഡിവൈഎസ്പി ടി. അനില്‍കുമാറിന്റെയും സാന്നിധ്യത്തിൽ സെബാസ്റ്റ്യനെ ചോദ്യം ചെയ്തിരുന്നു. ഐഷ കേസില്‍ സെബാസ്റ്റ്യനൊപ്പം സംശയനിഴലിലായിരുന്ന ഐഷയുടെ അയല്‍ക്കാരിയും സെബാസ്റ്റ്യന്റെ കൂട്ടുകാരിയുമായ സ്ത്രീയെ പോലീസ് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഐഷ കൊലപാതകക്കേസില്‍ ഇവര്‍ക്കു നിര്‍ണായകമായ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇവര്‍ മാസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. ഐഷയെ കൊലപ്പെടുത്തിയതാണെന്നതടക്കം നിര്‍ണായക വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം നടത്തിയ ഐഷയുടെ കൂട്ടുകാരിയായ…
Read Moreഒന്നരലക്ഷം തട്ടിയെടുക്കാൻ ബിന്ദുവിനെ കൊന്നു; പിന്നീട് തട്ടിയെടുത്തത് കോടികളുടെ സ്വത്തും 130 പവൻ സ്വർണവും; പ്രതി സെബാസ്റ്റ്യന്റെ വീട്ടിലെ ഫര്‍ണിച്ചറുകളെല്ലാം ബിന്ദുവിന്റേത്
കോട്ടയം: സീരിയല്‍ കില്ലര്‍ ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടിലുള്ള ഫര്ണിച്ചറുകളേറെയും ഇയാള്‍ കൊലപ്പെടുത്തിയ ബിന്ദു പത്മനാഭന്റേതെന്ന് അയല്‍വാസികള്‍ പറയുന്നു. ബിന്ദുവിന് അവകാശമായി ലഭിച്ച അമ്മയുടെ വീട് പൊളിച്ചപ്പോള്‍ അലമാരകളും കട്ടിലും കസേരകളും ഉള്‍പ്പെടെ ഒരു ലോഡ് ഫര്‍ണിച്ചര്‍ സെബാസ്റ്റ്യന്‍ സ്വന്തമാക്കുകയായിരുന്നു. അക്കാലത്ത് ബിന്ദുവുമായി അടുപ്പത്തിലായിരുന്ന സെബാസ്റ്റ്യന്‍ അവരുടെ അനുമതിയോടാണ് പഴയ തടിപ്പുര പൊളിച്ച് ഫര്‍ണിച്ചറുകള്‍ കൈവശപ്പെടുത്തിയതെന്ന് സംശയിക്കുന്നു.കുറെ തടി ഉരുപ്പടികള്‍ ഇയാള്‍ വില്‍ക്കുകയും ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പത്മനാഭപിള്ളയുടെയും അംബികാദേവിയുടെയും മകളായിരുന്നു ബിന്ദു. കാന്‍സര്‍ ബാധിതയായ അമ്മ 2002 മേയിലും മൂന്നു മാസത്തിനു ശേഷം ഹൃദയാഘാതത്തെത്തുടര്‍ന്ന് അച്ഛനും മരിച്ചു. അതേ കാലത്താണ് സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് ബിന്ദുവും സെബാസ്റ്റ്യനും അടുപ്പത്തിലായത്.ബിന്ദുവിന്റെ അമ്പലപ്പുഴയിലെ ഭൂമിവില്‍പ്പനയുടെ അഡ്വാന്‍സ് തുകയായ 1.5 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2006ല്‍ ബിന്ദുവിനെ കൊന്നശേഷം…
Read More