തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ്. വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ മോഷണക്കേസില്‍ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തല്‍. പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പോലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറവി പ്രശ്നമുള്ള ഓമന ഡാനിയല്‍, മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മാല പിന്നീട് ഓമന ഡാനിയേല്‍ തന്നെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായ മാല വീടിന്റെ പിന്നിലെ ചവര്‍ കൂനയില്‍നിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂര്‍ക്കട പോലീസിന്റെ വാദം നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാന്‍ പോലീസ് മെനഞ്ഞ കഥയാണ് ചവര്‍ കൂനയില്‍ നിന്നും മാല കണ്ടെത്തി…
Read MoreCategory: Top News
ഓണം കളറാക്കാൻ യു. പ്രതിഭ എംഎൽഎക്കൊപ്പം ഓണം ആഘോഷിച്ച് യൂത്ത് കോൺഗ്രസ്; കോൺഗ്രസ് ഓഫീസിലെ ആഘോഷത്തിനെതിരേ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്
കായംകുളം: കോൺഗ്രസ് ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഓണാഘോഷത്തിൽ കായംകുളത്തെ സിപിഎം എംഎൽഎ യു. പ്രതിഭയെ പങ്കെടുപ്പിച്ചതിനെതിരേ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. കെപിസിസി പ്രസിഡന്റിനും കെ.സി. വേണുഗോപാൽ എംപിക്കും ഇവർ ഇതുസംബന്ധമായി പരാതി നൽകി. യൂത്ത് കോൺഗ്രസിന്റെ ഓണാഘോഷത്തിൽ എംഎൽഎ പങ്കെടുക്കുന്നതിന്റെയും മറ്റും വീഡിയോകളും വാർത്തകളും വലിയ ചർച്ചയ്ക്ക് ഇടനൽകിയിരുന്നു. രാഷ്ട്രീയവൈരം മറന്ന് എംഎൽഎ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനെ അഭിനന്ദിച്ച് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകളും വ്യാപകമായിരുന്നു. പരിപാടിയിൽ പങ്കെടുപ്പിച്ചതുകൊണ്ട് എംഎൽഎക്ക് മാത്രമാണ് ഗുണം കിട്ടിയതെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അടുത്തിടെ കോൺഗ്രസ് ഓഫീസിനു മുന്നിലെ ഫ്ളെക്സ് ബോർഡുകൾ തകർക്കുകയും നേതാക്കളെ ഒരു സംഘം മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതു സിപിഎം പ്രവർത്തകരാണെന്നാരോപിച്ച് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനിടെ സിപിഎം കോൺഗ്രസ് സംഘർഷമുണ്ടാകുകയും പോലീസുകാർക്കുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു. കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന കെ. പുഷ്പദാസിന് സംഘർഷത്തിൽ മർദനമേറ്റിരുന്നു. കെപിസിസി…
Read Moreവിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തു; റോഡിൽവച്ച് സംസാരിക്കാൻ വിസമ്മതിച്ച യുവതിയെ തീ കൊളുത്തി കൊന്ന് യുവാവും സുഹൃത്തുക്കളും
ലക്നോ: സംസാരിക്കാൻ വിസമ്മതിച്ചതിനെ യുവാവും സുഹൃത്തുക്കളും യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. നിഷ സിംഗ് (33) ആണ് മരിച്ചത്. ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിതാവിനെ കാണാനായി പോകുമ്പോഴാണ് നിഷയ്ക്കു നേരെ ആക്രമണം ഉണ്ടായത്. ദീപക്കും സുഹൃത്തുക്കളും നിഷയെ തടഞ്ഞുനിർത്തി സംസാരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ തീ കൊളുത്തുകയായിരുന്നു. തീപിടിച്ച വസ്ത്രവുമായി യുവതി ആശുപത്രിയിലേക്ക് സ്കൂട്ടറിൽപോയി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതികളെ കണ്ടെത്താനായി നാലു സംഘങ്ങളെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.
Read Moreഎഫ്ബി പോസ്റ്റുമായി പോലീസുകാരന്; “കള്ളക്കേസെടുക്കാനും കൊല്ലാനും അധികാരമുണ്ടെന്ന് കരുതുന്നവര്‍ സേനയിലുണ്ട് ‘
കൊച്ചി: കള്ളക്കേസെടുക്കാനും കൊല്ലാനും അധികാരമുണ്ടെന്ന് കരുതുന്നവര്‍ സേനയിലുണ്ടെന്ന എഫ്ബി പോസ്റ്റുമായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്. കുന്നംകുളം പോലീസ് മര്‍ദനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുന്നംകുളം പൊലീസ് മര്‍ദനത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടപ്പോള്‍ ഒരുപാട് പൊലീസുകാര്‍ വിളിച്ച് പിന്തുണ പറഞ്ഞെന്നും എന്നാല്‍ രണ്ടു പേര് മാത്രം ന്യായീകരിച്ച് സംസാരിച്ചെന്നും പറഞ്ഞാണ് ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൈക്കൂലി വാങ്ങാനും സാമ്പത്തിക ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്ത് ഷെയര്‍ ചോദിച്ചുവാങ്ങാനും അതിന്റെ പങ്ക് പാര്‍ട്ടിക്കും മേലധികാരികള്‍ക്കും വീതം വെക്കാനും അധികാരമുണ്ടെന്ന് കരുതുന്ന ഒരുപാട് പേരുടെ പ്രതിനിധികളാണ് ഇവരെന്നും ഉമേഷ് പറയുന്നു. ഐപിഎസുകാര്‍ മുതല്‍ സിപിഒമാര്‍ വരെ അക്കൂട്ടത്തിലുണ്ട്.അവര്‍ ന്യൂനപക്ഷമാണെങ്കിലും പോലീസില്‍ അവര്‍ക്കാണ് മേല്‍ക്കെയും അധികാരവും. കാരണം അധികാരം പ്രയോഗിക്കാനും അതിന് വരുന്ന തടസങ്ങളെ തൂത്തെറിയാനും കെല്‍പ്പുള്ളവരും കൈക്കൂലിപ്പണവും ബന്ധങ്ങളുമുപയോഗിച്ച് ഭരണകൂടത്തെ വരെ സ്വാധീനിക്കാന്‍ മിടുക്കുള്ളവരുമാണവര്. കൈക്കൂലി വാങ്ങാത്തവരോ…
Read Moreആന്റി റാബിസ് വാക്സിന്; കേരളം കൂടുതൽ ഡോസ് വാങ്ങിയത് കഴിഞ്ഞ വർഷം; എല്ലാ ജില്ലകളിലും വാക്സിൻ ലഭ്യം
കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിനായ ആന്റി റാബിസ് കേരളം കൂടുതൽ വാങ്ങിയത് കഴിഞ്ഞ വർഷം. നായശല്യവും പേവിഷബാധയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2024-25 സാമ്പത്തിക വര്‍ഷത്തിൽ പത്തു ലക്ഷം ഡോസ് വാക്സിന്നാണ് വാങ്ങിയത്. 42.03 ലക്ഷം ഡോസ് ആന്റി റാബിസ് വാക്സിൻ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ കേരളം ശേഖരിച്ചു.2016-17ല്‍ രണ്ടു ലക്ഷം വാക്സിനാണ് ആവശ്യമായി വന്നത്. പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും വാക്സിന് ഡോസ് ഉപയോഗിച്ചതിന്റെ അളവ് വര്‍ധിച്ചതായും വിവരാവകാശ നിയമപ്രകാരം സംസ്ഥാന അനിമല്‍ ഡിസീസ് കണ്ട്രോള് പ്രൊജക്ടില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. 2017-18ല്‍ നാലു ലക്ഷം, 2020-21ലും 2021-22ലും ആറു ലക്ഷം വീതവും വാക്സിന് വാങ്ങി.ഇക്കാലയളവില്‍ കേന്ദ്രത്തില്‍ നിന്നുള്ള 4.29 കോടി രൂപ ആന്റി റാബിസ് വാക്സിന് വാങ്ങുന്നതിനായി ഉപയോഗിച്ചു. അതേസമയം കേരളത്തിലെ എല്ലാ ജില്ലകളിലും ആന്റി റാബി വാക്സിന് സ്റ്റോക്കുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍…
Read Moreകുടുംബപ്രശ്നം പോലീസ് സ്റ്റേഷനിലേക്ക്; ഇളയ മകൾക്ക് അമ്മയോടൊപ്പം പോയാൽ മതി; ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു
മുണ്ടക്കയം: ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു. മുണ്ടക്കയം കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (49) ആണ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ ചേരിത്തോട്ടത്തിൽ സൗമ്യ (33), ഭാര്യമാതാവ് ബീന നന്ദൻ (64) എന്നിവർക്ക് പ്രദീപിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. മുണ്ടക്കയം പുഞ്ചവയലിനു സമീപം സൗമ്യയും മാതാവും താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രദീപ് ഇവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഓടി മറയുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേസൗമ്യയുടെ നില ഗുരുതരമാണ്. പിന്നീട് നടത്തിയ തെരച്ചിലിൽ പുഞ്ചവയൽ മൂന്നോലിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശാഖപട്ടണം വിജയവാഡയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പ്രദീപ്. വർഷങ്ങളായി കുടുംബസമേതം ഇവിടെയാണ്…
Read Moreസ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്ന്ന് ശല്യം ചെയ്തു, ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി; എഫ്ഐആറില്‍ ഗുരുതര കുറ്റങ്ങൾ; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമക്കേസിൽ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് . പരാതി നല്കിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തുന്നത്. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ മൊഴിയും രേഖപ്പെടുത്തും. പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന ആരോപണത്തിൽ യുവതികളുടെ ചികിത്സാ രേഖകളും ശേഖരിക്കും. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബംഗളൂരുവിലെ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. അഞ്ച് പേരുടെ പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Read Moreവാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കി; പിന്നീട് മെസേജ് അജയച്ച് ശല്യപ്പെടുത്തൽ; സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ
പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച് ശല്യം ചെയ്തെന്ന പരാതിയിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. അടൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ നാരായണനെയാണ് സസ്പെന്‍ഡ് ചെയ്തത്. 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സുനില്‍ തിരുവല്ല പോലീസ് സ്റ്റേഷനിലായിരുന്നപ്പോഴാണ് യുവതി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയത്. ഇതിനിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിച്ച് ഇയാൾ മെസേജ് അയച്ച് ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.
Read Moreപീച്ചി പോലീസ് സ്റ്റേഷൻ മർദനം; പണം വാങ്ങി കേസ് ഒതുക്കി തീർത്തു
തൃശൂർ: പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടൽ മാനേജറേയും ഉടമയുടെ മകനെയും മർദിച്ചതിന് പിന്നാലെ പണം വാങ്ങി പോലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. പരാതിക്കാരൻ ദിനേശിന് പണം നൽകിയത് എസ്ഐ പറഞ്ഞിട്ടെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് പറഞ്ഞു. പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന് പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍വച്ച് എസ്ഐ പി.എം. രതീഷ് മർദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്ഐ പണം വാങ്ങുന്നത്. ഹോട്ടൽ ഉടമ ഔസേപ്പ് നൽകുന്ന പണത്തിൽ മൂന്ന് ലക്ഷം രൂപ പോലീസുകാർക്കുള്ളതാണെന്നാണ് എസ്ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടിൽ എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ദിനേശിന് നൽകിയതിന് ശേഷമാണ്…
Read Moreപുലികളി: വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി
തൃശൂർ: പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തൃശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. പുലിക്കളിയുമായി ബന്ധപ്പെട്ട തിരക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തൃശൂർ നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ഇതുസംബന്ധിച്ച അറിയിപ്പ് വൈകാതെ നടത്തിയേക്കും.
Read More